തീപ്പൊരിയില്‍ നിന്ന് തീഗോളം: പുലര്‍ച്ചെയെത്തിയ ദുരന്തം കവര്‍ന്നത് 110 പേരുടെ ജീവൻ; എട്ട് വര്‍ഷം മുമ്ബ് കേരളത്തെ നടുക്കിയ പുറ്റിങ്ങല്‍ ദുരന്തം  VM TV NEWS

Spread the love

കോഴിക്കോട്: കേരളത്തെ നടുക്കിയ വെടിക്കെപകടങ്ങളിലൊന്നായിരുന്നു കൊല്ലം ജില്ലയിലെ പുറ്റിങ്ങലിലേത്. പുറ്റിങ്ങല്‍ ദേവീ ക്ഷേത്രത്തിലെ മീന ഭരണി ഉത്സവത്തിനോടനുബന്ധിച്ച്‌ നടത്തിയ വെടിക്കെട്ട് അപകടമാണ് വൻദുരന്തമായി മാറിയത്.

ആ വെടിക്കെട്ടപകടത്തിന്റെ ആഘാതത്തില്‍ നിന്ന് എട്ട് വർഷങ്ങള്‍ക്കിപ്പുറവും ആ നാട് കരകയറിയിട്ടില്ല. 2016 ഏപ്രില്‍ പത്തിന് പുലർച്ചെ മൂന്നേകാലോടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ 110 ലേറെ പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.656 പേർക്കാണ് അന്ന് പരിക്കേറ്റത്. വെടിമരുന്നുകള്‍ സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് കെട്ടിടം പൊട്ടിത്തെറിക്കുകയായിരുന്നു. വെടിക്കെട്ട് നടത്തുന്നതിനിടെ കത്തിച്ച പടക്കങ്ങളിലൊന്നിന്റെ തീപ്പൊരികള്‍ കത്തിക്കാൻ വെച്ചിരുന്ന പടക്കങ്ങളിലേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.

കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റ് പാളികളും ഇരുമ്ബുകമ്ബികളും തെറിച്ചുവീണാണ് പലരും മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനൊപ്പം പലരുടെയും ശരീരങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു.

കേരളത്തില്‍ ഇതുവരെയായി 750 ലധികം അപകടങ്ങളാണ് വെടിക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായതെന്ന് കണക്കുകള്‍ പറയുന്നത്. വിവിധ അപകടങ്ങളിലായി നാനൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 1952ല്‍ ശബരിമലയില്‍ നടന്ന അപകടത്തില്‍ 68 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1978ല്‍ തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ നടന്ന വെടിക്കെട്ടില്‍ കുഴിയമിട്ട് ലക്ഷ്യം തെറ്റി പതിച്ച്‌ 8 പേര്‍ കൊല്ലപ്പെട്ടു.

1984ല്‍ കണ്ടശാം കടവ് പള്ളിപ്പെരുനാളിനോടനുബന്ധിച്ചുണ്ടായ അപകടത്തില് ‍20 പേര്‍ മരിച്ചു. 1987ല്‍ തൃശൂര്‍ വേലൂരിലെ കുട്ടമ്മൂലി ക്ഷേത്രോത്സവത്തോടനുബന്ധിച്ചുണ്ടായ അപകടത്തില്‍ 20 മരണം.1988 ല്‍ തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച്‌ 10 സ്ത്രീ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. 1989ല്‍ തൃശൂരിലെ കണ്ടശം കടവ് പള്ളിയില്‍ വീണ്ടും അകടമുണ്ടായി. 12 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.

1990 ല്‍ കൊല്ലം മലനടയില്‍ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് പുരയിലുണ്ടയ അപകടത്തില്‍ 26 പേര്‍ മരിച്ചു. 1997ല്‍ ചിയ്യാരം പടക്കനിര്‍മാണശാലയിലെ പൊട്ടിത്തെറിയില്‍ 6 പേര്‍ മരിച്ചു.98ല്‍ പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 13 മരണം. 99 ല്‍ പാലക്കാട് ചമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകത്തില്‍ 8 പേര്‍ മരിച്ചു.2006 ല്‍ തൃശൂര്‍ പൂരത്തിന് തയാറാക്കിയ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലത്തുണ്ടയ അപകടത്തില്‍ 7 മരണം. 2011 ല്‍ ഷൊര്‍ണൂര്‍ ത്രാങ്ങാലിയിലുണ്ടായ അപകടത്തില്‍ 13 ഉം , അത്താണി പടക്ക നിര്‍മാണ ശാലയിലുണ്ടായ അപകടത്തില്‍ 6ഉം ചെര്‍പ്പുളശേരി പന്നിയാംകുറിശിയിലുണ്ടായ അപകടത്തില്‍ 7 പേരും കൊല്ലപ്പെട്ടിരുന്നു. തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കം ശേഖരിച്ചുവെച്ച കെട്ടിടത്തിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു.

അർദ്ധരാത്രിയില്‍ കാസർകോട് വീരർകാവിലെ വെടിപ്പുരക്ക് തീപിടിച്ച്‌ അപകടത്തില്‍ 154 ലേറെ പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. രാത്രി 12 മണിയോടെയാണ് അപകടം. നൂറ്കണക്കിനാളുകള്‍ തെയ്യം കാണാൻ കൂടിനില്‍ക്കുന്നതിനിടയിലാണ് വെടിപ്പുര ഒരു പൊട്ടിത്തെറിയോടെ തീഗോളമായി മാറിയത്. നിരവധി പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published.