തുടർച്ചയായി അഞ്ചാം തവണ നഗരസഭയിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുക എന്നത് സാധാരണ നേട്ടമല്ല — അത് ജനവിശ്വാസത്തിന്റെ ഉറച്ച അംഗീകാരം ആണ്. VM TV NEWS

നേമം മണ്ഡലത്തിൽ എവിടെ നിന്നാലും വിജയിക്കുക എന്ന വിശേഷണത്തിന് പൂർണ്ണമായും അർഹനായ നേതാവാണ് എം. ആർ. ഗോപൻ. കാലത്തിന്റെ പരീക്ഷണങ്ങൾക്കും രാഷ്ട്രീയ…

VM TV NEWS ഡി.ജി.പി പദവിയിൽ നിന്ന് ജനസേവനത്തിലേക്ക്: ആർ. ശ്രീലേഖയുടെ പരിണാമം കേരള പോലീസ് സേനയിൽ ഡി.ജി.പി പദവിയിൽ എത്തിയ ആദ്യ വനിത, കർക്കശക്കാരിയായ ഉദ്യോഗസ്ഥ, ജനകീയ എഴുത്തുകാരി എന്നീ വിശേഷണങ്ങൾക്കപ്പുറം, നിലവിൽ ഒരു ജനപ്രതിനിധി എന്ന പുതിയ റോളിൽ തിളങ്ങുകയാണ് ആർ. ശ്രീലേഖ ഐ.പി.എസ്. അധികാരത്തിൻ്റെ ഉന്നതിയിൽ നിന്ന് നേരിട്ടുള്ള ജനസേവനത്തിൻ്റെ പാതയിലേക്ക് അവർ നടത്തിയ ഈ മാറ്റം പൊതുരംഗത്ത് ശ്രദ്ധേയമായ ഒരു ചുവടുവയ്പ്പാണ്. സേനയിലെ ഉന്നതി: ചരിത്രമെഴുതിയ ഡി.ജി.പി 1987-ൽ ഐ.പി.എസ്. നേടിയതു മുതൽ 2020-ൽ വിരമിക്കുന്നതുവരെ നീണ്ട 33 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ, ആർ. ശ്രീലേഖ എന്നും സംസ്ഥാനത്തെ വനിതാ ഉദ്യോഗസ്ഥർക്ക് ഒരു മാതൃകയായിരുന്നു. ക്രൈംബ്രാഞ്ച്, സി.ബി.ഐ, ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ്, ജയിൽ വകുപ്പ് തുടങ്ങിയ തന്ത്രപ്രധാനമായ പദവികളിൽ അവർ വ്യക്തിമുദ്ര പതിപ്പിച്ചു. 2017-ൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡി.ജി.പി) റാങ്കിലേക്ക് ഉയർത്തപ്പെട്ടതോടെ, കേരള പോലീസിൻ്റെ ചരിത്രത്തിൽ ആദ്യ വനിതാ ഡി.ജി.പി എന്ന ചരിത്രനേട്ടം അവർ സ്വന്തമാക്കി. കർശനമായ നിലപാടുകളും ‘റെയ്ഡ് ശ്രീലേഖ’ എന്ന വിളിപ്പേരുമെല്ലാം, നിയമം നടപ്പാക്കുന്നതിലെ അവരുടെ കണിശത വിളിച്ചോതുന്നതായിരുന്നു. സർവീസ് ജീവിതത്തിൽ നിന്ന് ജനകീയ രംഗത്തേക്ക് സർവീസിൽ നിന്ന് വിരമിച്ച ശേഷം, അവർ തൻ്റെ ചിന്തകളും കാഴ്ചപ്പാടുകളും ജനങ്ങളുമായി പങ്കുവെക്കുന്നതിൽ കൂടുതൽ ശ്രദ്ധിച്ചു. എഴുത്തിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും സജീവമായി ഇടപെട്ടു. എന്നാൽ, കേവലം സാമൂഹ്യ നിരീക്ഷണത്തിൽ ഒതുങ്ങിനിൽക്കാതെ, സമൂഹത്തിന് വേണ്ടി നേരിട്ട് പ്രവർത്തിക്കാനുള്ള ഒരു വേദി അവർ തേടി. അതാണ് രാഷ്ട്രീയ പ്രവേശനം എന്ന തീരുമാനത്തിലേക്ക് നയിച്ചത്. രാഷ്ട്രീയ പ്രവേശനവും ജനപ്രതിനിധി പദവിയിലേക്കും രാഷ്ട്രീയത്തിൽ പ്രവേശിച്ച ആർ. ശ്രീലേഖ, ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) സംസ്ഥാന വൈസ് പ്രസിഡൻ്റ് പദവിയിൽ എത്തിച്ചേർന്നു. എന്നാൽ, ഉയർന്ന പദവിയിലിരുന്ന് നയരൂപീകരണം നടത്തുന്നതിനപ്പുറം, താഴെത്തട്ടിലുള്ള ജനസേവനത്തിനാണ് അവർ പ്രാധാന്യം നൽകിയത്. 2024-ൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിൽ നിന്ന് ജനവിധി തേടാനുള്ള തീരുമാനം, ഈ ജനസേവന താൽപ്പര്യത്തെ അടിവരയിടുന്നതായിരുന്നു. ഒരു സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പോലീസ് ഉദ്യോഗസ്ഥയായിരുന്ന ഒരാൾ ഒരു കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കുന്നത് പൊതുസമൂഹത്തിൽ വലിയ ശ്രദ്ധ നേടി. ഒരു ‘മെമ്പർ’ എന്ന നിലയിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ, ആർ. ശ്രീലേഖ ഇപ്പോൾ ഒരു ജനപ്രതിനിധി (വാർഡ് മെമ്പർ) എന്ന നിലയിൽ നേരിട്ടുള്ള ജനസേവനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡി.ജി.പി എന്ന നിലയിൽ സംസ്ഥാനത്തെ നിയമവ്യവസ്ഥയെ നിയന്ത്രിച്ച അവർ, ഇപ്പോൾ വാർഡിലെ അടിസ്ഥാന സൗകര്യങ്ങൾ, മാലിന്യം, റോഡ് നവീകരണം തുടങ്ങിയ പ്രാദേശിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ഉന്നത ഉദ്യോഗസ്ഥ എന്ന പരിവേഷം മാറ്റിവെച്ച്, സാധാരണക്കാരൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്ന ‘മെമ്പർ’ ശ്രീലേഖ, തൻ്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവപരിചയവും ഭരണപരമായ അറിവും ജനസേവനത്തിനായി ഉപയോഗിക്കുന്നു. ഡി.ജി.പി എന്ന അധികാരം നൽകുന്ന ദൂരത്തിൽ നിന്ന്, ഒരു വാർഡ് മെമ്പർ എന്ന നിലയിൽ ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ അവർക്ക് കഴിഞ്ഞു. ഈ യാത്ര, അധികാരത്തിൻ്റെ മുകളിൽ നിന്ന് ജനങ്ങളോടൊപ്പം നിൽക്കുന്ന ജനകീയതയിലേക്ക് ആർ. ശ്രീലേഖ നടത്തിയ ധീരമായ ചുവടുവയ്പ്പായി വിലയിരുത്താവുന്നതാണ്. നി

മേയറിന്റെ അഹങ്കാരത്തിന്, ജനങ്ങൾ കൊടുത്ത, മറുപടിയായി പോയി, ഈ ജനവിധി? vm tv news

https://youtu.be/Ffy1qGgBWfs

നടിയെ ആക്രമിച്ച കേസ്: 6 പ്രതികൾക്കും 20 വർഷം കഠിന തടവ്; വിവാഹനിശ്ചയ മോതിരവും 5 ലക്ഷം രൂപയും അതിജീവിതക്ക് നൽകണം vm tv news tvm kerala

നടി ആക്രമിച്ച കേസിന്റെ വിധി ഇന്ന് മൂന്നു മുപ്പതിന്? vm tv news

രാഹുൽ നിരപരാധിയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ കമൻറ് ചെയ്യൂ!vm tv news tvm kerala

രാഹുൽ നിരപരാധിയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ കമൻറ് ചെയ്യൂ!

ദിലീപിന്റേത് വെറും ന്യായീകരണം; ഗൂഢാലോചനയില്ല, അന്വേഷണം തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം: മുഖ്യമന്ത്രി vm tv news thiruvanthapuram

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന നടൻ ദിലീപിന്റെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.…

മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ചിത്രപ്രിയയുടെ ആൺ സുഹൃത്ത് കസ്റ്റഡിയിൽ. ചിത്രപ്രിയയെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്‍ സമ്മതിച്ചുവെന്നാണ് വിവരം. മദ്യലഹരിയില്‍ കുറ്റകൃത്യം ചെയ്തുവെന്നാണ് പ്രതിയുടെ കുറ്റസമ്മതം. ചിത്രപ്രിയയുമായി വഴക്കുണ്ടായുപ്പോള്‍ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചുവെന്നാണ് അലന്‍ പൊലീസിനോട് പറഞ്ഞത്. ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.ചിത്രപ്രിയ അലനോടൊപ്പം ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. രണ്ട് ദിവസമായി ചിത്രപ്രിയക്കു വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളില്‍ രക്തവും പുരണ്ടിരുന്നു. ഇതോടെ വെട്ടുകല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപാതകം നടത്തിയതാകാം എന്ന നിഗമനത്തിൽ‌ പൊലീസ് ഇന്നലെ എത്തിയിരുന്നു.മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകളായ ചിത്രപ്രിയയെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീർണിച്ചു തുടങ്ങിയ മൃതദേഹത്തിനു 2 ദിവസത്തെ പഴക്കമുണ്ടായിരുന്നു. ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അതുകൊണ്ടു തന്നെ സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് പൊലീസ് എത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചിത്രപ്രിയയെ കാണാതാകുന്നതിനു മുൻപ് ഫോണിൽ സംസാരിച്ചവരാണ് കസ്റ്റഡിയിലായത്.ബെംഗളരുവിൽ ഏവിയേഷന്‍ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയ ശനിയാഴ്ച അടുത്തുള്ള കടയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. തിരിച്ചുവരാത്തതിനെ തുടർന്ന് വീട്ടുകാർ കാലടി പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെയാണ് പറമ്പിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

തെരഞ്ഞെടുപ്പ് ദിനത്തില്‍ UDF കൺവീനർ അടൂര്‍പ്രകാശിന്റെ മലക്കംമറിച്ചില്‍; രാവിലെ ദിലീപിനൊപ്പം, മണിക്കൂറുകള്‍ക്കകം അതിജീവിതയ്‌ക്കൊപ്പം news desk vm tv news thiruvanthapuram

10 രൂപാ നോട്ടുകളുമായി ബൂത്തിലേക്ക് കടന്ന് വരുന്നവർ, സ്ഥാനാർഥികൾക്ക് ഏറ്റവും വേണ്ടപ്പെട്ടവർ vm tv news election 2025