മധ്യപ്രദേശിൽ നാല് വയസ്സുകാരിയെ തട്ടി കൊണ്ട് പോയി പീഡനത്തിരയാക്കി കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ചു.സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുട്ടിയുടെ നില തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കവെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കളും ബന്ധുക്കളും പൊലീസിൽ പരാതി നൽകി. തുടർന്ന് മാതാപിതാക്കളും പൊലീസും നടത്തിയ തിരച്ചിലിൽ ഖാണ്ഡവ ജില്ലയിലെ കരിമ്പിൻ തോട്ടത്തിൽ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
അതേസമയം, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില ത്യപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.കുട്ടിയുടെ വീടിന് സമീപത്തെ ഹോട്ടലിൽ ജോലി ചെയ്യുന്ന 22 വയസുള്ള രാജ്കുമാർ സിങാണ് കൃത്യം ചെയ്തതെന്നും ഇയാൾ അറസ്റ്റിലായെന്നും പൊലീസ് അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. പോക്സോ കേസ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പ്രതിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.മധ്യപ്രദേശിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്.