വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 8 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം

Spread the love

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ചൂഷണത്തിന് ഇരയാക്കിയ കേസില്‍ 58 വയസുകാരനായ ശശികുമാറിനെയാണ് പത്തനംതിട്ട പോക്‌സോ സ്‌പെഷ്യല്‍ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. കഠിന തടവിനും രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചത്. പോക്‌സോ അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വര്‍ഗീസാണ് വിധിപ്രസ്താവിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2023ലായിരുന്നു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ പ്രതി, മുന്‍പ് ജോലി ചെയ്തിരുന്ന വീടിനു മുന്‍പിലൂടെ നടന്നു പോയപ്പോള്‍ എട്ടുവയസുകാരിയായ പെണ്‍കുട്ടി മുറ്റത്ത് നിന്നു കളിക്കുന്നത് കണ്ടു. വീടിനെപ്പറ്റി നന്നായി അറിയാവുന്ന പ്രതി അവിടെ പെണ്‍കുട്ടിയുടെ മുത്തശ്ശി മാത്രമേയുള്ളൂ എന്നു മനസ്സിലാക്കി വീടിന്റെ പരിസരത്ത് നില്‍ക്കുകയും പെണ്‍കുട്ടി വീടിനുള്ളിലേക്ക് കയറിയപ്പോള്‍ അടുക്കളവശത്തുകൂടി അകത്ത് കയറുകയും ചെയ്തു. പിന്നാലെ മുറിയിലെത്തിയ പ്രതി, കുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയുമായിരുന്നു. കുട്ടിയെ ആക്രമിച്ച ശേഷം പ്രതി വീടിന് പുറത്തിറങ്ങി നില്‍ക്കുകയും പുറത്തേക്കു പോയ മാതാവ് തിരികെ വന്നപ്പോള്‍ ഒന്നും സംഭവിക്കാത്തത് പോലെ സംസാരിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് എട്ട് വയസുകാരിയുടെ അമ്മ പത്തനംതിട്ട വനിതാ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published.