NEWS
കണ്‍വെന്‍ഷനിലേക്ക് വിളിച്ചുവരുത്തി സ്റ്റേജില്‍ കയറ്റാതെ അധിക്ഷേപിച്ചു; വയനാട്ടിലേക്ക് പ്രചാരണത്തിന് അയക്കാനുള്ള അഭ്യര്‍ത്ഥനയും തള്ളി; നിരാശനായ സന്ദീപ് വാര്യര്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കി വീട്ടിലിരിക്കുന്നു; വാതുറന്നാല്‍ പുറത്താക്കാന്‍ കച്ചകെട്ടി നേതൃത്വം: തെരഞ്ഞടുപ്പ് സമയത്തും പകവീട്ടില്‍ തുടര്‍ന്ന് കേരളാ ബിജെപി VM TV NEWS LIVE

പാലക്കാട്: ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിലും സന്ദീപ് വാര്യര്‍ നേതൃത്വത്തിന്റെ അവഗണനയില്‍ തീര്‍ത്തും അതൃപ്തന്‍.
പാലക്കാട്ടെ കണ്‍വെന്‍ഷനിലേക്ക് എല്ലാ അര്‍ത്ഥത്തിലും സന്ദീപ് വാര്യരെ വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ ആവശ്യ പ്രകാരമാണ് കണ്‍വെന്‍ഷന് എത്തിയത്. എന്നാല്‍ വേദിയില്‍ ഇരിപ്പിടം നല്‍കിയില്ല. പ്രോട്ടോകോള്‍ പറഞ്ഞ് കൊച്ചാക്കി കാണിച്ച് അപമാനിക്കുകയും ചെയ്തു. ഈ വേദനയില്‍ വേദി വിട്ടു പോയ സന്ദീപിനെ പിന്നീട് ബിജെപിക്കാര്‍ ആരും ആശ്വസിപ്പിക്കാന്‍ പോലും വിളിച്ചില്ല. മൊബൈല്‍ ഫോണ്‍ ഓഫാക്കി വീട്ടിലിരുന്ന സന്ദീപ് കരുതലോടെ മാത്രമേ പുറത്തിറങ്ങിയ ശേഷവും പ്രതികരിച്ചുള്ളൂ. വയനാട്ടില്‍ പ്രചരണത്തിന് അവസരം നല്‍കണമെന്ന ആവശ്യവും കേരളത്തിലെ ബിജെപി നേതൃത്വം അംഗീകരിച്ചില്ല. എല്ലാ അര്‍ത്ഥത്തിലും സന്ദീപ് വാര്യര്‍ക്കെതിരെ പ്രതികാരം തുടരുകയാണ് സംസ്ഥാന ബിജെപിയിലെ ഔദ്യോഗിക നേതൃത്വം എന്ന വിലയിരുത്തല്‍ സന്ദീപിന്റെ സുഹൃത്തുക്കള്‍ക്കുണ്ട്. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന് എന്തു കൊണ്ട് സംസ്ഥാന സമിതി അംഗമായ സന്ദീപിന് വേദിയില്‍ ഇരിപ്പിടം കിട്ടിയില്ലെന്നത് ആര്‍ക്കും പിടികിട്ടാത്ത കാര്യമാണ്.
ബിജെപിയുടെ ഔദ്യോഗിക നേതൃത്വവുമായി അകല്‍ച്ചയിലാണ് കുറച്ചു കാലമായി സന്ദീപ്. ഔദ്യോഗിക വക്താവ് സ്ഥാനത്ത് നിന്നു പോലും നീക്കി. ഇതിനൊന്നും പ്രത്യേകിച്ച് കാരണവുമുണ്ടായിരുന്നില്ല. പിരവിലെ പ്രശ്‌നമെന്നെല്ലാം പറഞ്ഞു. അതിന് ശേഷം ബിജെപിയില്‍ ചില നിര്‍ണ്ണായക മാറ്റങ്ങളുണ്ടായി. സംഘടനാ ജനറല്‍ സെക്രട്ടറിയായി സുഭാഷ് എത്തി. എല്ലാവരേയും ഒരുമിപ്പിക്കാന്‍ സുഭാഷ് ശ്രമിച്ചു. അങ്ങനെ വീണ്ടും സന്ദീപ് ബിജെപി നേതൃത്വത്തില്‍ സജീവമായി. സന്ദീപിനെ പോലെ പലരും എത്തി. അവരോടെല്ലാം നേതൃത്വം അതൃപ്തിയില്‍ തുടര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സുഭാഷ് ജനറല്‍ സെക്രട്ടറി പദമൊഴിഞ്ഞു. ഇതോടെ വീണ്ടും സന്ദീപ് അടക്കമുള്ളവര്‍ക്ക് അവഗണന തുടങ്ങി. ഇതാണ് പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ പോലും നിറയുന്നത്.
സുഭാഷിന്റെ കാലത്ത് തിരിച്ചെത്തിയ സന്ദീപ് നേതൃത്വത്തില്‍ സജീവമായിരുന്നു. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. വയനാട്ടിലെ പള്‍സും മനസ്സിലാക്കി. അതുകൊണ്ടാണ് ഉപതിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പ്രചരണത്തിന് അനുവാദം തേടിയത്. അത് നല്‍കിയതുമില്ല. പാലക്കാട്ടേക്ക് സന്ദീപ് വാര്യരുടെ പേരും ബിജെപി കേന്ദ്ര നേതൃത്വം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. എന്നാല്‍ അവസാനം കൃഷ്ണകുമാറിന് നറുക്ക് വീണു. പ്രചരണത്തില്‍ സജീവമാകാന്‍ സന്ദീപും ആഗ്രഹിച്ചു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലേക്ക് സന്ദീപിനെ വിളിച്ചത്. സന്തോഷത്തോടെ എത്തുകയും ചെയ്തു. എന്നാല്‍ വേദിയില്‍ ഇരുത്താതെ അപമാനിക്കുകയായിരുന്നു നേതൃത്വം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിര്‍ദ്ദേശം പോലും നടപ്പാടില്ലെന്ന് സന്ദീപ് വിലയിരുത്തുന്നു.
ഈ വേദനയിലാണ് രണ്ടു ദിവസം ഫോണ്‍ ഓഫാക്കി വീട്ടിലിരുന്നത്. പാലക്കാട്ടെ മുതിര്‍ന്ന നേതാവിന്റെ മകളുടെ കല്യാണത്തിന് പോകേണ്ടതുള്ളതു കൊണ്ട് ഇന്ന് പുറത്തിറങ്ങി. അപ്പോഴും ചാനലുകളോട് കരുതലോടെയാണ് പ്രതികരിച്ചത്. പാലക്കാട് നിന്ന് അപമാനിച്ചിറക്കിയാല്‍ സന്ദീപ് വാര്യര്‍ പൊട്ടിത്തെറിക്കുമെന്ന് ചിലര്‍ കരുതി. അങ്ങനെ സന്ദീപ് പ്രതികരിച്ചില്ല. ഇതോടെ ചിലരുടെ ആ മോഹം പൊളിഞ്ഞു. ഒരു തിരഞ്ഞെടുപ്പ് വന്നാല്‍ എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകുന്നതാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ രീതി. എന്നാല്‍ ബിജെപി അതിന് പോലും തയ്യാറാകുന്നില്ലെന്ന വിമര്‍ശനം സന്ദീപ് വാര്യരെ അനുകൂലിക്കുന്നവര്‍ക്കുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് പോലും പക പോക്കുകയാണ് നേതൃത്വമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഒരു നേതാവ് പോലും സന്ദീപിന്റെ വേദന തിരിച്ചറിയുന്നില്ലെന്നാണ് അവര്‍ പറയുന്നത്. ഏതായാലും സംഘ പരിവാറിനൊപ്പം ചേര്‍ന്ന് നില്‍ക്കാനാണ് നിലവില്‍ സന്ദീപിന്റെ തീരുമാനം. എന്നാല്‍ പുറത്താക്കാനുള്ള അടുത്ത അവസരം ഉടന്‍ വരുമെന്ന് കരുതുന്ന എതിര്‍ ലോബിയും പാലക്കാട് സജീവമാണ്.
ബിജെപി വിട്ടെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് സന്ദീപ് വാര്യര്‍ രംഗത്തു വരികയും ചെയ്തു. ബിജെപി വിട്ടിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു. സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ല. താന്‍ നാട്ടിലെ പ്രവര്‍ത്തകര്‍ക്കൊപ്പം സജീവമാണെന്നുംസന്ദീപ് വാര്യര്‍ പറഞ്ഞു. അതേ സമയം, സന്ദീപ് വാര്യര്‍ക്ക് എന്‍ഡിഎ കണ്‍വെന്‍ഷന്‍ വേദിയില്‍ കസേര നല്‍കാത്തത് ശരിയായില്ലെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ പ്രതികരിച്ചു. പക്ഷേ അതുകൊണ്ടൊന്നും സന്ദീപ് പാര്‍ട്ടി വിട്ടുപോകില്ലെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.
ബിഎസ്‌എൻഎല്‍ ഒരു സംഭവം തന്നെ, അംബാനി വിയര്‍ക്കും; 150 ദിവസത്തേക്ക് ഡാറ്റയും അണ്‍ലിമിറ്റഡ് കോളും, വില? VM TV NEWS

ശക്തമായ പോരാട്ടം നടക്കുന്ന മേഖലയായി ടെലികോം വിഭാഗം മാറിയ കാഴ്‌ചയാണ് നമുക്ക് കാണാൻ കഴിയുക. അടുത്ത കാലത്തായി ഇത് കൂടുതലായി മത്സരാധിഷ്‌ഠിതമായി എന്ന് വേണം പറയാം.
ഇതില്‍ പ്രധാനമായത് രാജ്യത്തെ ഏറ്റവും വലിയ കമ്ബനികളില്‍ ഒന്നായ റിലയൻസ് ടെലികോം മേഖലയിലേക്ക് കാലെടുത്ത് വച്ച ശേഷമാണ് എന്നതും തള്ളിക്കളയാൻ കഴിയാത്ത കാര്യമാണ്. അവരുടെ വരവിന് ശേഷമാണ് കൂടുതല്‍ ഓഫറുകള്‍ മറ്റ് കമ്ബനികള്‍ നല്‍കി തുടങ്ങിയത്.
ഇതിനൊപ്പം തന്നെ പ്രധാനപ്പെട്ടൊരു കാര്യം റിലയൻസിന്റെ ജിയോയെ വെല്ലാൻ മാത്രം നമ്മുടെ സ്വന്തം പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്‍ വളർന്നുവെന്നതാണ്. കഴിഞ് കുറച്ച് കാലമായി ഉറങ്ങി കിടന്നിരുന്ന ബിഎസ്‌എൻഎല്‍ പൂർവാധികം ശക്തിയോടെയാണ് തിരിച്ചുവന്നത്. അതിന്റെ ഭാഗമായി ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങളും അവർ വരുത്തുന്നുണ്ട്.
വൈകാതെ 5ജിയിലേക്കും അവർ കാലെടുത്ത് വയ്ക്കും. അതിനിടയില്‍ 4ജി സേവനങ്ങള്‍ കൊണ്ട് തന്നെ മറ്റ് പ്രധാന സേവന ദാതാക്കളായ ജിയോ, എയർടെല്‍, വിഐ എന്നിവയ്ക്ക് കനത്ത വെല്ലുവിളി തീർക്കാൻ കമ്ബനിക്ക് കഴിയുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ബിഎസ്‌എൻഎല്ലിന്റെ വളർച്ച ഏറ്റവും തിരിച്ചടിയാവുന്നത് ജിയോക്ക് തന്നെയാണ്.
അടുത്തിടെ ബിഎസ്‌എൻഎല്‍ പുറത്തിറക്കിയ റീചാർജ് പ്ലാൻ തന്നെ ഇതിന് ഉദാഹരണം. വളരെ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കളുടെ പോക്കറ്റ് കീറാത്ത നിലയിലാണ് ഈ പ്ലാൻ കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്. അതും 400 രൂപയില്‍ താഴെ മാത്രം നല്‍കി നിങ്ങള്‍ക്ക് ഏതാണ്ട് അഞ്ച് മാസത്തോളം വാലിഡിറ്റി ലഭിക്കുമെന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.
ബിഎസ്‌എൻഎല്‍ 397 രൂപ റീചാർജ് പ്ലാൻ
ഉപഭോക്താക്കളുടെ സന്തോഷത്തിന് പ്രാധാന്യം നല്‍കുന്ന ബിഎസ്‌എൻഎല്‍ നയത്തോട് ചേർന്ന് നില്‍ക്കുന്നൊരു റീചാർജ് പ്ലാൻ ആണിത്. കാരണം ദിവസ കണക്ക് നോക്കുകയാണെങ്കില്‍ കുറഞ്ഞത് മൂന്ന് രൂപ പോലും മുടക്കാതെയാണ് ഇത്രയധികം ആനുകൂല്യങ്ങള്‍ കമ്ബനി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. 150 ദിവസത്തെ വാലിഡിറ്റിയോട് കൂടിയാണ് ഈ ഓഫർ ലഭ്യമാവുക.
അണ്‍ലിമിറ്റഡ് ഫോണ്‍ കോളുകള്‍, ഡാറ്റ, സൗജന്യ എസ്‌എംഎസ് സേവനങ്ങള്‍ എന്നിവ പോലെയുള്ള ഫീച്ചറുകളോടൊപ്പമാണ് ഈ ഓഫർ വരുന്നത്. ആദ്യ മാസം രാജ്യത്തുടനീളമുള്ള ഏത് മൊബൈല്‍ നെറ്റ്‌വർക്കിലേക്കും ഉപയോക്താക്കള്‍ക്ക് സൗജന്യ കോളുകള്‍ ലഭിക്കും. പ്രതിദിനം 2 ജിബി ഡാറ്റയാണ് ഇതിനൊപ്പം ലഭിക്കുക.
എന്നാല്‍ ശേഷിക്കുന്ന നാല് മാസം നിങ്ങള്‍ക്ക് ഔട്ട് ഗോയിങ് കോളുകള്‍ ആസ്വദിക്കാൻ ടോപ്പ് അപ്പ് പ്ലാനുകള്‍ ആശ്രയിക്കേണ്ടി വരും. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ അഞ്ച് മാസത്തോളം നിങ്ങള്‍ മറ്റൊരു റീചാർജ് ഓഫറിനെ പറ്റി ആലോചിക്കേണ്ട എന്നതാണ്. ഈ ഓഫർ ചെയ്‌താല്‍ പിന്നെ വാലിഡിറ്റിയെ കുറിച്ച് ആശങ്കാകുലരാവേണ്ട സാഹചര്യമില്ല.
എന്തുകൊണ്ട് ഈ ഓഫർ വീണ്ടും ചർച്ചയാവുന്നു
നേരത്തെ തന്നെ ബിഎസ്‌എൻഎല്‍ നല്‍കി വരുന്ന ഈ ഓഫർ ചർച്ചയാകാനുള്ള കാരണം മറ്റ് കമ്ബനികളുടെ അധികനിരക്ക് തന്നെയാണ്. അടുത്തിടെ ജിയോ, എയർടെല്‍, വിഐ എന്നിവ നിരക്കുകള്‍ വർധിപ്പിച്ചിരുന്നു. ഈ താരിഫ് വർധന ഉപഭോക്താക്കള്‍ക്ക് ഇടയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചത്. ഇതിന് പിന്നാലെയാണ് ഈ ബിഎസ്‌എൻഎല്ലിന്റെ പ്ലാൻ ചർച്ചയാവുന്നത്.
ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ കുത്തിയത് 50 തവണ; പാതി ജീവനുമായി കിടന്ന 26-കാരിയുടെ മുഖത്ത് ചവിട്ടും, നടുക്കുന്ന വീഡിയോ VM TV NEWS

ഭർത്താവിന്റെ രണ്ടാം ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ച ആദ്യ ഭാര്യയെ പൊലീസ് പിടികൂടി. ഒന്നും രണ്ടും തവണയല്ല 50 തവണയാണ് സ്ത്രീയെ കുത്തിയത്.
ഇതിന്റെ നടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മദ്ധ്യപ്രദേശിലെ രേവ ജില്ലയിലായിരുന്നു നടക്കുന്ന ആക്രമണം. ജയ എന്ന 26-കാരിയെയാണ് മാൻസി(22) തുരുതുരെ കുത്തിപരിക്കേല്‍പ്പിച്ചത്. നിലത്ത് പാതിജീവനുമായി കിടന്നിട്ടും അരിശം തീരാതെ ഇവരെ വീണ്ടും ആക്രമിച്ചു.
ചോരയില്‍ കുളിച്ചുക്കിടന്ന ഇവരുടെ മുഖത്ത് മാൻസി ചവിട്ടുന്നതും അസഭ്യം പറയുന്നതും കാണാമായിരുന്നു. റാംബാബു വർമയുടെ ഭാര്യമാരാണിത്. ദീപാവലിക്ക് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായത്. വാക്കുതർക്കത്തിന്റെ പേരിലായിരുന്നു ആക്രമണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
വിവരം അറിഞ്ഞ പാെലീസ് സ്ഥലത്തെത്തി മാൻസിയെ അറസ്റ്റ് ചെയ്തു. റാംബാബു ജയയെ 2019-ലാണ് വിവാഹം ചെയ്തത്. ഇവരുടെ ശരീരിക അവശതകള്‍ കാരണമാണ് വർമ 2021-ല്‍ മാൻസിയെ വിവാഹം ചെയ്യുന്നത്. ഇരയുടെ മൊഴിയെടുക്കാൻ കാത്തിരിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ഉദിത് മിശ്ര പറഞ്ഞു.
ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ കുത്തിയത് 50 തവണ; പാതി ജീവനുമായി കിടന്ന 26-കാരിയുടെ മുഖത്ത് ചവിട്ടും, നടുക്കുന്ന വീഡിയോ VM TV NEWS
ഭർത്താവിന്റെ രണ്ടാം ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ച ആദ്യ ഭാര്യയെ പൊലീസ് പിടികൂടി. ഒന്നും രണ്ടും തവണയല്ല 50 തവണയാണ് സ്ത്രീയെ കുത്തിയത്.
ഇതിന്റെ നടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മദ്ധ്യപ്രദേശിലെ രേവ ജില്ലയിലായിരുന്നു നടക്കുന്ന ആക്രമണം. ജയ എന്ന 26-കാരിയെയാണ് മാൻസി(22) തുരുതുരെ കുത്തിപരിക്കേല്‍പ്പിച്ചത്. നിലത്ത് പാതിജീവനുമായി കിടന്നിട്ടും അരിശം തീരാതെ ഇവരെ വീണ്ടും ആക്രമിച്ചു.
ചോരയില്‍ കുളിച്ചുക്കിടന്ന ഇവരുടെ മുഖത്ത് മാൻസി ചവിട്ടുന്നതും അസഭ്യം പറയുന്നതും കാണാമായിരുന്നു. റാംബാബു വർമയുടെ ഭാര്യമാരാണിത്. ദീപാവലിക്ക് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായത്. വാക്കുതർക്കത്തിന്റെ പേരിലായിരുന്നു ആക്രമണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
വിവരം അറിഞ്ഞ പാെലീസ് സ്ഥലത്തെത്തി മാൻസിയെ അറസ്റ്റ് ചെയ്തു. റാംബാബു ജയയെ 2019-ലാണ് വിവാഹം ചെയ്തത്. ഇവരുടെ ശരീരിക അവശതകള്‍ കാരണമാണ് വർമ 2021-ല്‍ മാൻസിയെ വിവാഹം ചെയ്യുന്നത്. ഇരയുടെ മൊഴിയെടുക്കാൻ കാത്തിരിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ഉദിത് മിശ്ര പറഞ്ഞു.
‘എന്റെ ഭാവി മരുമകള്‍’; കരിഷ്‌മ കപൂറിനെ പരിചയപ്പെടുത്തി ജയ ബച്ചൻ, വിവാഹമോചന വാര്‍ത്തകള്‍ക്കിടെ വീഡിയോ വൈറല്‍ VM TV NEWS LIVE

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരജോഡികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. അടുത്തിടെ ഇരുവരും വിവാഹമോചിതരാകുന്നുവെന്ന തരത്തില്‍ നിരവധി വാർത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ താരങ്ങള്‍ ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിനിടെ നടിയും മോഡലുമായ നിമ്രത് കൗറും അഭിഷേക് ബച്ചനും പ്രണയത്തിലാണെന്ന തരത്തില്‍ നിരവധി ഗോസിപ്പുകള്‍ പുറത്തുവന്നു. ഇത്തരം ഗോസിപ്പുകള്‍ ശ്രദ്ധിക്കാറില്ലെന്നായിരുന്നു നിമ്രത്തിന്റെ പ്രതികരണം. ഇപ്പോഴിതാ ബച്ചൻ കുടുംബത്തിലെ വിവാഹമോചന വാർത്തകള്‍ക്കിടെ പഴയൊരു വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
ഒരു പുസ്‌തക പ്രകാശനച്ചടങ്ങിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ജയ ബച്ചൻ, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ശ്വേത നന്ദ, നവ്യ നവേലി എന്നിവർ വേദിയിലുണ്ട്. ചടങ്ങില്‍ തന്റെ കുടുംബത്തിലെ മറ്റൊരു പ്രധാന അംഗത്തെ പരിചയപ്പെടുത്തുകയാണ് ജയ ബച്ചൻ. തന്റെ ഭാവി മരുമകളായി അഭിസംബോധന ചെയ്ത് ബോളിവുഡ് നടി കരിഷ്‌മ കപൂറിനെ ജയ ബച്ചൻ വേദിയിലേയ്ക്ക് ക്ഷണിക്കുന്നു. തുടർന്ന് കരിഷ്‌മ കടന്നുവരികയും ബച്ചൻ കുടുംബം ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഐശ്വര്യ റായ്‌യെ വിവാഹം ചെയ്യുന്നതിന് മുൻപ് അഭിഷേകും കരിഷ്‌മയും തമ്മില്‍ 2002ല്‍ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവാഹം നടന്നില്ല. വിവാഹം ഉപേക്ഷിക്കുന്നതിനുള്ള കാരണം ഇരുകുടുംബങ്ങളും വെളിപ്പെടുത്തിയിട്ടില്ല. ഇതിനുശേഷമാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാവുന്നത്. കരിഷ്മ ബിസിനസുകാരനായ സഞ്ജയ് കപൂറിനെയും വിവാഹം ചെയ്തു. 2016ല്‍ കരിഷ്‌മ വിവാഹമോചിതയായി. പഴയ വീഡിയോയുടെ അടിസ്ഥാനത്തില്‍ പലരും അഭിഷേക്- ഐശ്വര്യ വിള്ളലുമായി ബന്ധപ്പെടുത്തി പല കഥകളും മെനയുകയാണ്.
നിനക്ക് ലഡ്ഡു കിട്ടിയോ? ഫുഡി, കളര്‍, ട്വിങ്കിള്‍… ട്രെൻഡിങ് ആയി ഗൂഗിള്‍ പേയുടെ ദീപാവലി ഓഫര്‍ VM TV NEWS CHANNEL

വ്യത്യസ്തങ്ങളായ പല ഓഫറുകളും സോഷ്യല്‍ മീഡിയ സൈറ്റുകളിലും ആപ്പുകളിലും എല്ലാം കാണാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ പേ.
ഗൂഗിള്‍ പേ വഴി 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തുന്ന ഉപഭോക്താക്കള്‍ക്കാണ് സ്പെഷ്യല്‍ ലഡു ഓഫർ ലഭ്യമാകുക.
പലവിധത്തിലുള്ള ലഡുവാണ് ഗൂഗിള്‍ പേ വഴി ലഭ്യമാകുക. ഇത് പണത്തിന്റെ രൂപത്തിലാണെന്ന് മാത്രം. കളർ, ഫുഡി, ദോസ്തി, ട്രെൻഡി, ട്വിങ്കിള്‍, ഡിസ്കോ എന്നിങ്ങനെയാണ് ലഡുവിന് നല്‍കിയിരിക്കുന്ന പേരുകള്‍. മർച്ചന്റ് പെയ്മെന്റ്, മൊബൈല്‍ റീചാർജിങ്, മറ്റുള്ളവർക്ക് പണം അയച്ചു കൊടുക്കല്‍ എന്നിവക്കായി ഗൂഗിള്‍ പേ ഉപയോഗിക്കുന്നവർക്ക് ലഡു ലഭിക്കും.
ലഡുവിനായി നമ്മള്‍ നമ്മുടെ സുഹൃത്തുക്കളോട് റിക്വസ്റ്റ് ചെയ്യുന്നതിനും മറ്റുള്ളവർക്ക് നമ്മുടെ പക്കലുള്ള ലഡു ഗിഫ്റ്റ് ചെയ്യുന്നതിനും അവസരം ഉണ്ട്. ഒക്ടോബർ 21 മുതല്‍ ആരംഭിച്ച ഓഫറിന്റെ കാലാവധി നവംബർ 7 ന് അവസാനിക്കും. 6 വ്യത്യസ്ത ലഡുവും ഒരുമിച്ച് ലഭിക്കുന്ന ഉപഭോക്താവിന് 50 രൂപ മുതല്‍ 1001 രൂപ വരെ ക്യാഷ് ബാക്കായി ലഭ്യമാകും.
നിരവധി ഉപഭോക്താക്കള്‍ക്കാണ് ഇത്തരത്തില്‍ ക്യാഷ് ബാക്ക് ലഭിച്ചത്. കാലാവധിക്കുള്ളില്‍ ഓഫർ ആനുകൂല്യം ലഭിക്കുന്നതിനായി ചാറ്റ് ബോക്സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിനായുള്ള ചോദ്യങ്ങളാണ്.
വ്യത്യസ്തങ്ങളായ പല ഓഫറുകളും സോഷ്യല്‍ മീഡിയ സൈറ്റുകളിലും ആപ്പുകളിലും എല്ലാം കാണാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ പേ.
ഗൂഗിള്‍ പേ വഴി 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തുന്ന ഉപഭോക്താക്കള്‍ക്കാണ് സ്പെഷ്യല്‍ ലഡു ഓഫർ ലഭ്യമാകുക.
പലവിധത്തിലുള്ള ലഡുവാണ് ഗൂഗിള്‍ പേ വഴി ലഭ്യമാകുക. ഇത് പണത്തിന്റെ രൂപത്തിലാണെന്ന് മാത്രം. കളർ, ഫുഡി, ദോസ്തി, ട്രെൻഡി, ട്വിങ്കിള്‍, ഡിസ്കോ എന്നിങ്ങനെയാണ് ലഡുവിന് നല്‍കിയിരിക്കുന്ന പേരുകള്‍. മർച്ചന്റ് പെയ്മെന്റ്, മൊബൈല്‍ റീചാർജിങ്, മറ്റുള്ളവർക്ക് പണം അയച്ചു കൊടുക്കല്‍ എന്നിവക്കായി ഗൂഗിള്‍ പേ ഉപയോഗിക്കുന്നവർക്ക് ലഡു ലഭിക്കും.
ലഡുവിനായി നമ്മള്‍ നമ്മുടെ സുഹൃത്തുക്കളോട് റിക്വസ്റ്റ് ചെയ്യുന്നതിനും മറ്റുള്ളവർക്ക് നമ്മുടെ പക്കലുള്ള ലഡു ഗിഫ്റ്റ് ചെയ്യുന്നതിനും അവസരം ഉണ്ട്. ഒക്ടോബർ 21 മുതല്‍ ആരംഭിച്ച ഓഫറിന്റെ കാലാവധി നവംബർ 7 ന് അവസാനിക്കും. 6 വ്യത്യസ്ത ലഡുവും ഒരുമിച്ച് ലഭിക്കുന്ന ഉപഭോക്താവിന് 50 രൂപ മുതല്‍ 1001 രൂപ വരെ ക്യാഷ് ബാക്കായി ലഭ്യമാകും.
നിരവധി ഉപഭോക്താക്കള്‍ക്കാണ് ഇത്തരത്തില്‍ ക്യാഷ് ബാക്ക് ലഭിച്ചത്. കാലാവധിക്കുള്ളില്‍ ഓഫർ ആനുകൂല്യം ലഭിക്കുന്നതിനായി ചാറ്റ് ബോക്സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിനായുള്ള ചോദ്യങ്ങളാണ്.
ഇന്റര്‍നാഷണലും നമ്മുടെ കൂടെ ഉണ്ട്; ഇന്ത്യക്കാര്‍ക്ക് വേണ്ടി ചെറിയ വലിയ തീരുമാനവുമായി ആപ്പിള്‍ VM TV NEWS CHANNEL

ആപ്പിള്‍ ഇന്ത്യയില്‍ നാല് സ്റ്റോറുകള്‍ കൂടി തുറക്കും എന്ന് ടിം കുക്ക് പ്രഖ്യാപിച്ചു. ഇതൊരു വലിയ സംഭവവികാസമല്ല.
ആപ്പിള്‍ ഇത് സ്ഥിരീകരിക്കുന്നത് ഇതാദ്യമല്ല. എന്നിരുന്നാലും, 2024 സെപ്തംബർ മാസത്തില്‍ ഇന്ത്യയില്‍ റെക്കോർഡ് വരുമാനം നേടിയതിന് ശേഷം ആണ് ടിം കുക്കില്‍ നിന്ന് ആദ്യമായി ഈ വാക്കുകള്‍ ഔദ്യോഗികമായി വരുന്നു. ഐഫോണുകളുടെ വില്‍പ്പനയിലെ വളർച്ചയെ തുടർന്ന്, ആപ്പിളിൻ്റെ വരുമാനം എല്ലാ മേഖലകളിലും 6% വർദ്ധിച്ചതായി ടിം കുക്ക് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച കമ്ബനിയുടെ ഏണിങ്‌സ് കോളില്‍ ടിം കുക്ക് പറഞ്ഞത്, “ഐഫോണ്‍ എല്ലാ ജിയോഗ്രാഫിക്കല്‍ സെഗ്‌മെന്റിലും വളർന്നു.
ഈ വിഭാഗത്തിന് ഒരു പുതിയ സെപ്തംബർ ക്വാട്ടറിലെ വരുമാന റെക്കോർഡ് അടയാളപ്പെടുത്തി. കൂടാതെ ഞങ്ങള്‍ ഇന്ത്യയില്‍ കാണുന്ന ആവേശത്തില്‍ ഞങ്ങള്‍ ആവേശഭരിതരായി തുടരുന്നു. ഇത് എക്കാലത്തെയും വരുമാന റെക്കോർഡ് ആണ്.” അതോടൊപ്പം ആപ്പിള്‍ രാജ്യത്ത് നാല് സ്റ്റോറുകള്‍ കൂടി തുറക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലുള്ള രണ്ട് സ്റ്റോറുകള്‍ 2023ൻ്റെ തുടക്കത്തില്‍ ഡല്‍ഹിയിലും മുംബൈയിലും സ്റ്റോറുകള്‍ തുറന്നു. ഇന്ത്യയില്‍ നാല് പുതിയ സ്റ്റോറുകള്‍ കമ്ബനി കൊണ്ടുവരുമെന്ന് ആപ്പിളിൻ്റെ റീട്ടെയില്‍ സീനിയർ വൈസ് പ്രസിഡൻ്റ് ഡിഡ്രെ ഒബ്രിയൻ നേരത്തെ സ്ഥിരീകരിച്ചിരുന്നു. രണ്ട് സ്റ്റോറുകള്‍ ഡല്‍ഹിയിലും മുംബൈയിലും രണ്ട് സ്റ്റോറുകള്‍ ബെംഗളൂരുവിലും പൂനെയിലും ആയിരിക്കും വരുന്നത്.
ആഗോളതലത്തില്‍ ഐപാഡുകളുടെ വില്‍പ്പനയിലും ആപ്പിള്‍ വളർച്ച രേഖപ്പെടുത്തി. ആപ്പിളിൻ്റെ ചീഫ് ഫിനാൻഷ്യല്‍ ഓഫീസർ ലൂക്കാ മേസ്‌ട്രി പറഞ്ഞത്, “വികസിത വിപണികളിലെ വളർച്ചയ്‌ക്ക് പുറമേ, മെക്‌സിക്കോ, ബ്രസീല്‍, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളില്‍ ഇരട്ട അക്ക വളർച്ചയോടെ, ഉയർന്നുവരുന്ന പല വിപണികളിലും ഞങ്ങള്‍ ശക്തമായ പ്രകടനം കാഴ്ചവച്ചു. ഐപാഡ് ഇൻസ്റ്റാള്‍ ചെയ്ത അടിത്തറ മറ്റൊരു എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ഈ ക്വാട്ടറില്‍ ഐപാഡുകള്‍ വാങ്ങിയ പകുതിയിലധികം ഉപഭോക്താക്കളും ഉല്‍പ്പന്നത്തില്‍ പുതിയവരാണ്.
ഒരു കൗണ്ടർപോയിൻ്റ് റിപ്പോർട്ട് അനുസരിച്ച്, 2024 സെപ്തംബർ ക്വാട്ടറില്‍ 22% മൂല്യത്തിൻ്റെ അടിസ്ഥാനത്തില്‍ ആപ്പിള്‍ ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന വിപണി വിഹിതം നേടി. രാജ്യത്ത് കൂടുതല്‍ ആളുകള്‍ പ്രീമിയം ഫോണുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനാല്‍, ബ്രാൻഡ് പാരമ്ബര്യം കാരണം ആപ്പിള്‍, സാംസങ് എന്നിവയില്‍ നിന്നുള്ള ഉപകരണങ്ങള്‍ ആദ്യ പരിഗണനകളാണ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ ആണ് പുതിയ മാക്ബുക് പ്രോ 14നും (MacBook Pro 14) മാക്ബുക് പ്രോ 16നും (MacBook Pro 16) ലോഞ്ച് ചെയ്തത്. പ്രതീക്ഷിച്ചത് പോലെ, പുതിയ മാക്ബുക് പ്രോ 14ല്‍ (MacBook Pro 14) വരുന്നത് M4 ചിപ്‌സെറ്റാണ്. എന്നിരുന്നാലും M4 പ്രോ ഉപയോഗിക്കുന്ന വേരിയൻ്റുകളും ലഭ്യമാണ്. ആപ്പിള്‍ ഇപ്പോള്‍ 16ജിബി റാം ഉള്ള ബേസ് വേരിയൻ്റിനെ പോലും സജ്ജീകരിക്കുന്നു.
ഇന്ത്യയില്‍, മാക്ബുക്ക് പ്രോ 14ൻ്റെ വില ആരംഭിക്കുന്നത് 169,900 രൂപ മുതല്‍ ആണ്. M4 പ്രോ ചിപ്‌സെറ്റുള്ള മാക്ബുക്ക് പ്രോ 16ൻ്റെ വില 249,900 രൂപ മുതല്‍ ആണ്. ഇത് കൂടാതെ, ആപ്പിളിന്റെ എല്ലാ പുതിയ മാക്ബുക് (MacBook) ലാപ്‌ടോപ്പുകളും വിദ്യാർത്ഥികള്‍ക്കായി 10,000 രൂപ മുതല്‍ വൻ കിഴിവോടെ ഉടൻ ലഭ്യമാണ്.
ജിയോക്ക് പകരം ജിയോ മാത്രം! ഡാറ്റ സ്പീഡില്‍ ഒരു രക്ഷയുമില്ല; ആഗോള ടെലികോം രംഗത്ത് ആധിപത്യം തുടരുന്നു; റിപ്പോര്‍ട്ട് VM TV NEWS CHANNEL

വീണ്ടും ആധിപത്യം തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ദാതാവായ റിലയൻസ് ജിയോ. തുടർച്ചയായ മൂന്നാം പാദത്തിലും മൊബൈല്‍ ഡാറ്റാ ട്രാഫിക്കില്‍ ജിയോ മുന്നിലെത്തി.
അന്താരാഷ്‌ട്ര കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ടിഫിഫിഷ്യന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച് ഡാറ്റാ ട്രാഫിക്കില്‍ 24 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടെലികോം രംഗത്തെ നേതാവായി ജിയോ മാറുന്നതിന്റെ സൂചനയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിശ്ചിത സമയത്തിനുള്ളില്‍ നെറ്റ്വർക്കിലൂടെ സഞ്ചരിക്കുന്ന ഡാറ്റയ്‌ക്കാണ് ഡാറ്റാ ട്രാഫിക് എന്നുവിളിക്കുന്നത്. ജിയോയുടെ പ്രധാന എതിരാളിയായ എയർടെല്‍ വർഷം തോറും 23 ശതമാനം വളർച്ച കൈവരിച്ചു. മൊബൈല്‍ ഡാറ്റ ഉപയോഗത്തില്‍ ജിയോ ഗണ്യമായ കുതിപ്പ് നിലനിർത്തുകയാണ്. അതേസമയം ചൈന മൊബൈല്‍ രണ്ട് ശതമാനം വർദ്ധന മാത്രമാണ് രേഖപ്പെടുത്തിയത്.
ഡാറ്റ ട്രാഫിക്കില്‍ മുൻപിലാണെങ്കിലും വരിക്കാരുടെ എണ്ണത്തില്‍ ജിയോ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ജൂലൈയില്‍ താരിഫ് ഉയർത്തിയതോടെ വൻ ഇടിവാണ് വരിക്കാരുടെ എണ്ണത്തില്‍ ജിയോ ഉള്‍പ്പടെയുള്ള ടെലികോം ദാതാക്കള്‍ക്കുണ്ടായിരിക്കുന്നത്. ജൂലൈ മുതല്‍ ജിയോയ്‌ക്ക് നഷ്ടപ്പെട്ടത് 11 ദശലക്ഷം ഉപയോക്താക്കളെയാണ്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 489.7 ദശലക്ഷം വരിക്കാരുണ്ടായിരുന്നത് ജൂലൈ-സെപ്റ്റംബർ പാദത്തില്‍ 478.8 ദശലക്ഷമായി കുറഞ്ഞു. എന്നിരുന്നാലും 5ജി സേവനം ഉപയോക്താക്കളെ ആകർഷിക്കുന്നു.
ജിയോയുടെ 5G ഉപയോക്താക്കളുടെ എണ്ണം 148 ദശലക്ഷത്തിലെത്തി. ഓരോ ജിയോ ഉപയോക്താവും പ്രതിമാസം ശരാശരി 31 ജിബി ഡാറ്റ ഉപയോഗിക്കുന്നു. ജിയോയ്‌ക്ക് ക്ഷീണം വന്നപ്പോള്‍ ലാഭമായത് ബിഎസ്‌എൻഎല്ലിനാണ്. 5.5 ദശലക്ഷം വരിക്കാരെയാണ് ബിഎസ്‌എൻഎല്‍ നേടിയത്. ജൂലൈയില്‍ മാത്രം മൂന്ന് ദശലക്ഷം വരിക്കാരെയും ഓഗസ്റ്റില്‍ 2.5 ദശലക്ഷം പുതിയ വരിക്കാരെയും ലഭിച്ചു.
ഇളയമകന്റെ പിതാവ് മൂത്തമകനാണെന്ന് പ്രചരിപ്പിച്ചു! ഷാരൂഖ് ഖാനെയും ഭാര്യയെയും പ്രതിസന്ധിയിലാക്കിയ ഗോസിപ്പ് VM TV NEWS CHANNEL

ബോളിവുഡിന്റെ കിംഗ് എന്നറിയപ്പെടുന്ന നടന്‍ ഷാരൂഖ് ഖാന്‍ ഇന്ന് 59 ജന്മദിനം ആഘോഷിക്കുകയാണ്. ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ നടന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ഇത്തവണ വലിയൊരു പാര്‍ട്ടി നടത്താനാണ് നടന്‍ തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല ജന്മദിനത്തോടനുബന്ധിച്ച് ചില സുപ്രധാന വെളിപ്പെടുത്തലുകളും വന്നേക്കുമെന്ന സൂചനകളുണ്ട്.
ഇതിനിടെ ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ടുള്ള നിരവധി കഥകളാണ് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. നടന്റെ പ്രണയജീവിതവും കുടുംബവും സിനിമയും വിവാദങ്ങളുമൊക്കെ പ്രചരിക്കുകയാണ്. അതില്‍ ഏറ്റവും ശ്രദ്ധേയം മക്കളുടെ പേരിലുള്ള ഗോസിപ്പുകളാണ്…
ആര്യന്‍ ഖാന്‍, സുഹാന ഖാന്‍, അബ്രാം ഖാന്‍, എന്നിങ്ങനെ മൂന്നു മക്കളാണ് ഷാരൂഖിനുള്ളത്. മൂത്ത രണ്ടുമക്കളില്‍ നിന്നും വലിയ വ്യത്യാസം അബ്രാമിനുണ്ട്. 2013 മെയ് 27നാണ് നടനും ഭാര്യ ഗൗരി ഖാനും ഇളയ മകന് ജന്മം കൊടുക്കുന്നത്. അതുവരെ ഗൗരി ഗര്‍ഭിണി അല്ലാത്തതിനാല്‍ ഈ കുഞ്ഞിന്റെ ജനനം എങ്ങനെയാണെന്ന സംശയം വന്നു. പിന്നാലെ ഇത് വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച മകനാണെന്ന് നടന്‍ വെളിപ്പെടുത്തി.
എന്നാല്‍ നടന്റെ ഈ വിശദീകരണം പലര്‍ക്കും മതിയാവുന്നതായിരുന്നില്ല. അബ്രാമിന്റെ ജനനത്തിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചു. അതില്‍ നടനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചൊരു വാര്‍ത്ത മൂത്ത മകന്റെ പേരിനൊപ്പം വന്ന പ്രചരണങ്ങളാണ്. 1998 ലാണ് മൂത്തമകന്‍ ആര്യന്‍ ഖാന്‍ ജനിക്കുന്നത്. ആര്യനും അബ്രാമും തമ്മില്‍ 15 വയസ്സിന്റെ വ്യത്യാസമാണ് ഉള്ളത്.
ചേട്ടനും അനിയനും തമ്മിലുള്ള അടുപ്പവും സ്‌നേഹവും എടുത്തു പറയേണ്ടതുമാണ്. എന്നാല്‍ ആര്യന്റെ മകനാണ് അബ്രാം എന്ന തരത്തിലാണ് ഇടയ്ക്കു കിംവദന്തികള്‍ പ്രചരിച്ചത്. വിദേശത്ത് പഠിക്കുകയായിരുന്ന ആര്യന് അവിടെ ഒരു പ്രണയം ഉണ്ടാവുകയും ആ പെണ്‍കുട്ടിയില്‍ ജനിച്ച കുഞ്ഞാണ് അബ്രാമെന്നുമാണ് കഥകള്‍. സ്വന്തം മകന്റെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ കഴിയാതെ ഷാരൂഖ് ഖാനും ഭാര്യയും കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു എന്നും അതിന് വാടക ഗര്‍ഭധാരണ കഥ പറയുകയും ചെയ്തു എന്നാണ് പ്രചരിക്കപ്പെട്ടത്.
എന്നാല്‍ പിന്നീട് ഒരിക്കല്‍ മകന്റെ ജനനംത്തെക്കുറിച്ച് നടന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ‘ ഞാനും ഭാര്യയും മൂന്നാമതൊരു കുട്ടി വേണമെന്ന് തീരുമാനിച്ചപ്പോള്‍ ഭാര്യയുടെ ആരോഗ്യം കൂടി പരിഗണിച്ചാണ് വാടക ഗര്‍ഭപാത്രം തിരഞ്ഞെടുത്തത്. എന്നാല്‍ 15 വയസുള്ള ഞങ്ങളുടെ മൂത്ത മകന്റെ രഹസ്യ പുത്രനാണ് ഇതെന്ന് തരത്തില്‍ പലരും പരിഹസിച്ചു. മാത്രമല്ല ഒരു പെണ്‍കുട്ടിയോടൊപ്പം കാറില്‍ പോകുന്ന ആര്യന്റെ ചിത്രങ്ങളും വേറൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കുടുംബം എന്ന നിലയില്‍ ഞങ്ങളെ വളരെ അസ്വസ്ഥമാക്കിയ കാര്യമാണിതെന്നും’ ഷാരൂഖ് കൂട്ടിച്ചേര്‍ത്തു…
പിതാവിന് പിന്നാലെ സിനിമയിലേക്ക് എത്തിയ ആര്യന്‍ ഖാന്‍ അഭിനയത്തിനോട് നോ എന്നാണ് പറഞ്ഞത്. പകരം സിനിമയുടെ പിന്നണിയില്‍ ജോലി ചെയ്യുകയായിരുന്നു. സംവിധായകന്‍ ആവുക എന്ന ലക്ഷ്യമാണ് ആര്യന്. എന്നാല്‍ ഇതിനിടെ ചില വിവാദങ്ങളിലേക്കും താരപുത്രന്‍ അകപ്പെട്ടിരുന്നു. 2020 ലാണ് മുംബൈ തീരത്തുള്ള ക്രൂയിസ് കപ്പലില്‍ നടത്തിയ മയക്കുമരുന്ന് പാര്‍ട്ടിയില്‍ നിന്നും ആര്യന്‍ ഖാനെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. ആര്യനെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ വാട്‌സ്‌ആപ്പ് ചാറ്റുകള്‍ പരിശോധിക്കുകയും ചെയ്തു. മാത്രമല്ല ജയിലില്‍ കിടക്കേണ്ട അവസ്ഥയും ആര്യനുണ്ടായി…
