‘എന്റെ ഭാവി മരുമകള്‍’; കരിഷ്‌മ കപൂറിനെ പരിചയപ്പെടുത്തി ജയ ബച്ചൻ, വിവാഹമോചന വാര്‍ത്തകള്‍ക്കിടെ വീഡിയോ വൈറല്‍ VM TV NEWS LIVE

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരജോഡികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. അടുത്തിടെ ഇരുവരും വിവാഹമോചിതരാകുന്നുവെന്ന തരത്തില്‍ നിരവധി വാർത്തകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ താരങ്ങള്‍ ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിനിടെ നടിയും മോഡലുമായ നിമ്രത് കൗറും അഭിഷേക് ബച്ചനും പ്രണയത്തിലാണെന്ന തരത്തില്‍ നിരവധി ഗോസിപ്പുകള്‍ പുറത്തുവന്നു. ഇത്തരം ഗോസിപ്പുകള്‍ ശ്രദ്ധിക്കാറില്ലെന്നായിരുന്നു നിമ്രത്തിന്റെ പ്രതികരണം. ഇപ്പോഴിതാ ബച്ചൻ കുടുംബത്തിലെ വിവാഹമോചന വാർത്തകള്‍ക്കിടെ പഴയൊരു വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

ഒരു പുസ്‌തക പ്രകാശനച്ചടങ്ങിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ജയ ബച്ചൻ, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ശ്വേത നന്ദ, നവ്യ നവേലി എന്നിവർ വേദിയിലുണ്ട്. ചടങ്ങില്‍ തന്റെ കുടുംബത്തിലെ മറ്റൊരു പ്രധാന അംഗത്തെ പരിചയപ്പെടുത്തുകയാണ് ജയ ബച്ചൻ. തന്റെ ഭാവി മരുമകളായി അഭിസംബോധന ചെയ്ത് ബോളിവുഡ് നടി കരിഷ്‌മ കപൂറിനെ ജയ ബച്ചൻ വേദിയിലേയ്ക്ക് ക്ഷണിക്കുന്നു. തുടർന്ന് കരിഷ്‌മ കടന്നുവരികയും ബച്ചൻ കുടുംബം ഒന്നിച്ച്‌ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഐശ്വര്യ റായ്‌യെ വിവാഹം ചെയ്യുന്നതിന് മുൻപ് അഭിഷേകും കരിഷ്‌മയും തമ്മില്‍ 2002ല്‍ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവാഹം നടന്നില്ല. വിവാഹം ഉപേക്ഷിക്കുന്നതിനുള്ള കാരണം ഇരുകുടുംബങ്ങളും വെളിപ്പെടുത്തിയിട്ടില്ല. ഇതിനുശേഷമാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാവുന്നത്. കരിഷ്മ ബിസിനസുകാരനായ സഞ്ജയ് കപൂറിനെയും വിവാഹം ചെയ്തു. 2016ല്‍ കരിഷ്‌മ വിവാഹമോചിതയായി. പഴയ വീഡിയോയുടെ അടിസ്ഥാനത്തില്‍ പലരും അഭിഷേക്- ഐശ്വര്യ വിള്ളലുമായി ബന്ധപ്പെടുത്തി പല കഥകളും മെനയുകയാണ്.

നിനക്ക് ലഡ്ഡു കിട്ടിയോ? ഫുഡി, കളര്‍, ട്വിങ്കിള്‍… ട്രെൻഡിങ് ആയി ഗൂഗിള്‍ പേയുടെ ദീപാവലി ഓഫര്‍ VM TV NEWS CHANNEL

വ്യത്യസ്തങ്ങളായ പല ഓഫറുകളും സോഷ്യല്‍ മീഡിയ സൈറ്റുകളിലും ആപ്പുകളിലും എല്ലാം കാണാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ പേ.

ഗൂഗിള്‍ പേ വഴി 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തുന്ന ഉപഭോക്താക്കള്‍ക്കാണ് സ്പെഷ്യല്‍ ലഡു ഓഫർ ലഭ്യമാകുക.

പലവിധത്തിലുള്ള ലഡുവാണ് ഗൂഗിള്‍ പേ വഴി ലഭ്യമാകുക. ഇത് പണത്തിന്റെ രൂപത്തിലാണെന്ന് മാത്രം. കളർ, ഫുഡി, ദോസ്തി, ട്രെൻഡി, ട്വിങ്കിള്‍, ഡിസ്കോ എന്നിങ്ങനെയാണ് ലഡുവിന് നല്‍കിയിരിക്കുന്ന പേരുകള്‍. മർച്ചന്റ് പെയ്മെന്റ്, മൊബൈല്‍ റീചാർജിങ്, മറ്റുള്ളവർക്ക് പണം അയച്ചു കൊടുക്കല്‍ എന്നിവക്കായി ഗൂഗിള്‍ പേ ഉപയോഗിക്കുന്നവർക്ക് ലഡു ലഭിക്കും.

ലഡുവിനായി നമ്മള്‍ നമ്മുടെ സുഹൃത്തുക്കളോട് റിക്വസ്റ്റ് ചെയ്യുന്നതിനും മറ്റുള്ളവർക്ക് നമ്മുടെ പക്കലുള്ള ലഡു ഗിഫ്റ്റ് ചെയ്യുന്നതിനും അവസരം ഉണ്ട്. ഒക്ടോബർ 21 മുതല്‍ ആരംഭിച്ച ഓഫറിന്റെ കാലാവധി നവംബർ 7 ന് അവസാനിക്കും. 6 വ്യത്യസ്ത ലഡുവും ഒരുമിച്ച്‌ ലഭിക്കുന്ന ഉപഭോക്താവിന് 50 രൂപ മുതല്‍ 1001 രൂപ വരെ ക്യാഷ് ബാക്കായി ലഭ്യമാകും.

നിരവധി ഉപഭോക്താക്കള്‍ക്കാണ് ഇത്തരത്തില്‍ ക്യാഷ് ബാക്ക് ലഭിച്ചത്. കാലാവധിക്കുള്ളില്‍ ഓഫർ ആനുകൂല്യം ലഭിക്കുന്നതിനായി ചാറ്റ് ബോക്സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിനായുള്ള ചോദ്യങ്ങളാണ്.

വ്യത്യസ്തങ്ങളായ പല ഓഫറുകളും സോഷ്യല്‍ മീഡിയ സൈറ്റുകളിലും ആപ്പുകളിലും എല്ലാം കാണാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ പേ.

ഗൂഗിള്‍ പേ വഴി 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തുന്ന ഉപഭോക്താക്കള്‍ക്കാണ് സ്പെഷ്യല്‍ ലഡു ഓഫർ ലഭ്യമാകുക.

പലവിധത്തിലുള്ള ലഡുവാണ് ഗൂഗിള്‍ പേ വഴി ലഭ്യമാകുക. ഇത് പണത്തിന്റെ രൂപത്തിലാണെന്ന് മാത്രം. കളർ, ഫുഡി, ദോസ്തി, ട്രെൻഡി, ട്വിങ്കിള്‍, ഡിസ്കോ എന്നിങ്ങനെയാണ് ലഡുവിന് നല്‍കിയിരിക്കുന്ന പേരുകള്‍. മർച്ചന്റ് പെയ്മെന്റ്, മൊബൈല്‍ റീചാർജിങ്, മറ്റുള്ളവർക്ക് പണം അയച്ചു കൊടുക്കല്‍ എന്നിവക്കായി ഗൂഗിള്‍ പേ ഉപയോഗിക്കുന്നവർക്ക് ലഡു ലഭിക്കും.

ലഡുവിനായി നമ്മള്‍ നമ്മുടെ സുഹൃത്തുക്കളോട് റിക്വസ്റ്റ് ചെയ്യുന്നതിനും മറ്റുള്ളവർക്ക് നമ്മുടെ പക്കലുള്ള ലഡു ഗിഫ്റ്റ് ചെയ്യുന്നതിനും അവസരം ഉണ്ട്. ഒക്ടോബർ 21 മുതല്‍ ആരംഭിച്ച ഓഫറിന്റെ കാലാവധി നവംബർ 7 ന് അവസാനിക്കും. 6 വ്യത്യസ്ത ലഡുവും ഒരുമിച്ച്‌ ലഭിക്കുന്ന ഉപഭോക്താവിന് 50 രൂപ മുതല്‍ 1001 രൂപ വരെ ക്യാഷ് ബാക്കായി ലഭ്യമാകും.

നിരവധി ഉപഭോക്താക്കള്‍ക്കാണ് ഇത്തരത്തില്‍ ക്യാഷ് ബാക്ക് ലഭിച്ചത്. കാലാവധിക്കുള്ളില്‍ ഓഫർ ആനുകൂല്യം ലഭിക്കുന്നതിനായി ചാറ്റ് ബോക്സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിനായുള്ള ചോദ്യങ്ങളാണ്.

ഇന്റര്‍നാഷണലും നമ്മുടെ കൂടെ ഉണ്ട്; ഇന്ത്യക്കാര്‍ക്ക് വേണ്ടി ചെറിയ വലിയ തീരുമാനവുമായി ആപ്പിള്‍ VM TV NEWS CHANNEL

ആപ്പിള്‍ ഇന്ത്യയില്‍ നാല് സ്റ്റോറുകള്‍ കൂടി തുറക്കും എന്ന് ടിം കുക്ക് പ്രഖ്യാപിച്ചു. ഇതൊരു വലിയ സംഭവവികാസമല്ല.

ആപ്പിള്‍ ഇത് സ്ഥിരീകരിക്കുന്നത് ഇതാദ്യമല്ല. എന്നിരുന്നാലും, 2024 സെപ്തംബർ മാസത്തില്‍ ഇന്ത്യയില്‍ റെക്കോർഡ് വരുമാനം നേടിയതിന് ശേഷം ആണ് ടിം കുക്കില്‍ നിന്ന് ആദ്യമായി ഈ വാക്കുകള്‍ ഔദ്യോഗികമായി വരുന്നു. ഐഫോണുകളുടെ വില്‍പ്പനയിലെ വളർച്ചയെ തുടർന്ന്, ആപ്പിളിൻ്റെ വരുമാനം എല്ലാ മേഖലകളിലും 6% വർദ്ധിച്ചതായി ടിം കുക്ക് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച കമ്ബനിയുടെ ഏണിങ്‌സ് കോളില്‍ ടിം കുക്ക് പറഞ്ഞത്, “ഐഫോണ്‍ എല്ലാ ജിയോഗ്രാഫിക്കല്‍ സെഗ്‌മെന്റിലും വളർന്നു.

ഈ വിഭാഗത്തിന് ഒരു പുതിയ സെപ്തംബർ ക്വാട്ടറിലെ വരുമാന റെക്കോർഡ് അടയാളപ്പെടുത്തി. കൂടാതെ ഞങ്ങള്‍ ഇന്ത്യയില്‍ കാണുന്ന ആവേശത്തില്‍ ഞങ്ങള്‍ ആവേശഭരിതരായി തുടരുന്നു. ഇത് എക്കാലത്തെയും വരുമാന റെക്കോർഡ് ആണ്.” അതോടൊപ്പം ആപ്പിള്‍ രാജ്യത്ത് നാല് സ്റ്റോറുകള്‍ കൂടി തുറക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലുള്ള രണ്ട് സ്റ്റോറുകള്‍ 2023ൻ്റെ തുടക്കത്തില്‍ ഡല്‍ഹിയിലും മുംബൈയിലും സ്റ്റോറുകള്‍ തുറന്നു. ഇന്ത്യയില്‍ നാല് പുതിയ സ്റ്റോറുകള്‍ കമ്ബനി കൊണ്ടുവരുമെന്ന് ആപ്പിളിൻ്റെ റീട്ടെയില്‍ സീനിയർ വൈസ് പ്രസിഡൻ്റ് ഡിഡ്രെ ഒബ്രിയൻ നേരത്തെ സ്ഥിരീകരിച്ചിരുന്നു. രണ്ട് സ്റ്റോറുകള്‍ ഡല്‍ഹിയിലും മുംബൈയിലും രണ്ട് സ്റ്റോറുകള്‍ ബെംഗളൂരുവിലും പൂനെയിലും ആയിരിക്കും വരുന്നത്.

ആഗോളതലത്തില്‍ ഐപാഡുകളുടെ വില്‍പ്പനയിലും ആപ്പിള്‍ വളർച്ച രേഖപ്പെടുത്തി. ആപ്പിളിൻ്റെ ചീഫ് ഫിനാൻഷ്യല്‍ ഓഫീസർ ലൂക്കാ മേസ്‌ട്രി പറഞ്ഞത്, “വികസിത വിപണികളിലെ വളർച്ചയ്‌ക്ക് പുറമേ, മെക്‌സിക്കോ, ബ്രസീല്‍, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളില്‍ ഇരട്ട അക്ക വളർച്ചയോടെ, ഉയർന്നുവരുന്ന പല വിപണികളിലും ഞങ്ങള്‍ ശക്തമായ പ്രകടനം കാഴ്ചവച്ചു. ഐപാഡ് ഇൻസ്റ്റാള്‍ ചെയ്ത അടിത്തറ മറ്റൊരു എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ഈ ക്വാട്ടറില്‍ ഐപാഡുകള്‍ വാങ്ങിയ പകുതിയിലധികം ഉപഭോക്താക്കളും ഉല്‍പ്പന്നത്തില്‍ പുതിയവരാണ്.

ഒരു കൗണ്ടർപോയിൻ്റ് റിപ്പോർട്ട് അനുസരിച്ച്‌, 2024 സെപ്തംബർ ക്വാട്ടറില്‍ 22% മൂല്യത്തിൻ്റെ അടിസ്ഥാനത്തില്‍ ആപ്പിള്‍ ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന വിപണി വിഹിതം നേടി. രാജ്യത്ത് കൂടുതല്‍ ആളുകള്‍ പ്രീമിയം ഫോണുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനാല്‍, ബ്രാൻഡ് പാരമ്ബര്യം കാരണം ആപ്പിള്‍, സാംസങ് എന്നിവയില്‍ നിന്നുള്ള ഉപകരണങ്ങള്‍ ആദ്യ പരിഗണനകളാണ്.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്നേ ആണ് പുതിയ മാക്ബുക് പ്രോ 14നും (MacBook Pro 14) മാക്ബുക് പ്രോ 16നും (MacBook Pro 16) ലോഞ്ച് ചെയ്തത്. പ്രതീക്ഷിച്ചത് പോലെ, പുതിയ മാക്ബുക് പ്രോ 14ല്‍ (MacBook Pro 14) വരുന്നത് M4 ചിപ്‌സെറ്റാണ്. എന്നിരുന്നാലും M4 പ്രോ ഉപയോഗിക്കുന്ന വേരിയൻ്റുകളും ലഭ്യമാണ്. ആപ്പിള്‍ ഇപ്പോള്‍ 16ജിബി റാം ഉള്ള ബേസ് വേരിയൻ്റിനെ പോലും സജ്ജീകരിക്കുന്നു.

ഇന്ത്യയില്‍, മാക്ബുക്ക് പ്രോ 14ൻ്റെ വില ആരംഭിക്കുന്നത് 169,900 രൂപ മുതല്‍ ആണ്. M4 പ്രോ ചിപ്‌സെറ്റുള്ള മാക്ബുക്ക് പ്രോ 16ൻ്റെ വില 249,900 രൂപ മുതല്‍ ആണ്. ഇത് കൂടാതെ, ആപ്പിളിന്റെ എല്ലാ പുതിയ മാക്ബുക് (MacBook) ലാപ്‌ടോപ്പുകളും വിദ്യാർത്ഥികള്‍ക്കായി 10,000 രൂപ മുതല്‍ വൻ കിഴിവോടെ ഉടൻ ലഭ്യമാണ്.

ജിയോക്ക് പകരം ജിയോ മാത്രം! ഡാറ്റ സ്പീഡില്‍ ഒരു രക്ഷയുമില്ല; ആഗോള ടെലികോം രംഗത്ത് ആധിപത്യം തുടരുന്നു; റിപ്പോര്‍ട്ട് VM TV NEWS CHANNEL

വീണ്ടും ആധിപത്യം തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ദാതാവായ റിലയൻസ് ജിയോ. തുടർച്ചയായ മൂന്നാം പാദത്തിലും മൊബൈല്‍ ഡാറ്റാ ട്രാഫിക്കില്‍ ജിയോ മുന്നിലെത്തി.

അന്താരാഷ്‌ട്ര കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ടിഫിഫിഷ്യന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്‌ ഡാറ്റാ ട്രാഫിക്കില്‍ 24 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‌ടെലികോം രംഗത്തെ നേതാവായി ജിയോ മാറുന്നതിന്റെ സൂചനയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നിശ്ചിത സമയത്തിനുള്ളില്‍ നെറ്റ്വർക്കിലൂടെ സഞ്ചരിക്കുന്ന ഡാറ്റയ്‌ക്കാണ് ഡാറ്റാ ട്രാഫിക് എന്നുവിളിക്കുന്നത്. ജിയോയുടെ പ്രധാന എതിരാളിയായ എയർടെല്‍ വർഷം തോറും 23 ശതമാനം വളർച്ച കൈവരിച്ചു. മൊബൈല്‍ ഡാറ്റ ഉപയോഗത്തില്‍ ജിയോ ഗണ്യമായ കുതിപ്പ് നിലനിർത്തുകയാണ്. അതേസമയം ചൈന മൊബൈല്‍ രണ്ട് ശതമാനം വർദ്ധന മാത്രമാണ് രേഖപ്പെടുത്തിയത്.

ഡാറ്റ ട്രാഫിക്കില്‍ മുൻപിലാണെങ്കിലും വരിക്കാരുടെ എണ്ണത്തില്‍‌ ജിയോ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ജൂലൈയില്‍ താരിഫ് ഉയർത്തിയതോടെ വൻ ഇടിവാണ് വരിക്കാരുടെ എണ്ണത്തില്‍ ജിയോ ഉള്‍പ്പടെയുള്ള ടെലികോം ദാതാക്കള്‍ക്കുണ്ടായിരിക്കുന്നത്. ജൂലൈ മുതല്‍ ജിയോയ്‌ക്ക് നഷ്ടപ്പെട്ടത് 11 ദശലക്ഷം ഉപയോക്താക്കളെയാണ്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 489.7 ദശലക്ഷം വരിക്കാരുണ്ടായിരുന്നത് ജൂലൈ-സെപ്റ്റംബർ പാദത്തില്‍ 478.8 ദശലക്ഷമായി കുറഞ്ഞു. എന്നിരുന്നാലും 5ജി സേവനം ഉപയോക്താക്കളെ ആകർഷിക്കുന്നു.

ജിയോയുടെ 5G ഉപയോക്താക്കളുടെ എണ്ണം 148 ദശലക്ഷത്തിലെത്തി. ഓരോ ജിയോ ഉപയോക്താവും പ്രതിമാസം ശരാശരി 31 ജിബി ഡാറ്റ ഉപയോഗിക്കുന്നു. ജിയോയ്‌ക്ക് ക്ഷീണം വന്നപ്പോള്‍ ലാഭമായത് ബിഎസ്‌എൻഎല്ലിനാണ്. 5.5 ദശലക്ഷം വരിക്കാരെയാണ് ബിഎസ്‌എൻഎല്‍ നേടിയത്. ജൂലൈയില്‍ മാത്രം മൂന്ന് ദശലക്ഷം വരിക്കാരെയും ഓഗസ്റ്റില്‍ 2.5 ദശലക്ഷം പുതിയ വരിക്കാരെയും ലഭിച്ചു.

ഇളയമകന്റെ പിതാവ് മൂത്തമകനാണെന്ന് പ്രചരിപ്പിച്ചു! ഷാരൂഖ് ഖാനെയും ഭാര്യയെയും പ്രതിസന്ധിയിലാക്കിയ ഗോസിപ്പ് VM TV NEWS CHANNEL

ബോളിവുഡിന്റെ കിംഗ് എന്നറിയപ്പെടുന്ന നടന്‍ ഷാരൂഖ് ഖാന്‍ ഇന്ന് 59 ജന്മദിനം ആഘോഷിക്കുകയാണ്. ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ നടന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ഇത്തവണ വലിയൊരു പാര്‍ട്ടി നടത്താനാണ് നടന്‍ തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല ജന്മദിനത്തോടനുബന്ധിച്ച്‌ ചില സുപ്രധാന വെളിപ്പെടുത്തലുകളും വന്നേക്കുമെന്ന സൂചനകളുണ്ട്.

ഇതിനിടെ ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ടുള്ള നിരവധി കഥകളാണ് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. നടന്റെ പ്രണയജീവിതവും കുടുംബവും സിനിമയും വിവാദങ്ങളുമൊക്കെ പ്രചരിക്കുകയാണ്. അതില്‍ ഏറ്റവും ശ്രദ്ധേയം മക്കളുടെ പേരിലുള്ള ഗോസിപ്പുകളാണ്…

ആര്യന്‍ ഖാന്‍, സുഹാന ഖാന്‍, അബ്രാം ഖാന്‍, എന്നിങ്ങനെ മൂന്നു മക്കളാണ് ഷാരൂഖിനുള്ളത്. മൂത്ത രണ്ടുമക്കളില്‍ നിന്നും വലിയ വ്യത്യാസം അബ്രാമിനുണ്ട്. 2013 മെയ് 27നാണ് നടനും ഭാര്യ ഗൗരി ഖാനും ഇളയ മകന് ജന്മം കൊടുക്കുന്നത്. അതുവരെ ഗൗരി ഗര്‍ഭിണി അല്ലാത്തതിനാല്‍ ഈ കുഞ്ഞിന്റെ ജനനം എങ്ങനെയാണെന്ന സംശയം വന്നു. പിന്നാലെ ഇത് വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച മകനാണെന്ന് നടന്‍ വെളിപ്പെടുത്തി.

എന്നാല്‍ നടന്റെ ഈ വിശദീകരണം പലര്‍ക്കും മതിയാവുന്നതായിരുന്നില്ല. അബ്രാമിന്റെ ജനനത്തിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചു. അതില്‍ നടനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചൊരു വാര്‍ത്ത മൂത്ത മകന്റെ പേരിനൊപ്പം വന്ന പ്രചരണങ്ങളാണ്. 1998 ലാണ് മൂത്തമകന്‍ ആര്യന്‍ ഖാന്‍ ജനിക്കുന്നത്. ആര്യനും അബ്രാമും തമ്മില്‍ 15 വയസ്സിന്റെ വ്യത്യാസമാണ് ഉള്ളത്.

ചേട്ടനും അനിയനും തമ്മിലുള്ള അടുപ്പവും സ്‌നേഹവും എടുത്തു പറയേണ്ടതുമാണ്. എന്നാല്‍ ആര്യന്റെ മകനാണ് അബ്രാം എന്ന തരത്തിലാണ് ഇടയ്ക്കു കിംവദന്തികള്‍ പ്രചരിച്ചത്. വിദേശത്ത് പഠിക്കുകയായിരുന്ന ആര്യന് അവിടെ ഒരു പ്രണയം ഉണ്ടാവുകയും ആ പെണ്‍കുട്ടിയില്‍ ജനിച്ച കുഞ്ഞാണ് അബ്രാമെന്നുമാണ് കഥകള്‍. സ്വന്തം മകന്റെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ കഴിയാതെ ഷാരൂഖ് ഖാനും ഭാര്യയും കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു എന്നും അതിന് വാടക ഗര്‍ഭധാരണ കഥ പറയുകയും ചെയ്തു എന്നാണ് പ്രചരിക്കപ്പെട്ടത്.

എന്നാല്‍ പിന്നീട് ഒരിക്കല്‍ മകന്റെ ജനനംത്തെക്കുറിച്ച്‌ നടന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ‘ ഞാനും ഭാര്യയും മൂന്നാമതൊരു കുട്ടി വേണമെന്ന് തീരുമാനിച്ചപ്പോള്‍ ഭാര്യയുടെ ആരോഗ്യം കൂടി പരിഗണിച്ചാണ് വാടക ഗര്‍ഭപാത്രം തിരഞ്ഞെടുത്തത്. എന്നാല്‍ 15 വയസുള്ള ഞങ്ങളുടെ മൂത്ത മകന്റെ രഹസ്യ പുത്രനാണ് ഇതെന്ന് തരത്തില്‍ പലരും പരിഹസിച്ചു. മാത്രമല്ല ഒരു പെണ്‍കുട്ടിയോടൊപ്പം കാറില്‍ പോകുന്ന ആര്യന്റെ ചിത്രങ്ങളും വേറൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കുടുംബം എന്ന നിലയില്‍ ഞങ്ങളെ വളരെ അസ്വസ്ഥമാക്കിയ കാര്യമാണിതെന്നും’ ഷാരൂഖ് കൂട്ടിച്ചേര്‍ത്തു…

പിതാവിന് പിന്നാലെ സിനിമയിലേക്ക് എത്തിയ ആര്യന്‍ ഖാന്‍ അഭിനയത്തിനോട് നോ എന്നാണ് പറഞ്ഞത്. പകരം സിനിമയുടെ പിന്നണിയില്‍ ജോലി ചെയ്യുകയായിരുന്നു. സംവിധായകന്‍ ആവുക എന്ന ലക്ഷ്യമാണ് ആര്യന്. എന്നാല്‍ ഇതിനിടെ ചില വിവാദങ്ങളിലേക്കും താരപുത്രന്‍ അകപ്പെട്ടിരുന്നു. 2020 ലാണ് മുംബൈ തീരത്തുള്ള ക്രൂയിസ് കപ്പലില്‍ നടത്തിയ മയക്കുമരുന്ന് പാര്‍ട്ടിയില്‍ നിന്നും ആര്യന്‍ ഖാനെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. ആര്യനെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ വാട്‌സ്‌ആപ്പ് ചാറ്റുകള്‍ പരിശോധിക്കുകയും ചെയ്തു. മാത്രമല്ല ജയിലില്‍ കിടക്കേണ്ട അവസ്ഥയും ആര്യനുണ്ടായി…

പറ്റിച്ച ക്യാഷ് തിരിച്ച്‌ ചോദിച്ചാല്‍ ഭീഷണി; ഷംനാ കാസിമിന്റെ ഭര്‍ത്താവ് ഇട്ട വാട്സാപ്പ് ചാറ്റ് പുറത്ത് വിട്ട് മജ്സിയാ ഭാനു; ഇരുവരും തമ്മിലുള്ള തര്‍ക്കം കോടതിയിലേക്ക് BREAKING VM TV NEWS LIVE

പ്രണയിച്ചു വിവാഹിതരായവരാണ് ഷംനാ കാസിമും ഷാനിദും. ദുബായിലെ വമ്ബന്‍ ബിസിനസുകാരനായ ഷാനിദിന് സിനിമാക്കാരുമായുള്ള ബന്ധമാണ് ഷംനാ കാസിമിലേക്ക് എത്തിച്ചത്.

സ്റ്റേജ് ഷോകള്‍ സംഘടിപ്പിച്ചും ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും ദുബായ് മലയാളികള്‍ക്കിടയിലും ഷാനിദ് വളരെ സജീവമാണ്. ആദ്യം പരിചയവും പിന്നീട് സൗഹൃദത്തിലേക്ക് എത്തുകയും അതു പ്രണയമായി വളരുകയും ആയിരുന്നു. രണ്ടു വര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. പിന്നാലെ ഒരു മകനും ജനിച്ചു.

ഇതുവരെ വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയിരുന്ന ഇരുവരേയും കുടുക്കി രണ്ടു ദിവസം മുമ്ബാണ് മുന്‍ ബിഗ്ബോസ് താരവും ബോഡി ബില്‍ഡറുമായ മജ്സിയാ ഭാനുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ എത്തിയത്. ഇപ്പോഴിതാ, ഷാനിദിന് തട്ടിപ്പിന്റെ മാത്രമല്ല, ഭീഷണിയുടേയും മുഖമുണ്ടെന്ന് വ്യക്തമാക്കി വീണ്ടും രംഗത്തു വന്നിരിക്കുകയാണ് മജ്സിയ. ഇതിനായി പങ്കുവച്ചത് ഷാനിദുമായി നടത്തിയ വാട്സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ്.

ജെബിഎസ് ഷാനിദ് ജെബിഎസ് ഗ്രൂപ്പ് എന്ന വാട്സാപ്പ് നമ്ബറില്‍ നിന്നുമാണ് മജ്സിയയ്ക്ക് മെസേജ് അയച്ചിരിക്കുന്നത്. യെസ് പറയൂ എന്ന മജ്സിയയുടെ മെസേജിന് ഷാനിദ് അയച്ച രണ്ടു ശബ്ദ മറുപടികളും ഷാനിദ് തന്നെ ഡിലിറ്റ് ചെയ്തത് കാണാം. തുടര്‍ന്ന് മജ്സിയ നല്‍കിയ വോയിസ് മെസേജിന് ഞാന്‍ പണി തുടങ്ങിയിട്ടുണ്ട് എന്നാണ് ഷാനിദ് അയച്ചിരിക്കുന്നത്. മാത്രമല്ല, വെയിറ്റ് ആന്റ സീ എന്നും ഇന്‍ഷാ അന്‍ഷാ സീ കേരളാ ഹൈക്കോര്‍ട്ട് എന്നുമാണ് ഷാനിദ് മറുപടി ഇട്ടിരിക്കുന്നത്. പറ്റിച്ച കാഷ് തിരിച്ചു ചോദിച്ചാല്‍ ഭീഷണി, പണി തുടങ്ങിയിട്ടുണ്ട്. അതും കേരളാ ഹൈക്കോര്‍ട്ടില്‍ എന്നൊക്കെ എന്ന ക്യാപ്ഷനോടെയാണ് സ്റ്റോറിയായി മജ്സിയ വാട്സാപ്പ് ചാറ്റ് പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മജ്‌സിയാ ഭാനുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഷംനയ്ക്കും ഭര്‍ത്താവിനും അദ്ദേഹത്തിന്റെ വന്‍ ബിസിനസ് ഗ്രൂപ്പിനും എതികെയുണ്ടായത്. ദയവായി എന്റെ കാശ് തിരിച്ചു തരൂ എന്ന് കുറിച്ച്‌ ഷാനിദിന്റെയും ബിനിസ് ഗ്രൂപ്പിന്റേയും ഷംനയുടേയും ഇന്‍സ്റ്റഗ്രാം പേജുകള്‍ അടക്കം മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള സ്റ്റോറിയാണ് മജ്‌സിയ പങ്കുവച്ചത്.

വിവിധ തരത്തിലുള്ള വിസാ സര്‍വ്വീസുകളടക്കം സിനിമാ താരങ്ങളുമായും ബിസിനസുകാരുമായും രാഷ്ട്രീയക്കാരുമായുമെല്ലാം വമ്ബന്‍ ഇടപാടുകള്‍ നടത്തുന്ന ബിസിനസ് കണ്‍സള്‍ട്ടന്റ് ഗ്രൂപ്പാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദിന്റേത്.ദുബായില്‍ തുടങ്ങിയ പുതിയ ഡാന്‍സ് സ്റ്റുഡിയോയുടെ വിശേഷങ്ങളുമായി ഷംനാ കാസിം സജീവമാകവേയാണ് കുടുംബത്തെ തേടി ബിഗ്‌ബോസ് താരത്തിന്റെ വെളിപ്പെടുത്തല്‍ എത്തിയത്.

ഗുരുതരാവസ്ഥയിലായ ഭാര്യയെ ആശുപത്രിയിലെത്തിച്ചത് ഭര്‍ത്താവ്; പോസ്റ്റുമോര്‍ട്ടം റിപ്പോ‌ര്‍ട്ട് വന്നപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത് VM TV NEWS LIVE

ഭുവനേശ്വർ: ഒഡിഷയില്‍ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവും കാമുകിമാരും പോലീസ് കസ്റ്റഡിയില്‍. ഏതാനും ദിവസം മുമ്ബാണ് ഗുരുതരാവസ്ഥയിലായ യുവതിയുമായി ഭർത്താവ് ആശുപത്രിയിലെത്തിത്.

എന്നാല്‍ യുവതിക്ക് മരണം സംഭവിച്ചിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. 26കാരിയായ സുഭശ്രീ നായ്കിന്റെ മരണത്തില്‍ അസ്വാഭാവികത തോന്നിയ ഡോക്ടർമാർ പോലീസില്‍ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനാ ഫലം കിട്ടിയപ്പോഴാണ് പൊലീസിന് മരണകാരണം ആത്മഹത്യയല്ലെന്ന സംശയം തോന്നിയത്. ശരീരത്തില്‍ വളരെ കൂടിയ അളവില്‍ അനസ്തേഷ്യ മരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നും ഇതാണ് മരണകാരണമായതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ഇതോടെ ഫാർമസിസ്റ്റ് കൂടിയായ ഭ‍ർത്താവ് പ്രദ്യുമ്ന കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അപ്പോഴാണ് അതീവ രഹസ്യമായി വൻ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്.

പ്രദ്യുമ്ന കുമാറിന് രണ്ട് യുവതികളുമായി അവിഹിത ബന്ധമുണ്ടായിരുന്നു. നഴ്സുമാരായ അജിത ഭുയാൻ, റോസി പത്ര എന്നിവരുമായുള്ള ബന്ധം ഭാര്യ അറിഞ്ഞതോടെ ചില പ്രശ്നങ്ങളുണ്ടായി. അതിന് ഇവർ കണ്ടുവെച്ച പരിഹാരമായിരുന്നു കൊലപാതകം. യുവതിയെ ഭർത്താവ് തന്റെ കാമുകിമാരില്‍ ഒരാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയപ്പോള്‍ ഭർത്താവും അയാളുടെ രണ്ട് കാമുകിമാരും ചേർന്ന് ബലമായി പിടിച്ചുവെച്ച ശേഷം ഓവർഡോസ് അനസ്നേഷ്യ മരുന്ന് ശരീരത്തില്‍ കുത്തിവെയ്ക്കുകയായിരുന്നു.

സുഭശ്രീയുടെ ബോധം മറഞ്ഞതോടെ സംഭവം കൊലപാതകമല്ലെന്ന് വരുത്തിത്തീർക്കാൻ വേണ്ടി യുവതിയെയുമെടുത്ത് ആശുപത്രിയിലേക്ക് പോയി ഭർത്താവ്. ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ അവശനിലയിലാണെന്നായിരുന്നു അവിടെ പറഞ്ഞത്. എന്നാല്‍ ആശുപത്രിയില്‍ എത്തുമുമ്ബ് തന്നെ മരണം സംഭവിച്ചു കഴിയുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് ഭുവനേശ്വർ ഡെപ്യൂട്ടി കമ്മീഷണർ പിനാക് മിശ്ര പറഞ്ഞു.

അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്ന് പൊലീസ് പറയുന്നു. പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. ആവശ്യമെങ്കില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൊലപാതക രംഗം പുനരാവിഷ്കരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും പൊലീസ് പറയുന്നുണ്ട്.

സ്‌കൂളിലെ ശുചിമുറിയില്‍ കത്തോലിക്ക വൈദികന്റെ ഒളിക്യാമറ; വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് പോക്‌സോ കേസ്; അറസ്റ്റില്‍ VM TV NEWS LIVE

സ്‌കൂളിലെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച്‌ വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് കത്തോലിക്ക വൈദികനും ബന്ധുവും അറസ്റ്റില്‍.

പഞ്ചാബ് ജലന്ധറിലെ നക്കോദാറിലുള്ള സെന്റ് ജൂഡ് കോണ്‍വെന്റ് സ്‌കൂള്‍ ഡയറക്ടറും മലയാളിയുമായ ഫാദര്‍ ആല്‍ബിന്‍ ആന്റണിയാണ് അറസ്റ്റിലായിരിക്കുന്നത്.
ഫാദര്‍ ആല്‍ബിന്‍ ആന്റണിയും ബന്ധുവായ ഷാരോ ഷിജുവും ചേര്‍ന്ന് ശുചിമുറിയിലെ ദൃശ്യങ്ങല്‍ പകര്‍ത്തിയെന്നാണ് പഞ്ചാബ് പോലീസ് കണ്ടത്തിയിരിക്കുന്നത്. പിന്നാലെയാണ് ഇരുവരേയും പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പെണ്‍കുട്ടി ശുചിമുറി ഉപയോഗിക്കുന്നതിനിടയില്‍ ഷിജു മൊബൈല്‍ ഉപയോഗിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് പെണ്‍കുട്ടി കണ്ടോതെടയാണ് പരാതി നല്‍കിയത്. സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ബന്ധുവിനെ രക്ഷിക്കാനുള്ള നടപടികളാണ് സ്‌കൂള്‍ ഡയറക്ടറായ ഫാദര്‍ ആല്‍ബിന്‍ ആന്റണി ശ്രമിച്ചത്. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

ഫാദര്‍ ആല്‍ബിന്റെ സ്വാധീനത്തിലാണ് ഷിജു സ്‌കൂള്‍ ക്യാംപസില്‍ അനധികൃതമായി താമസിച്ചിരുന്നത്. പെണ്‍കുട്ടികളുടെ ശുചിമുറിയുടെ തൊട്ടടുത്തുള്ള മുറി അനുവദിച്ചു നല്‍കുകയും ചെയ്തിരുന്നു. ഒളിക്യാമറ ഉപയോഗിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ഫാദര്‍ ആല്‍ബിന്‍ ആന്റണിയുടെ അറിവോടെയാണെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ജലന്ധര്‍ രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജൂഡ് കോണ്‍വെന്റ് സ്‌കൂള്‍. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ .മുളയ്ക്കല്‍ ജലന്ധര്‍ രൂപതാധ്യക്ഷനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വലം കൈ ആയിരുന്നു ആല്‍ബിന്‍ ആന്റണി. പ്രതികളെ റിമാന്റ് ചെയ്തിട്ടുണ്ട്.

അന്‍വറിന്റ ആ ഏഴു നില കെട്ടിടം ഉടന്‍ പൊളിച്ചു മാറ്റും; സിപിഎമ്മിനേയും പിണറായിയേയും വെല്ലുവിളിച്ച അന്‍വറിന്റെ അടിവേര് ഇളക്കാന്‍ തന്ത്രപരമായ നടപടികള്‍ ഉണ്ടാകും VM TV NEWS LIVE

കൊച്ചി: തിരഞ്ഞെടുപ്പിന് ശേഷം സിപിഐക്ക് എതിരെ നീങ്ങിയ പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് സിപിഎമ്മിന്റെ വക പണി തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു.

നേരത്തെ കക്കാടംപൊയിലില്‍ അന്‍വറിന്റെ പാര്‍ക്കിലെ തടയണ പെളിച്ചുകൊണ്ടായിരുന്നു സിപിഎമ്മിന്റെ ആദ്യ പണി. ഇപ്പോള്‍ ആലുവയ്ക്ക് അടുത്തുള്ള എടത്തല പഞ്ചായത്തില്‍ സുരക്ഷാ മേഖലയില്‍ പിവി അന്‍വറിന്റെ ഏഴ് നില കെട്ടിടം പൊളിച്ച്‌ നീക്കണം എന്നാണ് പിവി അന്‍വറിന് ലഭിച്ചിരിക്കുന്ന അടുത്ത പണി.

എടത്തല പഞ്ചായത്തില്‍ സുരക്ഷാ മേഖലയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ പേരിലുള്ള ഏഴുനില കെട്ടിടവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അന്‍വറിനും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും ഹൈക്കോടതിയുടെ അന്ത്യശാസനം നല്‍കിയിരുന്നു. അവസാന അവസരമായി കണ്ട് മൂന്നാഴ്ചക്കകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് നിര്‍ദ്ദേശം നല്‍കിയത്. സാമൂഹിക പ്രവര്‍ത്തകനായ കെവി ഷാജി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ അന്ത്യശാസന. പിവി അന്‍വര്‍ എംഎല്‍എയുടെ പേരിലുള്ള ഏഴുനില കെട്ടിടം അനുമതിയില്ലാതെ നിര്‍മിച്ചതാണെന്നും ഇത് പൊളിച്ചു നീക്കണമെന്നുമായിരുന്നു ഹര്‍ജി.

നേരത്തെ, എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി മൂന്നാഴ്ച സമയം അനുവദിച്ചിരുന്നെങ്കിലും ഇരുകൂട്ടരും ഇത് സമര്‍പ്പിക്കാതിരുന്നതോടെയാണ് കോടതി അന്ത്യശാസനം നല്‍കിയത്. കേസ് ഡിസംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും. ന്യൂഡല്‍ഹിയിലെ കടാശ്വാസ കമ്മീഷന്‍ 2006 സെപ്തംബര്‍ 18ന് നടത്തിയ ലേലത്തിലാണ് പിവി അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 99 പാട്ടത്തിന് ഏഴുനില കെട്ടിടം ഉള്‍പ്പെടുന്ന 11.46 ഏക്കര്‍ ഭൂമി സ്വന്തമാക്കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.

അനുമതിയിലാത്ത കെട്ടിടനിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് എടത്തല പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നല്‍കിയിട്ടും അത് പരിഗണിക്കാതെയാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചെത്താനും ഹര്‍ജിയില്‍ പറയുന്നു. ഡിജെ പാര്‍ട്ടിയടക്കം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഈ കെട്ടിടത്തില്‍ നടക്കുന്നതായും ഹരജിയില്‍ ആരോപിക്കുന്നു.

2018 ഡിസംബര്‍ എട്ടിന് രാത്രി 11.30ന് ഈ കെട്ടിടത്തില്‍ ആലുവ എക്സൈസ് സിഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി ഇവിടെനിന്നും 19 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കെട്ടിട ഉടമയായ അന്‍വറിനേയോ നടത്തിപ്പുകാരനേയോ കേസില്‍ പ്രതിയാക്കിയില്ല. ഇക്കാര്യങ്ങളെലാം ചൂണ്ടിക്കാട്ടി അനധികൃത കെട്ടിടം പൊളിക്കാന്‍ താന്‍ എറണാകുളം കളക്ടര്‍ക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നുവെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. ഇത് പരിഗണിക്കാതിരുന്നതോടെയാണ് നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

കോഴിഫാമിനു കാവല്‍ നിര്‍ത്തിയ ജര്‍മൻ ഷെപ്പേഡ് ഇനം വളര്‍ത്തുനായയെ അജ്ഞാത ജീവി കൊന്നുതിന്നു VM TV NEWS LIVE

കാളോത്ത് കണ്ണപ്പംകുഴി എറത്താലി ഇബ്രാഹിമിൻ്റെ (കാളോത്ത് ബാവ) വീട്ടിലെ വളർത്തുനായയെ അഞ്ജാത ജീവി കൊന്നു തിന്നു.

കോഴിഫാമിനു കാവല്‍ നിർത്തിയ ജർമൻ ഷെപ്പേഡ് ഇനം വളർത്തുനായയെയാണ് അജ‌ഞാത ജീവി രാത്രിയില്‍ കൊന്നുതിന്നത്.

ഒരു ഭാഗത്ത് വലിയ കാടായതിനാല്‍ വന്യജീവി ഭീതിയിലാണു പ്രദേശം. വനംവകുപ്പും പൊലീസും സ്‌ഥലത്തെത്തി. വള്ളിപ്പുലി ആകാനാണു സാധ്യ തയെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൊണ്ടോട്ടി കാളോത്ത് പള്ളിക്കത്തൊടി എർത്താലി ഇബ്രാഹിമിന്റെ കോഴിഫാമിനു കാവലായി നിർത്തിയതായിരുന്നു നായയെ തലേദിവസം അജ്‌ഞാത ജീവിയുടെ ആക്രമണത്തില്‍ നായയ്ക്ക് ചെറിയ പരുക്കേറ്റിരുന്നു. ശബ്ദം കേട്ട് പരിശോധന നടത്തിയെങ്കിലും ഏത് ജീവിയാണെന്ന് തിരിച്ചറിഞ്ഞില്ല.

ചികിത്സ നല്‍കിയ നായയെ രാത്രിയില്‍ ചങ്ങലയില്‍ കെട്ടിയിട്ടിരുന്നു. രാവിലെ നോക്കുമ്ബോള്‍ കണ്ടത് തലയും അസ്‌ഥികളും മാത്രമായിരുന്നുവെന്ന് ഫാം ഉടമ ഇബ്രാഹിം പറഞ്ഞു.

ഒരു വയസ്സും 40 കിലോഗ്രാം ഭാരവുമുള്ള നായയെയാണു ജീവിഭക്ഷണ ത്തിനിരയാക്കിയത് . കൊടുമ്ബുഴ ഫോറസ്‌റ്റ് സ്‌റ്റേഷനില്‍നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സമാനമായ സംഭവം കക്കാടംപൊയില്‍ ഭാഗത്ത് ഉണ്ടായിരുന്നുവെന്നും. നായയെ ഭക്ഷിക്കുന്ന വള്ളിപ്പുലി ഇനത്തില്‍പ്പെട്ട മൃഗമാകാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയുടെയോ മറ്റോ കാല്‍പാടുകള്‍ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. സംഭവമറിഞ്ഞ് ഒട്ടേറെ പേർ സ്‌ഥലത്തെത്തി.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മയും പ്രദേശവാസികളും ചേര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന സന്തോഷ് പിന്നെ വാതില്‍ തുറന്നിരുന്നില്ലന്ന് അമ്മ സുമതി പറഞ്ഞു.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ച്‌ ചികിത്സയിലിരിക്കെയാണ് സൗമ്യ മരിച്ചത്. പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് സുപ്രീംകോടതി അത് റദ്ദാക്കി.