NEWS

ആ പാട്ട് സീനില്‍ അഭിനയിച്ചതോടെ ക്രഷ് ആയി, പിന്നെ മുടിഞ്ഞ പ്രണയം; മംമ്തയുമായുള്ള സൗഹൃദത്തെ കുറിച്ച്‌ ആസിഫ് VM TV NEWS LIVE

മലയാള സിനിമയില്‍ ആസിഫ് അലിയേക്കാള്‍ സീനിയറാണ് മംമ്ത മോഹന്‍ദാസ്. ഇരുവരും ആദ്യമായി ഒന്നിച്ചു അഭിനയിച്ചത് സത്യന്‍ അന്തിക്കാട് ചിത്രം ‘കഥ തുടരുന്നു’ വില്‍ ആണ്.

ഈ സിനിമയുടെ സെറ്റില്‍വച്ച്‌ ആസിഫ് അലി മംമ്ത മോഹന്‍ദാസിനെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. മംമ്തയോട് തനിക്ക് തോന്നിയത് പ്രേമമായിരുന്നു എന്ന് തെറ്റിദ്ധരിച്ചു എന്നാണ് പില്‍ക്കാലത്ത് ഇതേകുറിച്ച്‌ ആസിഫ് അലി ചിരിച്ചുകൊണ്ട് പറഞ്ഞത്.

കഥ തുടരുന്നു എന്ന സിനിമയിലെ റൊമാന്റിക് ഗാനത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഈ പാട്ടില്‍ വളരെ റൊമാന്റിക് ആയ ചില രംഗങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ അഭിനയിക്കുമ്ബോഴാണ് തനിക്ക് മംമ്തയോട് പ്രണയം തോന്നിയതെന്ന് ആസിഫ് അലി പറയുന്നു. സെറ്റില്‍ മംമ്ത തന്നെ വളരെ കംഫര്‍ട്ടബിളാക്കിയെന്നും അതിനെ താന്‍ പ്രണയമായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും ആസിഫ് പറഞ്ഞു.

മംമ്തയോട് തനിക്ക് ഭയങ്കര പ്രണയം തോന്നിയിട്ടുണ്ടെന്നും പിന്നീട് അത് ആലോചിക്കുമ്ബോള്‍ ചിരിയാണ് വരുന്നതെന്നും ആസിഫ് പറഞ്ഞു. ആസിഫിന്റെ കരിയറിലെ ആദ്യത്തെ പ്രണയ ഗാനമായിരുന്നു കഥ തുടരുന്നു എന്ന ചിത്രത്തിലെ ആരോ പാടുന്നു ദൂരെ എന്ന ഗാനം. സിനിമയിലെ ആസിഫിന്റെ സീനുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഈ ഗാന രംഗം ചിത്രീകരിച്ചത്. കഥ തുടരുന്നു സിനിമയുടെ സെറ്റില്‍വച്ചാണ് ആസിഫ് മംമ്തയെ ആദ്യമായി നേരിട്ടു കാണുന്നതും.

അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം 2025ല്‍ അതിനുമുമ്ബൊരു ആക്ഷന്‍ പടം: വിനയന്‍ VM TV NEWS

മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് വിനയന്‍. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലർത്തുന്ന സംവിധായകനായ വിനയന്റെ ഏറെ ആരാധകരുള്ള ചിത്രമാണ് അത്ഭുത ദ്വീപ്.

ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് നേരത്തെ തന്നെ വാർത്തകള്‍ പുറത്തുവന്നിരുന്നു.

അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗത്തിനു മുമ്ബെ മുമ്ബ് മറ്റൊരു സിനിമയുണ്ടാകുമെന്നാണ് സംവിധായകന്‍ വിനയന്‍ പറയുന്നത്. അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം 2025ന്റെ അവസാനമേ ആരംഭിക്കുകയുള്ളൂ. അതിനു മുമ്ബ് സിജു വില്‍സനെ നായകനാക്കി വലിയ ഒരു ആക്ഷന്‍ പടം ചെയ്യുമെന്നും വിനയൻ പറഞ്ഞു.

അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം 2025ന്റെ അവസാനമേ സംഭവിക്കുകയുള്ളൂ. അതിന്റെ മുമ്ബ് മറ്റൊരു സിനിമയുണ്ടാകും. എന്റെ അവസാന സിനിമ ഏതാണെന്ന് നിങ്ങള്‍ക്കെല്ലാം അറിയുന്നതാണ്. പത്തൊമ്ബതാം നൂറ്റാണ്ടായിരുന്നു ആ സിനിമ. അത് നല്ല അഭിപ്രായം നേടിയെടുത്ത ഒരു പടമായിരുന്നു.

അതില്‍ നായകനായത് വലിയ സൂപ്പര്‍സ്റ്റാറൊന്നും ആയിരുന്നില്ല. ഇപ്പോഴത്തെ യുവ നടന്മാരില്‍ ഒരാളായ സിജു വില്‍സണ്‍ ആയിരുന്നു. ആ സിനിമയില്‍ സിജു അസാധ്യമായി തന്നെ അഭിനയിച്ചിരുന്നു. ഒരു ചരിത്ര കഥാപാത്രമായിട്ടാണ് അഭിനയിച്ചത്.

അയാള്‍ ആ ട്രാന്‍സ്‌ഫോര്‍മേഷന്‍ വളരെ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്. ആര്‍ക്കും മോശമെന്ന് പറയാന്‍ കഴിയാത്ത രീതിയിലാണ് സിജു അഭിനയിച്ചത്. അതിഗംഭീരമായി തന്നെ ആക്ഷന്‍ ചെയ്തു. പക്ഷെ സിജുവിന് വീണ്ടും ഒരു ബ്രേക്ക് വന്നിട്ടില്ല.

എന്ന് വിനയൻ പറഞ്ഞു.

സിജുവിനെ വെച്ച്‌ ഒരു അടിപൊളി വലിയ ഒരു ആക്ഷന്‍ പടം ചെയ്യാന്‍ പോകുകയാണ്. ആ സിനിമ ചെയ്തിട്ടാകും അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം വരുന്നത്,’ വിനയന്‍ പറഞ്ഞു.

ഞാന്‍ ഇതുവരെ കണ്ടതില്‍ വെച്ച്‌ ഏറ്റവും ബോറനായ മനുഷ്യനാണ് അയാള്‍: ദുല്‍ഖര്‍ സല്‍മാന്‍ VM TV NEWS EXCLUSIVE 

ദുല്‍ഖര്‍ സല്‍മാന്റെ ചിത്രമായ ലക്കി ഭാസ്‌കർ ഇപ്പോള്‍ വിജയകരമായി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. തെലുങ്കില്‍ മഹാനടി, സീതാരാമം എന്നീ സിനിമകളിുടെ വൻ വിജയത്തിനുശേഷം ദുല്‍ഖര്റിന്റെ ഹാട്രിക് ഹിറ്റാകുകയാണ് ലക്കി ഭാസ്‌കര്‍.

കിങ് ഓഫ് കൊത്ത കഴിഞ്ഞ് ഒരു വർഷത്തെ ഇടവേളക്കു ശേഷമാണ് ഒരു ഡിക്യൂ ചിത്രം റിലീസിനെത്തുന്നത്.

ലക്കി ഭാസ്‌കര്റിന്റെ സംവിധായകൻ വെങ്കി അട്‌ലൂരിയാണ്. വെങ്കിയെ പറ്റി സംസാരിക്കുകയാണ് ഇപ്പോള്‍ ദുല്‍ഖർ സല്‍മാൻ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ ഞാൻ കണ്ട ഏറ്റവും ബോറിങ്ങായ മനുഷ്യനാണ് വെങ്കിയെന്നാണ് ദുല്‍ഖർ പറഞ്ഞത്.

മണിപ്പൂരില്‍ മൂന്ന് കുട്ടികളുടെ മാതാവിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു; 20 വീടുകള്‍ ചുട്ടെരിച്ചു VM TV NEWS EXCLUSIVE

ഇംഫാല്‍: മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ മൂന്ന് കുട്ടികളുടെ മാതാവിനെ ബലാത്സംഗം ചെയ്ത് ജീവനോടെ ചുട്ടെരിക്കുകയും 20 തോളം വീടുകള്‍ കത്തിക്കുകയും ചെയ്തു.

ഗ്രാമത്തിലെ സ്‌കൂളിലെ അധ്യാപികയാണ് 31 കാരിയായ ഇര. ഭർത്താവും പ്രായപൂർത്തിയാകാത്ത മകനും രണ്ട് പെണ്‍മക്കളുമുണ്ട്. വ്യാഴാഴ്ച രാത്രി യുവതിയെ സായുധരായ മെയ്തി തീവ്രവാദികള്‍ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്ന് ജിരിബാം പൊലീസ് മേധാവിക്ക് ഭർത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു.

‘മെയ്തികള്‍ ഞങ്ങളുടെ വാതില്‍ തകർത്തു. വീട് കത്തിക്കുന്നതിന് മുമ്ബ് ഞങ്ങളോട് പോകാൻ പറഞ്ഞു. അവരില്‍ ചിലർ ഞങ്ങളെ എല്ലാവരെയും കൊല്ലണം എന്ന് ആക്രോശിച്ചു. ഒടുവില്‍ പ്രായമായ മാതാപിതാക്കളോടും കുട്ടികളോടും ഒപ്പം പോകാൻ എന്നെ അനുവദിച്ചു. എന്നാല്‍ ഭാര്യയെ കൊണ്ടുപോകാൻ അവർ അനുവദിച്ചില്ല- യുവതിയുടെ ഭർത്താവിനെ ഉദ്ധരിച്ച്‌ അംഗീകൃത ഗോത്രങ്ങളുടെ കൂട്ടായ്മയായ ഇൻഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐ.ടി.എല്‍.എഫ്) പ്രസ്താവനയില്‍ പറയുന്നു. യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം രാവിലെ വീട്ടിനുള്ളില്‍നിന്ന് കണ്ടെടുത്തുവെന്നും അവർ പറഞ്ഞു. ക്രൂരമായ ആക്രമണത്തെ തുടർന്നാണ് ഇരക്ക് ജീവൻ നഷ്ടപ്പെട്ടത്. യുവതിയുടെ കാലില്‍ വെടിയുതിർക്കുകയും പീഡിപ്പിക്കുകയും ജീവനോടെ കത്തിക്കുകയും ചെയ്തുവെന്നും ഐ.ടി.എല്‍.എഫ് പറഞ്ഞു.

മെയ്തേയ് തോക്കുധാരികള്‍ ആദിവാസി ഗ്രാമത്തില്‍ പ്രവേശിച്ച്‌ ഗ്രാമവാസികള്‍ക്കുനേരെ വിവേചനരഹിതമായി വെടിയുതിർക്കുകയും തുടർന്ന് വീടുകള്‍ കത്തിക്കുകയും ചെയ്തുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. മിക്ക ഗ്രാമവാസികളും അടുത്തുള്ള വനത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെ 31കാരിയായ ഒരു സ്ത്രീയെ അവർ പിടികൂടി. മൂന്ന് കുട്ടികളുടെ അമ്മയായ അവർക്ക് വെടിവെപ്പ് ആരംഭിച്ചപ്പോള്‍ തുടയില്‍ വെടിയേറ്റിരുന്നു.

‘ഒരു സ്ത്രീ തീപിടുത്തത്തില്‍ മരിച്ചു. അവളുടെ കരിഞ്ഞ ശരീരം കുടുംബത്തിന്‍റെ പക്കലുണ്ട്. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അസമിലെ സില്‍ചറിലേക്ക് അയക്കാൻ ശ്രമിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് നല്‍കേണ്ട നഷ്ടപരിഹാരത്തിനും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യമാണെ’ന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സാഹചര്യങ്ങള്‍ വളരെ സംഘർഷഭരിതമായതിനാല്‍ അവർ എങ്ങനെയാണ് കത്തിക്കരിഞ്ഞതെന്നും തീപിടുത്തത്തില്‍ എത്ര വീടുകള്‍ നശിച്ചെന്നും പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 20 വീടുകള്‍ കത്തിച്ചതായി ഗ്രാമത്തില്‍ വിന്യസിച്ചിരിക്കുന്ന സി.ആർ.പി.എഫുകാർ അറിയിച്ചതായാണ് വിവരം.

ജില്ലയിലെ ഗോത്ര വിഭാഗങ്ങളായ മെയ്തേയിയും ഹ്‌മറും തമ്മില്‍ സമാധാന ചർച്ചകള്‍ ആരംഭിക്കാൻ പൊലീസ് സൂപ്രണ്ട് ശ്രമിക്കുന്നതിന് തൊട്ടുമുമ്ബാണ് തീവെപ്പ് നടന്നത്. ക്രമസമാധാനപാലനത്തിനായി സി.ആർ.പി.എഫ്, അസം റൈഫിള്‍സ് പൊലീസ് എന്നിവരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. എങ്കിലും സ്ഥിതിഗതികള്‍ സംഘർഷഭരിതമാണ് – ഒരു ഓഫിസർ പറഞ്ഞു.

ഹ്‌മർ, കുക്കീസ്, സോമിസ് എന്നിവർ ഒരേ ‘സോ’ വംശത്തില്‍ പെട്ടവരാണ്. ഒക്‌ടോബർ 19ന് സായുധരായ കുക്കി-സോ-ഹ്മർ ഗ്രൂപും സുരക്ഷാ സേനയും തമ്മില്‍ വെടിവെപ്പ് നടന്നിരുന്നു. ഒരു ദിവസത്തിന് ശേഷം സംഘം ബോഡോബെക്ര പൊലീസ് സ്‌റ്റേഷനില്‍ മുന്നറിയിപ്പ് ആക്രമണം നടത്തി. ജിരിബാം പട്ടണത്തിനടുത്തുള്ള ഒരു ഹ്മർ കുടുംബത്തെ ചുട്ടെരിച്ചതിനെ തുടർന്നായിരുന്നു ഇത്.

മെയ്‌തികളും കുക്കി-സോസും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന വംശീയ സംഘട്ടനത്തില്‍ മരിച്ചവരുടെ എണ്ണം 238 ആയി ഉയർന്നു. കൂടാതെ പ്രക്ഷോഭം ആരംഭിച്ച കഴിഞ്ഞ വർഷം മെയ് 3 മുതല്‍ കുറഞ്ഞത് 60,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

ജിരിബാം, ഫെർസാള്‍ ജില്ലകളില്‍ പ്രവർത്തിക്കുന്ന കുക്കി-സോ സിവില്‍ സൊസൈറ്റി ഓർഗനൈസേഷനായ ‘ഇൻഡിജിനസ് ട്രൈബ്സ് അഡ്വക്കസി കമ്മിറ്റി’ അക്രമത്തെയും സ്ത്രീയുടെ കൊലയെയും അപലപിക്കുകയും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മണിപ്പൂരിലെ സംസ്ഥാന സേനയും പൊലീസും ഉള്‍പ്പെടെയുള്ള മണിപ്പൂർ സംസ്ഥാന സർക്കാർ സംവിധാനത്തില്‍ വിശ്വാസമില്ലെന്നും അതിനാല്‍ മണിപ്പൂരിലെ ജിരിബാം ജില്ലയിലെയും ഫെർസാള്‍ ജില്ലയിലെയും നിരപരാധികളായ കുക്കി-സോമി-ഹ്മർ ജനങ്ങളെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും ഐ.ടി.എസി ആവർത്തിച്ചു. 2017 മുതല്‍ മണിപ്പൂരില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാറാണുള്ളത്.

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍

അക്രമം രൂക്ഷമായ മണിപ്പൂർ സന്ദർശിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘മണിപ്പൂരിനെക്കുറിച്ച്‌ ഞാൻ നിങ്ങളോട് പറയട്ടെ. ബി.ജെ.പി മണിപ്പൂർ കത്തിച്ചു. നാളിതുവരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ല. മണിപ്പൂർ എന്നൊരു സംസ്ഥാനം ഇല്ലെന്ന് അവർ അംഗീകരിച്ചു എന്നർത്ഥം. സമൂഹത്തെ വിഭജിക്കുക എന്ന ബി.ജെ.പിയുടെ ആശയങ്ങള്‍ കാരണം സംസ്ഥാനം കത്തിക്കരിഞ്ഞു. അവർ പോകുന്നിടത്തെല്ലാം സമുദായങ്ങളും ഗ്രൂപ്പുകളും തമ്മില്‍ ഭിന്നിപ്പുണ്ടാക്കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ ‘ഭാരത് ജോഡോ യാത്ര’ നടത്തിയത് – ജാർഖണ്ഡിലെ സിംഡേഗയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പറഞ്ഞു.

കോഴിക്കോട് ട്രെയിനില്‍ നിന്നും തെറിച്ചുവീണ യുവതി മരിച്ചു ; അപകടം നടന്നത് ശുചിമുറിയിലേക്ക് പോകുന്നതിനിടയില്‍ VM TV NEWS  EXCLUSIVE

കോഴിക്കോട് : കോഴിക്കോട് വെച്ച്‌ ട്രെയിനില്‍ നിന്നും തെറിച്ചുവീണ യുവതി മരിച്ചു. ഇരിങ്ങല്‍ സർഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്.

ട്രെയിനിലെ ശുചിമുറിയിലേക്ക് പോകുന്നതിനിടയില്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

മലപ്പുറം വള്ളിക്കുന്ന്‌ സ്വദേശി ജിന്‍സി(26)യാണ് മരിച്ചത്. മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുന്നതിനിടയില്‍ ആയിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കണ്ണൂര്‍ – ആലപ്പുഴ എക്‌സ്പ്രസില്‍ മലപ്പുറത്തെ വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം നടന്നത്. രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.

ഇരിങ്ങല്‍ ഗേറ്റിന് സമീപം ട്രെയിന്‍ എത്തിയപ്പോള്‍ ശുചിമുറിയില്‍ പോകാനായി ജിൻസി സീറ്റില്‍ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. എന്നാല്‍ ശുചിമുറിയിലേക്ക് എത്തുന്നതിനു മുൻപായി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. മരിച്ച ജിൻസിയുടെ മൃതദേഹം വടകര ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സിനിമാപരാജയങ്ങള്‍, ചലനശേഷിയില്ലാത്ത 2 വര്‍ഷം, 3300കോടി വരുമാനമുള്ള ബിസിനസ്സുകാരനായി അരവിന്ദ് സ്വാമി VM TV NEWS LIVE

രുപത്തൊന്നാം വയസ്സില്‍ ആദ്യ ചിത്രം തന്നെ മണിരത്നത്തോടൊപ്പം. തുടരെത്തുടരെ വീണ്ടും രണ്ട് മണിരത്നം സിനിമയിലെ നായകപദവി.

സ്വപ്നതുല്യമായിരുന്നു അരവിന്ദ് സ്വാമിയുടെ സിനിമാ അരങ്ങേറ്റം. ‘ദളപതിയി’ലൂടെ അരങ്ങേറിയ അരവിന്ദ് വളരെ പെട്ടെന്ന് തന്നെ താരമായി. പുരുഷസൗന്ദര്യത്തിന്റെ ഉദാത്ത മാതൃകയായി വാഴ്ത്തപ്പെട്ടു. അദ്ദേഹം ഭാഗമായ സിനിമകളെല്ലാം വമ്ബൻ ഹിറ്റുകളായി.ഭാഗ്യം പൊടുന്നെനെയാണ് ദിശ മാറിയത്. തൊണ്ണൂറുകളുടെ ആദ്യ പകുതി വിജയകരമായി പൂർത്തിയാക്കിയ അരവിന്ദിന് രണ്ടാം പാതിയില്‍ കാലിടറി. രണ്ടായിരത്തിന്റെ തുടക്കത്തിലും അരവിന്ദിന്റെ സിനിമകള്‍ പരാജയമറിഞ്ഞു.

‘അലൈപായുതേ’യിലെ അതിഥിവേഷം കഴിഞ്ഞതോടെ അരവിന്ദ് സിനിമയില്‍ നിന്നും ചുവടുമാറാൻ തീരുമാനിച്ചു. സമ്ബന്ന കുടുംബത്തില്‍ ജനിച്ചുവളർന്ന അരവിന്ദിന്റെ ജീവിതം സിനിമയില്‍ ഒതുങ്ങുന്നതായിരുന്നില്ല. സിനിമകള്‍ നിരാശപ്പെടുത്തിയപ്പോള്‍ അരവിന്ദ് കുടുംബബിസിനസിലേക്ക് തിരിഞ്ഞു. വി.ഡി. സ്വാമി ആൻഡ് കമ്ബനി എന്ന അച്ഛന്റെ സംരംഭത്തിന്റെ അമരക്കാരനായി. ഇന്റർനാഷണല്‍ ബിസിനസ്സില്‍ അമേരിക്കയില്‍ നിന്ന് ബിരുദാനന്തര ബിരുദം കഴിഞ്ഞെത്തിയ അരവിന്ദിന് ബിസിനസ്സില്‍ കഴിവ് തെളിയിക്കാൻ അധികം സമയം വേണ്ടിവന്നില്ല. അതേസമയം ഇന്റെർപ്രോ ഗ്ലോബലിന്റെ പ്രെസിഡന്റായും പ്രോറിലീസ് ഇന്ത്യയുടെ ചെയർമാനായും അരവിന്ദ് തിളങ്ങി. സിനിമയില്‍ നിന്നും പൂർണമായ വിടവാങ്ങല്‍. Caption

2005-ല്‍ അരവിന്ദ് സ്വന്തം കമ്ബനി ആരംഭിച്ചു- ടാലന്റ് മാക്സിമസ്. അതേ വർഷമാണ് അതിഭീകരമായ ഒരപകടം അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. അത്ഭുതകരമായ രക്ഷപ്പെടല്‍. പക്ഷേ, നട്ടെലിനു ഗുരുതരമായി പരിക്കേറ്റിരുന്നു. ബോധം വന്നപ്പോള്‍ അദ്ദേഹത്തിന്റെ കാലുകള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. രണ്ടുവർഷം കിടപ്പിലായി. പണം കൊണ്ട് സാധിക്കാവുന്ന സകല ചികിത്സകളും തുടർന്നുപോയി. പതുക്കെ കാലുകള്‍ക്ക് ജീവൻ വെച്ചു. എങ്കിലും അത്യധികമായിരുന്നു വേദന. ഏതാനും ചുവടുകള്‍ നടന്നാല്‍ കൊത്തിവലിക്കുന്ന വേദന ശരീരമാകെ പടർന്നു.

കടന്നുപോയ ദുഖങ്ങളെപ്പറ്റി അദ്ദേഹം പില്‍ക്കാലത്തു പറഞ്ഞു – ”കിടക്കയില്‍ നിന്ന് ബാത്ത്റൂം വരെയുള്ള നടത്തംപോലും അസഹനീയമായ വേദനയാണ്. അതിനിടെ മൂന്നോ നാലോ തവണ ഇരിക്കേണ്ടി വരും. കിടക്കയില്‍ നിന്ന് ചാടിയെഴുന്നേല്‍ക്കുന്നത് പോലെയുള്ള പല കാര്യങ്ങളും വളരെ നിസ്സാരമായിട്ടാണ് നമ്മള്‍ കാണുന്നത്. കൈകാലുകളുടെ പൂർണ്ണ നിയന്ത്രണം നഷ്ടമാകുന്നതോടെ എല്ലാത്തിനെക്കുറിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാട് മാറും.” കടപ്പാട്- PTI

സ്വന്തം ശരീരത്തോടും മനസ്സിനോടും അരവിന്ദിന് പൊരുതേണ്ടിവന്നു. ഏകദേശം അഞ്ചു വർഷം കഴിഞ്ഞാണ് അരവിന്ദിന്റെ ആരോഗ്യനില പൂർവസ്ഥിതിയിലായത്. അപ്പോഴേക്കും അമിതഭാരവും മുടികൊഴിച്ചിലും അദ്ദേഹത്തെ തിരിച്ചറിയാനാകാത്ത വിധം മാറ്റിയിരുന്നു. ജീവിതത്തിലേക്ക് തിരിച്ചെത്തിയ അരവിന്ദിനെ തേടി വീണ്ടും സിനിമയെത്തി. ഇത്തവണയും മണിരത്നത്തിന്റെ രൂപത്തില്‍. ‘കടല്‍ ‘എന്ന സിനിമയില്‍ ഒരു റോള്‍. പതിനഞ്ചു കിലോയോളം അദ്ദേഹത്തിന് കുറക്കേണ്ടിവന്നു. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി തിരിച്ചെത്തുന്നു എന്ന വാർത്ത വന്നു. അടുത്ത സിനിമ വൈകാതെയെത്തി ‘തനി ഒരുവൻ’ അതില്‍ വില്ലനായി അരവിന്ദ് ആരാധകരെ ഞെട്ടിച്ചു, അത്യുഗ്രൻ പ്രകടനത്തിന് പ്രശംസയും പുരസ്കാരങ്ങളും പിന്നാലെയെത്തി.

അഭിനയലോകത്ത് അദ്ദേഹമിപ്പോള്‍ സജീവമാണ്. അരവിന്ദ് അഭിനയിക്കുന്ന ഒട്ടേറെ സിനിമകളും സീരീസുകളും വരാനിരിക്കുന്നു. പക്ഷേ, രണ്ടാം വരവില്‍ സിനിമയ്ക്കൊപ്പം ബിസിനസ്സ് കൂടി മുന്നോട്ടുകൊണ്ടുപോകുകയാണ് അരവിന്ദ്. അത്ഭുതത്തോടെ ബിസിനസ്സ് ലോകം അദ്ദേഹത്തിന്റെ നേതൃത്വഗുണം നോക്കിക്കാണുന്നു. 2022-ല്‍ 3300 കോടിയായിരുന്നു അരവിന്ദിന്റെ കമ്ബനിയുടെ വാർഷികവരുമാനം. സിനിമയിലും ജീവിതത്തിലും ഹീറോ ആകുക അത്ര എളുപ്പമല്ല.

എന്റെ കൂട്ടുകാരനെ ചൊറിഞ്ഞാല്‍ ഞാൻ കയറിയങ്ങോട്ട് മാന്തും, കട്ട കലിപ്പില്‍ സൂര്യകുമാര്‍ യാദവ്; എല്ലാം സഞ്ജുവിന് വേണ്ടി, വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ VM TV NEWS EXCLUSIVE

ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവിനെ മിക്കവാറും എല്ലാവരും ചിരിച്ച മുഖത്തോടെയാണ് കാണാൻ സാധിക്കുന്നത്. എന്നിരുന്നാലും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 ഐയില്‍ മൈതാനത്ത് ഒരു പ്രത്യേക സാഹചര്യത്തില്‍, വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ സൂര്യകുമാർ കോപാകുലനായ ഒരു സംഭവം ഉണ്ടായി.

ദക്ഷിണാഫ്രിക്കൻ ഓള്‍റൗണ്ടർ മാർക്കോ ജാൻസണ്‍ സഞ്ജു സാംസണുമായി കോർത്തതിന് തൊട്ടുപിന്നാലെയാണ് സൂര്യ കൂട്ടുകാരനെ സംരക്ഷിക്കാൻ രംഗത്ത് എത്തിയത്.

പതിനഞ്ചാം ഓവറിലെ മൂന്നാം പന്ത് എറിയുന്നതിന് മുമ്ബായിരുന്നു സംഭവം. പിച്ചിലേക്ക് ഇറങ്ങി സഞ്ജു പന്ത് കളക്റ്റ് ചെയ്തതില്‍ ജാൻസണ്‍ അസ്വസ്ഥനായിരുന്നു. ഇതിനെക്കുറിച്ച്‌ അദ്ദേഹം പരാതിപ്പെടുകയും സഞ്ജുവിനോട് ഈ കാര്യത്തെക്കുറിച്ച്‌ സംസാരിക്കുകയും ചെയ്തു. ജാൻസണ്‍ നടത്തിയ ഇടപെടല്‍ കണ്ട സൂര്യകുമാർ രംഗത്ത് എത്തുകയും സൗത്താഫ്രിക്കൻ താരം കാരണം തന്നെയാണ് സഞ്ജു പിച്ചിലേക്ക് ഇറങ്ങി വന്ന് പന്ത് പിടിച്ചതെന്നുള്ളത് പറയുകയും ചെയ്തു. സഞ്ജുവിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ ഉള്ള ജാൻസന്റെ ഇടപെടല്‍ കാരണമാണ് അത് സംഭവിച്ചതെന്ന് സൂര്യകുമാർ പറഞ്ഞു.

തന്റെ സഹതാരത്തെ പഴിചാരിയുള്ള ജാൻസന്റെ ഇടപെടലില്‍ അസ്വസ്ഥനായ സൂര്യ അമ്ബയറിനോടും ക്രീസില്‍ നിന്ന ഇരു സൗത്താഫ്രിക്കൻ താരങ്ങളോടും വിശദീകരണം പറയുകയും ചെയ്തു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ഒരൊറ്റ ദിവസം കൊണ്ട് വീണ്ടും ചർച്ചയായിരിക്കുകയാണ്. തുടരെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോഡും സഞ്ജു ഇന്നലെ സ്വന്തമാക്കി. പരമ്ബരയിലെ ആദ്യ ടി-20 മത്സരത്തില്‍ 61 റണ്‍സിനാണ് സൂര്യ കുമാറും സംഘവും വിജയിച്ചത്. അതിലെ പ്ലയെർ ഓഫ് ദി മാച്ച്‌ ആയി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസണാണ്.

7 ഫോറുകളും 10 സിക്സറുകളുമടക്കം സഞ്ജു നേടിയത് 50 പന്തില്‍ 107 റണ്‍സ് ആണ്. ഇതോടെ തന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം ഒന്നും കൂടി ഉറപ്പിക്കാനും താരത്തിനായി.

കൊച്ചിയില്‍ ക്ഷേത്രത്തിന് സമീപം യുവതിയുടെ ചിക്കന്‍ ബര്‍ഗര്‍ കച്ചവടം, ആചാരങ്ങള്‍ക്ക് വിരുദ്ധമെന്ന് ദേവസ്വം ബോര്‍ഡ് VM TV NEWS EXCLUSIVE

കളക്ടര്‍ക്ക് പരാതി നല്‍കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി കോഫീഷോപ്പില്‍ മാംസവിഭവങ്ങളുടെ വില്പന ആരംഭിച്ചത് വിവാദത്തിലേക്ക്.

ഇവിടെ ഒരു യുവതി ചിക്കന്‍, ചീസ് ബര്‍ഗറുകളുടെ വില്പന നടത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പരാതികള്‍ ഉയര്‍ന്നത്. ഇതിനെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് എറണാകുളം ജില്ലാ കളക്ടര്‍ക്ക് ഇന്നലെ പരാതി സമര്‍പ്പിച്ചു. ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിന്റെ ഭാഗമായ ആര്‍ട്ട് ഗാലറിയില്‍ മാംസഭക്ഷണങ്ങള്‍ വില്‍ക്കുന്നത് ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും കാണിച്ച്‌ എറണാകുളം ദേവസ്വം ഓഫീസര്‍ അഖില്‍ ദാമോദരനാണ് ഇന്നലെ കളക്ടര്‍ക്ക് പരാതി നല്‍കിയത്. നിരവധി ഭക്തര്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും സമരപരിപാടികള്‍ തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ടെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.

ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് എറണാകുളം ശിവക്ഷേത്രത്തിന്റെ പൂരപ്പറമ്ബാണ്. ടൂറിസം വകുപ്പിന് കീഴിലുള്ള ഗ്രൗണ്ടിലെ ഫുഡ് സ്റ്റാളുകള്‍ മത്സ്യ, മാംസാദികള്‍ വില്‍ക്കരുതെന്ന വ്യവസ്ഥയോടെയാണ് ലേലം ചെയ്യുന്നത്. ഉത്സവവേളകളില്‍ ഗ്രൗണ്ട് മൊത്തം ക്ഷേത്രത്തിന്റെ അധീനതയിലാകും. പകല്‍പ്പൂരവും മേളവും സാംസ്‌കാരിക പരിപാടികളും നടക്കുന്നത് ഇവിടെയാണ്. ക്ഷേത്രത്തിനും ഗ്രൗണ്ടിനും ഇടയ്ക്കുള്ള ഭാഗത്താണ് കൊച്ചി രാജാവിന്റെ ഡര്‍ബാര്‍ ആയിരുന്ന ഡര്‍ബാര്‍ ഹാള്‍. സാംസ്‌കാരിക വകുപ്പിന് കീഴിലെ ലളിതകലാ അക്കാഡമിയുടെ ആര്‍ട്ട് ഗാലറിയില്‍ ഒരു വര്‍ഷം മുമ്ബാണ് ക്യൂറേറ്റഡ് കഫേയെന്ന പേരില്‍ കോഫീ ഷോപ്പ് ആരംഭിച്ചത്. നിസാബാണ് കരാറുകാരന്‍. വെജിറ്റേറിയന്‍ വിഭവങ്ങള്‍ വിളമ്ബിയിരുന്ന ഇവിടെ കഴിഞ്ഞ ദിവസം ചിക്കന്‍ ബര്‍ഗര്‍ ഉള്‍പ്പടെ വില്‍പ്പന തുടങ്ങി.

പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍

ശിവക്ഷേത്രത്തിന്റെ ഭാഗമായിരുന്ന ഡര്‍ബാര്‍ ഹാളും ഗ്രൗണ്ടും കൊച്ചി മഹാരാജാവ് കൈമാറിയത് ഇവിടെ ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായ ഒന്നും പാടില്ലെന്ന വ്യവസ്ഥയോടെയാണ്. അതിനാലാണ് ഗ്രൗണ്ടില്‍ വെജിറ്റേറിയന്‍ ഫുഡ് സ്റ്റാളുകള്‍ മാത്രമുള്ളത്.

സാംസ്‌കാരിക വകുപ്പിന്റെ അറിവില്ലായ്മയാണ് ഇത്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. – പി.രാജേന്ദ്രപ്രസാദ്, മുന്‍പ്രസിഡന്റ്, എറണാകുളം ശിവക്ഷേത്ര ക്ഷേമസമിതി

സാംസ്‌കാരിക വകുപ്പ് കാണിക്കുന്നത് സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ക്ഷേത്രത്തോട് ചേര്‍ന്നുള്ള മാംസഭക്ഷണക്കച്ചവടം. ആര്‍ട്ട് ഗാലറിയില്‍ ഹോട്ടല്‍ നടത്തുകയല്ല വേണ്ടത്. ഗാലറിയിലെ ചടങ്ങുകളില്‍ മാംസഭക്ഷണം വിളമ്ബുന്നതും അവസാനിപ്പിക്കണം. – സജി തുരുത്തിക്കുന്നേല്‍, ജില്ലാ പ്രസിഡന്റ്, ശിവസേന

ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഇന്ത്യന്‍ താരം ആര്?; വെളിപ്പെടുത്തി ലീ, ഞെട്ടി ക്രിക്കറ്റ് ലോകം VM TV NEWS LIVE

ഇന്ത്യന്‍ താരങ്ങളില്‍ താന്‍ ഏറ്റവുമധികം വെറുക്കുന്നയാളെക്കുറിച്ച്‌ വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീ.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഈ മാസം 22 മുതല്‍ പെര്‍ത്തില്‍ ആരംഭിക്കാനിരിക്കെയാണ് ലീയുടെ വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ലീ ഏറ്റവുമധികം വെറുക്കുന്നയാള്‍ ബാറ്ററല്ല, മറിച്ചൊരു ബോളറാണെന്നാണ് ശ്രദ്ധേയം. ഇതിഹാസ ഓഫ്സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗാണ് താന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്ററെന്നാണ് അദ്ദേഹം പറയുന്നത്. ഇതിനുള്ള കാരണം ലീ തുറന്നു പറയുകയും ചെയ്തു.

ഞാന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിംഗായിരിക്കും. അദ്ദേഹത്തിനെതിരേ ബോള്‍ ചെയ്യാന്‍ എനിക്കു വെറുപ്പായിരുന്നു. കാരണം ഹര്‍ഭജന്‍ എന്നെ എല്ലായ്പ്പോഴും ശല്യപ്പെടുത്തിയിരുന്നു. വ്യത്യസ്ത ഫോര്‍മാറ്റുകളിലായി നിരവധി തവണ ഭാജിക്കെതിരേ ബൗള്‍ ചെയ്തിട്ടുണ്ട്. എന്നെ വെറുപ്പിക്കുന്ന കാര്യത്തില്‍ ഹര്‍ഭജന്‍ മിടുക്കനായിരുന്നു- ലീ വ്യക്തമാക്കി.

ഭാജിക്കെതിരേ ബോള്‍ ചെയ്യുമ്ബോള്‍ അദ്ദേഹം എന്നെ സ്ലെഡ്ജ് ചെയ്യാറുണ്ടായിരുന്നു. നിങ്ങള്‍ക്കു നല്ല വേഗതയുണ്ടെന്നെല്ലാം പറഞ്ഞുകൊണ്ട് അദ്ദേഹം എന്റെ പിന്നാലെ വരികയും ചെയ്യും. എനിക്കു ഹര്‍ഭജന്റെ വിക്കറ്റ് ഒരിക്കലും ലഭിക്കാറുമില്ല.

അദ്ദേഹത്തിനെതിരേ ബോള്‍ ചെയ്താല്‍ ഞാന്‍ എല്ലായ്പ്പോഴും ക്ഷീണിതനാവാറുണ്ടെന്നും ലീ വെളിപ്പെടുത്തി. ബോളിംഗിലായാലും ബാറ്റിംഗിലായാലും മാനസികമായി എതിരാളികള്‍ക്കു മേല്‍ ആധിപത്യം നേടാന്‍ ഭാജിക്കു സാധിച്ചിരുന്നു- ലീ കൂട്ടിച്ചേര്‍ത്തു.

ഒരേ സമയം ദിവ്യയെ തേടിയെത്തിയത് സന്തോഷവും സങ്കടവും നിറഞ്ഞ വാര്‍ത്തകള്‍ ; ജയിലില്‍ അറിയിക്കാനെത്തിയത് നേതാക്കള്‍ VM TV NEWS LIVE

കണ്ണൂർ : പി.പി ദിവ്യ യ്ക്ക് ജാമ്യം ലഭിച്ച വിവരം അറിയിക്കുന്നതിനായി സി.പി.എം നേതാക്കള്‍ പള്ളിക്കുന്നിലെ വനിതാ ജയിലില്‍ എത്തി.

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥ് എന്നിവരെത്തിയത്.

പാർട്ടിയില്‍ നിന്നും തെരത്തെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയതും ജാമ്യ ലഭിച്ചതുമായ കാര്യങ്ങളാണ് നേതാക്കള്‍ പി.പി. ദിവ്യയുമായുള്ള കൂടിക്കാഴ്ച്ചയില്‍ അറിയിച്ചത്. ജാമ്യം കിട്ടിയെന്ന സന്തോഷ വാർത്തയോടൊപ്പം പാർട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയെന്ന ദുഃഖവാർത്തയും ഒരേ സമയം തന്നെയാണ് ദിവ്യയെ തേടിയെത്തിയത്.

എന്നാല്‍ ദിവ്യ ഇപ്പോഴും പാർട്ടി കാഡർ തന്നെയാണെന്നും തെറ്റുപറ്റിപ്പോയവരെ കൊല്ലാൻ കഴിയില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. ദിവ്യയെ നേതാക്കള്‍ക്ക് കാണുന്നതിന് വിലക്കില്ലെന്നു ഗോവിന്ദൻ പറഞ്ഞതോടെയാണ് നേതാക്കള്‍ വനിതാ ജയിലിലെത്തിയത്.

എന്നാല്‍ വനിതാ ജയിലിന് സമീപം തമ്ബടിച്ചു കൂടിയ മാധ്യമങ്ങളോടെ പ്രതികരിക്കാൻ ജയിലില്‍ സന്ദർശനം നടത്തിയ നേതാക്കള്‍ തയ്യാറായില്ല.