NEWS

ഇന്നലെ മരണപ്പെട്ട് ഇന്ന് നാട്ടിലേക്കയച്ച ഒരു പ്രവാസി യുവാവിന്റെ സങ്കടകരമായ അവസ്ഥ എന്നെ ഏറെ സങ്കടപ്പെടുത്തി. ഒഴിവ് ദിവസമായ ഇന്നലെ കൂട്ടുകാരുമൊത്ത് പതിവ് പോലെ കളിക്കാൻ പോയതായിരുന്നു നാല്പത് കാരനായ ഈ ചെറുപ്പക്കാരൻ. കളിക്കുന്നതിനിടെ ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് തിരിച്ചു വരികയായിരുന്നു. വീട്ടിലെത്തിയതോടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബവുമായി ജിവിക്കുന്ന ഇദ്ദേഹം എത്രയും പെട്ടന്ന് അടുത്തുള്ള ആശുപത്രിയിൽ വൈദ്യ സഹായം തേടി. ദൈവത്തിൻറെ അലംഘനീയമായ വിധി വന്നെത്തി ഇദ്ദേഹത്തെ മരണത്തിന്റെ മാലാഖ വന്ന് കൂട്ടിക്കൊണ്ട് പോയി. ഈ ചെറുപ്പക്കാരൻ മരണത്തിന് കീഴടങ്ങി. കൂടെ കളിച്ചവർക്കും സുഹൃത്തുക്കൾക്കും പെട്ടന്നുള്ള ഈ വിവരം വിശ്വസിക്കാനേ കഴിഞ്ഞില്ല. ഇദ്ദേഹത്തിന് മൂന്ന് കുഞ്ഞു മക്കളാണ്. ഭാര്യ ഇളയമകളെ പ്രസവിച്ചിട്ട് നാല്പത് ദിവസമേ ആയിട്ടുള്ളൂ. പ്രസവവും കഴിഞ്ഞ് ഭാര്യ മക്കളേയും കൂട്ടി ഒരാഴ്ച്ച മുൻപ് മാത്രമാണ് യു എ ഇ യിലേക്ക് തിരിച്ചുവന്നത്. കുടുംബത്തിലേക്ക് പുതിയൊരു കുഞ്ഞുവാവയേയും കൊണ്ട് ഭാര്യ ഇവിടുത്തെ വീട്ടിലേക്ക് വന്നതിന്റെ സന്തോഷത്തിലായിരുന്നു ഈ യുവാവ്. സന്തോഷത്തിന്റെ സുദിനങ്ങൾക്കിടെ കുടുംബനാഥൻ ഏവരെയും ദുഃഖത്തിലാഴ്ത്തി മരണത്തിലേക്ക് യാത്രയായി. മരണപ്പെട്ട സ്വന്തം പിതാവിനെ കാണാൻ ആശുപത്രിയിൽ വന്ന ആ പിഞ്ചുമക്കൾ അറിയുന്നു പോലുമില്ല എന്താണ് സംഭവിച്ചതെന്ന്. പിതാവ് വിട പറഞ്ഞത് പോലും തിരിയാത്ത ആ പിഞ്ചു മക്കളെ കണ്ടപ്പോൾ ഹൃദയം തകർന്ന് പോയി. കണ്ട് നിൽക്കാൻ പോലുമാകാത്ത അവസ്ഥ. ദിനം പ്രതി നിരവധി മരണങ്ങൾ കാണാറുണ്ടെങ്കിലും ചില മരണങ്ങൾ മനസ്സിനെ വല്ലാതെ കോറി വലിക്കും. ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ കുടുംബം കൂട്ടുക്കാർ തുടങ്ങിയവർക്ക് എങ്ങിനെ സഹിക്കാനാകും എന്ന് ഏറെ നേരം ചിന്തിച്ച് ഒരുപിടിയും കിട്ടുന്നില്ല. മരണം ഒരുനാൾ നമ്മേയും തേടി വരും. എന്നാലും ഇതുപോലെ സങ്കടകരമായ അവസ്ഥ ബാക്കിയായി യാത്രയാകുന്നത് കാണുമ്പോൾ മനസ്സ് തകർന്ന് പോവുകയാണ്.

വിടപറഞ്ഞു പോയ ചെറുപ്പക്കാരനായ പ്രിയ സഹോദരന് പടച്ചവൻ മഗ്ഫിറത്തും മര്ഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ… പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെയെന്ന്…

കേരളത്തിന്റെ വികസനക്കുതിപ്പിൽ നാഴികക്കല്ലാവുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർണായകമായ ഒരു ഘട്ടം പൂർത്തിയായിരിക്കുന്നു. തുറമുഖത്ത് ആദ്യമായി ഹെവി ലോഡ് കാരിയർ ‘ഷെൻ ഹുവ 15’ എത്തിയതോടെ ലോക തുറമുഖ ഭൂപടത്തിലേക്കുള്ള വിഴിഞ്ഞത്തിന്റെ പ്രയാണം അതിവേഗം സാധ്യമാവുകയാണ്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും അനവധി തൊഴിലവസരങ്ങളുമാണ് ഇതുവഴി സൃഷ്ടിക്കപ്പെടാൻ പോകുന്നത്.

അത്യാധുനിക ഗതാഗത സംവിധാനങ്ങളും ചരക്കുനീക്കത്തിനുള്ള സൗകര്യങ്ങളും പശ്ചാത്തല സൗകര്യവികസനവുമൊരുക്കി കേരളത്തിന്റെ മുഖഛായ മാറ്റാൻ വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരികയാണ്. അന്താരാഷ്ട്ര…

മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ…

നാളെ തൃശ്ശൂരിൽ പുഴയ്ക്കൽപാടം ബഹുനില വ്യവസായ സമുച്ചയത്തിൻ്റെ ഉദ്ഘാടനമാണ്. 2.29 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 113 വ്യവസായ യൂണിറ്റുകൾ. ആദ്യഘട്ടത്തിൽ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 3 നിലകളിലായി പണികഴിപ്പിച്ച ഒരു സമുച്ചയവും രണ്ടാംഘട്ടത്തിൽ 1.29 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 2 നിലകളിലായി പണികഴിപ്പിച്ച മറ്റൊരു സമുച്ചയവും ചേർന്ന് തൃശ്ശൂർ ജില്ലയിലേക്ക് കൊണ്ടുവരാൻ പോകുന്നത് 200 കോടി രൂപയുടെ നിക്ഷേപമാണ്. പ്രത്യക്ഷവും പരോക്ഷവുമായി 2000 തൊഴിലും.

തൃശൂരിൻ്റെ ഹൃദയഭാഗത്തായി ഇത്രയും സംരംഭങ്ങൾ ആരംഭിക്കുന്നതോടെ ജില്ലയിൽ വലിയ വ്യാവസായിക മുന്നേറ്റം സാധ്യമാകും. ഇത് തൃശ്ശൂരിന്റെ കാര്യത്തിൽ മാത്രമല്ല. കഴിഞ്ഞ ദിവസമാണ്…

ഇതരസംസ്ഥാനങ്ങളിൽനിന്നും കേരളത്തിൽ വന്ന് തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികൾക്ക് സംസ്ഥാനത്തുനിന്നും റേഷൻ വാങ്ങുന്നതിന് അവസരം നൽകുന്ന റേഷൻ റൈറ്റ് കാർഡ് പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.

”ടി.സി” എന്ന പഴയ ലീഗുകാരൻ!

“ചന്ദ്രിക” പത്രത്തിൻ്റെ റസിഡൻ്റ് എഡിറ്ററായി റിട്ടയർ ചെയ്ത എഴുത്തുകാരനാണ് ടി.സി മുഹമ്മദ് സാഹിബ്. കൂത്തുപറമ്പിലെ തൻ്റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്നു.…

മാതൃഭൂമി ഡയറക്ടറും സിനിമാ നിർമ്മാതാവും കോഴിക്കോടിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന പി .വി. ഗംഗാധരൻ അവർകളുടെ നിര്യാണം ഏറെ ദുഃഖത്തോടെയായിരുന്നു അറിഞ്ഞത്. അദ്ദേഹവുമായും മാതൃഭൂമി കുടുംബവുമായും വളരെ അടുത്ത സ്നേഹബന്ധമാണ് എനിക്കുള്ളത്. കോഴിക്കോട് പോയ ഒരവസരത്തിൽ അദ്ദേഹവുമായും മറ്റ്‌ കുടുംബാംഗങ്ങളുമായും ഏറെ നേരം സംസാരിച്ചത് ഞാൻ ഓർക്കുന്നു. ആദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.

എം എ യൂസഫലിചെയർമാൻ, ലുലു ഗ്രൂപ്പ്

മാറ്റമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍അതുകൊണ്ടുവരുന്നവരില്‍ആദ്യത്തെ ആള്‍ നിങ്ങളാവട്ടെ എന്നതായിരുന്നു ഡോ. എ.പി. ജെ. അബ്ദുൾ കലാംനല്‍കിയ സന്ദേശം.

വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രിയങ്കരനായ അധ്യാപകനും ശാസ്ത്രജഞനുംഭാരതത്തിൻ്റെ പതിനൊന്നാം രാഷ്ട്രപതിയുമായ ‍ഡോ.കലാമിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിൻ്റെ സന്ദേശങ്ങൾ വഴി വെളിച്ചമാക്കി മുന്നോട്ട് പോകാം.…

പത്തനംതിട്ട ജില്ലയിൽ ഇന്നും നാളെയും ചിലയിടങ്ങളിൽ തീവ്രമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സൂചികകൾ പ്രകാരം ഒക്ടോബർ 15,16 തീയതികളിൽ ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. യാതൊരു കാരണവശാലും നദികളിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങുവാൻ പാടില്ല. ഏവരും ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഓപ്പറേഷൻ അജയ്: നാലാമത്തെവിമാനം എത്തി; 18 മലയാളികൾ

ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള നാലാമത് വിമാനം രാവിലെ 7. 50 മണിക്ക്ന്യൂഡൽഹി ഇന്ദിര…