NEWS
Have A One Rupee Note? You Could Get Up To Rs 7 Lakh VM TV CHANNEL

If you are a collector of old currency notes and coins, luck might just be on your side. Recently, the demand for old notes and coins has surged, with some fetching lakhs of rupees in online auctions.
One platform witnessing this trend is Coin Bazaar, where collectors have sold old notes and coins, sometimes even Re 1 or Rs 2 notes, for substantial amounts. This surge offers collectors an opportunity to profit handsomely. For example, a single Re 1 note can reportedly fetch up to Rs 7 lakh in online auctions.
You may wonder how a Re 1 note could command such a high price. The answer lies in its historical significance. The Government of India ceased printing the Re 1 note 29 years ago. While these notes were reintroduced in 2015 under the Narendra Modi government, certain pre-Independence editions hold immense value for collectors.
One notable example is a rare Re 1 note from British India, bearing the signature of then-Governor JW Kelly and issued in 1935. This almost 80-year old note, due to its rarity and historical value, can potentially bring in up to Rs 7 lakh.
For those interested in selling their collections, online platforms like Coin Bazaar and Quikr offer avenues for auction and sale. However, it is important to note that the Reserve Bank of India (RBI) does not officially permit the buying or selling of old currency notes and coins.
വയനാട്ടില്‍ നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള കിറ്റുകള്‍ പിടികൂടി; പ്രതികരണവുമായി കോണ്‍ഗ്രസ് VM TV NEWS CHANNEL

കല്‍പ്പറ്റ: വയനാട് തോല്‍പ്പെട്ടിയില്‍ നിന്ന് ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ചിട്ടുള്ള കിറ്റുകളാണ് പിടികൂടിയത്.
തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്കോഡാണ് കിറ്റുകള്‍ പിടികൂടിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശശികുമാർ തോല്‍പ്പെട്ടിയുടെ വീടിനോട് ചേർന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകള്‍. ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്ക് നല്‍കാനാണെന്ന് കിറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാൻ നേരത്തെ കൊണ്ടുവന്ന കിറ്റുകളാണ് ഇതെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
‘സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ല’; തള്ളി പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി

പാലക്കാട്: പാതിരാറെയ്ഡ് ഷാഫി പറമ്ബിലിന്റെ നാടകമാണെന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സരിന്റെ നിലപാട് പാർട്ടിയുടെതല്ലെന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു.
ഷാഫിയുടെ എല്ലാ കള്ളക്കളിയും അറിയുന്നതിനാലാണ് സരിൻ അങ്ങനെ പറഞ്ഞതെന്ന് സുരേഷ് ബാബു വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച ഇഎൻ സുരേഷ് ബാബു എംബി രാജേഷിനെ ഓല പാമ്ബ് കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും തിരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക കാറില്‍ പ്രതിപക്ഷ നേതാവ് പാലക്കാട് കാല് കുത്തില്ലെന്നും വെല്ലുവിളിച്ചു.
പാലക്കാട്ടെ പാതിരാ പരിശോധനയില്‍ വേറിട്ട വാദമാണ് ഇന്ന് രാവിലെ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ മുന്നോട്ട് വച്ചത്. പരിശോധന നാടകം ഷാഫി ആസൂത്രണം ചെയ്തത് ആണോ എന്ന് അന്വേഷിക്കണമെന്ന് സരിൻ പറഞ്ഞു. പരിശോധനയ്ക്ക് അടിസ്ഥാനമായ വിവരം എവിടെ നിന്ന് കിട്ടിയെന്ന് പൊലീസ് വ്യക്തമാക്കണം. ബിജെപി – സിപിഎം ബന്ധം ആരോപിക്കാൻ ബോധപൂർവം പ്ലാറ്റ്‌ഫോം ഉണ്ടാക്കിയോ എന്നന്വേഷിക്കണമെന്നും സരിൻ ആവശ്യപ്പെട്ടു.
‘രഹസ്യമായി നടക്കുന്ന പലകാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നവരെ പ്രതികളാക്കി മാറ്റുന്ന പതിവാണ് ഇപ്പോള്‍ നടക്കുന്നത്.പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത്. ജനാധിപത്യത്തെ തന്നെ വെല്ലുവിളിക്കുന്ന രീതിയിലുളള കാര്യങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് നടന്നവർ പ്രതിക്കൂട്ടിലാകും. അത് പാലക്കാട് കാണിച്ച് തരും.
ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നവരെ പുറത്തുകൊണ്ടുവരിക എന്നുളളതും കുറ്റം ചെയ്തവരെ കണ്ടെത്തുകയെന്നതും ഈ നാട്ടിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമാണ്. അതിനായി ഇടതുപക്ഷം ഏതറ്റം വരെ പോകുകയും ചെയ്യും. പൊലീസിന്റെ അന്വേഷണം കേവലം ഒരു വ്യക്തിയിലേക്ക് ചുരുങ്ങേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുമ്ബോള്‍ രക്ഷപ്പെടുന്നത് മറ്റുപലരുമാണോയെന്ന് വൈകാതെ മനസിലാകും. തങ്ങള്‍ക്കനുകൂലമായ തരംഗമുണ്ടാകുമെന്ന് വിചാരിച്ച യുഡിഎഫ് ക്യാമ്ബയിനിന്റെ മുഖം ഒറ്റരാത്രി കൊണ്ടാണ് പുറത്തുവന്നത്. വേഷം കെട്ടുന്നവരെയും വേഷം മാറുന്നവരെയും പാലക്കാട് തിരിച്ചറിയും’-സരിൻ വ്യക്തമാക്കി.
ലുലു ഗ്രൂപ്പിന് ഗള്‍ഫിലേക്ക് ജീവനക്കാരെ വേണം: 100 സ്റ്റോറുകളിലായി ആയിരത്തോളം ഒഴിവുകള്‍ വരുന്നു VM TV NEWS JOB VACCANCY

ദുബായ്: ഓഹരി വിപണി രംഗത്തേക്ക് ആദ്യമായി പ്രവേശിച്ച ലുലു ഗ്രൂപ്പ് പുതിയ റെക്കോർഡുകള്‍ സ്വന്തമാക്കുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി ദുബായില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.
ഓഹരിവില്‍പ്പനയിലൂടെ 15000 കോടിയില്‍ അധികം രൂപ ലുലു സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന പണത്തിലൂടെ ലുലു തങ്ങളുടെ ബിസിനസ് പുതിയ തലങ്ങളിലേക്ക് ഉയർത്താന്‍ പോകുന്നുവെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.
അഹമ്മദാബാദും വിശഖപട്ടണവും അടക്കമുള്ള നിരവധി ഇന്ത്യന്‍ നഗരങ്ങളില്‍ വമ്ബന്‍ പദ്ധതികള്‍ ലുലു ഗ്രൂപ്പിന്റേതായിട്ട് വരാനുണ്ട്. അതോടൊപ്പം തന്നെ തങ്ങളുടെ സ്വന്തം തട്ടകമായ ഗള്‍ഫ് മേഖലയിലും വിപുലമായ പദ്ധതികളാണ് ലുലുവിനുള്ളത്. വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലായി അടുത്ത വർഷത്തിനുള്ളി നൂറ് പുതിയ സ്റ്റോറുകള്‍ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് എംഡിയും ചെയർമാനുമായ എംഎ യൂസഫ് അലി കഴിഞ്ഞ ദിവസം വ്യക്തമാക്കി.
ഐ പി ഒയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഗള്‍ഫ് മേഖലയിലെ ലുലുവിന്റെ ഭാവി പദ്ധതികളെക്കുറിച്ച് യൂസഫ് അലി വ്യക്തമാക്കിയത്. “ജി സി സിയിലേത് വളരെ ശക്തമായ ഒരു സമ്ബദ്‌വ്യവസ്ഥയാണ്, ലുലു ഇന്ന് ഒരു പാൻ ജി സി സി റീട്ടെയിലറാണ്. ജനസംഖ്യ വളരുകയാണ്, അതുകൊണ്ട് തന്നെ കൂടുതല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ ആവശ്യകതയുണ്ട്.” എം എ യൂസഫ് അലി പറഞ്ഞു.
ഇപ്പോള്‍ തന്നെ പുതിയ 91 സ്റ്റോറുകള്‍ തുറക്കുന്നതുമായി സംബന്ധിച്ച ചർച്ചകള്‍ നടന്ന് വരികയാണെന്ന് ലുലു റീട്ടെയില്‍ സി ഇ ഒ സൈഫി രൂപാവാലയും വ്യക്തമാക്കി. ചർച്ചകള്‍ പൂർത്തിയാകുന്നതോട് ഇത് 100 ലേക്ക് എത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഗള്‍ഫ് മേഖലയിലെ മാത്രം കണക്കുകളാണ് ഇത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ സ്റ്റോറുകളുടെ എണ്ണം ഇതിന് പുറത്താണ് വരുന്നത്.
ലുലു ഗ്രൂപ്പ് ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുന്നുവെന്ന വാർത്ത മലയാളി ഉദ്യോഗാർത്ഥികളെ സംബന്ധിച്ചും പ്രതീക്ഷ നല്‍കുന്നതാണ്. ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങാണ് പുതിയ ലുലു സ്ഥാപനങ്ങളിലൂടെ മാത്രം ലഭ്യമാകുക. “നിലവില്‍ ഞങ്ങള്‍ക്ക് 50000 ജീവനക്കാരും 240 സ്റ്റോറുകളുമുണ്ട്. 91 സ്റ്റോറുകള്‍ കൂടി വരുന്നതോടെ, തീർച്ചയായും തൊഴിലവസരങ്ങള്‍ ഉണ്ടാകും,” സൈഫി രൂപവാലയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വ്യത്യസ്ത വലുപ്പത്തിലുള്ള സ്റ്റോറുകളാണ് വരാന്‍ പോകുന്നത് എന്നതിനാല്‍ തന്നെ എത്രത്തോളം ഒഴിവുകളായിരിക്കും ഉണ്ടാകുകയെന്നത് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്തായാലും നിലവിലെ ലുലുവിന്റെ ഔട്ട്ലറ്റുകളുടേയും ജീവനക്കാരുടേയും എണ്ണം കണക്കാക്കുമ്ബോള്‍ പുതുതായി വരുന്ന 100 സ്റ്റോറുകളിലേക്ക് ആയിരക്കണക്കിന് തൊഴിലാളികളെ വേണ്ടി വരുമെന്ന് ഉറപ്പാണ്. സ്വാഭാവികമായും ഇവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് കേരളത്തില്‍ നിന്നുള്‍പ്പെടെ നടക്കും
യു എ ഇയിലും സൗദി അറേബ്യയിലുമായിരിക്കും ലുലു ഗ്രൂപ്പ് കൂടുതല്‍ പുതിയ സ്റ്റോറുകള്‍ തുറക്കുക. പ്രവാസികളുടെ വർധിച്ച് വരുന്ന ജനസംഖ്യ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ഗള്‍ഫ് മേഖലയ്ക്ക് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളിലും വിയറ്റ്നാം അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ലുലു പുതിയ സ്റ്റോറുകള്‍ തുറക്കാന്‍ പോകുകയാണ്.
ഇന്ത്യയിലേക്ക് വരികയാണെങ്കില്‍ തുടക്കത്തില്‍ പറഞ്ഞത് പോലെ അഹമ്മദബാദിനും വിശാഖപട്ടണത്തിനും പുറമെ ചെന്നൈ, നോയിഡ ഉള്‍പ്പെടേയുള്ള നഗരങ്ങളിലും ലുലു വമ്ബന്‍ പദ്ധതികള്‍ പ്രഖ്യാപിചിട്ടുണ്ട്. കേരളത്തിലാണെങ്കില്‍ കോട്ടയം, കൊട്ടിയം, തിരൂർ, പെരിന്തല്‍മണ്ണ തുടങ്ങിയ ഇടങ്ങളിലും ലുലുവിന്റെ മാളുകള്‍ വരാന്‍ പോകുകയാണ്.
ടിപ്പര്‍ ഓടിക്കാന്‍ ഹെവി ലൈസന്‍സ് വേണ്ട, സുപ്രധാന വിധിയുമായി സുപ്രീം കോടതി; ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്ക് തിരിച്ചടി VM TV NEWS LIVE

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി) ലൈസന്‍സുള്ള വ്യക്തികള്‍ക്ക് 7,500 കിലോഗ്രാം വരെയുള്ള ഭാര വാഹനങ്ങള്‍ (ഹെവി വെഹിക്കിള്‍സ്) ഓടിക്കാമെന്ന് സുപ്രീം കോടതി.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിന്റേതാണ് വിധി. ഡ്രൈവറുടെ ലൈസന്‍സിന്റെ തരം നോക്കി ഇന്‍ഷുറന്‍സ് കമ്ബനികള്‍ ക്ലെയിമുകള്‍ നിരസിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വിധി. ഇതോടെ ചെറിയ ടിപ്പറുകള്‍, ട്രാവലറുകള്‍ എന്നിവ ഓടിക്കാന്‍ എല്‍.എം.വി ലൈസന്‍സ് മതിയാകും.
ജസ്റ്റിസുമാരായ പി.എസ് നരസിംഹ, പങ്കജ് മിത്തല്‍, മനോജ് മിശ്ര, ഹൃഷികേഷ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്. 7,500 കിലോ ഗ്രാം വരെ ഭാരമുള്ള വാഹനങ്ങള്‍ മറ്റ് അധിക രേഖകളൊന്നുമില്ലാതെ ഓടിക്കാന്‍ കഴിയുമെന്ന് കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച ചട്ടങ്ങള്‍ പ്രായോഗികമാകണം. എല്‍.എം.വികളെയും യാത്രാ വാഹനങ്ങളെയും പൂര്‍ണമായും രണ്ട് വിഭാഗങ്ങളായി കാണാന്‍ കഴിയില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സാധാരണ ഡ്രൈവര്‍മാരുടെ അവകാശങ്ങളെ ഇല്ലാതാക്കാന്‍ കഴനയില്ല. എന്നാല്‍ അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വാഹനങ്ങള്‍ ഓടിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. 1988ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്ക് തിരിച്ചടി
എല്‍.എം.വി ലൈസന്‍സുള്ളവര്‍ ഓടിച്ച ഭാരവാഹനങ്ങളുടെ അപകട ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സുപ്രീം കോടതി വരെ നീണ്ട വ്യവഹാരത്തിലേക്ക് നയിച്ചത്. വാഹനം ഓടിച്ചയാളിന്റെ ലൈസന്‍സ് ഏത് തരത്തിലുള്ളതാണെന്ന് പരിഗണിക്കാതെ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണലുകളും (എം.എ.സി.റ്റി) കോടതികളും ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കാന്‍ വിധിക്കുന്നുവെന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്ബനികളുടെ പരാതി. ഇത് സംബന്ധിച്ച് 2017ലെ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ വിധിയെയും കമ്ബനികള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്ക് വന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടക്കം വാദം കേട്ട ഭരണഘടനാ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.
അവസാനത്തെ എണ്ണക്കിണര്‍ കെടുത്തിയിട്ട് 33 വര്‍ഷം; അന്ന് തങ്ങളെ തകര്‍ത്ത ഇറാഖിനെ ഇന്ന് സഹായിക്കുന്നു, ഓര്‍മിക്കാനിഷ്ടമില്ലാത്ത ഇറാഖ് അധിനിവേശകാലത്തെ ദുരന്തം സ്മരിച്ച് കുവൈത്ത് VM TV NEWS LIVE

കുവൈത്ത് സിറ്റി: ചാരത്തില് നിന്ന് ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്ത്തെഴുന്നേല്ക്കുകയെന്ന ചൊല്ല് ഏറെക്കുറേ യാഥാര്ത്ഥ്യമാക്കിയ രാജ്യമാണ് കുവൈത്ത്.
ഒരേസമയം വില്ലനും ഹീറോയുമായി പരിഗണിക്കുപ്പെടുന്ന സദ്ദാം ഹുസൈന് ഇറാഖ് ഭരണാധികാരിയായിരിക്കെ നടത്തിയ അധിനിവേശംമൂലം തകര്ന്നടിഞ്ഞ രാജ്യമാണ് കുവൈത്ത്. 1991 ഫെബ്രുവരിയില് യു.എസിന്റെയും അറബ് രാഷ്ട്രങ്ങളുടെയും നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ ഇടപെടലോടെ പിന്വാങ്ങിയ ഇറാഖി സൈന്യം അഗ്നിക്കിരയാക്കിയ അവസാന എണ്ണക്കിണറും കെടുത്തിയിട്ട് ഇന്നേക്ക് 33 വര്ഷം തികയുന്നു. അതിന്റെ സ്മരണ പുതുക്കുകയാണ് ഇന്ന് കുവൈത്ത് സര്ക്കാര്.
കുവൈത്ത് ആകാശം കറുത്തിരുണ്ട ദിനങ്ങള്
കുവൈത്തില്നിന്ന് പരാജയപ്പെട്ട് ഇറാഖി സൈന്യം പിന്മാറുമ്ബോള് 737 എണ്ണ കിണറുകള്ക്കാണ് അവര് തീയിട്ടത്. 54 എണ്ണക്കിണറുകള് പൂര്ണ്ണമായും നശിപ്പിക്കപ്പെട്ടത്, ഇന്നോളമുള്ള ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തത്തിനും കാരണമായി. എണ്ണക്കിണറുകള്ക്ക് തീയിട്ടത് കാരണം ആകാശം മുട്ടെ ഉയര്ന്ന കറുത്തിരുണ്ട പുകച്ചുരുളിലായിരുന്നു കുവൈത്തെന്ന കൊച്ചു രാജ്യം. ഇറാഖിന്റെ കുവൈത്ത് അധിനിവേശവും അതേതുടര്ന്നുണ്ടായ സംഘര്ഷവും പിന്നീട് ഗള്ഫ് യുദ്ധം എന്ന പേരിലാണ് അറിയപ്പെട്ടത്. 1991 ജനുവരിയിലും ഫെബ്രുവരിയിലുമാണ് എണ്ണക്കിണറുകള്ക്ക് തൂപ്പിടിച്ചത്. 1991 ഏപ്രില് ആദ്യം ആദ്യത്തെ എണ്ണക്കിണര് തീ അണച്ചു. അവസാന കിണര് 1991 നവംബര് 6നും അണച്ചു.
പാരിസ്ഥിതിക ആഘാതത്തിനൊപ്പം വലിയ അളവില് എണ്ണ ചോര്ച്ചയ്ക്കും ഇത് കാരണമായി. ഏകദേശം 23 ദശലക്ഷം വീപ്പ എണ്ണകളാണ് നഷ്ടമായത്. കുവൈത്തിന് പ്രതിദിനം 120 ദശലക്ഷം ഡോളര് നഷ്ടമായി. മൂന്ന് ദശാബ്ദം മുമ്ബാണ് ഇത്രയും സാമ്ബത്തിക നഷ്ടം കുവൈത്തെന്ന കൊച്ചുരാജ്യത്തിന് ഉണ്ടായത്. എണ്ണവ്യവസായം പ്രധാനവരുമാനമാര്ഗമായ കുവൈത്തിന് എണ്ണ ശാലകള്ക്കുണ്ടായ വരുത്തിയ നാശനഷ്ടങ്ങള് ആ രാജ്യത്തെ പിറകോട്ടടിച്ചു. അറ്റകുറ്റപ്പണികള്ക്ക് അനന്തമായ സമയവും പ്രയത്നവും ആവശ്യമായതോടെ കുവൈത്തിന് രാജ്യാന്തരസഹായം ഉണ്ടായി. മാസങ്ങളോളം അതീവ മാന്ദ്യത്തിലേക്ക് കുവൈത്ത് കൂപ്പുകുത്തി.
രാവും പകലും നീണ്ടുനിന്ന പുനര്നിര്മാണം
കുവൈത്തിന്റെ വിമോചനത്തിനുശേഷം നാശനഷ്ടങ്ങളുടെ കണക്കെടുപ്പായിരുന്നു. അതുകഴിഞ്ഞതോടെ രാവും പകലും നീണ്ടുനിന്ന പുനര്നിര്മ്മാണ ശ്രമങ്ങള് ഒരു ദേശീയ ഉദ്യമമായി മാറി. ഈ നിരന്തരപരിശ്രമമാണ് കുവൈത്തിനെ ലോകസമ്ബന്നരാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് എത്തിച്ചത്. ഇന്ന് ലോകത്തെ ഏറ്റവും വിലകൂടിയ കറന്സിയുടെ ഉടമകളാണ് കുവൈത്ത്. ഡോളറിനെക്കാളും എത്രയോ മുകളിലാണ് കുവൈത്ത് ദിനാറിന്റെ സ്ഥാനം. ഒരു ഡോളര് കിട്ടാന് 84 രൂപയാണ് നല്കേണ്ടതെങ്കില് കുവൈത്ത് ദിനാര് ഒന്നിന് 274 രൂപ നല്കണം. തങ്ങളെ അന്ന് തകര്ത്തതിന് കാരണക്കാരായ ഇറാഖിന് പോലും ഇന്ന് കുവൈത്ത് സാമ്ബത്തിക സഹായം നല്കുന്നു.
ഈ ദുഷ്കരമായ ദൗത്യം പൂര്ത്തിയാക്കാന് കുറഞ്ഞത് അഞ്ച് വര്ഷമെങ്കിലും എടുത്തെന്നും ഓരോ കുവൈത്ത് പൗരന്മാരുടെയും കഠിനമായ പരിശ്രമമാണ് തിരിച്ചുവരാന് കഴിഞ്ഞതെന്നും അവര്ക്ക് നന്ദിയുണ്ടെന്നും സര്ക്കാര് ഉടമസ്ഥതയിലുള്ള കുവൈത്ത് ഓയില് കമ്ബനിയുടെ (KPC) മേധാവി സാമി അല്യാക്കൂത്ത് പറഞ്ഞു.
‘കുവൈത്തികള് ഇറാഖില് എണീറ്റ’ ദിനം
ഓര്ത്തുവയ്ക്കാന് കൂടുതല് സംഭവങ്ങളില്ലെങ്കിലും, കുവൈത്തികള് ഒരിക്കലും ഓര്ക്കാനിഷ്ടപ്പെടാത്ത ദിനരാത്രികളായിരുന്നു ഇറാഖിന്റെ കുവൈത്ത് അധിനിവേശം. പതിവ് പോലെ, കുവൈത്തില് ഉറങ്ങിയവര് പുലര്ച്ചെ ‘ഇറാഖ് സംസ്ഥാനത്ത്’ ഉറക്കമുണര്ന്ന അധിനിവേശ ദിനരാത്രികള്. 1990 ഓഗസ്റ്റ് രണ്ടിനാണ് ഇറാഖ് സൈന്യം കുവൈത്തില് കടന്നുകയറിയത്. മൂന്നുലക്ഷത്തിലേറെ ഇറാഖ് സൈന്യമാണ് കുവൈത്ത് കീഴടക്കിയത്. നിരവധി പേര് കൊല്ലപ്പെട്ടു. അനേകം പേര് പലായനം ചെയ്തു.
കുവൈത്ത് തങ്ങളുടേതാണെന്ന് സദ്ദാം ഹുസൈന് പ്രഖ്യാപിച്ചു. കുവൈത്തിനെ ഇറാഖിന്റെ 19ാമത് ഗവര്ണറേറ്റ് ആക്കി അടക്കിഭരിക്കുകയായിരുന്നു സദ്ദാം ഹുസൈന്റെ ലക്ഷ്യം. കുവൈത്ത് അമീര് ശെയ്ഖ് ജാബിര് അല് അഹമ്മദ് അല് ജാബര് അല് സബാഹും കുടുംബവും രാത്രിക്ക് രാത്രി സഊദിയില് തന്ത്രപരമായി എത്തി. പിന്നീട് സഊദിയില് ഇരുന്ന് അദ്ദേഹം നടത്തിയ നീക്കങ്ങളാണ് ഗള്ഫ് യുദ്ധങ്ങള്ക്കും കുവൈത്ത് മോചനത്തിനും ഇടയാക്കിയത്.
മലയാളികളെയും വിറപ്പിച്ച ഗള്ഫ് യുദ്ധം
1991 ജനുവരി 16ന് ‘ഓപറേഷന് ഡിസേട്ട് സ്റ്റോം’ (Operation Desert Storm) എന്ന പേരില് അമേരിക്കയും ബ്രിട്ടനും അടക്കം 34 രാജ്യങ്ങള് അടങ്ങിയ സഖ്യസേന ഇറാഖിനെതിരെ പ്രത്യാക്രമണം ആരംഭിച്ചു. സൗദി അറേബ്യയില് നിന്നും പേര്ഷ്യന് ഗള്ഫിലെ യു.എസിന്റെയും ബ്രിട്ടന്റെയും വിമാനവാഹിനിക്കപ്പലുകളില് നിന്നും യുദ്ധവിമാനങ്ങള് കുതിച്ചു. ആക്രമണത്തെ പ്രതിരോധിക്കാനാകാതെ ഇറാഖ് പതറി. ഫെബ്രുവരി 24ന് സഖ്യസേന കര ആക്രമണവും തുടങ്ങിയതോടെ മൂന്നാംദിവസം ഇറാഖ് സൈന്യം കീഴടങ്ങി. 1991 ഫെബ്രുവരി 26ന് കുവൈത്ത് മോചിപ്പിക്കപ്പെട്ടു.
2231 കുവൈത്തികള് കൊല്ലപ്പെട്ടു. കാണാതായവരെ കുറിച്ച് ഇപ്പോഴും വ്യക്തയില്ല. മലയാളികള് ഉള്പ്പെടെയുള്ള ഇന്ത്യക്കാരും യുദ്ധത്തിന്റെ ഇരകളായി. ആയിരക്കണക്കിന് മലയാളികള് മരണംമുന്നില്ക്കണ്ടു. കുവൈത്തിലെ പ്രവാസികളുടെ വീടുകളില് ഉറക്കമില്ലാ രാത്രികളായിരുന്നു അന്ന്. വിമാനത്താവളമടക്കം രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്ന്നു. നൂറുകണക്കിന് കെട്ടിടങ്ങളും റോഡുകളും വൈദ്യുതി സംവിധാനവും തകര്ന്നു.
ഇറാഖിന് അതിനെക്കാള് നഷ്ടമുണ്ടായി. കാല്ലക്ഷത്തോളം സൈനികര് കൊല്ലപ്പെട്ടു. ഇറാഖ് പട്ടിണിയിലുമായി. തുടര്ന്നുള്ള യു.എന് ഉപരോധം സ്ഥിതി വശളാക്കുകയും ചെയ്തു.
കൈരളിയുടെ ചോദ്യങ്ങളോട് വീണ്ടും അസ്വസ്ഥനായി പ്രതിപക്ഷ നേതാവ്

ഹോട്ടലിലെ കള്ളപ്പണ പരിശോധനയില്‍ കൈരളിയുടെ ചോദ്യങ്ങളോട് വീണ്ടും അസ്വസ്ഥനായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസ് എത്തുന്നതിന് മുൻപ് കൈരളി എങ്ങനെ ഹോട്ടലില്‍ എത്തിയെന്നാണ് സതീശന്റെ മറുചോദ്യം.
ഇനി കള്ളപ്പണ കേസുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഒരു ചോദ്യത്തിനും മറുപടി പറയാനില്ലെന്നും സതീശൻ പ്രതികരിച്ചു.
പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി അടക്കം ഉള്‍പ്പെട്ട കള്ളപ്പണ വിവാദത്തില്‍ കൈരളി ചോദ്യങ്ങളോടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അസ്വസ്ഥത. വിവാദ സമയത്ത് പാലക്കാട് താൻ ഇല്ലായിരുന്നു എന്നാണ് രാഹുല്‍ മങ്കൂട്ടത്തില്‍ അന്ന് പ്രതികരിച്ചത്. ഹോട്ടലില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞു. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ കണ്ടോ എന്ന കൈരളിയുടെ ചോദ്യത്തിനും പ്രതിപക്ഷ നേതാവിന് മറുപടി നല്‍കിയില്ല: ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടി പറയാതെ വാർത്താസമ്മേളനം അവസാനിപ്പിച്ച് സതീശൻ ഇറങ്ങിപ്പോയി.
പാലക്കാട്ടെ കുഴല്‍പ്പണ ആരോപണം; പ്രതിപക്ഷ നേതാവ് രണ്ട് ദിവസമായി വലിയ ഭീഷണിയും വെല്ലുവിളിയും നടത്തുന്നു: മന്ത്രി എം ബി രാജേഷ്

പാലക്കാട്ടെ കുഴല്‍പ്പണ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് കഴിഞ്ഞ രണ്ട് ദിവസമായി വലിയ ഭീഷണിയും വെല്ലുവിളിയും നടത്തുന്നുവെന്ന് മന്ത്രി എം ബി രാജേഷ്.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫിന്റെ പരിഭ്രാന്തി എന്തിനാണെന്ന് തെളിഞ്ഞുവെന്നും വിചിത്രമായ ആരോപണങ്ങളാണ് യുഡിഎഫ് ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കള്ളപ്പണ വിവരം കിട്ടിയാല്‍ പൊലീസിന് പരിശോധിച്ച് കൂടെയെന്നും മന്ത്രി ചോദിച്ചു.
രാജ്യമാകെ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പരിശോധന നടത്തും. സ്വാഭാവിക നടപടിയെ അസ്വാഭാവികം ആക്കിയത് കോണ്‍ഗ്രസ് ആണ്. തെരഞ്ഞെടുപ്പ് അവലോകനം ആണെങ്കില്‍ ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണ്ടേ എന്നും മന്ത്രി ചോദിച്ചു.
പരിഹാസ്യമായ വിശദീകരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നതെന്നും ഗൂഢാലോചന നമ്മുടെ മേല്‍ കെട്ടിവെക്കണ്ട എന്നും മന്ത്രി വ്യക്തമാക്കി.
ഷാനിമോള്‍ ഉസ്മാന്‍ തനിക്ക് ഏറെ ബഹുമാനമുള്ള നേതാവാണ്. എല്ലാ വനിതകളോടും എനിക്ക് ആദരവ് തന്നെയാണുള്ളതും. പൊലീസിനെ ഭയക്കണ്ട കാര്യം ഷാനി മോളിനില്ല. പെലീസ് വരുമെന്ന വിവരം ആരോ ഷാനി മോളിനെ അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ ഭീഷണി കേട്ട് അയ്യോ സതീശേട്ടാ എന്ന് വിളിച്ച് ചെല്ലുന്ന ആളല്ല താന്‍ എന്നും ഭീഷണി തന്റെടുത്ത് വിലപ്പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമത്തിന് വിധേയമല്ലാത്ത ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കൊല്ലം കളക്ടറേറ്റ് സ്‌ഫോടന കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം

കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പ്രതികള്‍ക്ക് കൊല്ലം പ്രിൻസിപ്പല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
നിരോധിത ഭീകര സംഘടനയായ ബേസ്മൂവ്മെന്റ് പ്രവർത്തകരും മധുര സ്വദേശികളുമായ ഒന്നാംപ്രതി അബ്ബാസ് അലി (31), രണ്ടാംപ്രതി ഷംസൂണ് കരീം രാജ (33), മൂന്നാം പ്രതി ദാവൂദ് സുലൈമാന് (27) എന്നിവർക്കാണ് പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ ശിക്ഷ വിധിച്ചത്. ഇവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ.) നിലനില്‍ക്കുമെന്ന് കോടതി വിധിച്ചു. നാലാം പ്രതി ഷംസുദ്ദീനെ(28) തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടിരുന്നു.
2016 ജൂണ്‍ 15-ന് കൊല്ലം കളക്ടറേറ്റ് വളപ്പിലെ മുൻസിഫ് കോടതിക്കു സമീപത്തായിരുന്നു ബോംബ് സ്ഫോടനം. മധുര കീഴവേളിയില്‍ ഒന്നാം പ്രതി നടത്തിവന്നിരുന്ന ദാറുള്‍ ഇലം ഗ്രന്ഥശാലയില്‍വച്ച് ബേസ്മൂവ്മെന്റ് എന്ന ഭീകരവാദ സംഘടനയ്ക്ക് രൂപംനല്‍കി ബോംബ് സ്ഫോടനം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. 2004 ജൂണ് 15-ന് ഗുജറാത്തില്‍ ഇസ്രത്ത് ജഹാനെയും മറ്റ് മൂന്നുപേരെയും കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് സ്ഫോടനം ആസൂത്രണം ചെയ്തത്.
ജൂണ് 15-ന് രാവിലെ പത്തുമണിയോടെ കളക്ടറേറ്റിനുള്ളില്‍ കാർ ഷെഡ്ഡില്‍ നിർത്തിയിട്ടിരുന്ന തൊഴില്‍വകുപ്പിന്റെ ജീപ്പിനു സമീപമാണ് ബോംബ് സ്ഥാപിച്ചത്. 10.45-ന് ബോംബ് പൊട്ടിത്തെറിച്ചു. ഇതിലെ ചീള് തെറിച്ച് മുൻസിഫ് കോടതി വരാന്തയില്‍ നിന്ന കുണ്ടറ സ്വദേശി നീരൊഴുക്കില്‍ സാബുവിന്റെ മുഖത്ത് പരിക്കേറ്റിരുന്നു.
2023 ഏപ്രില്‍ 13-ന് അന്നത്തെ പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജി ആയിരുന്ന എം.ബി. സ്നേഹലതയാണ് കുറ്റപത്രം വായിച്ചത്. ആകെ 63 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്ത് വിസ്തരിച്ചു. 110 രേഖകള്‍, 26 തൊണ്ടിമുതലുകള്‍ എന്നിവ ഹാജരാക്കി. തുടർന്ന് പ്രിൻസിപ്പല്‍ ജില്ലാ സെഷൻസ് ജഡ്ജി ജി. ഗോപകുമാറിന്റെ മുൻപില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന വാദം നടന്നു. പ്രോസിക്യൂഷനു വേണ്ടി ഗവണ്മെന്റ് പ്ലീഡർ സേതുനാഥും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകൻ കുറ്റിച്ചല്‍ ഷാനവാസും ഹാജരായി.
