NEWS

സിനിമ വൻ പരാജയമായി, 11 കോടി ശിവകാര്‍ത്തികേയന് നല്‍കിയില്ല, പ്രതിഫലം തടഞ്ഞുവച്ചു? VM TV NEWS CHANNEL

രജനികാന്തിന്റെയും വിജയ്‍യുമുള്‍പ്പെടെയുള്ള മുൻനിര തമിഴ് താരങ്ങളുടെ നിരയിലാണ് നിലവില്‍ ശിവകാര്‍ത്തികേയന്റെ സ്ഥാനം.

അമരന്റെ വൻ വിജയം ആണ് താരത്തെ മുന്നേറാൻ സഹായിച്ചത്. എന്നാല്‍ ഒരിക്കല്‍ പരാജയത്തിന്റെ കയ്‍പറിഞ്ഞ താരവുമാണ് ശിവകാര്‍ത്തികേയൻ. മിസ്റ്റര്‍ ലോക്കല്‍ സിനിമയുടെ പരാജയത്തെ തുടര്‍ന്നുള്ള സംഭവമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

സ്റ്റുഡിയോ ഗ്രീൻ നിര്‍മിച്ച തമിഴ് ചിത്രമായിരുന്നു മിസ്റ്റര്‍ ലോക്കല്‍. മിസ്റ്റര്‍ ലോക്കല്‍ വൻ പരാജയമായിരുന്നു. ശിവകാര്‍ത്തികേയന് മുഴുവൻ പ്രതിഫലവും നല്‍കാൻ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ട്. അന്ന് 11 കോടി രൂപയാണ് താരത്തിന് നല്‍കാതെ മാറ്റിവെച്ചത്.

ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 250 കോടിയലിധകം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രമുള്ള കളക്ഷന്റെ കണക്കുകളും ചിത്രത്തിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രം ചിത്രം 177 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മേജര്‍ മുകുന്ദ് വരദരാജായിട്ട് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ രാജ്‍കുമാര്‍ പെരിയസ്വാമിയാണ് അമരൻ സംവിധാനം ചെയ്‍തത്.

മേജറിന്റെ ജീവിത കഥ ഒരു സിനിമയായി എത്തുമ്ബോള്‍ അതിലുണ്ടാകുന്നതിന്റെ ആവേശത്തിലായിരുന്നു തമിഴ് താരം ശിവകാര്‍ത്തികേയൻ. സിനിമ സ്വീകരിക്കാൻ കാരണം യൂണിഫോമായിരുന്നുവെന്ന് പറഞ്ഞിരുന്ന ശിവകാര്‍ത്തികേയൻ മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നുന്നു. കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാൻ ആ സിനിമ സ്വീകരിക്കുമ്ബോള്‍ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു. വേറിട്ട ഒരു വ്യക്തിയായി മാറാൻ തന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാൻ താൻ സ്വയം തന്നെ പരിശീലിച്ചു. യഥാര്‍ഥ ഒരു വ്യക്തിയുടെ കഥ ആയതിനാല്‍ സിനിമ സുഹൃത്തുക്കളും അടുപ്പമുള്ളവരും കാണും. പക്ഷേ യൂണിഫോം താൻ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടു. മുകുന്ദായി ഞാൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാര്‍ഥ ആര്‍മിക്കാര്‍ അഭിനന്ദിച്ചു എന്നും പറഞ്ഞിരുന്നു നേരത്തെ ശിവകാര്‍ത്തികേയൻ.

തണുത്തുറയുന്നു, രക്തം താഴേക്കൊഴുകുന്നു, ദൃഢമാകുന്നു’; മരണശേഷം ശരീരത്തിന് ഇതൊക്കെയാണ് സംഭവിക്കുന്നത് VM TV NEWS

മരണത്തേക്കുറിച്ച്‌ മനുഷ്യർക്ക് നിരവധി തെറ്റിദ്ധാരണകളും ഭയാശങ്കകളും ഉണ്ട്. വിശ്വാസവുമായും അത് ഏറെ ബന്ധപ്പെട്ടിരിക്കുന്നു.

മരണം സംഭവിച്ചാല്‍ മനുഷ്യശരീരത്തിന് എന്താണ് സംഭവിക്കുന്നത്? എക്കാലവും മനുഷ്യൻ ആവർത്തിച്ച്‌ ചോദിക്കുന്ന ചോദ്യമാണത്. മരണത്തേക്കുറിച്ച്‌ ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭയവും ഉത്കണ്ഠകളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഈ വിഷയത്തില്‍ ആളുകള്‍ക്ക് ബോധവല്‍കരണം നടത്തുന്ന ഒരു നഴ്സുണ്ട് അമേരിക്കയില്‍- ജൂലി മക്ഫേഡൻ.

വർഷങ്ങളോളം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ജോലിചെയ്ത ജൂലി സ്വാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ യൂട്യബ് ചാനലിലൂടെ മരണത്തെ കുറിച്ച്‌ സംസാരിക്കുന്നത്. അത്യാഹിത വിഭാഗത്തിലെ രോഗികളെ പരിചരിക്കുന്ന ഹോസ്പൈസ് കെയറിലേക്ക് മാറിയശേഷമാണ് ജൂലി തന്റെ യൂട്യൂബ് ചാനലായ ‘ഹോസ്പൈസ് നഴ്സ് ജൂലി’ തുടങ്ങിയത്. ഇതിലൂടെ മരണത്തെ കുറിച്ച്‌ ആളുകള്‍ക്കുള്ള സംശയങ്ങള്‍ക്കും അവർ മറുപടി നല്‍കി വരുന്നു.

മരണം സംഭവിച്ച ഒരാളുടെ ശരീരത്തിന് എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുന്നത്? വൈറലായ തന്റെ വീഡിയോയില്‍ ജൂലി മക്ഫേഡൻ പറയുന്നതിങ്ങനെ:

ഒരാള്‍ക്ക് മരണം സംഭവിച്ചാല്‍ ശരീരം പെട്ടെന്ന് പരിപൂർണ വിശ്രമാവസ്ഥയിലാകുന്നു. റിലാക്സ്ഡ് ആയ ശരീരത്തില്‍നിന്ന് പുറത്തേക്ക് സ്രവങ്ങള്‍ വരുന്നത് ഇതുകൊണ്ടാണ്. കണ്ണ്, മൂക്ക്, ചെവി എന്നിവിടങ്ങളില്‍നിന്ന് സ്രവങ്ങള്‍ വരാൻ തുടങ്ങുക, മൂത്രം പോവുക എന്നിവയെല്ലാം സംഭവിക്കുന്നു. ഇതാണ് മരണശേഷമുള്ള ശരീരത്തിന്റെ ആദ്യ അവസ്ഥ. ഹൈപ്പോസ്റ്റസിസ് എന്നാണിതിനെ പറയുന്നത്.

ശരീരോഷ്മാവ് നഷ്ടപ്പെടുന്നു
മരണശേഷം ശരീരത്തില്‍നിന്ന് ക്രമേണ ഊഷ്മാവ് നഷ്ടപ്പെടുന്നു. ഓരോ ശരീരവും വ്യത്യസ്തമായാണ് മരണശേഷം പ്രതികരിക്കുന്നത്. ശരീരം തണുത്ത് തുടങ്ങുന്ന പ്രക്രിയ അല്‍ഗർ മോട്ടിസ് എന്നറിയപ്പെടുന്നു. മണിക്കൂറില്‍ 1.51 ഡിഗ്രി അളവില്‍ ശരീരോഷ്മാവ് കുറയാൻ തുടങ്ങും.

രക്തം താഴേക്ക് ചലിക്കുന്നു
മരണം സംഭവിച്ച ശേഷം ഒരാളുടെ ശരീരത്തില്‍നിന്ന് രക്തം താഴ്ഭാഗത്തേക്ക് ഒഴുകുകയാണ് ചെയ്യുക. ഗുരുത്വാകർഷണബലമാണ് ഇതിന് കാരണമാകുന്നുത്. ലിവർ മോട്ടിസ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.

ശരീരം കൂടുതല്‍ ദൃഢമാകുന്നു
മരണശേഷം ശരീരത്തിലെ ഉപാപചയ പ്രക്രിയകള്‍ നില്‍ക്കുന്നതോടെ പേശികള്‍ കൂടുതല്‍ ദൃഢമാകുന്നു. മരണത്തിന്റെ നാലാംഘട്ടമാണിത്. റിഗർ മോട്ടിസ് എന്നാണിതിനെ പറയുന്നത്. 2-4 മണിക്കൂറില്‍ തുടങ്ങി 72 മണിക്കൂർ വരെ ഇത് നീണ്ടുനില്‍ക്കാം. അന്തരീക്ഷത്തിലെ അവസ്ഥയ്ക്കനുസരിച്ചും മരിച്ചയാളുടെ ശാരീരിക പ്രത്യേകതയ്ക്കനുസരിച്ചും ഇതില്‍ മാറ്റംവരാം.

തണുത്തുറഞ്ഞ ശരീരം
മരണംസംഭവിച്ചു കഴിഞ്ഞ് ശരീരോഷ്മാവ് നഷ്ടപ്പെട്ട ശരീരത്തില്‍ തൊടുമ്ബോള്‍ തണുപ്പ് അനുഭവപ്പെടുന്നു.

അഴുകല്‍ പ്രക്രിയ
മരണം സംഭവിച്ച ശരീരത്തിൻറെ ഏറ്റവും അവസാനത്തെ ഘട്ടത്തില്‍ അഴുകല്‍ പ്രക്രിയ സംഭവിക്കുന്നു. മോർച്ചറികളും ആധുനിക ശവസംസ്കാര സമ്ബ്രദായങ്ങളും നിലവില്‍വരുന്നതിനു മുമ്ബ്, സമയമെത്തുമ്ബോള്‍ മൃതദേഹങ്ങള്‍ സ്വാഭാവികമായി അഴുകുകയാണ് ചെയ്തിരുന്നത്. ശരീരദ്രവീകരണത്തിന്റെ സ്വാഭാവികമായ ഭാഗമാണ് ഇതെന്ന് ജൂലി മക്ഫേഡൻ പറയുന്നു.


ഇസ്രയേല്‍ ഉന്നത കമാൻഡര്‍ക്ക് പിന്നാലെ സൈനികരെയും കൊലപ്പെടുത്തി; ഗാസയില്‍ ഹമാസിന്‍റെ തിരിച്ചടി VM TV NEWS EXCLUSIVE

പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസുമായി യുദ്ധം തുടരുന്ന വടക്കൻ ഗാസയില്‍ ഇസ്രയേലിന് തിരിച്ചടി. ഹമാസ് ആക്രമണത്തില്‍ നാലു ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു.

കഫീർ ബ്രിഗേഡിന്‍റെ ഷിംഷോണ്‍ ബറ്റാലിയനിലുള്ള സ്റ്റാഫ് സർജെന്‍റുമാരായ ഓർ കാട്സ് (20), നാവ് യെർ അസൂലിൻ (21), ഗാരി ലാല്‍ഹ്രുഐകിമ സോലറ്റ് (21), ഒഫീർ എലിയാഹു (20) എന്നിവരാണ് മരിച്ചത്. വിവരം ഔദ്യോഗികമായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു.

ഒരു കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന സൈനികർക്കുനേരെ ടാങ്ക് വേധ മിസൈല്‍ ഉപയോഗിച്ചായിരുന്നു സ്മാസ് ആക്രമണം. ജബലിയക്കു സമീപത്തെ ബെയ്ത് ലാഹിയ മേഖലയില്‍ ഹമാസിൻ്റെ കഫീർ ബ്രിഗേഡിന്‍റെ നേതൃത്വത്തിലാണ് സൈനിക നീക്കം നടക്കുന്നത്. ഇന്നലെ നടന്ന ആക്രമണത്തില്‍ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ റിസർവ് സൈനിക കമാൻഡർ ഇറ്റാമർ ലെവിൻ ഫ്രിഡ്മാൻ (34) ആണ് മരിച്ചത്.

അടുത്ത ദിവസങ്ങളില്‍ ഇസ്രയേല്‍ നേരിട്ട ഏറ്റവും ശക്തമായ തിരിച്ചടിയാണിത്. ഗാസയില്‍ കരയുദ്ധം തുടങ്ങിയശേഷം കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ എണ്ണം ഇതോടെ 375 ആയി. കഴിഞ്ഞ ഒക്ടോബറിലാണ് ജബലിയ മേഖലയില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചത്. ആയിരത്തിലധികം ഹമാസ് പോരാളികളെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ അവകാശവാദം. കഴിഞ്ഞമാസം വരെ പ്രദേശത്ത് 60,000ത്തോളം ആളുകള്‍ താമസിച്ചിരുന്നു. നിലവില്‍ ജബലിയയില്‍ നൂറിനു താഴെ മാത്രമാണ് ജനസംഖ്യയെന്നാണ് റിപ്പോർട്ടുകള്‍. ബാക്കിയുള്ളവരെല്ലാം സുരക്ഷിത സ്ഥാനങ്ങള്‍ തേടി പലായനം ചെയ്യുകയായിരുന്നു.

ഷാഫിക്ക് 4 കോടി രൂപയുടെ കള്ളപ്പണം കൊടുത്തു, കേസുകൊടുക്കാനുള്ള സുരേന്ദ്രന്റെ വെല്ലുവിളിയില്‍ അനങ്ങാതെ വടകര എംപി, നാണക്കേടായെന്ന് എഐസിസിക്ക് കത്ത്

പാലക്കാട്: വടകര എംപിയും കോണ്‍ഗ്രസ് നേതാവുമായ ഷാഫി പറമ്ബിലിന് നാല് കോടി രൂപയുടെ കള്ളപ്പണം കൊടുത്തെന്ന ആരോപണം ആവര്‍ത്തിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.

കൊടകരയില്‍ കുഴല്‍പ്പണം എത്തിച്ച സംഘം ഷാഫി പറമ്ബിലിന് നാലുകോടി രൂപ കൊടുത്തെന്ന് ദിവസങ്ങള്‍ക്ക് മുന്‍പും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. എന്നാല്‍, ആരോപണം നിഷേധിക്കാനോ സുരേന്ദ്രനെതിരെ കേസുകൊടുക്കാനോ ഷാഫി തയ്യാറായില്ല.

ആരോപണം തെറ്റാണെങ്കില്‍ ഷാഫി പറമ്ബില്‍ മാനനഷ്ടക്കേസ് നല്‍കട്ടെ എന്ന പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ വെല്ലുവിളിയും ഷാഫി ഏറ്റെടുത്തിട്ടില്ല. പാലക്കാട്ട് ഇത്തവണയും കോണ്‍ഗ്രസുകാര്‍ കള്ളപ്പണം കൊണ്ടുവന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിലാണ് പണം എത്തിച്ചത്. പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

അതിനിടെ കള്ളപ്പണ ആരോപണം പാര്‍ട്ടിക്ക് പേരുദോഷമുണ്ടാക്കിയെന്നുകാട്ടി ഐ ഗ്രൂപ്പിന്റെ ചില മുതിര്‍ന്ന നേതാക്കള്‍ എഐസിസിക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ട്. ഒരു ദേശീയ പാര്‍ടിയുടെ സംസ്ഥാന പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ പേരെടുത്ത് പറഞ്ഞ് ആരോപണം ഉന്നയിച്ചിട്ടും നിഷേധിച്ച്‌ പ്രസ്താവന നടത്താന്‍പോലും ഷാഫി തയ്യാറാകാത്തത് കോണ്‍ഗ്രസിന്റെ മുഖം വികൃതമാക്കിയെന്ന് കത്തില്‍ പറഞ്ഞു.

ആരോപണങ്ങള്‍ക്ക് ഒന്നിനുപോലും മറുപടി പറയാന്‍ ഷാഫി തയ്യാറാകുന്നില്ല. പാര്‍ടിക്കെതിരാകുന്ന അത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ ഡിസിസിയും നിഷേധക്കുറിപ്പ് ഇറക്കുന്നില്ല. ഷാഫി, കൃഷ്ണകുമാര്‍ ബിസിനസ് ഡീലുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് ആരോപിച്ചിരുന്നു. ബിജെപി ഭരിക്കുന്ന നഗരസഭക്കെതിരെ സമരം നടത്താന്‍ മുന്‍ എംഎല്‍എ തയ്യാറായിട്ടില്ലെന്നത് ദുരൂഹമാണ്. ഷാഫിക്ക് പണം നല്‍കിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ആവര്‍ത്തിച്ചിട്ടും ഷാഫി നിഷേധിച്ചില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

സന്നിധാനത്ത് ഒരു ചായക്ക് 14 രൂപ; ശബരിമലയില്‍ കളക്ടര്‍ നിശ്ചയിച്ച വിലനിലവാരം ഇങ്ങനെ VM TV NEWS CHANNEL

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില ഏകീകരിച്ചു.

ഇനം, അളവ്, സന്നിധാനം, പമ്ബ-നിലയ്‌ക്കല്‍, ജില്ലയില്‍ മറ്റിടങ്ങളില്‍
ചായ, 150 മി.ലി, 14 രൂപ, 12 രൂപ, 11 രൂപ.
കാപ്പി 150 മി.ലി, 13 , 12 , 11.
കടുംകാപ്പി /കടുംചായ 150 മി.ലി, 11, 10, 9.
ചായ /കാപ്പി (മധുരം ഇല്ലാത്തത് ) 150 മി.ലി, 12,11,10.
ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി)/ബ്രൂ/നെസ്‌കഫേ/ബ്രാന്‍ഡഡ്)150 മി.ലി, 21,18,18.
ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി)/ബ്രൂ/നെസ്‌കഫേ/കാഫിഡെ/ബ്രാന്‍ഡഡ്) 200 മി.ലി, 24,22,22.
ബോണ്‍വിറ്റ/ ഹോര്‍ലിക്സ് 150 മി.ലി, 27,25,26.
പരിപ്പുവട 40 ഗ്രാം, 16,14,11.
ഉഴുന്നുവട 40 ഗ്രാം, 16,14,11.
ബോണ്ട 75 ഗ്രാം, 15,13,10.
ഏത്തയ്‌ക്ക അപ്പം (പകുതി ഏത്തയ്‌ക്ക) 50 ഗ്രാം, 15,13,10.
ബജി 30 ഗ്രാം, 13,12,10.
ദോശ (ഒരെണ്ണം) ചട്നി, സാമ്ബാര്‍ ഉള്‍പ്പെടെ, 50 ഗ്രാം, 14,13,11.
ഇഢലി (ഒരെണ്ണം)ചട്നി, സാമ്ബാര്‍ ഉള്‍പ്പെടെ, 50 ഗ്രാം, 15,14,12.
ചപ്പാത്തി (ഒരെണ്ണം) 40 ഗ്രാം, 15,14,11.
പൂരി (ഒരെണ്ണം) മസാല ഉള്‍പ്പെടെ 40 ഗ്രാം , 16,14,12.
പൊറോട്ട (ഒരെണ്ണം) 50 ഗ്രാം, 16,14,11.
പാലപ്പം 50 ഗ്രാം, 14,13,10.
ഇടിയപ്പം 50 ഗ്രാം, 14,13,10.
നെയ് റോസ്റ്റ് 150 ഗ്രാം, 49,45,42.
മസാല ദോശ 200 ഗ്രാം, 59,51,50.
പീസ് കറി 100 ഗ്രാം, 35, 34, 33.
കടലകറി 100 ഗ്രാം, 35, 33,31.
കിഴങ്ങുകറി 100 ഗ്രാം, 33,31,30.
ഉപ്പുമാവ് 200 ഗ്രാം, 29,25,24.
ഊണ് പച്ചരി (സാമ്ബാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) 78,75,71.
ഊണ് പുഴുക്കലരി (സാമ്ബാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) 78,75,71.
ആന്ധ്ര ഊണ്, 80,76,72.
വെജിറ്റബിള്‍ ബിരിയാണി 350 ഗ്രാം, 78,75,71.
കഞ്ഞി (പയര്‍, അച്ചാര്‍ ഉള്‍പ്പെടെ) 750 മി.ലി, 42,37,35.
കപ്പ 250 ഗ്രാം, 37,34,32.
തൈര് സാദം 55,50,48.
നാരങ്ങ സാദം, 52,48,47.
തൈര് ഒരു കപ്പ് , 15,13,10.
വെജിറ്റബിള്‍ കറി 100 ഗ്രാം, 27,24,24.
ദാല്‍ കറി, 100 ഗ്രാം. 27,24,24.
ടൊമാറ്റോ ഫ്രൈ 125 ഗ്രാം, 40,39,35.
പായസം 75 മി.ലി, 17,15,13.
ഒനിയന്‍ ഊത്തപ്പം 125 ഗ്രാം, 67,60,56.
ടൊമാറ്റോ ഊത്തപ്പം 125ഗ്രാം, 65,59,56.

വയനാട്ടില്‍ പോളിംഗ് 64. 53 ശതമാനം, ഇടിവ്; പ്രിയങ്കയ്ക്ക് തിരിച്ചടിയോ? ചേലക്കരയില്‍ 70 ശതമാനം കടന്ന് കുതിപ്പ് VM TV NEWS CHANNEL

വയനാട്: കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ ഔദ്യോഗിക വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇതോടെ ആറ് മണിക്കുള്ളില്‍ പോളിംഗ് ബൂത്തില്‍ എത്തിയവർക്ക് ടോക്കണ്‍ നല്‍കിയ ശേഷമാണ് ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്.

ഇത്തവണ വയനാട്ടില്‍ പോളിംഗ് കുത്തനെ ഇടിഞ്ഞ സംഭവവികാസത്തിനാണ് സാക്ഷ്യം വഹിച്ചത്. ഏറ്റവും ഒടുവില്‍ റിപ്പോർട്ട് കിട്ടുമ്ബോള്‍ വയനാട്ടില്‍ പോളിംഗ് 64.53 ശതമാനം മാത്രമാണ്.

ഇതോടെ കോണ്‍ഗ്രസ് ക്യാമ്ബ് കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ തവണ രാഹുല്‍ സ്വന്തമാക്കിയ ഭൂരിപക്ഷത്തിന് മുകളിലേക്ക് ഇക്കുറി നീങ്ങുമെന്ന് കരുതിയ സ്ഥാനത്താണ് പോളിംഗ് കുത്തനെ ഇടിഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കുന്നത്. ആറ് മാസത്തിനിടെ രണ്ടാമതും വിരുന്ന് വന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടർമാരുടെ അതൃപ്‌തി പ്രകടമാക്കുന്നതാണ് വയനാട്ടിലെ കണക്കുകള്‍.

വയനാട്ടില്‍ രാവിലെ മുതലുണ്ടായിരുന്ന മന്ദഗതി വൈകീട്ടും തുടരുകയായിരുന്നു. പോളിംഗ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളില്‍ നീണ്ട ക്യൂ കാണാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഉച്ചയോടെ തന്നെ വയനാട്ടിലെ ട്രെൻഡ് ഏറെക്കുറെ മനസിലാക്കാൻ കഴിഞ്ഞിരുന്നു.

അതേസമയം, ചേലക്കരയില്‍ റെക്കോർഡ് പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ആറ് മണിക്ക് വോട്ടിങ് അവസാനിച്ചിട്ടും നീണ്ട ക്യൂവാണ് പലയിടത്തും കാണാൻ കഴിയുന്നത്. ചേലക്കരയില്‍ ഏറ്റവും ഒടുവില്‍ റിപ്പോർട്ട് കിട്ടുമ്ബോള്‍ 72.54 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ഇവിടുത്തെ സാഹചര്യം കണക്കിലെടുക്കുമ്ബോള്‍ കഴിഞ്ഞ തവണത്തെ അന്തിമ കണക്കുകള്‍ മറികടക്കാനാണ് സാധ്യത.

മൂന്നര വർഷത്തിന് ശേഷം ചേലക്കരയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ടർമാർ അരയും തലയും മുറുക്കി രംഗത്ത് വന്നു എന്നാണ് ഏറ്റവും ഒടുവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇക്കുറി പോള്‍ ചെയ്‌ത വോട്ടുകളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കാണാൻ കഴിഞ്ഞത്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്‌ത വോട്ടുകളുടെ എണ്ണം വൈകീട്ടോടെ തന്നെ മറികടന്നിരുന്നു എന്നതാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്യപ്പെട്ടത് 1,53,673 വോട്ടുകളാണ്. എന്നാല്‍, ഇന്ന് വൈകിട്ട് ആറരവരെയുള്ള കണക്ക് പ്രകാരം 1,54,356 വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്യപ്പെട്ടത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതോടെ മൂന്ന് മുന്നണികളും തികഞ്ഞ പ്രതീക്ഷയിലാണ്.

അതിനിടെ വയനാട്ടിലെ പോളിംഗ് കുത്തനെ ഇടിഞ്ഞത് കോണ്‍ഗ്രസ് ക്യാമ്ബില്‍ വലിയ ചർച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. നിലവില്‍ പോളിംഗ് കുറഞ്ഞത് പ്രിയങ്കയ്ക്ക് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉള്‍പ്പെടെ പറയുന്നത്. ഇത് തിരിച്ചടിയാവുക ഇടത് മുന്നണിക്കാണ് എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് നിന്നുള്‍പ്പെടെ നിരവധി വോട്ടർമാരാണ് നാട്ടിലെത്തിയത്. അവരുടെ എണ്ണത്തില്‍ വലിയ ഇടിവ് ഉപതിരഞ്ഞെടുപ്പില്‍ വിലയിരുത്തല്‍. കൂടാതെ ഇത്തവണയും കോണ്‍ഗ്രസ് ജയിക്കുമെന്ന തിരിച്ചറിവും വോട്ടർമാരെ അകറ്റി ഘടകമാണ്. പ്രിയങ്കയുടെ ഭൂരിപക്ഷം മാത്രം തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പാണ് ഇതെന്ന കോണ്‍ഗ്രസ് പ്രചാരണവും വോട്ടർമാരെ പിന്നോട്ട് വലിച്ചുവെന്ന് കരുതപ്പെടുന്നു.

മലയാളി ദമ്ബതികള്‍ സൗദിയില്‍ മരിച്ച നിലയില്‍ VM TV NEWS EXCLUXIVE

ബുറൈദ: മലയാളി ദമ്ബതികളെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ഖസീം പ്രവിശ്യയിലെ ബുൈറദക്ക് സമീപം ഉനൈസയില്‍ കൊല്ലം കടയ്ക്കല്‍ ചിതറ ചിതറ ഭജനമഠം പത്മവിലാസത്തില്‍ ശരത്തും (40) ഭാര്യ കൊല്ലം സ്വദേശി പ്രീതിയുമാണ് (32) മരിച്ചത്.

ബുധനാഴ്ചയാണ് സംഭവം. മുറിയില്‍ ശരത് തൂങ്ങിനില്‍ക്കുന്ന നിലയിലും പ്രീതി തറയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ജോലിക്ക് എത്താഞ്ഞതിനെ തുടർന്ന് സ്പോണ്‍സർ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാതെ അന്വേഷിച്ച്‌ ഫ്ലാറ്റിലെത്തുകയായിരുന്നു. പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റില്‍ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് പൊലീസിെൻറ സഹായത്തോടെ വാതില്‍ തകർത്ത് അകത്ത് കയറി നോക്കുമ്ബോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ ബുറൈദ സെൻട്രല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണങ്ങളൊന്നും വ്യക്തമല്ല. ദീർഘകാലമായി ഉനൈസയില്‍ ഇലക്ട്രിക്, പ്ലമ്ബിങ് ജോലി ചെയ്തിരുന്ന ശരത് നാലു വർഷം മുമ്ബാണ് പ്രീതയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്ബാണ് സൗദിയിലേക്ക് കൊണ്ടുവന്നത്.

ശരതിെൻറ പിതാവ്: മണിയനാചാരി. കൊല്ലം മാന്തോപ്പില്‍ അക്ഷരനഗർ പ്രവീണ്‍ നിവാസില്‍ പരേതനായ വിശ്വനാഥൻ, തങ്കം ദമ്ബതികളുടെ മകളാണ് പ്രീതി. സഹോദരങ്ങള്‍: പ്രവീണ്‍, പ്രിയ. മരണാനന്തര നിയമനടപടികള്‍ക്കായി കനിവ് ജീവകാരുണ്യ കൂട്ടായ്‌മ രംഗത്തുണ്ട്.

300000000 രൂപ ശമ്ബളം! ഒരു സ്വിച്ച്‌ ഓണ്‍-ഓഫ് ചെയ്താല്‍ മാത്രം മതി, എന്നിട്ടും ഈ ജോലിക്കാരും വരുന്നില്ല VM TV NEWS CHANNEL

300000000 രൂപ ഒരു വർഷം ശമ്ബളം…ജോലിക്ക് വരുന്നോ? ഈ ചോദ്യം കേട്ടാല്‍ നിങ്ങള്‍ പോകുമോ? വല്യ ജോലിയൊന്നും ഇല്ല, ഒരു സ്വിച്ച്‌ ഓണ്‍-ഓഫ് ചെയ്‌താല്‍ മാത്രം മതി.

മോനെ മനസ്സില്‍ ലഡ്ഡു പൊട്ടിയോ? നിങ്ങളിങ്ങനെ ഒരു ജോലിക്ക് വേണ്ടി അല്ലെ ഇതുവരെ കാത്തിരുന്ന്? എന്നാല്‍ ശമ്ബളം ഇത്ര നല്‍കാമെന്ന് പറഞ്ഞിട്ടും ആരും താത്പര്യം പ്രകടിപ്പിക്കാത്ത ഒരു ജോലിയുണ്ട്…ഇന്ത്യയിലില്ല അങ്ങ് അലക്‌സാൻഡ്രിയയിലാണ് ഈ ജോലി.ഈജിപ്തിലെ അലക്‌സാൻഡ്രിയ തുറമുഖത്താണ് ഈ ജോലിയുള്ളത്. ഒരു ലൈറ്റ്ഹൗസ് കീപ്പറുടെ ജോലിയാണിത്.

എന്താണ് ലൈറ്റ്ഹൗസ് കീപ്പർ ജോലി?

ലൈറ്റ്ഹൗസില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ഭീമൻ ലൈറ്റ് നിങ്ങള്‍ കണ്ടിട്ടുണ്ടാകുമല്ലോ അല്ലേ? അപകടകരമായ പാറകളില്‍ നിന്ന് കപ്പലുകളെ സുരക്ഷിതമായി നയിക്കുന്നതിനാണ് ഈ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ലൈറ്റ് എപ്പോഴും ഓണ്‍ ആയി ഇരിക്കേണ്ടതിന്റെ ആവശ്യകത ഏറെയാണ്. ഇത് തന്നെയാണ് ഇവിടെയുള്ള ജോലിയും. ലൈറ്റ് കൃത്യമായി കത്തിനില്‍പ്പുണ്ടോ എന്നത് ഉറപ്പ് വരുത്തുക എന്നതാണ് ലൈറ്റ്ഹൗസ് കീപ്പറുടെ ജോലി.ഇവിടെ ജോലി ചെയ്യുന്നയാള്‍ക്ക് യാതൊരു തരത്തിലുള്ള ജോലി സമ്മർദവും ഉണ്ടായിരിക്കില്ല. ജോലിക്ക് ഉറങ്ങാനും വിശ്രമിക്കാനും ടൈം പാസിനൊന്ന് മീൻ പിടിക്കാനുമെല്ലാം നിങ്ങള്‍ക്ക് ഇവിടെ സമയം ലഭിക്കും.

എന്തുകൊണ്ടാണ് ഈ ജോലിക്കാരും വരാത്തത്?

കേള്‍ക്കുമ്ബോള്‍ ഒരു ഡ്രീം ജോബായൊക്കെ ഇതിനെ തോന്നിപ്പിക്കുമെങ്കിലും ഇതിന്റെ ഒരു വശത്ത് വലിയൊരു ടാസ്ക് ഉണ്ട്.അത് എന്തൊക്കെയാണ്?

ഒറ്റപ്പെടലും ഏകാന്തതയും: കരയില്‍ നിന്നും വളരെ അകലെ കടലിന് നടുവിലാണ് ഈ ലൈറ്റ്ഹൗസ് സ്ഥിതി ചെയ്യുന്നത്. ദിവസങ്ങളോ ആഴ്‌ചകളോ മനുഷ്യ ഇടപെടലുകളില്ലാതെ ജോലിക്കാരൻ ഒറ്റയ്ക്ക് ജീവിക്കണം. പൂർണ്ണമായ ഒറ്റപ്പെടലിൻ്റെ വികാരം ഒരുപക്ഷെ അമിതമായേക്കാം.

കഠിനമായ കാലാവസ്ഥാ സാഹചര്യങ്ങള്‍: ലൈറ്റ്ഹൗേസിന് പലപ്പോഴും കൊടുങ്കാറ്റിനെ അഭിമുഖീകരിക്കേണ്ടി വരും എന്നതാണ് മറ്റൊരു കാര്യം. ചിലപ്പോള്‍, കടലില്‍ നിന്ന് തിരമാലകള്‍ വളരെ ഉയരത്തില്‍ ഉയരുകയും അവ ലൈറ്റ്ഹൗ പൂർണ്ണമായും വിഴുങ്ങുകയും ചെയ്യും. ഈ അങ്ങേയറ്റത്തെ അവസ്ഥകളില്‍ പോലും ലൈറ്റ് കത്തുന്നുണ്ടെന്നത് ജോലിക്കാരൻ ഉറപ്പുവരുത്തണം.ഇതാണ് ഈ ജോലിയിലെ മറ്റൊരു വെല്ലുവിളി.

മറ്റ് സഹായികള്‍ ആരുമില്ല: ശമ്ബളം വളരെ ഉയർന്നതാണെങ്കിലും, സൈറ്റില്‍ മറ്റ് സഹപ്രവർത്തകരോ സൂപ്പർവൈസർമാരോ ഇല്ല എന്നതാണ് ഈ ജോലിയുടെ മറ്റൊരു സവിശേഷത. ഈ സാമൂഹിക സമ്ബർക്കത്തിൻ്റെ അഭാവവും ഇവിടെ ജോലി ചെയ്യുന്നവരെ വലിയെ രീതിയില്‍ ബുദ്ധിമുട്ടിക്കും.

ഈ കാരണങ്ങള്‍കൊണ്ടാണ് ഉയർന്ന ശമ്ബളം വാഗ്ദാനം ചെയ്തിട്ടും ഇവിടെ ജോലി ചെയ്യാൻ ആരും താത്പര്യം കാണിക്കാത്തത്.

Navi Mumbai: Crowdfunding Raises Over ₹21 Lakh In 48 Hours For 4-Year-Old Girl’s Treatment After Tragic Palm Beach Road Accident VM TV NEWS CHANNEL

Navi Mumbai: The good Samaritans have collectively come forward to help the four-year-old Ananya Pednekar, who survived the terrible accident on Palm Beach road and helped collect Rs 20 lakh within 48 hours of the crowd funding link going live.

Ananya along with her father Manish (40) and mother Sneha (34) had gone out to celebrate Sneha’s birthday and were going home from Belapur to Airoli via Palm Beach road when a drunk SUV driver driving Thar, collided with Kwid card of Pednekar family at Sarsole junction on Palm Beach road. In the accident, Manish died on the spot while Sneha and Ananya both received injuries.

Sneha was undergoing treatment at DY Patil hospital while Ananya at Apollo hospital. While Sneha has been discharged now, Ananya is still critical and is in PICU of Apollo hospital.

According to the officials, MRI reports of the four year old, suggest that she has suffered internal damage to the brain. Her entire face including the jawbone is fractured and she will require plastic surgery. The lungs too have faced damages. The Kidney functioning of the child is disturbing with the creatinine levels being high.

“She has faced multiple fractures including collar bone and wrist bone fracture. She is still unconscious. She had undergone multiple surgeries and is expected to go more. We all are hoping and praying that she stands on her feet soon,” a police officer from Nerul police station said.

The family was struggling to pay the medical fees which are expected to go to Rs 20 lakh for all the treatment and surgeries the child required. Apollo hospital helped the family source the funding via impactguru and have managed to get help of Rs 20 lakh within two days. Even as the crowd funding link went live, before 24 hours, they received Rs 10 lakh funding.

The link has been seen shared across the social media platforms and whatsapp groups by random people who have no relation with Pednekar family. Many groups are buzzing with wanting to know how the child has been doing. The appeal on the impactguru site was made by Samata Goad, aunt of Ananya.

The appeal said- Ananya, my precious little niece, was taken to Apollo Hospital in Belapur, Navi Mumbai. She underwent one major surgery on her jaw (mandible), and the doctors have told us that she requires several more surgeries and at least a month in the Pediatric Intensive Care Unit (PICU) to recover. The trauma to their family is beyond comprehension. Ananya, at such a young age, is enduring pain and uncertainty that no child should ever have to face. Sneha is battling for her life, with her heart shattered not only by the physical injuries but also by the loss of her husband, who meant everything to her. The family is in shock and grief, struggling to cope with the loss and the mounting medical expenses. So far, the family has managed to pay around ₹2,00,000 towards the medical costs, but the total estimated expenses for Ananya’s and Sneha’s treatment are around ₹20,00,000-an amount far beyond their capacity to bear. This is where we need your help.

Firoz kidnapped tribal girl from Kondagaon in Chhattisgarh, took her to Dharavi and raped her for over a year, burnt her private part with chemical, arrested

A Muslim youth named Firoz kidnapped a 22-year-old tribal girl from Kondagaon in Chhattisgarh. From Kondagaon, the accused took the girl to Mumbai’s Dharavi and raped her for nearly one and a half years.

The accused Firoz not only kept the victim tied up in a dark room but also burnt her genitals by pouring chemicals. Firoz has been arrested from Uttar Pradesh.

The matter pertains to a village in the Makdi police station area, Kondagaon district, Bastar division. The 22-year-old tribal girl said that in 2023, as her health deteriorated, she went to Kondagaon Hospital for treatment, there, Firoz broke a bottle and placed it around her neck before kidnapping her. The perpetrator kidnapped the victim, seized her phone, and held her captive in Dharavi, Mumbai.

The victim further said that around 2022-23, she received a call from an unknown number on her phone. She would frequently disconnect and block the unknown number, but Firoz continued to follow her. He would ask the victim to meet him, but she would decline. When the victim’s health deteriorated, she traveled to Kondagaon for treatment. Somehow, accused Firoz learnt about this and followed the victim.

In a secluded area, Firoz stopped the girl and placed a broken glass bottle around her neck before kidnapping her and taking her to Mumbai. Firoz also seized the victim’s phone and sent a message to her family. He wrote, “I am safe. I am in love with a boy and intend to marry him. You people don’t worry about me.”

Another report says that Firoz and the victim met on Facebook in 2023 and Firoz lured the girl during the conservation. Regarding the kidnapping, the police said that the accused is a native of Sultanpur in Uttar Pradesh and had come to Kondagaon to meet the girl. On the 7th of June 2023, both of them went to Mumbai. They stayed there for more than a year, and the victim returned to Kondagaon in November 2024.

The girl said that Firoz works in a factory in Mumbai. He kept her in a small room in the Dharavi slum which did not even have a window. The girl added that when Firoz used to go to the factory for work in the morning, he would tie her hands and legs with a cloth. Moreover, he used to pull her hair and brutally thrash her. She further stated that the accused deprived her of food and other essentials. The victim claimed that since she did not know anyone in Dharavi, she endured Firoz’s brutalities for months.

In addition, the victim said that for over 1.5 years, Firoz raped her multiple times and upon refusing, he would mercilessly beat her. Three months ago, when the victim stopped Firoz from raping her again, the accused allegedly poured chemicals into her private part and burnt it.

Detailing how she managed to escape Firoz’s captivity, the victim said that one day, Firoz forgot his mobile at his home. The victim checked his phone and found the number of the owner of the factory where the accused worked. The victim dialled the number and revealed her ordeal. The factory-owner helped the victim escape and she reached the railway station. From there, the victim reached her native village in Kondagaon and informed her family about Firoz’s crimes. Subsequently, the victim lodged an FIR against the accused.

Meanwhile, the victim has been admitted to the district hospital of Kondagaon, where she is undergoing treatment. Dr RC Thakur, Civil Surgeon at Kondagaon District Hospital, stated that on the 5th of November, the victim arrived at the hospital complaining of vomiting, weakness, and stomach pain. It has been found that there is a long-standing infection in the private part.

The civil surgeon says that there were no burns or injuries on the girl’s body. Meanwhile, accused Firoz has been arrested by Kondagaon police in Sultanpur, Uttar Pradesh. He has been brought to Kondagaon. Additional Superintendent of Police Kaushalendra Dev Patel said that the police of the Makdi police station area are interrogating the accused.