NEWS
നൂറിലധികം വിദേശികളെ തൂക്കിലേറ്റി സൗദി; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി; കൂടുതലും പാകിസ്താനികള്‍ VM TV NEWS CHANNEL

2024ല്‍ ഇതുവരെ സൗദി അറേബ്യയില്‍ വധിക്കപ്പെട്ടത് നൂറിലധികം വിദേശ പൗരന്മാരെന്ന് റിപ്പോർട്ട്. സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ യെമനി പൗരന്റെ വധശിക്ഷയാണ് ഏറ്റവും ഒടുവിലത്തേത്.
ഇതോടെ, 2024-ല്‍ സൗദി അറേബ്യയില്‍ തൂക്കിലേറ്റിയ വിദേശികളുടെ എണ്ണം 101 കടന്നു. കഴിഞ്ഞ രണ്ട് വർഷവും 34 വിദേശ പൗരന്മാരെ വീതമായിരുന്നു തൂക്കിലേറ്റിയത്. 2023-ലും 2022-ലും വധശിക്ഷ ലഭിച്ചവരേക്കാള്‍ മൂന്നിരട്ടി വിദേശികള്‍ ഇക്കൊല്ലം തൂക്കിലേറ്റപ്പെട്ടു.
ഇതാദ്യമായാണ് സൗദിയില്‍ 100ലധികം വിദേശികളെ തൂക്കിക്കൊല്ലുന്നതെന്ന് ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ-സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് (ESOHR) ലീഗല്‍ ഡയറക്ടർ താഹ അല്‍ ഹാജി പറഞ്ഞു. അതേസമയം സൗദിയില്‍ ഇക്കൊല്ലം തൂക്കിലേറ്റപ്പെട്ടവരുടെ ആകെ എണ്ണം 274 ആണ്.
ആംനസ്റ്റി ഇൻ്റർനാഷണലിന്റെ കണക്കനുസരിച്ച്, ചൈനയ്‌ക്കും ഇറാനും ശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ തടവുകാരെ തൂക്കിലേറ്റുന്നത് സൗദി അറേബ്യയാണ്. വധശിക്ഷ വർദ്ധിക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ വിമർശനം രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്‌ട്ര വിനോദസഞ്ചാരികളെയും നിക്ഷേപകരെയും സ്വാഗതം ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് തടസം സൃഷ്ടിക്കാൻ ഇതു കാരണമാകുമെന്നാണ് ആക്ഷേപം.
ഈ വർഷം വധശിക്ഷയ്‌ക്ക് വിധേയരായ വിദേശികളില്‍ പാകിസ്താനില്‍ നിന്നുള്ളവരാണ് അധികവും. 21 പേർ പാകിസ്താനികളും 20 പേർ യെമൻ സ്വദേശികളുമാണ്. സിറിയയില്‍ നിന്ന് 14, നൈജീരിയയില്‍ നിന്ന് 10, ഈജിപ്തില്‍ നിന്ന് ഒമ്ബത്, ജോർദാനില്‍ നിന്ന് എട്ട്, എത്യോപ്യയില്‍ നിന്ന് ഏഴ് എന്നിങ്ങനെയാണ് കണക്ക്. സുഡാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേർ വീതവും ശ്രീലങ്ക, എറിത്രിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും ഉണ്ടായിരുന്നു.
ഹന്നമോള്‍ വയസറിയിച്ചു, കല്യാണം വേണ്ടെന്നാണ് തീരുമാനം- സലിം കോടത്തൂര്‍

മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ പങ്കിട്ട വീഡിയോ ശ്രദ്ധേയമാകുന്നു. ഹന്ന മോള്‍ വലിയ കുട്ടിയായി എന് വിശേഷമാണ് താരം പങ്കിട്ടിരിക്കുന്നത്.
ഒന്‍പതു പത്തു വയസ്സ് ഒക്കെ ആകുമ്ബോള്‍ പെണ്‍കുട്ടികള്‍ വയസ് അറിയുന്നില്ലല്ലോ എന്നൊരു ആധി എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാവും. അതുപോലൊരു ടെന്‍ഷന്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു.
പക്ഷേ അത് ആവേണ്ട കറക്റ്റ് പ്രായത്തില്‍ തന്നെ ആയിരിക്കുകയാണ്. ഞങ്ങളുടെ മനസ്സില്‍ ഹനമോള്‍ ചെറിയ കുട്ടി തന്നെയാണ്, അല്ലാതെ വലിയ കുട്ടിയോന്നുമല്ല. പ്രോഗ്രാമിന് പോകുമ്ബോഴും എല്ലാവരും ഹന്ന മോളെ കുറിച്ച് ചോദിക്കാറുണ്ട്. അവരോടും ഈ വിശേഷം പറയുമ്ബോള്‍ ഹന്നമോള്‍ ചെറിയ കുട്ടി തന്നെ ആണെന്നാണ് അവരുടെ അഭിപ്രായം.
ഇനി ഇത് കഴിഞ്ഞിട്ട് വേണം ഹന്ന മോളുടെ കല്യാണം നടത്താന്‍. പക്ഷേ അതിനോട് താല്പര്യം ഇല്ലെന്നാണ് അവള്‍ പറയുന്നത്. അതിന്റെ കാരണം എന്താണെന്ന് ചോദിച്ചാല്‍ ഉപ്പാനെ നോക്കാന്‍ വേണ്ടി കല്യാണം കഴിക്കില്ലെന്നാണ് അവള്‍ പറയുന്നത്. എങ്കിലും ആ സമയമാകുമ്ബോള്‍ അടിപൊളി ഒരു ചെക്കനെ കണ്ടെത്തി കല്യാണം കഴിപ്പിക്കുമെന്ന് സലീം പറയുന്നു.
ഒരു മണവാട്ടിയെ പോലെ ഹന്ന മോളെ സുന്ദരിയാക്കി, ഒപ്പനയുടെ അകമ്ബടിയോട് കൂടിയാണ് ആനയിച്ച് കൊണ്ട് വന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മധരും കൊടുത്തും സമ്മാനങ്ങളുമൊക്കെ നല്‍കിയാണ് ഈ ചടങ്ങ് മനോഹരമാക്കിയത്. അവള്‍ക്ക് കിട്ടിയ സമ്മാനങ്ങളുമായി പുതിയ വീഡിയോയുമായി വരാമെന്നാണ് താരം പറയുന്നത്.
മംഗളൂരു റിസോര്‍ട്ട് സ്വിമ്മിങ് പൂളില്‍ 3 പെണ്‍കുട്ടികള്‍ മുങ്ങി മരിച്ച സംഭവം: 2 പേര്‍ അറസ്റ്റില്‍ VM TV NEWS CHANNEL

കർണാടക: മംഗളൂരു സോമേശ്വരയിലുള്ള സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളില്‍ 3 പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 2 പേർ അറസ്റ്റില്‍.
വാസ്‌കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരേ ബിഎൻഎസ് 106 വകുപ്പ് പ്രകാരം കേസെടുത്തതായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
ഇതോടൊപ്പം, സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാതെയാണ് നീന്തല്‍കുളം പ്രവർത്തിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് റിസോർട്ടിന്‍റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും റദ്ദാക്കി.
ഞായറാഴ്ച രാവിലെയാണ് മൈസൂരു സ്വദേശികളും എൻജിനിയറിംഗ് വിദ്യാർഥികളുമായ എം.ഡി. നിഷിത (21), എസ്. പാർവതി (20), എൻ. കീർത്തന (21) എന്നിവരെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാരാന്ത്യ അവധി ആഘോഷിക്കുന്നതിനായി എത്തിയതായിരുന്നു ഇവർ. നീന്തല്‍ക്കുളത്തിന്‍റെ ഒരു വശം ആറടി താഴ്ചയുള്ളതായിരുന്നു. കുളത്തിന്‍റെ ഈ ഭാഗത്ത് ഒരാള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ മറ്റ് രണ്ടുപേർ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും അവരും മുങ്ങിപോവുകയായിരുന്നുഅപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. യുവതികള്‍ രക്ഷാ സഹായം അഭ്യർഥിച്ചു നിലവിളിച്ചിട്ടും ആരും രക്ഷയ്ക്കെത്തിയിരുന്നില്ല. നീന്തല്‍ക്കുളത്തിനു സമീപം ഒരുക്കിവയ്ക്കേണ്ട ജീവൻരക്ഷാ സംവിധാനങ്ങള്‍ ഒന്നും തന്നെ ഈ റിസോർട്ടില്‍ ഉണ്ടായിരുന്നില്ലെന്നും റിസോർട്ട് നടത്തിപ്പുകാരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായതായും എഫ്‌ഐആറില്‍ പറയുന്നു.
രാത്രിയില്‍ സ്ത്രീകളുടെ തലയ്ക്ക് അടിച്ച് മോഷണം; പ്രതി പൊലീസ് പിടിയില്‍; സംഭവം ഉത്തര്‍ പ്രദേശില്‍ VM TV NEWS CHANNEL

ഉത്തർ പ്രദേശിലെ ഗൊരഖ്പൂരിനെ വിറപ്പിച്ച മോഷ്ടാവ് പൊലീസ് പിടിയില്‍. ഏറെ നാളുകളായി ഗൊരഖ്പൂരില്‍ രാത്രിയില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചാണ് ഇയാള്‍ മോഷണം നടത്തിക്കൊണ്ടിരുന്നത്.
സമാന രീതിയില്‍ 5 കേസുകളോളം റിപ്പോർട്ട് ചെയ്യതിട്ടുണ്ട്. ഇതില്‍ ഒരു സ്ത്രീ മരിക്കുകയും ബാക്കി സ്ത്രീകള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.>
സംഭവത്തില്‍ അറസ്റ്റിലായ പ്രതി അജയ് നിഷാദ് 2022ല്‍ പോക്സോ കേസില്‍ അറസ്റ്റിലായിരുന്നു. ആറ് മാസത്തോളം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ജയിലില്‍ നിന്നിറങ്ങിയ ഇയാള്‍ ആദ്യത്തെ മോഷണം നടത്തിയത് ജൂലൈ 30 നാണ്. ഇതിലാണ് ആദ്യമായി ഒരു സ്ത്രീയെ തലയ്ക്ക് അടിച്ച ശേഷം ഇയാള്‍ കവർച്ച നടത്തുന്നത്.
:കോഴിക്കോട് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
ഇയാള്‍ ഇതേ രീതിയില്‍ തന്നെ ബാക്കി കവർച്ചകളും നടത്തുകയായിരുന്നു. ഓഗസ്റ്റ് 26, നവംബർ 10, നവംബർ 14 എന്നീ തീയതികളിലാണ് ഇയാള്‍ കവർച്ച നടത്തിയിരുന്നത്. ഇതിലൊരു സ്ത്രീ മരിച്ചിരുന്നു.
‘ആശുപത്രികള്‍ ഇന്ത്യക്കാരായ അമ്മമാരെ കൊണ്ട് നിറഞ്ഞു, ഇന്ത്യന്‍ സ്ത്രീകള്‍ പ്രസവിക്കാനായി മാത്രം കാനഡയിലെത്തുന്നു’; വിമര്‍ശനവുമായി യുവാവ്

ഇന്ത്യന്‍ സ്ത്രീകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കാനഡക്കാരന്‍. ഇന്ത്യയിലെ സ്ത്രീകള്‍ പ്രസവിക്കാനായി മാത്രം കാനഡയിലേക്ക് വരുന്നുവെന്നാണ് കാനഡക്കാരനായ ചാഡ് ഇറോസ് എന്നയാള്‍ വിമര്‍ശിക്കുന്നത്.
കാനഡയിലെ ആശുപത്രികള്‍ ഇന്ത്യക്കാരായ അമ്മമാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ചാഡ് ഇറോസ് എക്‌സില്‍ ഇന്ത്യക്കാരെ വിമര്‍ശിച്ചുകൊണ്ട് വീഡിയോ പങ്കുവച്ചു. കുട്ടിക്ക് കാനഡയിലെ പൗരത്വം കിട്ടുന്നതിന് വേണ്ടിയാണിതെന്നാണ് ഇയാളുടെ ആരോപണം.
കാനഡക്കാരായ നികുതിദായകരുടെ ചെലവില്‍ ഇന്ത്യയിലെ സ്ത്രീകള്‍ കാനഡയിലെ ആശുപത്രിയില്‍ സൗജന്യമായി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നുവെന്നും വീഡിയോയില്‍ പറയുന്നു.
കുഞ്ഞുങ്ങള്‍ക്ക് പൗരത്വം കിട്ടാനായി കാനഡയിലെത്തി പ്രസവിക്കുന്ന ഇന്ത്യന്‍ സ്ത്രീകളെ കൊണ്ട് പ്രസവ വാര്‍ഡ് നിറഞ്ഞിരിക്കുകയാണ്. കാനഡയിലെ ആശുപത്രികള്‍ ആരെയും ഒഴിവാക്കില്ല. അവര്‍ക്ക് കനേഡിയന്‍ ഹെല്‍ത്ത് കെയര്‍ ഇല്ലാത്തതിനാല്‍ ബില്‍ അടക്കേണ്ടി വരും എന്ന് തനിക്ക് അറിയാം. എന്നാല്‍, നമ്മുടെ ഹെല്‍ത്ത് കെയര്‍ സംവിധാനം ഉപയോഗിച്ച ശേഷം അവര്‍ പ്രസവിച്ച ഉടനെ തിരികെ ഇന്ത്യയിലേക്ക് തന്നെ പോകുന്നു. അവരുടെ കുട്ടി വളര്‍ന്നു കഴിയുമ്ബോള്‍ അവര്‍ തിരികെ കനേഡിയന്‍ പൗരന്മാരായി കാനഡയിലെത്തുന്നു. അവരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും സ്‌പോണ്‍സര്‍ ചെയ്യുന്നു. കുടുംബത്തെ മുഴുവനും കൊണ്ടുവരുന്നു. കനേഡിയന്‍ നികുതിദായകന്റെ ചെലവിലാണ് അതെല്ലാം ചെയ്യുന്നത് എന്ന് ബെറ്റ് വയ്ക്കാന്‍ ഞാന്‍ തയ്യാറാണ്- ചാഡ് ഇറോസ് വീഡിയോയില്‍ പറയുന്നു.
ജീവൻ നിലനിര്‍ത്തണം…, പിതാവിനായി വീട്ടില്‍ ഐസിയു ഒരുക്കി നയൻതാര, ഇങ്ങനൊരു മോളെ കിട്ടിയത് ഭാഗ്യമെന്ന് അമ്മ ഓമന! VM TV NEWS CHANNEL

തെന്നിന്ത്യയില്‍ സജീവമായശേഷമാണ് നയൻതാര ചെന്നൈയില്‍ സെറ്റില്‍ഡായത്. വിക്കിക്കും മക്കള്‍ക്കും ഒപ്പം കൊട്ടാരസമാനമായ വീട്ടിലാണ് നയൻതാരയുടെ താമസം.
എന്നാല്‍ താരത്തിന്റെ മാതാപിതാക്കള്‍ ഇപ്പോഴും കൊച്ചിയില്‍ തന്നെയാണ്. വർഷങ്ങളായി ജീവിച്ച് വന്നതുകൊണ്ടാകാം അച്ഛനേയും അമ്മയേയും ചെന്നൈയിലേക്ക് നയൻതാര പറിച്ച് നട്ടിട്ടില്ല. പകരം എല്ലാവിധ സൗകര്യങ്ങളും കൊച്ചിയില്‍ ഒരുക്കി കൊടുത്ത് അവരുടെ താല്‍പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ച് ജീവിക്കാനാണ് നയൻതാര അവസരം ഒരുക്കികൊടുത്തിട്ടുള്ളത്.
അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന ഒരു കൊച്ചു കുടുംബമായിരുന്നു താരത്തിന്റേത്. ചേട്ടൻ ദുബായില്‍ സെറ്റില്‍ഡാണ്. ഇപ്പോഴും നയൻതാര തന്നെയാണ് മാതാപിതാക്കളുടെ കാര്യങ്ങള്‍ക്കായി ഓടി നടക്കുന്നതും ചെയ്ത് കൊടുക്കുന്നതും.
നയൻതാരയെ പോലെ തന്നെ അഭിമുഖങ്ങളില്‍ ഒരിക്കല്‍ പോലും പ്രത്യക്ഷട്ടിട്ടില്ലാത്തവരാണ് താരത്തിന്റെ മാതാപിതാക്കളും. എന്നാല്‍ ഇപ്പോള്‍ ആദ്യമായി നയൻതാരയെ കുറിച്ച് നടിയുടെ അമ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മാതാപിതാക്കളോടും കുടുംബത്തോടും നയൻതാരയ്ക്കുള്ള സ്നേഹവും കരുതലും അമ്മയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.
നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലാണ് താരത്തിന്റെ അമ്മ നടിയെ കുറിച്ച് വാചാലയായത്. കഴിഞ്ഞ ഒന്ന പതിറ്റാണ്ടായി നയൻതാരയുടെ പിതാവ് കിടപ്പിലാണ്. അച്ഛനെ കുറിച്ച് സംസാരിക്കുമ്ബോഴെല്ലാം നയൻതാരയുടെ കണ്ണുകള്‍ നിറയാറുണ്ട്. അച്ഛനെ എന്നേക്കും കൂടെ നിർത്തണം എന്നതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ വേണ്ടതെല്ലാം താരം ചെയ്യുന്നുണ്ട്.
വീട്ടില്‍ ഒരു ഐസിയു യൂണിറ്റ് തന്നെ അച്ഛന് വേണ്ടി നയൻതാര സജീകരിച്ചിട്ടുണ്ട്. രജിനി സാറിന്റെ പടമൊക്കെ മോള്‍ ചെയ്യുമ്ബോള്‍ അച്ച ഒപ്പമുണ്ടായിരുന്നു. മോളുടെ മൂന്ന്, നാല് തമിഴ് പടം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം നാട്ടില്‍ വന്നു. അപ്പോള്‍ നമുക്ക് തോന്നി തുടങ്ങി അദ്ദേഹത്തില്‍ എന്തൊക്കയോ മാറ്റങ്ങള്‍ സംഭവിക്കാൻ തുടങ്ങിയെന്നത്. ഭക്ഷണമൊന്നും ശരിക്ക് കഴിക്കാൻ പറ്റാത്ത അവസ്ഥ വന്നു.
അതോടെ ഞങ്ങള്‍ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് അസുഖം കണ്ടുപിടിക്കുന്നത്. അന്ന് ആ അസുഖം ഇത്രത്തോളം വലുതായി മാറുമെന്ന് അറിയില്ലായിരുന്നു. ലോകത്തില്‍ ഇതുപോലൊരു മോളെ വേറെ ആർക്കും കിട്ടിത്തില്ല. എത്ര തിരക്കുണ്ടെങ്കിലും ദിവസം കുറഞ്ഞത് മൂന്നോ, നാലോ വട്ടം ഞങ്ങളെ വിളിക്കും. കാര്യങ്ങളെല്ലാം തിരക്കും. മോള് അച്ഛനെ നോക്കുന്നതെങ്ങനെയെന്ന് എനിക്ക് പറയാൻ കഴിയില്ല.

അങ്ങനെയാണ് നോക്കുന്നത്. ഇതുപോലൊരു മോളെ കിട്ടിയ ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണെന്നാണ് ഓമന കുര്യൻ മകളെ കുറിച്ച് പറഞ്ഞത്. പിന്നീട് മാതാപിതാക്കളെ കുറിച്ച് നയൻതാരയാണ് സംസാരിച്ചത്. പതിമൂന്ന്, പതിനാല് വർഷമായി അച്ഛൻ സുഖമില്ലാതെ കിടപ്പിലാണ്. ഞാൻ ഇൻഡസ്ട്രിയിലേക്ക് വന്നശേഷം അപ്പ മൂന്ന്, നാല് വർഷം ഓക്കെയായിരുന്നു. പിന്നീട് പതിയെ പതിയെ അസുഖം വർധിച്ച് ആരോഗ്യം കുറഞ്ഞ് വന്നു. ഓർമയില്ല… എന്താണ് ചുറ്റും നടക്കുന്നതെന്ന് അറിയില്ല. അദ്ദേഹത്തിന് ന്യൂറോളജിക്കലായ ചില പ്രശ്നങ്ങളുണ്ട്.
കൂടാതെ വേറെയും ശാരീരിക പ്രശ്നങ്ങളുണ്ട്. ഞാൻ ഷൂട്ടിങ്ങിലായിരിക്കും. എന്റെ സഹോദരൻ ദുബായില്‍ സെറ്റില്‍ഡാണ്. അതുകൊണ്ട് തന്നെ ബ്രദറിന് എമർജൻസി സിറ്റുവേഷൻസില്‍ പെട്ടന്ന് വരാൻ കഴിയില്ല. അമ്മയാണ് ഇത്രയും വർഷമായി അച്ഛനെ നോക്കുന്നത്. ചിലപ്പോള്‍ അമ്മയെ വിളിക്കുമ്ബോള്‍ കേള്‍ക്കാം അച്ഛനുമായി ആശുപത്രിയിലേക്കുള്ള യാത്രയിലാണെന്ന്.
ഇങ്ങനെയാണ് കുറച്ച് വർഷങ്ങളായി അമ്മയുടെ ജീവിതം. ഒരു കുഞ്ഞിനെ നോക്കുന്നത് പോലെയാണ് അമ്മ അച്ഛനെ നോക്കുന്നത്. ഒരു ഐസിയു തന്നെ അച്ഛനുവേണ്ടി വീട്ടില്‍ ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അച്ഛനാണ് എനിക്ക് എന്നേക്കും ഹീറോ. അദ്ദേഹത്തിന്റെ മക്കള്‍ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങളും നേട്ടങ്ങളും അദ്ദേഹം അറിയുന്നില്ലെന്നാണ് നിറ കണ്ണുകളോടെ നയൻതാര പറഞ്ഞത്.
എണ്ണവില കൂപ്പുകുത്തുന്നു! ഗള്‍ഫ് രാജ്യങ്ങള്‍ നടുക്കടലില്‍; സന്തോഷത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയും, എണ്ണവിപണിയില്‍ എന്താണ് സംഭവിക്കുന്നത്? VM TV NEWS CHANNEL

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വെട്ടിയിട്ട വാഴത്തണ്ടിന്റെ അവസ്ഥയിലാണ്. എണ്ണ ഉത്പാദക രാജ്യങ്ങള്‍ ഒന്നിച്ചു നിന്നിട്ടും വില പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല.
രാജ്യാന്തര എണ്ണവിലയില്‍ നാടകീയ ഇറക്കത്തിലും നേട്ടം കൊയ്യാനാകാത്ത അവസ്ഥയില്‍ ഇന്ത്യയും. ക്രൂഡ്‌ഓയില്‍ വില ബാരലിന് 70 ഡോളറിന് താഴെയാകാനുള്ള സാധ്യതകള്‍ നിലനില്‍ക്കുമ്ബോള്‍ എണ്ണവിപണിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.
എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് ഡിസംബര്‍ വരെ ഉത്പാദനം വര്‍ധിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഡിമാന്‍ഡ് താഴ്ന്നു നില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സംഘടനയുടെ തീരുമാനം. എന്നാല്‍ എണ്ണവില കൂടിയില്ലെന്ന് മാത്രമല്ല കൂടുതല്‍ താഴേക്ക് പതിക്കുകയും ചെയ്തു. ഇതിനു പ്രധാന കാരണം ഒപെക് ഇതര ഉത്പാദക രാജ്യങ്ങള്‍ വിപണിയിലേക്ക് ഒഴുക്കുന്ന എണ്ണയുടെ അളവ് കൂട്ടിയതാണ്.
ചൈന ഇനി പഴയപോലെയാകില്ല?
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപയോക്താക്കളായ ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡില്‍ കാര്യമായ വര്‍ധനയില്ലാത്തതാണ് എല്ലാത്തിന്റെയും കാതലായ പ്രശ്‌നം. ചൈനയില്‍ ഡിമാന്‍ഡ് ഉയരാത്തത് പ്രതിദിനം 10 ലക്ഷം ബാരല്‍ എണ്ണ വിപണിയില്‍ കുമിഞ്ഞു കൂടുന്നതിന് ഇടയാക്കുമെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ (ഐ.ഇ.എ) കണക്കുകൂട്ടല്‍.
ചൈനീസ് സമ്ബദ്‌വ്യവസ്ഥ മാന്ദ്യത്തിലായതിനാലാണ് എണ്ണ ഉപഭോഗം കുറഞ്ഞതെന്ന വാദത്തെ ഖണ്ഡിക്കുന്നതാണ് ഐ.ഇ.എയുടെ നിഗമനങ്ങള്‍. ചൈനയില്‍ ഇലക്‌ട്രിക് വാഹനങ്ങളിലേക്കുള്ള പരിവര്‍ത്തനം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഹൈ സ്പീഡ് റെയിലും ഗ്യാസ് ഇന്ധനം ഉപയോഗിച്ചുള്ള ട്രക്കുകളും ചൈനയുടെ നിത്യജീവിതത്തിലേക്ക് കൂടുതല്‍ ഇഴുകിചേര്‍ന്നിരിക്കുന്നു. ഇത് എണ്ണ ഉപഭോഗം കുറയ്ക്കാന്‍ ഇടയാക്കുന്നുവെന്നാണ് ഐ.ഇ.എ ഓയില്‍ ഇന്‍ഡസ്ട്രി ആന്‍ഡ് മാര്‍ക്കറ്റ് തലവന്‍ ടോറില്‍ ബോസോനി പറയുന്നത്. ഇതിന്റെ അര്‍ത്ഥം ചൈനീസ് സമ്ബദ്‌വ്യവസ്ഥ പഴയ പ്രതാപത്തിലേക്ക് എത്തിയാലും എണ്ണ ഉപഭോഗം കൂടിയേക്കില്ലെന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ എണ്ണയില്‍ മാത്രം ആശ്രയിച്ചു നില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളുടെ സമ്ബദ്‌വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതമാകും ഉണ്ടാവുക.
എണ്ണയൊഴുക്കി അമേരിക്കന്‍ അച്ചുതണ്ട്
മുമ്ബൊക്കെ എണ്ണവില നിയന്ത്രിച്ചിരിക്കുന്നത് സൗദി അറേബ്യ ഉള്‍പ്പെടുന്ന ഒപെക് രാജ്യങ്ങളായിരുന്നു. എന്നാല്‍ എണ്ണയിലെ പഴയ ആധിപത്യം ഇത്തരം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇപ്പോഴില്ല. ഉത്പാദനം വെട്ടിക്കുറച്ചിട്ടു പോലും വിപണിയിലെ എണ്ണ ലഭ്യത കുറഞ്ഞില്ലെന്ന് മാത്രമല്ല ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ഉത്പാദനം കുറച്ചാല്‍ പോലും അടുത്ത രണ്ട് വര്‍ഷത്തേക്ക് വിപണിയില്‍ ലഭ്യത കുറയില്ലെന്നാണ് വിലയിരുത്തല്‍. യു.എസ്, ബ്രസീല്‍, കാനഡ, ഗയാന എന്നീ രാജ്യങ്ങളുടെ നിലപാടാണ് കാരണം. വിപണിയിലേക്ക് പരമാവധി എണ്ണ ഒഴുക്കാനാണ് ഈ രാജ്യങ്ങളുടെ തീരുമാനം. പശ്ചിമേഷ്യന്‍ സംഘര്‍ഷം കത്തിനിന്ന ഒക്ടോബര്‍ ആദ്യ വാരത്തിനുശേഷം ക്രൂഡ് വില ഇടിഞ്ഞത് 11 ശതമാനത്തിലേറെയാണെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയ്ക്ക് നേട്ടമാകില്ല ?
സാധാരണഗതിയില്‍ ക്രൂഡ് വിലയിലെ ഏതൊരു ഇടിവും ഇന്ത്യയെ സന്തോഷിപ്പിക്കേണ്ടതാണ്. എന്നാല്‍ ഇത്തവണ ഇന്ത്യയ്ക്ക് അത്ര നേട്ടമാകില്ല. ഇതിനു കാരണം ഡോളര്‍ കരുത്താര്‍ജിച്ചതാണ്. ഇന്ത്യയുടെ എണ്ണ വാങ്ങല്‍ കൂടുതലും ഡോളറിലാണ്. അതിനാല്‍ ഡോളര്‍ മൂല്യം വര്‍ധിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയര്‍ത്തുന്നു. എണ്ണവില കുറയുന്നതിനൊപ്പം ഡോളറിനെതിരേ രൂപ കരുത്താര്‍ജിക്കുക ചെയ്താല്‍ മാത്രമേ ഇന്ത്യയ്ക്ക് വലിയ നേട്ടമുണ്ടാകൂ.
രാജ്യത്തെ പൊതുമേഖല എണ്ണ കമ്ബനികളുടെ വരുമാനവും ലാഭവും രണ്ടാപാദത്തില്‍ താഴ്ന്ന നിലയിലാണ്. ഇത് കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് അത്ര സന്തോഷം പകരുന്നതല്ല. അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രം മുടക്കുന്ന പണത്തിന്റെ വരവിന്റെ കൂടിയ പങ്കും എണ്ണ വില്പനയിലൂടെ കിട്ടുന്നതാണ്. വരുമാനം കുറയുന്നത് ചെലവഴിക്കലിനെയും അതിനേക്കാളേറെ രാജ്യത്തെ സാമ്ബത്തിക ക്രയവിക്രയങ്ങളെയും ബാധിക്കും. എണ്ണവില കുറച്ച് റിസ്‌ക്കെടുക്കാന്‍ കേന്ദ്രം തയാറായേക്കില്ല.
ഗായ്‌സ് നിങ്ങള്‍ അറിഞ്ഞോ, സായ് കുമാറും ബിന്ദു പണിക്കരും ഡിവോഴ്‌സ് ആയി! തുറന്ന് പറഞ്ഞ് താരങ്ങള്‍ VM TV NEWS CHANNEL

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്ബതിമാരാണ് സായ് കുമാറും ബിന്ദു പണിക്കരും. മകള്‍ കല്യാണിയും ഇന്ന് റീലുകളിലൂടെ മലയാളികള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും സുപരിചിതരാണ്.
ഇപ്പോഴിതാ കല്യാണിയെക്കുറിച്ച് ബിന്ദു പണിക്കരും സായ് കുമാറും പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. മുമ്ബൊരിക്കല്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബിന്ദു പണിക്കരും സായ് കുമാറും പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചര്‍ച്ചയാകുന്നത്.
ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി. തന്റെ ഡാന്‍സ് വീഡിയോകളിലൂടെയാണ് കല്യാണി സോഷ്യല്‍ മീഡിയയില്‍ താരമായി മാറുന്നത്. താനും കല്യാണിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് അഭിമുഖത്തില്‍ സായ് കുമാര്‍ സംസാരിക്കുന്നുണ്ട്.
കല്യാണിയില്‍ ഞാന്‍ അങ്ങനെ കുറ്റങ്ങളൊന്നും കണ്ടിട്ടില്ല. അതിനാല്‍ വഴക്കു പറയാറുമില്ല. ഇവള്‍ ഇടയ്ക്ക് കേറി അങ്ങോട്ടും ഇങ്ങോട്ടും പറയും. ഞാന്‍ നിര്‍ത്താന്‍ പറയും. കുട്ടികളല്ലേ, അവര്‍ക്ക് അവരുടേതായ ആഗ്രഹങ്ങളുണ്ടാകുമല്ലോ. അതിന് വിലങ്ങു തടിയാകില്ല ഞാന്‍. മൊത്തത്തില്‍ ചില്‍ അല്ലെങ്കില്‍ ചില്ലാകണമെങ്കില്‍ ചില്‍ ആണ് ഞാന്‍ എന്നാണ് സായ് കുമാര്‍ പറയുന്നത്.
പിന്നാലെ തങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. നമ്മളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ ഏറ്റവും അവസാനമാണ് ഞങ്ങള്‍ കേള്‍ക്കുക. പിന്നെ നമ്മള്‍ എങ്ങനെ ജീവിക്കുന്നു എന്നതിലല്ലേ കാര്യം. നമ്മളെപ്പറ്റി എന്തൊക്കെ പറയുന്നുണ്ടെന്നാണ് താരങ്ങള്‍ പറയുന്നത്. തങ്ങളെക്കുറിച്ച് കേട്ട ഒരു ഗോസിപ്പും ഇരുവരും പങ്കുവെക്കുന്നുണ്ട്.
ഞങ്ങള്‍ തമ്മില്‍ വേര്‍ പിരിഞ്ഞുവെന്ന്. സോഷ്യല്‍ മീഡിയയില്‍ വലിയ സംഭവമായിരുന്നു. ഒരു ദിവസം ഞങ്ങള്‍ ബെഡ് റൂമിലിരുന്ന് സിനിമ കാണുകയായിരുന്നു. ക്ലൈമാക്സ് ആകാറായി. പെട്ടെന്ന് മോള് വന്ന് വാതില്‍ തുറന്നിട്ട്, ഗായ്സ് നിങ്ങള്‍ അറിഞ്ഞോ? നിങ്ങള്‍ വേര്‍പിരിഞ്ഞു! ഇപ്പോള്‍ വാര്‍ത്ത കണ്ടതാണെന്ന്. ആ ശരിയെന്ന് പറഞ്ഞ് ഞങ്ങള്‍ സിനിമയും കണ്ടിരുന്നുവെന്നാണ് സായ് കുമാര്‍ പറയുന്നത്.
പിറ്റേദിവസം എത്രയോ നാളായിട്ടും വിളിക്കാതിരുന്ന സുഹൃത്തുക്കള്‍ വരെ വിളിച്ചിട്ട് എവിടെയാണ് എന്ന് ചോദിക്കും. എന്റെ ഒരു സുഹൃത്തുണ്ട് മാഞ്ഞൂരാന്‍. അവന്‍ വിളിച്ചു. ചേട്ടന്‍ എവിടെയാണ് വീട്ടിലാണോ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍. ഒന്നുമില്ല ചേട്ടാ വെറുതെ വിളിച്ചതാണ്, കുറേ ആയല്ലോ വിളിച്ചിട്ട് എന്ന് അവന്‍. നീ ചോദിക്കാന്‍ വന്ന ആള് അടുക്കളയില്‍ നിന്ന് കൊഞ്ച് തീയല്‍ ഉണ്ടാക്കുന്നുണ്ട്. കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞു. എല്ലാവരും വിളിച്ചു പറഞ്ഞപ്പോള്‍ എനിക്കൊരു സംശയം തോന്നിതയാണ് ചേട്ടാഎന്നായിഅവന്‍ എന്നും സായ് കുമാര്‍ പറയുന്നത്.
നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനാണ് സായ് കുമാര്‍. തീയേറ്ററിലൂടെയാണ് സായ് കുമാര്‍ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ അരങ്ങേറുകയായിരുന്നു. നായകനായിട്ടാണ് അരങ്ങേറ്റമെങ്കിലും പിന്നീട് വില്ലന്‍ വേഷങ്ങളിലാണ് സായ് കുമാര്‍ കയ്യടി നേടിയത്. ആദ്യ വിവാഹത്തില്‍ സായ് കുമാറിന് ഒരു മകളുണ്ട്. നടി വൈഷ്ണവിയാണ് സായ് കുമാറിന്റെ മകള്‍. പിന്നീടാണ് താരം ബിന്ദു പണിക്കരെ വിവാഹം കഴിക്കുന്നത്.
”ഞാൻ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്തം സുരേന്ദ്രനും സംഘത്തിനും, ഇനി സ്നേഹത്തിന്റെ കടയില്‍ ” VM TV NEWS CHANNEL

പാലക്കാട്: ബിജെപിയില്‍ നിന്ന് കരുതലും താങ്ങും പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്ന് സന്ദീപ് വാര്യർ. വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന ഫാക്‌ടറിയായി മാറി ബിജെപി.
അതില്‍ പെട്ടുപോവുകയായിരുന്നു താൻ. ജനാധിപത്യം മാനിക്കാത്ത, ഏകാധിപത്യം മാത്രം കാത്തു സൂക്ഷിക്കുന്ന പാർട്ടിയില്‍ വീർപ്പുമുട്ടി കഴിയുകയായിരുന്നുവെന്ന് സന്ദീപ് പറഞ്ഞു. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യർ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മതേതരത്വം പറഞ്ഞതിന്റെ പേരില്‍ ബിജെപി നേതൃത്വം തനിക്ക് വിലക്ക് കല്‍പ്പിച്ചു. ബിജെപിയില്‍ നിന്ന് താൻ പറഞ്ഞതെല്ലാം ആ സംഘടനയ്‌ക്ക് വേണ്ടി മാത്രമായിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങളായിരുന്നില്ല ഒന്നും. കോണ്‍ഗ്രസിലേക്ക് എത്തിയതിന്റെ ഉത്തരവാദി കെ. സുരേന്ദ്രനും സംഘവുമാണ്. മുഖ്യമന്ത്രിയുമായും സിപിഎമ്മുമായും സുരേന്ദ്രൻ നടത്തുന്ന അഡ്‌ജസ്‌റ്റ്‌മെന്റുകളെ എതിർത്തു എന്നതാണ് താൻ ചെയ‌്ത കുറ്റം. കരുവന്നൂരും കൊടകരയും തമ്മില്‍ പരസ്‌പരം വച്ചുമാറുന്നത് എതിർത്തു എന്നതാണ് താൻ ചെയ‌്ത കുറ്റം. ധർമ്മരാജന്റെ കോള്‍ ലിസ്‌റ്റില്‍ പേരില്ലാതെ പോയി എന്നതാണ് താൻ ചെയ‌്ത കുറ്റം. ഇതൊക്കെ ഒരു കുറവാണെങ്കില്‍ അത് അംഗീകരിച്ചുകൊണ്ട് ഇനി സ്നേഹത്തിന്റെ കടയില്‍ അംഗത്വമെടുക്കുകയാണെന്ന് കോണ്‍ഗ്രസിനെ വിശേഷിപ്പിച്ചുകൊണ്ട് സന്ദീപ് വ്യക്തമാക്കി.
അങ്ങേയറ്റം വെറുപ്പും വിദ്വേഷവും ഉല്‍പാദിപ്പിക്കുന്ന ഒരു ഫാക്‌ടറിയില്‍ ഇത്രയും നാളും പ്രവർത്തിച്ചതിന്റെ ജാള്യതയാണ് എനിക്കിപ്പോള്‍. യുഎപിഎ ചുമത്തിയ ശ്രീനിവാസൻ വധക്കേസില്‍ 17 പ്രതികള്‍ക്ക് ജാമ്യം കിട്ടി. പ്രതികള്‍ക്ക് വേണ്ടി സുപ്രീം കോടതി വക്കീലാണ് ഹാജരായത്. ശ്രീനിവാസന് വേണ്ടി സുപ്രീം കോടതിയില്‍ പ്രാക്‌ടീസ് ചെയ്യുന്ന ഒരു വക്കീല്‍ പോലും ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് സന്ദീപ് ചോദിച്ചു.
തന്നെ കോണ്‍ഗ്രസ് പാർട്ടിയിലേക്ക് സ്വീകരിച്ചതില്‍ കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എഐസിസി നേതൃത്വത്തിനും സന്ദീപ് വാര്യർ നന്ദി അറിയിച്ചു.
ബസ് സ്റ്റാൻഡില്‍ ചുറ്റിത്തിരിഞ്ഞത് ചോദ്യംചെയ്തു; വനിത എ.എസ്.ഐ.യെകൊണ്ട് യുവാക്കള്‍ മാപ്പുപറയിപ്പിച്ചു VM TV NEWS CHANNEL

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ വനിതാ എ.എസ്.ഐ.യെക്കൊണ്ട് യുവാക്കള്‍ പരസ്യമായി മാപ്പുപറയിപ്പിച്ച സംഭവം വിവാദത്തില്‍.
ബസ് സ്റ്റാൻഡില്‍ ചുറ്റിത്തിരിഞ്ഞത് ചോദ്യംചെയ്ത എ.എസ്.ഐ. ജമീലയെക്കൊണ്ടാണ് യുവാക്കള്‍ മാപ്പുപറയിപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. മൊബൈല്‍ഫോണില്‍ ആരോ പകർത്തിയ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു.
ബസ് സ്റ്റാൻഡില്‍ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം വ്യാപകമാണെന്ന് പരാതിയുള്ളതിനാല്‍ പോലീസ് സാന്നിധ്യം കർശനമാക്കിയിരുന്നു. വിദ്യാലയങ്ങള്‍ വിടുന്ന സമയത്ത് അനാവശ്യമായി സ്റ്റാൻഡില്‍ ചുറ്റിക്കറങ്ങുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് സ്റ്റാൻഡിന്റെ ഒന്നാംനിലയില്‍ നില്‍ക്കുകയായിരുന്ന രണ്ടു യുവാക്കളോട് അവിടെനിന്നു പോകാൻ വനിതാ എ.എസ്.ഐ. ജമീലയും സംഘവും ആവശ്യപ്പെട്ടു. നിന്നാല്‍ എന്തുചെയ്യുമെന്നു പറഞ്ഞ് ഈ യുവാക്കള്‍ എ.എസ്.ഐ.യോട് കയർത്തു.
നില്‍ക്കാൻ പറ്റില്ലെന്ന് പോലീസ് തീർത്തുപറഞ്ഞതോടെ യുവാക്കള്‍ പിന്മാറി. വീണ്ടും യുവാക്കള്‍ സ്റ്റാൻഡില്‍ അലഞ്ഞുതിരിയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വനിതാ പോലീസ് വീണ്ടുമെത്തി പോകാനാവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ മറ്റൊരാളെയും കൂട്ടിവന്ന് പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. വനിതാ എ.എസ്.ഐ. തങ്ങളെ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു യുവാക്കളുടെ ബഹളം. തുടർന്നാണ് ഉദ്യോഗസ്ഥ മാപ്പുപറഞ്ഞത്. യുവാക്കളോട് ക്ഷമചോദിച്ചശേഷം ഇനിയാരോടെങ്കിലും മാപ്പുപറയേണ്ടതുണ്ടോയെന്ന് അവർ ചോദിക്കുന്നതും പ്രചരിക്കുന്ന ദൃശ്യത്തില്‍ കാണാം. തങ്ങള്‍ കഞ്ചാവ് വില്‍പ്പനക്കാരാണെന്നതരത്തില്‍ എ.എസ്.ഐ. സംസാരിച്ചതാണ് പ്രകോപനത്തിനു കാരണമായി യുവാക്കള്‍ പറയുന്നത്.
കൂടുതല്‍ പ്രശ്നങ്ങളിലേക്ക് പോകാതിരിക്കാനും യുവാക്കളുടെ ഭാവിയോർത്തും ഇവരോട് ക്ഷമാപണം നടത്തുകയായിരുന്നെന്ന് എ.എസ്.ഐ. ജമീല പറഞ്ഞു. കേസില്‍ കുടുക്കേണ്ടെന്നു കരുതിയാണ് കയർത്ത് സംസാരിച്ചതിനും ഡ്യൂട്ടിക്ക് തടസ്സംനിന്നതിനും പരാതിനല്‍കാതിരുന്നതെന്നും അവർ പറഞ്ഞു. വിഷയത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. സ്റ്റാൻഡില്‍ ലഹരിവില്‍പ്പന മാഫിയക്കെതിരേ നടപടി സ്വീകരിക്കുമെന്ന് കൊയിലാണ്ടി ഇൻസ്പെക്ടർ ശ്രീലാല്‍ ചന്ദ്രശേഖരൻ പറഞ്ഞു.