NEWS
Viral Video: ‘Ye Bihar Hai Guru!’ Devotees Offering Puja Attack Dog; When Canine Retaliates, They Swing It Like Helicopter Blade

Viral Video: The festival season has come to an end with Chhath Puja 2024. However, a video reportedly
The viral video shows a dog being attacked and swung like a helicopter by some people who believed the dog was about to attack them. The video capturing this incident has gained significant attention, with many questioning the actions of those involved and raising concerns about the treatment of animals.
n the clip, a family stands in the water performing Chhath Puja rituals. Meanwhile, a dog, minding its own business, happens to pass nearby. However, a devotee misinterprets the dog’s actions and attempts to strike it. Feeling threatened, the dog retaliates, leaping toward the man in self-defense. This leads another man to grab the dog by its hind legs, swinging it in the air like a helicopter blade. Although the video’s location is unconfirmed, it has ignited widespread attention from netizens.
One user commented, “The poor thing was just walking on its own path, what fault did it have?” Another added, “Insaan aur janwar me koi fark hi nahi bacha.” A third expressed, “Kutte ki kya galti thi, wo to sidhe sidhe apne raste jaa raha tha.” Another wrote, “Ye Bihar hai guru.”
Viral Video: Grandma’s love for monkey proved to be heavy, first kissed, then did this horrifying act VM TV NEWS LIVE

There are many people in the world who love animals very much, consider them like humans and show the same deep affection in their relationship with them.
But sometimes this love can also take a painful turn.
Grandma’s love for monkey proved to be heavy, first kissed, then did this horrifying act, video viral
There are many people in the world who love animals very much, consider them like humans and show the same deep affection in their relationship with them. But sometimes this love can also take a painful turn. One such video has surfaced on social media, in which a glimpse of love is seen between an elderly woman and a monkey, but in the end something happened, which surprised everyone.
In this video, we can see that an elderly woman is sitting in her house and a langur keeps coming near her and hugging her, caressing her head lovingly and hugging her repeatedly. The monkey roams around the woman for about half an hour and kisses her. During this time, no violent reaction of any kind was seen from the woman. The woman also kept hugging the monkey without fear and caressing it lovingly.
UP: 13-Year-Old Girl’s Scalp Ripped Off After Hair Gets Entangled In Swing’s Rod At Kannauj Fair; Terrifying Video Surfaces VM TV NEWS CHANNEL

Lucknow: In a horrifying incident at a fair in Kannauj, Uttar Pradesh, a teenage girl’s hair became entangled in the roller of a swing, resulting in her entire scalp being ripped out.
The chilling moment, captured on video, shows the girl’s hair and scalp hanging from the swing’s rod as bystanders rushed to stop the ferris wheel.
The video of the incident went viral on social media on Monday, showing that the entire scalp had been torn off by the time the swing halted, leaving her in a critical condition.
കുഴപ്പിക്കുന്ന ഐഫോണ്‍ ഫീച്ചര്‍; കള്ളനും പൊലീസിനും ഒരുപോലെ ‘ആപ്പ്’ VM TV NEWS CHANNEL

ന്യൂയോര്‍ക്ക്: ആപ്പിളിന്‍റെ പുതിയ സുരക്ഷാ ഫീച്ചർ കള്ളൻമാർക്ക് മാത്രമല്ല പൊലീസുകാർക്കും ആപ്പാകുന്നുവെന്ന് റിപ്പോർട്ട്.
ആപ്പിളിന്‍റെ ഐഒഎസ് 18.1ലെ പുതിയ സുരക്ഷാ ഫീച്ചറാണ് പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഫോറൻസിക് പരിശോധനയ്ക്ക് സൂക്ഷിച്ചിരുന്ന ചില ഐഫോണ്‍ മോഡലുകള്‍ സ്വന്തമായി റീബൂട്ട് ചെയ്യുന്നത് യുഎസിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത് സംബന്ധിച്ച ആശങ്കകള്‍ ഉയർന്നുവന്നത്.
ഐഫോണിന്‍റെ സുരക്ഷാ ഫീച്ചറുകള്‍ മറികടക്കുന്നതില്‍ ഇത് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പറയുന്നു. റീബൂട്ടുകള്‍ക്ക് കാരണമാകുന്നത് ഐഒഎസ് 18.1ലുള്ള പുതിയ ഫീച്ചറാണെന്നും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
iOS 18.1 ഐഫോണില്‍ ‘ഇൻആക്ടിവിറ്റി റീബൂട്ട്’ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട് എന്ന് 404 മീഡിയ റിപ്പോർട്ട് ചെയ്യുന്നതായി ഗാഡ്‌ജറ്റ്‌സ്360യിലെ വാര്‍ത്തയില്‍ പറയുന്നു. ഡിട്രോയിറ്റിലെ പൊലീസ് ഉദ്യോഗസ്ഥരാണ് സ്റ്റോറേജില്‍ ഫോറൻസിക് പരിശോധനയ്ക്കായി സൂക്ഷിച്ചിരുന്ന ചില ഐഫോണ്‍ യൂണിറ്റുകള്‍ റീബൂട്ട് ചെയ്യുന്നതായി കണ്ടെത്തിയത്. പിടിച്ചെടുത്ത ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനായി രൂപകല്പന ചെയ്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഐഫോണിനെ മറ്റ് ഉപകരണങ്ങളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സഹായിക്കുന്ന ഫീച്ചർ ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ഇതുവഴി കസ്റ്റഡിയിലുള്ള ഐഫോണുകള്‍ റീബൂട്ട് ചെയ്യുന്നതിനുള്ള സിഗ്നല്‍ അയച്ചുവെന്നുമുള്ള മിഷിഗണ്‍ പൊലീസ് രേഖയും 404 മീഡിയ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഈ വാദം നിരാകരിച്ച് ഒരു സുരക്ഷാ ഗവേഷകൻ രംഗത്ത് വന്നിട്ടുണ്ട്. ഫോണിന്‍റെ നെറ്റ്‌വർക്ക് നിലയുമായി ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്ന സുരക്ഷാ ഫീച്ചറിന് ബന്ധമൊന്നുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ആദ്യമായിട്ടല്ല ഇത്തരമൊരു ഫീച്ചർ ആപ്പിള്‍ അവതരിപ്പിക്കുന്നത്. 2016-ല്‍ എഫ്ബിഐയ്‌ക്കായി ഒരു ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാൻ കമ്ബനി വിസമ്മതിച്ചിരുന്നു. എന്നാല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാൻ എഫ്ബിഐ ഒടുവില്‍ ഒരു മൂന്നാം കക്ഷിയെ ഉപയോഗിക്കുകയായിരുന്നു. അതിന് പിന്നാലെ ആപ്പിള്‍ അതിന്‍റെ സ്മാർട്ട്‌ഫോണുകളില്‍ യുഎസ്ബി ഡീബഗ്ഗിംഗ് പ്രവർത്തനരഹിതമാക്കുന്ന ഒരു ക്രമീകരണം ചേർക്കുകയായിരുന്നു.
ഈ പണി ബിഎസ്‌എന്‍എല്ലിനിട്ടാണ്; 100 രൂപ പോലുമില്ലാത്ത റീച്ചാര്‍ജ് പ്ലാനുമായി ജിയോ! ഡാറ്റയും കോളും എസ്‌എംഎസും

ദില്ലി: രാജ്യത്ത് ടെലികോം സേവനദാതാക്കള്‍ തമ്മിലുള്ള മത്സരം മുറുകിയിരിക്കേ പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ.
ഭാരതി എയര്‍ടെല്‍, ബിഎസ്‌എന്‍എല്‍ എന്നീ എതിരാളികള്‍ക്ക് ചങ്കിടിപ്പ് സമ്മാനിക്കുന്ന ജിയോയുടെ റീച്ചാര്‍ജ് പ്ലാനാണിത്. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളുമായി കളംനിറയുന്ന ബിഎസ്‌എന്‍എല്ലിനാണ് ജിയോയുടെ നീക്കം കൂടുതല്‍ തലവേദന സൃഷ്ടിക്കുക.
91 രൂപയാണ് റിലയന്‍സ് ജിയോയുടെ റീച്ചാര്‍ജിന്‍റെ വില. അണ്‍ലിമിറ്റഡ് കോളിംഗ്, 3ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിന്‍റെ സവിശേഷതകള്‍. 28 ദിവസത്തേക്ക് ആകെ 3 ജിബി ഡാറ്റയാണ് 91 രൂപ റീച്ചാര്‍ജില്‍ ജിയോ നല്‍കുന്നത്. 100 എംബിയുടെ ഡെയ്‌ലി ലിമിറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഡാറ്റ പരിധി കഴിഞ്ഞാല്‍ 200 എംബി അധിക ഡാറ്റ ലഭിക്കും. അധികം ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള റീച്ചാര്‍ജ് പ്ലാനാണിത്. സ്ഥിരമായി റീല്‍സ് കാണുന്നവരെ പോലുള്ള ഉപഭോക്താക്കള്‍ക്ക് ഈ പ്ലാന്‍ മതിയാവില്ല. 50 സൗജന്യ എസ്‌എംഎസും ജിയോയുടെ 91 രൂപ റീച്ചാര്‍ജില്‍ ലഭിക്കും.
ജിയോ കണ്ടന്‍റ് സര്‍വീസുകളായ ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയിലേക്ക് ആക്സസും 91 രൂപ റീച്ചാര്‍ജ് പ്ലാനില്‍ ലഭിക്കും. മൈജിയോ, ജിയോ ഡോട് കോം എന്നിവയും ജിയോ ഔട്ട്‌ലറ്റുകളും വഴി ഉപഭോക്താക്കള്‍ക്ക് റീച്ചാര്‍ജ് ചെയ്യാം. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാക്കളാണ് റിലയന്‍സ് ജിയോ.
ഏറെക്കാലമായുള്ള ബന്ധം തകര്‍ന്നു; വീട്ടിലെത്തി ആണ്‍സുഹൃത്ത് യുവതിയെ തീകൊളുത്തി; ശേഷം ആത്മഹത്യ ചെയ്തു; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു VM TV NEWS CHANNEL

കൊല്ലം: കൊല്ലം അഴീക്കലില്‍ ആണ്‍സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. പ്രണയയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമായത്.
അഴീക്കല്‍ സ്വദേശിനി ഷൈജാമോളാണ് മരിച്ചത്. യുവതിയെ തീകൊളുത്തിയ ശേഷം സുഹൃത്തും സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷൈജ മോള്‍ മരിച്ചത്. 80 ശതമാനത്തില്‍ അധികം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു.
ഇന്നലെ രാത്രിയാണ് ക്രൂരമായ സംഭവമുണ്ടായത്. ഇരുവരേയും തമ്മില്‍ വളരെ നാളത്തെ ബന്ധമുണ്ടായിരുന്നു. ഷൈജ മോളുടെ വീട്ടില്‍ വെച്ചാണ് ഷിബു ചാക്കോ കൃത്യം നടത്തിയത്. കോട്ടയം പാലാ സ്വദേശിയാണ് ഷിബു ചാക്കോ. ഷൈജാമോളുടെ അഴീക്കലിലെ വീട്ടിലെത്തിയ ഇയാള്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ശേഷം ഷിബു ചാക്കോ സ്വയം തീകൊളുത്തി. സംഭവത്തില്‍ ഷിബു ചാക്കോ ഇന്നലെ രാത്രി തന്നെ മരിച്ചു.
ഷൈജാമോള്‍ ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ചിരുന്നു. ശേഷം ഷിബു ചാക്കോയുമായി ഏറെക്കാലം ഒരുമിച്ച് കഴിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറയുന്നു. എന്നാല്‍ പിന്നീടുണ്ടായ അകല്‍ച്ച ഇരുവർക്കുമിടയില്‍ തർക്കങ്ങള്‍ക്ക് കാരണമായി. ഇതാണ് ഷിബു ചാക്കോയെ കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ ഓച്ചിറ പോലീസ് അന്വേഷണം തുടരുകയാണ്.
എറണാകുളം ശിവക്ഷേത്രത്തിന് സമീപം ആരംഭിച്ചനോണ്‍ വെജ് കഫെക്ക് ഒരു ദിവസത്തെ മാത്രം ആയുസ്സ് !ഭക്തരുടെ പ്രതിഷേധതേത്തുടര്‍ന്ന് അടച്ച്‌പൂട്ടി VM TV NEWS

എറണാകുളം ശിവക്ഷേത്രത്തിന് സമീപം ആരംഭിച്ച നോണ്‍ വെജ് കഫെ അടച്ചുപൂട്ടി. ഭക്തരുടെ പ്രതിഷേധത്തെ തുടർന്നാണ് ഈ നടപടി .കഫെയ്‌ക്ക് കോർപ്പറേഷൻ ലൈസൻസ് അനുവദിച്ചിരുന്നില്ലെന്ന് ദേവസ്വം ഓഫീസർ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു എറണാകുളം ശിവ ക്ഷേത്രത്തിന്റെ കിഴക്കേ നടയായ ദർബാർ ആർട്ട് ഗ്യാലറിക്ക് സമീപമാണ് മാംസ ഭക്ഷണം വില്‍ക്കുന്ന റെസ്റ്റോറന്റ് ആരംഭിച്ചത്.
ക്ഷേത്രത്തിലെ ആചാരപ്രകാരം ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്തു മാംസ വില്‍പ്പന നടത്തുന്നത് ഭക്തർ ചൂണ്ടിക്കാണിച്ചതോടെ ദേവസ്വം ബോർഡും എറണാകുളം എംഎല്‍എയും വിഷയത്തില്‍ ഇടപെട്ടിരുന്നു.സമൂഹ മാദ്ധ്യമങ്ങളില്‍ റെസ്റ്റോറന്റിനെ കുറിച്ചുള്ള ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു . ഇതേതുടർന്ന് വൻ വിവാദമാണ് ഉണ്ടായത് .റെസ്റ്റോറന്റ് ആരംഭിച്ചത് ദേവസ്വം അറിഞ്ഞില്ലെന്നും ദേവസ്വം ഓഫീസർ വ്യക്തമാക്കി. ഒരു ദിവസം മാത്രമാണ് റെസ്റ്റോറന്റ് പ്രവർത്തിച്ചിട്ടുള്ളത്. ശ്രദ്ധയില്‍പെട്ടപ്പോള്‍ ഇടപെടുകയായിരുന്നു. ക്ഷേത്ര പരിസരത്ത് മത്സ്യ മാംസങ്ങള്‍ വില്‍ക്കാൻ പാടില്ലെന്നിരിക്കെയാണ് റെസ്റ്റോറന്റ് തുടങ്ങിയത്. ദർബാർ ഹാള്‍ ഗ്രൗണ്ട് എറണാകുളം ശിവക്ഷേത്രത്തിലെ പൂരപ്പറമ്ബാണ്. ടൂറിസം വകുപ്പിന് കീഴിലുള്ള ഗ്രൗണ്ടിലെ ഫുഡ് സ്റ്റാളുകള്‍ മത്സ്യ,മാംസാദികള്‍ വില്‍ക്കരുതെന്ന നിബന്ധനയോടെയാണ് ലേലം ചെയ്യാറുള്ളത്.
പ്രശ്നങ്ങള്‍ക്കിടയിലും സമ്ബത്ത് കളയാതെ മീര ബുദ്ധിപരമായി നീങ്ങി; നവ്യയും കാവ്യയും വരുമാന ശ്രോതസ് മാറ്റി

മലയാള സിനിമാ രംഗത്ത് ഒരു കാലത്ത് ഏറ്റവും തിരക്കേറിയ നായിക നടിമാരായിരുന്നു മീര ജാസ്മിനും കാവ്യ മാധവനും നവ്യ നായരും.
പ്രേക്ഷക മനസില്‍ സ്ഥിര സ്ഥാനം നേടിയ അവസാന ജനറേഷനിലെ നായിക നടിമാരാണ് ഇവരെന്ന് സിനിമാ ലോകം പറയുന്നു. മൂവർക്കും ശേഷം വന്ന നടിമാരില്‍ പലരും വലിയ ചലനമുണ്ടാക്കാനാകാതെ കുറച്ച് സിനിമകള്‍ ചെയ്ത് കരിയറില്‍ നിന്ന് അകന്നു. 2000 ത്തിന്റെ തുടക്ക വർഷങ്ങളില്‍ മലയാളത്തില്‍ സജീവമായിരുന്നു കാവ്യയും നവ്യയും മീരയും.
2010 ന് ശേഷമാണ് ഇവർ സിനിമാ ലോകത്ത് നിന്നും അകന്ന് തുടങ്ങിയത്. 2010 ലാണ് നവ്യ വിവാഹിതയാകുന്നതും ഇടവേളയെടുക്കുന്നതും. മീരയുടെ ഗ്രാഫില്‍ ഈ കാലയളവില്‍ ഇടിവ് സംഭവിച്ചു. നടി സിനിമാ രംഗത്ത് സജീവമല്ലാതായി. കാവ്യക്ക് അവസരങ്ങള്‍ കുറഞ്ഞെങ്കിലും വലിയ സിനിമകളുടെ ഭാഗമാകാൻ നടിക്ക് സാധിച്ചു.
ഇന്ന് നവ്യയും മീരയും സിനിമാ രംഗത്തേക്ക് തിരിച്ചെത്തി സജീവമാണ്. കാവ്യ 2016 ന് ശേഷം അഭിനയിച്ചിട്ടില്ല. സിനിമയല്ല ഇന്ന് പ്രധാനമായും മൂവരുടെയും വരുമാന മാർഗം. മൂന്ന് പേരും മൂന്ന് മേഖലകളില്‍ കഴിവ് തെളിയിച്ചു. അഭിനയത്തോടൊപ്പം നൃത്തവും നവ്യയുടെ കരിയറാണ്. നൃത്ത വിദ്യാലയവും നവ്യക്കുണ്ട്. മാതംഗി എന്ന നവ്യയുടെ നൃത്ത വിദ്യാലയത്തില്‍ നിരവധി കുട്ടികള്‍ പഠിക്കുന്നുണ്ട്. ഒരുപാട് വേദികളില്‍ നവ്യയിന്ന് നൃത്തം ചെയ്യുന്നുമുണ്ട്.
തിരക്ക് പിടിച്ച് നവ്യ ഇന്ന് സിനിമകള്‍ ചെയ്യുന്നില്ല. അടുത്തിടെയാണ് നടി യൂട്യൂബ് ചാനല്‍ തുടങ്ങിയത്. മറുവശത്ത് മീര സിനിമകളില്‍ നിന്ന് അകന്ന് തുടങ്ങിയ കാലത്തേ വരുമാന ശ്രോതസ് മാറ്റി. ദുബായിലാണ് വർഷങ്ങളായി മീര താമസിക്കുന്നത്. ഇൻവെസ്റ്റ്മെന്റിലേക്കും ട്രേഡിംഗിലേക്കും നടി തിരിഞ്ഞു. മീരയുടെ ജീവിത ഉപാധി ഇന്ന് സിനിമയല്ല, മീര വലിയൊരു ബിസിനസുമായി ബന്ധപ്പെട്ട് ജീവിക്കുകയാണെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് ഒരിക്കല്‍ പറയുകയുണ്ടായി.
നവ്യയെയും കാവ്യയെയും അപേക്ഷിച്ച് കൂടുതല്‍ തിരക്കേറിയ നടി മീരയായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരേ പോലെ ജനപ്രീതി ലഭിച്ച നടി. വലിയ തുക മീരയ്ക്ക് അക്കാലത്ത് പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. ഇൻവെസ്റ്റ്മെന്റുകള്‍ക്കും ബിസിനസുകള്‍ക്കും സിനിമയിലെ സമ്ബാദ്യം മീരയ്ക്ക് ഉപകരിച്ചു. സിനിമകളില്‍ സജീവമായിരുന്ന കാലത്തേക്കാള്‍ ‘ലാവിഷ്’ ജീവിതമാണ് ഇന്ന് മീരയ്ക്ക്. ഇന്ന് സിനിമകളും ഇടയ്ക്ക് ചെയ്യുന്നു. വിവാദങ്ങള്‍ വേട്ടയാടിയ സിനിമാ ലോകത്ത് അടിപതറാതെ മീര കൃത്യമായ നീക്കങ്ങളിലൂടെ സമ്ബത്ത് നിലനിർത്തി.
വിലക്കും ആരോപണങ്ങളുമെല്ലാം കാരണം മീര തുടരെ വിവാദങ്ങളിലായിരുന്നു ഒരു കാലത്ത്. എന്നാല്‍ കരിയറിലെ തിരിച്ചടികള്‍ തന്റെ ജീവിതത്തെ ബാധിക്കാതിരിക്കാൻ മീര ശ്രദ്ധിച്ചു. സിനിമകള്‍ കുറച്ച് തുടങ്ങിയ കാലത്ത് തന്നെ കാവ്യ ലക്ഷ്യ എന്ന തന്റെ വസ്ത്ര സ്ഥാപനം തുടങ്ങിയിട്ടുണ്ട്. നടിയുടെ പിതാവ് നേരത്തെ വസ്ത്ര വ്യാപാരത്തില്‍ പരിചയ സമ്ബന്നനാണ്. ഇന്ന് കാവ്യയുടെ സ്ഥാപനം കേരളത്തില്‍ അറിയപ്പെടുന്ന ബ്രാൻഡാണ്. കാവ്യ ധരിക്കുന്ന വസ്ത്രങ്ങളില്‍ മിക്കതും ലക്ഷ്യയുടേതാണ്. ഇത് ഈ ബ്രാൻഡിലേക്ക് കൂടുതല്‍ ജനശ്രദ്ധ ലഭിക്കാൻ സഹായിക്കുന്നു. സിനിമാ രംഗത്തേക്ക് തിരിച്ച് വരാൻ കാവ്യ തയ്യാറായിട്ടില്ല.
ചേലക്കരയില്‍ പോലീസിന് പണി കൊടുത്ത് അന്‍വര്‍; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വഴിയില്‍ കുടുങ്ങി VM TV NEWS CHANNEL

തൃശ്ശൂർ ചേലക്കരയില്‍ മുഖ്യമന്ത്രി പ്രചാരണം നടത്തവേ പോലീസിന് പണികൊടുത്ത് പി.വി.അന്‍വര്‍. ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍.കെ.സുധീറിന്റെ പ്രകടനത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു.
ഇതോടെ പ്രചാരണ വാഹനങ്ങള്‍ ഒരുമിച്ച് എത്തിച്ച് അന്‍വര്‍ റാലി നടത്തി. ഇതോടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം റോഡില്‍ കുടുങ്ങി.
ചേലക്കര ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്തു. പോലീസും ഡിഎംകെ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും നടന്നു. മുപ്പത് പ്രചാരണ വാഹനങ്ങളാണ് അന്‍വര്‍ ഒരുമിച്ച് ഇറക്കിയത്. പോലീസിനും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
മുഖ്യമന്ത്രിയുടെ വാ പോയ കോടാലി എന്ന പരാമര്‍ശത്തിനും അന്‍വര്‍ മറുപടി നല്‍കിയിട്ടുണ്ട്. ഉണങ്ങിദ്രവിച്ച തലയില്ലാ തെങ്ങാണ് മുഖ്യമന്ത്രിയെന്നും ചേലക്കരയില്‍ സിപിഎമ്മിന്റെ പകുതി വോട്ടുകള്‍ പോകുമെന്നുമാണ് അന്‍വര്‍ പറഞ്ഞത്.
തൃശ്ശൂർ ചേലക്കരയില്‍ മുഖ്യമന്ത്രി പ്രചാരണം നടത്തവേ പോലീസിന് പണികൊടുത്ത് പി.വി.അന്‍വര്‍. ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍.കെ.സുധീറിന്റെ പ്രകടനത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു.
ഇതോടെ പ്രചാരണ വാഹനങ്ങള്‍ ഒരുമിച്ച് എത്തിച്ച് അന്‍വര്‍ റാലി നടത്തി. ഇതോടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം റോഡില്‍ കുടുങ്ങി.
ചേലക്കര ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്തു. പോലീസും ഡിഎംകെ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും നടന്നു. മുപ്പത് പ്രചാരണ വാഹനങ്ങളാണ് അന്‍വര്‍ ഒരുമിച്ച് ഇറക്കിയത്. പോലീസിനും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
മുഖ്യമന്ത്രിയുടെ വാ പോയ കോടാലി എന്ന പരാമര്‍ശത്തിനും അന്‍വര്‍ മറുപടി നല്‍കിയിട്ടുണ്ട്. ഉണങ്ങിദ്രവിച്ച തലയില്ലാ തെങ്ങാണ് മുഖ്യമന്ത്രിയെന്നും ചേലക്കരയില്‍ സിപിഎമ്മിന്റെ പകുതി വോട്ടുകള്‍ പോകുമെന്നുമാണ് അന്‍വര്‍ പറഞ്ഞത്.

