പോകുന്ന പോക്കിൽ സംസ്ഥാനത്തെ വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രതിസന്ധിയിലാക്കി പിണറായി സർക്കാർ. പാഠപുസ്തക അച്ചടി പൂർത്തിയാക്കാൻ ഒരു നടപടിയും സ്വീകരിക്കാതെയാണ് മന്ത്രി ശിവൻകുട്ടി പടിയിറങ്ങിയത്. അച്ചടിയുടെ 70 ശതമാനം മാത്രമാണ് പൂർത്തിയായത്. സ്‌കൂൾ തുറക്കുന്നതിന്റെ മൂന്ന് മാസം മുമ്പ് തന്നെ പുസ്തകം തയ്യാറാണ് എന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പുള്ള അവകാശവാദം. ബൈന്റിങ് പേപ്പർ ഇല്ലാത്തത് കൊണ്ട് അച്ചടിച്ചതെല്ലാം കെട്ടിക്കിടക്കുകയാണെന്ന് കെ.ബി.പി.എ സ്റ്റാഫ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി പറഞ്ഞു. സ്‌കൂൾ തുറക്കുന്നതിന്റെ രണ്ട് മാസം മുമ്പേ പുസ്തകങ്ങളെത്തിക്കുമെന്ന് പറഞ്ഞ മുൻമന്ത്രി ഇപ്പോൾ മൗനത്തിലാണ്. സ്‌കൂൾ തുറന്ന് രണ്ട് മാസം കഴിഞ്ഞാലും വിതരണം പൂർത്തിയാക്കാനാവില്ലെന്നാണ് സ്റ്റാഫ് അസോസിയേഷൻ പറയുന്നത്. വരാനിരിക്കുന്ന യു.ഡി.എഫ് സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നതിന് ബോധപൂർവ്വം ചെയ്ത പണിയാണിതെന്ന് ജീവനക്കാർ പറയുന്നു. vm tv news thiruvanthapuram news
പോകുന്ന പോക്കിൽ സംസ്ഥാനത്തെ വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രതിസന്ധിയിലാക്കി പിണറായി സർക്കാർ. പാഠപുസ്തക അച്ചടി പൂർത്തിയാക്കാൻ ഒരു നടപടിയും സ്വീകരിക്കാതെയാണ് മന്ത്രി ശിവൻകുട്ടി പടിയിറങ്ങിയത്. അച്ചടിയുടെ 70 ശതമാനം മാത്രമാണ് പൂർത്തിയായത്. സ്‌കൂൾ തുറക്കുന്നതിന്റെ മൂന്ന് മാസം മുമ്പ് തന്നെ പുസ്തകം തയ്യാറാണ് എന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പുള്ള അവകാശവാദം. ബൈന്റിങ് പേപ്പർ ഇല്ലാത്തത് കൊണ്ട് അച്ചടിച്ചതെല്ലാം കെട്ടിക്കിടക്കുകയാണെന്ന് കെ.ബി.പി.എ സ്റ്റാഫ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി പറഞ്ഞു. സ്‌കൂൾ തുറക്കുന്നതിന്റെ രണ്ട് മാസം മുമ്പേ പുസ്തകങ്ങളെത്തിക്കുമെന്ന് പറഞ്ഞ മുൻമന്ത്രി ഇപ്പോൾ മൗനത്തിലാണ്. സ്‌കൂൾ തുറന്ന് രണ്ട് മാസം കഴിഞ്ഞാലും വിതരണം പൂർത്തിയാക്കാനാവില്ലെന്നാണ് സ്റ്റാഫ് അസോസിയേഷൻ പറയുന്നത്. വരാനിരിക്കുന്ന യു.ഡി.എഫ് സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നതിന് ബോധപൂർവ്വം ചെയ്ത പണിയാണിതെന്ന് ജീവനക്കാർ പറയുന്നു. vm tv news thiruvanthapuram news