NEWS
ഒരു രാത്രിക്ക് ഒരു ലക്ഷം രൂപ കൊടുക്കേണ്ട മാരിയറ്റ് റിസോര്‍ട്ടില്‍ യുവതി താമസിച്ചത് മൂന്നു രാത്രി; പക്ഷേ ഒരു രൂപ പോലും കൊടുത്തില്ല

ആഡംബര ഹോട്ടലുകളില്‍ ഒരു ദിവസമെങ്കിലും താമസിക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്? സാധാരണക്കാർക്ക് അത് ഒരുപക്ഷേ ആഗ്രഹം മാത്രമായി അവശേഷിക്കും.
എന്നാല്‍ ഒരു രൂപ പോലും മുടക്കാതെ ആഡംബര ഹോട്ടലില്‍ കഴിയാനുള്ള അവസരം ലഭിക്കുകയാണെങ്കിലോ? ഇത്തരത്തില്‍ ഒരു യുവതി ഒരു രൂപ പോലും മുടക്കാതെ മൂന്നു ദിവസമാണ് ആഡംബര ഹോട്ടലില്‍ താമസിച്ചത്. പൂനെ സ്വദേശിയായ ഒരു ചാർട്ടേഡ് അക്കൗണ്ടൻ്റിനാണ് ഇങ്ങനെയൊരവസരം ലഭിച്ചത്. ഉത്തരാഖണ്ഡിലെ മാരിയറ്റ് റിസോർട്ടില്‍ ആണ് താൻ മൂന്നുദിവസം ചെലവഴിച്ചതെന്ന് പ്രീതി ജെയിൻ എന്ന യുവതി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
മാരിയറ്റ് റിസോർട്ടില്‍ മൂന്ന് രാത്രി തങ്ങുന്നതിന് മൂന്ന് ലക്ഷത്തോളം രൂപ ചിലവ് വരും. പിന്നെ എങ്ങനെയാണ് ഇത് സാധ്യമായത് എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. തന്റെ ക്രെഡിറ്റ് കാർഡിന്റെ റിവാർഡ് പോയിന്റുകള്‍ ഉപയോഗിച്ചാണ് യുവതി മൂന്ന് ലക്ഷത്തോളം രൂപ ലാഭിച്ചതെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
58,000 മെമ്ബർഷിപ്പ് റിവാർഡ് പോയിൻ്റുകള്‍ ഉണ്ടായിരുന്ന അമേരിക്കൻ എക്‌സ്‌പ്രസ് പ്ലാറ്റിനം എക്‌സ്പ്രസ് കാർഡ് ഉപയോഗിച്ച് താൻ 4 ലക്ഷം രൂപ ലാഭിച്ചതായി പ്രീതി പറഞ്ഞു. ആ പോയിൻ്റുകളെ മാരിയറ്റ് ബോണ്‍വോയ് പോയിൻ്റുകളാക്കി മാറ്റിയാണ് യുവതി ലക്ഷങ്ങള്‍ ലാഭിച്ചത്. മാരിയറ്റ് ഇൻ്റർനാഷണലിൻ്റെ ലോയല്‍റ്റി പ്രോഗ്രാമിനുള്ള ലോയല്‍റ്റി റിവാർഡ് കറൻസിയാണ് ഈ നേട്ടത്തിന് ഉപകരിച്ചത്. ഉപഭോക്താക്കള്‍ക്ക് മാരിയറ്റ് കമ്ബനിയുടെ ഹോട്ടലുകളിലും റിസോർട്ടുകളിലും മികച്ച യാത്രാനുഭവങ്ങള്‍ ലാഭകരമായി സ്വന്തമാക്കാൻ ഈ പോയിന്റുകള്‍ പ്രയോജനപ്പെടുത്താൻ സാധിക്കും. കൂടാതെ ഈ പോയിന്റുകള്‍ വാങ്ങാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.
ഹോട്ടലിലെ ഒന്നാം ദിവസം പ്രീമിയർ റൂമിലേക്കും തുടർന്ന് അടുത്ത രണ്ട് ദിവസത്തേക്ക് എക്സിക്യൂട്ടീവ് സ്യൂട്ടിലേക്കും താമസം ഒരുക്കിയതായും പ്രീതി പറയുന്നു. ഒരു ദിവസം ഈ മുറിയില്‍ തങ്ങുന്നതിന് ഏകദേശം 90,000 രൂപയ്ക്ക് മുകളില്‍ ചെലവ് വരുന്നതാണ്. കൂടാതെ ഗംഗാ നദിയ്ക്ക് അഭിമുഖമായി നില്‍ക്കുന്ന ഒരു സ്ഥലത്ത് കോംപ്ലിമെൻ്ററി ബ്രേക്ക്ഫാസ്റ്റും മാരിയറ്റ് വാഗ്ദാനം ചെയ്തതായി പ്രീതി ജെയിൻ വെളിപ്പെടുത്തി.
ഇതിനുപുറമേ ലൈവ് മ്യൂസിക്കും നല്ല ഭക്ഷണവും ഉള്‍പ്പടെ അതിഥികള്‍ക്ക് വിശ്രമിക്കാനുള്ള മികച്ച അവസരവും ഇവിടെ ഉണ്ടെന്നും യുവതി പറയുന്നു. അതേസമയം 25,000 മാരിയറ്റ് ബോണ്‍വോയ് പോയിൻ്റുകള്‍ക്കാണ് പ്രീതി തന്റെ സ്റ്റേ ബുക്ക് ചെയ്തത്.
സമാനമായി കഴിഞ്ഞ മാസം കെനിയയിലെ മസായ് മാറയില്‍ അവധിക്കാലം ആഘോഷിക്കാൻ മറ്റൊരാള്‍ക്കും അവസരം ലഭിച്ചിരുന്നു. തന്റെ ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റ് ഉപയോഗിച്ചാണ് ഇദ്ദേഹവും തന്റെ കുടുംബത്തൊടൊപ്പം ഒരു രൂപ പോലും ചെലവഴിക്കാതെ അഞ്ച് രാത്രികള്‍ JW മാരിയറ്റിൻ്റെ ലോഡ്ജില്‍ താമസിച്ചത്.
‘ആളുകളുടെ ദേഹത്തിലൂടെ വാഹനം കയറ്റുമ്ബോള്‍ എല്ലാം പുറത്തേക്ക് വരും’; മാനസികാഘാതത്തില്‍നിന്ന് മോചിതരാകാതെ ഇസ്രായേലി സൈനികര്‍
BREAKING NEWS OF THEV HOUR VM TV NEWS

തെല്‍ അവീവ്: ഗസ്സയില്‍നിന്ന് തിരിച്ചുവരുന്ന ഇസ്രായേലി സൈനികർ കടുത്ത മാനസികാഘാതത്തിലാണെന്നും പലരും ആത്മഹത്യ ചെയ്യുന്നതായും സിഎൻഎൻ റിപ്പോർട്ട്.
യുദ്ധസമയത്ത് നേരിട്ട മാനസികാഘാതം കാരണം നിരവധി സൈനികർക്കാണ് പരിചരണം നല്‍കുന്നതെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു. അതേസമയം, ഇസ്രായേലി സൈന്യം കൃത്യമായി കണക്ക് നല്‍കാത്തതിനാല്‍ എത്രപേർ ആത്മഹത്യ ചെയ്തുവെന്നത് വ്യക്തമല്ല.
ലെബനാനുമായുള്ള യുദ്ധത്തിലേക്ക് തങ്ങളെ പറഞ്ഞയക്കുമോ എന്ന ഭയത്തിലാണ് പലരുമുള്ളതെന്ന് ഗസ്സയില്‍ പ്രവർത്തിച്ചിരുന്ന ഇസ്രായേല്‍ പ്രതിരോധ സേനയിലെ ഡോക്ടർ പറയുന്നു. തങ്ങളില്‍ പലരും ഇപ്പോള്‍ സർക്കാരിനെ വിശ്വസിക്കുന്നില്ലെന്നും പേര് വെളിപ്പെടുത്താത്ത ഡോക്ടർ വ്യക്തമാക്കി. പുറംലോകത്തിന് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കാത്ത ഭീകരതകള്‍ക്കാണ് തങ്ങള്‍ സാക്ഷ്യംവഹിച്ചതെന്ന് ഗസ്സയില്‍ യുദ്ധം ചെയ്ത സൈനികർ പറയുന്നു.
ഗസ്സയില്‍നിന്ന് യുദ്ധം ചെയ്ത് മടങ്ങിയെത്തിയശേഷം ആത്മഹത്യ ചെയ്തയാളാണ് റിസർവ് സൈനികനും 40കാരനുമായ എലിറാൻ മിസ്രാഹി. നാല് കുട്ടികളുടെ പിതാവായ ഇദ്ദേഹം 2023 ഒക്ടോബർ ഏഴിന് ശേഷമാണ് ഗസ്സയിലേക്ക് നിയോഗിക്കപ്പെടുന്നത്. എന്നാല്‍, യുദ്ധത്തിനിടെ കാണാനിടയായ കാഴ്ചകള്‍ ഇയാളില്‍ വലിയ മാനസിക ആഘാതമാണ് തീർത്തതെന്ന് കുടുംബം സിഎൻഎന്നിനോട് പറഞ്ഞു. രണ്ടാമതും ഗസ്സയിലേക്ക് മടങ്ങുന്നതിന്റെ രണ്ട് ദിവസം മുമ്ബാണ് ഇയാള്‍ ജീവനൊടുക്കിയത്. ‘അവൻ ഗസ്സയില്‍നിന്ന് പുറത്തിറങ്ങി. പക്ഷെ, ഗസ്സ അവനില്‍നിന്ന് വിട്ടുപോയിരുന്നില്ല. മാനസികാഘാതം കാരണം അവൻ ജീവനൊടുക്കുകയായിരുന്നു’ -എലിറാൻ മിസ്രാഹിയുടെ മാതാവ് ജെന്നി മിസ്രാഹി പറയുന്നു.
2023 ഒക്ടോബർ എട്ടിനാണ് ഇദ്ദേഹം ഗസ്സയിലേക്ക് പോകുന്നത്. വെടിയുണ്ടകളും സ്ഫോടനങ്ങളും ചെറുക്കാൻ ശേഷിയുള്ള ബുള്‍ഡോസറിന്റെ ഡ്രൈവറായിരുന്നു. ഇസ്രായേലി നിർമാണ കമ്ബനിയില്‍ മാനേജറായിരുന്ന ഇദ്ദേഹത്തെ യുദ്ധത്തിലേക്ക് നിയോഗിക്കുകയായിരുന്നു.
കാലിന് പരിക്കേല്‍ക്കുന്നത് വരെ 186 ദിവസമാണ് ഇയാള്‍ ഗസ്സയില്‍ ചെലവഴിച്ചത്. കൂടാതെ ഫെബ്രുവരിയില്‍ ഇയാളുടെ വാഹനത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ കേള്‍വിക്കും തകരാറുണ്ടായി. ഇതോടെ ചികിത്സക്കായി ഗസ്സയില്‍നിന്ന് തിരികെയെത്തിച്ചു. ഏപ്രിലില്‍ ഇയാള്‍ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറുണ്ട് കണ്ടെത്തി. പക്ഷെ, ചികിത്സകളൊന്നും മിസ്രാഹിയുടെ രക്ഷക്കെത്തിയില്ല.
സൈനികരെ എങ്ങനെയാണ് പരിചരിക്കേണ്ടതെന്ന് സർക്കാറിന് അറിയില്ലെന്ന് മാതാവ് ജെന്നി മിസ്രാഹി പറയുന്നു. യുദ്ധം വളരെ വ്യത്യസ്തമായിരുന്നു. ഇസ്രായേലില്‍ കാണാത്ത പല കാഴ്ചകളും അവർ ഗസ്സയില്‍ കണ്ടു. അവധിക്ക് വന്നപ്പോള്‍ ദേഷ്യം, അമിതമായി വിയർക്കുക, ഉറക്കമില്ലായ്മ, ആളുകളില്‍നിന്ന് മാറിനില്‍ക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. താൻ കടന്നുപോകുന്ന അവസ്ഥ ഗസ്സയില്‍ കൂടെയുണ്ടായിരുന്നവർക്ക് മാത്രമേ മനസ്സിലാകുകയുള്ളൂവെന്ന് മിസ്രാഹി കുടുംബത്തോട് പറയാറുണ്ടായിരുന്നു.
തങ്ങള്‍ അനുഭവിച്ച കാര്യങ്ങള്‍ മിസ്രാഹിയുടെ സുഹൃത്തും ബുള്‍ഡോസറിലെ സഹഡ്രൈവറുമായിരുന്ന ഗയ് സാകെനും വിശദീകരിക്കുന്നുണ്ട്. തങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യങ്ങളാണ് കണ്ടിട്ടുള്ളത്. അതെല്ലാം അംഗീകരിക്കാൻ പ്രയാസമുള്ള കാര്യങ്ങളാണ്. പലപ്പോഴും നൂറുകണക്കിന് മരിച്ചവരുടെയും ജീവനുള്ളവരുടെയും ദേഹത്തിലൂടെ സൈനിക വാഹനങ്ങള്‍ കൊണ്ടുപോയിട്ടുണ്ട്. അപ്പോള്‍ എല്ലാം പുറത്തേക്ക് വരും. ഗസ്സയിലെ തന്റെ ബുള്‍ഡോസറില്‍നിന്ന് കണ്ട ഭയാനകമായ കാഴ്ചകള്‍ കാരണം ഇറച്ചി കഴിക്കാൻ കഴിയാത്ത അവസ്ഥയാണ്. സ്ഫോടനങ്ങളുടെ ശബ്ദം തലയില്‍ മുഴങ്ങുന്നതിനാല്‍ രാത്രി ഉറങ്ങാൻ പാടുപെടുകയാണെന്നും അദ്ദേഹം പറയുന്നു.
യുദ്ധത്തിലേർപ്പെട്ട ഇസ്രായേലി സൈന്യത്തിലെ മൂന്നിലൊന്ന് പേർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍. ഈ വർഷാവസാനത്തോടെ പരിക്കേറ്റ് ചികിത്സയില്‍ പ്രവേശിപ്പിക്കുന്ന ഇസ്രായേലി സൈനികരുടെ എണ്ണം 14,000 എത്തുമെന്നാണ് കണക്ക്. ഇതില്‍ 40 ശതമാനത്തോളം പേർക്കും മാനസികമായ പ്രശ്നങ്ങളാണുള്ളതെന്നും ഇസ്രായേലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അഡ്വ. മനുവിനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും: മൂത്രമൊഴിക്കാന്‍ സൗകര്യം കൊടുക്കാത്ത മല്ലശേരി നയാര പമ്ബുടമയ്ക്ക് നഷ്ടം 23,000 രൂപ: ഉപഭോക്തൃ കമ്മിഷന്‍ വിധി പൊതുജനങ്ങള്‍ക്കുള്ള സന്ദേശം BREAKING NEWS OF THE HOUR VM TV NEWS

പത്തനംതിട്ട: ഉപയോക്താവിന് ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കാതിരിക്കുകയും വാഹനത്തിന്റെ ടയറില്‍ കാറ്റ് നിറയ്ക്കാനുള്ള സംവിധാനം നല്‍കുകയും ചെയ്യാത്ത പെട്രോള്‍ പമ്ബുടമ 23,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാരം കമ്മിഷന്‍ വിധി.
മല്ലശേരി മണ്ണില്‍ ഫ്യൂവല്‍ എന്ന നയാര പമ്ബിന്റെ പ്രൊപ്രൈറ്റര്‍ക്ക് എതിരേയാണ് കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്ന് വിധി പ്രസ്താവിച്ചത്. പത്തനംതിട്ട ബാറിലെ അഭിഭാഷകനായ വാഴമുട്ടം ഈസ്റ്റ് പാലയ്ക്കല്‍ വീട്ടില്‍ കെ.ജെ. മനുവാണ് അഡ്വ. വര്‍ഗീസ് പി. മാത്യു മുഖേനെ കമ്മിഷനെ സമീപിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 25 ന് മനു തന്റെ കാറില്‍ 2022 രൂപയ്ക്ക് ഡീസല്‍ പമ്ബില്‍ നിന്നും നിറച്ചു. തുടര്‍ന്ന് ടയറില്‍ കാറ്റ് അടിക്കണമെന്ന് ആവശ്യപ്പെട്ടു. വേണമെങ്കില്‍ തന്നെ അടിച്ചോളാനാണ് ജീവനക്കാര്‍ നിര്‍ദേശിച്ചത്. ഇതിന്‍ പ്രകാരം മനു തനിയെ കാറ്റടിക്കാന്‍ ശ്രമിച്ചുവെങ്കിലും കംപ്രസര്‍ ഓണ്‍ അല്ലാത്തതിനാല്‍ കഴിഞ്ഞില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കംപ്രസര്‍ ഓണ്‍ ചെയ്യാന്‍ സൗകര്യമില്ല എന്ന് അറിയിച്ചു. തുടര്‍ന്നാണ് മനു ടോയ്‌ലറ്റ് സൗകര്യം ചോദിച്ചത്. ഇതും നിഷേധിച്ചു. കമ്മിഷന്‍ ഇരുകൂട്ടര്‍ക്കും നോട്ടീസ് അയച്ചു. എതിര്‍ കക്ഷി വക്കീല്‍ മുഖേനെ ഹാജരായെങ്കിലും തന്റെ ഭാഗം കൃത്യസമയത്തത് ഹാജരാക്കാന്‍ സാധിച്ചില്ല.
ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ എക്‌സ്പാര്‍ട്ടി വിധി പ്രസ്താവിച്ചു. ഹര്‍ജി കക്ഷിക്കുണ്ടായ മാനസിക വ്യഥയും സമ്മര്‍ദവും കണക്കിലെടുത്ത് 20000 രൂപ നഷ്ടപരിഹാരം 30 ദിവസത്തിനുള്ളില്‍ നല്‍കണം. വീഴ്ച വരുത്തിയാല്‍ 10 ശതമാനം പലിശ കൂടി നല്‍കണം. കൂടാതെ കോടതി ചെലവിലേക്ക് 3000 രൂപ കൂടി നല്‍കണം. പെട്രോള്‍ പമ്ബില്‍ ഉപയോക്താക്കള്‍ക്ക് ചില അവകാശങ്ങള്‍ കൂടിയുണ്ടെന്നും ഇത് ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കുന്നതിന് വേണ്ടിയാണ് താന്‍ കമ്മിഷനെ സമീപിച്ചതെന്നും മനു പറഞ്ഞു.
അതോടെയാണ് എലിസബത്ത് ആ വീട്ടില്‍ നിന്നും ഇറങ്ങിയത്; രക്ഷപ്പെട്ട് പോയതാണ്; ബാലക്ക് നേരെ വന്ന ആരോപണം BREAKING NEWS OF THE HOUR VM TV NEWS

നടൻ ബാലയുടെ മൂന്നാം വിവാഹം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. താൻ അടുത്ത വിവാഹം ചെയ്യാൻ പോകുന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബാല ബന്ധുവായ കോകിലയെ വിവാഹം ചെയ്തത്.
ആദ്യ ഭാര്യ നല്‍കിയ പരാതിയില്‍ നടനെ അറസ്റ്റ് ചെയ്ത് വിട്ടയച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷവുമാണ് വിവാഹം. വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നേരിടുന്ന ബാലയുടെ സ്വകാര്യ ജീവിതം നിരവധി തവണ ചർച്ചയായാണ്.
കോകിലയുമായുള്ള വിവാഹത്തിന് പിന്നാലെ ഏവരും ചോദിക്കുന്നത് ബാലയുടെ രണ്ടാം ഭാര്യയായിരുന്ന എലിസബത്ത് ഉദയനെക്കുറിച്ചാണ്. എലിസബത്തിനെ ബാല നിയമപരമായി വിവാഹം ചെയ്തിരുന്നില്ല. അടുത്തിടെ ബാലയുടെ ആദ്യ ഭാര്യ അമൃത സുരേഷും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കരള്‍ രോഗം വന്ന് ആശുപത്രിയിലായപ്പോഴും കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയയുടെ സമയത്തുമെല്ലാം ബാലയ്ക്ക് തുണയായി ഒപ്പമുണ്ടായിരുന്നത് എലിസബത്ത് ഉദയനാണ്.
എന്നാല്‍ ആരോഗ്യനില മെച്ചപ്പെട്ട് കുറച്ച് നാളുകള്‍ക്ക് ശേഷം എലിസബത്തിനെ ബാലയ്ക്കൊപ്പം കാണാതായി. എലിസബത്ത് തനിക്കൊപ്പം ഇല്ലെന്ന് ബാല ഒരു അഭിമുഖത്തില്‍ ബാല തുറന്ന് പറയുകയും ചെയ്തു. അകന്നെങ്കിലും എലിസബത്തിനോട് തനിക്കൊരു ദേഷ്യവും ഇല്ലെന്നാണ് ബാല വ്യക്തമാക്കി
എലിസബത്ത് ഗോള്‍ഡ് ആണ്. എന്റെ കൂടെ ഇല്ല. വിധി. അത് പോലെ ഒരു ക്യാരക്ടറുള്ള പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. സ്നേഹം എന്നത് ചിത്രശലഭം പോലെയാണ്. പിടിക്കാൻ പറ്റില്ല. എലിസബത്തിനെക്കുറിച്ച് ഞാൻ മരിച്ചാലും ഒരു കുറ്റവും പറയില്ല. കഷ്ടപ്പെട്ടപ്പോള്‍ എന്റെ കൂടെ ഉണ്ടായിരുന്നു. പക്ഷെ വിധിയാണ്. അതിലേക്ക് ഞാൻ പോകുന്നില്ല. എലിബസത്ത് ഹാപ്പിയായിരിക്കുന്നു എന്ന് മാത്രം താൻ പറയാമെന്നും അന്ന് ബാല പറഞ്ഞു.

ബാലയോട് ആദ്യം ഇഷ്ടം തുറന്ന് പറഞ്ഞത് എസിബസത്താണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് എലിസബത്ത് ബാലയോട് ഇഷ്ടമാണെന്ന് പറഞ്ഞത്. പിരിഞ്ഞ ശേഷം ബാലയെക്കുറിച്ച് എലിസബത്ത് സംസാരിച്ചിട്ടില്ല. അതേസമയം ബാലയുടെ മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് എലിസബത്ത്-ബാല വേർപിരിയലിനെക്കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തി.
ബാലയുടെ ക്രൂരതകള്‍ കാരണമാണ് എലിസബത്ത് ബന്ധം ഉപേക്ഷിച്ചതെന്ന് അമൃതയുടെ സുഹൃത്ത് കുക്കു എനോല ആരോപിച്ചു. നിയമപരമായി അവർ വിവാഹിതരല്ല. എവിടെയോ പോയി താലി കെട്ടി ആറ് മാസം കഴിഞ്ഞാണ് റിസപ്ഷൻ നടത്തിയത്. ഭീഷണിപ്പെടുത്തി നിർത്താൻ പറ്റുന്ന പെണ്‍കുട്ടികളെ നോക്കിയാണ് അയാള്‍ വിവാഹം ചെയ്യുന്നത്. ഒരു ദിവസം എലിസബത്തുള്ളപ്പോള്‍ വീട്ടില്‍ ഏതോ ജൂനിയർ ആർട്ടിസ്റ്റുമായി കയറി വന്നു. നിനക്കിതൊക്കെ പറ്റുമെങ്കില്‍ ഇവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞു. അതോടെയാണ് എലിസബത്ത് ഇറങ്ങിപ്പോയത്.
ഭാര്യയോട് ചെയ്യാൻ പറ്റാത്ത മോശമായ കാര്യങ്ങള്‍ സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് ഇയാള്‍ ചെയ്തു. മൂന്ന് പ്രാവശ്യം എലിസബത്ത് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും കുക്കു ആരോപിച്ചു. എലിസബത്ത് ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ്. ഗുജറാത്തിലാണുള്ളത്. അവരെ ഭീഷണിപ്പെടുത്തി. അവരുടെ വീട്ടുകാർക്ക് ഈ വിവാഹത്തിന് താല്‍പര്യമില്ലായിരുന്നെന്നും കുക്കു എനോല അന്ന് പറഞ്ഞു. അതേസമയം എലിസബത്ത് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് എലിസബത്തിന് പിന്തുണയുമായി അന്ന് വന്നത്.
കൊച്ചിയില്‍ പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന: കുടുങ്ങിയത് വിദ്യാര്‍ത്ഥിനികളടക്കം 20 പേര്‍ BREAKING NEWS OF THE HOUR VM TV NEWS

കൊച്ചി നഗരത്തിലെ വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലും കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന റെയ്‌ഡുകളില്‍ കുടുങ്ങിയത് നിരവധി പെണ്‍വാണിഭ സംഘങ്ങള്‍.
ഇതില്‍ വിദ്യാര്ഥിനികളടക്കം 20 പേർ അറസ്റ്റിലായി. ഇവരെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ചെറുതും വലുതുമായ പെണ്‍വാണിഭ സംഘങ്ങളില്‍ ക്രിമിനല്‍ പശ്ചാത്തലമുളളവർ മുതല്‍ വിദ്യാർത്ഥിനികള്‍ വരെയുണ്ട്.
കഴിഞ്ഞ ദിവസം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ നിന്ന് ഒരു സ്ത്രിയും സഹായിയും ഹോട്ടലുടമയുമടക്കം മൂന്ന് പേരാണ് പിടിയിലായത്. പണമിടപാടുകള്‍ ഇവർ ഓണ്‍ലൈനായി മാത്രമാണ് നടത്തിയിരുന്നത്. നടത്തുന്ന ഇടപാടുകള്‍ കുറിച്ചുവെക്കാൻ ഒരു പുസ്തകവും ഇവർ സൂക്ഷിച്ചിരുന്നു. കേരളത്തിനകത്തും പുറത്തുമുളള വിദ്യാർഥിനികള്‍ മുതല്‍ പ്രായംചെന്ന സ്ത്രീകള്‍ വരെ സംഘത്തില്‍ പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസം ആലുവയില്‍ പന്ത്രണ്ടംഗ സംഘവും സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം നാലംഗ സംഘവും പിടിയിലായിരുന്നു. ഇവർ ലഹരി ഇടപാടുകളില്‍ കണ്ണികളാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസമായി ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘത്തെ രഹസ്യവിവരത്തെ തുടർന്നെത്തിയ കടവന്ത്ര പൊലീസാണ് വലയിലാക്കിയത്.പൊലീസിന്റെ മിന്നല്‍ പരിശോധന ഇന്നും തുടരും
കല്ലടിക്കോട് അപകടം; കാര്‍ അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികള്‍, മദ്യക്കുപ്പികള്‍ കണ്ടെടുത്തു BREAKING NEWS OF THE HOUR VM TV NEWS

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപകടത്തില്‍പ്പെട്ട കാർ അമിത വേഗതയിലായിരുന്നുവെന്ന് കല്ലടിക്കോട് സിഐ എം. ഷഹീർ പ്രതികരിച്ചു. കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും അന്വേഷണം തുടങ്ങിയതായും സിഐ വ്യക്തമാക്കി.
കാർ യാത്രികർ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും. കാറിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാലെ അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് വരികയാണ്. അപകടത്തില്‍പ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറില്‍ നിന്ന് മദ്യമുള്ള കുപ്പികളും ഒഴിഞ്ഞ കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. രാവിലെയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുമെന്നും സിഐ പറഞ്ഞു. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് ഏറെ ശ്രമകരമായാണ് കാര്‍ വലിച്ച് പുറത്തെടുത്തത്.
കല്ലടിക്കോട് മേഖലയിലെ എപ്പോഴും തിരക്കേറിയ അയ്യപ്പൻകാവ് ജംഗ്ഷനിലാണ് അപകടം നടന്നത്. കോങ്ങാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മാരുതി സിഫ്റ്റ് കാറാണ് ലോറിയിലിടിച്ചത്. അഞ്ചു പേർ മരിച്ചു. പാലക്കാട് നിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ എതിരെ വന്ന ലോറിയിലിടിക്കുകയായിരുന്നു. നാലുപേർ അപകടസ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു. കാർ വെട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
കോങ്ങാട് മണ്ണാന്തറ കീഴ്‌മുറി വീട്ടില്‍ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തില്‍ വീട്ടില്‍ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ് (31), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പില്‍ മുഹമ്മദ് അഫ്സല്‍ (17) എന്നിവരെ തിരിച്ചറിഞ്ഞു. വിജേഷും വിഷ്ണുവും കോങ്ങാട് ടൗണിലെ ഓട്ടോഡ്രൈവർമാരാണ്. മരിച്ച അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. മണ്ണാന്തറ വെളയാൻതോട് വിജയകുമാറിന്റെയും ജാനകിയുടെയും മകനാണ് വിഷ്ണു. കീഴ്‌മുറി വീട്ടില്‍ കൃഷ്ണന്റെയും ഓമനയുടെയും മകനാണ് വിജേഷ്. വീണ്ടപ്പാറ വീണ്ടക്കുന്ന് ചിദംബരന്റെ മകനാണ് രമേഷ്. മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പില്‍ മെഹമൂദിന്റെ മകനാണ് അഫ്സല്‍. ലോറിഡ്രൈവറായ തമിഴ്‌നാട് സ്വദേശിക്കും പരിക്കുണ്ട്.
ചൊവ്വാഴ്ച രാത്രി 10.45-ഓടെയായിരുന്നു അപകടം. പാലക്കാട്ടുനിന്ന് കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാറും മണ്ണാർക്കാട്ടുനിന്ന് പാലക്കാട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാർ അമിതവേഗത്തിലായിരുന്നെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവസമയത്ത് ചെറിയ മഴയുമുണ്ടായിരുന്നു. കാറിന്റെ പകുതിയോളം ലോറിയിലേക്ക് ഇടിച്ചുകയറി. കരിമ്ബുഴ സ്വദേശിയുടെ കാർ വാടകയ്ക്കെടുത്ത് ഓടിക്കുകയായിരുന്നു യുവാക്കള്‍. സംഭവമറിഞ്ഞ നാട്ടുകാരാണ് പൊലീസിനെയും അഗ്നിരക്ഷാസേനയെയും ആംബുലൻസിനെയും വിളിച്ചത്.
കിടപ്പിലായ ആളെ 6വര്‍ഷം പരിചരിച്ച് ഭാര്യ; സുഖപ്പെട്ടപ്പോള്‍ ഭര്‍ത്താവ് വേറെ കെട്ടി, പിന്നെ സംഭവിച്ചത്. BREAKING NEWS OF THE HOUR VM TV NEWS

വാഹനാപകടത്തെ തുടര്‍ന്ന് ആറ് വര്‍ഷത്തോളം കിടപ്പിലായ ഭര്‍ത്താവിനെ പരിചരിച്ച് സുഖപ്പെടുത്തിയ മലേഷ്യന്‍ യുവതിയോട് ഭര്‍ത്താവിന്റെ ക്രൂരത.
സുഖം പ്രാപിച്ചതിനു പിന്നാലെ ഭര്‍ത്താവ് അവരെ വിവാഹമോചനം ചെയ്ത് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഭര്‍ത്താവിനെ പരിപാലിച്ചതിലൂടെ സോഷ്യല്‍ മീഡിയയില്‍ അനേകരെ ഫോളോവേഴ്‌സാക്കി മാറ്റിയ നൂറുല്‍ സിയാസ്വാനി എന്ന യുവതിയെയാണ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയത്.
വര്‍ഷങ്ങളോളം തന്റെ ഭര്‍ത്താവിന്റെ പരിപാലകയെന്ന നിലയില്‍ തന്റെ ദൈനംദിന ജീവിതം നൂറുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് അനങ്ങാന്‍ കഴിയാത്ത വിധം കിടക്കയിലായി പോയ ഭര്‍ത്താവിന് നാസോഗാസ്ട്രിക് ട്യൂബിലൂടെ ഭക്ഷണം നല്‍കുകയും ഡയപ്പര്‍ മാറ്റുകയും കുളിപ്പിക്കുകയും മറ്റും ചെയ്തിരുന്ന നൂറുലിന്റെ ദിനചര്യകള്‍ കണ്ട് അനേകരാണ് അവരോട് സഹതാപം പ്രകടിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഫോളോവേഴ്‌സായി മാറിയത്.
ഭര്‍ത്താവിനോടുള്ള അവളുടെ സമര്‍പ്പണവും സേവനവും ഫേസ്ബുക്കില്‍ മാത്രം 32,000 ആരാധകരെ ആകര്‍ഷിച്ചു. എന്നാല്‍ അതേ ഭര്‍ത്താവ് സുഖം പ്രാപിച്ചതിന് ശേഷം അവളെ വിവാഹമോചനം ചെയ്യുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തുവെന്ന് അറിഞ്ഞപ്പോള്‍ അവരില്‍ പലരും ഞെട്ടി. തന്റെ മുന്‍ ഭര്‍ത്താവിനെയും നവ വധുവിനെയും അഭിനന്ദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ നൂറുല്‍ തന്നെ വിവരം പങ്കുവെച്ചത് എല്ലാവരേയും അത്ഭുതപ്പെടുത്തി .
“എന്റെ ഭര്‍ത്താവിന് അഭിനന്ദനങ്ങള്‍. മറ്റൊരു ഭാര്യയെ തിരഞ്ഞെടുത്തതില്‍ നിങ്ങള്‍ സന്തുഷ്ടനാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഐഫ ഐസാം, എന്നെപ്പോലെ അദ്ദേഹത്തെ നന്നായി പരിപാലിക്കുക. അയാളുമായി എന്റെ ബന്ധം അവസാനിച്ചു. ഇപ്പോള്‍ നിങ്ങളുടെ ഊഴമാണ് ഏറ്റെടുക്കുക,” നൂറുല്‍ പിന്നീട് ഡിലീറ്റ് ചെയ്ത പോസ്റ്റില്‍ എഴുതി.
ഒക്ടോബര്‍ 4 ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നൂറുലിന്റെ വിവാഹമോചന വാര്‍ത്ത മലേഷ്യക്കാരെ ഞെട്ടിച്ചു. കിടപ്പിലായ ഭര്‍ത്താവിനെ പരിചരിക്കാന്‍ ആറുവര്‍ഷമായി തന്റെ സമയ മുഴുവന്‍ മാറ്റിവച്ച നൂറുലിനെ ഫെയ്‌സ്ബുക്കില്‍ പിന്തുടര്‍ന്ന ചിലര്‍, സുഖം പ്രാപിച്ച ഉടന്‍ തന്നെ വിവാഹമോചനം ചെയ്യാനുള്ള പുരുഷന്റെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ചു. എന്നാല്‍, മുന്‍ ഭര്‍ത്താവ് ” ഉത്തരവാദിത്തങ്ങള്‍ നന്നായി നിര്‍വഹിച്ചതായി” തനിക്ക് തോന്നിയതായും നൂറുല്‍ ചൂണ്ടിക്കാട്ടി.
തന്റെ മുന്‍ ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ പുതിയ ഭാര്യയെയും ജനക്കൂട്ടത്തിന്റെ വിമര്‍ശനത്തില്‍ നിന്ന് രക്ഷിക്കാന്‍, നൂറുല്‍ സിയാസ്വാനി തന്റെ യഥാര്‍ത്ഥ ഫേസ്ബുക്ക് പോസ്റ്റ് ഒടുവില്‍ ഡിലീറ്റ് ചെയ്യുകയും നവദമ്ബതികളോട് ക്ഷമ ചോദിക്കുകയും ചെയ്തു. സംഭവിച്ചതിന് തന്റെ മുന്‍ ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും തന്നെയും പുതിയ ഭാര്യയെയും ഉപദ്രവിക്കുന്നത് നിര്‍ത്തണമെന്നും ഫോളോവേഴ്സിനോട് അവര്‍ ആവശ്യപ്പെട്ടു.
മീന്‍മുള്ള് തൊണ്ടയില്‍ കുടുങ്ങിയാല്‍ എന്ത് ചെയ്യണം?; പരിഹാരം അടുക്കളയില്‍ തന്നെ
BREAKING NEWS OF THE HOUR VM TV NEWS

നിരവധി ആളുകളുടെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് മത്സ്യം. എന്നാല്‍ മീനിന്റെ മുള്ള് തൊണ്ടയില്‍ കുരുങ്ങുന്നത് അത്ര രസമുള്ള ഒരു പരിപാടിയല്ല.
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ അവസ്ഥ നമുക്ക് നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ടാകും. വെള്ളം കുടിച്ചാല്‍ മതി, വെറും ചോറ് മാത്രം വിഴുങ്ങിയാല്‍ മതി മുള്ള് പൊയ്‌ക്കൊള്ളും തുടങ്ങിയ ടിപ്‌സും നമുക്ക് സുപരിചിതമാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും ഈ പറഞ്ഞ മാര്‍ഗങ്ങളൊന്നും പരിഹാരമാകുന്നില്ലെന്ന് വരാം.
തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള പോകാന്‍ ചില എളുപ്പ വഴികളുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതില്‍ പല പരിഹാരങ്ങളും നമ്മുടെ അടുക്കളയില്‍ തന്നെയുണ്ടെന്നതാണ് അധികമാര്‍ക്കും അറിയാത്ത കാര്യം.
നാരങ്ങാനീര്: തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് എളുപ്പത്തില്‍ നീക്കാന്‍ നാരങ്ങാ നീര് സഹായിക്കും. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് ഒലിവ് ഓയിലില്‍ മിക്‌സ് ചെയ്ത് കുടിക്കുന്നത് വളരെ നല്ലതാണ്.
ഒലിവ് ഓയില്‍: നാരങ്ങാ നീരും ഒലിവ് ഓയിലും ചേര്‍ത്ത് കഴിക്കുമ്ബോള്‍ തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് വളരെ സോഫ്റ്റ് ആയി മാറുകയും തൊണ്ടയില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്യും.
മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങിയാല്‍ ശ്രദ്ധിക്കേണ്ട കാര്യം ഒരിക്കല്‍ കൈ കൊണ്ട് എടുക്കാന്‍ ശ്രമിച്ചിട്ട് അത് നടന്നില്ലെങ്കില്‍ വീണ്ടും വീണ്ടും ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ ആവര്‍ത്തിച്ച് ചെയ്യുമ്ബോള്‍ മുള്ള് തൊണ്ടയില്‍ നിന്ന് കൂടുതല്‍ ഉള്ളിലേക്ക് ഇറങ്ങിപ്പോകാനുള്ള സാദ്ധ്യത കൂടുതലാണ്.
എന്റെ സ്വന്തമാണ് കോകില, അവളുടെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു, എന്റെ അമ്മയുടെയും ആഗ്രഹം അതായിരുന്നു; അത് തന്നെ നടന്നുവെന്ന് ബാല BREAKING NEWS OF THE HOUR VM TV NEWS

ഇന്ന് രാവിലെയായിരുന്നു നടൻ ബാലയുടെ നാലാം വിവാഹം. തന്റെ അമ്മാവന്റെ മകളായ കോകിലയാണ് ബാലയുടെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇപ്പോഴിതാ വിവാഹ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
എന്റെ വിവാഹം കഴിഞ്ഞു. എന്റെ സ്വന്തമാണ് കോകില. അവളുടെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു. എന്റെ അമ്മയുടെയും ആഗ്രഹം അതായിരുന്നു. അത് തന്നെ നടന്നു. അനുഗ്രഹിക്കാനും പിന്തുണയ്ക്കാനും ആഗ്രഹം ഉള്ളവർ അനുഗ്രഹിക്കൂ. എന്റെ അമ്മ വിവാഹത്തിന് എത്തിയില്ല, ആരോഗ്യപരമായ വിഷയങ്ങള്‍ ഉള്ളതുകൊണ്ടാണ് വരാതിരുന്നത്.
കരള്‍ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണം എന്ന് തോന്നല്‍ വന്നു അങ്ങനെ ആണ് വിവാഹത്തിലേക്ക് എത്തിയത്. ഇപ്പോള്‍ തന്റെ ആരോഗ്യം തൃപ്തികരമായ അവസ്ഥയില്‍ ആണ്. ഭക്ഷണവും മരുന്നും എല്ലാം കൃത്യസമയത്തുതന്നെ കഴിക്കാൻ ആകുന്നു. ജീവിതം സന്തോഷകരമായി മുൻപോട്ട് പോവുകയാണ്, എന്റെ സ്വന്തം ആയതുകൊണ്ടുതന്നെ ആത്മവിശ്വാസം ഉണ്ട് ജീവിതത്തില്‍. കോകിലയ്ക്ക് മലയാളം അറിയില്ല. പഠിച്ചു വരുന്നതേ ഉള്ളൂ എന്നുമാണ് ബാല പറഞ്ഞത്.
റിപ്പോർട്ടുകള്‍ പ്രകാരം ഇത് ബാലയുടെ നാലാം വിവാഹമാണ്. കന്നഡ സ്വദേശിയായ പെണ്‍കുട്ടിയെ ആണ് ബാല ആദ്യം വിവാഹം കഴിച്ചതെന്ന് നേരത്തേ നടന്റെ മുൻ ഭാര്യയായ അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം അദ്ദേഹവുമായുള്ള വിവാഹശേഷമാണ് താൻ അറിഞ്ഞതെന്നായിരുന്നു അമൃത പറഞ്ഞത്. 2010 ലായിരുന്നു അമൃതയെ ബാല വിവാഹം കഴിക്കുന്നത്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയ്ക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഇത് പിന്നീട് പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു.
എന്നാല്‍ 2015 ല്‍ ഇരുവരും അകന്നു. 2019 ല്‍ നിയപരമായി വേർപിരിയുകയും ചെയ്തു. ഈ ബന്ധത്തില്‍ ബാലയ്ക്ക് ഒരു മകളുണ്ട്. അമൃത സുരേഷിന് ശേഷം ഡോക്ടറും തൃശൂർ സ്വദേശിയുമായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. എന്നാല്‍ ഇരുവരും നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ഈ വിവാഹ ബന്ധവും അധികനാള്‍ നീണ്ടു നിന്നില്ല. നാളുകളായി എലിസബത്തും ബാലയും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. തങ്ങളുടെ വിവാഹ ജീവിതത്തിന് എന്ത് സംഭവിച്ചുവെന്നതിനെ പറ്റി തുറന്ന് പറയാൻ തയ്യാറായിട്ടില്ല.
എലിസബത്തുമായുള്ള വിവാഹത്തിലും ബാലയുടെ അമ്മ എത്തിയിരുന്നു. ബാലയുടെ അമ്മയെ കാണാതായതോടെ നിരവധി പേരാണ് ഈ കാര്യം പറഞ്ഞ് കമന്റുകള്‍ രേഖപ്പെടുത്തുന്നത്. ബാലയുടേത് നാലാം കെട്ട് ആയതിനാലാണ് അമ്മ എത്താത്തതെന്നും അമ്മയ്ക്ക് ഇനിയും നാണം കെടാൻ വയ്യാത്തത് കൊണ്ടാണെന്നും ചിലർ കമന്റുകളായി പറയുന്നുണ്ട്.
നേരത്തെ വിവാഹം കഴിക്കുമെന്ന് ബാല സൂചന തന്നിരുന്നു. എനിക്കും കുടുംബം വേണം. എന്റെ അച്ഛൻ മരിക്കുമ്ബോള്‍ വിശ്വസിച്ച് തന്നത് മനസിലാക്കി നന്മ ചെയ്യണം. അതിന്റെ രജിസ്‌ട്രേഷൻ നടക്കണം. അതിനെ തടയാൻ ആര് ശ്രമിച്ചാലും നടക്കില്ല. ഇതിന് പിന്നില്‍ പവർഫുള്‍ ആയ ആളുകളുണ്ടാകും. ചെറിയ ആളുകള്‍ക്കിത് ചെയ്യാനാകില്ല. എന്നെക്കുറിച്ച് നന്നായി അറിയുന്നവരാണ്.
എനിക്ക് ഭീഷണി കോള്‍ വന്നിരുന്നു. വർഷങ്ങളായി കൂടെ ഉള്ളവർ ഓരോരുത്തരായി എനിക്കെതിരെ തിരിയുകയാണ്. അവർക്ക് പണം നല്‍കുകയാണ്. എന്റെ കാര്യത്തില്‍ എനിക്ക് വ്യക്തതയുണ്ട്. ഞാൻ നൂറ് ശതമാനം ഉറപ്പായും ഉടനെ വിവാഹം കഴിക്കും. എന്റെ സ്വത്ത് ആർക്ക് പോകണം എന്ന് ഞാൻ തീരുമാനിക്കും.
ഞാൻ ആശുപത്രി കെട്ടും. ഇനി വെറുതെ കൊടുക്കണമെങ്കില്‍ കൊടുക്കും. തീരുമാനം എന്റേതാണ്. എനിക്ക് മനസാമാധാനം വേണം. ഭാര്യയും കുട്ടിയും വേണം. എന്റെ കുടുംബ ജീവിതത്തിലേക്ക് ആരും കടന്നു വരരുത്. നാളെ എനിക്ക് കുഞ്ഞ് ജനിച്ചാല്‍ മീഡിയയില്‍ നിന്നും ആരും കാണാൻ വരരുതെന്നുമാണ് ബാല പറഞ്ഞത്.
ജലദോഷത്തിനുള്ള മരുന്ന് കഴിച്ച് ഗര്‍ഭിണിയായത് നൂറുകണക്കിന് സ്‌ത്രീകള്‍; ഇതെങ്ങനെ സംഭവിച്ചു? അറിയാം

സ്വന്തം കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കാത്ത ദമ്ബതികള്‍ വളരെ ചുരുക്കമാണ്. എന്നാല്‍, പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വന്ധ്യത അനുഭവിക്കുന്ന ധാരാളംപേരുണ്ട്.
ഇതിനായി ചികിത്സിച്ചിട്ടും ഫലം ലഭിക്കാത്ത നിരവധി ദമ്ബതികളുണ്ട്. ഇതിനെല്ലാം പരിപാരം എന്ന നിലയില്‍ ധാരാളം വീഡിയോകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്.
ജലദോഷത്തിനും അതിന്റെ ലക്ഷണങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന മ്യൂസിനെക്‌സ് (Mucinex) എന്ന മരുന്ന് അല്ലെങ്കില്‍ അതിലെ സജീവ ഘടകമായ ഗൈഫെനെസിൻ അടങ്ങിയ മരുന്ന് കഴിച്ചാല്‍ എളുപ്പത്തില്‍ ഗർഭധാരണം നടക്കുമെന്നാണ് അനുഭവസ്ഥരായ സ്‌ത്രീകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പറയുന്നത്.

ലൈംഗിക ബന്ധത്തിലേർപ്പെടുമ്ബോള്‍ ബിജം യോനിയില്‍ എത്തുകയും അവിടെ നിന്ന് സെർവിക്‌സിലൂടെ കടന്നുപോയി അണ്ഡവുമായി സംയോജിച്ചാണ് ഭ്രൂണം ഉണ്ടാവുന്നത്. അത് പിന്നീട് വളർന്ന് ഗർഭസ്ഥ ശിശുവാകുന്നു. ഇങ്ങനെയാണ് സാധാരണ രീതിയില്‍ ഗർഭധാരണം നടക്കുന്നത്. എന്നാല്‍, സ്‌ത്രീയുടെ ആർത്തവ ചക്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ പുരുഷ ബീജത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളോ കാരണം ഇതേ രീതിയില്‍ സംഭവിക്കണമെന്നില്ല. ഇങ്ങനെ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നതാണ് വന്ധ്യതയ്‌ക്ക് കാരണമാകുന്നത്.
മാത്രമല്ല, ബീജം അണ്ഡത്തിനരികിലെത്തുന്നത് തടയുന്നതില്‍ സ്‌ത്രീ ശരീരത്തിലെ സെർവിക്കല്‍ മ്യൂക്കസ് (കട്ടിയുള്ള ദ്രാവകം) പലപ്പോഴും കാരണമാകുന്നു. യോനിയില്‍ കാണപ്പെടുന്ന ഈ മ്യൂക്കസ് പലപ്പോഴും പല രൂപത്തിലായിരിക്കും. നിങ്ങളുടെ ആർത്തവ ചക്രം അനുസരിച്ചാകും ഇതിന്റെ രൂപത്തില്‍ മാറ്റം വരിക. നല്ല കട്ടിയുണ്ടെങ്കില്‍ ആ സമയത്ത് ഗർഭധാരണം നടക്കാൻ ബുദ്ധിമുട്ടായിരിക്കും. കാരണം ഇത് ബീജത്തെ ഉള്ളിലേക്ക് കടത്തിവിടുന്നത് തടയും.
എന്നാല്‍, ഈ സമയത്ത് ജലദോഷത്തിനുള്ള മരുന്ന് കഴിച്ചാല്‍, സെർവിക്കല്‍ മ്യൂക്കസ് നേർത്ത രൂപത്തിലാകും. ഇത് ഗർഭധാരണം എളുപ്പത്തിലാക്കാൻ സഹായിക്കും. കൂടാതെ ചില ഫെർട്ടിലിറ്റി ട്രാക്കിംഗ് ആപ്പുകളും സെർവിക്കല്‍ മ്യൂക്കസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ മാറ്റാനായി ഉപയോഗിക്കാവുന്നതാണ്. സ്വന്തം ശരീരത്തിലെ മാറ്റങ്ങള്‍ തിരച്ചറിയാൻ സാധിച്ചാല്‍ തന്നെ ഗർഭധാരണം എളുപ്പമാക്കാൻ സാധിക്കുന്നതാണ്.
മ്യൂസിനെക്‌സിന് ഗർബധാരണത്തെ സഹായിക്കാൻ സാധിക്കുമെന്നതിന് ശാസ്‌ത്രീയമായ തെളിവുകളൊന്നും തന്നെയില്ല. 1982ല്‍ ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമുണ്ട്. അതില്‍ 40 ദമ്ബതികളെ വച്ചാണ് പഠനം നടത്തിയിരിക്കുന്നത്. അതില്‍ വന്ധ്യതയെ സെർവിക്‌സുമായി ബന്ധപ്പെട്ട പ്രശ്‌നം എന്നാണ് നിർവചിച്ചിരിക്കുന്നത്.

പഠനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് അവരുടെ ആർത്തവചക്രത്തിന്റെ അഞ്ചാം ദിവസം മുതല്‍ മൂന്ന് നേരം, 200 മില്ലിഗ്രാം ഗൈഫെനെസിൻ നല്‍കി. 40ല്‍ 15 പേർ ഗർഭിണികളായി. ഇത് ഗൈഫെനെസിൻ ഉപയോഗം കാരണമാകാമെന്നാണ് പഠനത്തിന്റെ നിഗമനങ്ങളില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഗർഭധാരണത്തിന് ഗൈഫെനെസിൻ മാത്രമാണ് കാരണമെന്ന് ആരോപിക്കാനും കഴിയില്ല.
മറ്റൊരു പഠനത്തില്‍, 600 മില്ലിഗ്രാം ഗൈഫെനെസിൻ ദിവസം രണ്ടുതവണ കഴിച്ചയാളില്‍ ബീജ ഉല്‍പ്പാദനവും ചലനശേഷിയും ഗണ്യമായി വർദ്ധിച്ചതായി കണ്ടെത്തി. എന്നാല്‍, ഈ പഠനത്തില്‍ പങ്കെടുത്ത പുരുഷന് 32 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍, ഗൈഫെനെസിൻ മാത്രമാണ് ഇതിന് കാരണമെന്ന് അവിടെയും സ്ഥിരീകരിക്കാൻ സാധിച്ചില്ല. മ്യൂസിനെക്‌സിന്റെ നിർമാതാക്കളായ റെക്കിറ്റ് ഒരു പ്രസ്‌താവന ഇറക്കിയിരുന്നു. അതില്‍ പറയുന്നത്, ഈ മരുന്ന് ലേബല്‍ നിർദേശങ്ങള്‍ക്ക് അനുസൃതമായി മാത്രം കഴിക്കണം എന്നാണ്.
പാർശ്വഫലങ്ങള്‍
മതിയായ തെളിവുകളൊന്നും ഇല്ലാത്തതിനാല്‍, ശരീരത്തിന് ആവശ്യമില്ലാത്ത അളവില്‍ മരുന്നുകള്‍ കഴിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. അതിനാല്‍, ഗർഭിണിയാകാൻ ബുദ്ധിമുട്ടുണ്ടാവുകയാണെങ്കില്‍ എത്രയും വേഗം ഒരു ഡോക്‌ടറെ കണ്ട് മികച്ച പരിഹാരം തേടേണ്ടതാണ്.