ടൊവിനോ തോമസ് ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ തനിക്ക് ഇഷ്ടപെട്ടില്ലെന്ന് നടന്‍ മധു. അതൊരു അടിപിടി പടമാണ് എന്നാണ് മധു പറയുന്നത്.
അതുകൊണ്ട് തന്നെ ചിത്രം അത്രയും ഇഷ്ട്ടപ്പെട്ടില്ലെന്നും ജനറേഷന്‍ ഗ്യാപ്പ് കൊണ്ടാകുമെന്നുമാണ് മധു പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മധു പ്രതികരിച്ചത്.
‘ഞാന്‍ ഏറ്റവും ഒടുവില്‍ കണ്ട സിനിമ ഏതാണെന്ന് ചോദിച്ചാല്‍, ഇന്നലെ കണ്ട ഒരു സിനിമയാണ്. ടൊവിനോയുടെ അടിപിടി അക്രമമുള്ള ഒരു സിനിമയുണ്ടല്ലോ, എ ആര്‍ എം അതാണ് ഇന്നലെ കണ്ട് നിര്‍ത്തിയ സിനിമ. ആ പടം വളരെ ഇഷ്ടപ്പെട്ടില്ല. ഒരുപക്ഷെ ജനറേഷന്‍ ഗ്യാപ്പ് കൊണ്ടാകും.’
‘അതിനകത്ത് ചുമ്മാ അടിപിടിയല്ലേ. അത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയെന്ന് പറഞ്ഞാല്‍ എങ്ങനെയാണ്. എല്ലാ അടിപിടിയും നമ്മളെ വിഡ്ഢികളാക്കുന്നതല്ലേ. ഒരുത്തന്റെ താടിക്ക് ഒരു തട്ട് കൊടുത്താല്‍ അവന്‍ പൊങ്ങിപോയി മൂന്ന് കറക്കം കറങ്ങി താഴെ വീഴും. എന്നിട്ട് അവിടെ നിന്ന് എഴുന്നേറ്റ് വന്ന് അടിക്കും.’
‘അതൊക്കെ കണ്ട് സ്വയം തൃപ്തിപ്പെടുകയെന്ന് പറഞ്ഞാല്‍ അതിന് സാധിക്കില്ല. ഈ പടം കാണുമ്ബോള്‍ ആ വിഷമം എനിക്ക് ഉണ്ടായിരുന്നു’ എന്നാണ് മധു പറയുന്നത്. അതേസമയം, ടൊവിനോ ട്രിപ്പിള്‍ റോളില്‍ എത്തിയ ചിത്രം അതിവേഗം 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്.
നമ്മുടെ തൊട്ടടുത്തുകൂടി കടന്നുപോകുന്നവൻ ഒരു പക്ഷേ നമുക്ക് ഏറ്റവും ബന്ധമുള്ളവരായിരിക്കും. ചിലപ്പോള്‍ അത് നമ്മള്‍ ഒരിക്കലും തിരിച്ചറിയാതെ പോകും.
അല്ലെങ്കില്‍ വളരെ വൈകി നമ്മള്‍ അതു തിരിച്ചറിയും. ജീവിതം അങ്ങനെയാണ്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ യുഎസിലെ ചിക്കാഗോയില്‍ നടന്നത്. ചിക്കാഗോ സ്വദേശിയായ വാമർ ഹണ്ടർ അറിഞ്ഞിരുന്നില്ല താന്‍ സ്ഥിരമായി പോകാറുള്ള വീടിന് സമീപത്തെ ബേക്കറിയുടമ തന്‍റെ സ്വന്തം അമ്മയെന്ന്. തന്‍റെ 50 -ാമത്തെ വയസിലാണ് ആ സത്യം അദ്ദേഹം തിരിച്ചറിയുന്നത്. അപ്പോള്‍ വാമറിന്‍റെ അമ്മയുടെ പ്രായം 67 ഉം. അസാധാരണമായ ആ കണ്ടെത്തലിന്‍റെ സന്തോഷത്തിലാണ് വാമറും അദ്ദേഹത്തിന്‍റെ അമ്മ ലെനോർ ലിൻഡ്സെയും.
1974 ല്‍ ഹണ്ടറിന് ജന്മം നല്‍കുമ്ബോള്‍ ലിൻഡ്സെയ്ക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം. ജീവിതം ദുരിതപൂർണ്ണമായി കടന്ന് പോകുമ്ബോള്‍ ഒരു കുട്ടിയെ കൂടി വളര്‍ത്താനുള്ള സാമ്ബത്തിക ശേഷിയില്ലാത്തതിനാല്‍ ലെനോര്‍ തന്‍റെ ആദ്യ കുഞ്ഞിനെ ദത്ത് നല്‍കി. പിന്നീടങ്ങോട്ട് ജീവിതത്തിലെ പല കാലത്തിലൂടെ പല വേഷങ്ങളിലൂടെ കടന്ന് പോയപ്പോഴൊന്നും അവര്‍ക്ക് തന്‍റെ മൂത്ത മകനെ കണ്ടെത്താനായില്ല. ഒടുവില്‍ ചിക്കാഗോയില്‍ അവരൊരു ബേക്കറി തുറന്നു. തന്‍റെ കടയില്‍ സ്ഥിരമായി എത്താറുള്ള വാമർ തന്‍റെ മൂത്ത മകനാണെന്ന് അപ്പോഴും ലെനോർ തിരിച്ചറിഞ്ഞില്ല.
2022 ല്‍ കാലിഫോർണിയ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ജനിതക വംശശാസ്ത്രജ്ഞൻ ഗബ്രിയേല വാർഗാസാണ് 50 വര്‍ഷം മുമ്ബ് പിരിഞ്ഞുപോയ ആ അമ്മയെയും മകനെയും പരസ്പരം കണ്ടെത്താന്‍ സഹായിച്ചത്. ഗബ്രിയേല വാർഗാസ് ജനിതക പരിശോധനയിലൂടെ ഇരുവരും തമ്മിലുള്ള രക്തബന്ധം കണ്ടെത്തുകയും ലെനോർ ലിൻഡ്സെ അത് അറിയിക്കുകയും ചെയ്തു. വിവരം അറിയുമ്ബോള്‍ ലെനോർ സ്തനാർബുദ ശസ്ത്രക്രിയയുടെ ഭാഗമായ കീമോതെറാപ്പിക്ക് വിധേയയാകാൻ തയ്യാറെടുക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടന്‍ തന്നെ തന്‍റെ കടയിലെ സ്ഥിരം കസ്റ്റമറായ വാമർ ഹണ്ടറെ, തന്‍റെ മൂത്ത മകനെ ലെനോർ ലിൻഡ്സെ ഫോണില്‍ വിളിച്ചു.
ആ വിളി ഒരു ഭ്രാന്തമായ അലര്‍ച്ചയായിരുന്നെന്നാണ് പിന്നീട് വാമര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ‘ഇത് വാമർ ഹണ്ടർ ആണോ?’ എന്ന ലെനോറിന്‍റെ ചോദ്യത്തിന് പിന്നാലെ അവർ തന്‍റെ അമ്മയാണെന്ന് പറഞ്ഞപ്പോള്‍ തനിക്ക് മറ്റൊന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നും പിന്നാലെ തങ്ങളിരുവരും അലറുകയായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് വാമറും അമ്മയുടെ ഒരുമിച്ചാണ് തങ്ങളുടെ കുടുംബ ബിസിനസ് ആയ ബേക്കറി നോക്കി നടത്തുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മന്‍. താന്‍ കുടുംബാംഗത്തെ പോലെ കാണുന്ന പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കൊണ്ടെന്ന് പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താത്തതെന്ന് ചാണ്ടി ഉമ്മന്‍പറഞ്ഞു.
കുടുംബത്തിലെ അംഗം മത്സരിക്കുമ്ബോള്‍ അവര്‍ക്കാണ് മുന്‍ഗണനയെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. പാലക്കാട് മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്നും ബിജെപി ചിത്രത്തില്‍ ഇല്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഇതിനെ തുടര്‍ന്ന് നേതൃത്വം ഇടപട്ടാണ് ചാണ്ടി ഉമ്മനെ വീണ്ടും പാലക്കാട് എത്തിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ അതൃപ്തി അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ട്. വി ഡി സതീശനെ തള്ളി മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും ചാണ്ടിയും ഉമ്മന്‍ പറഞ്ഞു
ചാണ്ടി ഉമ്മനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട് റീച്ച്‌സെല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഷാഫി പറമ്ബിലും രാഹുല്‍ മാങ്കൂട്ടത്തിലും ചേര്‍ന്ന് മാറ്റിയിരുന്നു. ഇതില്‍ അദ്ദേഹം അതൃപ്തി പരസ്യമാക്കിയിരുന്നു.
നദിയില്‍ പൂജ ചെയ്യുന്നതിനിടെ സ്ത്രീകള്‍ക്ക് മുന്നിലേയ്‌ക്ക് ഒഴുകിയെത്തി പാമ്ബ് . ബിഹാറില്‍ നിന്നുള്ള ചഠ് പൂജയുടെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് .
നദിയില്‍ നിന്ന് സ്ത്രീകള്‍ സൂര്യഭഗവാനെ പൂജിക്കുന്നതിനിടെയാണ് വെള്ളത്തിലൂടെ പാമ്ബ് എത്തിയത്. ഇതുകണ്ട് ചിലർ ബഹളംവയ്‌ക്കുകയും പാമ്ബിനെ കല്ലെറിയുകയും മറ്റും ചെയ്തു. പാമ്ബിനെ കണ്ടതോടെ സ്ത്രീകളില്‍ പലരും പൂജ അവസാനിപ്പിച്ച് കരയില്‍ കയറി. എന്നാല്‍ ഒരു സ്ത്രീ മാത്രം പിന്മാറാൻ തയാറായില്ല.
പാമ്ബ് മറ്റൊരു വശത്തു കൂടി പോകുമെന്ന് കരുതിയെങ്കിലും പാമ്ബ് സ്ത്രീയ്‌ക്കരികിലേയ്‌ക്ക് തന്നെയാണ് പോയത് . ചിലർ ഇലകളും മറ്റും വച്ച് പാമ്ബിനെ വിരട്ടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം . എന്നാല്‍ തന്റെ അടുത്തേയ്‌ക്ക് പാമ്ബ് വന്നിട്ടും കരയിലേയ്‌ക്ക് കയറാതെ വെള്ളം തെറിപ്പിച്ച് പാമ്ബിനെ അകറ്റുകയായിരുന്നു സ്ത്രീ. പാമ്ബ് ഇവർക്കരികിലൂടെ തന്നെ ഒഴിഞ്ഞ് പോകുകയും ചെയ്തു . ദൃശ്യങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു . ഒട്ടേറെ പേരാണ് സ്ത്രീയുടെ ധൈര്യത്തെ അഭിനന്ദിച്ചെത്തിയത്.
തിരുവനന്തപുരം: ശിശു ദിനം ആരോഗ്യ വകുപ്പ് മന്ത്രിയോടൊപ്പം ആഘോഷിക്കാനെത്തിത് തലസ്ഥാനത്തെ ഒരുകൂട്ടം കുഞ്ഞുങ്ങള്‍.
കേരള സെക്രട്ടറിയേറ്റ് വിമണ്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശിശു വിഹാറിലെ കുട്ടികളും അധ്യാപകരും കമ്മിറ്റിയംഗങ്ങളുമാണ് ശിശു ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചത്. മന്ത്രി അവര്‍ക്കൊപ്പമിരുന്ന് അവര്‍ പറയുന്നത് കേട്ട് അവരുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു.
ശിശുദിനത്തെ കുറിച്ചുള്ള പാട്ടുകള്‍ പാടിയും ചിരിച്ചും കളിച്ചുമാണ് കുഞ്ഞുങ്ങള്‍ ഓഫീസിലെത്തി സമയം ചെലവഴിച്ചത്. എല്ലാ കുഞ്ഞുങ്ങള്‍ക്കും മന്ത്രി ശിശുദിന ആശംസകള്‍ നേര്‍ന്നു. മധുരവും നല്‍കിയാണ് കുഞ്ഞുങ്ങളെ യാത്രയാക്കിയത്. ഒരു വര്‍ഷം മുമ്ബാണ് മന്ത്രി വീണാ ജോര്‍ജ് ഈ മോഡല്‍ ക്രഷിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് ശിശു വിഹാര്‍ മോഡല്‍ ക്രഷ് ആക്കിയത്.
പത്തനംതിട്ട: ഫ്ലാറ്റിലെ റൂമില്‍ വാതിലിനും കട്ടിളക്കും ഇടയില്‍ കൈ കുടുങ്ങിയ ഒരു വയസും 3 മാസവും മാത്രം പ്രായമായ കുഞ്ഞിന് രക്ഷകരായി ഫയര്‍ഫോഴ്സ്.
പ്രമാടം പഞ്ചായത്തിലെ അമ്മൂമ്മത്തോട് വലിയവിളയില്‍ അഭിജത് സാറാ അല്‍വിന്റെ കൈവിരലുകളാണ് വാതിലിനിടയില്‍ കുടങ്ങിയത്. പത്തനംതിട്ടയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനാ അംഗങ്ങള്‍ എത്തി യാതൊരു പരിക്കും കൂടാതെ കുട്ടിയുടെ കൈവിരല്‍ പുറത്തെടുത്തു.
എസ്ബിഐ കുമ്ബഴ ബ്രാഞ്ചിലെ ജീവനക്കാരനായ അടൂർ സ്വദേശി ആല്‍വിൻ പി കോശിയുടെയും അനീന അന്ന രാജന്റെയു മകളാണ് അബിജത്. കൈ കുടുങ്ങിയപ്പോള്‍ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുരുന്നിന്റെ കരച്ചിലിനിടയിലും പരിക്കേല്‍ക്കാതെ വിരല്‍ പുറത്തെടുക്കാൻ ശ്രദ്ധിച്ചു. തുടര്‍ന്നാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്.
പത്തനംതിട്ട ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. സാബുവിന്റെ നേതൃത്വത്തില്‍ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ് രഞ്ജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ നൗഷാദ്, എസ് ഫ്രാൻസിസ്, എ രഞ്ജിത്ത്,വി ഷൈജു, എൻആര്‍ തൻസീർ, കെആര്‍ വിഷ്ണു എന്നിവർ രക്ഷാ പ്രവർത്തനത്തില്‍ പങ്കാളികളായി.
കണ്ണൂർ: ബെംഗളൂരുവില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. കണ്ണൂർ കൂത്തുപറമ്ബ് സ്വദേശിനി സ്നേഹ രാജന്റെ മരണത്തിലാണ് ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മുപ്പത്തഞ്ചുകാരിയായ സ്നേഹ മരിച്ചത്. പത്തനംതിട്ട സ്വദേശിയായ ഭർത്താവ് ഹരി എസ് പിള്ളയ്‌ക്കും മകനുമൊപ്പം ബെംഗളുരുവില്‍ താമസിക്കുകയായിരുന്ന സ്നേഹ ഐടി മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്നേഹ മരിച്ച വിവരം വീട്ടുകാരറിയുന്നത്. പ്രമേഹരോഗിയാണ് സ്നേഹ. കടുത്ത ഛർദിയെ തുടർന്നാണ് തിങ്കളാഴ്ച പുലർച്ചെ ആശുപത്രില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് സ്നേഹ മരിച്ചുവെന്ന വിവരമാണ് ഹരി വീട്ടുകാരെ അറിയിക്കുന്നത്.മരണമറിഞ്ഞതിന് പിന്നാലെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സർജാദ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ സ്നേഹയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് ഹരി വൈകിപ്പിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഭർത്താവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മരണത്തില്‍ ദുരൂഹത തോന്നിയതോടെയാണ് ബന്ധുക്കള്‍ സർജാപൂർ പൊലീസില്‍ പരാതിപ്പെട്ടത്. ബുധനാഴ്ച പുലർച്ചയാണ് സ്നേഹയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം തുടർനടപടികള്‍ സ്വീകരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
മോഹന്‍ലാലിന് തന്റെ സിനിമ കരിയറില്‍ ഏറ്റവും അധികം വിമർശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന വർഷമായിരുന്നു 2014. ആ വർഷം ഇറങ്ങിയ പെരുച്ചാഴി, കൂതറ, മിസ്റ്റർ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ തിയേറ്ററില്‍ തകർന്നടിഞ്ഞു.
ചിത്രങ്ങളുടെ പേര് മുതല്‍ നിശിതമായ വിമർശനങ്ങള്‍ക്ക് വിധേയമായി. ഇക്കൂട്ടത്തില്‍ ഫ്രെഡേ ഫിലിംസിന്റേതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു പെരുച്ചാഴി.
അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത പെരുച്ചാഴിയുടെ വലിയൊരു ഭാഗവും ചിത്രീകരിക്കപ്പെട്ടത് അമേരിക്കയിലായിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി മോഹന്‍ലാല്‍ എത്തിയ സിനിമയുടെ ട്രെയിലറും ടീസറും ആരാധകർക്ക് വലിയ പ്രതീക്ഷ നല്‍കി. എന്നാല്‍ പടം തിയേറ്ററിലെത്തിയപ്പോള്‍ കടുത്ത മോഹന്‍ലാല്‍ ആരാധകർ പോലും തെറി വിളിക്കുന്ന സ്ഥിതിയുണ്ടായി. ഇങ്ങനെയൊക്കെയാണെങ്കിലും പടം തങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയില്ലെന്നാണ് ഫ്രൈഡെ ഫിലിംസ് ഉടമ സാന്ദ്രാ തോമസ് വ്യക്തമാക്കുന്നത്.
വിജയ് ബാബു കമ്ബനിയിലേക്ക് വന്നത് ഫ്രൈഡേ ഫിലിംസിന് തീർച്ചയായും ഗുണം ചെയ്തിട്ടുണ്ട്. പെരുച്ചാഴി പോലൊരു പടമൊന്നും ഞാന്‍ ഒരിക്കലും എടുക്കില്ലായിരുന്നു. വിജയ് വന്നതിന് ശേഷമാണ് അത് സംഭവിക്കുന്നത്. മോഹന്‍ലാലിനെപ്പോലുള്ള ഒരു താരത്തിന്റെ പടമുണ്ടെങ്കില്‍ ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബ്രാന്‍ഡിന് ഒരുപാട് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അത് ശരിയായിരുന്നു.
പടം വിജയിച്ചോ പരാജയപ്പെട്ടോ എന്നുള്ളതല്ല, ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബ്രാന്‍ഡ് സീല്‍ ചെയ്യപ്പെട്ടത് പെരുച്ചാഴിയിലൂടെയായിരുന്നു. പടം വലിയ പരാജയമായിരുന്നെങ്കിലും നഷ്ടമുണ്ടാക്കിയിട്ടില്ല. എന്തുകൊണ്ട് ആ പടം പരാജയപ്പെട്ടുവെന്ന് ചോദിച്ചാല്‍ അതിന് ഒരുപാട് കാരണങ്ങളുണ്ടെന്നും സാന്ദ്ര തോമസ് പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
ലാലേട്ടനെക്കുറിച്ച് നമുക്കുള്ള ഒരു കഴ്ച്ചപ്പാടുണ്ട്, അദ്ദേഹം ചെയ്ത അതേസാധനം ദിലീപേട്ടനായിരുന്നു ചെയ്തിരുന്നെങ്കില്‍ നമുക്ക് അത് വിശ്വസനീയമായിരിക്കും. അവർ ചെയ്ത് വെച്ചിരിക്കുന്ന കഥാപാത്രങ്ങളാണ് നമ്മളില്‍ അത്തരമൊരു ധാരണ ഉണ്ടാക്കുന്നത്. ലാലേട്ടന്‍ എന്ന് പറയുമ്ബോള്‍ അല്‍പം സീരിയസായ കഥാപാത്രം എന്ന ചിന്തയാണ് വരിക. ദിലീപേട്ടനാണെങ്കില്‍ സി ഐ ഡി മൂസയൊക്കെ ചെയ്തയാളാണ്. അദ്ദേഹമാണ് ആ വേഷം ചെയ്തതെങ്കിലും ഒരു പക്ഷെ പെരുച്ചാഴി വർക്ക് ആയേനെ.
സംവിധായകന്‍ തമിഴ്നാട്ടുകാരനാണ്. അതുകൊണ്ട് തന്നെ മലയാളി ഓഡിയന്‍സിനെ എല്ലാ തരത്തിലും മനസ്സിലായിക്കൊള്ളണമെന്നില്ല. ആ ചിത്രത്തില്‍ മൊത്തത്തിലൊരു തമിഴ് സ്റ്റൈലുണ്ട്. അതും പരാജയത്തിന്റെ ഒരു റീസണാണ്. പിന്നെ നമുക്ക് രസകരമായി തോന്നിയ കാര്യങ്ങള്‍ ആളുകള്‍ക്ക് അത്ര രസകരമായി തോന്നിയില്ല. ലാലേട്ടന്റെ പഴയ ചില ഡയലോഗുകള്‍ റീക്രിയേറ്റ് ചെയ്തിരുന്നു. ഷൂട്ടിങ് സമയത്ത് നമ്മള്‍ അതൊക്കെ കാണുമ്ബോള്‍ വലിയ രോമാഞ്ചമായിരുന്നുവെന്നും സാന്ദ്രാ തോമസ് പറയുന്നു.
‘എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ’ എന്നായിരുന്നു വിജയ് ബാബുവുമായുണ്ടായ വേർപിരിയലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സാന്ദ്രയുടെ മറുപടി. ആ സമയത്ത് അതങ്ങ് നടന്നു. ഒരോരുത്തരുടേയും ജീവിതത്തില്‍ ഒരു ടേണ്‍ എടുക്കേണ്ട സമയം ഉണ്ടല്ലോ? അങ്ങനെ ആ ഒരു ടേണ്‍ എടുത്തു. എന്നാല്‍ അത് ഇത്ര വലിയ ബഹളമാകുമെന്ന് വിചാരിച്ചില്ല. അടിപിടിയായി പിരിയുന്നതിനോട് ഞങ്ങള്‍ രണ്ട് പേർക്കും താല്‍പര്യമില്ലായിരുന്നു. എല്ലാം അങ്ങനെ സംഭവിച്ചുപോയി.
സാധാരണ ബിസിനസ് പാട്ണർമാർ തമ്മില്‍ തർക്കമുണ്ടാവുക കാശിന്റെ കാര്യത്തിലൊക്കെയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ഇടയില്‍ അങ്ങനെ ഒരു വിഷയമേ ഉണ്ടായിരുന്നു. ഞങ്ങളുടേത് കുറച്ച് വിശാലമായ കാഴ്ചപ്പാടായിരുന്നു. അതായത് കൂടുതല്‍ കൂടുതല്‍ നല്ല സിനിമകള്‍ ചെയ്ത് ബ്രാന്‍ഡ് ബില്‍ഡ് ചെയ്യുക എന്നതായിരുന്നു. പിന്നെ ഒരോ കാര്യങ്ങളും നല്ലതിനായിരുന്നു എന്ന് ചിന്തിക്കാനാണ് എനിക്ക് ഇഷ്ടം. ആളുകള്‍ പുറത്ത് നിന്ന് നോക്കുമ്ബോള്‍ നഷ്ടം സംഭവിച്ചെന്ന് തോന്നാം. എന്നാല്‍ നമ്മള്‍ ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്ന ലാഭങ്ങള്‍ നമുക്ക് ഉണ്ടായിട്ടുണ്ടാകാമെന്നും സാന്ദ്രാ തോമസ് കൂട്ടിച്ചേർക്കുന്നു.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ ആരംഭിക്കാന്‍ ഇനിയും മാസങ്ങളേറെയുണ്ടെങ്കിലും ആരൊക്കെയാകും മത്സരാർത്ഥികളായി എത്തുകയെന്ന ചർച്ചകള്‍ക്ക് ഇപ്പോള്‍ തന്നെ തുടക്കം കുറിച്ച് കഴിഞ്ഞു.
സീരിയല്‍ താരങ്ങള്‍ മുതല്‍ വിവിധ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർമാർ വരെ പതിവ് പോലെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ അവതാരക സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ മാറുമോയെന്ന ചർച്ചകളും സജീവമാണ്.
വിജയകരമായ ആറ് സീസണുകള്‍ പൂർത്തിയാക്കിക്കൊണ്ടാണ് ബിഗ് ബോസ് മലയാളം ഏഴാം സീസണിലേക്ക് കടക്കുന്നത്. ആറാം സീസണ്‍ നിരവധി വിവാദങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും ഇടയാക്കിയിരുന്നെങ്കിലും പ്രേക്ഷകരുടെ എണ്ണത്തില്‍ പുതിയ ഉയരങ്ങള്‍ താണ്ടാന്‍ ജിന്റോ കിരീടം ചൂടിയ സീസണ് സാധിച്ചു.
മറ്റ് പല ഭാഷകളിലും നേരത്തെ തന്നെ ബിഗ് ബോസ് തുടങ്ങിയെങ്കിലും ഏറെ വൈകിയാണ് ലോക പ്രശസ്ത ഷോ മലയാളത്തിലേക്ക് എത്തുന്നത്. തുടക്കത്തില്‍ ഒരു സംശയത്തോടെയായരുന്നു മലയാളി പ്രേക്ഷകർ ബിഗ് ബോസിനെ കണ്ടത്. ഏതാനും വർഷങ്ങള്‍ക്ക് മുമ്ബ് മറ്റൊരു ചാനലില്‍ സംപ്രേക്ഷണം ചെയ്ത മലയാളി ഹൌസ് എന്ന റിയാലിറ്റി ഷോ സൃഷ്ടിച്ച നെഗറ്റീവ് ഇംപാക്‌ട് ബിഗ് ബോസിനേയും ബാധിക്കുമോയെന്ന ആശങ്കയും ശക്തമായിരുന്നു.
മത്സരാർത്ഥികളുടെ പ്രകടനത്തോടൊപ്പമോ അതിനേക്കാളേറെയോ ബിഗ് ബോസ് മലയാളികള്‍ക്ക് പ്രിയങ്കരമാക്കിയതിന് പിന്നിലെ പ്രധാന കാരണം മോഹന്‍ലാല്‍ എന്ന അവതാരകനായിരുന്നു. സല്‍മാന്‍ ഖാന്റെയും കമല്‍ഹാസന്റേയും അഗ്രസീവ് സ്റ്റൈല്‍ മോഹന്‍ലാല്‍ പുറത്തെടുക്കുന്നില്ലെന്ന വിമർശനം ചിലർക്കുണ്ടെങ്കിലും കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു താരത്തിന്റെ തനത് ശൈലി.
ആറാം സീസണിന്റെ തുടക്കത്തിലും മോഹന്‍ലാല്‍ അവതാരക സ്ഥാനത്ത് നിന്നും മാറുമോയന്ന ചർച്ചകള്‍ സജീവമായിരുന്നു. സുരേഷ് ഗോപി അടക്കമുള്ളവരുടെ പേരുകളായിരുന്നു അന്ന് പ്രധാനമായും ഉയർന്ന് കേട്ടത്. എന്നാല്‍ സകല അഭ്യൂഹങ്ങളേയും തള്ളിക്കൊണ്ട് മോഹന്‍ലാല്‍ തന്നെ സീസണ്‍ 6 ലും അവതാരകനായി.
മോഹന്‍ലാല്‍ മാറുകയാണെങ്കില്‍ പകരം ആര് എന്ന ചോദ്യവും ശക്തമാണ്. പ്രേക്ഷകരെ പിടിച്ച് നിർത്തുന്നതില്‍ വീക്കെന്‍ഡില്‍ എത്തുന്ന അവതാരകന് പ്രത്യേക സ്ഥാനമുണ്ട്. സിനിമയുടെ തിരക്കുകള്‍ ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ ഒഴിയുകയാണെങ്കില്‍ പൃഥ്വിരാജിനാണ് ചിലർ സാധ്യത കാണുന്നത്. എന്നാല്‍ മോഹന്‍ലാലിനെ കൈവിടാതിരിക്കാന്‍ ബിഗ് ബോസ് അധികൃതർ അവസാന നിമിഷം ശ്രമിച്ചേക്കുമെന്നതില്‍ സംശയമില്ല.
ഒരു ഘട്ടത്തില്‍ മോഹന്‍ലാലിന് പകരക്കാരിയായി മംമ്ത മോഹന്‍ദാസിനേയും പരിഗണിച്ചിരുന്നുവെന്നാണ് ചില ബിഗ് ബോസ് കേന്ദ്രീകൃത യൂട്യൂബ് ചാനലുകള്‍ അവകാശപ്പെടുന്നത്. അതേസമയം തമിഴില്‍ പുതിയ സീസണില്‍ കമല്‍ഹാസന് പകരം വിജയ് സേതുപതിയാണ് അവതാരകനായി എത്തിയിരിക്കുന്നത്. ഇത് തന്റെ അവസാന ബിഗ് ബോസ് സീസണായിരിക്കുമെന്ന് കന്നഡ ബിഗ് ബോസിന്‍റെ അവതാരകന്‍ കിച്ച സുദീപും വ്യക്തമാക്കിയിട്ടുണ്ട്.
കൊളംബോ: ശ്രീലങ്കന്‍ പാർലമെന്റ് തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയവുമായി പ്രസിഡൻ്റ് അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പവർ (എന്‍ പി പി) പാർട്ടി.
വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്നലെ രാത്രിയോടെ തന്നെ ആരംഭിച്ചിരുന്നു. ആദ്യം എണ്ണിത്തുടങ്ങിയ പോസ്റ്റല്‍ വോട്ടുകളില്‍ മുതല്‍ കൃത്യമായ മേധാവിത്വം നേടിയെടുക്കാന്‍ എന്‍ പി പിക്ക് സാധിച്ചു.
വെള്ളിയാഴ്ച രാവിലെ ആറ് മണി വരേയുള്ള കണക്കുകള്‍ പ്രകാരം എന്‍ പി പി 62 ശതമാനം വോട്ട് നേടി. ആകേയുള്ള 225 സീറ്റില്‍ 97 സീറ്റുകളാണ് ഇതുവരെ എന്‍ പി പിക്ക് ലഭച്ചതെന്നാണ് ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. പ്രധാന പ്രതിപക്ഷ കക്ഷിയായ സജിത് പ്രേമദാസയുടെ യു പി പി 26 സീറ്റുകളും നേടി. ശ്രീലങ്കൻ തമിഴ് വംശീയ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഇലങ്കൈ തമിഴ് അരസു കക്ഷി -3, എന്‍ ഡി പി – 2, മുന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്ഷയുടെ ശ്രീലങ്ക പൊതുജന പെരുമന – 2, യു എന്‍ പി -1, ഡി പി എന്‍ എ -1, ആള്‍ സിലോണ്‍ തമിഴ് കോണ്‍ഗ്രസ് -1 എന്നിവർ ഓരോ സീറ്റും നേടി. വോട്ടെണ്ണല്‍ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.
സെപ്റ്റംബറില്‍ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്ബോള്‍ എൻപിപിക്ക് വലിയ മുന്നേറ്റമുണ്ടായെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. 225 അംഗ പാർലമെന്റില്‍ അനുര കുമാര ദിസനായകെയുടെ പാർട്ടി 120 മുതല്‍ 140 വരെ സീറ്റുകള്‍ തനിച്ച് നേടിയേക്കും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധർ വ്യക്തമാക്കുന്നു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നുര കുമാര ദിസനായകെ പാർലമെന്റ് പിരിച്ച് വിട്ടിരുന്നു. നിലവിലെ പാർലമെന്റില്‍ തന്റെ കക്ഷിയായ എന്‍ പി പിക്ക് ആകെ മൂന്ന് സീറ്റ് മാത്രമുണ്ടായ സാഹചര്യത്തിലാണ് ദിസനായകെ പാർലമെന്റ് പിരിച്ച് വിട്ട് പുതിയ തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. അതേസമയം, രാജപക്‌സെയുടെ ശ്രീലങ്കൻ പീപ്പിള്‍സ് ഫ്രണ്ടിന് പിരിച്ചുവിടപ്പെട്ട പാർലമെൻ്റില്‍ 145 സീറ്റുകളാണ് ഉണ്ടായിരുന്നത്. എസ് ജെ ബി -54, ഇല്ലങ്കൈ തമിഴ് അരശു കക്ഷി – 10 എന്നിങ്ങനെയായിരുന്നു മറ്റ് കക്ഷികളുടെ സീറ്റ് നില.
കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പ് പൂർത്തിയായപ്പോള്‍ ഏകദേശം ഏകദേശം 65 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. സെപ്തംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിക്കൊണ്ടായിരുന്നു ദിസനായകെ പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്. 32 ശതമാനം വോട്ടുമായി സജിത് പ്രേമദാസ രണ്ടാമതും മുന്‍ പ്രസിഡന്റ് റനില്‍ വിക്രംസിംഗെ 17 ശതമാനം വോട്ടുമായി നാലാമതുമെത്തി.രാജപക്സെ കുടുംബത്തിലെ പുതുതലമുറക്കാരനായ നമല്‍ രാജപക്സെയ്ക്ക് 2.57 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.