ഒമര്‍ ലുലുവിന്‍റെ മുൻകൂര്‍ ജാമ്യഹര്‍ജി എതിര്‍ത്ത് നടി

Spread the love

എംഡിഎംഎ കലർത്തിയ പാനീയം നല്‍കി മയക്കി ബലാല്‍ക്കാരം ചെയ്തെന്നാണ് പരാതിക്കാരിയായ നടിയുടെ ആരോപണം. സംവിധായകൻ നല്‍കിയ മുൻകൂർ ജാമ്യഹർജിയെ എതിർത്ത് നടി നല്‍കിയ ഉപഹർജിയിലാണ് ഈ ആരോപണം. നടിയെയും കക്ഷി ചേർത്ത ജസ്റ്റിസ് സി.എസ്. ഡയസ് ഹർജി ജൂലായ്‌ 22-ന് പരിഗണിക്കാൻ മാറ്റി. വിവാഹിതനാണെന്നത് മറച്ചുവെച്ചു. വിവാഹ വാഗ്ദാനം നല്‍കിയും സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുമായിരുന്നു പീഡനമെന്നും നടി പറഞ്ഞു. സിനിമാ ചർച്ചയ്ക്കെന്ന പേരില്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന്‌ കലർന്ന പാനീയം നല്‍കി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതി നേരിട്ടും ഡ്രൈവർ നാസില്‍ അലി, സുഹൃത്ത് ആസാദ് തുടങ്ങിയവർ വഴിയും കേസ് ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും നടി പറഞ്ഞു. ഈ മൊബൈല്‍ സംഭാഷണങ്ങള്‍ കോടതിയില്‍ ഹാജരാക്കാൻ തയ്യാറാണ്. വലിയ സ്വാധീന ശക്തിയുള്ളയാളാണ് പ്രതി, ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത്‌ അന്വേഷണം നടത്തണമെന്നും ഉപഹർജിയില്‍ നടി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.