തിരുവനന്തപുരം: നെടുമങ്ങാട് വിനോദ് വധക്കേസിലെ ഒന്നാം പ്രതിക്ക് വധശിക്ഷ. പറവൂർ സ്വദേശി കാട്ടുണ്ണി എന്ന ഉണ്ണിക്കാണ് വധശിക്ഷ ലഭിച്ചത്.
കേസിൽ രണ്ട് പ്രതികൾക്ക് കൂടി ജീവപര്യന്തം ശിക്ഷ ലഭിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
നെടുമങ്ങാട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സുഹൃത്തിനെ സന്ദർശിക്കാൻ എത്തിയ വിനോദിനെ മദ്യലഹരിയിലായിരുന്ന പ്രതികൾ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ചോരയൊലിക്കുന്ന പ്രതിയെ കുറിച്ച് വിനോദ് അന്വേഷിച്ചപ്പോൾ കുത്തേറ്റു. വിനോദിൻ്റെ സുഹൃത്തുക്കൾക്ക് നേരെയും ആക്രമണമുണ്ടായി.