സബ് രജിസ്റ്റർ ഓഫീസുകളിൽ വൻ ക്രമക്കേടെന്ന് സമഗ്ര അന്വേഷണം വേണമെന്ന്

അന്തരിച്ച എലിസബത്ത് രാജ്ഞിക്കുവേണ്ടി ഉംറ നിര്‍വഹിച്ചുവെന്ന് അവകാശപ്പെട്ട് ബാനറുമായി മക്കയിലെത്തിയ യെമന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ ഉംറ നിര്‍വഹിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം വ്യാപകമായതോടെയാണ് സൗദി അധികൃതര്‍ തിരച്ചില്‍ നടത്തി പ്രതിയെ പിടികൂടിയത്. തിങ്കളാഴ്ച മക്കയിലെ മസ്ജിദുല്‍ ഹറമില്‍നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. ‘അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ആത്മാവിനുവേണ്ടിയുള്ള ഉംറ’ എന്നാണ് ബാനറില്‍ എഴുതിയിരുന്നത്. ബാനറുകളും മുദ്രാവാക്യങ്ങളുമായി മക്കയിലേക്ക് വരുന്നതിന് വിലക്കുണ്ട്.

ഉംറയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് ഇയാള്‍ പ്രവര്‍ത്തിച്ചതെന്നും അതിനാലാണ് അറസ്റ്റെന്നും സൗദി അധികൃതര്‍ അറിയിച്ചു.

യുഎസില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 യുകെയിലും വ്യാപിക്കുന്നതായി സ്ഥിരീകരിച്ചു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കനുസരിച്ച് ഓഗസ്റ്റ് മൂന്നാംവാരത്തില്‍ 3.3 ശതമാനം സാംപിളുകളും ബിഎ 4.6 ആണെന്ന് സ്ഥിരീകരിച്ചു.

സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച് യുഎസിലുടനീളമുളള സമീപകാല കേസുകളില്‍ 9 ശതമാനത്തിലധികം ബിഎ 4.6 ആണ്. മറ്റു…

കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സർക്കാർ സഹായിച്ചിട്ടും ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സത്യങ്ങൾ മറച്ചുവച്ചാണ് ചില സംഘടനകളുടെ പ്രചാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു. കെഎസ്ആര്‍ടിസിയെ സ്വയംഭരണാധികാരമുള്ള മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിലെ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

2011-2022 കാലയളവില്‍ മാത്രം 2076 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. എന്നാല്‍, ജീവനക്കാര്‍ക്ക് ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആര്‍ടിസി…

തലസ്ഥാന നഗരിയെ ആവേശത്തിൽ ആക്കി രാഹുൽജി

എ എൻ ഷംസീർ നിയമസഭാ സ്പീക്കർ ആയി സത്യപ്രതിജ്ഞ ചെയ്തു

ഇന്ന് പുതുയുഗപ്പിറവിയുടെ 168 )o വർഷംശ്രീ നാരായണ ഗുരുദേവ ജയന്തി.🙏

അഹന്ത എന്താണെന്ന് എല്ലാർക്കും അറിയാം,എന്നാൽ ഇദന്ത എന്ന് കേട്ടിട്ടുള്ളവർ ചുരുക്കം.ആത്മോപദേശശതക ത്തിൽ ഗുരുദേവൻ രചിച്ച ഈ പദം മലയാള ഭാഷാതനിമക്ക് പൂർണ്ണമായി…

കലാഭവൻമണി സേവനസമിതി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘മണിദേവാലയം’വൃദ്ധസദനത്തിന്റെ രണ്ടാം വാർഷികവും ഓണഘോഷവും ‘മണി അക്ഷരവീടി’ന്റെ ഉദ്ഘാടനവും ചതയദിനമായ ഇന്നലെ വിവിധ കലാപരിപാടികളോടെ നടന്നു. സ്വാഗതം ശ്രീ രാജേഷ് തിരുമേനി(സെക്രട്ടറി, കലാഭവൻമണി സേവനസമിതി)അദ്ധ്യക്ഷൻ ശ്രീ അജിൽ മണിമുത്ത് ( ചെയർമാൻ, കലാഭവൻമണി സേവന സമിതി), മുഖ്യ പ്രഭാഷണം ശ്രീ എൻ,പി സുദർശനൻ (റൈറ്റർ, പബ്ലിക് സ്പീക്കർ, ചെയർമാൻ ഇന്ത്യാന പബ്ലിക് സ്കൂൾ)സാംസ്‌കാരിക സമ്മേളനം, ബഹു: എം. എൽ.എ ശ്രീമതി ഒ എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു.മണി അക്ഷരവീട് ഉദ്ഘാടനം ബഹു:എം. എൽ.എ ശ്രീ വി ശശി,ഓണാഘോഷ പരിപാടി ഉദ്ഘാടനം ശ്രീമതി ജീജ സുരേന്ദ്രൻ( സിനിമ സീരിയൽ താരം).ശ്രീ മണികണ്ഠൻ( ബഹു പ്രതിപക്ഷനേതാവ് ), ശ്രീ സാബു നീലകണ്ഠൻ നായർ( അധ്യാപകൻ),ശ്രീ സത്യൻ ടോൾമുക്ക്, ശ്രീ ഷൈൻരാജ് ആറ്റിങ്ങൽ(ട്രഷറർ, കലാഭവൻമണി സേവന സമിതി) എന്നിവർ ആശംസകൾ രേഖപ്പെടുത്തി.വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ പങ്കെടുത്ത ഈ പരിപാടിയിൽ എസ് എസ് എൽ സി,പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അനുമോദനം, ക്യാൻസർ രോഗികൾക്ക് ധനസഹായം ഓണക്കിറ്റ് വിതരണം, സമ്മാനദാനം കൂടാതെ മണിനാദം അവതരിപ്പിച്ച ‘നിറവാട്ടം’നാടൻ പാട്ടോടുകൂടി സാംസ്‌കാരിക സമ്മേളനം സമാപിച്ചു

മരുന്നുകളുടെ കുറിപ്പടിയില്‍ ജനറിക് പേരുകള്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം. മരുന്ന് കുറിപ്പടിയില്‍ രോഗികള്‍ക്ക് വായിക്കാനാവുന്ന വിധം കൂട്ടക്ഷരമല്ലാതെ ജനറിക് പേര് എഴുതാന്‍ ഡോക്ടര്‍മാര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി.മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശ പ്രകാരം ജനറിക് പേരുകള്‍ എഴുതണമെന്ന് 2014ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അത് പാലിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഇടപെടല്‍.

മനസിലാകും വിധം മരുന്ന് കുറിയ്‌ക്കുക,സര്‍ക്കാര്‍ സംവിധാനത്തിന് പുറത്തുള്ള ഫാര്‍മസികളിലേക്ക് പരമാവധി കുറിപ്പടി നല്‍കാതിരിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ലംഘിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക…

5 ബില്ല്യൺ ഡോളർ ചെലവഴിച്ച് ‘ചന്ദ്രനെ’ നിർമിക്കാനൊരുങ്ങി ദുബായ്. ഒരു കനേഡിയൻ ആർകിടെക്റ്റ് കമ്പനിയാണ് ചന്ദ്രൻ്റെ രൂപത്തിൽ റിസോർട്ട് നിർമിക്കുക. മലബാർ ലൈവ്.735 അടി ഉയരമുള്ള റിസോർട്ടിൻ്റെ നിർമാണം 48 മാസം കൊണ്ട് തീർക്കാനാണ് ലക്ഷ്യം. ‘മൂൺ വേൾഡ് റിസോർട്ട്സ്’ എന്നാവും ഇതിൻ്റെ പേര്. പ്രതിവർഷം 25 ലക്ഷം ആളുകളെയാണ് റിസോർട്ടിൽ പ്രതീക്ഷിക്കുന്നത്. ഉള്ളിൽ നൈറ്റ് ക്ലബ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാവും.

കുറഞ്ഞ ചെലവിൽ സ്പേസ് ടൂറിസം ആഗ്രഹിക്കുന്നവർക്ക് വേണ്ടി ‘ലൂണാർ കോളനി’ എന്ന പേരിൽ സംവിധാനം ഒരുക്കും. സ്കൈ വില്ലാസ് എന്ന പേരിൽ…