രാജവെമ്ബാല നമ്മള്‍ വിചാരിച്ചതുപോലെയൊരു പാമ്ബല്ല, നിര്‍ണായക കണ്ടെത്തലുമായി ഗവേഷകര്‍ VM TV NEWS CHANNEL

ഉയർത്തിപ്പിടിച്ച ഉടലും തറപ്പിച്ചുള്ള നോട്ടവുമായി ചിത്രങ്ങളിലും വീഡിയോകളിലും നാം ധാരാളം കാണാറുള്ള പാമ്ബാണ് രാജവെമ്ബാല.

19 അടിയോളം നീളവും, വിടർത്തിയ പത്തിയുമായി ഗാംഭീര്യത്തോടുകൂടി നില്‍ക്കാറുള്ള ഈ പാമ്ബ് ഇനത്തിന് അതിന്റെ ഗൗരവം കൊണ്ടുതന്നെയാകും പാമ്ബുകളിലെ രാജപദവി ലഭിച്ചത്. രാജൻ എന്നും മറ്റും നമ്മള്‍ മലയാളികളിലെ പുതുതലമുറ രാജവെമ്ബാലയെ ബഹുമാനത്തോടെ വിളിക്കുന്ന വീഡിയോകളും ചിത്രങ്ങളും പലപ്പോഴും സൈബർ പ്ളാ‌റ്റ്‌ഫോമുകളില്‍ കാണാം.

ഒരേയൊരു സ്‌പീഷീസാണ് രാജവെമ്ബാല എന്നാണ് ഇതുവരെയുള്ള വിശ്വാസം. Ophiophagus hannahഎന്ന ജനുസില്‍ പെട്ടതാണ് എന്നാണ് 185 വർഷമായുള്ള വിശ്വാസംയി ഇങ്ങനെയാണ് കരുതിപ്പോന്നത്. എന്നാലിപ്പോള്‍ കർണാടകയിലെ കലിംഗ ഫൗണ്ടേഷൻ നടത്തിയ പഠനത്തില്‍ നാലോളം സ്‌പീഷീസുകളില്‍ പെട്ട രാജവെമ്ബാലകളുണ്ടെന്ന് കണ്ടെത്തി.2012ല്‍ ആരംഭിച്ച ഇവയുടെ സ്‌പീഷിസുകളെക്കുറിച്ചുള്ള പഠനത്തില്‍ നിർണായക കണ്ടെത്തലാണ് ഉണ്ടായിട്ടുള്ളത്.

നാല് തരം രാജവെമ്ബാലകളാണുള്ളതെന്ന് ഗവേഷണ തലവൻ പി.ഗൗരി ശങ്കർ പറഞ്ഞു. ബ്രിട്ടീഷ് നാച്ചുറലിസ്‌റ്റ് തോമസ് കാന്റോർ 1836ല്‍ ആണ് രാജവെമ്ബാലയെ ഒരേ സ്‌പീഷിസായി കണ്ടെത്തിയത്. തെക്കുപടിഞ്ഞാറേ ഇന്ത്യയില്‍ ഉള്ളരാജവെമ്ബാലയാണ് ആദ്യ ഇനം, വടക്കുകിഴക്കേ ഇന്ത്യ, കിഴക്കൻ പാകിസ്ഥാൻ, ഇന്ത്യ-ചൈന അതിർത്തി, ആൻഡമാൻ എന്നിവിടങ്ങളില്‍ ഉള്ളത് ആദ്യ ഇനമാണ്.

മലായ് പെനിൻസുല, മലേഷ്യൻ ഇന്തോനേഷ്യൻ വിഭാഗം മറ്റൊരു വിഭാഗമാണ്. 40 വലയങ്ങള്‍ മാത്രം ശരീരത്തിലുള്ള, പാമ്ബുകളെ പിടികൂടി കൊല്ലുന്ന പശ്ചിമഘട്ട രാജവെമ്ബാലകള്‍. 50 മുതല്‍ 70 വലയങ്ങളുള്ള രാജവെമ്ബാലകളുമുണ്ട്. സുൻഡ ദ്വീപിലെ രാജവെമ്ബാലയ്‌ക്ക് 70 ലധികം വലയമുണ്ട്. എന്നാല്‍ ഫിലിപ്പൈൻസില്‍ കാണപ്പെടുന്ന രാജവെമ്ബാലയ്‌ക്ക് വലയങ്ങളില്ല.

നിലവില്‍ രാജവെമ്ബാലയുടെ കടിയേറ്റാല്‍ നല്‍കാൻ ഒരു ആന്റിവെനം മാത്രമേ ഉള്ളൂ. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മേഖല തിരിച്ച്‌ പ്രത്യേക ആന്റിവെനം നിർമ്മിക്കേണ്ടി വരും.

ദിവ്യയ്ക്ക് ഞെട്ടാൻ സൗകര്യമില്ല, അവള്‍ക്ക് എല്ലാ കാര്യങ്ങളും നേരത്തെ അറിയാം; ക്രിസ് വേണുഗോപാല്‍ പറയുന്നു VM TV NEWS CHANNEL

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ വിവാഹമായിരുന്നു സീരിയല്‍ താരങ്ങളായ ക്രിസ് വേണു ഗോപാലിന്റെയും ദിവ്യാ ശ്രീധറിന്റെയും വിവാഹം.

ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. സിനിമ – സീരിയല്‍ താരങ്ങള്‍ വിവാഹിതരാകുമ്ബോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാവുന്നത് സാധാരണമാണ്. എന്നാല്‍ ക്രിസിന്റെയും ദിവ്യയുടെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍.

ആദ്യമാദ്യം അഭിനന്ദനങ്ങള്‍ ആയിരുന്നവെങ്കില്‍ പിന്നീട് പരിഹാസമായി. അപ്പൂപ്പനെയാണോ കല്യാണം കഴിച്ചത് എന്ന തരത്തില്‍ ചോദ്യങ്ങള്‍ വന്നു. ക്രിസിന്റെ രൂപമായിരുന്നു കാരണം. നീണ്ടനരച്ച മുടിയും താടിയും കണ്ടപ്പോള്‍ ക്രിസിന് ദിവ്യയെക്കാള്‍ ഒരുപാട് പ്രായം ഉണ്ടെന്ന് കരുതിയാണ് പലരും പരിഹസിച്ചത്.

എന്നാല്‍ ക്രിസിന് 49 വയസ്സ് മാത്രമാണ് പ്രായം. രണ്ടുപേരും തമ്മില്‍ വലിയ പ്രായവ്യത്യസം ഇല്ല. ക്രിസിന്റെ മുടിയും താടിയും നരച്ചിരിക്കുന്നത് കൊണ്ട് തനിക്ക് ഒരു പ്രശ്നവുമില്ലെന്ന് ദിവ്യയും പറഞ്ഞിരുന്നു. ഇപ്പോള്‍ വണ്‍ ടു ടോക്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൂടുതല്‍ കാര്യങ്ങളെക്കുറിച്ച്‌ ഇരുവരും മനസ്സ് തുറക്കുകയാണ്.

ഇത്തരത്തില്‍ കമന്റ് ഇടുന്നത് കുറച്ച്‌ കഴിയുമ്ബോള്‍ മാറുമെന്നാണ് ക്രിസ് പറയുന്നത്. ” കുളമ്ബ് രോഗം പോലെയുള്ള ഒരു രോഗമാണ് കമന്റ് രോഗം കുറച്ച്‌ കഴിയുമ്ബോള്‍ അത് മാറിക്കോളും. സെക്ഷ്വല്‍ ഫ്സ്ട്രേഷൻ, അസൂയ, കണ്ണുകടി, അതിലേതെങ്കിലും ആവാം. അതല്ല ഒരാള്‍ സമാധാനത്തോടെ ജീവിക്കുന്നത് ഇഷ്‍ടമല്ലാത്തവരുമാവാം. ” ക്രിസ് പറയുന്നു.

താൻ വയസ്സനല്ലെന്നും കളർ അടിച്ച്‌ തന്റെ പ്രായം മറച്ചിവെയ്ക്കാൻ‍ ഉദ്ദേശിച്ചിട്ടില്ലെന്നും ക്രിസ് പറയുന്നു. ഒമ്ബതാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് തനിക്കും അച്ഛനും ഒരുമിച്ച്‌ മുടി നരച്ചതെന്നും തലമുടി കളർ അടിച്ചാല്‍ സുന്ദരനാവുമെന്ന കുട്ടേട്ടൻ സിൻഡ്രോം ഒന്നും തനിക്കില്ലെന്നും ക്രിസ് പറയുന്നു.

” ഞാൻ ഇങ്ങനെയാണ്. ഇതുപോലെ സ്വീകരിക്കാൻ കഴിയുന്നവർ മാത്രം ചെയ്താല്‍ മതി. എന്റെ വിദ്യാർത്ഥികള്‍ക്കും പ്രഭാഷണത്തിന് പോകുമ്ബോള്‍ അവർക്കുമൊക്കെ ഞാൻ സ്വീകാര്യനാണ്. എന്റെ കാര്യങ്ങള്‍‌ തുറന്നുപറയാൻ എനിക്ക് മടിയില്ല, വീട്ടുകാരുടെ മുന്നില്‍ മാത്രമല്ല, നാട്ടുകാരുടെ മുന്നിലും ഞാൻ ഒറി‍ജിനലാണ്, ” അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ എല്ലാവർക്കും ഫേയ്ക്ക് ആവാനാണ് ഇഷ്ടം, സോഷ്യല്‍ മീഡിയയില്‍ ചിലർ പറയുന്നത് ദിവ്യ എല്ലാം അറിഞ്ഞിട്ട് ഞെട്ടി എന്നാണ് ദിവ്യയ്ക്ക് ഞെട്ടാൻ സൗകര്യമില്ല. അവള്‍ക്ക് എല്ലാ കാര്യങ്ങളും നേരത്തെ അറിയാം, ക്രിസ് വേണുഗോപാല്‍ പറഞ്ഞു. ക്രിസിന്റെ താടി കണ്ടിട്ട ഒരുപാട് പേർ ചോദിച്ചിരുന്നു ഒരുപാട് പ്രായമുള്ള ആളെയാണോ വിവാഹം ചെയ്തെന്ന്, അവരൊന്നുമല്ലല്ലോ താനല്ലെ കൂടെ ജീവിക്കേണ്ടത് എന്നും ദിവ്യ നേരത്തെ പറഞ്ഞിരുന്നു.

‘നവംബര്‍ 22ന് സര്‍ജറിയാണ്, ശ്വസിക്കാൻ ബുദ്ധിമുട്ടും കിതപ്പുമുണ്ടായിരുന്നു’; ആരോഗ്യാവസ്ഥയെക്കുറിച്ച്‌ റോബിൻ VM TV NEWS CHANNEL

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറ്റവും അധികം ആരാധകർ ഉണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ.

ബി ബി വിന്നർ ആകുമെന്ന് പ്രേക്ഷകർ കരുതിയിരുന്നെങ്കിലും സഹ മത്സരാർത്ഥിയെ അടിച്ചതിന് റോബിനെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കുകയായിരുന്നു. റോബിനെ പുറത്താക്കിയതിന് പിന്നാലെ ആരാധകർ വലിയ രീതിയില്‍ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു.

ബിഗ് ബോസ് വിജയി ആകാൻ‌ സാധിച്ചില്ലെങ്കിലും റോബിന്റെ ആരാധകരുടെ എണ്ണത്തില്‍ വലിയ വർദ്ധനവാണുണ്ടായത്. റോബിന് മാത്രമല്ല റോബിൻ വിവാഹം കഴിക്കാൻ പോകുന്ന ആരതി പൊടിക്കും ആരാധകർ ഏറെയാണ്. ഇപ്പോള്‍ ആരതിയുടെ യൂട്യൂബ് ചാനലില്‍ റോബിനും ആരതിയും ഒരു വീഡിയോ പങ്കിട്ടിരിക്കുകയാണ്. 22ാം തീയതി തനിക്കൊരു സർജറി ഉണ്ടെന്നാണ് റോബിൻ പറഞ്ഞിരിക്കുന്നത്. എന്താണ് സംഭവിച്ചത് എന്നും റോബിൻ പറയുന്നുണ്ട്.

കോവിഡ് വന്നതിന് ശേഷം തന്റെ ലംഗ്‌സ് കപ്പാസിറ്റി ഭയങ്കരമായി കുറവായിരുന്നുവെന്നും അതുകാരണം തനിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും കിതപ്പുണ്ടായിരുന്നുവെന്നും റോബിൻ പറയുന്നു. ഡോക്ടറെ കണ്ടപ്പോഴാണ് തനിക്ക് ഡീവിയേറ്റഡ് നേസല്‍ സെപ്റ്റം ആണെന്ന് കണ്ടെത്തിയത്. മൂക്കിന് ചെറിയ വളവും ചെറിയൊരു മാംസത്തിന്റെ വളർച്ചയും ഉണ്ടെന്ന് പറഞ്ഞുവെന്നും റോബിൻ പറയുന്നു.

നവംബർ 22 സർജറി ആണെന്നും 21 ന് ഹോസ്പിറ്റലില്‍ പോകുമെന്നും റോബിൻ പറയുന്നു. റൈനോ പ്ലാസ്റ്റിയാണെന്നും ഒരാഴ്ച വരെ നേസല്‍ പാക്കേജ് ഉണ്ടാവുമെന്നും ഒരു മാസം വരെ മുഖത്ത് വീക്കം ഉണ്ടാകുമെന്നും താരം പറയുന്നു. ശ്വാസം ശരിയായി എടുക്കാൻ പറ്റാത്തത് കൊണ്ട് ശരീരത്തിന് ആവശ്യത്തിന് ഓക്‌സിജിൻ ലഭിക്കുന്നുണ്ടായിരുന്നില്ല, അത് കാരണം ക്ഷീണവും തലകറക്കവും വണ്ടിയോടിക്കുമ്ബോള്‍ ഇരുട്ട് കയറുന്നത് പോലെയൊക്കെ ഉണ്ടായിരുന്നു, റോബിൻ പറയുന്നു. ചെറിയ രീതിയില്‍ ബി പി ഉണ്ടായിരുന്നു. ബി പി ഉയർന്നത് കൊണ്ടായിരിക്കും ഇങ്ങനെ എന്നായിരുന്നു കരുതിയിരുന്നതെന്നും റോബിൻ പറഞ്ഞു.

നിരവധി പേരാണ് ഈ വീ‍ഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത് . സർജറി നന്നായി നടക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥനയും സ്നേഹവും ഞങ്ങളുടെ ഡോക്ടർ ബ്രേക്ക് ഒപ്പമുണ്ടാകും, എല്ലാം അതിജീവിച്ച ഡോക്ടർക്ക് ഇതൊക്കെ കടന്നു മുന്നോട്ടു പോകാൻ പറ്റും. സർജറി ഒക്കെ നന്നായി നടക്കട്ടെ. എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും എപ്പോഴും ഉണ്ടാകും. സർജറി ഒക്കെയും കഴിഞ്ഞു ആരോഗ്യം ഒക്കെയും വീണ്ടെടുത്ത് ഡോക്ടർ വരുംം. കാത്തിരിക്കുന്നു എനർജറ്റിക് ആയി ഡോക്ടറെ വീണ്ടൂം കാണാൻ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

മാലയിടുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചൊല്ലേണ്ട മന്ത്രവും VM TV NEWS

മാലയിട്ടു കഴിഞ്ഞാല്‍ മുദ്ര (മാല) ധരിക്കുന്ന ആള്‍ ഭഗവാന് തുല്യന്‍. ‘തത്ത്വമസി’. വേദമഹാകാവ്യങ്ങളില്‍ ഇതിന് അര്‍ത്ഥം, ‘അത് നീയാകുന്നു’ എന്നാണ്.

മാലയിട്ടു കഴിഞ്ഞാല്‍ മത്സ്യ മാംസാദികള്‍, ലഹരി വസ്തുക്കള്‍, സ്ത്രീസംഗം, ക്ഷൗരം, ഹിംസ, കോപം, പരുഷ വചനം, നുണ പറയല്‍ എന്നിവ ഉപേക്ഷിക്കണം.

ജ്ഞാനമുദ്രാം, ശാസ്തൃമുദ്രാം,
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം, ശുദ്ധമുദ്രാം,
രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം, തസ്യമുദ്രാം,
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേനമുദ്രാം
പാതുസദാപി മേം ഗുരുദക്ഷിണയാ
പൂര്‍വ്വം തസ്യാനുഗ്രഹകാരണേ
ശരണഗത മുദ്രാഖ്യം
തന്മുദ്രം ധാരയാവ്യഹം
ശബര്യചല മുദ്രായൈ നമോഃ

ശവസംസ്ക്കാരം, ചോറൂണ് തുടങ്ങിയവയില്‍ പങ്കെടുക്കരുത്. ചെരുപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്. അല്‍പ്പ മാത്ര ഭക്ഷണവും ദിവസേന രണ്ടുനേരം സ്‌നാനവും ശരണംവിളിയും ധ്യാനവും മന്ത്രജപവും വേണം. കൈയില്‍ ശുദ്ധജലം എടുത്ത്.

1. ഓം ആത്മശുദ്ധി രം,
2. ഓം ദേഹശുദ്ധി കം,
3. മന്ത്രശയുദ്ധി വം.,
4. കര്‍മ്മശുദ്ധി യം,
5. സകലശുദ്ധി സ്വാഹാഃ

എന്ന് ജപിച്ച്‌ അഞ്ചുപ്രാവശ്യം സേവിക്കണം. ശേഷം തുളസിയില ചന്ദനത്തില്‍ തൊട്ട് കൈയില്‍വച്ച്‌ അയ്യപ്പനെ ഭജിക്കേണ്ട ശ്ലോകം..

‘ഓം സ്‌നിഗ്ധാരാള വിസാരി കുന്തളഭരം
സിംഹാസനാദ്ധ്യാസിതം,
സ്ഫൂര്‍ജ്ഞിത് പത്ര സുക്ലിപ്ത കുണ്ഡല മഥേഷ്വിഷ്വാസ
ഭൃദ്രോര്‍ദ്വയം.
നീലക്ഷൗമവസം നവീനദലദശ്യാമം പ്രഭാസത്യക സ്ഫായല്‍ പാര്‍ശ്വയുഗം സുരക്തസകലാ കല്പം സ്മരേദാര്യകം.’

എന്ന് ജപിച്ച്‌ തുളസിയിലയും പൂവും ചന്ദനവും നിലവിളക്കിന് മുന്നില്‍ അര്‍പ്പിക്കണം. ശേഷം മൂലമന്ത്രം ചൊല്ലണം.

മൂലമന്ത്രം: ഓം ഘ്രൂം നമ പരായ ഗോപ്‌ത്രേ!”
ശരണം വിളി.
‘ഋഷിപ്രോക്തം തു പൂര്‍വ്വാണം മഹാത്മാനാം ഗുരോര്‍മതം
സ്വാമി ശരണമിത്യേവം
മുദ്രാവാക്യം പ്രകീര്‍ത്തനം
ഇതാണ് ശരണ മന്ത്രത്തിന്റെ പൊരുള്‍.

മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കു വരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണംവിളി ഇല്ലായ്മ ചെയ്യും. ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും. കൂട്ടത്തോടെ ശരണംവിളിക്കുന്നതു കൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദ പ്രപഞ്ചം ഉണ്ടാകുകയും ചെയ്യും. അത് നാദബ്രഹ്മ ത്തിലുണ്ടാക്കുന്ന ചലനം സവിശേഷമാണ്. ശരണത്തിലെ ‘ശ’ എന്ന അക്ഷരം ശത്രു ശക്തി കളെ ഇല്ലാതാക്കുന്നു. ‘ര’ അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു. ‘ണ’ ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണംവിളി കാട്ടില്‍ ദുഷ്ടമൃഗങ്ങളെ അകറ്റുന്നതുപോലെ മനസ്സിലെ ദുഷ്ട ചിന്തകളേയും അകറ്റുന്നു.
പതിനെട്ടു പടികള്‍ . 18 പടികള്‍, 18 മലകളെയും പ്രതിനിധാനം ചെയ്യുന്നു.

1. പൊന്നമ്ബലമേട് മല
2. ഗരുഡന്‍ മല
3. നാഗമല
4. സുന്ദരമല
5. ചിറ്റമ്ബലമല
6. ഖല്‍ഗിമല
7. മാതഗം മല
8. മൈലാട്ടും മല
9. ശ്രീപാദമല
10. ദേവര്‍മല
11. നിലയ്ക്കല്‍ മല
12. തലപ്പാറ മല
13. നീലിമല
14. കരിമല
15. പുതുശ്ശേരി മല
16. കാളകെട്ടിമല
17. ഇഞ്ചിപ്പാറമല
18. ശബരിമല

ഒരു സാധാരണ വിശ്വാസിക്ക് നടന്നു കയറാൻ അസാദ്ധ്യമായ ഈ മലകളെ ആരാധിക്കാൻ അവനു അവസരമൊരുക്കുന്നതാണ് പതിനെട്ടാംപടിയെന്നു പറയുന്നു. അതല്ല, മോക്ഷ പ്രാപ്തിക്കുമുമ്ബ് മനുഷ്യന് പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു. അതനുസരിച്ച്‌ ആദ്യത്തെ 5 പടികള്‍ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു (കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്) അടുത്ത 8 പടികള്‍ അഷ്ടരാഗങ്ങളെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നിവയെ പ്രതിനിധീകരിക്കുന്നു.

അടുത്ത 3 പടികള്‍ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ ത്രിഗുണങ്ങളെ പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികള്‍ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു. ഈ പുണ്യ പാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന് ഈ ലോകമാകുന്ന ‘മായ’യില് നിന്ന് മോചനം നേടാനാവൂ. മാത്രമല്ല 18 എന്ന അക്കത്തിന് വലിയ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയില് 18 അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടുനിന്നു. പുരാണങ്ങള്‍ 18 ആണ്. നാലു വേദങ്ങളും എട്ടു ശാസ്ത്രങ്ങളുംഅഞ്ചു ഇന്ദ്രിയങ്ങളും മൂന്നു ദേവതകളും ചേർന്നാലും 18. കളരിയില്‍ 18 അടവ്. സംഗീതത്തിലും 18 അടിസ്ഥാന ഉപകരണങ്ങളാണുള്ളത്. അങ്ങനെ ഈ പ്രപഞ്ചത്തിന്റെതന്നെ ആത്മാവ് തേടുന്ന വഴിയാണ് പതിനെട്ടു പടികള്. ശബരിമലയില്‍ ഏറ്റവും പവിത്രമായ ഒന്നാണ് പടിപൂജ. പൂജാദ്രവ്യങ്ങള്‍ക്കു പുറമേ 7501 രൂപയാണ് വഴിപാടുനിരക്ക്. ശബരിമല തന്ത്രിയാണ് പടിപൂജ നടത്തുക. അത്താഴപൂജയ്ക്കുമുമ്ബ് ഒരു മണിക്കൂറിലധികം നീളുന്നതാണീ പൂജ. ആ സമയം ക്ഷേത്രത്തിലെ മറ്റു പൂജകളൊക്കെ നിർത്തിവെക്കും.

30 നിലവിളക്കുകള്‍,
18 നാളികേരം,
18 കലശ വസ്ത്രങ്ങള്‍,
18 പുഷ്പ ഹാരങ്ങള്‍ എന്നിവ പടിപൂജയുടെ പ്രത്യേകതയാണ്.

കെട്ടുനിറ

ശബരിമലയ്ക്ക് പോകുമ്ബോള്‍ സ്വന്തമായി കെട്ടുനിറയ്ക്കരുത്. കെട്ടുനിറ സമയത്ത് പന്തലില്‍ ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, ഇങ്ങനെ മൂന്ന് വിഗ്രഹങ്ങളോ ഫോട്ടോയോ ഉണ്ടായിരിക്കണം. ഗുരുസ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം മുന്‍കെട്ടില്‍ നെയ്യ്, തേങ്ങ, കര്‍പ്പൂരം കാണിക്ക, മലര്‍, കദളിപ്പഴം, കല്‍ക്കണ്ടം, മുന്തിരിങ്ങ, വെറ്റില, പാക്ക്, പടിക്കല്‍ ഉടക്കുവാനുള്ള നാളികേരം, മഞ്ഞള്‍പ്പൊടി, തേന്‍, പനിനീര്, ശര്‍ക്കര ഉണ്ട, ഉണക്കലരി, കുരുമുളക് ഇവയും, പിന്‍കെട്ടില്‍ ഭക്തനാവശ്യമായവയും, എരുമേലി ഗണപതിക്കുള്ള തേങ്ങ, മാളികപ്പുറത്ത് ഉരുട്ടുവാനുള്ള തേങ്ങ ഇവയും നിറയ്ക്കണം. എരുമേലിയില്‍ പോകാത്ത ഭക്തര്‍ പമ്ബയില്‍ ആ വഴിപാട് നടത്താം.
നാളികേരം ഉടയ്ക്കല്‍ നാളികേരത്തിന്റെ ചിരട്ട ‘സ്ഥൂല’ ശരീരത്തെയും പരിപ്പ് ‘സൂക്ഷ്മ’ ശരീരത്തെയും ഉള്ളിലുള്ള വെള്ളം കാരണത്തെയും സൂചിപ്പിക്കുന്നു.
അറിഞ്ഞും അറിയാതെയും വാക്കാലോ, പ്രവർത്തിയാലോ, ചിന്തയാലോ നീയാകുന്ന ഈ പ്രപഞ്ചത്തില്‍ വച്ച്‌ ഇന്നുവരെ ഞാൻ ചെയ്തു പോയ സകല വിധപാപങ്ങളും പൊറുത്തു മാപ്പാക്കി എന്റെ ശരീരമാകുന്ന ഈ നാളികേരത്തില്‍ ഉണ്ടാക്കി വച്ച പാപങ്ങളും കർമ്മ ദോഷങ്ങളും ദുരിതങ്ങളും അവിടത്തെ അനുഗ്രഹം കൊണ്ടു അഗ്നിയാല്‍ ഭസ്മമാക്കി തന്നു എന്നെയും നീ,

നീയാം പൊരുളായി മാറ്റേണമേ അയ്യനെ .

എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് നാളികേരം ഉടക്കേണ്ടത്.

മല കയറല്‍

പമ്ബാഗണപതിയേയും സമസ്ത ദേവീ ദേവന്മാരെയും വണങ്ങി ഭഗവാന്റെ ഭൂതഗണങ്ങ ളോടും അനുവാദം വാങ്ങി വനയാത്ര തുടങ്ങണം. പമ്ബയില്‍ പന്തളത്ത് രാജാവിനേയും കാണണം. ശബരിപീഠത്തില്‍ കര്‍പ്പൂരം കത്തിക്കണം. കന്നിക്കാര്‍ അപ്പാച്ചിക്കുഴിയില്‍ അരിയുണ്ട എറിയണം. ശരംകുത്തിയില്‍ ശരം നിക്ഷേപിക്കണം. സന്നിധാനത്ത് ചെന്ന് ഭഗവല്‍ ദര്‍ശനം കിട്ടുന്ന മാത്രയില്‍ ഭക്തനും ഭഗവാനും ഒന്നാകുന്നു.
അതാണ് തത്വമസി.

വ്രതം അവസാനിപ്പിക്കുമ്ബോള്‍

ശബരിമല ദർശനം കഴിഞ്ഞു തിരിച്ചെത്തിയാല്‍ അപ്പോള്‍ത്തന്നെ വ്രതം അവസാനിപ്പിക്കാം. അയ്യപ്പൻ തിരിച്ചു വീട്ടിലേക്ക് വരുമ്ബോള്‍ നിലവിളക്ക് കൊളുത്തി വച്ച്‌ കുടുംബാംഗങ്ങള്‍ ശരണം വിളിയോടെ എതിരേല്‍ക്കണം . പൂജാമുറിയില്‍ കെട്ടു താങ്ങിയതിനു ശേഷം ശരീര ശുദ്ധി വരുത്തിയിട്ടാണ് മാല ഊരേണ്ടത്.
മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.
മാല ഊരുന്നതിനുള്ള മന്ത്രം

‘അപൂര്‍വ്വമചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃ മുദ്രാത്വകാദേവ
ദേഹിമേ വ്രതമോചനം’

ഈ മന്ത്രം ജപിച്ചു ശരണം വിളിയോടെ മാല ഊരാം . ചിലയിടങ്ങളില്‍ നാളികേരം ഉടക്കാറുമുണ്ട്.

മോഷണത്തിന് ആറ് മാസം മുമ്ബ് തന്നെ ഇവര്‍ ക്യാമ്ബ് ചെയ്ത സ്ഥലത്ത് നിന്നും മാറും. പിന്നീട് മടങ്ങിയെത്തി കവര്‍ച്ച നടത്തും, സന്തോഷ് കുറുവ സംഘത്തിലെ അംഗംVM TV NEWS CHANNEL EXCLUSIVE

ആലപ്പുഴ: മണ്ണഞ്ചേരിയിലെ മോഷണ കേസില്‍ അറസ്റ്റിലായ കുറുവ സംഘത്തില്‍പ്പെട്ട സന്തോഷ്‌ സെല്‍വത്തെ കസ്റ്റഡിയില്‍ വാങ്ങാൻ അന്വേഷണസംഘം.

സന്തോഷ് കുറുവ സംഘത്തിലെ അംഗമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു, സംഘത്തെ പറ്റി കൂടുതല്‍ അറിയാൻ ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്ന് അന്വേഷണസംഘം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ഇന്നലെ മജിസ്ട്രേറ്റിനു മുൻപില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയുടെ നെഞ്ചില്‍ ഉണ്ടായിരുന്ന പച്ച കുത്തലാണ് അന്വേഷണ സംഘത്തിന് ഇയാളെ പിടികൂടാൻ സഹായമായത്.

കേരളത്തില്‍ മാത്രം ഇയാളുടെ പേരില്‍ എട്ട് കേസുകള്‍ ഉണ്ട്.ഈ കേസുകളെ കുറിച്ചെല്ലാം പോലിസ് അന്വേഷിക്കുന്നുണ്ട്. കുറുവാ സംഘത്തില്‍പ്പെട്ട 14 പേരാണ് കേരളത്തിലെത്തിയതെന്നും കേരളത്തിലെ മോഷണത്തിന് പിന്നിലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സന്തോഷില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ നിന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അതേസമയം എറണാകുളം കുണ്ടന്നൂരില്‍ നിന്നും സന്തോഷിനൊപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. ഇയാള്‍ക്ക് കുറുവാ സംഘവുമായുള്ള ബന്ധത്തെപ്പറ്റി പൊലീസ് അന്വേഷിച്ചുവരികയാണ്.

അതിനിടെ എറണാകുളം പറവൂരിലെ മോഷണ ശ്രമങ്ങള്‍ക്ക് പിന്നിലും കുറുവാ സംഘം തന്നെയാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വടക്കന്‍ പറവൂരുലെയും ചേന്ദമംഗലത്തെയും ഏഴ് വീടുകളിലാണ് ഇതുവരെ മോഷണ ശ്രമമുണ്ടായത്. മോഷ്ടാക്കളുടെ കൂടുതല്‍ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജില്ലാ റൂറല്‍ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. രാത്രികാല പെട്രോളിംങിന് പുറമെ ഇന്നു മുതല്‍ ഡ്രോണ്‍ ഉപയോഗിച്ചുളള പരിശോധനയും നടത്തും.

മോഷണം നടത്തേണ്ട വീടുകളെ കുറിച്ച്‌ കൃത്യമായി പഠിച്ച ശേഷം എത്തുന്നവരാണ് കുറുവ സംഘം. പകല്‍ അനുകൂല സാഹചര്യമുള്ള വീടുകള്‍ കണ്ടുവെച്ച്‌ രാത്രി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഉരല്‍ നിര്‍മാണം, ചൂല്‍ വില്‍പ്പന, ഭിക്ഷാടനം, ആക്രിപെറുക്കല്‍, ധനസഹായ ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി കുറുവ സംഘത്തിലെ സ്ത്രീകളുടെ സംഘം വീടുകളില്‍ കയറിയിറങ്ങും. തുടര്‍ന്ന് ഒരു വര്‍ഷത്തോളം കാത്തിരുന്ന ശേഷം മോഷണം നടത്തും.

മോഷണത്തിന് ആറ് മാസം മുമ്ബ് തന്നെ ഇവര്‍ ക്യാമ്ബ് ചെയ്ത സ്ഥലത്ത് നിന്നും മാറും. പിന്നീട് മടങ്ങിയെത്തി കവര്‍ച്ച നടത്തുന്നതാണ് കുറുവ സംഘത്തിന്റെ രീതി. ഇവര്‍ ക്യാമ്ബ് ചെയ്ത സ്ഥലത്ത് നിന്ന് 10 കിലോമീറ്ററെങ്കിലും മാറിയായിരിക്കും കവര്‍ച്ച നടത്തുക. മദ്യപിച്ചായിരിക്കും കുറുവ സംഘം മോഷണത്തിനെത്തുന്നത്. കണ്ണുകള്‍ മാത്രം പുറത്ത് കാണാവുന്ന തരത്തില്‍ തോര്‍ത്ത് തലയില്‍ കെട്ടും. ഷര്‍ട്ട് ധരിക്കില്ല. നിക്കറോ, മുണ്ടോ ആയിരിക്കും വേഷം.

ശരീരമാസകലം എണ്ണയും കരിയും തേക്കും. മോഷ്ടിക്കുന്നതിനിടയില്‍ പിടിക്കപ്പെട്ടാല്‍ പെട്ടെന്ന് പിടിവിടാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ കുറുവ സംഘത്തെ നരിക്കുറുവയെന്നാണ് വിളിക്കുന്നത്. കമ്ബം, ബോഡിനായ്‌ക്കന്നൂര്‍, കോയമ്ബത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളാണ് ഇവരുടെ കേന്ദ്രം. എന്നാല്‍ ഇക്കൂട്ടര്‍ നന്നായി മലയാളം സംസാരിക്കും. മോഷണം നടത്തുന്ന സ്ഥലത്ത് മലയാളം മാത്രമേ സംസാരിക്കുകയുള്ളു. മോഷണത്തില്‍ നിന്നും ഇവരെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീടുകള്‍ നല്‍കിയെങ്കിലും ഇപ്പോഴും ഇവര്‍ ഷെഡുകളിലാണ് താമസിക്കുന്നത്.

മോഷണത്തിന് ആറ് മാസം മുമ്ബ് തന്നെ ഇവര്‍ ക്യാമ്ബ് ചെയ്ത സ്ഥലത്ത് നിന്നും മാറും. പിന്നീട് മടങ്ങിയെത്തി കവര്‍ച്ച നടത്തും, സന്തോഷ് കുറുവ സംഘത്തിലെ അംഗം VM TV NEWS CHANNEL

ആലപ്പുഴ: മണ്ണഞ്ചേരിയിലെ മോഷണ കേസില്‍ അറസ്റ്റിലായ കുറുവ സംഘത്തില്‍പ്പെട്ട സന്തോഷ്‌ സെല്‍വത്തെ കസ്റ്റഡിയില്‍ വാങ്ങാൻ അന്വേഷണസംഘം.

സന്തോഷ് കുറുവ സംഘത്തിലെ അംഗമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു, സംഘത്തെ പറ്റി കൂടുതല്‍ അറിയാൻ ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്ന് അന്വേഷണസംഘം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ഇന്നലെ മജിസ്ട്രേറ്റിനു മുൻപില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയുടെ നെഞ്ചില്‍ ഉണ്ടായിരുന്ന പച്ച കുത്തലാണ് അന്വേഷണ സംഘത്തിന് ഇയാളെ പിടികൂടാൻ സഹായമായത്.

കേരളത്തില്‍ മാത്രം ഇയാളുടെ പേരില്‍ എട്ട് കേസുകള്‍ ഉണ്ട്.ഈ കേസുകളെ കുറിച്ചെല്ലാം പോലിസ് അന്വേഷിക്കുന്നുണ്ട്. കുറുവാ സംഘത്തില്‍പ്പെട്ട 14 പേരാണ് കേരളത്തിലെത്തിയതെന്നും കേരളത്തിലെ മോഷണത്തിന് പിന്നിലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സന്തോഷില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ നിന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അതേസമയം എറണാകുളം കുണ്ടന്നൂരില്‍ നിന്നും സന്തോഷിനൊപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. ഇയാള്‍ക്ക് കുറുവാ സംഘവുമായുള്ള ബന്ധത്തെപ്പറ്റി പൊലീസ് അന്വേഷിച്ചുവരികയാണ്.

അതിനിടെ എറണാകുളം പറവൂരിലെ മോഷണ ശ്രമങ്ങള്‍ക്ക് പിന്നിലും കുറുവാ സംഘം തന്നെയാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വടക്കന്‍ പറവൂരുലെയും ചേന്ദമംഗലത്തെയും ഏഴ് വീടുകളിലാണ് ഇതുവരെ മോഷണ ശ്രമമുണ്ടായത്. മോഷ്ടാക്കളുടെ കൂടുതല്‍ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജില്ലാ റൂറല്‍ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. രാത്രികാല പെട്രോളിംങിന് പുറമെ ഇന്നു മുതല്‍ ഡ്രോണ്‍ ഉപയോഗിച്ചുളള പരിശോധനയും നടത്തും.

മോഷണം നടത്തേണ്ട വീടുകളെ കുറിച്ച്‌ കൃത്യമായി പഠിച്ച ശേഷം എത്തുന്നവരാണ് കുറുവ സംഘം. പകല്‍ അനുകൂല സാഹചര്യമുള്ള വീടുകള്‍ കണ്ടുവെച്ച്‌ രാത്രി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഉരല്‍ നിര്‍മാണം, ചൂല്‍ വില്‍പ്പന, ഭിക്ഷാടനം, ആക്രിപെറുക്കല്‍, ധനസഹായ ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി കുറുവ സംഘത്തിലെ സ്ത്രീകളുടെ സംഘം വീടുകളില്‍ കയറിയിറങ്ങും. തുടര്‍ന്ന് ഒരു വര്‍ഷത്തോളം കാത്തിരുന്ന ശേഷം മോഷണം നടത്തും.

മോഷണത്തിന് ആറ് മാസം മുമ്ബ് തന്നെ ഇവര്‍ ക്യാമ്ബ് ചെയ്ത സ്ഥലത്ത് നിന്നും മാറും. പിന്നീട് മടങ്ങിയെത്തി കവര്‍ച്ച നടത്തുന്നതാണ് കുറുവ സംഘത്തിന്റെ രീതി. ഇവര്‍ ക്യാമ്ബ് ചെയ്ത സ്ഥലത്ത് നിന്ന് 10 കിലോമീറ്ററെങ്കിലും മാറിയായിരിക്കും കവര്‍ച്ച നടത്തുക. മദ്യപിച്ചായിരിക്കും കുറുവ സംഘം മോഷണത്തിനെത്തുന്നത്. കണ്ണുകള്‍ മാത്രം പുറത്ത് കാണാവുന്ന തരത്തില്‍ തോര്‍ത്ത് തലയില്‍ കെട്ടും. ഷര്‍ട്ട് ധരിക്കില്ല. നിക്കറോ, മുണ്ടോ ആയിരിക്കും വേഷം.

ശരീരമാസകലം എണ്ണയും കരിയും തേക്കും. മോഷ്ടിക്കുന്നതിനിടയില്‍ പിടിക്കപ്പെട്ടാല്‍ പെട്ടെന്ന് പിടിവിടാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ കുറുവ സംഘത്തെ നരിക്കുറുവയെന്നാണ് വിളിക്കുന്നത്. കമ്ബം, ബോഡിനായ്‌ക്കന്നൂര്‍, കോയമ്ബത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളാണ് ഇവരുടെ കേന്ദ്രം. എന്നാല്‍ ഇക്കൂട്ടര്‍ നന്നായി മലയാളം സംസാരിക്കും. മോഷണം നടത്തുന്ന സ്ഥലത്ത് മലയാളം മാത്രമേ സംസാരിക്കുകയുള്ളു. മോഷണത്തില്‍ നിന്നും ഇവരെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീടുകള്‍ നല്‍കിയെങ്കിലും ഇപ്പോഴും ഇവര്‍ ഷെഡുകളിലാണ് താമസിക്കുന്നത്.

ഇതുപോലൊരു മനുഷ്യനെ കാണാനാകുമോ?’; പന്ത് മുഖത്തുവീണ് കരഞ്ഞ യുവതിയെ നേരിട്ടെത്തി ആശ്വസിപ്പിച്ച്‌ സഞ്ജു VM TV NEWS CHANNEL

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20 മത്സരത്തില്‍ സിക്സര്‍ മുഖത്തുപതിച്ച്‌ പരുക്കേറ്റ ആരാധികയെ നേരില്‍ക്കണ്ട് ആശ്വസിപ്പിച്ച്‌ മലയാളി താരം സഞ്ജു സാംസണ്‍.

പന്ത് മുഖത്തുപതിച്ച്‌ പരുക്കേറ്റതിനേത്തുടര്‍ന്ന് ഐസ്പായ്ക്കും മുഖത്തുവച്ച്‌ കണ്ണീരണിഞ്ഞ് നില്‍ക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇതിനു പിന്നാലെയാണ്, ആരാധികയെ നേരില്‍ക്കണ്ട് സഞ്ജു സംസാരിക്കുന്ന വിഡിയോ പുറത്ത് വന്നത്. പിന്നാലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ട്രിസ്റ്റന്‍ സ്റ്റബ്സ് എറിഞ്ഞ പത്താം ഓവറിലെ രണ്ടാം പന്തിലാണ് സഞ്ജുവിന്റെ സിക്സര്‍ യുവതിയുടെ കവിളില്‍ കൊണ്ടത്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ അടുത്ത പന്തില്‍ സഞ്ജു വീണ്ടും സിക്സര്‍ അടിക്കുകയായിരുന്നു.

ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെ പന്ത് ഗാലറിയിലേക്ക്. ഗാലറിയുടെ കൈവരിയില്‍ തട്ടിയ പന്ത് സുരക്ഷാ ജീവനക്കാരന്റെ മുകളിലൂടെ യുവതിയുടെ മുഖത്ത് പതിച്ചു.

പന്തു മുഖത്തു പതിച്ചതിന്റെ വേദനയില്‍ യുവതി കരഞ്ഞതോടെ ഇവര്‍ക്ക് സമീപത്തുനിന്നും ആരോ ഐസ് പായ്ക്ക് എത്തിച്ചുകൊടുത്തു. ഈ ഐസ്‌ക്യൂബ് മുഖത്ത് ചേര്‍ത്ത്പിടിച്ച്‌ കണ്ണീരോടെ ഇരിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ മത്സരം സംപ്രേക്ഷണം ചെയ്ത ചാനലും കാണിക്കുന്നുണ്ടായിരുന്നു. പിന്നാലെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇതിനിടെ എന്തെങ്കിലും പറ്റിയോ എന്ന് സഞ്ജു ആംഗ്യത്തിലൂടെ ചോദിച്ചിരുന്നു.

മത്സരം അവസാനിച്ചതിനു പിന്നാലെയാണ് സഞ്ജു ആരാധികയെ കാണാനെത്തിയത്. യുവതിയെ കാണാനെത്തിയ സഞ്ജുവിനെ, ആരാധകര്‍ പൊതിയുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒട്ടേറെ ആരാധകര്‍ സഞ്ജുവിനൊപ്പം സെല്‍ഫിയെടുക്കുന്നുമുണ്ട്.

ഇതിനിടെയാണ് യുവതിയുമായി സഞ്ജു സംസാരിക്കുന്നത്. പരുക്കേറ്റ ആരാധികയെ മത്സരത്തിനു പിന്നാലെ തന്നെ നേരിട്ടെത്തി ആശ്വസിപ്പിച്ച സഞ്ജുവിന്റെ പ്രവൃത്തിയെ പുകഴ്ത്തി ഒട്ടേറെ ആരാധകരാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്. ഇതുപോലെ ഒരു മനുഷ്യനെ കാണാനാകുമോ എന്നാണ് ആരാധകരിലൊരാള്‍ കുറിച്ചത്.

ടിടിഇ ഇല്ല , ടിക്കറ്റ് വേണ്ട , ഒരു രൂപ പോലും ചിലവില്ല : ഇന്ത്യയിലെ ഈ ട്രെയിനില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യാം VM TV NEWS EXCLUSIVE

ദിവസം 13000 ത്തിലേറെ ട്രെയിനുകള്‍ ഇന്ത്യയില്‍ ഉടനീളമുള്ള ട്രാക്കുകളിലൂടെ സർവീസ് നടത്തുന്നുണ്ട്. ഇവയില്‍ പലതിലും ടിക്കറ്റിലാതെ യാത്ര ചെയ്യുന്നവരുമുണ്ട് .

ചിലർക്കെങ്കിലും ടിടി ഇ മാരുടെ പിഴയൊടുക്കാനുള്ള നിർദേശം ലഭിക്കാറുമുണ്ട് . എന്നാല്‍ ടിക്കറ്റ് വേണ്ടാതെ സൗജന്യമായി യാത്ര ചെയ്യാൻ കഴിയുന്ന ട്രെയിനും ഇന്ത്യയിലുണ്ട്.ഈ ട്രെയിനില്‍ നിങ്ങളുടെ ടിക്കറ്റ് പരിശോധിക്കാൻ ആരും വരില്ല. സ്റ്റേഷനില്‍ ഇറങ്ങിയാലും ആരും ടിക്കറ്റ് ചോദിക്കില്ല.

. കഴിഞ്ഞ 75 വർഷമായി ഈ തീവണ്ടി ജനങ്ങള്‍ക്ക് സൗജന്യ യാത്ര നല്‍കുന്നുണ്ട് .പാണ്ഡബിനും ഹിമാചല്‍ പ്രദേശിനുമിടയില്‍ ഓടുന്ന ഈ ട്രെയിനിന്റെ പേര് ഭക്ര-നംഗല്‍ ട്രെയിൻ എന്നാണ്. ഈ ട്രെയിനില്‍ യാത്ര ചെയ്യാൻ ഒരു രൂപ പോലും നല്‍കേണ്ടതില്ല. ഈ ട്രെയിൻ പഞ്ചാബിനും ഹിമാചല്‍ പ്രദേശിനും ഇടയില്‍ 13 കിലോമീറ്റർ സഞ്ചരിക്കുന്നു.

30 മിനിറ്റ് സമയമാണ് ഇത്രയും ദൂരം യാത്രചെയ്യാൻ വേണ്ടത്. എല്ലാദിവസവും രാവിലെ 7.05-ന് നംഗല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 8.20-ന് ഭക്രയില്‍ എത്തും. വൈകുന്നേരം 3.05-നാണ് മറ്റൊരു ട്രിപ്പുള്ളത്. ഇത് 4.20 ആകുമ്ബോഴേക്ക് ഭക്രയിലെത്തും. ഇന്ത്യന്‍ റെയില്‍വേയുടെ മേല്‍നോട്ടത്തിലല്ല, ഭക്ര ബീസ് മാനേജ്‌മെന്റ് ബോര്‍ഡ് ആണ്‌ ഈ റെയില്‍വേ സര്‍വീസ് നടത്തുന്നത്.

ഹിമാചല്‍ പ്രദേശിന്റെയും പഞ്ചാബിന്റെയും അതിർത്തിയില്‍ നിർമ്മിച്ചിരിക്കുന്ന ഭക്ര-നംഗല്‍ അണക്കെട്ട് കാണാൻ ആളുകള്‍ ഈ ട്രെയിനില്‍ യാത്ര ചെയ്യാറുണ്ട് . സത്‌ലജ് നദിയ്‌ക്ക് മുകളിലൂടെയും ശിവാലിക് മലനിരകളിലൂടെയും ട്രെയിൻ കടന്നുപോകുന്നു. ഇവിടുത്തെ മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ കാണാൻ ധാരാളം വിനോദസഞ്ചാരികള്‍ ഈ ട്രെയിനില്‍ സഞ്ചരിക്കുന്നുണ്ട്. നിരവധി ബോളിവുഡ് സിനിമാ ഷൂട്ടിംഗുകളും ഇതില്‍ നടന്നു.ഈ ട്രെയിൻ മൂന്ന് ടണലുകളും ആറ് സ്റ്റേഷനുകളും താണ്ടിയാണ് കടന്നുപോകുന്നത്. ഇന്നും ദിവസവും 800 പേരാണ് ഈ ട്രെയിനില്‍ യാത്ര ചെയ്യുന്നത്.

കേരളത്തിലെ ഇറച്ചിക്കോഴികളില്‍ മരുന്ന് പോലും ഫലിക്കാത്ത സൂക്ഷ്മജീവികള്‍! ഐ.സി.എം.ആറിന്റെ ഞെട്ടിക്കുന്ന കണ്ടെത്തല്‍ VM TV NEWS CHANNEL

കേരളത്തിലും തെലങ്കാനയിലും വില്‍ക്കുന്ന ഇറച്ചിക്കോഴികളില്‍ മരുന്നുകളെപ്പോലും അതിജീവിക്കുന്ന സൂക്ഷ്മജീവികളുടെ സാന്നിധ്യം കണ്ടെത്തി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എം.ആര്‍).

ആന്റിബയോട്ടിക് പ്രതിരോധം എന്ന പേരില്‍ അറിയപ്പെടുന്ന ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍) ബാക്ടീരിയകളുടെ ജീന്‍ പ്രൊഫൈലാണ് ഇവയില്‍ കണ്ടെത്തിയത്. വാണിജ്യാടിസ്ഥാനത്തിലുള്ള കോഴിവളര്‍ത്തല്‍ ആരംഭിച്ചതോടെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചതാണ് വില്ലനായത്. ഐ.സി.എം.ആറിന് കീഴില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ ഡ്രഗ് സേഫ്റ്റി ഡിവിഷന്‍ നടത്തിയ പഠനത്തിലാണ് ഇത് വെളിപ്പെട്ടത്.

ആരോപണം നേരത്തെയും, തെളിഞ്ഞത് ആദ്യം

തെക്കേ ഇന്ത്യയിലെ ഇറച്ചിക്കോഴികളില്‍ അതിമാരക ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി നേരത്തെയും ആരോപണമുണ്ടെങ്കിലും ഇപ്പോഴാണ് ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കുന്നത്. പഠനത്തിന്റെ ആവശ്യത്തിന് മധ്യ-തെക്കേ ഇന്ത്യയില്‍ നിന്നും സാമ്ബിളുകള്‍ ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗ്രാം നെഗറ്റീവ്, അനോര്‍ബിക് സ്പീഷിസുകളുടെ സാന്നിധ്യം കണ്ടെത്തി. ഏറ്റവും അപകടകാരികളാണ് ഗ്രാം നെഗറ്റീവ് വിഭാഗത്തിലുള്ളത്. മരുന്നുകളെ പ്രതിരോധിക്കാനുള്ള ബാഹ്യചര്‍മമുള്ളവയാണിവ. ഇവക്ക് ആന്റിബയോട്ടിക് പ്രതിരോധം കൂടി ആര്‍ജിക്കാനായാല്‍ സ്ഥിതി ഗുരുതരമാകും. ന്യൂമോണിയ, കോളറ, ഭക്ഷ്യവിഷബാധ തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നതിനുള്ള ചികിത്സക്ക് ഇത് കനത്ത വെല്ലുവിളിയാണ്. ആന്റിബയോട്ടിക് പ്രതിരോധമെന്ന് അറിയപ്പെടുന്ന ഈ അവസ്ഥക്കെതിരെ ആരോഗ്യ വകുപ്പ് തീവ്രയജ്ഞം നടത്തുന്നതിനിടെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്.

കണ്ടെത്തിയത് മാരക ബാക്ടീരിയകള്‍

ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന ഗുരുതര സ്വഭാവത്തിലുള്ള പകര്‍ച്ച രോഗാണുക്കളായ (High Priority Pathogens) ഇ.കോളി, ക്ലോസ്റ്റിറിഡിയം പെര്‍ഫ്രിന്‍ജെന്‍സ്, ക്ലെബ്‌സില്ല ന്യൂമോണിയ സ്റ്റഫൈലോകോക്കസ് ഓറിയസ്, എന്റെറോകോക്കസ് ഫൈക്കാലിസ് തുടങ്ങിയവയും ഇറച്ചിക്കോഴികളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂമോണിയക്ക് കാരണമാകുന്ന രോഗാണുവാണ് ക്ലെബ്‌സില്ല ന്യൂമോണിയ സ്റ്റഫൈലോകോക്കസ് ഓറിയസ്. ഇ.കോളി വയറിളക്കത്തിന് കാരണമാകുന്നു. ത്വക്ക് രോഗം, മൂത്രാശയ അണുബാധ, ഉദരസംബന്ധമായ അണുബാധ തുടങ്ങിയവക്ക് കാരണമാകുന്ന രോഗാണുക്കളും ഇതിലുണ്ട്.

എന്താണ് ആന്റിബയോട്ടിക് പ്രതിരോധംബാക്ടീരിയ, വൈറസ്, ഫംഗസ്, പരാദങ്ങള്‍ തുടങ്ങിയ സൂക്ഷ്മജീവികള്‍ ജീവകോശങ്ങളെ ആക്രമിക്കുമ്ബോഴാണ് മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലും രോഗമുണ്ടാകുന്നത്. ഇവയെ ചെറുക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ് ആന്റി ബയോട്ടിക് എന്നറിയപ്പെടുന്ന ആന്റി മൈക്രോബിയല്‍ മരുന്നുകള്‍. കാലക്രമത്തില്‍ ഈ മരുന്നുകളെ ചെറുക്കാനുള്ള കഴിവ് രോഗാണുക്കള്‍ ആര്‍ജിക്കുന്ന അവസ്ഥയാണ് ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് (എ.എം.ആര്‍). 2019ല്‍ ഈ രോഗാവസ്ഥ മൂലം 12.7 ലക്ഷം ആളുകള്‍ മരിച്ചെന്നാണ് കണക്ക്. 2050 എത്തുമ്ബോള്‍ ആഗോളതലത്തില്‍ ഒരു കോടിയാളുകള്‍ ഇത്തരത്തില്‍ മരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നവംബര്‍ 18 മുതല്‍ 24 വരെയുള്ള തീയതികളിലാണ് ലോക ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവത്കരണ വാരമായി ലോകാരോഗ്യ സംഘടന ആചരിക്കുന്നത്.

കൂടുതലും തെക്കന്‍ ജില്ലകളില്‍

രാജ്യത്തിന്റെ തെക്കന്‍ മേഖലകളിലെ ഇറച്ചിക്കോഴികളിലാണ് എ.എം.ആര്‍ ജീനുകളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്. കേരളത്തെ മൂന്ന് മേഖലകളായി തിരിച്ചാണ് സാമ്ബിളുകള്‍ ശേഖരിച്ചത്. ഇതില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകള്‍ ഉള്‍പ്പെട്ട തെക്കന്‍ മേഖലയിലാണ് ഇത്തരം ബാക്ടീരയകളുടെ സാന്നിധ്യം കൂടുതലായി സ്ഥിരീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഹന്നമോള്‍ വയസറിയിച്ചു, കല്യാണം വേണ്ടെന്നാണ് തീരുമാനം- സലിം കോടത്തൂര്‍

മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ പങ്കിട്ട വീഡിയോ ശ്രദ്ധേയമാകുന്നു. ഹന്ന മോള്‍ വലിയ കുട്ടിയായി എന് വിശേഷമാണ് താരം പങ്കിട്ടിരിക്കുന്നത്.

ഒന്‍പതു പത്തു വയസ്സ് ഒക്കെ ആകുമ്ബോള്‍ പെണ്‍കുട്ടികള്‍ വയസ് അറിയുന്നില്ലല്ലോ എന്നൊരു ആധി എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാവും. അതുപോലൊരു ടെന്‍ഷന്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു.

പക്ഷേ അത് ആവേണ്ട കറക്റ്റ് പ്രായത്തില്‍ തന്നെ ആയിരിക്കുകയാണ്. ഞങ്ങളുടെ മനസ്സില്‍ ഹനമോള്‍ ചെറിയ കുട്ടി തന്നെയാണ്, അല്ലാതെ വലിയ കുട്ടിയോന്നുമല്ല. പ്രോഗ്രാമിന് പോകുമ്ബോഴും എല്ലാവരും ഹന്ന മോളെ കുറിച്ച്‌ ചോദിക്കാറുണ്ട്. അവരോടും ഈ വിശേഷം പറയുമ്ബോള്‍ ഹന്നമോള്‍ ചെറിയ കുട്ടി തന്നെ ആണെന്നാണ് അവരുടെ അഭിപ്രായം.

ഇനി ഇത് കഴിഞ്ഞിട്ട് വേണം ഹന്ന മോളുടെ കല്യാണം നടത്താന്‍. പക്ഷേ അതിനോട് താല്പര്യം ഇല്ലെന്നാണ് അവള്‍ പറയുന്നത്. അതിന്റെ കാരണം എന്താണെന്ന് ചോദിച്ചാല്‍ ഉപ്പാനെ നോക്കാന്‍ വേണ്ടി കല്യാണം കഴിക്കില്ലെന്നാണ് അവള്‍ പറയുന്നത്. എങ്കിലും ആ സമയമാകുമ്ബോള്‍ അടിപൊളി ഒരു ചെക്കനെ കണ്ടെത്തി കല്യാണം കഴിപ്പിക്കുമെന്ന് സലീം പറയുന്നു.

ഒരു മണവാട്ടിയെ പോലെ ഹന്ന മോളെ സുന്ദരിയാക്കി, ഒപ്പനയുടെ അകമ്ബടിയോട് കൂടിയാണ് ആനയിച്ച്‌ കൊണ്ട് വന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മധരും കൊടുത്തും സമ്മാനങ്ങളുമൊക്കെ നല്‍കിയാണ് ഈ ചടങ്ങ് മനോഹരമാക്കിയത്. അവള്‍ക്ക് കിട്ടിയ സമ്മാനങ്ങളുമായി പുതിയ വീഡിയോയുമായി വരാമെന്നാണ് താരം പറയുന്നത്.