സാങ്കേതിക
തകരാറിനെത്തുടർന്ന് നിലത്തിറക്കാനാകാതെ രണ്ടര മണിക്കൂറുകളോളം ട്രിച്ചി വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ടുപറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ഒടുവിൽ സുരക്ഷിതമായി ഇറക്കി. ട്രിച്ചിയിൽനിന്ന് ഷാർജയിലേക്ക് പോയ വിമാനമാണ് സാങ്കേതിക തകരാറിനെത്തുടർന്ന് ട്രിച്ചിയിലേക്കുതന്നെ തിരിച്ചു പറന്നത്. വിമാനം അടിയന്തര ലാൻഡിങ് നടത്തുന്നതിന്റെ ഭാഗമായി ആംബുലൻസുകളും ഫയർ എൻജിനുകളുമടക്കം ട്രിച്ചി വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു. എന്നാൽ ആശങ്കകൾക്ക് വിരമാമിട്ട് 141 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി തന്നെ ലാൻഡ് ചെയ്തു. രണ്ടര മണിക്കൂറോളം ട്രിച്ചിയുടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം കളഞ്ഞ ശേഷമാണ് വിമാനം താഴെയിറക്കിയത്. ധൈര്യം കൈവിടാതെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ് വനിതാ പൈലറ്റ് ക്യാപ്റ്റൻ ഡാനിയൽ പെലിസയെയും ക്യാബിൻ ക്രൂവിനെയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
അഭിനന്ദിച്ചു.