NEWS

സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറന്നു; റോഡിന്റെ നടപ്പാതയില്‍ സ്കൂട്ടര്‍ അനാഥമായി കിടന്നത് 10 മാസം; തിരിച്ചു കിട്ടിയത് നാടകീയമായി VM TV NEWS LIVE

തൃശൂർ: പത്തുമാസമായി കാണാതെ ആയിരുന്ന സ്കൂട്ടർ ഉടമക്ക് തിരിച്ചുകിട്ടി. നാവിക സേനയില്‍ ക്യാപ്റ്റൻ ആയിരുന്ന പൂത്തോള്‍ സ്വദേശി 2024 ജനുവരിയില്‍ സ്കൂട്ടറില്‍ അയ്യന്തോള്‍ കളക്ടറേറ്റിലേക്ക് പോയതായിരുന്നു.

എന്നാല്‍ സ്കൂട്ടർ ഇല്ലായിരുന്നു തിരിച്ചു വീട്ടിലെത്തിയത്. കുറച്ചുകാലമായി മറവി രോഗമുള്ളയാളാണ് മുൻ സൈനികൻ. സ്കൂട്ടർ വച്ച സ്ഥലം മറന്നു പോയതാകാമെന്ന് ഭാര്യയും വീട്ടുകാരും സംശയിച്ചിരുന്നു. കലക്ടറേറ്റിലേക്കാണ് പോയതെന്ന ഒരു ഓർമ്മ മാത്രമേയുള്ളൂ. മുൻ സൈനികന് കൃത്യമായി സ്കൂട്ടർ എവിടെ വെച്ചുവെന്ന് ഓർത്തെടുക്കാനായിരുന്നില്ല.

ആരെങ്കിലും മോഷ്ടിച്ചു കൊണ്ടുപോയതാണോ എന്നതിലും വ്യക്തമല്ലായിരുന്നു. പലരും പറഞ്ഞത് പ്രകാരം വീട്ടുകാർ കലക്ടറേറ്റിലും പൊലീസിലും പരാതി നല്‍കി.പറ്റാവുന്ന മറ്റു രീതികളിലെല്ലാം അന്വേഷിച്ചു. പക്ഷെ കഴിഞ്ഞ പത്തു മാസമായി ഒരു വിവരവും ലഭിച്ചില്ല. സ്കൂട്ടർ മോഷ്ടിച്ചയാള്‍ സ്കൂട്ടറുമായി ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടാല്‍ ഉടമ കേസില്‍ പെടും. അതിനിടക്ക് സ്കൂട്ടറിന്റെ ഇൻഷുറൻസ് കാലാവധിയും തീർന്നിരുന്നു. മോഷ്ടിച്ച സ്കൂട്ടർ ഏതെങ്കിലും അപകടത്തില്‍ പെട്ടാല്‍ വലിയ നഷ്ടപരിഹാരവും നല്‍കേണ്ടിവരും. ഇതിന് കേസ് വേറെയും വരും എന്നതടക്കമുള്ള ആശങ്കയിലും ഭയത്തിലും, നിരാശയിലും ഉടമകള്‍ ഉഴലുമ്ബോള്‍ ആണ് ടു വീലർ യൂസേഴ്സ് അസോസിയേഷന്റെ സമയോചിത ഇടപെടല്‍ മൂലം തികച്ചും നടകീയമായി സ്കൂട്ടർ തിരിച്ചു കിട്ടിയത്.

ഏതാനും ദിവസം മുൻപ് ഒരു സ്കൂട്ടർ അനാഥമായി കലക്ടറേറ്റിന് പുറത്ത് മോഡല്‍ റോഡിന്റെ നടപ്പാതയില്‍ കുറച്ച്‌ മാസങ്ങളായി കാണുന്നതായി പരിസരത്തുള്ള കടയുടമ സേവിയർ, ടൂ വീലർ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കലിനെ അറിയിച്ചത്. ജെയിംസ് മുട്ടിക്കല്‍ ഉടനെ തന്നെ സ്കൂട്ടറിന്റെ ഫോട്ടോയെടുത്ത് വിവരങ്ങള്‍ സഹിതം അയ്യന്തോള്‍ പാർക്ക്‌ വാക്കേഴ്സ് ക്ലബിന്റേത് ഉള്‍പ്പെടെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചു. വാക്കേഴ്സ് ക്ലബ് ഗ്രൂപ്പില്‍ സ്കൂട്ടർ കണ്ട പൂത്തോള്‍ ‘കാവേരി’ അപ്പാർട്ട്മെന്റില്‍ താമസിക്കുന്ന മുരളീധരനാണ് അയല്‍വാസിയുടെ സ്കൂട്ടർ തിരിച്ചറിഞ്ഞത്. മുരളീധരൻ ഇക്കാര്യം ഉടനെ ഉടമയെയും, ജെയിംസ് മുട്ടിക്കലിനെയും അറിയിച്ചു.

മാസങ്ങളായി ഉപയോഗിക്കാതെ, വെയിലും മഴയും ഏറ്റ് കിടന്നതിനാല്‍ ഓടിക്കാവുന്ന കണ്ടിഷനില്‍ ആയിരുന്നില്ല സ്കൂട്ടർ. അതിനാല്‍ പൂത്തോളിലെ വർക്ക് ഷോപ്പില്‍ ഉടമകള്‍ സ്കൂട്ടർ എത്തിച്ചത് ഗുഡ്‌സ് ഓട്ടോ റിക്ഷയില്‍ കയറ്റിയാണ്.

കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; പരിഭ്രാന്തരായി യാത്രക്കാര്‍ VM TV NEWS LIVE

കൊച്ചി: കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. ഫോര്‍ട്ടുകൊച്ചി ജെട്ടിയില്‍ നിന്നും പുറപ്പെട്ട ബോട്ടും ഹൈക്കോടതിയില്‍ നിന്നും ഫോര്‍ട്ടുകൊച്ചി ജെട്ടിയിലേക്ക് വരികയായിരുന്ന ബോട്ടും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്.

ഫോര്‍ട്ടുകൊച്ചി ബോട്ടുജെട്ടിയില്‍ രണ്ടരയോടുകൂടിയായിരുന്നു അപകടം.

ഫോര്‍ട്ടുകൊച്ചിയില്‍നിന്ന് ഹൈക്കോടതി ജെട്ടിയിലേക്കു പോകുകയായിരുന്ന ബോട്ട് പിന്നോട്ട് എടുത്തപ്പോള്‍ മറ്റൊരു ബോട്ടിലേക്ക് ഇടിക്കുകയായിരുന്നു. രണ്ടു ബോട്ടുകളിലും യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കൂട്ടിയിടിയില്‍ ഇരു ബോട്ടുകളും ആടിയുലഞ്ഞതിനെത്തുടര്‍ന്നു കുട്ടികളടക്കമുള്ള യാത്രക്കാര്‍ പരിഭ്രാന്തരായി.

അപകടത്തില്‍ യാത്രക്കാര്‍ക്കു പരിക്കില്ലെന്നും വലിയ അപകടമല്ലെന്നും മെട്രോ അധികൃതര്‍ അറിയിച്ചു. ബോട്ടുകള്‍ കൂട്ടിയിടിച്ചതില്‍ ജീവനക്കാരുടെ അശ്രദ്ധ ഉള്‍പ്പെടെ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷണം നടത്തുമെന്നും വാട്ടര്‍ മെട്രോ അധികൃതര്‍ അറിയിച്ചു. അതേസമയം അപകടത്തില്‍ മെട്രോ അധികൃതര്‍ക്കു പരാതി നല്‍കുമെന്നു യാത്രക്കാര്‍ പറഞ്ഞു.

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാൻ ശ്രമം; നഴ്സിങ്ങ് വിദ്യാര്‍ത്ഥിനി പിടിവിട്ട് ട്രാക്കില്‍ വീണു VM TV NEWS LIVE

കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ഓടിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ നഴ്സിങ് വിദ്യാർത്ഥിനി പിടിവിട്ട് ട്രാക്കിലേക്ക് വീണു.

ഇന്നുരാവിലെ എട്ട് മണിയോടെയാണ് സംഭവം. കണ്ണൂരിലെത്തിയപ്പോള്‍ സാധനം വാങ്ങിക്കുന്നതിനായി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു. പുതുച്ചേരി എക്സ്പ്രസ്സിലാണ് വിദ്യാർത്ഥിനി ഓടി കയറാൻ ശ്രമിച്ചത്.

സാധനം വാങ്ങിക്കുന്നതിനിടെ ട്രെയിൻ നീങ്ങി തുടങ്ങിയപ്പോള്‍ യുവതി ഓടിക്കയറാൻ ശ്രമിച്ചു. എന്നാല്‍ വാതില്‍പ്പിടിയിലെ പിടുത്തം വിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ട്രെയിൻ പെട്ടെന്ന് നിർത്തി. പരിക്കേറ്റ വിദ്യാർത്ഥിനിയെ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും റെയില്‍വേ പൊലിസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ദീപാവലി ആഘോഷിച്ചത് ഒന്നിച്ച്‌ ; രണ്ട് കുടുംബങ്ങളും സമ്മതിച്ചു ; വിജയ് ദേവരകൊണ്ടയുമായുള്ള ബന്ധം പറയാതെ പറഞ്ഞ് രശ്മിക മന്ദാന

നടി രശ്മിക മന്ദാനയക്കും നടൻ വിജയ് ദേവരകൊണ്ടയ്ക്കും വൻ ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ ഇരുവരടെയും ദീപാവലി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

പോസ്റ്റിനേക്കാളും സോഷ്യല്‍ മീഡിയല്‍ തരംഗം കുറിക്കുന്നത് ഇരുവരും പ്രണയത്തിലാണ് എന്നുള്ള കിംവദന്തിയാണ്. ഇരുവരും പ്രണയത്തിലാണ് എന്നുള്ള ഗോസിപ്പുകള്‍ വളരെ ശക്തമാണ്. ഇതിന് കൂടുതല്‍ ദൃഡമാക്കുന്നതായിരുന്നു ഇത്തവണത്തെ ഇരുവരുടെയും ദീപാവലി ആഘോഷം.

രശ്മിക മന്ദാന ഹൈദരാബാദില്‍ ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വെള്ള കുർത്തയും ചുവന്ന പാവാടയും ധരിച്ച്‌ പൂക്കളുള്ള ഉർളി ദിയയും പിടിച്ച്‌ നില്‍ക്കുന്ന ചിത്രങ്ങള്‍ രശ്മിക തന്നെയാണ് പങ്കുവച്ചത്. ഇൻസ്റ്റഗ്രാമില്‍ വൈറലായ പോസ്റ്റ് 2.5 ദശലക്ഷത്തിലധികം ലൈക്കുകള്‍ നേടി. അതേ സമയം വിജയ് ദേവരകൊണ്ടയും ദീപാവലി ആഘോഷ ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇരുവരുടെയും ചിത്രങ്ങളുടെ പശ്ചാത്തലം ഒന്നാണ് എന്നാണ് ആരാധകരുടെ കണ്ടുപിടിത്തം.

വിജയ് ദേവരകൊണ്ടയുടെ കുടുംബത്തിനൊപ്പമായിരുന്നു രശ്മികയുടെ ഇത്തവണത്തെ ദീപാവലി ആഘോഷമെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും പ്രേക്ഷകരെ അധികം ആകുലരാക്കാതെ നടി തന്നെ ഇക്കാര്യം പറയാതെ പറഞ്ഞു. തന്റെ ദീപാവലി ചിത്രങ്ങള്‍ എടുത്തത് വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ടയാണെന്ന് രശ്മിക ഒരു കമന്റില്‍ പറഞ്ഞിരുന്നു . ഇതോടെ ആരാധകർക്ക് വൻ സന്തോഷമാണ് ആയിരിക്കുന്നത്. രണ്ട് കുടുംബങ്ങളും സമ്മതിച്ച സ്ഥിതിക്ക് തങ്ങള്‍ക്കായി പ്രണയം വെളിപ്പെടുത്തൂ എന്നാണ് രണ്ടുപേരുടെയും ആരാധകർ കുറിക്കുന്നത്.

15 കുടുംബങ്ങള്‍ക്കായി അടുത്തടുത്ത് 15 വീടുകള്‍, ഒരടുക്കള; ഒരേമനസ്സോടെ ഒരുമിച്ച്‌ താമസം VM TV NEWS CHANNEL

പാലാ: 15 കുടുംബങ്ങള്‍ക്കായി അടുത്തടുത്ത് 15 വീടുകള്‍ പണിതു. ഒരുമിച്ചായിരിക്കാനായിരുന്നു ഇത്. വീടുകള്‍ക്കെല്ലാംകൂടി ഒരടുക്കള മാത്രം.

പാലായ്ക്കു സമീപം അന്ത്യാളത്താണ് മുതിർന്ന പൗരന്മാർ ഇങ്ങനെ അയല്‍വാസികളായത്. സിനർജി ടി.സി.ഐ. ഫോറം ഫോർ സീനിയർ സിറ്റിസണ്‍സ് എന്ന മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയിലെ അംഗങ്ങളാണിവർ. സിനർജി എന്ന വാക്കിന്റെ അർഥം സംഘോർജം എന്നാണ്.

2015-ലാണ് സംഘടനാ പ്രവർത്തനം തുടങ്ങിയത്. 60 അംഗങ്ങളുണ്ട്. മുഖ്യഭാരവാഹി, കോട്ടയം ജില്ലയില്‍ സാക്ഷരതാ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുൻ കോളേജ് അധ്യാപകൻ ഡോ. തോമസ് എബ്രാഹം, ഒരുമിച്ച്‌ താമസിക്കുക എന്ന ആശയം കൊണ്ടുവന്നപ്പോള്‍ 15 കുടുംബങ്ങള്‍ മുമ്ബോട്ടുവരുകയായിരുന്നു.

സംഘടനയിലൂടെ 15 പേരും സൗഹൃദത്തിലായി. അങ്ങനെയാണ് വാർധക്യത്തില്‍ കൂട്ടായ്മ തീർത്ത് ഒരുമിക്കാൻ തീരുമാനിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഇവർ ഒരു സൊസൈറ്റി രൂപവത്കരിച്ചാണ് പദ്ധതി ആരംഭിച്ചത്. അന്ത്യാളത്ത് ഒന്നരയേക്കറോളം സ്ഥലം വാങ്ങി. 15 വീടുകള്‍ പണിതു. ചെറിയ വ്യത്യാസമൊഴിച്ചാല്‍ വീടുകളെല്ലാം ഒരേപോലെ.

ഭക്ഷണസമയത്തെല്ലാം ഒരുമിച്ചുകൂടാനും സൗഹൃദം പങ്കിടാനും കഴിയുമെന്നതും നേട്ടം. വീടുകള്‍ക്ക് ചുറ്റുമതിലില്ല. പകരമുള്ളത് ജൈവവേലി. നിലവില്‍ എല്ലാവർക്കും കാറുണ്ട്. കൂടുതല്‍ പ്രായമാകുമ്ബോള്‍ കാറുകള്‍ വില്‍ക്കും.

പിന്നെ പൊതുവായി വാഹനം ഉപയോഗിക്കും. എല്ലാ ദിവസവും ഇവിടെ അതിഥികളുമുണ്ടാകുമെന്ന് കൂട്ടായ്മയിലെ അംഗമായ എബ്രാഹം തോമസ് പറയുന്നു.

വീടുകള്‍ പണിതശേഷം അവശേഷിക്കുന്ന സ്ഥലത്ത് പഴങ്ങളുണ്ടാകുന്ന മരങ്ങള്‍ നട്ടു. വിവിധ ജോലികളില്‍നിന്ന് വിരമിച്ചവരാണിവർ. വിവിധ മതങ്ങളില്‍പ്പെട്ടവരും. എല്ലാവരുടെയും മക്കള്‍ മറ്റു സ്ഥലങ്ങളില്‍ ജോലിചെയ്യുന്നു. മക്കള്‍ക്കും തങ്ങള്‍ ഒരുമിച്ച്‌ താമസിക്കുന്നതില്‍ സന്തോഷമാണെന്ന് കേണല്‍ മാത്യു മുരിക്കൻ പറഞ്ഞു. വാർധക്യത്തില്‍ ഒരുമിച്ചുള്ള താമസം പരസ്പരം കൈത്താങ്ങായി മാറുമെന്നും അദ്ദേഹം തുടർന്നു.

സിനർജി ഹൗസിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ജോസ് കെ.മാണി എം.പി., മാണി സി.കാപ്പൻ എം.എല്‍.എ. എന്നിവർ പങ്കെടുത്തു.

ആരും ശ്രദ്ധിക്കാതെ തീയേറ്ററിലെത്തി ; മൂന്നുദിവസംകൊണ്ട് മുതല്‍മുടക്ക് തിരികെ പിടിച്ചു ; നേടിയത് 19 കോടിയിലേറെ രൂപ VM TV NEWS BREAKING    

ദീപാവലി ഇന്ത്യൻ സിനിമ മേഖലയിലെ ആഘോഷങ്ങളുടെ കാലമാണ്. ഇത്തവണയും നിരവധി ചിത്രങ്ങളാണ് ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തിയത്.

ഹിന്ദി ചിത്രങ്ങള്‍ക്ക് പുറമേ നിരവധി ദക്ഷിണേന്ത്യൻ ചിത്രങ്ങളും ഇത്തവണത്തെ ദീപാവലി റിലീസിന് ഉണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ ദുല്‍ഖർ സല്‍മാന്റെയും ശിവകാർത്തികേയന്റെയും എല്ലാം ചിത്രങ്ങള്‍ തമ്മില്‍ കടുത്ത മത്സരം തന്നെ ഉണ്ടായപ്പോള്‍ അധികം ആരാലും ശ്രദ്ധിക്കപ്പെടാതെ തീയറ്ററുകളില്‍ എത്തിയ ഒരു ചിത്രമാണ് ഇപ്പോള്‍ വലിയ ചർച്ചാവിഷയം ആയിരിക്കുന്നത്.

വലിയ പ്രമോഷനുകളോ പരസ്യങ്ങളോ ഒന്നുമില്ലാതെ തീയേറ്ററില്‍ വന്ന ഒരു ദക്ഷിണേന്ത്യൻ ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുടക്ക് മുതല്‍ തിരിച്ചു പിടിച്ചിരിക്കുകയാണ്. പ്രേക്ഷകരുടെ നിരൂപക പ്രശംസ കൊണ്ടാണ് പെട്ടെന്ന് തന്നെ ഈ ചിത്രം സിനിമ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. വെറും മൗത്ത് പബ്ലിസിറ്റി കൊണ്ട് വെറും മൂന്ന് ദിവസത്തിനുള്ളില്‍ മുടക്ക് മുതലായ 15 കോടി രൂപ തിരികെ പിടിച്ച ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തെലുങ്ക് ചിത്രമായ ‘ക’.

യുവതാരം കിരണ്‍ അബ്ബാവാരത്തെ നായകനാക്കി സുജിത്ത്- സന്ദീപ് സംവിധാനം ചെയ്ത ചിത്രമാണ് ‘ക’. ദീപാവലിയോട് അനുബന്ധിച്ച്‌ ഒക്ടോബര്‍ 31ന് തെലുങ്കിലെ നമ്ബര്‍ 1 ദീപാവലി റിലീസ് ആയ ദുല്‍ഖര്‍ സല്‍മാന്‍റെ ലക്കി ഭാസ്കറിനോടൊപ്പമാണ് ‘ക’യും തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ചിത്രം കണ്ട ചില സിനിമ പ്രേക്ഷകർ സമൂഹമാധ്യമങ്ങളിലൂടെ ഗംഭീര അഭിപ്രായം പറഞ്ഞപ്പോള്‍ തുടർന്നുള്ള രണ്ടു ദിവസങ്ങളിലായി ഈ ചിത്രത്തിന്റെ ഗതി തന്നെ മാറിമറിഞ്ഞു. ആദ്യ ദിനത്തില്‍ ഏതാനും തിയറ്ററുകളില്‍ മാത്രം പ്രദർശിപ്പിച്ചിരുന്ന ഈ സിനിമ ഇപ്പോള്‍ 190 ഓളം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

നിര്‍മ്മാതാക്കളായ ശ്രീചക്രാസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം 19.41 കോടിയാണ് ആദ്യ മൂന്ന് ദിനങ്ങളിലെ ചിത്രത്തിന്റെ കളക്ഷന്‍. പിരീഡ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ക എന്ന ഈ ചിത്രം സംവിധായകനോ നിർമ്മാതാക്കളോ പ്രതീക്ഷിക്കാത്തത്ര വലിയ ഹിറ്റായാണ് മാറിക്കൊണ്ടിരിക്കുന്നത്

തലയണയ്‌ക്കരികില്‍ വെളുത്തുള്ളി വച്ച്‌ നോക്കൂ; അറിയാം ഈ മാറ്റങ്ങള്‍

ഗുണവും മണവും ആഹാരത്തിന് പ്രത്യേക സ്വാദ് നല്‍കുമെന്നതിലുപരി ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും വെളുത്തുള്ളി നല്‍കുന്ന പങ്ക് ചെറുതല്ല.

വയറിന് നല്ലതാണെന്ന് അറിയാമെങ്കിലും ഒരല്ലി വെളുത്തുള്ളി തലയണയ്‌ക്ക് അടിയില്‍ വച്ച്‌ ഉറങ്ങുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാൻ അല്‍പം പ്രയാസമായിരിക്കും. ഉറക്കവും വെളുത്തുള്ളിയും തമ്മിലെന്ത് ബന്ധമെന്നായിരിക്കും ചിന്ത. ഇതിന് പിന്നിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച്‌ അറിയാം..

വെളുത്തുള്ളിയില്‍ നിരവധി വിറ്റാമിനുകളുണ്ട്. വിറ്റാമിൻ ബി 6, തയാമിൻ, പാൻ്റോതെനിക് ആസിഡ്, വിറ്റാമിൻ സി എന്നിവയും മാംഗനീസ്, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്ബ്, സിങ്ക് തുടങ്ങിയ ധാതുക്കളും വെളുത്തുള്ളിയിലുണ്ട്. കൊതുകിനെയും കീടങ്ങളെയും അകറ്റുന്നതിന് വെളുത്തുള്ളിയുടെ ഗന്ധം സഹായിക്കുകയും ചെയ്യും. അതിനാല്‍ രാത്രി ക്ഷുദ്രജീവികള്‍, കൊതുക്, ഈച്ച എന്നിവയുടെ ശല്യം ഉണ്ടാകാതെ കിടന്നുറങ്ങാൻ വെളുത്തുള്ളി സഹായിക്കും. ഇനി ഉറക്കമില്ലായ്മ അകറ്റാൻ എങ്ങനെയാണ് വെളുത്തുള്ളി സഹായിക്കുന്നതെന്ന് നോക്കാം..

വെളുത്തുള്ളിയില്‍ വിറ്റാമിൻ ബി 1, ബി 6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മെലറ്റോണിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് നാഡികളെ ശാന്തമാക്കുകയും വേഗം ഉറങ്ങാൻ സഹായിക്കുകയും ചെയ്യും. കൂടാതെ വെളുത്തുള്ളിയില്‍ അലിസിൻ എന്ന ആൻ്റി ടോക്‌സിനുമുണ്ട്. ഇത് മൂക്കടപ്പ് നീക്കം ചെയ്യാനും ബാക്ടീരിയ അണുബാധകളെ അകറ്റി നിർത്താനും സഹായിക്കും.

മാത്രവുമല്ല ഉറക്ക തകരാറുകളെ പരിഹരിക്കാൻ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറിന്റെ സാന്നിധ്യം സഹായിക്കും. അതുകൊണ്ടാണ്, ശാന്തമായ ഉറക്കം കിട്ടാൻ അടുത്ത് വെളുത്തുള്ളി വച്ച്‌ ഉറങ്ങുന്നത് നല്ലതാണെന്ന് പഴമക്കാർ പറയുന്നത്. എന്നാല്‍ വെളുത്തുള്ളിയുടെ ഗന്ധം ഇഷ്ടമില്ലാത്തവരാണെങ്കില്‍ വെളുത്തുള്ളി ചതച്ച്‌ തിളപ്പിച്ച വെള്ളം കുടിച്ചതിന് ശേഷം ഉറങ്ങാൻ കിടന്നാല്‍ മതിയാകും.

എന്തായാലും വന്നതല്ലേ; കോഴിക്കോടിനിരിക്കട്ടെ ഒരു ഐ ടി ഹബ്; ഞെട്ടിച്ച്‌ കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് VM TV NEWS LIVE

കോഴിക്കോട്: ആലുവയ്ക്കും കോഴിക്കോടിനും ഇടയിലുള്ള റെയില്‍വേ വികസന പദ്ധതികളും വിൻഡോ ട്രെയിലിംഗ് പരിശോധനയും അവലോകനം ചെയ്യുന്നതിനായി കേരളത്തിലെത്തിയതായിരിന്നു റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

ഇതിന്റെ ഭാഗമായി കോഴിക്കോട് റയില്‍വേ പരിസരം നിരീക്ഷിക്കുകയായിരിന്നു അദ്ദേഹം. സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് കൂടെയുള്ള സംഘത്തോട് അവലോകനം നടത്തി കൊണ്ടിരിക്കുമ്ബോഴാണ് അദ്ദേഹത്തിന് ഇവിടെ ഒരു ഐ ടി പാർക് തുടങ്ങിയാലെന്താ എന്ന ചിന്ത വന്നത്. പിന്നെ എല്ലാം പെട്ടന്നായിരുന്നു.

‘സ്റ്റേഷനുമായി ബന്ധപ്പെട്ട് അവലോകനം നടത്തുമ്ബോള്‍ കൂടെ ഉണ്ടായിരുന്ന സംഘത്തോട് ഞാൻ ചോദിച്ചു, ഇവിടെ ഒരു ഐടി ഹബ്ബ് പണിയാനുള്ള സ്ഥലം കണ്ടെത്താമോ എന്ന്. ഉടൻ തന്നെ ജി.എം. മാപ്പില്‍ നോക്കി അഞ്ചേക്കറോളം വരുന്ന സ്ഥലം കണ്ടെത്തി. സ്റ്റേഷനോട് അടുത്ത് വരുന്ന സ്ഥലമാണ് അത്. ആ പ്രദേശം വികസിപ്പിക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അവിടെ നാളെ ഒരു സുന്ദരമായ ഐടി ഹബ്ബ് ഉണ്ടാക്കാൻ സാധിക്കും. അങ്ങനെയാണെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ അക്ഷരങ്ങളുടെ നഗരമായ കോഴിക്കോടിന് നല്ലൊരു ഐടി ഹബ്ബ് ലഭ്യമാകും’ അശ്വിനി വൈഷ്ണവ് പറഞ്ഞു.

എന്തായാലും ഒന്നുമില്ലായ്മയില്‍ നിന്നും കോഴിക്കോടിന് ഒരു ഐ ടി പാർക്ക് കിട്ടാൻ പോകുന്നതിന്റെ ഞെട്ടലിലാണ് ബന്ധപ്പെട്ട അധികൃതർ. അതേസമയം കെ.റെയിലിന്റെ സാധ്യതകള്‍ തുറന്നിട്ട മന്ത്രി സംസ്ഥാനത്തെ പാത ഇരട്ടിപ്പിക്കലിന് പ്രഥമ പരിഗണന നല്‍കുന്നതായും വ്യക്തമാക്കി.

റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷ, സിഗ്നലിംഗ് സംവിധാനങ്ങള്‍, പാതയിലെ വികസന സംരംഭങ്ങളുടെ പുരോഗതി എന്നിവ സൂക്ഷ്മമായി പരിശോധിക്കുന്നതിനാണ് മന്ത്രി വിൻഡോ ട്രെയിലിംഗ് പരിശോധന നടത്തിയത്.

1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണം; പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടി വകുപ്പിന്‍റെ നോട്ടീസ്

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ്.

കഴിഞ്ഞ ഏഴ് വർഷത്തെ കുടിശ്ശിക ചൂണ്ടികാട്ടിയാണ് വകുപ്പിന്‍റെ നോട്ടീസ്. ജിഎസ്ടിയില്‍ ഇളവുണ്ടെന്ന ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ് നോട്ടീസ്. നോട്ടീസിന് വിശദീകരണം നല്‍കുമെന്ന് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തർക്ക് ധരിക്കാൻ നല്‍കുന്ന വസ്ത്രങ്ങളില്‍ നിന്നുള്ള തുക, ചിത്രങ്ങളും ശില്‍പ്പങ്ങളും വില്‍ക്കുന്നതില്‍ നിന്നും എഴുനള്ളിപ്പിനായി ആനയെ വാടകയ്ക്ക് നല്‍കുന്നതില്‍ നിന്നുള്ള വരുമാനം തുടങ്ങി ആകെ വരുമാനത്തില്‍ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് കേന്ദ്ര ജിഎസ്ടിവി വകുപ്പ് പറയുന്നത്. നികുതി അടയ്ക്കുന്നില്ലെന്ന രഹസ്യ വിവരത്തെ തുടർന്ന് മതിലകം ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. സേവനവും ഉല്‍പ്പനങ്ങളും നല്‍കുമ്ബോള്‍ ജിഎസ്ടി ഭരണസമിതി വാങ്ങുന്നുണ്ടെങ്കില്‍ അത് അടയ്ക്കുന്നില്ലെന്ന് കണ്ടെത്തി. എന്നാല്‍ ക്ഷേത്രത്തിന് പല ഇളവുകള്‍ ഉണ്ടെന്നും ഈ കാലയളവില്‍ നികുതി ചുമത്താനുള്ള വരുമാനം 16 ലക്ഷം മാത്രണമെന്നാണ് ക്ഷേത്രം വിശദീകരണം നല്‍കിയത്. മൂന്ന് ലക്ഷം ജിഎസ്ടി അടച്ചതായും മറുപടി നല്‍കി. ഈ മറുപടി തള്ളിയാണ് കഴിഞ്ഞ മാസം വീണ്ടും നോട്ടീസ് നല്‍കിയത്.

1.57 കോടി രൂപ നികുതി അടയ്ക്കണമെന്നാണ് നോട്ടീസ്. 2017 മുതലുള്ള ഏഴ് വർഷത്തെ കുടിശികയാണിത്. തുക അടച്ചില്ലെങ്കില്‍ നൂറ് ശതമാനം വരെ പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണമെന്നും നോട്ടീസില്‍ പറയുന്നു. ഭരണസമിതി അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന കുടിശികയില്‍ 77 ലക്ഷം വീതം കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ക്ക് ലഭിക്കേണ്ട ജിഎസ്ടി വിഹിതമാണ്. ഇതുകൂടാതെ മൂന്ന് ലക്ഷത്തോളം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന പ്രളയ സെസാണ്. പുതിയ നോട്ടീസ് സാമ്ബത്തിക വിദഗ്ദരുമായി ചർച്ച ചെയ്തുവരുകയാണെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി മഹേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര ജിഎസ്ടി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്ന ഇത്രയും തുക അടയ്ക്കേണ്ടിവരില്ലെന്നും ഇതില്‍ വ്യക്തവരുത്തി മറുപടി നല്‍കുമെന്നാണ് ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം.

ഇതൊക്കെയെന്ത്?. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ മതി, കൊതുക് ഏഴയലത്തു വരില്ല VM TV NEWS LIVE

പല വീടുകളിലും കൊതുകുകള്‍ ഒരു ശല്യക്കാരനാണ്. എന്നാല്‍ ഇവരെ തുരത്താന്‍ വളരെ എളുപ്പമാണ്. അതിനായ് വായ് വട്ടമുള്ള ഒരു പ്ലാസ്റ്റിക് കുപ്പിയുടെ പ്ലാസ്റ്റിക് അടപ്പില്‍ 1 ടേബിള്‍ സ്പൂണ്‍ പച്ച വെളിച്ചെണ്ണ എടുക്കുക.

അതിലേക്ക് 1 അല്ലെങ്കില്‍ 2 പരല്‍ പച്ചക്കര്‍പ്പൂരം ഇടുക. പിന്നീട് മുറിയുടെ എവിടെയെങ്കിലും നിലത്ത് വെക്കുക. പച്ചക്കര്‍പ്പുരം അലിഞ്ഞ് തീരുന്നത് വരെ കൊതുക് അവിടെ വരില്ല.

തീരുന്നതിനനുസരിച്ച്‌ കര്‍പ്പൂരം അടപ്പിനുള്ളിലുള്ള വെളിച്ചെണ്ണയില്‍ ഇടാം. വെളിച്ചെണ്ണ പച്ച നിറമാകുന്നത് വരെ ഇത് തുടരുക. ഇങ്ങനെ ചെയ്യുന്ന മുറികളില്‍ കൊതുക് അടുക്കില്ല. നമ്മുക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന മണവും ഉണ്ടാകില്ല.

ഇനി കുപ്പിയില്‍ ശേഖരിച്ച പച്ച നിറമുള്ള വെളിച്ചെണ്ണ തടിയില്‍ പ്രയോഗിച്ചാല്‍ ഫര്‍ണിച്ചറുകളിലെ തടി തുരക്കുന്ന പ്രാണികളെയും അകറ്റാന്‍ സാധിക്കും. പച്ചകര്‍പ്പൂരം അങ്ങാടി മരുന്ന് കടയില്‍ ലഭ്യമാകും.