NEWS
ആദ്യം ഷെമിയുടെ ഹായ്; പിന്നെ സെക്സ് ചാറ്റ്; പിന്നാലെ നഗ്നയായി; ദമ്ബതികളുടെ ഹണിട്രാപ്പില്‍ വയോധികന് രണ്ടരക്കോടി നഷ്ടമായി VM TV NEWS

ഹണിട്രാപ്പിലൂടെ തൃശ്ശൂർ ജില്ലയിലെ വ്യാപാരിയായ വയോധികന് നഷ്ടപ്പെട്ടത് വൻതുക. സെക്സ് ചാറ്റ് ചെയ്തും വാട്സാപ്പില്‍ വീഡിയോ കോള്‍ വഴിയും വ്യാപാരിയെ ഭീഷണിപ്പെടുത്തി രണ്ടരകോടിയോളം രൂപയാണ് തൃശ്ശൂർ പൂങ്കുന്നം സ്വദേശിയായ വയോധികനില്‍ നിന്നും തട്ടിയത്.
സംഭവത്തില്‍ ദമ്ബതികള്‍ അറസ്റ്റില്‍. കൊല്ലം അഞ്ചലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവരാണ് അറസ്റ്റിലായത്. കൃത്യമായ തിരക്കഥയിലൂടെയാണ് ഇവർ വയോധികനെ ചതിയില്‍ വീഴ്ത്തിയത്. രണ്ടുവർഷം മുമ്ബാണ് യുവതി 63 കാരനായ വ്യാപാരിയുമായി സോഷ്യല്‍ മീഡിയയിലൂടെ ബന്ധം സ്ഥാപിക്കുന്നത്.
ആദ്യം ഒരു ഹായ് അയച്ചു. തിരികെ മറുപടി എത്തിയതോടെ ഇരുപത്തിമൂന്നുകാരിയായ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന ആവണി എന്നാണ് ഷെമി പരിചയപ്പെടുത്തിയത്. തുടർന്നുള്ള സംഭാഷണങ്ങളിലൂടെ പലതവണയായി ഇയാളില്‍ നിന്നും യുവതി പണം വാങ്ങി. ഹോസ്റ്റല്‍ ഫീസ് അടയ്ക്കുവാൻ തുടങ്ങി പല കാരണങ്ങള്‍ പറഞ്ഞതാണ് തുടക്കത്തില്‍ പണം വാങ്ങിച്ചിരുന്നത്. പിന്നീട് ചോദിക്കുന്ന തുകയുടെ വലിപ്പം കൂടി. ഒരിക്കല്‍ വീഡിയോ കോള്‍ വിളിച്ചതോടെയാണ് തനി സ്വരൂപം പുറത്തെത്തുന്നത്.
കോള്‍ അറ്റൻഡ് ചെയ്തതോടെ മറുവശത്ത് ഇരിക്കുന്നത് വിവസ്ത്രയായ ഒരു യുവതിയായിരുന്നു.ഈ വീഡിയോ കോള്‍ സ്ക്രീൻ റെക്കോർഡ് ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യും എന്നും ഭാര്യക്ക് അയച്ചുകൊടുക്കും തുടങ്ങിയ ഭീഷണികളിലൂടെയാണ് പിന്നീട് പണം തട്ടിയത്. ഒടുക്കം ഭാര്യയുടെ ഭൂമി വിറ്റ വകയിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയുടെ നിക്ഷേപവും യുവതിക്ക് അയച്ചുകൊടുത്തു. പിന്നാലെ വ്യാപാരിയുടെ മകന് തോന്നിയ സംശയമാണ് സംഭവം വെളിപ്പെട്ടത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിക്കാരന് കോള് വന്ന നമ്ബർ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. തുടർന്നുള്ള അന്വേഷണത്തില്‍ കൊല്ലം സ്വദേശിനിയായ ഷെമിയെ കണ്ടെത്തുകയായിരുന്നു. ഷെമിയുടെ രണ്ടാം ഭർത്താവാണ് സോജൻ. ഇയാളുടെ മാതാപിതാക്കളുടെ അക്കൗണ്ടിലേക്കാണ് തട്ടിപ്പ് നടത്തിയ പണം ട്രാൻസ്ഫർ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് സോജന്റെയും ഷെമിയുടെയും മാതാപിതാക്കളെയും ഉള്‍പ്പെടെ 4 അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു. ഇതോടെ പൊലീസ് പിറകിലുണ്ടെന്ന് മനസ്സിലായ പ്രതികള്‍ നാടുവിടാൻ തീരുമാനിച്ചു. പിന്നീട് ഇവരുടെ മൊബൈല്‍ ടവർ ലൊക്കേഷൻ മനസ്സിലാക്കിയാണ് പോലീസ് പ്രതികളെ പിടികൂടിയത്.
യുദ്ധത്തിനായി റഷ്യയില്‍ എത്തി; അശ്ലീല വീഡിയോ കണ്ട് സമയം കളഞ്ഞ് ഉത്തരകൊറിയൻ സൈനികര്‍; ജീവിതം ആസ്വദിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

മോസ്‌കോ: യുദ്ധത്തില്‍ റഷ്യൻ സൈന്യത്തെ സഹായിക്കാതെ അശ്ലീല ദൃശ്യങ്ങള്‍ കണ്ട് സമയം കളഞ്ഞ് ഉത്തരകൊറിയയിലെ സൈനികർ.
അന്താരാഷ്ട്ര മാദ്ധ്യമമായ ഫിനാൻഷ്യല്‍ ടൈംസിലെ മാദ്ധ്യമ പ്രവർത്തകനാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യൻ സേനയെ സഹായിക്കുന്നതിന് വേണ്ടിയാണ് കിംഗ് ജോംഗ് ഉൻ സൈനികരെ റഷ്യയിലേക്ക് അയച്ചത്.
ഉത്തരകൊറിയയില്‍ ഇന്റർനെറ്റ് ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ആണ് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നതിനും യൂട്യൂബ് ഉപയോഗിക്കുന്നതിനും രാജ്യത്തെ ചില നിയമങ്ങള്‍ പാലിക്കണം. എന്നാല്‍ റഷ്യയിലെ സ്ഥിതി മറിച്ചാണ്. റഷ്യയില്‍ യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ല. ഇത് പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഉത്തരകൊറിയൻ സൈനികർ അശ്ലീല സിനിമകള്‍ കണ്ട് റഷ്യയില്‍ തന്നെ തുടരുന്നത്.
ഫിനാൻഷ്യല്‍ ടൈംസിലെ വിദേശവാർത്തകള്‍ കൈകാര്യം ചെയ്യുന്ന ജിദോണ്‍ റാച്ച്‌മാനാണ് നിർണായക വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വിശ്വാസ്യ യോഗ്യമായ സ്രോതസ്സില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത് എന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിശദാംശങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുള്ളത്. അതേസമയം വിവരങ്ങള്‍ ലഭിച്ച സ്രോതസ്സ് ഏതാണെന്ന് അദ്ദേഹം പങ്കുവച്ചിട്ടില്ല.
ഉത്തര കൊറിയയില്‍ നിന്നും റഷ്യയില്‍ എത്തിയ സൈനികർക്ക് നിയന്ത്രണം ഇല്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ ഫലമായി അവർ അശ്ലീല വീഡിയോകളും ദൃശ്യങ്ങളും കാണുന്നു. വിശ്വാസയോഗ്യമായ സ്രോതസ്സില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് എന്നും അദ്ദേഹം പറയുന്നു.
നിമിഷ നേരങ്ങള്‍ കൊണ്ടാണ് ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്. നിരവധി പേർ പരിഹാസ കമന്റുകളും ഇതിന് താഴെയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തര കൊറിയൻ സൈനികരും ടെസ്റ്റോസ്റ്റിറോണ്‍ ഉള്ളവരാണെന്നാണ് ആളുകള്‍ പറയുന്നത്. ഇത്രയും നാള്‍ ഇവർ ഒരു ഏകാധിപതിയുടെ കീഴില്‍ ആയിരുന്നു. ഇപ്പോഴാണ് അവർ ജീവിതം ആസ്വദിച്ച് തുടങ്ങിയത് എന്നും ആളുകള്‍ പറയുന്നു.
തൂങ്ങിമരിച്ചെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ യുവാവിന്റെ മരണം കൊലപാതകം VM TV NEWS CHANNEL

പീരുമേട്: തൂങ്ങിമരിച്ചെന്നു പറഞ്ഞ് ബന്ധുക്കള്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.
മൃതദേഹം പോസ്റ്റ് മോർട്ടം പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഇയാളെ മർദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തിയത്.
പള്ളിക്കുന്ന് വുഡ്ലാൻസ് എസ്റ്റേറ്റില്‍ കൊല്ലമറ്റത്ത് ബാബുവിൻ്റെ മകൻ ബിബിൻ ബാബു (29 ) ആണ് കൊല്ലപ്പെട്ടത്. തലയ്ക്കുപിന്നിലും തലയുടെ മുകള്‍ ഭാഗത്ത് ഇരുവശങ്ങളിലും ശക്തമായ അടിയേറ്റതും തൊഴിയേറ്റ് ജനനേന്ദ്രിയം തകർന്നതുമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനക്ക് ശേഷം ലഭിച്ച സൂചനകള്‍. ഇതേ തുടർന്ന് ജില്ലാ പൊലീസ് മോധാവി വിഷ്ണു പ്രദീപ് സംഭവ സ്ഥലത്തെത്തി ഫോറൻസിക് സർജൻ ഡോ. ആദർശ് രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.
സംഭവത്തില്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ചൊവ്വാഴ്ച വൈകീട്ടാണ് അടുത്ത ബന്ധുക്കള്‍ അടങ്ങുന്ന സംഘം ബിബിൻ ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചത്. വീട്ടിലെ ശുചിമുറിയില്‍ മുണ്ടില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്നതായി കണ്ടു എന്നാണ് ആശുപത്രിയിലെ ഡ്യൂട്ടിയിലുള്ള ഡോക്ടറോട് ബന്ധുക്കള്‍ പറഞ്ഞിരുന്നത്. യുവാവ് മരിച്ചുകിടന്ന വീട് പോലീസ് പരിശോധിച്ചു. ഫോറൻസിക് വിദഗ്ദ്ധരും ശ്വാനസേനയും പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.
ബിബിൻ കോയമ്ബത്തൂരില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് എത്തിയ ഇയാള്‍ സഹോദരിയുടെ മകളുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
രണ്ടു ദിവസത്തിനിടെ കുഴഞ്ഞു വീണ് മരിച്ചത് 3 യുവാക്കള്‍; പാനൂര്‍ മേഖലയില്‍ ആശങ്ക, ഞെട്ടല്‍ മാറാതെ നാട്ടുകാര്‍ VM TV NEWS CHANNEL EXCLUSIVE

പാനൂർ: രണ്ടു ദിവസത്തിനിടെ പാനൂർ മേഖലയ്ക്ക് നഷ്ടമായത് ഊർജസുറ്റ മൂന്ന് യുവാക്കളെ.
പാനൂരിനടു ത്ത് കടവത്തൂർ ടൗണിലെ ഫാൻ്റസി ഓഡിയൊ വീഡിയൊ ഷോപ്പുടമയും, ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഭാരവാഹിയുമായ സി.എൻ ശ്രീജിത്ത് തിങ്കളാഴ്ച രാവിലെയാണ് കുഴഞ്ഞുവീണ് മരിച്ചത്.
കടവത്തൂരിലെ ഷോപ്പില്‍ കുഴഞ്ഞു വീണ ശ്രീജിത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൊട്ടടുത്ത ദിവസം രാവിലെയാണ് പാനൂർ ഇലക്‌ട്രിസിറ്റി ഓഫീസിന് സമീപം ചെറുകുന്നൻ്റവിട ഷൈജു കുഴഞ്ഞുവീണ് മരിച്ചത്.
കുഴഞ്ഞു വീണ ഷൈജുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് കിഴക്കെ ചമ്ബാട് ചാലില്‍ പറമ്ബത്ത് കൃഷ്ണാമൃതത്തില്‍ മജേഷ് (ലാലു) വീടിന് സമീപം കുഴഞ്ഞു വീണത്. രാവിലെ താഴെ ചമ്ബാട് ഡോക്ടറെ കാണിച്ച് മടങ്ങിയ ശേഷം പിന്നീട് വീടിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രമ്യയാണ് ഭാര്യ. ത്രിജല്‍, മിതാഷ് എന്നിവർ മക്കളാണ്.
സംസ്കാരം വൈകീട്ട് 5ന് വീട്ടുവളപ്പില്‍ നടക്കും. കോവിഡിന് ശേഷമാണ് യുവാക്കളില്‍ കുഴഞ്ഞുവീണുള്ള മരണം കൂടുതലായത്. എന്നാല്‍ ഇതു സംബന്ധിച്ച് ശാസ്ത്രിയ പഠനങ്ങളൊ ഒന്നും തന്നെ നടന്നിട്ടില്ല.
“ഞാൻ യുദ്ധങ്ങള്‍ നിര്‍ത്താൻ പോകുന്നു…”; ട്രംപിൻ്റെ വിജയ പ്രസംഗത്തില്‍ പരിഭ്രാന്തരാകുന്ന യുക്രെയ്‌ന്‍ VM TV NEWS CHANNEL

ലോകമെമ്ബാടുമുള്ള യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളായിരിക്കും തന്‍റെ പ്രധാന നയതന്ത്ര തീരുമാനങ്ങളിലൊന്ന് എന്ന് സൂചിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്.
കേവല ഭൂരിപക്ഷം നേടിയതിനു ശേഷം നടത്തിയ പ്രസംഗത്തിലാണ് ട്രംപ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. എവിടെ നടക്കുന്ന യുദ്ധമെന്ന് വ്യക്തമാക്കിയില്ലെങ്കിലും റഷ്യയേയും ഇസ്രയേലിനേയും ഉദ്ദേശിച്ചാണ് ട്രംപിന്‍റെ പ്രസ്താവന എന്നാണ് ജിയോപൊളിറ്റിക്കല്‍ വിദഗ്ധർ വിലയിരുത്തുന്നത്.
“ഞാൻ യുദ്ധങ്ങള്‍ ആരംഭിക്കാൻ പോകുന്നില്ല, ഞാൻ യുദ്ധങ്ങള്‍ നിർത്താൻ പോകുന്നു. ഐഎസിനെ പരാജയപ്പെടുത്തിയതൊഴിച്ചാല്‍ കഴിഞ്ഞ നാല് വർഷമായി നമുക്ക് യുദ്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല,” ട്രംപ് പറഞ്ഞു.
യുഎസ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്ബോള്‍, പരിഭ്രാന്തരാകുന്ന ഒരു ജന വിഭാഗമുണ്ട്- യുക്രെയ്ന്‍ ജനത. യുഎസ് തെരഞ്ഞെടുപ്പിലെ ഒരോ പുരോഗതിയും സസൂക്ഷ്മം വീക്ഷിച്ചിരുന്നവരാണ് യുക്രെയ്നിലെ യുദ്ധബാധിതരായ ജനത. ട്രംപിൻ്റെ വിജയം റഷ്യൻ സേനയ്‌ക്കെതിരെ പോരാടുന്ന യുക്രെയ്ന് യുഎസില്‍ നിന്നും ലഭിക്കുന്ന സുപ്രധാന സഹായം നിർത്തലാക്കുമോയെന്ന ഭയത്തിലാണ് ഇവർ.
ശുഷ്കമായ സൈനിക ബലവും മതിയായ സൈനിക-ആയുധ ബലമില്ലാതെയാണ് രാജ്യത്തെ കടന്നാക്രമിക്കുന്ന റഷ്യയ്ക്കെതിരെ യുക്രെയ്‌ന്‍ പോരാടുന്നത്. അതേസമയം റഷ്യന്‍ സൈന്യത്തിനൊപ്പം ഉത്തര കൊറിയന്‍ സൈനികരും ചേർന്നതായാണ് റിപ്പോർട്ടുകള്‍. ഈ സാഹചര്യത്തില്‍ യുഎസ് സഹായങ്ങള്‍ കൂടി ലഭിക്കാതെയായാല്‍ യുക്രെയ്‌ന്‍ പ്രതിസന്ധിയിലാകും. യുക്രെയ്‌നെ സഹായിക്കുമെന്ന തരത്തില്‍ ഒരു സൂചനയും ട്രംപ് ഇതുവരെ നല്‍കിയിട്ടില്ല.
“അമേരിക്കയ്ക്ക് ഇനി സുവർണകാലം, അതിർത്തികള്‍ മുദ്രവെയ്ക്കും”; തെരഞ്ഞെടുപ്പ് വിജയ ശേഷം ട്രംപിന്‍റെ ആദ്യ പ്രതികരണം
നാറ്റോയുടെ വലിയ തോതിലുള്ള സഹായമാണ് യുദ്ധത്തില്‍ യുക്രെയ്‌ന് ലഭിക്കുന്നത്. ബില്യണ്‍ കണക്കിനു ഡോളറിന്‍റെ സാമ്ബത്തിക സഹായവും സൈനിക സഹായവുമാണ് ജോ ബൈഡന്‍ ഭരണകൂടം യുക്രെയ്‌നിന് നല്‍കിവന്നിരുന്നത്. എന്നാല്‍ കുറച്ച് മാസങ്ങളായി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നും യുക്രെയ്‌നു ലഭിക്കുന്ന പിന്തുണ കുറഞ്ഞു.
യുക്രെയ്‌നിനുള്ള യുഎസ് പിന്തുണയെ ആവർത്തിച്ച് വിമർശിക്കുകയും 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് അവകാശപ്പെടുകയും ചെയ്യുന്നതാണ് യുക്രെയ്‌നിൻ്റെ ആശങ്കകള്‍ വർധിപ്പിക്കുന്നത്.
ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍, റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍ എന്നിവരുമായുള്ള ട്രംപിന്‍റെ സൗഹൃദമാണ് യുക്രെയ്‌നെ അലട്ടുന്ന മറ്റൊരു കാര്യം. ഒരു ഉത്തരകൊറിയൻ നേതാവുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യത്തെ സിറ്റിങ് യുഎസ് പ്രസിഡൻ്റായിരുന്നു കോടീശ്വരനായ വ്യവസായിയില്‍ നിന്നും യുഎസ് പ്രസിഡന്‍റായി മാറിയ ഡൊണാള്‍ഡ് ട്രംപ്. 2016 മുതല്‍ 2020 വരെയുള്ള ഭരണകാലത്താണ് സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിയില്‍ കിം ജോങ് ഉന്നുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനുമായും ട്രംപ് സൗഹൃദം സൂക്ഷിക്കുന്നതായി യുഎസ് മാധ്യമ പ്രവർത്തകന്‍ ബോബ് വുഡ്‍വാർഡ് തന്‍റെ പുതിയ പുസ്തകത്തില്‍ (വാർ) വെളിപ്പെടുത്തിയിരുന്നു. ഉത്തര കൊറിയയുമായി മുന്‍പെങ്ങും ഇല്ലാത്ത തരത്തിലുള്ള ബന്ധമാണ് ഇപ്പോള്‍ റഷ്യ കാത്തു സൂക്ഷിക്കുന്നത്. രാജ്യങ്ങളുടെ പൊതു സമീപനങ്ങള്‍ക്ക് വിരുദ്ധമായുള്ള നേതാക്കളുടെ ഇത്തരം ബന്ധങ്ങളാണ് യുക്രെയ്‌നെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
അതേസമയം, ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ യുക്രെയ്‌ന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലന്‍സ്കി ആശുസകള്‍ അറിയിച്ചു. ‘ആഗോള കാര്യങ്ങളില്‍ ‘പീസ് ത്രൂ സ്ട്രെങ്ത്’ എന്ന പ്രസിഡൻ്റ് ട്രംപിൻ്റെ സമീപനത്തെ ഞാൻ അഭിനന്ദിക്കുന്നു. യുക്രെയ്നില്‍ സമാധാനം കൊണ്ടുവരാൻ കഴിയുന്ന തത്വമാണിത്. ഞങ്ങള്‍ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ സെലന്‍സ്കി എക്സില്‍ കുറിച്ചു.
മൂന്നുവയസുകാരിയെ കാറില്‍ മറന്നുവച്ച്, പാര്‍ട്ടിക്ക് പോയി; നാലുമണിക്കൂറിന് ശേഷം കണ്ടെത്തിയത് ജീവനറ്റ്

മൂന്നു വയസുകാരിയെ കാറില്‍ ശ്വാസം മുട്ടി മരിച്ചു. മീററ്റിലെ കാങ്കർഖേഡയിലാണ് സംഭവം. പിതാവിന്റെ സുഹൃത്ത് കുഞ്ഞിനെ കാറില്‍ മറന്നുവച്ച് പാർട്ടിക്ക് പോയതിന് പിന്നാലെയാണ് ശ്വാസം കിട്ടാതെ കുഞ്ഞ് മരിച്ചത്.
കുട്ടിയെ കാണാതായതിന് തുടർന്ന് കുടുംബം തെരച്ചില്‍ നടത്തിയിരുന്നു. നാലുമണിക്കൂറിന് ശേഷമാണ് കാറില്‍ കണ്ടെത്തുന്നത്. പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.
സഹപ്രവർത്തകനായ സൈനികനെതിരെയാണ് കുട്ടിയുടെ പിതാവ് അശ്രദ്ധയാരോപിച്ച് പരാതി നല്‍കിയത്. പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. സോംബീർ പൂനിയ ആണ് പരാതി നല്‍കിയത്. ഹരിയാന സ്വദേശിയായ ഇദ്ദേഹവും കുടുംബവും നാലുവർഷമായി ഫസർപൂരിലെ രാജേഷ് എൻക്ലേവിലെ സൈനിക കോളനിയിലാണ് താമസിക്കുന്നത്. ഒർഡൻസ് യൂണിറ്റിലാണ് സേംബീർ ജോലി ചെയ്യുന്നത്. രണ്ടു പെണ്‍മക്കളില്‍ മൂന്നു വയസുകാരി വാർത്തികയാണ് മരിച്ചത്. മൂന്നുമാസം പ്രായമുള്ള ഭവിയാണ് മറ്റൊരു മകള്‍.
മകള്‍ വീട്ടുമുറ്റത്ത് സുഹൃത്ത് നരേഷിനൊപ്പം കളിക്കുകയായിരുന്നു. നരേഷും ഇവരുടെ ക്വാർട്ടേഴ്സിന് തൊട്ടുമുകളിലായിരുന്നു താമസിച്ചിരുന്നത്. വർത്തികയുമായി കാറില്‍ ഒരു റൈഡിന് പോകുന്ന കാര്യം കുഞ്ഞിന്റെ അമ്മ ഋതുവിനോട് പറഞ്ഞെങ്കിലും ഇവർ സമ്മതിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് നരേഷ് കുഞ്ഞുമായി പുറത്തുപോവുകയായിരുന്നു. റോഹട്ട റോഡിലായിരുന്നു യാത്ര.
ഇവിടെ വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം പോയ നരേഷ് കുഞ്ഞിനെ കാറിലിരുത്തി ലോക്ക് ചെയ്യുകയായിരുന്നു. രാവിലെ 10.15നാണ് ഇയാള്‍ കുഞ്ഞിനൊപ്പം പുറത്തുപോയത് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ശേഷവും തിരികെ എത്താതിരുന്നതോടെയാണ് കുടംബം തെരച്ചില്‍ ആരംഭിച്ചത്. നരേഷിനെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം ഡ്യൂട്ടില്‍ എന്നാണ് പറഞ്ഞത്
4 മണിയുടെ മെമുവിന് സ്റ്റേഷനിലെത്തി, പ്ലാറ്റ്ഫോമില്‍ വച്ച ട്രോളി ബാഗില്‍ നിന്ന് രക്തം, അച്ഛനും മകളും പിടിയില്‍ VM TV NEWS CHANNEL

ചെന്നൈ: റെയില്‍ വേ സ്റ്റേഷനിലെത്തിയ അച്ഛന്റേയും മകളുടേയും പെരുമാറ്റത്തില്‍ സംശയം. ബാഗില്‍ നിന്ന് ഒലിച്ചിറങ്ങുന്ന നിലയില്‍ കട്ടച്ചോര കൂടി കണ്ടതോടെ അറസ്റ്റ് ചെയ്ത് പൊലീസ്.
സ്യൂട്ട് കേസ് പരിശോധിച്ചപ്പോള്‍ കണ്ടത് അയല്‍വാസിയായ സ്ത്രീയുടെ മൃതദേഹം. ആന്ധ്ര പ്രദേശിലെ നെല്ലൂർ സ്വദേശികളായ പിതാവിനേയും മകളേയുമാണ് പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ മിഞ്ചൂർ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് ഇവർ പിടിയിലാവുന്നത്.
സ്വർണപ്പണിക്കാരനായ മധ്യവയസ്കനും മകളുമാണ് പിടിയിലായിട്ടുള്ളത്. ഞായറാഴ്ച രാത്രിയിലാണ് അയല്‍വാസിയായ സ്ത്രീയെ ഇവർ കൊലപ്പെടുത്തിയത്. ഇവരുടെ സ്വർണം തട്ടിയെടുത്ത ശേഷം മൃതദേഹം സ്യൂട്ട് കേസിനുള്ളില്‍ വച്ച് നെല്ലൂരില്‍ നിന്ന് ചെന്നൈയിലേക്ക് മൃതദേഹം മറവ് ചെയ്യാനായാണ് ഇവർ എത്തിയത്. പുലർച്ചെ നാല് മണിക്കുള്ള മെമു ട്രെയിനിലാണ് ഇവർ എത്തിയത്. മിഞ്ചൂർ സ്റ്റേഷനില്‍ രാവിലെ 8.30ഓടെയാണ് ഇവരെത്തിയത്. പ്ലാറ്റ്ഫോമിലൂടെ നൂറ് മീറ്ററിലേറെ മൃതദേഹം അടങ്ങിയ ട്രോളി ബാഗ് വലിച്ച് കൊണ്ട് പോയി പ്ലാറ്റ്ഫോമില്‍ ഒതുക്കി വച്ചശേഷം തിടുക്കത്തില്‍ മറ്റൊരു ട്രെയിനില്‍ കയറാൻ ശ്രമിച്ച ഇവരെ ആർപിഎഫ് ഉദ്യോഗസ്ഥൻ ശ്രദ്ധിച്ചതോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറത്ത് വന്നത്.
43 വയസ് പ്രായമുള്ള ബാലസുബ്രമണ്യം എന്നയാളും ഇയാളുടെ 17 വയസ് പ്രായമുള്ള മകളെയുമാണ് പൊലീസ് പിടികൂടിയിട്ടുള്ളത്. സംഭവത്തേക്കുറിച്ച് 43കാരൻ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത് ഇപ്രകാരമാണ്. നെല്ലൂരിലെ ഇവരുടെ അയല്‍വാസിയായ 65കാരി മന്നം രമണിയെ സ്വർണത്തിന് വേണ്ടിയാണ് കൊലപ്പെടുത്തിയത്. തുടക്കത്തില്‍ മകളെ ലൈംഗിക വൃത്തിക്ക് പ്രേരിപ്പിച്ചതില്‍ പ്രകോപിതനായാണ് കൊല ചെയ്തതെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് കടം വീട്ടാനായി പണമുണ്ടാക്കാനായി 65കാരിയുടെ സ്വർണം തട്ടിയെടുക്കാൻ ലക്ഷ്യമിട്ടായിരുന്നു കൊലപാതകമെന്ന് ഇവർ പറഞ്ഞു.
ഞായറാഴ്ച രാത്രി 65കാരിയുടെ വീട്ടില്‍ ഒളിച്ചിരുന്ന ശേഷം രാത്രി ഇവരെ കൊലപ്പെടുത്തി, ആഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. മൃതദേഹം അടുത്ത സംസ്ഥാനത്ത് കൊണ്ട് വന്ന് മറവ് ചെയ്യാനായി തീരുമാനിച്ചപ്പോള്‍ ആളുകള്‍ സംശയിക്കുന്നത് ഒഴിവാക്കാനായാണ് മകളെ കൂടെ കൂട്ടിയതെന്നാണ് ഇയാള്‍ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.
സുരേഷ് ഗോപി ഇനി സിനിമയിലേക്കില്ല? താടി വടിച്ചു, ഒറ്റക്കൊമ്ബന്‍ ഇനിയെന്ന്, തടസ്സം അതുമാത്രം

കേന്ദ്ര മന്ത്രിയായതിന് പിന്നാലെ സിനിമ അഭിനയ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സുരേഷ് ഗോപി. സിനിമ അഭിനയം തുടരുന്നതിനായി കേന്ദ്ര സർക്കാറില്‍ നിന്നും അനുമതി തേടാന്‍ സുരേഷ് ഗോപി ശ്രമിച്ചിരുന്നെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന.
ദീർഘനാളായി നീട്ടിവളർത്തി, പ്രത്യേക ഗെറ്റപ്പില്‍ സൂക്ഷിക്കുന്ന താടി വടിച്ചതോടെ ഈ സംശയങ്ങള്‍ ശക്തിപ്പെടുകയും ചെയ്തു.
ഒറ്റക്കൊമ്ബന്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു സുരേഷ് ഗോപി താടി വളർത്തിയത്. ഷിബിന്‍ ഫ്രാന്‍സിസിന്റെ രചനയില്‍ മാത്യൂസ് തോമസ് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെങ്കിലും വിവിധ കാരണങ്ങളാല്‍ ഇതുവരെ ഷൂട്ട് തുടങ്ങാനായിട്ടില്ല. സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രി പദവി തന്നെയാണ് പ്രധാന തടസ്സം.
സുരേഷ് ഗോപി താടിവടിച്ചതോടെ ഒറ്റക്കൊമ്ബന്‍ ഇനിയും ഏറെ നാള്‍ വൈകുമെന്നുറപ്പാണ്. അഭിനയിക്കാനുള്ള അനുമതി കേന്ദ്രത്തില്‍ നിന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സിനിമ ചിത്രീകരണം ഇനി എത്രനാള്‍ വൈകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. കേന്ദ്രമന്ത്രിയായതിന് ശേഷം സുരേഷ് ഗോപിയുടേതായി ആദ്യമായി പുറത്തിറങ്ങേണ്ട ചിത്രമായിരുന്നു ഒറ്റക്കൊമ്ബന്‍. സെപ്തംബറില്‍ തന്നെ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു സുരേഷ് ഗോപി വ്യക്തമാക്കിയത്.
സിനിമ ചെയ്യാന്‍ അനുവാദം ചോദിച്ചിട്ടുണ്ടെന്നും അനുമതി ഇതുവരെ ലഭിച്ചില്ല. എന്നാല്‍ പക്ഷേ സെപ്റ്റംബർ ആറാം തിയതി ഞാൻ ഒറ്റക്കൊമ്ബൻ തുടങ്ങുകയാണെന്നും സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. എത്ര പടം ചെയ്യണമെന്ന് അമിത് ഷാ ചോദിച്ചു. 22 എങ്കിലും ചെയ്യേണ്ടി വരും എന്ന് പറഞ്ഞപ്പോള്‍ ആ പേപ്പർ കെട്ടുകള്‍ അങ്ങനെ തന്നെ അദ്ദേഹം എടുത്ത് സൈഡിലേക്ക് എറിഞ്ഞു. എങ്കിലും അനുവാദം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി.
നിയമം പറയുന്നത് എന്ത്?
കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തില്‍ ഉള്ളവർക്ക് മറ്റു ജോലികള്‍ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ല. എന്നാല്‍ എംപിമാർക്കും എം എല്‍ എ മാർക്കും ഈ ചട്ടം ബാധകമല്ല. ‘സിനിമയോ, അധ്യാപനമോ, മറ്റേതൊരു ജോലിയും ചെയ്യാൻ ഒരു മന്ത്രിക്ക് സാധിക്കില്ല. മന്ത്രിപദം എന്നത് മുഴുവന്‍ സമയ ജോലിയായിട്ട് കാണേണ്ട കാര്യമാണ്. ഈ പദവികളില്‍ ഉള്ളവർക്ക് അവധി എടുത്ത് പോലും മറ്റ് ജോലികള്‍ക്ക് പോകാന്‍ സാധിക്കില്ല’ എന്നാണ് ലോക്സഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരിയെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ നേരത്തെ റിപ്പോർട്ട് ചെയ്തത്.
സിനിമയില്‍ അഭിനയിക്കാന്‍ മാത്രമല്ല, ഉദ്ഘാടനങ്ങള്‍ക്ക് പോകുമ്ബോള്‍ പ്രതിഫലം വാങ്ങിക്കാനും സുരേഷ് ഗോപിക്ക് സാധിക്കില്ല. പണം വാങ്ങി മറ്റൊരു ജോലി ചെയ്യല്‍ മന്ത്രി പദത്തില്‍ തുടരുമ്ബോള്‍ സാധിക്കില്ല. ജനങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് മന്ത്രിയുടെ ജോലിയുടെ സ്വഭാവം. അതില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ അത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ ഈ പെരുമാറ്റച്ചട്ടം മാറ്റണമെങ്കില്‍ പ്രധാനമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. നിയമം ഭേദഗതി ചെയ്യാതെ സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി പ്രത്യേക അനുമതി നല്‍കിയാല്‍ മറ്റുള്ളവർക്കും അനുമതി നല്‍കേണ്ടി വരും. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിക്ക് അനുമതി നല്‍കാത്തതെന്നാണ് സൂചന.
സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടല്ലേ? ലാഭമല്ല എട്ടിന്റെ പണി കിട്ടും, വിലയിലെ മുന്നേറ്റം അവസാനിക്കുന്നു? VM TV NEWS CHANNEL

ചെറിയ ഇടവേളയ്ക്ക് ശേഷം സ്വർണ വില ഇന്ന് വീണ്ടും ഉയർന്നിരിക്കുകയാണ്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഈ മാസം ആദ്യമായാണ് സ്വർണ വില ഉയരുന്നത്.
ഇന്നത്തെ വർധനവോടെ ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 58920 രൂപയാണ്. ഗ്രാമിന് പത്ത് രൂപ കൂടി 7356 എന്ന നിരക്കിലുമാണ്
ഒക്ടോബർ 31 ന് 59640 എന്ന സംസ്ഥാനത്ത ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. എന്നാല്‍ നവംബർ പിറന്നതോടെ ആദ്യ അഞ്ച് ദിനങ്ങളിലായി സ്വർണ വിലയില്‍ 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ ഇടിവ് താല്‍ക്കാലികമാണെന്നും സ്വർണ വില തിരിച്ച് കയറുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
ആഗോള വിപണിയിലെ പ്രതിഫലനങ്ങളാണ് ആഭ്യന്തര വിപണിയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിന് ഇടയില്‍ മാത്രം സ്വർണ വിലയില്‍ 30 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഇനിയും വില മുന്നേറുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ സ്വർണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. എന്നാല്‍ കണ്ണടച്ച് വലിയ തോതില്‍ സ്വർണം വാങ്ങിക്കൂട്ടുന്നത് ചിലപ്പോള്‍ അബന്ധമായേക്കാമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ഒരു വർഷത്തില്‍ ഓഹരിവിപണിയേക്കാള്‍ വലിയ നേട്ടമാണ് ഒരു നിക്ഷേപം എന്ന നിലയില്‍ സ്വർണമുണ്ടാക്കിയത്. കുറച്ചുനാള്‍ കൂടെ സ്വർണ വില ഈ നിലയില്‍ മുന്നോട്ട് പോകുമെങ്കിലും അതിന് ശേഷം വളർച്ച മന്ദഗതിയിലാകുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. സ്വർണത്തില്‍ അമിതമായി നിക്ഷേപിക്കുന്നവർ സൂക്ഷിക്കണമെന്നാണ് ഇവർ നിർദേശിക്കുന്നത്. അതായത് വന്‍ലാഭം ലക്ഷ്യമിട്ടുണ്ട് കൂടുതല്‍ സ്വർണം വാങ്ങിക്കൂട്ടിയാല്‍ പ്രതീക്ഷിച്ച ലാഭം ലഭിക്കണമെന്നില്ല. ഒരു പക്ഷെ വലിയ നഷ്ടങ്ങള്‍ക്ക് ഇടയാക്കിയേക്കും.
സ്വർണത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ നിക്ഷേപത്തില്‍ വൈവിദ്ധ്യവത്കരണം തുടരണം. സ്ഥിരവരുമാനത്തില്‍ 30-40%, ഇക്വിറ്റികളില്‍ 50-60% എന്നിങ്ങനേയും സ്വർണത്തില്‍ 10 ശതമനാവും നിക്ഷേപവും തുടരുന്നതായിരിക്കും ഉചിതം. സമീപകാലത്ത് സ്വർണം വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇനിയുള്ള മാസങ്ങളില്‍ അങ്ങനെ ആയിരിക്കണമെന്നില്ലെന്നാണ് മോത്തിലാല്‍ ഓസ്വാള്‍ ഫിനാൻഷ്യല്‍ സർവീസസിലെ ബുള്ളിയൻ അനലിസ്റ്റ് മാനവ് മോദിയെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ഒക്ടോബർ 31 വരേയുള്ള കണക്ക് പരിശോധിക്കുകയാണെങ്കില്‍ കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ ഒരു പവന് കൂടിയത് 14120 രൂപയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 15 ന് 45520 രൂപയായിരുന്നു പവന്റെ വില. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങള്‍, ഡോളറിന്റെ മുന്നേറ്റം, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, അമേരിക്കന്‍ ഫെഡറല്‍ ബാങ്കിന്റെ നയങ്ങള്‍ എന്നിവയാണ് സ്വർണ വിലയില്‍ പ്രതിഫലിച്ചത്.
രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ നിങ്ങളുടെ വൃക്കകള്‍ അവതാളത്തിലാണ്! VM TV NEWS LIVE

വൃക്കകള്‍ തകരാറിലാവുക എന്നത് ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമാണ്. പലപ്പോഴും വളരെ വൈകി മാത്രമാണ് വൃക്കകള്‍ക്ക് ഉണ്ടാകുന്ന തകരാറ് ശ്രദ്ധിക്കപ്പെടുന്നത്.
എന്നാല്‍ വൃക്കകള്‍ തകരാറിലാകുന്നതിന് മുമ്ബ് ചില ലക്ഷണങ്ങള്‍ കാണിക്കും. ഏതൊക്കെയെന്ന് നോക്കാം. രാവിലെ ഉറക്കം എഴുന്നേല്‍ക്കുമ്ബോള്‍ മുഖത്ത് ഉണ്ടാവുന്ന നീരാണ് ആദ്യത്തെ ലക്ഷണം. ശരീരത്തിലുള്ള അമിതമായുള്ള ഫ്‌ലൂയിഡ് പുറത്തു പോകാത്ത സാഹചര്യത്തിലാണ് അഥവാ വൃക്കകള്‍ക്ക് പുറന്തള്ളാന്‍ സാധിക്കാതെ വരുമ്ബോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. പതിവായി രാവിലെ ഇത്തരത്തില്‍ മുഖത്തും കണ്ണിലുമൊക്കെ നീര് വരുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. മറ്റൊന്ന് ഉറക്കം ശരിയാകാതെയുള്ള രാവിലെയുള്ള ക്ഷീണമാണ്. പതിവില്‍ കൂടുതലുള്ള ഇത്തരത്തിലുള്ള ക്ഷീണത്തെ അവഗണിക്കരുത്. കിഡ്‌നിയുടെ പ്രവര്‍ത്തനം കുറയുമ്ബോള്‍ ശരീരത്തിലെ വിഷാംശങ്ങള്‍ രക്തത്തിലൂടെ വ്യാപിക്കുകയും ഇത് ക്ഷീണത്തിനും ബലക്കുറവിനും കാരണമാവുകയാണ്.
മറ്റൊന്ന് രാവിലത്തെ മൂത്രത്തിന്റെ നിറവും മണവുമാണ്. ഇരുണ്ട നിറത്തോടുകൂടി ഇന്ധനത്തിന്റെ സ്‌മെല്ലോട് കൂടിയ യൂറിന്‍ ആണെങ്കില്‍ നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം ശരിയായിട്ടല്ല നടക്കുന്നതെന്നാണ് അര്‍ത്ഥം. കൂടാതെ രാവിലെ ഓക്കാനവും തല ചുറ്റലും വരാറുണ്ടെങ്കിലും ശ്രദ്ധിക്കണം. ഇതോടൊപ്പം വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ശ്വാസം നേര്‍ത്തതുമാവാം.