ബാംഗ്ലൂര്‍ എയര്‍ ടാക്സി- എയര്‍പോര്‍ട്ട് പോലെ എയര്‍ടാക്സിക്ക് വെര്‍ട്ടിപോര്‍ട്ട്.. സൗകര്യങ്ങളില്‍ മുൻപില്‍ BREAKING NEWS OF THE HOUR VM TV NEWS

എയർ ടാക്സികളാണ് ചർച്ചകളിലും വാർത്തകളിലും. റോഡിലെ തിരക്കിലും തിക്കിലും പെട്ട് മിനിറ്റുകള്‍ വേണ്ട യാത്രകള്‍ക്ക് മണിക്കൂറുകളെടുക്കുന്ന സമയമാണിതെ.

ബാംഗ്ലൂരിലെ കാര്യം പറയാനില്ല. ഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂരിലെത്തുന്നതിനേക്കാള്‍ സമയം വേണം ബാംഗ്ലൂർ വിമാനത്താവളത്തില്‍ നിന്ന് എച്ച്‌എസ്‌ആര്‌ ലേഔട്ടിലോ ഇലക്‌ട്രോണിക് സിറ്റിയിലോ ഒകെ എത്തുവാൻ. ഇതിനൊരു പരിഹാരവും ഉത്തവവുമാമായാണ് എയർ ടാക്സികളുടെ വരവ്.

ബെംഗളൂരു അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വെറും അഞ്ച് മിനിറ്റില്‍ നഗരത്തിലേക്ക് എത്തുവാൻ കഴിയുന്ന വിധത്തില്‍ യാത്രകളെ മാറ്റിമറിച്ചാണ് എയർ ടാക്സി ബാംഗ്ലൂരില്‍ എത്തുകയെന്നാണ് വാര്‍ത്തകള്‍. അഡ്വാൻസ്ഡ് എയർ മൊബിലിറ്റി (AAM) സൊല്യൂഷനുകളുടെ രംഗത്തേയ്ക്ക് ബാംഗ്ലൂർ ഇന്‍റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേർന്നാണ് പ്രവർത്തിക്കുക. ഏഴ് സീറ്റുള്ള eVTOL (ഇലക്‌ട്രിക് വെർട്ടിക്കല്‍ ടേക്ക്‌ഓഫ് ആൻഡ് ലാൻഡിംഗ്) വിമാനം വഴിയാണും ഈ എയർ ടാക്സി സർവീസുകള്‍ നടത്തുകയെന്നാണ് വിവരം.

റോഡ് വഴിയുള്ള യാത്രകളേക്കാള്‍ വേഗത്തിലും കാര്യക്ഷമമായും പരിസ്ഥിതി സൗഹൃദവുമായും പ്രവർത്തിക്കുന്നവയാണ് eVTOL അല്ലെങ്കില്‍ VTOL. ഈ ഇലക്‌ട്രിക് വിമാനങ്ങള്‍ക്ക് മണിക്കൂറില്‍ 250 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കാം. അത് മാത്രമല്ല, ഇത് ചാര്‍ജ് ചെയ്യാൻ കുറച്ച്‌ സമയം മതിയെന്നതും ഒരു പ്രത്യേകതയാണ്. VTOL നെക്കുറിച്ച്‌ പറയുമ്ബോള്‍ ഒഴിവാക്കാൻ പറ്റാത്തവയാണ് വെർട്ടിപോർട്ട്.

ഇലക്‌ട്രിക് VTOL ലുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വെർട്ടിപോർട്ട് എന്താണെന്നും അവയുടെ പ്രത്യേകതകളും മറ്റും വിശദമായി വായിക്കാം,

എന്താണ് വെർട്ടിപോർട്ട്

എയർ ടാക്‌സികളും ഡ്രോണുകളും പോലുള്ള ഇലക്‌ട്രിക് VTOL വാഹനങ്ങള്‍ ഉള്‍പ്പെടുന്ന വെർട്ടിക്കല്‍ ടേക്ക്‌ഓഫ് ആൻഡ് ലാൻഡിംഗ് (VTOL) വിമാനങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യമാണ് വെർട്ടിപോർട്ട്. VTOL വിമാനങ്ങള്‍ക്ക് പറന്നുയരാനും ഇറങ്ങാനും റീചാർജ് ചെയ്യാനും യാത്രക്കാരെയോ ചരക്കുകളോ കയറ്റാനും ഇറക്കാനും കഴിയുന്ന കേന്ദ്രങ്ങളായി ഈ സൗകര്യങ്ങള്‍ പ്രവർത്തിക്കുന്നു. ചുരുക്കത്തില്‍ വിമാനങ്ങള്‍ക്ക് വിമാനത്താവളങ്ങള്‍ എന്താണോ അതാണ് ഇലക്‌ട്രിക് VTOL കള്‍ക്ക് വെർട്ടിപോർട്ട്. നഗരങ്ങളിലെ എയർ ടാക്‌സികളുടെയും മറ്റ് VTOL സേവനങ്ങളുടെയും കാര്യക്ഷമവും സുരക്ഷിതവുമായ പ്രവർത്തനം സുഗമമാക്കുന്നതിനാല്‍ അർബൻ എയർ മൊബിലിറ്റിയുടെ (UAM) ഭാവിക്ക് വെർട്ടിപോർട്ടുകള്‍ അത്യന്താപേക്ഷിതമാണ്.

ഒരു വെർട്ടിപോർട്ടിന്‍റെ പ്രധാന സവിശേഷതകള്‍

ടേക്ക്‌ഓഫും ലാൻഡിംഗ് പാഡുകളും: VTOL വിമാനങ്ങള്‍ക്ക് സുരക്ഷിതമായി പറന്നുയരാനും ഇറങ്ങാനും പ്രത്യേകം രൂപകല്‍പ്പന ചെയ്ത പ്രദേശങ്ങള്‍ ഇതിനു വേണം. നീളമുള്ള റണ്‍വേകള്‍ ആവശ്യമില്ലാത്തതിനാല്‍ സാധാരണയായി വെർട്ടിക്കല്‍ പാഡുകള്‍ ആണ് ഇതിനുള്ളത്.

പാസഞ്ചർ ടെർമിനല്‍: വിമാനത്താവളത്തിന് സമാനമായി വെര്‍ട്ടി പോർട്ടുകള്‍ക്ക് പാസഞ്ചർ വെയ്റ്റിംഗ് ഏരിയകള്‍, ടിക്കറ്റിംഗ് സംവിധാനങ്ങള്‍, ബോർഡിംഗ് സൗകര്യങ്ങള്‍ എന്നിവയുണ്ട്,

ചാർജിംഗ്, ഇന്ധനം നിറയ്ക്കല്‍ സ്റ്റേഷനുകള്‍: മിക്ക എയർ ടാക്‌സികളും, പ്രത്യേകിച്ച്‌ eVTOL-കള്‍, ഇലക്‌ട്രിക് പവറില്‍ ആയിരിക്കുംപ്രവർത്തിക്കുക. അതിനാല്‍ ഇവയുടെ ചാർജിങ് പ്രധാനമാണ്. വെർട്ടിപോർട്ടുകള്‍ ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചറുമായി സജ്ജീകരിച്ചിരിക്കുന്നു. വൈദ്യുതിയല്ലാത്ത ഊർജം ഉപയോഗിക്കുന്നവയ്ക്ക്പരമ്ബരാഗത ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളും ഇതിന്‍റെ ഭാഗമാക്കാം.

മെയിന്‍റനൻസ് സൗകര്യങ്ങള്‍: സമഗ്രമായ പ്രവർത്തനത്തിനായി വെർട്ടിപോർട്ടുകള്‍ക്ക് റിപ്പയർ, മെയിന്‍റൻസ് സൗകര്യങ്ങള്‍ ആവശ്യമാണ്.

എയർ ട്രാഫിക് മാനേജ്മെന്‍റ്: വെർട്ടിപോർട്ടുകള്‍ മറ്റ് എയർ ട്രാഫിക്കുമായി (ഉദാ. ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ അല്ലെങ്കില്‍ വിമാനങ്ങള്‍) ഏകോപിപ്പിക്കുന്നതിന് ആശയവിനിമയ സംവിധാനങ്ങളും സെൻസറുകളും സുരക്ഷിതമായ പ്രവർത്തനങ്ങള്‍ക്കായി വിമാനത്താവളത്തിന്‍റെ എയർ ട്രാഫിക് കണ്‍ട്രോളുമായി സജ്ജീകരിച്ചിരിക്കുന്നു.

ശബ്ദ, പാരിസ്ഥിതിക നിയന്ത്രണങ്ങള്‍: വെർട്ടിപോർട്ടുകള്‍ പലപ്പോഴും നഗരപ്രദേശത്തിനകത്തോ സമീപത്തോ സ്ഥിതി ചെയ്യുന്നതിനാല്‍, ശബ്ദമലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമാണ് അവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

70 വയസ്സിനുള്ളില്‍ സന്ദര്‍ശിച്ചത് 40 രാജ്യങ്ങള്‍, പപ്പടം വിറ്റ് ലോകം ചുറ്റി രാജൻ BREAKING NEWS OF THE VM TV NEWS

പ്പടം വിറ്റ കാശുകൊണ്ട് ലോകം ചുറ്റുകയാണ് രാജൻ. 70 വയസ്സിനുള്ളില്‍ 40 രാജ്യങ്ങള്‍ സന്ദർശിച്ചു. ഇനിയും പുതിയ യാത്രകള്‍ക്ക് തയ്യാറെടുക്കുകയാണ് കോട്ടയം കങ്ങഴ ശിവോദയഭവനില്‍ പി.കെ.

രാജൻ. പണിയെടുത്ത് കുറേ പണം സമ്ബാദിച്ച്‌ ലോകം കാണാതെ എന്തിനാണ് ജീവിക്കുന്നതെന്നാണ് രാജന്റെ പക്ഷം.

യാത്രകള്‍ നടത്തുമ്ബോഴും തന്റെ പരമ്ബരാഗതതൊഴിലായ പപ്പടനിർമാണം 55 വർഷമായി മികച്ചരീതിയില്‍ കൊണ്ടുപോകുന്നുമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളടക്കം 24 പേരാണ് വീടിനോട് ചേർന്നുള്ള പപ്പടനിർമാണ കേന്ദ്രത്തില്‍ ജോലിചെയ്യുന്നത്.

ചെറുപ്പംമുതല്‍ യാത്രകളോടുള്ള കമ്ബമാണ് രാജനെ സഞ്ചാരിയാക്കിയത്. മൂന്നാർ, ഊട്ടി, കൊടൈക്കനാല്‍, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു ആദ്യയാത്രകള്‍. ദൂരയാത്രകള്‍ നടത്തിയാല്‍ തന്റെ തൊഴിലിനെ ബാധിക്കുമെന്ന ആശങ്ക അന്നുണ്ടായിരുന്നു.

പില്‍ക്കാലത്ത് പപ്പടവ്യവസായം വളർന്നു. മൂത്തമകൻ രാജേഷ് കാര്യങ്ങളൊക്കെ നോക്കിത്തുടങ്ങിയതോടെ യാത്രകള്‍ക്ക് കൂടുതല്‍സമയം കണ്ടെത്തി. 50-ാം വയസ്സ് മുതല്‍ യാത്ര പതിവായി. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും സന്ദർശിച്ചു.

ചൈനയിലേക്കായിരുന്നു ആദ്യ വിദേശയാത്ര. അതോടെ കൂടുതല്‍ രാജ്യങ്ങള്‍ കാണാനുള്ള താത്പര്യം വർധിച്ചു. തുർക്കി, പോളണ്ട്, യു.കെ., ജർമ്മനി, ഇറ്റലി, അമേരിക്ക… അങ്ങനെ നീളുന്നു കണ്ട രാജ്യങ്ങളുടെ പട്ടിക. റഷ്യ കാണണമെന്ന വലിയ മോഹം കഴിഞ്ഞയാഴ്ച സാക്ഷാത്കരിച്ചു. പത്തുദിവസമായിരുന്നു റഷ്യൻ സന്ദർശനം. അടുത്തത് അസർബൈജാനിലേക്കാണ്.

പോകുന്ന നാടിനെക്കുറിച്ച്‌ ആദ്യം വിശദമായി പഠിക്കും. അവിടെനിന്നൊക്കെ ഓർമയ്ക്കായി എന്തെങ്കിലും വാങ്ങി നാട്ടിലെത്തിക്കും. ഭാര്യ ഓമനയും മക്കളായ രാജേഷും രതീഷുമടങ്ങുന്ന കുടുംബം യാത്രകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നു. യാത്രകഴിഞ്ഞ് നാട്ടിലെത്തിയാല്‍ രാജൻ പപ്പടനിർമാണത്തിലേക്ക് മടങ്ങും.

സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രൊസസറുമായി വണ്‍പ്ലസ് 13; ലോഞ്ച് പ്രഖ്യാപിച്ചു, ഡിസൈൻ പുറത്ത് BREAKING NEWS OF THE HOUR VM TV NEWS

ല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട്, സ്മാർട്ഫോണ്‍ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന വണ്‍പ്ലസ് 13-ന്റെ ലോഞ്ച് പ്രഖ്യാപിച്ചു.

ഒക്ടോബർ 31-ന് ചൈനയിലാണ് ഫോണ്‍ ആദ്യമായി അവതരിപ്പിക്കുക. ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ ഡിസൈനും ലഭ്യമാകുന്ന നിറങ്ങളും വണ്‍പ്ലസ് വെളിപ്പെടുത്തി. മുൻഗാമിയായ വണ്‍പ്ലസ് 12-നോട് ഏറെക്കുറേ സമാനമായ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. എന്നിരുന്നാലും ചെറിയ മാറ്റങ്ങളുമുണ്ട്. വശങ്ങളിലെ മെറ്റാലിക് ഫിനിഷ് ഫോണിന് പ്രീമിയം ലുക്ക് സമ്മാനിക്കുന്നു. വൈറ്റ് ഡൗണ്‍, ഒബ്സീഡിയൻ ബ്ലാക്ക്, ബ്ലൂ മുവ്മെന്റ് എന്നീ നിറങ്ങളില്‍ വണ്‍പ്ലസ് 13 ലഭ്യമാകും.

വണ്‍പ്ലസ് 12-നേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചുക്കൊണ്ടാണ് 13 എത്തിയിരിക്കുന്നത്. മൈക്രോ ക്വാഡ് കർവ്ഡ് ഡിസ്പ്ലേയാണുള്ളത്. പ്രധാനപ്പെട്ട മുൻ മോഡലുകള്‍ക്ക് സമാനമായി 2K റെസല്യൂഷൻ ഡിസ്പ്ലേയില്‍ നിലനിർത്താനാണ് സാധ്യത. അള്‍ട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഉള്‍പ്പെടുത്തിയേക്കാം. ഇത് സ്മാർട്ഫോണുകളില്‍ സാധാരണയായി കാണുന്ന ഒപ്റ്റിക്കല്‍ സെൻസറുകളെ അപേക്ഷിച്ച്‌ കൂടുതല്‍ വേഗതയും സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.

വാടക മാതാവില്‍ ജനിച്ച മകന് 3 കോടിയുടെ കാര്‍! 7300 കോടി ആസ്തിയുള്ള നടനാണ് ഈ കുട്ടിയുടെ അച്ഛൻ BREAKING NEWS OF THE HOUR VM TV NEWS

ഇന്ത്യയിലെ സിനിമ താരങ്ങള്‍ സ്വന്തം ഉപയോഗത്തിനായി കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകള്‍ വാങ്ങുന്നത് പുതുമയുള്ള കാര്യമല്ല.

രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറുകളുടെ മക്കളും ഇന്ന് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച്‌ കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും വളരെ ചെറിയ താരപുത്രന്‍മാര്‍ക്കും പുത്രികള്‍ക്കും വരെ അവരുടെ മാതാപിതാക്കള്‍ ലക്ഷ്വറി കാറുകള്‍ വാങ്ങുന്നതായി നമുക്ക് കാണാം. അടുത്തിടെ രണ്‍ബീര്‍ കപൂര്‍-ആലിയ ദമ്ബതികളുടെ മകള്‍ക്കായി പുതിയ ലക്ഷ്വറി എംപിവി വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ മറ്റൊരു സൂപ്പര്‍ താരം തന്റെ ഇളയ മകന്റെ യാത്രകള്‍ക്കായിപുത്തന്‍ കാര്‍ വാങ്ങിയിട്ടുണ്ട്. ആ താരം ഏതാണെന്നും താരപുത്രന്‍ ആരാണെന്നും നമുക്ക് നോക്കാം.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഹുറൂണ്‍ ഇന്ത്യയിലെ സമ്ബന്നന്‍മാരുടെ പട്ടിക പുറത്തുവിട്ടത്. മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി ഒന്നാമതെത്തിയെങ്കിലും പട്ടികയ്ക്ക് വാര്‍ത്താപ്രാധാന്യം ലഭിച്ചത് മറ്റൊരാളുടെ രാജകീയ എന്‍ട്രിയിലൂടെയാണ്. ബോളിവുഡിലെ കിംഖ് ഖാന്‍ ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ ഏറ്റവും സമ്ബന്നരുടെ പട്ടികയില്‍ ഇടംനേടിയതായിരുന്നു വാര്‍ത്ത 58-കാരന്റെ ആസ്തി 7300 കോടി രൂപയാണ്. സിനിമക്ക് വെളിയില്‍ ഒരു ബിസിനസ് സാമ്രാജ്യം തന്നെ ഷാരൂഖ് കെട്ടിപ്പടുത്തിട്ടുണ്ട്.

ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സിലെ താരത്തിന്റെ പങ്കാളിത്തവും പ്രൊഡക്ഷന്‍ഹൗസായ റെഡ് ചില്ലീസ് എന്റര്‍ടയിന്റും ഷാരൂഖ് എന്ന ബിസിനസ് ബ്രാന്‍ഡിന്റെ വളര്‍ച്ചക്ക് പിന്നിഴല ആണിക്കല്ലുകളാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്‍ കൂടിയാണ് ഷാരൂഖ്. ലോകത്തിലെ ഏറ്റവും സമ്ബന്നരായ സിനിമ നടന്‍മാരുടെ പട്ടികയില്‍ നാലാമനാണ് ഷാരൂഖ്. ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസ് വരെ ഷാരൂഖിന് പിന്നിലാണ്.

അദ്ദേഹത്തിന് മൂന്ന് മക്കളാണ്. ആര്യന്‍, സുഹാന, അബ്രാം എന്നിവരാണ് ബാദ്ഷാ ഖാന്റെ പ്രിയപ്പെട്ട മക്കള്‍. വാടക ഗര്‍ഭധാരണ്ണിലൂടെയാണ് 2013ല്‍ അബ്രാം പിറന്നത്. ഐപിഎല്‍ മത്സരങ്ങള്‍ക്കടക്കം പിതാവിന്റെ കൈപിടിച്ച്‌ വരുന്ന അബ്രാം സോഷ്യല്‍ മീഡിയക്ക് പ്രിയപ്പെട്ട സ്റ്റാര്‍ കിഡ് ആണ്. ഇപ്പോള്‍ ഷാരൂഖ് ഖാന്‍ തന്റെ പ്രിയപ്പെട്ട മകന് ഒരു ലക്ഷ്വറി എംപിവി വാങ്ങി നല്‍കിയിരിക്കുകയാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും വില കൂടിയ ലക്ഷ്വറി എംപിവിയായ ലെക്‌സസ് LM 350H 4 സീറ്റര്‍ പതിപ്പാണ് ഷാരൂഖ് വാങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അബ്രാം ഖാനും നടി അമൃത അറോറയുടെ മകനും ലെക്‌സസ് എംപിവിയില്‍ കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരപുത്രന്‍മാര്‍ കാറിന്റെ പിന്‍സീറ്റില്‍ കയറിയാണ് യാത്ര ചെയ്തത്. ഈ കാര്‍ അബ്രാമിനായി ഷാരൂഖ് വാങ്ങിയതാണെന്നാണ് കാര്‍സ് ഫോര്‍ യൂ യൂട്യൂബ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അബ്രാമിന്റെ പുത്തന്‍ കാറിനെ കുറിച്ച്‌ പറയുമ്ബോള്‍ ഇത് സോണിക് ടൈറ്റാനിയം എക്‌സ്റ്റീരിയര്‍ കളറിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. അകത്തളം സോളിന് വൈറ്റ് നിറത്തിലാണ് വരുന്നത്. മതിയായ ഇടവും വായുസഞ്ചാരവും പ്രീമിയം ലുക്കും സമ്മാനിക്കുന്നതിനാല്‍ അധികം സെലിബ്രിറ്റികളും വൈറ്റ് ഇന്റീരിയറാണ് തെരഞ്ഞെടുക്കുന്നത്. ബ്ലാക്ക് ഇന്റീരിയര്‍ തീമിലും ഈ എംപിവി വാങ്ങാം.

വിഐപി, അള്‍ട്രാ ലക്ഷ്വറി എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ ലെക്‌സ് LM 350h വാങ്ങാവുന്നതാണ്. വിഐപി പതിപ്പ് 7 സീറ്ററാണ്. എന്നാല്‍ അള്‍ട്ര ലക്ഷ്വറി 4 സീറ്റര്‍ പതിപ്പാണ് ഷാരൂഖ് വാങ്ങിയത്. ഫ്രണ്ട്, റിയര്‍ സീറ്റുകള്‍ തമ്മില്‍ വേര്‍തിരിക്കുന്ന പാര്‍ട്ടീഷന്‍ ആണ് ഫോര്‍-സീറ്റര്‍ പതിപ്പിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. യാത്രക്കാരുടെ മുന്‍ഗണന അനുസരിച്ച്‌ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യാന്‍ പറ്റുന്ന ഈ സൗകര്യം സ്വകാര്യത ഉറപ്പാക്കുന്നു.

ക്യാബനിനില്‍ വിനോദത്തിനായി 48 ഇഞ്ച് ടിവി, വിമാനത്തിലെ ഫസ്റ്റക്ലാസ് സ്യൂട്ടുകളോട് കിടപിടിക്കുന്ന സീറ്റുകള്‍, പ്രീമിയം 23-സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നിവ ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഫോള്‍ഡ്-ഔട്ട് ടേബിളുകള്‍, ഹീറ്റഡ് ആംറെസ്റ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, മിനി ഫ്രിജ്, റിയര്‍ ഗ്ലോവ് ബോക്‌സുകള്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, അംബല്ല ഹോള്‍ഡര്‍ എന്നീ അധിക സൗകര്യങ്ങളും കാറിലുണ്ട്.

ഇതൊരു ഹൈബ്രിഡ് കാറാണെന്നതും ശ്രദ്ധേയമാണ്. ലെക്‌സസ് LM 350h- സജ്ജീകരിച്ചിരിക്കുന്ന 2.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 250 PS പവറും 239 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ, ലെക്‌സസ് LM 350H-ല്‍ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. വെറും 8.7 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. മണിക്കൂറില്‍ 190 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. ADAS സഹിതമാണ് വാഹനം എത്തുന്നത്.

സിബിയു റൂട്ട് വഴിയാണ് എംപിവി ഇന്ത്യയില്‍ എത്തിക്കുന്നത്. സെവന്‍ സീറ്ററിന്റെ എക്സ്‌ഷോറൂം വില 2.1 കോടിയാണ്. അള്‍ട്രാ ലക്ഷ്വറി വേരിയന്റിന് 2.62 കോടിയാണ് എക്സ്‌ഷോറൂം വില. ഈ കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടിയിലധികം ചെലവ് വരും. ഷാരൂഖിനെ കൂടാതെ മുകേഷ് അംബാനി, ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ, നടി ജാന്‍വി കപൂര്‍ എന്നിവര്‍ അടുത്തിടെ ഈ കാര്‍ വാങ്ങിയിരുന്നു.

പൊത്തില്‍ തിരഞ്ഞത് പാമ്പിനെ; കൂടെ കിട്ടിയത് സ്വര്‍ണം അടങ്ങിയ പഴ്‌സ്

BREAKING NEWS OF THE HOUR VM TV NEWS

പൊത്തിലുള്ള പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ലഭിച്ചത് സ്വർണം അടങ്ങിയ..സംഭവം തൃശ്ശൂരിൽ

പൊത്തില്‍ നിന്ന് പാമ്പിനെ പിടികൂടുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് സ്വര്‍ണമടങ്ങിയ പഴ്‌സ്. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് കുഞ്ഞുമൂര്‍ഖനെ പിടികൂടുന്നതിനിടെ വനംവകുപ്പ് തൃശ്ശൂര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥനായ ടി.എം. മിഥുന്‍, സര്‍പ്പവൊളന്റിയര്‍ ശരത് മാടക്കത്തറ എന്നിവര്‍ക്കാണ് സ്വര്‍ണമടങ്ങിയ പഴ്‌സ് ലഭിച്ചത്.

കൊടുങ്ങല്ലൂര്‍ സ്വദേശി നടന്നുപോകുന്നതിനിടെ കാലിനു സമീപമാണ് പാമ്പിനെ കണ്ടത്. നെഹ്‌റു പാര്‍ക്കിന്റെ പ്രവേശനകവാടത്തിന് കുറച്ചു മാറിയാണ് പാമ്പിനെ കണ്ടത്.പാമ്പ് സമീപത്തെ മരത്തിനുതാഴെയുള്ള പൊത്തില്‍ ഒളിച്ചതും കണ്ടു. പിന്നീട് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.പെട്ടെന്ന് തന്നെ സംഭവ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പാമ്പിനെ പിടിക്കുന്ന ഉപകരണം ഉപയോഗിച്ച് പൊത്തില്‍ തിരയുന്നതിനിടെ തവിട്ടുനിറമുള്ള പഴ്‌സ് കണ്ടു. നനഞ്ഞുകുതിര്‍ന്ന നിലയിലായിരുന്നു പഴ്‌സ്. തുറന്നുനോക്കിയപ്പോള്‍ പണമുണ്ടായിരുന്നില്ല. പഴ്‌സ് വെയിലത്തുണക്കി വീണ്ടും പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ സ്വര്‍ണ ഏലസ് കണ്ടത്. പഴ്‌സില്‍ നിന്ന് കടവല്ലൂര്‍ സ്വദേശിയുടെ ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍കാര്‍ഡ് തുടങ്ങിയ രേഖകളും കിട്ടിയിട്ടുണ്ട്.

കോഴിക്കോട് ബീച്ചിലേക്ക് മത്തി വെറുതെ എത്തിയതല്ല : പിന്നില്‍ വ്യക്തമായ കാരണം ഉണ്ട്

BREAKING NEWS OF THE HOUR VM TV NEWS

കോഴിക്കോട്: കോഴിക്കോട് ബീച്ചിലേക്ക് മത്തികള്‍ കൂട്ടത്തോടെയെത്തിയതിന് പിന്നിലെ കാരണം വ്യക്തമാക്കി കടല്‍ മത്സ്യ പഠന ഗവേഷണ കേന്ദ്രം.

ബീച്ചിലേക്ക് മത്തി കൂട്ടത്തോടെ എത്തിയതിന് പിന്നില്‍ ചാകരയല്ല. അതൊരു പ്രതിഭാസത്തിന്റെ ഭാഗമാണെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെയായിരുന്നു കോഴിക്കോട് ബീച്ചില്‍ മത്തി കൂട്ടത്തോടെ അടിഞ്ഞത്.

രാവിലെ 10.30 മുതല്‍ 12.30 വരെ ആയിരുന്നു മത്തി തിരയ്‌ക്കൊപ്പം കടലില്‍ എത്തിയത്. ഇത് കണ്ട സന്ദർശകർ കവറിലും ചാക്കിലുമായി മത്തികള്‍ വാരിക്കൂട്ടി കൊണ്ടുപോയി. പാത്രങ്ങളുമായി എത്തി പ്രദേശവാസികളും മത്തിവാരിക്കൊണ്ട് പോയി. വിവരം അറിഞ്ഞവർ തീരത്തേയ്ക്ക് കൂട്ടമായി എത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ കോസ്റ്റല്‍ പോലീസും തീരത്തേയ്ക്ക് എത്തി.

മത്തിയുടെ ചാകരയാണെന്നാണ് ആദ്യം കണ്ടവർ വിചാരിച്ചിരുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ കടല്‍വെള്ളത്തിന്റെ സാന്ദ്രതാ പ്രതിഭാസം ആണെന്നാണ് കടല്‍ മത്സ്യ പഠന ഗവേഷണ കേന്ദ്രം പറയുന്നത്. അന്തരീക്ഷ താപനിലയാണ് ഇതിന് കാരണം ആകുന്നത്. സാന്ദ്രത കുറയുമ്ബോള്‍ അടിത്തട്ടിലെ വെള്ളം മുകളിലേക്ക് ഉയരും. ഈ സന്ദർഭത്തില്‍ കരയ്ക്ക് അടുത്ത് കൂടി സഞ്ചരിക്കുന്ന മത്തിക്കൂട്ടം തിരയോടൊപ്പം കരയിലേക്ക് തള്ളപ്പെടുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

ഈ സന്ദർഭത്തില്‍ പെട്ടെന്ന് ഉള്‍ക്കടലിലേക്ക് മത്തികള്‍ക്ക് പോകാൻ കഴിയില്ല. അതിനാല്‍ തീര പ്രദേശത്ത് മത്തി അടിയുന്നത് ഒരു മണിക്കൂർവരെ തുടരും. സാധാരണയായി തെക്കൻ തീരമേഖലകളിലാണ് ഈ പ്രതിഭാസം കൂടുതലായി കാണാറുള്ളത്.

സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം..ആറുപേർ ക്ക് ദാരുണാന്ത്യം…BREAKING NEWS OF THE HOUR VM TV NEWS

ഉത്തർപ്രദേശിൽ ബുലന്ദ്ഷഹർ ജില്ലയിലെ സിക്കന്ദരാബാദിൽ ഇന്നലെ രാത്രി ആയിരുന്നു അപകടം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആറുപേർ മരിച്ചു.അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പോലീസ് അറിയിച്ചു.മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. പൊട്ടിത്തെറിയിൽ വീടിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ചിലർ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. ഇവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം സ്ഥലത്ത് നടക്കുന്നുണ്ട്.അപകടം നടക്കുമ്പോൾ വീട്ടിൽ പത്തൊൻപത് പേർ ഉണ്ടായിരുന്നതായി വിവരം ലഭിച്ചുവെന്ന് ബുലന്ദ്ഷഹർ ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര പ്രകാശ് സിംഗ് അറിയിച്ചു.അപകടത്തിൽ പരിക്ക് പറ്റിയവരെ രക്ഷിച്ചുവെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

ഭാര്യയുടെ പ്രസവദൃശ്യങ്ങള്‍ ചിത്രീകരിക്കാൻ ഓപ്പറേഷന്‍ തീയറ്ററില്‍ കയറി; കുട്ടിയുടെ പൊക്കിള്‍ കൊടി മുറിച്ചതും യുട്യൂബര്‍ തന്നെ; ഇര്‍ഫാനെതിരെ ആരോഗ്യവകുപ്പ് BREAKING NEWS OF THE HOUR VM TV NEWS

ചെന്നൈ: നവജാത ശിശുവിന്റെ പൊക്കിള്‍ കൊടി ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച്‌ മുറിച്ച പ്രമുഖ തമിഴ് യൂട്യൂബര്‍ ഇര്‍ഫാനെതിരെ പരാതി.

ഭാര്യയുടെ പ്രസവദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ ഇര്‍ഫാന്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ഇര്‍ഫാന്‍ പൊക്കിള്‍ കൊടി മുറിക്കുന്നത് കണ്ടെത്തിയത്. ഇതോടെ ആണ് ആരോഗ്യവകുപ്പ് പരാതിയുമായി എത്തുന്നത്. ആശുപത്രിക്കെതിരെയും കടുത്ത നടപടി സ്വീകരിക്കാനാണ് നീക്കം.

കഴിഞ്ഞ ജൂലൈയിലാണ് ഇര്‍ഫാന് കുഞ്ഞുണ്ടായത്. ഷോളിങ്കനല്ലരൂര്‍ റെയിന്‍ബോ ചില്‍ഡ്രന്‍സ് ആശുപത്രിയിലായിരുന്നു പ്രസവം. ഇര്‍ഫാന്‍ ഉള്‍പ്പടെ അന്ന് ഓപ്പറേഷന്‍ തിയേറ്ററില്‍ കയറി. ഓപ്പറേഷന്‍ തിയേറ്ററില്‍ കയറുന്നതിന് നിയമ തടസമില്ല. എന്നാല്‍, തിയേറ്ററിനുള്ളില്‍ നിന്ന് ഏകദേശം 16 മിനിറ്റ് നീണ്ട വീഡിയോയാണ് ചിത്രീകരിച്ചത്. ഈ വീഡിയോയിലാണ് കുഞ്ഞിന്റെ പൊക്കിള്‍കൊടി ഇയാള്‍ മുറിക്കുന്നതായി കണ്ടത്. രണ്ട് ദിവസം മുന്‍പാണ് ഇര്‍ഫാന്‍സ് വ്യൂ എന്ന യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 45 ലക്ഷം സ്ബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് ചാനലാണിത്. ദൃശ്യങ്ങള്‍ വൈറലായതോടെ ആരോഗ്യ വിദഗ്ദരില്‍ നിന്നും മറ്റും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. ഒപ്പം ആരോഗ്യ വകുപ്പ് ഇടപെടുകയുമായിരുന്നു.

ഡോക്ടമാരുടെ അനുവാദത്തോടെയായിരുന്നു സംഭവമെന്നാണ് ഇതില്‍ ഗൗരവകരമായ കാര്യം. ഡോക്ടര്‍ക്കെതിരെ തമിഴ്‌നാട് മെഡിക്കല്‍ ബോര്‍ഡില്‍ റിപ്പോര്‍ട്ട് നല്‍കി. ആശുപത്രിക്കെതിരെ നടപടിയുണ്ടാകുമെന്ന് മെഡിക്കല്‍ റൂറല്‍ വെല്‍ഫയര്‍ ഡയറക്ടര്‍ അറിയിച്ചു. ക്ലിനിക്കല്‍ എക്റ്റാബ്ലീഷ്‌മെന്റ് ആക്‌ട് പ്രകാരം ലൈസന്‍സ് റദ്ദാക്കും. ആദ്യമായിട്ടല്ല ഇര്‍ഫാന്‍ വിവാദത്തില്‍ പെടുന്നത്. നേരത്തേ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തി യൂട്യൂബിലൂടെ വെളിപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

ഇർഫാനും ഭാര്യ ആലിയയും പരീക്ഷണത്തിന് വിധേയരാകാൻ ദുബായില്‍ പോയി. മെയ് 18 ന് പോസ്റ്റ് ചെയ്ത ആദ്യ വീഡിയോയില്‍ ആലിയ ദുബായിലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയയായതായി കാണിക്കുന്നു. ഇന്ത്യയില്‍ ഇത്തരം പരിശോധനകള്‍ നിയമവിരുദ്ധമാണെന്ന് ഇർഫാൻ സമ്മതിച്ചു, ലിംഗനിർണയം ഒരു കാലത്ത് സാധാരണമായിരുന്നെങ്കിലും വ്യാപകമായ ലിംഗ വിവേചനം കാരണം ഇത് നിരോധിച്ചിരുന്നുവെന്ന് വിശദീകരിച്ചു. ഭക്ഷണ അവലോകനങ്ങളിലൂടെയും ട്രാവല്‍ വ്ലോഗുകളിലൂടെയും പ്രശസ്തിയിലേക്ക് ഉയർന്ന ഇർഫാന് നിരവധി സബ്സ്ക്രൈബേഴ്‌സ് ഉണ്ട്.

നേർക്കുനേർ പോരാട്ടത്തിനൊരുങ്ങി പിവി അൻവറും വിഡി സതീശനും BREAKING NEWS OF THE HOUR VM TV NEWS

മുൻകൂട്ടി കണ്ടവന്റെ വിഭ്രാന്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണത്തിന് പിന്നിലുള്ളത്.
ഇന്നലെ പാലക്കാട് ചേർന്ന കോൺഗ്രസ് നേതൃയോഗത്തിന് ശേഷമാണ് സതീശന് ഹാലിളകിയത്. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെയും ഡിസിസിയുടേയും തീരുമാനത്തിന് വിരുദ്ധമായി സതീശന്റെയും ഷാഫിയുടെയും വ്യക്തിപരമായ താല്പര്യത്തിന് വിധേയമായാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേക്ക് കെട്ടിയിറക്കുന്നത്.
നേരത്തേ പാലക്കാട് സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നത് ഡോക്ടർ സരിനെയായിരുന്നു. ഷാഫി വടകരയിൽ എംപിയായതോടെ പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിനോട് നിശ്ചിച്ചത് കോൺഗ്രസ് നേതാക്കളായിരുന്നു. അവിടെ സ്ഥാനാർഥിയായി സരിനെ തീരുമാനിച്ചതുമായിരുന്നു. അതിൽനിന്നും പിൻവാങ്ങിയതുകൊണ്ടാണ് സരിൻ മറുകണ്ടം ചാടിയത്. ഇതിനെതിരായ പ്രതിഷേധം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാധാരണ പ്രവർത്തകരടക്കം നൽകുക തങ്ങളുടെ വോട്ട് ബിജെപിക്ക് കൊടുത്തുകൊണ്ടായിരിക്കും. പാലക്കാട് ബിജെപി ജയിക്കാൻ പോവുകയാണ് എന്ന വികാരം പ്രതിപക്ഷ നേതാവിന് ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. കോൺഗ്രസിൽനിന്നു മാത്രമല്ല, സിപിഎമ്മിൽനിന്നും വോട്ടുകൾ ബിജെപി സ്ഥാനാർഥിക്ക്പോകും. പ്രതിപക്ഷ നേതാവുമായി കഴിഞ്ഞദിവസം സംസാരിച്ച് ചായകുടിച്ചാണ് പിരിഞ്ഞത്. അന്നൊന്നുമില്ലാത്ത നിലപാട് ഇപ്പോള് പ്രകോപിതനായി പറയാൻ കാരണം പാലക്കാട്ടെ പരാജയമാണ്. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം അൻവറിലേക്കും ഡിഎംകെയിലേക്കും ചാർത്തി സ്വന്തം തടിയൂരാനുള്ള ശ്രമമാണ് സതീശന്റെ പ്രകോപനത്തിന് പിന്നിൽ.


പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്ര സ്ഥാനാർഥിയാകാൻ തയാറായാൽ പിന്തുണക്കാം എന്നത് രാഷ്ട്രീയ തീരുമാനമാണ്. അത് പറയാൻ ആർക്കും അവകാശമുണ്ട്. പാലക്കാട് തങ്ങൾ നൽകുന്ന പിന്തുണയ്ക്ക് പകരം ചേലക്കരയിൽ തിരിച്ചും പിന്തുണവേണമെന്നതും ന്യായമായ ആവശ്യമാണ്. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ പുലർത്തേണ്ട മാന്യമായ പ്രതികരണം പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീ അപക്വത കൊണ്ടുമാത്രമാണ്. അതിൽ നമുക്ക് അദ്ദേഹത്തോട് സഹതപിക്കാമെന്നു മാത്രം.
കോൺഗ്രസിന്റെ തീരുമാനം പറയേണ്ടത് പ്രതിപക്ഷ നേതാവല്ലല്ലോ. അത് പറയേണ്ടത് കെ.സുധാകരനാണ്. അദ്ദേഹമാണ് പ്രസിഡണ്ട്. സുധാകരൻ പറഞ്ഞത് വാതിലടച്ചിട്ടില്ലെന്നുതന്നെയാണ്. അതാണ് പക്വതയുടെ ശബ്ദം. അതാണ് സതീശന് ഇല്ലാതെപോയതും. പ്രിയങ്കാ ഗാന്ധിക്കുള്ള പിന്തുണ എന്നത് ഡിഎംകെയുടെ രാഷ്ട്രീയ തീരുമാനമാണ്. അത് വിശാലനായ പൊതു താൽപര്യത്തെ മുൻനിര്ത്തിയുള്ളതുമാണ്. അത് സതീശന് മനസ്സിലാകണമെന്നില്ല. കേരളത്തിൽ ഉയർന്നുവന്ന നിരവധി ജനകീയ പ്രശ്നങ്ങളിൽ ഈ പ്രതിപക്ഷ നേതാവിന്റെ നിലപാടുകളെന്താണ് ?
ജപ്തി നടപടികൾ നിർത്തിവെക്കാൻ ബില്ല് കൊണ്ടുവന്നു.ആരുടെ ജപ്തിയാണ് അത് തടഞ്ഞത് ? ആശപുത്രികളിൽ ഇൻഷുറൻസ് ആനുകൂല്യങ്ങളോ മരുന്നുകളോ ലഭ്യമല്ല, റിദാൻബാസിൽവിഷയത്തിൽ, അബ്ദുൽ സത്താർ തൂങ്ങിമരിച്ച ദുരന്തത്തിൽ, സിന്ദീപാനന്ദഗിരി ആശ്രമത്തിലെ ഇടപെടൽ, കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ശമ്പളമുൾപ്പെടെയുള്ള കത്തുന്ന വിഷയങ്ങളിൽ ഈ പ്രതിപക്ഷ നേതാവ് എവിടെയാണ്.
ചേലക്കരയിൽ സുധീറിന്റെ സ്ഥാനാർഥിത്വത്തിൽ മാറ്റമില്ല. പാലക്കാടിന്റെ കാര്യം ഗൗരവമായി ബുധനാഴ് ചേരുന്ന കൺവൻഷനിൽ ആലോചിക്കും. പ്രിയങ്കാ ഗാന്ധിക്ക് കൊടുത്ത പിന്തുണയെന്നത് ഇന്ത്യാമുന്നണിയെ സഹായിക്കേണ്ട വിശാലമായ കടമയുടെ ഭാഗമാണ്.
ഇതൊന്നും ആമാശയത്തിന്റെ വിഷയമല്ല ആശയവിഷയമാണ്. അത് ഇനിയും സംസാരിച്ചുകൊണ്ടേയിരക്കും. അത് ഏതെങ്കിലം തിരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല; അത് മനുഷ്യരുമായി ബന്ധപ്പെട്ടതാണ്.

ഓരോ ഇടപാടിനും പെണ്‍കുട്ടികള്‍ക്ക് രശ്മി നല്‍കിയിരുന്നത് 1500 രൂപ, കൊച്ചിയിലെ ഹോട്ടലില്‍ സജ്ജീകരിച്ച 103ാം നമ്ബര്‍ മുറിയും BREAKING NEWS OF THE HOUR VM TV NEWS

കൊച്ചി: സ്വകാര്യ ഹോട്ടലില്‍ നിന്ന് പെണ്‍വാണിഭ സംഘം പിടിയില്‍. കഴിഞ്ഞ ഒരുമാസത്തോളമായി ലോഡ്ജ് കേന്ദ്രീകരിച്ച്‌ അനാശാസ്യ പ്രവര്‍ത്തനം നടത്തിവരുന്ന സംഘമാണ് കടവന്ത്ര പൊലീസിന്റെ പിടിയിലായത്.

കൊല്ലം സ്വദേശി രശ്മി, സഹായി വിമല്‍ എന്നിവരാണ് അറസ്റ്റിലായത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നടന്ന സംഭത്തില്‍ രണ്ടംഗ സംഘവും ഹോട്ടല്‍ നടത്തിപ്പുകാരനും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ കുടുക്കിയത് പൊലീസ് നടത്തിയ പ്രത്യേക അന്വേഷണമാണ്.

സംഭവത്തില്‍ ഡിജിറ്റല്‍ തെളിവുകളുള്‍പ്പെടെ പൊലീസ് ശേഖരിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സംഘത്തിന്റെ വലയില്‍ കുടുങ്ങിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഹോട്ടലില്‍ 102ാം നമ്ബര്‍ മുറിയിലാണ് രശ്മിയും വിമലും തമ്ബടിച്ചിരുന്നത്. തൊട്ടടുത്ത 103ാം നമ്ബര്‍ മുറിയും ഇവര്‍ ബുക്ക് ചെയ്യുകയും ആവശ്യക്കാര്‍ക്ക് ഇവിടെ പെണ്‍കുട്ടികളെ എത്തിച്ച്‌ കൊടുക്കുകയും ചെയ്തിരുന്നു.

രശ്മിയുടെ വലയില്‍ വീണ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി ഈ സംഘം സജീവമായി പ്രവര്‍ത്തിക്കുകയായിരുന്നു. ആസൂത്രിതമായി പെണ്‍കുട്ടികളെ തന്റെ വലയില്‍ വീഴ്ത്തിയാണ് രശ്മി ബിസിനസ് നടത്തിവന്നിരുന്നതെന്നും പൊലീസ് പറയുന്നു. എല്ലാവിധ സംവിധാനങ്ങളും തങ്ങള്‍ക്കുണ്ടെന്ന് പെണ്‍കുട്ടികളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയാണ് സംഘത്തിന്റെ ഭാഗമാക്കിയിരുന്നത്.

കൊച്ചി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഈ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ നഗരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ ഇവര്‍ പ്രവര്‍ത്തിച്ചിരുന്നുവോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച്‌ വരികയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി പ്രതികളെ നിരീക്ഷിച്ച ശേഷമാണ് റെയ്ഡ് നടപടികളിലേക്ക് പൊലീസ് കടന്നത്.