NEWS
നടി ദിവ്യ ശ്രീധര്‍ വിവാഹിതയാവുന്നു ; വരൻ പത്തരമാറ്റ് സീരിയല്‍ താരം ക്രിസ് വേണുഗോപാല്‍ VM TV NEWS

സിനിമ – സീരിയല്‍ തരാം ദിവ്യ ശ്രീധർ ഇന്ന് വീണ്ടും വിവാഹിതയാവുന്നു . നടനും മോട്ടിവേഷണല്‍ സ്പീക്കറും, ലോയറുമായ ഡോ .
ക്രിസ് വേണുഗോപാലാണ് വരൻ . ഇപ്പോള്‍ ഇരുവരും വിവാഹത്തിന് മുന്നോടിയായി ഗുരുവായൂരമ്ബലത്തില്‍ ദർശനത്തിനെത്തിയ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നു .
ദിവ്യയുടെ രണ്ടാം വിവാഹമാണിത് . ആദ്യവിവാഹത്തില്‍ താരത്തിന് ഒരു മകളും മകനുമുണ്ട് . ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ‘പത്തരമാറ്റ് സീരിയല്‍ സെറ്റില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത് . ദിവ്യയോട് വിവാഹക്കാര്യം ആദ്യം അവതരിപ്പിക്കുന്നത് ക്രിസ് വേണുഗോപാലിന്റെ സഹോദരിയായാണ് . പിന്നീട് ഇരുവരും സംസാരിച്ച് അടുത്തറിഞ്ഞ ശേഷം വിവാഹത്തിലേക്ക് എത്തുകയായിരുന്നു .
വിവാഹത്തെ കുറിച്ച് ദിവ്യയുടെ പ്രതികരണമിങ്ങനെ ; ‘ആദ്യ വിവാഹം ഒരു അബദ്ധമായിരുന്നെന്നും ഒരു ഒളിച്ചോട്ടമായിരുന്നു അത് , അതിനാല്‍ മറ്റൊരു ആലോചന വന്നപ്പോള്‍ വീട്ടുകാരുടെയും മക്കളുടെയും സമ്മതപ്രകാരമാണ് താൻ വിവാഹത്തിന് ഒരുങ്ങിയതെന്ന് ദിവ്യ പ്രതികരിച്ചു . പത്തരമാറ്റ്’ സീരിയല്‍ സെറ്റില്‍ വെച്ച് ആദ്യം വേണുഗോപാലിനെ കണ്ടപ്പോള്‍ പേടിയായിരുന്നു , പിന്നീട് പരിചയപ്പെട്ടു , പുള്ളിയുടെ ചേച്ചിയുമായിട്ടായിരുന്നു കൂടുതലും സംസാരിച്ചിട്ടുള്ളത് . അങ്ങനെ അദ്ദേഹം ഒരു മോട്ടിവേഷണല്‍ സ്പീക്കർ ആയതുകൊണ്ട് എനിക്ക് ഉള്ള കുറെ പ്രശനങ്ങള്‍ അദ്ദേഹത്തോട് പങ്കുവെച്ചു . പിന്നീടാണ് വേണുഗോപാലിന്റെ ചേച്ചി ദിവ്യയോട് വിവാഹ ആലോചനയുമായി എത്തുന്നത് .
എനിക്ക് ആദ്യം സമ്മതം പറയാൻ പറ്റില്ലാന്ന് പറഞ്ഞു മുക്കുകളോടും വീട്ടുകാരോടും ആലോചിച്ചശേഹസം മറുപടി പറയാമെന്ന് പറഞ്ഞു . ശേഷം കുട്ടികള്‍ ഓക്കേ പറഞ്ഞു , ഇത് നല്ലതായിരിക്കുമെന്നു അവരും പറഞ്ഞു . പിന്നെ വിവാഹത്തെ പാട്ടി പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് “എനിക്ക് രണ്ടു കുട്ടികളെ തന്നില്ലേ ? എന്നാണ്” . അങ്ങനെ കുട്ടികളെയും അച്ഛനെ പോലെ സ്നേഹിക്കുന്ന ഒരാളെ ഞാൻ അദ്ദേഹത്തില്‍ കണ്ടു . അങ്ങനെ വീട്ടുകാർ വിവാഹം ഉറപ്പിച്ചു . ജാതകം നിക്കുച്ചപ്പോള്‍ ഗുരുവായൂർ അമ്ബലത്തില്‍ വെച്ച് താലി കേറ്റം എന്ന് പറഞ്ഞു . അങ്ങനെയാണ് ഇവിടെ എത്തിയതെന്നാണ്’ ദിവ്യ ഒരു മാധ്യമത്തോട് വിവാഹത്തെ കുറിച്ച് പ്രതികരിച്ചത് .
എല്ലാം ഉപേക്ഷിച്ചാണ് ജ്യോതിക എനിക്കൊപ്പം വന്നത്, 27 വര്‍ഷത്തിന് ശേഷം മാറ്റം വേണമെന്ന് തോന്നി; ജ്യോതിക താമസം മാറിയതിനെ കുറിച്ച് സൂര്യ VM TV NEWS BREAKING

ജ്യോതിക കുട്ടികള്‍ക്കൊപ്പം ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് താമസം മാറിയതിന് പിന്നാലെ പല അഭ്യൂഹങ്ങളും മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സൂര്യയുടെ പിതാവ് ശിവകുമാറും കുടുംബവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ജ്യോതിക താമസം മാറിയത് എന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ ഇതൊന്നുമല്ല താമസം മാറിയതിന് പിന്നിലെ കാരണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സൂര്യ ഇപ്പോള്‍.
18-ാം വയസില്‍ മുംബൈയിലെ ജീവിത ശൈലികളും കുടുംബവും സുഹൃത്തുക്കളും എല്ലാം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് വന്നതാണ് ജ്യോതിക. തനിക്കും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ ഇത്രയും വര്‍ഷം ജീവിച്ച ജ്യോതിക ഇനിയെങ്കിലും സ്വന്തം മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മുംബൈയിലെ ജീവിത ശൈലിയിലേക്ക് മടങ്ങണം എന്ന തോന്നലാണ് മുംബൈയിലേക്ക് താമസം മാറ്റാന്‍ കാരണം എന്നാണ് സൂര്യ പറയുന്നത്.
സൂര്യയുടെ വാക്കുകള്‍:
18-ാം വയസിലാണ് ജ്യോതിക ചെന്നൈയിലേക്ക് വരുന്നത്. ഏകദേശം 27 വര്‍ഷത്തോളം അവള്‍ ചെന്നൈയില്‍ താമസിച്ചു. 18 വര്‍ഷം മാത്രം മുംബൈയില്‍ താമസിച്ച അവള്‍ 27 വര്‍ഷവും ചെന്നൈയിലായിരുന്നു ചിലവഴിച്ചത്. അവള്‍ എന്നും എന്നോടും എന്റെ കുടുംബത്തോടുമൊപ്പം ഉണ്ടായിരുന്നു. അവള്‍ അവളുടെ കരിയര്‍ ഉപേക്ഷിച്ചു, അവളുടെ സുഹൃത്തുക്കള്‍, അവളുടെ ബന്ധുക്കള്‍, അവളുടെ ബാന്ദ്രയിലെ ജീവിതശൈലി എല്ലാം ഉപേക്ഷിച്ച് അവള്‍ ചെന്നൈയില്‍ താമസിച്ചു. എന്നോടും എന്റെ കുടുംബത്തോടും സമയം ചെലവഴിക്കുന്നതില്‍ അവള്‍ സന്തോഷവതിയായിരുന്നു.
ഇപ്പോള്‍ 27 വര്‍ഷത്തിന് ശേഷം അവള്‍ മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ സമയം ചിലവഴിക്കണമെന്ന് ഞാനും ആഗ്രഹിച്ചു. ഒരു പുരുഷന് എന്ത് ആവശ്യമുണ്ടോ അത് സ്ത്രീക്കും ആവശ്യമാണ്. അവള്‍ക്ക് അവളുടെ കുടുംബം, സുഹൃത്തുക്കള്‍, അവളുടെ സാമ്ബത്തിക സ്വാതന്ത്ര്യം, ബഹുമാനം, അവളുടെ ഫിറ്റ്‌നസ് എല്ലാം വേണം. ഒരു പുരുഷന് ആവശ്യമായതിനും സ്ത്രീക്കും ഒരു പോലെ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അവളുടെ മാതാപിതാക്കളില്‍ നിന്നും അവളുടെ ജീവിതശൈലിയില്‍ നിന്നും അവള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ നിന്നും അവളെ മാറ്റി നിര്‍ത്തുന്നത് എന്തിനാണ്.
ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് നമ്മള്‍ ഈ മാറ്റം വരുത്താന്‍ പോകുന്നത്? എന്തിന് എനിക്ക് മാത്രം എല്ലാം ലഭിക്കണം, അതായിരുന്നു എന്റെ ചിന്ത. ഒരു അഭിനേതാവെന്ന നിലയില്‍ അവളുടെ വളര്‍ച്ച കാണുന്നതില്‍ എനിക്കും സന്തോഷമുണ്ട്. എന്റെ കുട്ടികള്‍ ഐബി സ്‌കൂളിലാണ് പഠിച്ചത്, ചെന്നൈയില്‍ രണ്ട് ഐബി സ്‌കൂളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നമ്മുടെ കുട്ടികള്‍ നന്നായി പഠിക്കുന്നത് നമുക്ക് അഭിമാനമുള്ള കാര്യമാണ്. അവര്‍ എല്ലാത്തിലും മികവ് പുലര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മുംബൈയില്‍ ധാരാളം ഐബി സ്‌കൂളുകളും നല്ല അവസരങ്ങളുമുണ്ട്. അങ്ങനെ അവര്‍ മുംബൈയിലേക്ക് താമസം മാറി. ഞാന്‍ ചെന്നൈയ്ക്കും മുംബൈയ്ക്കും ഇടയില്‍ ബാലന്‍സ് ചെയ്തു പോകുന്നു.
ഞാന്‍ മാസത്തില്‍ 20 ദിവസം മാത്രമേ ജോലി ചെയ്യുകയുള്ളൂ. 10 ദിവസം ഞാന്‍ ഒന്നും ചെയ്യുന്നില്ല, ഫോണ്‍ കോളുകള്‍ എടുക്കുകയോ ഓഫീസ് പ്രവര്‍ത്തിപ്പിക്കുകയോ ഇല്ല. മുംബൈയില്‍ ആയിരിക്കുമ്ബോള്‍ ഞാന്‍ സൈലന്റായി ഇരിക്കും. എന്റെ മകളെ പാര്‍ക്കില്‍ കൊണ്ടുപോകാനും ഐസ്‌ക്രീം വാങ്ങി കൊടുക്കാന്‍ കൊണ്ടു പോകാനും ഒരു ഡ്രൈവിന് കൊണ്ടുപോകാനും എന്റെ മകനെ ബാസ്‌കറ്റ് ബോള്‍ പരിശീലനത്തിന് കൊണ്ടു പോകാനും ഞാന്‍ സമയം കണ്ടെത്തും.
എന്റെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നത് എനിക്ക് സന്തോഷമാണ്. എന്റെ കുടുംബം മുംബൈയില്‍ വരുമ്ബോള്‍ ഞങ്ങള്‍ എല്ലാം കൂടി ഒരുമിച്ചു പുറത്തു പോകും, ഷോപ്പിംഗിന് പോകും, സാധനങ്ങള്‍ വില പേശി വാങ്ങും, രണ്ടിടത്തും കുട്ടികള്‍ വളരെ സന്തോഷമായി സമയം ചിലവഴിക്കും. അവരുടെ കുട്ടിക്കാലം വളരെ വിലപ്പെട്ടതാണ്. എന്റെ കുട്ടികള്‍ക്കും നല്ലൊരു കുട്ടിക്കാലം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അവര്‍ക്ക് സ്ട്രീറ്റില്‍ കൂടി നടക്കാന്‍ പറ്റണം, മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ കഴിയണം. മുംബൈയില്‍ അവര്‍ക്ക് അതെല്ലാം കഴിയുന്നുണ്ട്.
ഈടില്ലാതെ ലോണ്‍ എടുക്കാന്‍ അവസരം, 20 ലക്ഷം രൂപ വരെ കൈയില്‍ കിട്ടും VM TV NEWS

ന്യൂഡല്‍ഹി: ഈടില്ലാതെ വായ്പ എടുക്കാന്‍ വമ്ബന്‍ അവസരം ഒരുക്കി കേന്ദ്ര സര്‍ക്കാര്‍. വായപയെടുത്ത് സംരംഭം ആരംഭിക്കാന്‍ പ്രധാനമന്ത്രിയുടെ മുദ്ര യോജനയില്‍ ഇനി 20 ലക്ഷം രൂപ വരെ ലഭിക്കും.
ഈ വര്‍ഷം അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രഖ്യാപനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. മുദ്ര വായ്പകളുടെ പരിധി 20 ലക്ഷം ആക്കി ഉയര്‍ത്തുമെന്ന പ്രഖ്യാപനം ഇപ്പോള്‍ പ്രാബല്യത്തില്‍ ആയിരിക്കുകയാണ്. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറിക്കി.
അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം രൂപയുടെ വായ്പകള്‍ തിരിച്ചടച്ചവര്‍ക്കാണ് 20 ലക്ഷം രൂപയുടെ വായ്പയ്ക്ക് അര്‍ഹതയുണ്ടായിരിക്കുക. പുതുതായി ‘തരുണ്‍ പ്ലസ്’ എന്ന വിഭാഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് മുതല്‍ പത്ത് ലക്ഷം വരെയുള്ള വായ്പകള്‍ തരുണ്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍ഡിഎ സര്‍ക്കാരാണ് പ്രധാനമന്ത്രി മുദ്ര ലോണുകള്‍ ആരംഭിച്ചത്.
നേരത്തെ അഞ്ച് മുതല്‍ പത്ത് ലക്ഷം വരെയുള്ള തുക വായ്പയായി എടുത്ത് സംരംഭം ആരംഭിക്കുകയും വായ്പ കൃത്യമായി അടച്ച് തീര്‍ക്കുകയും ചെയ്തവര്‍ക്ക് തങ്ങളുടെ സംരംഭം വിപുലീകരിക്കാനാണ് 20 ലക്ഷം പരിധിയുള്ള തരുണ്‍ പ്ലസ് ഉപകാരപ്പെടുക. 24 വയസ് മുതല്‍ 70 വയസ് വരെ പ്രായത്തിലുള്ള സംരംഭകര്‍ക്കാണ് വായ്പ ലഭിക്കാന്‍ അര്‍ഹതയുണ്ടാകുക. നേരത്തെ വായ്പയെടുക്കുകയും തിരിച്ചടവ് കൃത്യമായി നടത്തിയവര്‍ക്കുമാണ് തരുണ്‍ പ്ലസ് സ്‌കീമിന് കീഴില്‍ യോഗ്യതയുണ്ടാകുക.
മുദ്ര പദ്ധതിക്കു കീഴില്‍ വായ്പയുടെ ഘടന ഇപ്രകാരം
.
1) ശിശു: 50,000 രൂപ വരെ
2) കിഷോര്‍: 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ
3) തരുണ്‍: 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ
4) തരുണ്‍ പ്ലസ്: 20 ലക്ഷം വരെ.
വരുമാനപരിധി നോക്കാതെ 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ്, രജിസ്റ്റര്‍ ചെയ്യേണ്ടതിങ്ങനെ VM TV NEWS

ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) പ്രകാരം 70 വയസും അതിനുമുകളിലും പ്രായമുള്ള എല്ലാ പൗരന്മാര്‍ക്കും അവരുടെ വരുമാന നില പരിഗണിക്കാതെയുള്ള ആരോഗ്യ പരിരക്ഷ നല്‍കാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഈ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതിരോധ കുത്തിവയ്പ്പുകളുടെ ഇലക്‌ട്രോണിക് രജിസ്ട്രി നിലനിര്‍ത്തുന്നതിനായി വികസിപ്പിച്ച യു-വിന്‍ പോര്‍ട്ടലും അതേ ദിവസം തന്നെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇവ രണ്ടും കൂടാതെ മറ്റ് ചില പദ്ധതികളും ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
COVID-19 വാക്സിന്‍ മാനേജ്മെന്റ് സിസ്റ്റമായ Co-WIN-ന്റെ തനിപ്പകര്‍പ്പായ U-Win പ്ലാറ്റ്ഫോം, ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും ജനനം മുതല്‍ 17 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും വാക്സിനേഷന്റെ സ്ഥിരമായ ഡിജിറ്റല്‍ റെക്കോര്‍ഡ് സൂക്ഷിക്കുന്നതിനാണ് വികസിപ്പിച്ചിരിക്കുന്നത്.
70 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്കുള്ള ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴിലുള്ള വിപുലീകൃത പദ്ധതി ഏകദേശം 4.5 കോടി കുടുംബങ്ങളിലെ ആറ് കോടി പൗരന്മാര്‍ക്ക് പ്രയോജനപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു.
ദരിദ്രരോ, ഇടത്തരക്കാരോ, പണക്കാരോ ആകട്ടെ, 70 വയസും അതില്‍ കൂടുതലുമുള്ള ഓരോ വ്യക്തിക്കും ആയുഷ്മാന്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. വിപുലീകരിച്ച പദ്ധതി ലഭിച്ചുകഴിഞ്ഞാല്‍ AB PMJAY എംപാനല്‍ ചെയ്ത ഏതെങ്കിലും ആശുപത്രികളില്‍ 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും.
2024 സെപ്റ്റംബര്‍ 1 വരെ, 12,696 സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ആകെ 29,648 ആശുപത്രികള്‍ PMJAY യുടെ കീഴില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഡല്‍ഹി, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവയൊഴികെ 33 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
ആധാര്‍ കാര്‍ഡ് പ്രകാരം 70 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ആര്‍ക്കും ഈ സ്‌കീമിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഇതിനായി PMJAY പോര്‍ട്ടലിലോ ആയുഷ്മാന്‍ ആപ്പിലോ രജിസ്റ്റര്‍ ചെയ്യാം.
ഇതിനകം ആയുഷ്മാന്‍ കാര്‍ഡ് ഉള്ളവര്‍ വീണ്ടും ഒരു പുതിയ കാര്‍ഡിനായി അപേക്ഷിക്കുകയും അവരുടെ eKYC വീണ്ടും പൂര്‍ത്തിയാക്കുകയും വേണം. ഇതിനകം AB PM-JAY യുടെ കീഴില്‍ വരുന്ന കുടുംബങ്ങളിലെ 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങള്‍ക്കായി പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ അധിക ടോപ്പ്-അപ്പ് പരിരക്ഷ ലഭിക്കും.
70 വയസും അതില്‍ കൂടുതലുമുള്ള മറ്റെല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും കുടുംബാടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ അല്ലെങ്കില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴിലുള്ള, 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പദ്ധതിക്ക് കീഴില്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
മറ്റ് പബ്ലിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീമുകളായ കേന്ദ്ര ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം (സിജിഎച്ച്‌എസ്), എക്‌സ്-സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ഇസിഎച്ച്‌എസ്), ആയുഷ്മാന്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്) എന്നിവയില്‍ നിന്ന് ഇതിനകം ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് അവരുടെ നിലവിലുള്ള സ്‌കീം തിരഞ്ഞെടുക്കാം അല്ലെങ്കില്‍ പുതിയ പദ്ധതിയിലേക്ക് മറാം.
ഇരുട്ടില്‍ ചുരിദാര്‍ ധരിച്ച പെണ്‍കുട്ടി, യക്ഷിപ്പേടിയില്‍ വിതുര, ഒടുവില്‍ തെളിഞ്ഞത് BREAKING NEWS VM TV

വിതുര: കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി യക്ഷിപ്പേടിയിലായിരുന്നു പേരയത്തുപാറ, ചാരുപാറ നിവാസികള്‍ .തൊളിക്കോട്, വിതുര പഞ്ചായത്ത് അതിര്‍ത്തി പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി യക്ഷിയെ കണ്ടുവെന്ന വാര്‍ത്ത പ്രചരിച്ചത്.
ഈ പേടിയെ ശരിവെക്കുന്ന തരത്തില്‍ ഇരുട്ടിന്റെ മറവില്‍ ചുരിദാര്‍ ധരിച്ച് നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രവും വാട്‌സ് ആപ്പില്‍ പ്രചരിച്ചിരുന്നു. ഇതോടെ പൊന്‍മുടി തിരുവനന്തപുരം സംസ്ഥാന പാതയിലെ വിതുര ചേന്നന്‍പാറ സ്വരാജ് ഗേറ്റിന് സമീപത്തിലൂടെ കടന്നുപോകുന്നവര്‍ ഭീതിയിലായി.
എന്നാല്‍ ഇപ്പോഴിതാ കഞ്ചാവ് ലോബികളും വ്യാജചാരായം വില്‍ക്കുന്ന സംഘങ്ങളുമാണ് പിന്നിലെന്ന് കണ്ടെത്തിയിരിക്കുകയാണ്. കഞ്ചാവ് ലോബികള്‍ക്കെതിരെ പൊലിസ് നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബൈക്കുകളിലും കാറുകളിലുമായെത്തി അനവധി പേര്‍ കഞ്ചാവ് കൈമാറ്റം നടത്താറുണ്ട്. എം.ഡി.എം.എ ഉള്‍പ്പടെ ഇവിടെ നിന്നും പൊലീസും എക്‌സൈസും പിടികൂടിയിട്ടുണ്ട്. പ്രദേശം കഞ്ചാവ് ലോബികളുടെ പിടിയിലാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും റസിഡന്റ്‌സ് അസോസിയേഷനും അടുത്തിടെ പരാതിനല്‍കിയിരുന്നു. എന്നാല്‍ നടപടികളൊന്നും സ്വീകരിച്ചില്ല. വില്പന ഇപ്പോഴും കൊഴുക്കുകയാണ്. ഇത് സുഗമമാക്കുന്നതിനാണ് യക്ഷികഥ മെനഞ്ഞുളള ഭീതിപരത്തല്‍.
വെട്ടിയരിഞ്ഞ് കുഴിച്ച് മൂടും’; അമിത്ഷായുടെ സാന്നിധ്യത്തില്‍ വിദ്വേഷ പ്രസംഗവുമായി മിഥുൻ ചക്രവര്‍ത്തി BREAKING NEWS VM TV

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ബി.ജെ.പി. നേതാവിന്റെ വിദ്വേഷ പ്രസംഗം.
സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് അടുത്തമാസം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഹുമയൂണ്‍ കബീറിനെതിരെ ബി.ജെ.പി. നേതാവും നടനുമായ മിഥുൻ ചക്രബർത്തിയുടെ വിദ്വേഷ പ്രസംഗം നടത്തിയത്
‘ഇവിടെ 70 ശതമാനം മുസ്ലിങ്ങളും 30 ശതമാനം ഹിന്ദുക്കളുമാണെന്നും അവരെ വെട്ടി ഭാഗീരഥിയിലെറിയുമെന്നുമാണ് ഒരു നേതാവ് പ്രസംഗിച്ചത്. ഇതേക്കുറിച്ച് മുഖ്യമന്ത്രി മമത ബാനർജി എന്തെങ്കിലും പറയുമെന്നാണ് ഞാൻ കരുതിയത്. എന്നാല്‍ അവർ ഒന്നും പറഞ്ഞില്ല. അതുകൊണ്ട് ഇപ്പോള്‍ ഞാൻ പറയുന്നു. നമ്മള്‍ അവരെ വെട്ടി കുഴിച്ച് മൂടും.’ -മിഥുൻ ചക്രബർത്തി പറഞ്ഞു.
‘ഞാൻ മുഖ്യമന്ത്രിയല്ല. പക്ഷേ ഞാനിത് പറയുന്നു. ബംഗാളിന്റെ സിംഹാസനത്തിലേക്ക് വിജയിച്ചുകയറാനായി നമ്മള്‍ എന്തും ചെയ്യും. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ സിംഹാസനം ബി.ജെ.പിയുടെ പക്കലാണ് ഉണ്ടാകുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ഞാനിത് പറയുന്നത്. നമ്മള്‍ എന്തും ചെയ്യും.’ -74-കാരനായ മിഥുൻ ചക്രബർത്തി രോഷത്തോടെ പറഞ്ഞു.
‘ഞങ്ങള്‍ നിങ്ങളെ വെട്ടിയരിയും, പക്ഷേ ഭാഗീരഥിയില്‍ എറിയില്ല. കാരണം ആ നദി ഞങ്ങളുടെ മാതാവാണ്. പകരം മണ്ണിലേക്കാണ് നിങ്ങളെ വെട്ടിയെറിയുക’ -മിഥുൻ ചക്രബർത്തി പറഞ്ഞു. അമിത് ഷാ ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ പുഞ്ചിരിയോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടിരുന്നത്.
ഈ മാസം ആദ്യമാണ് മിഥുൻ ചക്രബർത്തിയെ ദാദാ സാഹബ് ഫാല്‍കെ അവാർഡ് നല്‍കി ആദരിച്ചത്.
പാലയില്‍ യുവതിയുടെ തൂങ്ങിമരണം: വീടിനുള്ളില്‍ ആഭിചാര ക്രിയകള്‍ക്കുള്ള സജ്ജീകരണങ്ങള്‍? തൂങ്ങി നിന്ന മൃതദേഹം നാട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് പോലീസ് എത്തുന്നതിനു മുമ്ബ് ഭര്‍ത്താവിന്റെ തൊഴിലുടമയായ കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ അഴിച്ചുമാറ്റി; ദുരൂഹത ആരോപിച്ച് യുവതിയുടെ സഹോദരൻ രംഗത്ത് VM TV BREAKING NEWS

പാലായില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരൻ രംഗത്ത്. മണർകാട് മഹേഷിന്റെ ഭാര്യ ബിനിയുടെ (46) മരണവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്.
പത്തടി ഉയരത്തിലുള്ള ഹുക്കില്‍ തൂങ്ങിയ നിലയിലാണ് ബിനിയുടെ മൃതശരീരം കണ്ടെത്തിയത്.
അഞ്ചടി രണ്ടിഞ്ച് മാത്രം ഉയരമുള്ള സഹോദരിക്ക് പരസഹായം ഇല്ലാതെ ഈ ഹുക്കില്‍ തുണി കുരുക്കാൻ ആവില്ല എന്നാണ് യുവതിയുടെ സഹോദരൻ ബിനു തോമസ് ചൂണ്ടിക്കാട്ടുന്നത്. പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്ബ് മൃതദേഹം അഴിച്ചുമാറ്റിയതിലും അദ്ദേഹം ദുരൂഹത ആരോപിക്കുന്നു. യുവതിയുടെ ഭർത്താവ് ഒരു കൗണ്‍സിലറുടെ ജീവനക്കാരനാണ്. ഈ കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ യുവതിയുടെ ഭർത്താവിന്റെ സഹപ്രവർത്തകനാണ് പോലീസ് എത്തുന്നതിനുമുമ്ബ് തുണി മുറിച്ച് മൃതദേഹം അഴിച്ചത്. പോലീസ് എത്താൻ കാത്തുനില്‍ക്കണമെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ചിലർ ആവശ്യപ്പെട്ടത് ഗൗനിക്കാതെയായിരുന്നു ഈ നടപടി എന്നും ബിനു ആരോപിക്കുന്നു.
കൂടാതെ മരണം നടന്ന വീട്ടിലെ ഒരു മുറിയ്ക്കുള്ളില്‍ ആഭിചാരക്രിയകള്‍ക്ക് ഉപയോഗിക്കുന്നത് എന്ന് തോന്നിക്കുന്ന ഒരു പീഠം ഉള്ളതായും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. സഹോദരിക്കോ കുടുംബത്തിനും പറയത്തക്ക സാമ്ബത്തിക ബാധ്യത ഉള്ളതായി അറിവില്ലായെന്നും അദ്ദേഹം വ്യക്തമാക്കുന്നു. യുവതി മരണപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്ബ് തൊട്ടടുത്തുള്ള ബന്ധുവീട്ടില്‍ എന്തോ ബഹളം നടന്നിരുന്നു എന്നും, മുറിയില്‍ ജനല്‍ ചില്ലുകള്‍ ഇടിച്ചു പൊട്ടിച്ച നിലയില്‍ കണ്ടെത്തിയിരുന്നു എന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. യുവതിയുടെ ഭർത്താവിൻറെ ഷർട്ടില്‍ ചോരപ്പാടുകള്‍ ഉണ്ടായിരുന്നുവെന്നും സഹോദരൻ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. സംഭവസ്ഥലത്ത് എത്തിയ പോലീസ് ഹുക്കില്‍ തൂങ്ങിക്കിടന്നിരുന്ന തുണി കഷ്ണം അവിടെ നിന്നും മാറ്റരുത് എന്ന് കൃത്യമായ നിർദ്ദേശം നല്‍കിയിട്ടും ഇത് വകവയ്ക്കാതെ ആ തുണി കഷ്ണവും നീക്കം ചെയ്തു എന്ന ആരോപണവും ഇദ്ദേഹത്തിന്റെ പരാതിയില്‍ ഉണ്ട്.
അടിച്ചു പൂസായി ഉറങ്ങി പിറ്റേന്ന് ഉണരുമ്ബോള്‍ പറഞ്ഞതും ചെയ്‌തതും ഓര്‍മ്മയില്ലേ? എങ്കില്‍ ശ്രദ്ധിക്കണം, കാരണം

അമിതമായി മദ്യപിച്ചുകഴിഞ്ഞാല്‍ ഓരോരുത്തർക്കും പലതരത്തിലാണ് അതിന്റെ പ്രതിഫലനമുണ്ടാകുക. ചിലർ അമിത ബഹളക്കാരായി മാറുമ്ബോള്‍ മറ്റുചിലർ നിശബ്‌ദരാകും.
ചിലർക്കാകട്ടെ പരിസരബോധം നഷ്‌ടമാകും. മറ്റ് ചിലർക്കോ ചെയ്യുന്ന കാര്യങ്ങളില്‍ നിയന്ത്രണമില്ലാതാകും. മദ്യപിച്ച ശേഷം പിറ്റേദിവസവും ഹാംഗ്‌ഓവർ എന്ന പ്രശ്‌നമുണ്ടാകാം. ചിലർക്ക് ചെറിയ പ്രശ്‌നങ്ങളേ ഉള്ളുവെങ്കില്‍ മറ്റുചിലരില്‍ ക്ഷീണവും തലവേദനയുമടക്കം വരാം. എന്നാല്‍ തലേന്ന് മദ്യം കഴിച്ച മിക്കവർക്കും ഉണ്ടാകുന്ന ആശങ്ക എന്ന പ്രശ്‌നവും നിസാരമായി കളയേണ്ട കാര്യമല്ല.

ഹാംഗ്‌സൈറ്റി
‘ഹാംഗ്‌സൈറ്റി’ എന്ന് ഗവേഷകർ വിളിക്കുന്ന അവസ്ഥയാണിത്. ഹാംഗ്‌ഓവറിനെ തുടർന്നുണ്ടാകുന്ന ആശങ്ക എന്ന് തന്നെ അർത്ഥം. കുടിയന്മാരായ 22 ശതമാനം ആളുകള്‍ക്കും പിറ്റേന്ന് ഹാംഗ്‌സൈറ്റി ഉണ്ടാകാറുണ്ടെന്നാണ് വിവരം. നേരിയ തോതില്‍ മാത്രം ഹാംഗ്‌സൈറ്റി ബാധിക്കുന്നവർക്ക് വിറയല്‍ മാത്രമേ ഉണ്ടാകൂ. എന്നാല്‍ മറ്റുചിലർക്കാകട്ടെ ഇത് ഭയമോ പരിഭ്രാന്തിയോ ഒക്കെ അമിതമായി തോന്നുന്ന അവസ്ഥ സൃഷ്‌ടിക്കും.
അമിതമായ മദ്യപാനം ഹാംഗ്‌ഓവർ സൃഷ്‌ടിക്കും. ഇത് നിർജ്ജലീകരണത്തിനും, ഉറക്കം തടസപ്പെടാനും, തലവേദന, ഛർദ്ദി എന്നിവയ്‌ക്കും ഇടവയ്‌ക്കും. ഇപ്പറഞ്ഞ ശാരീരിക ലക്ഷണങ്ങള്‍ക്ക് പുറമേ മാനസികമായും ഹാംഗ്‌ഓവർ ബാധിക്കും. ന്യൂറോ ട്രാൻസ്‌മിറ്ററുകള്‍ എന്ന തലച്ചോറിലെ സന്ദേശ വാഹകരെ മദ്യം നേരിട്ട് ബാധിക്കും. ന്യൂറോ ട്രാൻസ്‌മിറ്ററായ ഗാമ അമിനോബ്യൂട്ടിക് ആസിഡിന്റെ അളവ് ഇത് വർദ്ധിപ്പിക്കും. ശരീരത്തിന് ശാന്തവും സ്വസ്ഥവുമാകാൻ വേണ്ടുന്ന ന്യൂറോ ട്രാൻസ്‌മിറ്ററാണിത്. ഗ്ലൂട്ടാമേറ്റ് എന്നതിനെയും ബാധിക്കുന്നതോടെ നിങ്ങളെ മദ്യം ശാന്തരാക്കി മാറ്റാൻ തുടങ്ങുന്നു. നമ്മുടെ മാനസികാവസ്ഥയെയും ജാഗ്രത് അവസ്ഥയെയും ഇത് ശക്തമാക്കുന്നു.
എന്നാല്‍ പിറ്റേന്ന് ആകുന്നതോടെ മദ്യത്തിന്റെ ലഹരി മാറും. അതോടെ നമ്മുടെ തലച്ചോർ ഈ രാസവസ്‌തുക്കളെ പുനഃക്രമീകരിക്കാൻ ശ്രമിച്ചുതുടങ്ങും. ഇതിന്റെ ഫലമായി ഇവ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുകയും മദ്യപിച്ചതിന് ശേഷമുള്ള അവസ്ഥയുടെ നേരെ വിപരീതമായ അവസ്ഥ സംജാതമാകുകയും ചെയ്യും.
ഈ അവസ്ഥയില്‍ കടുത്ത ആശങ്ക പലരെയും ബാധിക്കാം. ഇതിന് കാരണമാകുന്ന പല ഘടകങ്ങളുമുണ്ട്. ശരീരത്തില്‍ എത്ര ജലാംശം ഉണ്ട് എന്നതനുസരിച്ചിരിക്കും ഇത്. എന്നാല്‍ മറ്റുചിലരില്‍ ഇത് പാരമ്ബര്യമായ ഘടകങ്ങള്‍ കാരണമാണ്. ചിലരില്‍ കടുത്ത ആശങ്കയും അതുപോലെ ഹാംഗ് ഓവറും വരാൻ കാരണം അവരുടെ ജീനിലെ ഈ സവിശേഷതയാണ്.
പറഞ്ഞതും ചെയ്‌തതും ഓർമ്മയില്ലാത്ത അവസ്ഥ
കടുത്ത ആശങ്കയ്‌ക്ക് രണ്ട് കാരണങ്ങളാണുള്ളത്. നിലവില്‍ ആശങ്ക പ്രശ്‌നമുള്ളവർക്ക് അത് ഒന്നുകൂടി അധികമാകാൻ ഹാംഗ്‌സൈറ്റി കാരണമാകും. മറ്റ് ചിലരില്‍ മദ്യപിച്ച അവസ്ഥയില്‍ തങ്ങള്‍ പറഞ്ഞതെന്തെന്നോ ചെയ്തതെന്തെന്നോ ഓർമ്മിക്കാൻ കഴിയാതെ വരുമ്ബോള്‍ ഹാംഗ്‌സൈറ്റി വരാം. ഗവേഷകർ ഈ രണ്ട് കാര്യങ്ങളാണ് ഹാംഗ്‌സൈറ്റിക്ക് കാരണമായി കൂടുതല്‍ പറയുന്നത്. ഈ അവസ്ഥ മാറാൻ ചിലർ നിരന്തരം മദ്യപാനികളായി മാറാറുണ്ട്.

ഹാംഗ്‌സൈറ്റിയെ തോല്‍പ്പിക്കാം
തുടർച്ചയായ മദ്യപാനം ഹാംഗ്‌സൈറ്റി പ്രശ‌്നങ്ങളെ ഒന്നുകൂടി മോശമാക്കുകയേ ഉള്ളൂ. ഈ പ്രശ്‌നം വരാതിരിക്കാൻ മദ്യപാനം നിയന്ത്രിക്കുക തന്നെയാണ് പ്രതിവിധി. ഒപ്പം ധാരാളം വെള്ളംകുടിക്കുകയും ലഘുവായി ഭക്ഷണം കഴിക്കുകയും ചെയ്‌ത് വിശ്രമിച്ചാല്‍ പതിയെ ഹാംഗ്‌സൈറ്റി വിട്ടുമാറും. മദ്യത്തോടൊപ്പം മറ്റ് ലഹരികള്‍ ഉപയോഗിക്കാതെയിരിക്കാനും ശ്രദ്ധിക്കണം. ഇതോടൊപ്പം യോഗ, പ്രാർത്ഥന പോലുള്ള മാർഗങ്ങളും മനസിനെ ശാന്തമാക്കും
രാജസ്ഥാന്‍കണ്ടക്ടര്‍ ഹരിയാന പോലീസുകാരിയോട് 50 രൂപ ബസ്ചാര്‍ജ്ജ് ചോദിച്ചു; ഇരു സംസ്ഥാനങ്ങളും ബസുകള്‍ക്ക് പണി കൊടുത്തു…! BREAKING NEWS VM TV

രാജസ്ഥാനില്‍ ‘ഓസില്‍’ യാത്ര ചെയ്യാനുള്ള ഹരിയാന വനിതാപോലീസുകാരിയുടെ ശ്രമം ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമാകുന്നു.
രാജസ്ഥാന്‍ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ആര്‍എസ്‌ആര്‍ടിസി) ബസിലെ കണ്ടക്ടറും ഹരിയാനയില്‍ നിന്നുള്ള ഒരു വനിതാ കോണ്‍സ്റ്റബിളും തമ്മില്‍ 50 രൂപ ബസ് ചാര്‍ജ്ജിനെക്കുറിച്ച് നടത്തിയ ചൂടന്‍ ഉടക്കാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും വാഹനവകുപ്പുകള്‍ അവരുടെ പാതകളില്‍ കൂടി പോകുന്ന ബസുകള്‍ക്ക് വന്‍തുക പിഴയീടാക്കി.
കണ്ടക്ടറും പോലീസുകാരിയും തമ്മിലുള്ള ഹീറ്റര്‍ വാഗ്വാദത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യുവതി ബസ് ടിക്കറ്റിന് പണം നല്‍കാത്തതിനെ തുടര്‍ന്ന് കണ്ടക്ടര്‍ അവരോട് വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടു. യാത്ര ചെയ്യണമെങ്കില്‍ 50 രൂപ ബസ് ചാര്‍ജ്ജ് നല്‍കണമെന്ന് ആര്‍എസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ യുവതിയോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍, മുഖം മറച്ച പോലീസ് യൂണിഫോമില്‍ യാത്ര ചെയ്യുന്ന യുവതി പണം നല്‍കാന്‍ വിസമ്മതിച്ചു.
പണം തരാന്‍ കഴിയില്ലെങ്കില്‍ ബസില്‍ നിന്ന് ഇറങ്ങണമെന്ന് കണ്ടക്ടര്‍ പറഞ്ഞതിന് ശേഷം അവള്‍ മാറാന്‍ പോലും വിസമ്മതിക്കുന്നു. ”നിങ്ങള്‍ ഹരിയാനയിലെ ധരുഹേരയിലേക്കുള്ള ബസില്‍ യാത്ര ചെയ്യുകയാണെങ്കില്‍ 50 രൂപ നല്‍കുക. നിങ്ങള്‍ യാത്ര ചെയ്യുകയാണെങ്കില്‍ തുക നല്‍കണം.” കണ്ടക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ‘എന്റെ കയ്യില്‍ നിന്നും കിട്ടുമെന്ന് ഓര്‍ക്കണ്ട’ എന്ന മറുപടിയാണ് യുവതി നല്‍കുന്നത്.
ഉടന്‍ ”നിങ്ങള്‍ എന്തുകൊണ്ട് പണം നല്‍കില്ല? നിങ്ങള്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ പണം നല്‍കണം.” ഇങ്ങിനെ പറഞ്ഞിട്ട് കണ്ടക്ടര്‍ ഉടന്‍ വനിതാ പോലീസിന് ഇറങ്ങാന്‍ വേണ്ടി ബസ് നിര്‍ത്താന്‍ ഡ്രൈവറോട് സൂചന നല്‍കി വിസില്‍ മുഴക്കി. എന്നാല്‍, പോലീസ് ഉദ്യോഗസ്ഥ ബസില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ചു. ബസ് ചാര്‍ജിനെ ചൊല്ലി അവര്‍ വീണ്ടും കണ്ടക്ടറുമായി തര്‍ക്കം തുടര്‍ന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് തൊട്ടുപിന്നാലെ, ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ തിരക്കേറിയ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന 50 ലധികം ആര്‍എസ്‌ആര്‍ടിസി ബസുകള്‍ക്ക് ഹരിയാന പോലീസ് പിഴ ചുമത്തി. ഇതിന് മറുപടിയായി, രാജസ്ഥാന്‍ അധികൃതര്‍ അവരുടെ റൂട്ടുകളിലെ 26 ഹരിയാന റോഡ്വേ ബസുകള്‍ക്കും പിഴ ചുമത്തിയിരിക്കുകയാണ്.
തീപ്പൊരിയില്‍ നിന്ന് തീഗോളം: പുലര്‍ച്ചെയെത്തിയ ദുരന്തം കവര്‍ന്നത് 110 പേരുടെ ജീവൻ; എട്ട് വര്‍ഷം മുമ്ബ് കേരളത്തെ നടുക്കിയ പുറ്റിങ്ങല്‍ ദുരന്തം VM TV NEWS

കോഴിക്കോട്: കേരളത്തെ നടുക്കിയ വെടിക്കെപകടങ്ങളിലൊന്നായിരുന്നു കൊല്ലം ജില്ലയിലെ പുറ്റിങ്ങലിലേത്. പുറ്റിങ്ങല്‍ ദേവീ ക്ഷേത്രത്തിലെ മീന ഭരണി ഉത്സവത്തിനോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ട് അപകടമാണ് വൻദുരന്തമായി മാറിയത്.
ആ വെടിക്കെട്ടപകടത്തിന്റെ ആഘാതത്തില്‍ നിന്ന് എട്ട് വർഷങ്ങള്‍ക്കിപ്പുറവും ആ നാട് കരകയറിയിട്ടില്ല. 2016 ഏപ്രില്‍ പത്തിന് പുലർച്ചെ മൂന്നേകാലോടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ 110 ലേറെ പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.656 പേർക്കാണ് അന്ന് പരിക്കേറ്റത്. വെടിമരുന്നുകള്‍ സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് കെട്ടിടം പൊട്ടിത്തെറിക്കുകയായിരുന്നു. വെടിക്കെട്ട് നടത്തുന്നതിനിടെ കത്തിച്ച പടക്കങ്ങളിലൊന്നിന്റെ തീപ്പൊരികള്‍ കത്തിക്കാൻ വെച്ചിരുന്ന പടക്കങ്ങളിലേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.
കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റ് പാളികളും ഇരുമ്ബുകമ്ബികളും തെറിച്ചുവീണാണ് പലരും മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനൊപ്പം പലരുടെയും ശരീരങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു.
കേരളത്തില്‍ ഇതുവരെയായി 750 ലധികം അപകടങ്ങളാണ് വെടിക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായതെന്ന് കണക്കുകള്‍ പറയുന്നത്. വിവിധ അപകടങ്ങളിലായി നാനൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 1952ല്‍ ശബരിമലയില്‍ നടന്ന അപകടത്തില്‍ 68 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1978ല്‍ തൃശൂര്‍ പൂരത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടില്‍ കുഴിയമിട്ട് ലക്ഷ്യം തെറ്റി പതിച്ച് 8 പേര്‍ കൊല്ലപ്പെട്ടു.
1984ല്‍ കണ്ടശാം കടവ് പള്ളിപ്പെരുനാളിനോടനുബന്ധിച്ചുണ്ടായ അപകടത്തില് 20 പേര്‍ മരിച്ചു. 1987ല്‍ തൃശൂര്‍ വേലൂരിലെ കുട്ടമ്മൂലി ക്ഷേത്രോത്സവത്തോടനുബന്ധിച്ചുണ്ടായ അപകടത്തില്‍ 20 മരണം.1988 ല്‍ തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് 10 സ്ത്രീ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. 1989ല്‍ തൃശൂരിലെ കണ്ടശം കടവ് പള്ളിയില്‍ വീണ്ടും അകടമുണ്ടായി. 12 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.
1990 ല്‍ കൊല്ലം മലനടയില്‍ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് പുരയിലുണ്ടയ അപകടത്തില്‍ 26 പേര്‍ മരിച്ചു. 1997ല്‍ ചിയ്യാരം പടക്കനിര്‍മാണശാലയിലെ പൊട്ടിത്തെറിയില്‍ 6 പേര്‍ മരിച്ചു.98ല്‍ പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 13 മരണം. 99 ല്‍ പാലക്കാട് ചമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകത്തില്‍ 8 പേര്‍ മരിച്ചു.2006 ല്‍ തൃശൂര്‍ പൂരത്തിന് തയാറാക്കിയ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലത്തുണ്ടയ അപകടത്തില്‍ 7 മരണം. 2011 ല്‍ ഷൊര്‍ണൂര്‍ ത്രാങ്ങാലിയിലുണ്ടായ അപകടത്തില്‍ 13 ഉം , അത്താണി പടക്ക നിര്‍മാണ ശാലയിലുണ്ടായ അപകടത്തില്‍ 6ഉം ചെര്‍പ്പുളശേരി പന്നിയാംകുറിശിയിലുണ്ടായ അപകടത്തില്‍ 7 പേരും കൊല്ലപ്പെട്ടിരുന്നു. തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കം ശേഖരിച്ചുവെച്ച കെട്ടിടത്തിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു.
അർദ്ധരാത്രിയില്‍ കാസർകോട് വീരർകാവിലെ വെടിപ്പുരക്ക് തീപിടിച്ച് അപകടത്തില്‍ 154 ലേറെ പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. രാത്രി 12 മണിയോടെയാണ് അപകടം. നൂറ്കണക്കിനാളുകള്‍ തെയ്യം കാണാൻ കൂടിനില്‍ക്കുന്നതിനിടയിലാണ് വെടിപ്പുര ഒരു പൊട്ടിത്തെറിയോടെ തീഗോളമായി മാറിയത്. നിരവധി പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്.