NEWS

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം; കഴുത്തിന് മുറിവേറ്റ യുവതി ചികിത്സയില്‍ VM TV NEWS EXCLUSIVE

കോഴിക്കോട്: വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് സംഭവം.

അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്ബ്ര സ്വദേശിയായ വീട്ടമ്മക്കെതിരെയാണ് ആക്രമണം ഉണ്ടായത്.

കൊടക്കല്ലില്‍ പെട്രോള്‍ പമ്ബിനെ സമീപം വാടക വീട്ടില്‍ താമസിക്കുന്ന മഷൂദ് (33) ആണ് വീട്ടമ്മയെ കത്തി വീശി കൊല്ലാൻ ശ്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. ജോലി ചെയ്യുന്ന കടയില്‍ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. കഴുത്തിന് മുറിവേറ്റ യുവതിയെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ ഷാള്‍ ഉള്ളതിനാല്‍ ആഴത്തില്‍ മുറിവേല്‍ക്കാതെ രക്ഷപ്പെട്ടു. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. രാത്രിയോടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ് ചെയ്തു. യുവതിയുടെ പരാതിയില്‍ മഷൂദിനെതിരെ വധശ്രമത്തിന് കേസെടുത്തു.

പ്രതിഷേധസൂചകമായി ബില്ലിന്റെ പകര്‍പ്പ് കീറി, പാര്‍ലമെന്റില്‍ നൃത്തം; വീണ്ടും വൈറലായി ന്യൂസിലൻഡ് എം.പി. VM TV NEWS CHANNEL

170 വർഷത്തിനിടെ ന്യൂസിലൻഡിലെ ഏറ്റവും പ്രായംകുറഞ്ഞ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട യുവതിയായിരുന്നു 21 കാരിയായ ഹന-റൗഹിതി മൈയ്പി ക്ലാർക്ക്.

2023 ഡിസംബർ മാസം പാർലമെന്റില്‍ ഹന നടത്തിയ ആദ്യ കന്നിപ്രസംഗവും പരമ്ബരാഗത ഹക്ക ഡാൻസും സോഷ്യല്‍മീഡയയില്‍ വൈറലായിരുന്നു.

മവോരി ഗോത്രവർഗപ്രതിനിധിയായ ഹന റൗഹിതിയുടെ ‘നിങ്ങള്‍ക്ക് വേണ്ടി ഞാൻ മരിക്കും, എന്നാല്‍ നിങ്ങള്‍ക്കുവേണ്ടി ഞാൻ ജീവിക്കുകയും ചെയ്യും’, എന്ന പ്രസംഗമായിരുന്നു കഴിഞ്ഞ വർഷം ചർച്ചാ വിഷയം.

ഇത്തവണ പ്രസംഗത്തിനിടെ പരമ്ബരാഗത മാവോഹി ഡാൻസ് ചെയ്തും ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞും ഒരിക്കല്‍ കൂടെ താരമായിരിക്കുകയാണ് ഹന റൗഹിതി. ട്രീറ്റി പ്രിൻസിപ്പിള്‍ ബില്ലിലെ ചർച്ച പാർലമെന്റില്‍ നടക്കുമ്ബോഴാണ് മാവോറിയില്‍ നിന്നുള്ള എം.പി നടുത്തളത്തിലിറങ്ങി ഡാൻസ് ചെയ്തതും പ്രതിഷേധ സൂചകമായി ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞതും.

അയ്യപ്പന്മാര്‍ക്ക് ആശ്വാസം! പതിറ്റാണ്ടുകളായി ഫയലിലിരുന്ന ശബരിമല റോപ് വേ പദ്ധതിയ്ക്കു പച്ചക്കൊടി; പണികള്‍ ഇക്കൊല്ലം VM TV NEWS CHANNEL

ശബരിമലയില്‍ ദുരിതങ്ങള്‍ കുറയുകയും, സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതുമായ വാർത്തകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് പ്രഖ്യാപിച്ച റോപ് വേ പദ്ധതിയുടെ തറക്കല്ല് ഈ സീസണില്‍ തന്നെ ഇടും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

പമ്ബ ഹില്‍ടോപ്പില്‍ നിന്ന് സന്നിധാനം പൊലീസ് ബാരക്കിനടുത്തേക്ക്‌ വരെയാണ് റോപ് വേ സജ്ജമാക്കുന്നത്. 2.7 കിലോമീറ്ററോളം ദൂരം വരുന്ന റോപ് വേയ്ക്ക് 250 കോടി രൂപയോളമാണ് ചെലവ്. അവശ്യസാധനങ്ങളും ശബരിമല സന്നിധാനത്തേക്കുള്ള ചരക്ക് നീക്കത്തിനുമായിട്ടാണ് ഈ റോപ് വേ നിർമ്മിക്കുന്നത്.

ഇതോടെ ട്രാക്ടറില്‍ സന്നിധാനത്തേക്കുള്ള ചരക്കു നീക്കം കാര്യമായി കുറയും. അതോടൊപ്പം തന്നെ അത്യാഹിതത്തില്‍ പെടുന്നവരെയും രോഗികളേയും സന്നിധാനത്തു നിന്ന് അടിയന്തരമായി താഴേക്ക് എത്തിക്കുന്നതിന് റോപ് വേയില്‍ ആംബുലൻസ് കാറുകളും ഉണ്ടാകും. ഇതുവഴി വെറും 10 മിനിറ്റില്‍ പമ്ബയില്‍ എത്താം എന്നതും ശ്രദ്ധേയമാണ്.

അടുത്ത ക്യാബിനറ്റ് യോഗത്തില്‍ ഇതിനായിട്ടുള്ള അനുമതി മന്ത്രിസഭ നല്‍കും, അതിനു മുന്നോടിയായി വനവത്ക്കരണത്തിനുള്ള പരിഹാര ഭൂമി ഈ മാസം 23 -ന് മുമ്ബ് നിർദേശിക്കാൻ വനം വകുപ്പ് ഉദ്യാഗസ്ഥരെ സർക്കാർ ചുമതലപ്പെടുത്തി. ദേവസ്വം വകുപ്പ് മന്ത്രി V.N വാസവൻ, വനം വകുപ്പ് മന്ത്രി A.K ശശീന്ദ്രൻ എന്നിവരും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. P.S പ്രശാന്തും പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനമായത്.

റോപ് വേ പദ്ധതിയ്ക്കായി 1.5 ഏക്കറോളം വനഭൂമി ആവശ്യമാണ്. ഇതിന് പകരമാണ് വനം വകുപ്പിന് മറ്റൊരിടത്ത് റവന്യൂ വകുപ്പ് ഭൂമി നല്‍കുക. നിലവില്‍ പുറത്തു വരുന്ന റിപ്പോർട്ടുകള്‍ പ്രകാരം പകരം ഭൂമിയായി കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിലെ കുളത്തൂപ്പുഴ കട്ടിലപ്പാറയിലെ റവന്യൂ ഭൂമി വനം വകുപ്പിന് കൈമാറും എന്നാണ് സൂചിപ്പിക്കുന്നത്. ഇതില്‍ ഒമ്ബത് ഹെക്ടർ റവന്യൂ ഭൂമി വനവല്‍ക്കരണത്തിനായി വനംവകുപ്പിന് വിട്ടുനല്‍കും എന്ന് പറയപ്പെടുന്നു.

പരിസ്ഥിതിക്ക് കാര്യമായ കോട്ടം ഒന്നും തന്നെ തട്ടാത്ത വിധത്തിലുള്ള നിർമാണമാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് ദേവസ്വം വകുപ്പ് മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ഇതിനു ആധാരമായി മുമ്ബ് സമർപ്പിച്ച രൂപരേഖയില്‍ നിന്ന് പുതുക്കിയ രൂപരേഖയില്‍ തൂണുകള്‍/ ടവറുകളുടെ എണ്ണം ഏഴില്‍ നിന്ന് അഞ്ചായും പദ്ധതിയ്ക്കായി മുറിച്ചു മാറ്റേണ്ട മരങ്ങളുടെ എണ്ണം 300 -ല്‍ നിന്ന് 80 ആയി കുറഞ്ഞതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് P.S പ്രശാന്ത് പറഞ്ഞു.

ഈ മണ്ഡലകാലത്ത് തന്നെ റോപ് വേ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിക്കേണ്ടതുണ്ട് എന്നും നടപടികള്‍ സമയബന്ധിതമായി പൂർത്തീകരിക്കണം എന്നും മന്ത്രി നിർദ്ദേശിച്ചു. നിർദ്ദിഷ്ട റോപ് വേയുടെ ലോവർ ടെർമിനല്‍ പമ്ബ KSEB സബ്സ്റ്റേഷന് സമീപമുള്ള ഹില്‍ടോപ്പിലും അപ്പർ ടെർമിനല്‍ സന്നിധാനത്തെ പൊലീസ് ബാരക്കിന് സമീപവുമാണ് നിർമിക്കാൻ പദ്ധതിയിട്ടിരിക്കന്നത്.

നീലിമല, സ്വാമി അയ്യപ്പൻ റോഡിലെ ചരല്‍മേട്, മരക്കൂട്ടം ജംഗ്ഷൻ, ചന്ദ്രാനന്ദൻ റോഡിലെ പാറമട, സന്നിധാനത്തെ പൊലീസ് ബാരക്കിന് സമീപം എന്നിവിടങ്ങളിലാണ് റോപ് വേ പദ്ധതിയുടെ ഭാഗമായിട്ട് നിർമ്മിക്കുന്ന അഞ്ച് ടവറുകള്‍ സ്ഥാനം. ഓരോ ടവറിനും 40 മീറ്റർ മുതല്‍ 60 മീറ്റർ വരെ ഉയരമുണ്ടാവും. ഓരോ വർഷവും 40,000 മുതല്‍ 60,000 ടണ്‍ വരെ സാധനങ്ങളും ചരക്കു നീക്കം റോപ്‌ വേയിലൂടെ സാധ്യമാവും എന്നാണ് വിലയിരുത്തല്‍.

ഈ വർഷം തറക്കല്ലിട്ട് രണ്ട് വർഷത്തിനുള്ളില്‍ റോപ് വേ പദ്ധതി പൂർത്തീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 2027 ശബരിമല സീസണോടെ റോപ്പ് വേ പ്രവർത്തനക്ഷമമാക്കുക എന്നാണ് ലക്ഷ്യം. 2011 -ല്‍ പ്രഖ്യാപിച്ചതാണ് എങ്കിലും ഭൂമി വിട്ടുനല്‍കുന്ന കാര്യത്തിലെ അനിശ്ചിതത്വമാണ് ഈ പദ്ധതി ഇത്രയധികം നീളാനുള്ള പ്രധാന കാരണം.

എആര്‍എം ഇഷ്ടപ്പെട്ടില്ല, അതിനകത്ത് ചുമ്മാ അടിപിടിയല്ലേ.. പടം കാണുമ്ബോള്‍ ആ വിഷമം എനിക്ക് ഉണ്ടായിരുന്നു: മധു VM TV NEWS CHANNEL

ടൊവിനോ തോമസ് ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ തനിക്ക് ഇഷ്ടപെട്ടില്ലെന്ന് നടന്‍ മധു. അതൊരു അടിപിടി പടമാണ് എന്നാണ് മധു പറയുന്നത്.

അതുകൊണ്ട് തന്നെ ചിത്രം അത്രയും ഇഷ്ട്ടപ്പെട്ടില്ലെന്നും ജനറേഷന്‍ ഗ്യാപ്പ് കൊണ്ടാകുമെന്നുമാണ് മധു പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മധു പ്രതികരിച്ചത്.

‘ഞാന്‍ ഏറ്റവും ഒടുവില്‍ കണ്ട സിനിമ ഏതാണെന്ന് ചോദിച്ചാല്‍, ഇന്നലെ കണ്ട ഒരു സിനിമയാണ്. ടൊവിനോയുടെ അടിപിടി അക്രമമുള്ള ഒരു സിനിമയുണ്ടല്ലോ, എ ആര്‍ എം അതാണ് ഇന്നലെ കണ്ട് നിര്‍ത്തിയ സിനിമ. ആ പടം വളരെ ഇഷ്ടപ്പെട്ടില്ല. ഒരുപക്ഷെ ജനറേഷന്‍ ഗ്യാപ്പ് കൊണ്ടാകും.’

‘അതിനകത്ത് ചുമ്മാ അടിപിടിയല്ലേ. അത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയെന്ന് പറഞ്ഞാല്‍ എങ്ങനെയാണ്. എല്ലാ അടിപിടിയും നമ്മളെ വിഡ്ഢികളാക്കുന്നതല്ലേ. ഒരുത്തന്റെ താടിക്ക് ഒരു തട്ട് കൊടുത്താല്‍ അവന്‍ പൊങ്ങിപോയി മൂന്ന് കറക്കം കറങ്ങി താഴെ വീഴും. എന്നിട്ട് അവിടെ നിന്ന് എഴുന്നേറ്റ് വന്ന് അടിക്കും.’

‘അതൊക്കെ കണ്ട് സ്വയം തൃപ്തിപ്പെടുകയെന്ന് പറഞ്ഞാല്‍ അതിന് സാധിക്കില്ല. ഈ പടം കാണുമ്ബോള്‍ ആ വിഷമം എനിക്ക് ഉണ്ടായിരുന്നു’ എന്നാണ് മധു പറയുന്നത്. അതേസമയം, ടൊവിനോ ട്രിപ്പിള്‍ റോളില്‍ എത്തിയ ചിത്രം അതിവേഗം 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്.

വീടിനു സമീപത്തെ ബേക്കറിയുടമ സ്വന്തം അമ്മയെന്ന് അറിയാതെ ഒരു മകൻ; ഒടുവില്‍ തിരിച്ചറിഞ്ഞത് അൻപതാമത്തെ വയസ്സില്‍ VM TV NEWS CHANNEL

നമ്മുടെ തൊട്ടടുത്തുകൂടി കടന്നുപോകുന്നവൻ ഒരു പക്ഷേ നമുക്ക് ഏറ്റവും ബന്ധമുള്ളവരായിരിക്കും. ചിലപ്പോള്‍ അത് നമ്മള്‍ ഒരിക്കലും തിരിച്ചറിയാതെ പോകും.

അല്ലെങ്കില്‍ വളരെ വൈകി നമ്മള്‍ അതു തിരിച്ചറിയും. ജീവിതം അങ്ങനെയാണ്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ യുഎസിലെ ചിക്കാഗോയില്‍ നടന്നത്. ചിക്കാഗോ സ്വദേശിയായ വാമർ ഹണ്ടർ അറിഞ്ഞിരുന്നില്ല താന്‍ സ്ഥിരമായി പോകാറുള്ള വീടിന് സമീപത്തെ ബേക്കറിയുടമ തന്‍റെ സ്വന്തം അമ്മയെന്ന്. തന്‍റെ 50 -ാമത്തെ വയസിലാണ് ആ സത്യം അദ്ദേഹം തിരിച്ചറിയുന്നത്. അപ്പോള്‍ വാമറിന്‍റെ അമ്മയുടെ പ്രായം 67 ഉം. അസാധാരണമായ ആ കണ്ടെത്തലിന്‍റെ സന്തോഷത്തിലാണ് വാമറും അദ്ദേഹത്തിന്‍റെ അമ്മ ലെനോർ ലിൻഡ്സെയും.

1974 ല്‍ ഹണ്ടറിന് ജന്മം നല്‍കുമ്ബോള്‍ ലിൻഡ്സെയ്ക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം. ജീവിതം ദുരിതപൂർണ്ണമായി കടന്ന് പോകുമ്ബോള്‍ ഒരു കുട്ടിയെ കൂടി വളര്‍ത്താനുള്ള സാമ്ബത്തിക ശേഷിയില്ലാത്തതിനാല്‍ ലെനോര്‍ തന്‍റെ ആദ്യ കുഞ്ഞിനെ ദത്ത് നല്‍കി. പിന്നീടങ്ങോട്ട് ജീവിതത്തിലെ പല കാലത്തിലൂടെ പല വേഷങ്ങളിലൂടെ കടന്ന് പോയപ്പോഴൊന്നും അവര്‍ക്ക് തന്‍റെ മൂത്ത മകനെ കണ്ടെത്താനായില്ല. ഒടുവില്‍ ചിക്കാഗോയില്‍ അവരൊരു ബേക്കറി തുറന്നു. തന്‍റെ കടയില്‍ സ്ഥിരമായി എത്താറുള്ള വാമർ തന്‍റെ മൂത്ത മകനാണെന്ന് അപ്പോഴും ലെനോർ തിരിച്ചറിഞ്ഞില്ല.

2022 ല്‍ കാലിഫോർണിയ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ജനിതക വംശശാസ്ത്രജ്ഞൻ ഗബ്രിയേല വാർഗാസാണ് 50 വര്‍ഷം മുമ്ബ് പിരിഞ്ഞുപോയ ആ അമ്മയെയും മകനെയും പരസ്പരം കണ്ടെത്താന്‍ സഹായിച്ചത്. ഗബ്രിയേല വാർഗാസ് ജനിതക പരിശോധനയിലൂടെ ഇരുവരും തമ്മിലുള്ള രക്തബന്ധം കണ്ടെത്തുകയും ലെനോർ ലിൻഡ്സെ അത് അറിയിക്കുകയും ചെയ്തു. വിവരം അറിയുമ്ബോള്‍ ലെനോർ സ്തനാർബുദ ശസ്ത്രക്രിയയുടെ ഭാഗമായ കീമോതെറാപ്പിക്ക് വിധേയയാകാൻ തയ്യാറെടുക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടന്‍ തന്നെ തന്‍റെ കടയിലെ സ്ഥിരം കസ്റ്റമറായ വാമർ ഹണ്ടറെ, തന്‍റെ മൂത്ത മകനെ ലെനോർ ലിൻഡ്സെ ഫോണില്‍ വിളിച്ചു.

ആ വിളി ഒരു ഭ്രാന്തമായ അലര്‍ച്ചയായിരുന്നെന്നാണ് പിന്നീട് വാമര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ‘ഇത് വാമർ ഹണ്ടർ ആണോ?’ എന്ന ലെനോറിന്‍റെ ചോദ്യത്തിന് പിന്നാലെ അവർ തന്‍റെ അമ്മയാണെന്ന് പറഞ്ഞപ്പോള്‍ തനിക്ക് മറ്റൊന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നും പിന്നാലെ തങ്ങളിരുവരും അലറുകയായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് വാമറും അമ്മയുടെ ഒരുമിച്ചാണ് തങ്ങളുടെ കുടുംബ ബിസിനസ് ആയ ബേക്കറി നോക്കി നടത്തുന്നത്.

പാലക്കാട് മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ;രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതൃപ്തി – ചാണ്ടി ഉമ്മന്‍ VM TV NEWS CHANNEL

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മന്‍. താന്‍ കുടുംബാംഗത്തെ പോലെ കാണുന്ന പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കൊണ്ടെന്ന് പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താത്തതെന്ന് ചാണ്ടി ഉമ്മന്‍പറഞ്ഞു.

കുടുംബത്തിലെ അംഗം മത്സരിക്കുമ്ബോള്‍ അവര്‍ക്കാണ് മുന്‍ഗണനയെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. പാലക്കാട് മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്നും ബിജെപി ചിത്രത്തില്‍ ഇല്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഷാഫി പറമ്ബിലും രാഹുല്‍ മാങ്കൂട്ടത്തിലുമായി ഇടഞ്ഞു നില്‍ക്കുന്ന ചാണ്ടി ഉമ്മന്‍ കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒരുതവണ മണ്ഡലത്തിലെത്തി തല കാണിച്ച്‌ മടങ്ങുകയായിരുന്നു. ചാണ്ടി ഉമ്മന്‍ പ്രചാരണത്തിന് സജീവമല്ലാത്തത് പാലക്കാട് വന്‍ ചര്‍ച്ചയായിരുന്നു.

ഇതിനെ തുടര്‍ന്ന് നേതൃത്വം ഇടപട്ടാണ് ചാണ്ടി ഉമ്മനെ വീണ്ടും പാലക്കാട് എത്തിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ അതൃപ്തി അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ട്. വി ഡി സതീശനെ തള്ളി മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും ചാണ്ടിയും ഉമ്മന്‍ പറഞ്ഞു

ചാണ്ടി ഉമ്മനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട് റീച്ച്‌സെല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഷാഫി പറമ്ബിലും രാഹുല്‍ മാങ്കൂട്ടത്തിലും ചേര്‍ന്ന് മാറ്റിയിരുന്നു. ഇതില്‍ അദ്ദേഹം അതൃപ്തി പരസ്യമാക്കിയിരുന്നു.

നദിയില്‍ പൂജ ചെയ്യുന്നതിനിടെ മുന്നിലെത്തി പാമ്ബ് ; ഭയന്ന് പിന്മാറാതെ സ്ത്രീ

നദിയില്‍ പൂജ ചെയ്യുന്നതിനിടെ സ്ത്രീകള്‍ക്ക് മുന്നിലേയ്‌ക്ക് ഒഴുകിയെത്തി പാമ്ബ് . ബിഹാറില്‍ നിന്നുള്ള ചഠ് പൂജയുടെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് .

നദിയില്‍ നിന്ന് സ്ത്രീകള്‍ സൂര്യഭഗവാനെ പൂജിക്കുന്നതിനിടെയാണ് വെള്ളത്തിലൂടെ പാമ്ബ് എത്തിയത്. ഇതുകണ്ട് ചിലർ ബഹളംവയ്‌ക്കുകയും പാമ്ബിനെ കല്ലെറിയുകയും മറ്റും ചെയ്തു. പാമ്ബിനെ കണ്ടതോടെ സ്ത്രീകളില്‍ പലരും പൂജ അവസാനിപ്പിച്ച്‌ കരയില്‍ കയറി. എന്നാല്‍ ഒരു സ്ത്രീ മാത്രം പിന്മാറാൻ തയാറായില്ല.

പാമ്ബ് മറ്റൊരു വശത്തു കൂടി പോകുമെന്ന് കരുതിയെങ്കിലും പാമ്ബ് സ്ത്രീയ്‌ക്കരികിലേയ്‌ക്ക് തന്നെയാണ് പോയത് . ചിലർ ഇലകളും മറ്റും വച്ച്‌ പാമ്ബിനെ വിരട്ടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം . എന്നാല്‍ തന്റെ അടുത്തേയ്‌ക്ക് പാമ്ബ് വന്നിട്ടും കരയിലേയ്‌ക്ക് കയറാതെ വെള്ളം തെറിപ്പിച്ച്‌ പാമ്ബിനെ അകറ്റുകയായിരുന്നു സ്ത്രീ. പാമ്ബ് ഇവർക്കരികിലൂടെ തന്നെ ഒഴിഞ്ഞ് പോകുകയും ചെയ്തു . ദൃശ്യങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു . ഒട്ടേറെ പേരാണ് സ്ത്രീയുടെ ധൈര്യത്തെ അഭിനന്ദിച്ചെത്തിയത്.

ശിശുദിനത്തില്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസിലെത്തി കളിചിരിയുമായി ശിശുവിഹാറിലെ കുഞ്ഞുങ്ങള്‍ VM TV CHANNEL

തിരുവനന്തപുരം: ശിശു ദിനം ആരോഗ്യ വകുപ്പ് മന്ത്രിയോടൊപ്പം ആഘോഷിക്കാനെത്തിത് തലസ്ഥാനത്തെ ഒരുകൂട്ടം കുഞ്ഞുങ്ങള്‍.

കേരള സെക്രട്ടറിയേറ്റ് വിമണ്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശിശു വിഹാറിലെ കുട്ടികളും അധ്യാപകരും കമ്മിറ്റിയംഗങ്ങളുമാണ് ശിശു ദിനത്തോടനുബന്ധിച്ച്‌ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചത്. മന്ത്രി അവര്‍ക്കൊപ്പമിരുന്ന് അവര്‍ പറയുന്നത് കേട്ട് അവരുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു.

ശിശുദിനത്തെ കുറിച്ചുള്ള പാട്ടുകള്‍ പാടിയും ചിരിച്ചും കളിച്ചുമാണ് കുഞ്ഞുങ്ങള്‍ ഓഫീസിലെത്തി സമയം ചെലവഴിച്ചത്. എല്ലാ കുഞ്ഞുങ്ങള്‍ക്കും മന്ത്രി ശിശുദിന ആശംസകള്‍ നേര്‍ന്നു. മധുരവും നല്‍കിയാണ് കുഞ്ഞുങ്ങളെ യാത്രയാക്കിയത്. ഒരു വര്‍ഷം മുമ്ബാണ് മന്ത്രി വീണാ ജോര്‍ജ് ഈ മോഡല്‍ ക്രഷിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് ശിശു വിഹാര്‍ മോഡല്‍ ക്രഷ് ആക്കിയത്.

ഒരു വയസും മൂന്ന് മാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ വിരല്‍ വാതിലില്‍ കുടുങ്ങി; നിസഹായതയില്‍ രക്ഷകരായി ഫയര്‍ഫോഴ്സ് VM TV NEWS EXCLUSIVE

പത്തനംതിട്ട: ഫ്ലാറ്റിലെ റൂമില്‍ വാതിലിനും കട്ടിളക്കും ഇടയില്‍ കൈ കുടുങ്ങിയ ഒരു വയസും 3 മാസവും മാത്രം പ്രായമായ കുഞ്ഞിന് രക്ഷകരായി ഫയര്‍ഫോഴ്സ്.

പ്രമാടം പഞ്ചായത്തിലെ അമ്മൂമ്മത്തോട് വലിയവിളയില്‍ അഭിജത് സാറാ അല്‍വിന്റെ കൈവിരലുകളാണ് വാതിലിനിടയില്‍ കുടങ്ങിയത്. പത്തനംതിട്ടയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനാ അംഗങ്ങള്‍ എത്തി യാതൊരു പരിക്കും കൂടാതെ കുട്ടിയുടെ കൈവിരല്‍ പുറത്തെടുത്തു.

എസ്ബിഐ കുമ്ബഴ ബ്രാഞ്ചിലെ ജീവനക്കാരനായ അടൂർ സ്വദേശി ആല്‍വിൻ പി കോശിയുടെയും അനീന അന്ന രാജന്റെയു മകളാണ് അബിജത്. കൈ കുടുങ്ങിയപ്പോള്‍ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുരുന്നിന്റെ കരച്ചിലിനിടയിലും പരിക്കേല്‍ക്കാതെ വിരല്‍ പുറത്തെടുക്കാൻ ശ്രദ്ധിച്ചു. തുടര്‍ന്നാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്.

പത്തനംതിട്ട ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. സാബുവിന്റെ നേതൃത്വത്തില്‍ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ് രഞ്ജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ നൗഷാദ്, എസ് ഫ്രാൻസിസ്, എ രഞ്ജിത്ത്,വി ഷൈജു, എൻആര്‍ തൻസീർ, കെആര്‍ വിഷ്ണു എന്നിവർ രക്ഷാ പ്രവർത്തനത്തില്‍ പങ്കാളികളായി.

കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് മലയാളി യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത: ഭര്‍ത്താവിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയില്‍, പരാതിയുമായി ബന്ധുക്കള്‍ VM TV NEWS

കണ്ണൂർ: ബെംഗളൂരുവില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. കണ്ണൂർ കൂത്തുപറമ്ബ് സ്വദേശിനി സ്നേഹ രാജന്റെ മരണത്തിലാണ് ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മുപ്പത്തഞ്ചുകാരിയായ സ്നേഹ മരിച്ചത്. പത്തനംതിട്ട സ്വദേശിയായ ഭർത്താവ് ഹരി എസ് പിള്ളയ്‌ക്കും മകനുമൊപ്പം ബെംഗളുരുവില്‍ താമസിക്കുകയായിരുന്ന സ്നേഹ ഐടി മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്നേഹ മരിച്ച വിവരം വീട്ടുകാരറിയുന്നത്. പ്രമേഹരോഗിയാണ് സ്നേഹ. കടുത്ത ഛർദിയെ തുടർന്നാണ് തിങ്കളാഴ്ച പുലർച്ചെ ആശുപത്രില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് സ്നേഹ മരിച്ചുവെന്ന വിവരമാണ് ഹരി വീട്ടുകാരെ അറിയിക്കുന്നത്.മരണമറിഞ്ഞതിന് പിന്നാലെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സർജാദ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ സ്നേഹയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് ഹരി വൈകിപ്പിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഭർത്താവിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. മരണത്തില്‍ ദുരൂഹത തോന്നിയതോടെയാണ് ബന്ധുക്കള്‍ സർജാപൂർ പൊലീസില്‍ പരാതിപ്പെട്ടത്. ബുധനാഴ്ച പുലർച്ചയാണ് സ്നേഹയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം തുടർനടപടികള്‍ സ്വീകരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.