NEWS
ആ ഓണ്‍ലൈന്‍ പ്രണയത്തിന് ഭുവനേശ്വരി കൊടുക്കേണ്ടി വന്നത് വലിയ വില; നെടുമങ്ങാട്ടെ കഞ്ചാവു കേസില്‍ പ്രതിയായ യുവതി ഗുജറാത്തിലെ സ്വകാര്യ കമ്ബനിയിലെ മുന്‍ ജീവനക്കാരി; ഫേസ്ബുക്ക് പ്രണയത്തില്‍ കുഴിയില്‍ചാടി; ഒടുവില്‍ കിടപ്പുമുറിയില്‍ 20 കിലോ കഞ്ചാവും, അറസ്റ്റും BREAKING NEWS OF THE HOUR VM TV NEWS

നെടുമങ്ങാട്: നെടുമങ്ങാട് വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചു വില്‍പ്പന നടത്തിയ കേസില്‍ എക്‌സൈസ് സംഘം പിടികൂടിയത് 24 വയസ് പ്രായമുള്ള യുവതിയെയാണ്.
പാലക്കാട് സ്വദേശി ഭുവനേശ്വരി (24)യാണ് പിടിയിലായത്. ഇയവരുടെ ഭര്‍ത്താവ് ആര്യനാട് പറണ്ടോട് സ്വദേശി മനോജ് (23) എക്‌സൈസിനെ കണ്ട് ഓടി രക്ഷപെട്ടു. നല്ലനിലയില്‍ ജീവിച്ചിരുന്ന യുവതിയുടെ ജീവിതം കളഞ്ഞത് ഒരു ഓണ്‍ലൈന്‍ പ്രണയമായിരുന്നു. മനോജുമായുമായുള്ള ഓണ്‍ലൈന്‍ പ്രണയവും വിവാഹവുമാണ് അവരെ ഇപ്പോള്‍ കഞ്ചാവ് കേസില്‍ പ്രതിയാക്കാന്‍ ഇടയാക്കിയത്.
നേരത്തെ ഗുജറാത്തിലെ സ്വകാര്യ കമ്ബനിയില്‍ മികച്ച ജോലിക്കാരിയായിരുന്നു ഭുവനേശ്വരി. ഇതിനിടെയാണ് ഇവര്‍ ഫേസ്ബുക്ക് വഴി മനോജുമായി പരിചയപ്പെട്ടത്. ഈ പരിചയം പ്രണണമായി മാറ്റുകയായിരുന്നു. പിന്നാലെ വിവാഹം കഴിക്കുകയും ചെയ്തു. ഇതോടെ ഗുജറാത്തിലെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കെത്തി. എന്നാല്‍, മനോജാകട്ടെ കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു.
പലയിടങ്ങളിലും വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് എത്തിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയാിയരുന്നു ഇയാള്‍. ജീവിതസാഹചര്യം കൊണ്ട് ഭുവനേശ്വരിക്കും ഇതിന് കൂട്ടുനില്‍ക്കേണ്ടി വന്നു. നേരത്തെ നെടുമങ്ങാട് പത്താംകല്ല് ഭാഗത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. രണ്ടുമാസം മുമ്ബാണ് രണ്ടരവയസുള്ള പെണ്‍കുഞ്ഞുമായി ആര്യനാട് പറണ്ടോടേക്ക് താമസം മാറിയത്. ഇവിടെയും വിപുലമായ കഞ്ചാവ് വില്‍പ്പനം നടത്തുകായിരുന്നു ദമ്ബതിമാര്‍.
കഞ്ചാവ് കടത്തു സംഘത്തില്‍ പെ്ട്ട അംഗങ്ങളാണ് ദമ്ബതിമാര്‍ എന്നാണ് എക്‌സൈസ് പറയുന്നത്. ഇന്നലെ എക്‌സൈസിനെ കണ്ടതോടെ കഞ്ചാവ് ബാത്ത് റൂമില്‍ കൊണ്ടുപോയി നശിപ്പിക്കാന്‍ ഇരുവരും ശ്രമിച്ചു. ഇതിനിടെ ഭുവനേശ്വരിയെ സംഘം പിടികൂടിയതോടെ മനോജ് ഓടി രക്ഷപ്പെട്ടു. ആലപ്പുഴയിലും സമാനമായ കേസില്‍ പ്രതിയാണ് ഇയാളെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
മനോജ് രക്ഷപെടുകയും ഭുവനേശ്വരി അറസ്റ്റിലാകുകയും ചെയ്തതോടെ ഇവരുടെ രണ്ടരവയസുകാരി മകളെ മനോജിന്റെ മാതാവിന് കൈമാറി. ഇരുവരും പകല്‍സമയത്ത് വീടിന് പുറത്തിറങ്ങാറില്ലായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ എസ്.ജി.അരവിന്ദിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
കഞ്ചാവ് കടത്തിന് മനോജിന്റെ സഹായിയായ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് സി.ഐ അറിയിച്ചു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.അനില്‍കുമാര്‍,രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ ബിജു, നജിമുദ്ദീന്‍, പ്രശാന്ത്, സജി, ഡ്രൈവര്‍ ശ്രീജിത്ത്, ഡബ്ലിയു.സി.ഇ.ഓമാരായ ഷീജ, രജിത, അശ്വതി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വിവാഹത്തിന് പിന്നാലെ ആ സന്തോഷ വാര്‍ത്തയുമായി ജിപി; 30 വയസില്‍ ഗോപികയുടെ ജീവിതത്തില്‍ അത് സംഭവിച്ചു;ഓടിയെത്തി കുടുംബങ്ങള്‍..! BREAKING NEWS OF THE VM TV NEWS

മലയാള മിനിസ്‌ക്രീന്‍ ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും.
ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹനിശ്ചയം മുതല്‍ എല്ലാ വിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം ഗോപികയും ഗോവിന്ദ് പദ്മസൂര്യയും പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്.ഇത്തവണ ഒരു സന്തോഷവാര്‍ത്തയുണ്ട്, അത് പങ്കുവയ്ക്കാനാണ് ഇരുവരും എത്തിയതെന്നാണ് ജിപിയും ഗോപികയും പറയുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബര്‍ 22 നായിരുന്നു തങ്ങള്‍ വിവാഹ നിശ്ചയത്തെ കുറിച്ച് പറഞ്ഞ് ആദ്യമായി നിങ്ങളുടെ മുന്നിലേക്ക് എത്തിയതെന്നും ഇപ്പോഴിതാ അതേ ഡേറ്റില്‍ പുതിയ ഒരു സന്തോഷ വാര്‍ത്ത കൂടെ പങ്കുവയ്ക്കുന്നു എന്ന് പറഞ്ഞാണ് ജിപിയും ഗോപികയും പറഞ്ഞു തുടങ്ങുന്നത്.
ആ കാര്യം മറ്റൊന്നുമല്ല മറ്റൊന്നുമല്ല. ഇരുവരും പുതിയ ഒരു വീട് വാങ്ങിയിരിക്കുകയാണ്. കൊച്ചിയിലെ മറയന്‍ ഡ്രൈവില്‍, മറീന വണ്ണിലാണ് പുതിയ അപ്പാര്‍ട്‌മെന്റെന്നും അതും ഇരുപത്തിയേഴാം നിലയിലാണെന്നും ജിപി പറഞ്ഞു.
ഈ വർഷം ഏപ്രില്‍ 22 ന് കീ കൈയ്യില്‍ കിട്ടിയിരുന്നെന്നും തിരുവോണത്തിന്റെ അന്നാണ് ഞങ്ങള്‍ പാല് കാച്ചല്‍ നടത്തിയതെന്നും താരങ്ങള്‍ വിശദികരിച്ചു. വീടിനു ഗോപുര എന്നാണ് പേര് നല്‍കിയത്. അതില്‍ ഗോപികയുണ്ട്, ജിപിയും ഉണ്ടെന്നും തന്റെ അച്ഛനാണ് ഈ പേരിന് പിന്നില്‍ എന്ന് ജിപി പറയുന്നു.
എല്ലാം കഴിഞ്ഞിട്ട് നിങ്ങളോട് പറയാം എന്നാണ് കരുതിയതെന്നും താരങ്ങള്‍ വ്യക്തമാക്കി. തങ്ങളുടെ കല്യാണവും എല്ലാം തീരുമാനിച്ചതിന് ശേഷമാണ് നിങ്ങളെ അറിയിച്ചതെന്നും അതുപോലെയാണ് ഇതെന്നുമാണ് ജിപിയും ഗോപികയും പറയുന്നത്.

ഒരു രാത്രിക്ക് ഒരു ലക്ഷം രൂപ കൊടുക്കേണ്ട മാരിയറ്റ് റിസോര്‍ട്ടില്‍ യുവതി താമസിച്ചത് മൂന്നു രാത്രി; പക്ഷേ ഒരു രൂപ പോലും കൊടുത്തില്ല

ആഡംബര ഹോട്ടലുകളില്‍ ഒരു ദിവസമെങ്കിലും താമസിക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്? സാധാരണക്കാർക്ക് അത് ഒരുപക്ഷേ ആഗ്രഹം മാത്രമായി അവശേഷിക്കും.
എന്നാല്‍ ഒരു രൂപ പോലും മുടക്കാതെ ആഡംബര ഹോട്ടലില്‍ കഴിയാനുള്ള അവസരം ലഭിക്കുകയാണെങ്കിലോ? ഇത്തരത്തില്‍ ഒരു യുവതി ഒരു രൂപ പോലും മുടക്കാതെ മൂന്നു ദിവസമാണ് ആഡംബര ഹോട്ടലില്‍ താമസിച്ചത്. പൂനെ സ്വദേശിയായ ഒരു ചാർട്ടേഡ് അക്കൗണ്ടൻ്റിനാണ് ഇങ്ങനെയൊരവസരം ലഭിച്ചത്. ഉത്തരാഖണ്ഡിലെ മാരിയറ്റ് റിസോർട്ടില്‍ ആണ് താൻ മൂന്നുദിവസം ചെലവഴിച്ചതെന്ന് പ്രീതി ജെയിൻ എന്ന യുവതി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
മാരിയറ്റ് റിസോർട്ടില്‍ മൂന്ന് രാത്രി തങ്ങുന്നതിന് മൂന്ന് ലക്ഷത്തോളം രൂപ ചിലവ് വരും. പിന്നെ എങ്ങനെയാണ് ഇത് സാധ്യമായത് എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. തന്റെ ക്രെഡിറ്റ് കാർഡിന്റെ റിവാർഡ് പോയിന്റുകള്‍ ഉപയോഗിച്ചാണ് യുവതി മൂന്ന് ലക്ഷത്തോളം രൂപ ലാഭിച്ചതെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
58,000 മെമ്ബർഷിപ്പ് റിവാർഡ് പോയിൻ്റുകള്‍ ഉണ്ടായിരുന്ന അമേരിക്കൻ എക്‌സ്‌പ്രസ് പ്ലാറ്റിനം എക്‌സ്പ്രസ് കാർഡ് ഉപയോഗിച്ച് താൻ 4 ലക്ഷം രൂപ ലാഭിച്ചതായി പ്രീതി പറഞ്ഞു. ആ പോയിൻ്റുകളെ മാരിയറ്റ് ബോണ്‍വോയ് പോയിൻ്റുകളാക്കി മാറ്റിയാണ് യുവതി ലക്ഷങ്ങള്‍ ലാഭിച്ചത്. മാരിയറ്റ് ഇൻ്റർനാഷണലിൻ്റെ ലോയല്‍റ്റി പ്രോഗ്രാമിനുള്ള ലോയല്‍റ്റി റിവാർഡ് കറൻസിയാണ് ഈ നേട്ടത്തിന് ഉപകരിച്ചത്. ഉപഭോക്താക്കള്‍ക്ക് മാരിയറ്റ് കമ്ബനിയുടെ ഹോട്ടലുകളിലും റിസോർട്ടുകളിലും മികച്ച യാത്രാനുഭവങ്ങള്‍ ലാഭകരമായി സ്വന്തമാക്കാൻ ഈ പോയിന്റുകള്‍ പ്രയോജനപ്പെടുത്താൻ സാധിക്കും. കൂടാതെ ഈ പോയിന്റുകള്‍ വാങ്ങാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.
ഹോട്ടലിലെ ഒന്നാം ദിവസം പ്രീമിയർ റൂമിലേക്കും തുടർന്ന് അടുത്ത രണ്ട് ദിവസത്തേക്ക് എക്സിക്യൂട്ടീവ് സ്യൂട്ടിലേക്കും താമസം ഒരുക്കിയതായും പ്രീതി പറയുന്നു. ഒരു ദിവസം ഈ മുറിയില്‍ തങ്ങുന്നതിന് ഏകദേശം 90,000 രൂപയ്ക്ക് മുകളില്‍ ചെലവ് വരുന്നതാണ്. കൂടാതെ ഗംഗാ നദിയ്ക്ക് അഭിമുഖമായി നില്‍ക്കുന്ന ഒരു സ്ഥലത്ത് കോംപ്ലിമെൻ്ററി ബ്രേക്ക്ഫാസ്റ്റും മാരിയറ്റ് വാഗ്ദാനം ചെയ്തതായി പ്രീതി ജെയിൻ വെളിപ്പെടുത്തി.
ഇതിനുപുറമേ ലൈവ് മ്യൂസിക്കും നല്ല ഭക്ഷണവും ഉള്‍പ്പടെ അതിഥികള്‍ക്ക് വിശ്രമിക്കാനുള്ള മികച്ച അവസരവും ഇവിടെ ഉണ്ടെന്നും യുവതി പറയുന്നു. അതേസമയം 25,000 മാരിയറ്റ് ബോണ്‍വോയ് പോയിൻ്റുകള്‍ക്കാണ് പ്രീതി തന്റെ സ്റ്റേ ബുക്ക് ചെയ്തത്.
സമാനമായി കഴിഞ്ഞ മാസം കെനിയയിലെ മസായ് മാറയില്‍ അവധിക്കാലം ആഘോഷിക്കാൻ മറ്റൊരാള്‍ക്കും അവസരം ലഭിച്ചിരുന്നു. തന്റെ ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റ് ഉപയോഗിച്ചാണ് ഇദ്ദേഹവും തന്റെ കുടുംബത്തൊടൊപ്പം ഒരു രൂപ പോലും ചെലവഴിക്കാതെ അഞ്ച് രാത്രികള്‍ JW മാരിയറ്റിൻ്റെ ലോഡ്ജില്‍ താമസിച്ചത്.
‘ആളുകളുടെ ദേഹത്തിലൂടെ വാഹനം കയറ്റുമ്ബോള്‍ എല്ലാം പുറത്തേക്ക് വരും’; മാനസികാഘാതത്തില്‍നിന്ന് മോചിതരാകാതെ ഇസ്രായേലി സൈനികര്‍
BREAKING NEWS OF THEV HOUR VM TV NEWS

തെല്‍ അവീവ്: ഗസ്സയില്‍നിന്ന് തിരിച്ചുവരുന്ന ഇസ്രായേലി സൈനികർ കടുത്ത മാനസികാഘാതത്തിലാണെന്നും പലരും ആത്മഹത്യ ചെയ്യുന്നതായും സിഎൻഎൻ റിപ്പോർട്ട്.
യുദ്ധസമയത്ത് നേരിട്ട മാനസികാഘാതം കാരണം നിരവധി സൈനികർക്കാണ് പരിചരണം നല്‍കുന്നതെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു. അതേസമയം, ഇസ്രായേലി സൈന്യം കൃത്യമായി കണക്ക് നല്‍കാത്തതിനാല്‍ എത്രപേർ ആത്മഹത്യ ചെയ്തുവെന്നത് വ്യക്തമല്ല.
ലെബനാനുമായുള്ള യുദ്ധത്തിലേക്ക് തങ്ങളെ പറഞ്ഞയക്കുമോ എന്ന ഭയത്തിലാണ് പലരുമുള്ളതെന്ന് ഗസ്സയില്‍ പ്രവർത്തിച്ചിരുന്ന ഇസ്രായേല്‍ പ്രതിരോധ സേനയിലെ ഡോക്ടർ പറയുന്നു. തങ്ങളില്‍ പലരും ഇപ്പോള്‍ സർക്കാരിനെ വിശ്വസിക്കുന്നില്ലെന്നും പേര് വെളിപ്പെടുത്താത്ത ഡോക്ടർ വ്യക്തമാക്കി. പുറംലോകത്തിന് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കാത്ത ഭീകരതകള്‍ക്കാണ് തങ്ങള്‍ സാക്ഷ്യംവഹിച്ചതെന്ന് ഗസ്സയില്‍ യുദ്ധം ചെയ്ത സൈനികർ പറയുന്നു.
ഗസ്സയില്‍നിന്ന് യുദ്ധം ചെയ്ത് മടങ്ങിയെത്തിയശേഷം ആത്മഹത്യ ചെയ്തയാളാണ് റിസർവ് സൈനികനും 40കാരനുമായ എലിറാൻ മിസ്രാഹി. നാല് കുട്ടികളുടെ പിതാവായ ഇദ്ദേഹം 2023 ഒക്ടോബർ ഏഴിന് ശേഷമാണ് ഗസ്സയിലേക്ക് നിയോഗിക്കപ്പെടുന്നത്. എന്നാല്‍, യുദ്ധത്തിനിടെ കാണാനിടയായ കാഴ്ചകള്‍ ഇയാളില്‍ വലിയ മാനസിക ആഘാതമാണ് തീർത്തതെന്ന് കുടുംബം സിഎൻഎന്നിനോട് പറഞ്ഞു. രണ്ടാമതും ഗസ്സയിലേക്ക് മടങ്ങുന്നതിന്റെ രണ്ട് ദിവസം മുമ്ബാണ് ഇയാള്‍ ജീവനൊടുക്കിയത്. ‘അവൻ ഗസ്സയില്‍നിന്ന് പുറത്തിറങ്ങി. പക്ഷെ, ഗസ്സ അവനില്‍നിന്ന് വിട്ടുപോയിരുന്നില്ല. മാനസികാഘാതം കാരണം അവൻ ജീവനൊടുക്കുകയായിരുന്നു’ -എലിറാൻ മിസ്രാഹിയുടെ മാതാവ് ജെന്നി മിസ്രാഹി പറയുന്നു.
2023 ഒക്ടോബർ എട്ടിനാണ് ഇദ്ദേഹം ഗസ്സയിലേക്ക് പോകുന്നത്. വെടിയുണ്ടകളും സ്ഫോടനങ്ങളും ചെറുക്കാൻ ശേഷിയുള്ള ബുള്‍ഡോസറിന്റെ ഡ്രൈവറായിരുന്നു. ഇസ്രായേലി നിർമാണ കമ്ബനിയില്‍ മാനേജറായിരുന്ന ഇദ്ദേഹത്തെ യുദ്ധത്തിലേക്ക് നിയോഗിക്കുകയായിരുന്നു.
കാലിന് പരിക്കേല്‍ക്കുന്നത് വരെ 186 ദിവസമാണ് ഇയാള്‍ ഗസ്സയില്‍ ചെലവഴിച്ചത്. കൂടാതെ ഫെബ്രുവരിയില്‍ ഇയാളുടെ വാഹനത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ കേള്‍വിക്കും തകരാറുണ്ടായി. ഇതോടെ ചികിത്സക്കായി ഗസ്സയില്‍നിന്ന് തിരികെയെത്തിച്ചു. ഏപ്രിലില്‍ ഇയാള്‍ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറുണ്ട് കണ്ടെത്തി. പക്ഷെ, ചികിത്സകളൊന്നും മിസ്രാഹിയുടെ രക്ഷക്കെത്തിയില്ല.
സൈനികരെ എങ്ങനെയാണ് പരിചരിക്കേണ്ടതെന്ന് സർക്കാറിന് അറിയില്ലെന്ന് മാതാവ് ജെന്നി മിസ്രാഹി പറയുന്നു. യുദ്ധം വളരെ വ്യത്യസ്തമായിരുന്നു. ഇസ്രായേലില്‍ കാണാത്ത പല കാഴ്ചകളും അവർ ഗസ്സയില്‍ കണ്ടു. അവധിക്ക് വന്നപ്പോള്‍ ദേഷ്യം, അമിതമായി വിയർക്കുക, ഉറക്കമില്ലായ്മ, ആളുകളില്‍നിന്ന് മാറിനില്‍ക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. താൻ കടന്നുപോകുന്ന അവസ്ഥ ഗസ്സയില്‍ കൂടെയുണ്ടായിരുന്നവർക്ക് മാത്രമേ മനസ്സിലാകുകയുള്ളൂവെന്ന് മിസ്രാഹി കുടുംബത്തോട് പറയാറുണ്ടായിരുന്നു.
തങ്ങള്‍ അനുഭവിച്ച കാര്യങ്ങള്‍ മിസ്രാഹിയുടെ സുഹൃത്തും ബുള്‍ഡോസറിലെ സഹഡ്രൈവറുമായിരുന്ന ഗയ് സാകെനും വിശദീകരിക്കുന്നുണ്ട്. തങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യങ്ങളാണ് കണ്ടിട്ടുള്ളത്. അതെല്ലാം അംഗീകരിക്കാൻ പ്രയാസമുള്ള കാര്യങ്ങളാണ്. പലപ്പോഴും നൂറുകണക്കിന് മരിച്ചവരുടെയും ജീവനുള്ളവരുടെയും ദേഹത്തിലൂടെ സൈനിക വാഹനങ്ങള്‍ കൊണ്ടുപോയിട്ടുണ്ട്. അപ്പോള്‍ എല്ലാം പുറത്തേക്ക് വരും. ഗസ്സയിലെ തന്റെ ബുള്‍ഡോസറില്‍നിന്ന് കണ്ട ഭയാനകമായ കാഴ്ചകള്‍ കാരണം ഇറച്ചി കഴിക്കാൻ കഴിയാത്ത അവസ്ഥയാണ്. സ്ഫോടനങ്ങളുടെ ശബ്ദം തലയില്‍ മുഴങ്ങുന്നതിനാല്‍ രാത്രി ഉറങ്ങാൻ പാടുപെടുകയാണെന്നും അദ്ദേഹം പറയുന്നു.
യുദ്ധത്തിലേർപ്പെട്ട ഇസ്രായേലി സൈന്യത്തിലെ മൂന്നിലൊന്ന് പേർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍. ഈ വർഷാവസാനത്തോടെ പരിക്കേറ്റ് ചികിത്സയില്‍ പ്രവേശിപ്പിക്കുന്ന ഇസ്രായേലി സൈനികരുടെ എണ്ണം 14,000 എത്തുമെന്നാണ് കണക്ക്. ഇതില്‍ 40 ശതമാനത്തോളം പേർക്കും മാനസികമായ പ്രശ്നങ്ങളാണുള്ളതെന്നും ഇസ്രായേലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അഡ്വ. മനുവിനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും: മൂത്രമൊഴിക്കാന്‍ സൗകര്യം കൊടുക്കാത്ത മല്ലശേരി നയാര പമ്ബുടമയ്ക്ക് നഷ്ടം 23,000 രൂപ: ഉപഭോക്തൃ കമ്മിഷന്‍ വിധി പൊതുജനങ്ങള്‍ക്കുള്ള സന്ദേശം BREAKING NEWS OF THE HOUR VM TV NEWS

പത്തനംതിട്ട: ഉപയോക്താവിന് ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കാതിരിക്കുകയും വാഹനത്തിന്റെ ടയറില്‍ കാറ്റ് നിറയ്ക്കാനുള്ള സംവിധാനം നല്‍കുകയും ചെയ്യാത്ത പെട്രോള്‍ പമ്ബുടമ 23,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാരം കമ്മിഷന്‍ വിധി.
മല്ലശേരി മണ്ണില്‍ ഫ്യൂവല്‍ എന്ന നയാര പമ്ബിന്റെ പ്രൊപ്രൈറ്റര്‍ക്ക് എതിരേയാണ് കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്ന് വിധി പ്രസ്താവിച്ചത്. പത്തനംതിട്ട ബാറിലെ അഭിഭാഷകനായ വാഴമുട്ടം ഈസ്റ്റ് പാലയ്ക്കല്‍ വീട്ടില്‍ കെ.ജെ. മനുവാണ് അഡ്വ. വര്‍ഗീസ് പി. മാത്യു മുഖേനെ കമ്മിഷനെ സമീപിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 25 ന് മനു തന്റെ കാറില്‍ 2022 രൂപയ്ക്ക് ഡീസല്‍ പമ്ബില്‍ നിന്നും നിറച്ചു. തുടര്‍ന്ന് ടയറില്‍ കാറ്റ് അടിക്കണമെന്ന് ആവശ്യപ്പെട്ടു. വേണമെങ്കില്‍ തന്നെ അടിച്ചോളാനാണ് ജീവനക്കാര്‍ നിര്‍ദേശിച്ചത്. ഇതിന്‍ പ്രകാരം മനു തനിയെ കാറ്റടിക്കാന്‍ ശ്രമിച്ചുവെങ്കിലും കംപ്രസര്‍ ഓണ്‍ അല്ലാത്തതിനാല്‍ കഴിഞ്ഞില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കംപ്രസര്‍ ഓണ്‍ ചെയ്യാന്‍ സൗകര്യമില്ല എന്ന് അറിയിച്ചു. തുടര്‍ന്നാണ് മനു ടോയ്‌ലറ്റ് സൗകര്യം ചോദിച്ചത്. ഇതും നിഷേധിച്ചു. കമ്മിഷന്‍ ഇരുകൂട്ടര്‍ക്കും നോട്ടീസ് അയച്ചു. എതിര്‍ കക്ഷി വക്കീല്‍ മുഖേനെ ഹാജരായെങ്കിലും തന്റെ ഭാഗം കൃത്യസമയത്തത് ഹാജരാക്കാന്‍ സാധിച്ചില്ല.
ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ എക്‌സ്പാര്‍ട്ടി വിധി പ്രസ്താവിച്ചു. ഹര്‍ജി കക്ഷിക്കുണ്ടായ മാനസിക വ്യഥയും സമ്മര്‍ദവും കണക്കിലെടുത്ത് 20000 രൂപ നഷ്ടപരിഹാരം 30 ദിവസത്തിനുള്ളില്‍ നല്‍കണം. വീഴ്ച വരുത്തിയാല്‍ 10 ശതമാനം പലിശ കൂടി നല്‍കണം. കൂടാതെ കോടതി ചെലവിലേക്ക് 3000 രൂപ കൂടി നല്‍കണം. പെട്രോള്‍ പമ്ബില്‍ ഉപയോക്താക്കള്‍ക്ക് ചില അവകാശങ്ങള്‍ കൂടിയുണ്ടെന്നും ഇത് ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കുന്നതിന് വേണ്ടിയാണ് താന്‍ കമ്മിഷനെ സമീപിച്ചതെന്നും മനു പറഞ്ഞു.
അതോടെയാണ് എലിസബത്ത് ആ വീട്ടില്‍ നിന്നും ഇറങ്ങിയത്; രക്ഷപ്പെട്ട് പോയതാണ്; ബാലക്ക് നേരെ വന്ന ആരോപണം BREAKING NEWS OF THE HOUR VM TV NEWS

നടൻ ബാലയുടെ മൂന്നാം വിവാഹം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. താൻ അടുത്ത വിവാഹം ചെയ്യാൻ പോകുന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബാല ബന്ധുവായ കോകിലയെ വിവാഹം ചെയ്തത്.
ആദ്യ ഭാര്യ നല്‍കിയ പരാതിയില്‍ നടനെ അറസ്റ്റ് ചെയ്ത് വിട്ടയച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷവുമാണ് വിവാഹം. വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നേരിടുന്ന ബാലയുടെ സ്വകാര്യ ജീവിതം നിരവധി തവണ ചർച്ചയായാണ്.
കോകിലയുമായുള്ള വിവാഹത്തിന് പിന്നാലെ ഏവരും ചോദിക്കുന്നത് ബാലയുടെ രണ്ടാം ഭാര്യയായിരുന്ന എലിസബത്ത് ഉദയനെക്കുറിച്ചാണ്. എലിസബത്തിനെ ബാല നിയമപരമായി വിവാഹം ചെയ്തിരുന്നില്ല. അടുത്തിടെ ബാലയുടെ ആദ്യ ഭാര്യ അമൃത സുരേഷും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കരള്‍ രോഗം വന്ന് ആശുപത്രിയിലായപ്പോഴും കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയയുടെ സമയത്തുമെല്ലാം ബാലയ്ക്ക് തുണയായി ഒപ്പമുണ്ടായിരുന്നത് എലിസബത്ത് ഉദയനാണ്.
എന്നാല്‍ ആരോഗ്യനില മെച്ചപ്പെട്ട് കുറച്ച് നാളുകള്‍ക്ക് ശേഷം എലിസബത്തിനെ ബാലയ്ക്കൊപ്പം കാണാതായി. എലിസബത്ത് തനിക്കൊപ്പം ഇല്ലെന്ന് ബാല ഒരു അഭിമുഖത്തില്‍ ബാല തുറന്ന് പറയുകയും ചെയ്തു. അകന്നെങ്കിലും എലിസബത്തിനോട് തനിക്കൊരു ദേഷ്യവും ഇല്ലെന്നാണ് ബാല വ്യക്തമാക്കി
എലിസബത്ത് ഗോള്‍ഡ് ആണ്. എന്റെ കൂടെ ഇല്ല. വിധി. അത് പോലെ ഒരു ക്യാരക്ടറുള്ള പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. സ്നേഹം എന്നത് ചിത്രശലഭം പോലെയാണ്. പിടിക്കാൻ പറ്റില്ല. എലിസബത്തിനെക്കുറിച്ച് ഞാൻ മരിച്ചാലും ഒരു കുറ്റവും പറയില്ല. കഷ്ടപ്പെട്ടപ്പോള്‍ എന്റെ കൂടെ ഉണ്ടായിരുന്നു. പക്ഷെ വിധിയാണ്. അതിലേക്ക് ഞാൻ പോകുന്നില്ല. എലിബസത്ത് ഹാപ്പിയായിരിക്കുന്നു എന്ന് മാത്രം താൻ പറയാമെന്നും അന്ന് ബാല പറഞ്ഞു.

ബാലയോട് ആദ്യം ഇഷ്ടം തുറന്ന് പറഞ്ഞത് എസിബസത്താണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് എലിസബത്ത് ബാലയോട് ഇഷ്ടമാണെന്ന് പറഞ്ഞത്. പിരിഞ്ഞ ശേഷം ബാലയെക്കുറിച്ച് എലിസബത്ത് സംസാരിച്ചിട്ടില്ല. അതേസമയം ബാലയുടെ മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് എലിസബത്ത്-ബാല വേർപിരിയലിനെക്കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തി.
ബാലയുടെ ക്രൂരതകള്‍ കാരണമാണ് എലിസബത്ത് ബന്ധം ഉപേക്ഷിച്ചതെന്ന് അമൃതയുടെ സുഹൃത്ത് കുക്കു എനോല ആരോപിച്ചു. നിയമപരമായി അവർ വിവാഹിതരല്ല. എവിടെയോ പോയി താലി കെട്ടി ആറ് മാസം കഴിഞ്ഞാണ് റിസപ്ഷൻ നടത്തിയത്. ഭീഷണിപ്പെടുത്തി നിർത്താൻ പറ്റുന്ന പെണ്‍കുട്ടികളെ നോക്കിയാണ് അയാള്‍ വിവാഹം ചെയ്യുന്നത്. ഒരു ദിവസം എലിസബത്തുള്ളപ്പോള്‍ വീട്ടില്‍ ഏതോ ജൂനിയർ ആർട്ടിസ്റ്റുമായി കയറി വന്നു. നിനക്കിതൊക്കെ പറ്റുമെങ്കില്‍ ഇവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞു. അതോടെയാണ് എലിസബത്ത് ഇറങ്ങിപ്പോയത്.
ഭാര്യയോട് ചെയ്യാൻ പറ്റാത്ത മോശമായ കാര്യങ്ങള്‍ സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് ഇയാള്‍ ചെയ്തു. മൂന്ന് പ്രാവശ്യം എലിസബത്ത് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും കുക്കു ആരോപിച്ചു. എലിസബത്ത് ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ്. ഗുജറാത്തിലാണുള്ളത്. അവരെ ഭീഷണിപ്പെടുത്തി. അവരുടെ വീട്ടുകാർക്ക് ഈ വിവാഹത്തിന് താല്‍പര്യമില്ലായിരുന്നെന്നും കുക്കു എനോല അന്ന് പറഞ്ഞു. അതേസമയം എലിസബത്ത് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് എലിസബത്തിന് പിന്തുണയുമായി അന്ന് വന്നത്.
കൊച്ചിയില്‍ പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന: കുടുങ്ങിയത് വിദ്യാര്‍ത്ഥിനികളടക്കം 20 പേര്‍ BREAKING NEWS OF THE HOUR VM TV NEWS

കൊച്ചി നഗരത്തിലെ വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലും കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന റെയ്‌ഡുകളില്‍ കുടുങ്ങിയത് നിരവധി പെണ്‍വാണിഭ സംഘങ്ങള്‍.
ഇതില്‍ വിദ്യാര്ഥിനികളടക്കം 20 പേർ അറസ്റ്റിലായി. ഇവരെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ചെറുതും വലുതുമായ പെണ്‍വാണിഭ സംഘങ്ങളില്‍ ക്രിമിനല്‍ പശ്ചാത്തലമുളളവർ മുതല്‍ വിദ്യാർത്ഥിനികള്‍ വരെയുണ്ട്.
കഴിഞ്ഞ ദിവസം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ നിന്ന് ഒരു സ്ത്രിയും സഹായിയും ഹോട്ടലുടമയുമടക്കം മൂന്ന് പേരാണ് പിടിയിലായത്. പണമിടപാടുകള്‍ ഇവർ ഓണ്‍ലൈനായി മാത്രമാണ് നടത്തിയിരുന്നത്. നടത്തുന്ന ഇടപാടുകള്‍ കുറിച്ചുവെക്കാൻ ഒരു പുസ്തകവും ഇവർ സൂക്ഷിച്ചിരുന്നു. കേരളത്തിനകത്തും പുറത്തുമുളള വിദ്യാർഥിനികള്‍ മുതല്‍ പ്രായംചെന്ന സ്ത്രീകള്‍ വരെ സംഘത്തില്‍ പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസം ആലുവയില്‍ പന്ത്രണ്ടംഗ സംഘവും സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം നാലംഗ സംഘവും പിടിയിലായിരുന്നു. ഇവർ ലഹരി ഇടപാടുകളില്‍ കണ്ണികളാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസമായി ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘത്തെ രഹസ്യവിവരത്തെ തുടർന്നെത്തിയ കടവന്ത്ര പൊലീസാണ് വലയിലാക്കിയത്.പൊലീസിന്റെ മിന്നല്‍ പരിശോധന ഇന്നും തുടരും
കല്ലടിക്കോട് അപകടം; കാര്‍ അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികള്‍, മദ്യക്കുപ്പികള്‍ കണ്ടെടുത്തു BREAKING NEWS OF THE HOUR VM TV NEWS

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപകടത്തില്‍പ്പെട്ട കാർ അമിത വേഗതയിലായിരുന്നുവെന്ന് കല്ലടിക്കോട് സിഐ എം. ഷഹീർ പ്രതികരിച്ചു. കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും അന്വേഷണം തുടങ്ങിയതായും സിഐ വ്യക്തമാക്കി.
കാർ യാത്രികർ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും. കാറിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാലെ അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് വരികയാണ്. അപകടത്തില്‍പ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറില്‍ നിന്ന് മദ്യമുള്ള കുപ്പികളും ഒഴിഞ്ഞ കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. രാവിലെയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുമെന്നും സിഐ പറഞ്ഞു. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് ഏറെ ശ്രമകരമായാണ് കാര്‍ വലിച്ച് പുറത്തെടുത്തത്.
കല്ലടിക്കോട് മേഖലയിലെ എപ്പോഴും തിരക്കേറിയ അയ്യപ്പൻകാവ് ജംഗ്ഷനിലാണ് അപകടം നടന്നത്. കോങ്ങാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മാരുതി സിഫ്റ്റ് കാറാണ് ലോറിയിലിടിച്ചത്. അഞ്ചു പേർ മരിച്ചു. പാലക്കാട് നിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ എതിരെ വന്ന ലോറിയിലിടിക്കുകയായിരുന്നു. നാലുപേർ അപകടസ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു. കാർ വെട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
കോങ്ങാട് മണ്ണാന്തറ കീഴ്‌മുറി വീട്ടില്‍ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തില്‍ വീട്ടില്‍ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ് (31), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പില്‍ മുഹമ്മദ് അഫ്സല്‍ (17) എന്നിവരെ തിരിച്ചറിഞ്ഞു. വിജേഷും വിഷ്ണുവും കോങ്ങാട് ടൗണിലെ ഓട്ടോഡ്രൈവർമാരാണ്. മരിച്ച അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. മണ്ണാന്തറ വെളയാൻതോട് വിജയകുമാറിന്റെയും ജാനകിയുടെയും മകനാണ് വിഷ്ണു. കീഴ്‌മുറി വീട്ടില്‍ കൃഷ്ണന്റെയും ഓമനയുടെയും മകനാണ് വിജേഷ്. വീണ്ടപ്പാറ വീണ്ടക്കുന്ന് ചിദംബരന്റെ മകനാണ് രമേഷ്. മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പില്‍ മെഹമൂദിന്റെ മകനാണ് അഫ്സല്‍. ലോറിഡ്രൈവറായ തമിഴ്‌നാട് സ്വദേശിക്കും പരിക്കുണ്ട്.
ചൊവ്വാഴ്ച രാത്രി 10.45-ഓടെയായിരുന്നു അപകടം. പാലക്കാട്ടുനിന്ന് കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാറും മണ്ണാർക്കാട്ടുനിന്ന് പാലക്കാട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാർ അമിതവേഗത്തിലായിരുന്നെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവസമയത്ത് ചെറിയ മഴയുമുണ്ടായിരുന്നു. കാറിന്റെ പകുതിയോളം ലോറിയിലേക്ക് ഇടിച്ചുകയറി. കരിമ്ബുഴ സ്വദേശിയുടെ കാർ വാടകയ്ക്കെടുത്ത് ഓടിക്കുകയായിരുന്നു യുവാക്കള്‍. സംഭവമറിഞ്ഞ നാട്ടുകാരാണ് പൊലീസിനെയും അഗ്നിരക്ഷാസേനയെയും ആംബുലൻസിനെയും വിളിച്ചത്.
കിടപ്പിലായ ആളെ 6വര്‍ഷം പരിചരിച്ച് ഭാര്യ; സുഖപ്പെട്ടപ്പോള്‍ ഭര്‍ത്താവ് വേറെ കെട്ടി, പിന്നെ സംഭവിച്ചത്. BREAKING NEWS OF THE HOUR VM TV NEWS

വാഹനാപകടത്തെ തുടര്‍ന്ന് ആറ് വര്‍ഷത്തോളം കിടപ്പിലായ ഭര്‍ത്താവിനെ പരിചരിച്ച് സുഖപ്പെടുത്തിയ മലേഷ്യന്‍ യുവതിയോട് ഭര്‍ത്താവിന്റെ ക്രൂരത.
സുഖം പ്രാപിച്ചതിനു പിന്നാലെ ഭര്‍ത്താവ് അവരെ വിവാഹമോചനം ചെയ്ത് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഭര്‍ത്താവിനെ പരിപാലിച്ചതിലൂടെ സോഷ്യല്‍ മീഡിയയില്‍ അനേകരെ ഫോളോവേഴ്‌സാക്കി മാറ്റിയ നൂറുല്‍ സിയാസ്വാനി എന്ന യുവതിയെയാണ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയത്.
വര്‍ഷങ്ങളോളം തന്റെ ഭര്‍ത്താവിന്റെ പരിപാലകയെന്ന നിലയില്‍ തന്റെ ദൈനംദിന ജീവിതം നൂറുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് അനങ്ങാന്‍ കഴിയാത്ത വിധം കിടക്കയിലായി പോയ ഭര്‍ത്താവിന് നാസോഗാസ്ട്രിക് ട്യൂബിലൂടെ ഭക്ഷണം നല്‍കുകയും ഡയപ്പര്‍ മാറ്റുകയും കുളിപ്പിക്കുകയും മറ്റും ചെയ്തിരുന്ന നൂറുലിന്റെ ദിനചര്യകള്‍ കണ്ട് അനേകരാണ് അവരോട് സഹതാപം പ്രകടിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഫോളോവേഴ്‌സായി മാറിയത്.
ഭര്‍ത്താവിനോടുള്ള അവളുടെ സമര്‍പ്പണവും സേവനവും ഫേസ്ബുക്കില്‍ മാത്രം 32,000 ആരാധകരെ ആകര്‍ഷിച്ചു. എന്നാല്‍ അതേ ഭര്‍ത്താവ് സുഖം പ്രാപിച്ചതിന് ശേഷം അവളെ വിവാഹമോചനം ചെയ്യുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തുവെന്ന് അറിഞ്ഞപ്പോള്‍ അവരില്‍ പലരും ഞെട്ടി. തന്റെ മുന്‍ ഭര്‍ത്താവിനെയും നവ വധുവിനെയും അഭിനന്ദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ നൂറുല്‍ തന്നെ വിവരം പങ്കുവെച്ചത് എല്ലാവരേയും അത്ഭുതപ്പെടുത്തി .
“എന്റെ ഭര്‍ത്താവിന് അഭിനന്ദനങ്ങള്‍. മറ്റൊരു ഭാര്യയെ തിരഞ്ഞെടുത്തതില്‍ നിങ്ങള്‍ സന്തുഷ്ടനാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഐഫ ഐസാം, എന്നെപ്പോലെ അദ്ദേഹത്തെ നന്നായി പരിപാലിക്കുക. അയാളുമായി എന്റെ ബന്ധം അവസാനിച്ചു. ഇപ്പോള്‍ നിങ്ങളുടെ ഊഴമാണ് ഏറ്റെടുക്കുക,” നൂറുല്‍ പിന്നീട് ഡിലീറ്റ് ചെയ്ത പോസ്റ്റില്‍ എഴുതി.
ഒക്ടോബര്‍ 4 ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നൂറുലിന്റെ വിവാഹമോചന വാര്‍ത്ത മലേഷ്യക്കാരെ ഞെട്ടിച്ചു. കിടപ്പിലായ ഭര്‍ത്താവിനെ പരിചരിക്കാന്‍ ആറുവര്‍ഷമായി തന്റെ സമയ മുഴുവന്‍ മാറ്റിവച്ച നൂറുലിനെ ഫെയ്‌സ്ബുക്കില്‍ പിന്തുടര്‍ന്ന ചിലര്‍, സുഖം പ്രാപിച്ച ഉടന്‍ തന്നെ വിവാഹമോചനം ചെയ്യാനുള്ള പുരുഷന്റെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ചു. എന്നാല്‍, മുന്‍ ഭര്‍ത്താവ് ” ഉത്തരവാദിത്തങ്ങള്‍ നന്നായി നിര്‍വഹിച്ചതായി” തനിക്ക് തോന്നിയതായും നൂറുല്‍ ചൂണ്ടിക്കാട്ടി.
തന്റെ മുന്‍ ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ പുതിയ ഭാര്യയെയും ജനക്കൂട്ടത്തിന്റെ വിമര്‍ശനത്തില്‍ നിന്ന് രക്ഷിക്കാന്‍, നൂറുല്‍ സിയാസ്വാനി തന്റെ യഥാര്‍ത്ഥ ഫേസ്ബുക്ക് പോസ്റ്റ് ഒടുവില്‍ ഡിലീറ്റ് ചെയ്യുകയും നവദമ്ബതികളോട് ക്ഷമ ചോദിക്കുകയും ചെയ്തു. സംഭവിച്ചതിന് തന്റെ മുന്‍ ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും തന്നെയും പുതിയ ഭാര്യയെയും ഉപദ്രവിക്കുന്നത് നിര്‍ത്തണമെന്നും ഫോളോവേഴ്സിനോട് അവര്‍ ആവശ്യപ്പെട്ടു.
മീന്‍മുള്ള് തൊണ്ടയില്‍ കുടുങ്ങിയാല്‍ എന്ത് ചെയ്യണം?; പരിഹാരം അടുക്കളയില്‍ തന്നെ
BREAKING NEWS OF THE HOUR VM TV NEWS

നിരവധി ആളുകളുടെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് മത്സ്യം. എന്നാല്‍ മീനിന്റെ മുള്ള് തൊണ്ടയില്‍ കുരുങ്ങുന്നത് അത്ര രസമുള്ള ഒരു പരിപാടിയല്ല.
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ അവസ്ഥ നമുക്ക് നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ടാകും. വെള്ളം കുടിച്ചാല്‍ മതി, വെറും ചോറ് മാത്രം വിഴുങ്ങിയാല്‍ മതി മുള്ള് പൊയ്‌ക്കൊള്ളും തുടങ്ങിയ ടിപ്‌സും നമുക്ക് സുപരിചിതമാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും ഈ പറഞ്ഞ മാര്‍ഗങ്ങളൊന്നും പരിഹാരമാകുന്നില്ലെന്ന് വരാം.
തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള പോകാന്‍ ചില എളുപ്പ വഴികളുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതില്‍ പല പരിഹാരങ്ങളും നമ്മുടെ അടുക്കളയില്‍ തന്നെയുണ്ടെന്നതാണ് അധികമാര്‍ക്കും അറിയാത്ത കാര്യം.
നാരങ്ങാനീര്: തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് എളുപ്പത്തില്‍ നീക്കാന്‍ നാരങ്ങാ നീര് സഹായിക്കും. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് ഒലിവ് ഓയിലില്‍ മിക്‌സ് ചെയ്ത് കുടിക്കുന്നത് വളരെ നല്ലതാണ്.
ഒലിവ് ഓയില്‍: നാരങ്ങാ നീരും ഒലിവ് ഓയിലും ചേര്‍ത്ത് കഴിക്കുമ്ബോള്‍ തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് വളരെ സോഫ്റ്റ് ആയി മാറുകയും തൊണ്ടയില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്യും.
മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങിയാല്‍ ശ്രദ്ധിക്കേണ്ട കാര്യം ഒരിക്കല്‍ കൈ കൊണ്ട് എടുക്കാന്‍ ശ്രമിച്ചിട്ട് അത് നടന്നില്ലെങ്കില്‍ വീണ്ടും വീണ്ടും ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ ആവര്‍ത്തിച്ച് ചെയ്യുമ്ബോള്‍ മുള്ള് തൊണ്ടയില്‍ നിന്ന് കൂടുതല്‍ ഉള്ളിലേക്ക് ഇറങ്ങിപ്പോകാനുള്ള സാദ്ധ്യത കൂടുതലാണ്.