
മധ്യകേരളത്തില്‍ ക്രൈസ്തവരും വടക്കൻ കേരളത്തില്‍ മുസ്‌ലിംകളും ചേർന്ന് പൊതുസമ്ബത്ത് വെട്ടിപ്പിടിച്ചെന്ന ആരോപണവുമായി എൻഎൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഐക്യജനാധിപത്യ മുന്നണി സർക്കാറുകളുടെ കാലത്താണ് ഇത് ശക്തി പ്രാപിച്ചത് എന്നും അദ്ദേഹം ആരോപിച്ചു. എസ്‌എൻഡിപി യോഗം മുഖപത്രമായ യോഗനാഥത്തിലെഴുതിയ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമർശങ്ങള്‍. എഡിറ്റോറിയല്‍ ഞായറാഴ്ചയിലെ കേരളകൗമുദി ദിനപത്രം പുനഃപ്രസിദ്ധീകരിച്ചു.
‘കേരളത്തില്‍ ന്യൂനപക്ഷ പ്രീണനം മുന്നണി രാഷ്ട്രീയം തുടങ്ങിയ കാലത്തുതന്നെ ആരംഭിച്ചതാണ്. മദ്ധ്യകേരളത്തില്‍ ക്രൈസ്തവരും വടക്കൻ കേരളത്തില്‍ മുസ്‌ളിങ്ങളും ചേർന്ന് പൊതുസമ്ബത്ത് വെട്ടിപ്പിടിക്കുകയായിരുന്നു. വോട്ടുബാങ്കിന്റെ ബലത്തില്‍ യു.ഡി.എഫ് ഭരണത്തിലാണ് ഇത് ശക്തിപ്രാപിച്ചത്. രണ്ടു വിഭാഗങ്ങളും സാമൂഹികമായും സാമ്ബത്തികമായും ഉയർന്നു. ഭൂമി, വിദ്യാഭ്യാസം, അധികാരം, ആരോഗ്യം, കൃഷി, വ്യവസായം തുടങ്ങി സമസ്തമേഖലയിലും അരനൂറ്റാണ്ടിനിടെ ന്യൂനപക്ഷങ്ങള്‍ മേല്‍ക്കൈ നേടിയതി?ന് നാം സാക്ഷ്യം വഹിച്ചു. പിന്നാക്ക, പട്ടികവിഭാഗങ്ങള്‍ കോളനികളിലേക്കും പുറമ്ബോക്കുകളിലേക്കും തൊഴിലുറപ്പിലേക്കും ഒതുക്കപ്പെട്ടു. കുമരകം ബോട്ടു ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്തുകിട്ടിയെന്നും ബേപ്പൂർ ബോട്ടപകടത്തില്‍ എന്തുനല്‍കിയെന്നും ഒന്നു വിലയിരുത്തിയാല്‍ മരണത്തില്‍പ്പോലും സർക്കാരുകള്‍ കാണിച്ച മത, ദേശ വിവേചനം വ്യക്തമാണ്.’ – വെള്ളാപ്പള്ളി എഴുതുന്നു. ഇത്തരം അസമത്വങ്ങള്‍ തിരിച്ചറിയാൻ സാമൂഹ്യ-സാമ്ബത്തിക സർവേ കൊണ്ടാകുമെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നുണ്ട്. ‘കേരളത്തില്‍ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന അസമത്വങ്ങളെക്കുറിച്ച് ബോദ്ധ്യമാകണമെങ്കില്‍ ഇവിടെ ഒരു സാമൂഹ്യ, സാമ്ബത്തിക സർവേ നടത്തുക തന്നെ വേണം. ഉന്നയിക്കപ്പെടുന്ന പരാതികളും ആരോപണങ്ങളും അപ്പോള്‍ വ്യക്തമാകും. ആധുനികലോകത്ത് കണക്കുകള്‍ക്കും വസ്തുതകള്‍ക്കുമാണ് വില. ഞാൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാനുള്ള ഏകമാർഗം ഇതു മാത്രമാണ്. എന്നെയും സംഘടനയെയും പുലഭ്യം പറയുന്നത് നിറുത്തി സാമൂഹ്യ, സാമ്ബത്തിക സർവേ നടത്താൻ അവർ ആവശ്യപ്പെടട്ടെ. എല്ലാ ന്യൂനപക്ഷ സംഘടനകളെയും രാഷ്ട്രീയ കക്ഷികളെയും ഞാൻ വെല്ലുവിളിക്കുന്നു.’ – വെള്ളാപ്പള്ളി എഴുതി. താൻ മുമ്ബോട്ടുവച്ച് സാമൂഹ്യവിഷയമാണ് എന്നും അതു പറഞ്ഞപ്പോള്‍ തനിക്കെതിരെ കേസെടുക്കണമെന്നാണ് മുസ്‌ലിം നേതാക്കള്‍ പറയുന്നതെന്നും അദ്ദേഹം പറയുന്നു. ‘കേരളത്തിലെ ഒരു സാമൂഹ്യവിഷയം മുന്നോട്ടുവച്ചപ്പോള്‍ ചില മുസ്‌ളിം നേതാക്കള്‍ തനിക്കെതിരെ കേസെടുക്കണമെന്നും ജയിലില്‍ അടയ്ക്കണമെന്നും പ്രസ്താവനകളുമായി രംഗത്തുവന്നത് ഖേദകരമാണ്. പൊതുവേ മാന്യമായി സംസാരിക്കുന്ന ജംഇയ്യത്തുല്‍ ഉലമ നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ വരെ കടുത്ത വാക്കുകളുമായി പ്രതികരിച്ചത് ദൗർഭാഗ്യകരമായിപ്പോയി. സ്വന്തം മതക്കാരുടെ അനീതികള്‍ക്കെതിരെ ആരോപണങ്ങള്‍ വന്നപ്പോള്‍ സൗമ്യതയൊക്കെ പമ്ബ കടന്നു. കേരളത്തിലെ വർഗീയവാദികള്‍ ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം. മതവെറിയും പരമത പരിഹാസങ്ങളും നിറഞ്ഞ പ്രഭാഷണങ്ങളും പ്രവർത്തനങ്ങളുമായി ലോകത്തെ ഏതെങ്കിലും കോണിലെ മതസംഘർഷങ്ങളുടെ പേരില്‍ ഇവിടെ സൈ്വര്യജീവിതത്തിന് ഭീഷണിയുയർത്തുന്നവരാണോ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍?’ – അദ്ദേഹം ചോദിച്ചു. കേരളത്തില്‍ ആകെയുള്ള ഒമ്ബത് രാജ്യസഭാ സീറ്റില്‍ അഞ്ചു പേരും മുസ്‌ലിംകളാണെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ‘ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് എല്‍.ഡി.എഫ് രണ്ട് മുസ്‌ളിങ്ങളെയും യു.ഡി.എഫ് ഒരു ക്രിസ്ത്യാനിയെയും നോമിനേറ്റ് ചെയ്തതിലെ അനീതി ചൂണ്ടിക്കാണിച്ചതാണ് ഞാൻ ചെയ്ത പാതകം. കേരളത്തില്‍ ആകെയുള്ളത് ഒമ്ബത് രാജ്യസഭാ സീറ്റുകളാണ്. അതില്‍ അഞ്ചുപേരും മുസ്‌ളിങ്ങളാണ്. രണ്ടുപേർ ക്രിസ്ത്യാനികളും. ജനസംഖ്യയുടെ പകുതിയിലേറെയുള്ള ഹിന്ദുക്കള്‍ക്ക് രണ്ടുമുന്നണികളും കൂടി നല്‍കിയത് രണ്ടേ രണ്ട് സീറ്റുകളും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്ബോഴും ഇരുമുന്നണികളുടെയും മുൻഗണന മതത്തിനാണ്. ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളില്‍ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാർത്ഥികളാക്കുമ്ബോള്‍ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാൻ ഇവർക്ക് ധൈര്യമില്ല.’ – അദ്ദേഹം കൂട്ടിച്ചേർത്തു.