സാറേ റോഡിലൊരു നിലവിളക്ക്, ഒരാള്‍പ്പൊക്കമുണ്ട്’; സ്റ്റേഷനിലേക്കൊരു വിളി, അവകാശികളില്ല, അന്വേഷണം തുടങ്ങി പൊലീസ് BREAKING NEWS VM TV

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ ഒരാള്‍ പൊക്കത്തില്‍ നിലവിളക്ക് കണ്ടെത്തിയ സംഭവത്തില്‍ പറവൂർ പൊലീസ് അന്വേഷണം തുടങ്ങി.

ഓടില്‍ നിർമ്മിച്ച നിലവിളക്കിന് 30,000 രൂപയിലേറെ വില വരും. റോഡരികില്‍ ഇത്രയും വലിയ വിളക്ക് എങ്ങനെ വന്നു എന്നതാണ് അത്ഭുതം. ആരും ഇതുവരെ അവകാശം പറഞ്ഞ് സ്റ്റേഷനില്‍ എത്തിയിട്ടുമില്ല.

ഇന്നലെ രാവിലെയാണ് പറവൂർ പൊലീസ് സ്റ്റേഷനിലേക്കൊരു കോള്‍ വന്നത്. ഇട റോഡിന് സമീപത്തായി ഒരാള്‍ പൊക്കത്തിലൊരു നിലവിളക്ക് ഇരിക്കുന്നു സാർ എന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. അങ്ങനെയാണ് ആദം പ്ലാസക്ക് സമീപത്തുള്ള ഇടറോഡിലേക്ക് പൊലീസ് എത്തുന്നത്.

നോക്കുമ്ബോള്‍ അവകാശികള്‍ ആരുമില്ലാതെ ഒറ്റക്കൊരു നിലവിളക്കാണ് പൊലീസ് കണ്ടത്. നിലവിളക്ക് പൊലീസ് ഉദ്യാഗസ്ഥർ ജീപ്പില്‍ കയറ്റാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടർന്നൊരു ഓട്ടോറിക്ഷയില്‍ കയറ്റി നിലവിളക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തലയെടുപ്പോടെ സ്റ്റേഷനിലാണ് ഇപ്പോള്‍ നിലവിളക്കുള്ളത്. ഓടില്‍ നിർമ്മിച്ച നിലവിളക്കിന് 30000 രൂപയിലേറെ വിലയുണ്ട്

തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിച്ചു;അനേകം തവണ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; കുട്ടികളോട് കാട്ടിയത് പ്രാകൃത ഇടപാടുകള്‍; ഹമാസ് തട്ടിക്കൊണ്ടു പോയ ഇസ്രയേലികള്‍ക്ക് സംഭവിക്കുന്നത് പൊട്ടിക്കരഞ്ഞ് വിശദീകരിച്ച്‌ ഇര BFREAKING NEWS VM TV

ജെറുസലേം: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ട് പോയ ഒരു വനിതാ അഭിഭാഷക തനിക്ക് തീവ്രവാദികളില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ കണ്ണീരോടെയാണ് വിവരിച്ചു.

ഇരകളെ തലകീഴാക്കി കെട്ടിത്തൂക്കിയാണ് അവര്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. അനേകം തവണ ഭീകരര്‍ പെണ്‍കുട്ടികളെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായും കുട്ടികളോട് പോലും ഭീകരര്‍ അങ്ങേയറ്റം ക്രൂരമായിട്ടാണ് പെരുമാറിയതെന്നും അവര്‍ വെളിപ്പെടുത്തി.

അഭിഭാഷകയായ അമിത് സൂസന്നയാണ് പരാതിയുമായി ഐക്യരാഷ്ട്രസഭക്ക് മുന്നിലെത്തിയത്. അസുഖമായത് കാരണം കോടതിയില്‍ പോകാതെ വീട്ടില്‍ വിശ്രമിക്കുകയായിരുന്ന തന്നെ ഒരു സംഘം ഹമാസ് ഭീകരര്‍ ആയുധങ്ങളുമായെത്തി തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നാണ് സൂസന്ന പറയുന്നത്. കായികമായി തന്നെ അവരോട് താന്‍ പൊരുതിയെങ്കിലും തന്നെ കീഴ്പ്പെടുത്തി അവര്‍ ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നു. തന്നെ ചുമന്ന് കൊണ്ടാണ് അവര്‍ അതിര്‍ത്തി കടന്നതെന്നും സൂസന്ന പറയുന്നു. 55 ദിവസത്തിന് ശേഷമാണ് മറ്റ് പല ബന്ദികളേയും വിട്ടയച്ച കൂട്ടത്തില്‍ ഇവരേയും വിട്ടയച്ചത്.

കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രരക്ഷാ സമിതിയില്‍ അങ്ങേയറ്റം വികാരഭരിതയായിട്ടാണ് അവര്‍ ഹമാസ് തടവറയിലെ തന്റെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പങ്ക് വെച്ചത്. തന്നെ ഒരു മുറിയില്‍ ചങ്ങലക്കിട്ട് ഒറ്റക്കാണ് പാര്‍പ്പിച്ചിരുന്നതെന്നും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോകാന്‍ പോലും ഭീകരരോട് കരഞ്ഞ് പറയേണ്ടി വന്നു എന്നും സൂസന്ന വെളിപ്പെടുത്തി. തനിക്ക് കാവല്‍ നിന്ന ഹമാസ് ഭീകരന്‍ പല പ്രാവശ്യം തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് അവര്‍ വ്യക്തമാക്കി.

കുളിക്കാന്‍ പോയാലും തനിക്ക് നേരേ അയാള്‍ തോക്ക് ചൂണ്ടി നില്‍ക്കുമായിരുന്നു എന്നും സൂസന്ന കൂട്ടിചേചര്‍ത്തു. ആരുടേയും കൂട്ടില്ലാതെ ഒറ്റക്ക് കഴിഞ്ഞിരുന്ന തന്നോട് ഈ ഭീകരര്‍ അങ്ങേയറ്റം മോശമായിട്ടാണ് പെരുമാറിയതെന്ന് അവര്‍ അറിയിച്ചു. കുറേ ദിവസങ്ങള്‍ക്ക് ശേഷം തന്നെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോയി. അവിടെ നേരത്തേ അനുഭവിച്ചതിനേക്കാള്‍ ക്രൂരതകളാണ് തനിക്ക് നേരിടേണ്ടി വന്നത്.

തലകീഴാക്കിയിട്ടാണ് ഹമാസ് ഭീകരര്‍ തങ്ങളെ മര്‍ദ്ദിച്ചിരുന്നതെന്നും സൂസന്ന കണ്ണീരോടെ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ഹമാസിന്റെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്ന് സൂസന്ന ആവശ്യപ്പെട്ടു.

ഒന്നരവര്‍ഷമായി ഈ മലയാളി ദമ്ബതികള്‍ ഇന്ത്യന്‍ റോഡുകളിലാണ്; ഒപ്പം വളര്‍ത്തു നായയും, താണ്ടിയത് 45,000 കിലോമീറ്റര്‍ VM TV BREAKING NEWS

ഉയര്‍ന്ന ശമ്ബളമുള്ള ജോലി, വലിയവീട്, ആഡംബര കാര്‍, സുഖപ്രദമായ ജീവിതം. സമൂഹം പലപ്പോഴും വിജയത്തെ നിര്‍വചിക്കുന്നത് ഇങ്ങിനെയൊക്കെയാണ്.

എന്നാല്‍ യുവ ദമ്ബതികളായ സംഗീതിനും കാവ്യയ്ക്കും “തികഞ്ഞ ജീവിതം” എന്നത് ഒരു പൊള്ളയായ ആശയമാണ്. പുതിയ നാടും പുതിയ മനുഷ്യരും പുതിയ അനുഭവങ്ങളും പ്രകൃതിയുമായുള്ള ബന്ധവുമൊക്കെയായിരുന്നു അവര്‍ ആഗ്രഹിച്ചത്.

യാത്രയോടുള്ള സ്‌നേഹത്താല്‍ അവര്‍ കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ജോലിയും സുഖജീവിതവും ഉപേക്ഷിച്ച്‌ തങ്ങളുടെ എസ്യുവിയില്‍ ഇന്ത്യന്‍ പര്യവേക്ഷണത്തിന് ഇറങ്ങിത്തിരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി, അവര്‍ 45,000 കിലോമീറ്ററിലധികം യാത്ര ചെയ്യുകയും 2.4 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ‘ലൈഫ് ഓണ്‍ റോഡ്’ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ അവരുടെ യാത്ര രേഖപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഈ കഥ ആരംഭിക്കുന്നത് പാലക്കാട്ടെ പട്ടാമ്ബിയില്‍ നിന്നുമാണ്. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രൊഫഷണലും എംബിഎ ബിരുദധാരിയുമായ സംഗീത് ഡയറി ടെക്നോളജിസ്റ്റായ കാവ്യയെ കണ്ടുമുട്ടിയത് ഹൈസ്‌കൂളില്‍ വച്ചായിരുന്നു. കോളേജുകാലത്ത് യാത്രകളോടുള്ള അവരുടെ അഭിനിവേശം കൂട്ടിവന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ കാലത്തും പുറംനാടുകളിലേയ്ക്കുള്ള യാത്രകളോടുള്ള അവരുടെ പ്രണയം കൂടിക്കൂടിവന്നു.

പഠനം കഴിഞ്ഞ് ഇരുവരും ബെംഗളൂരുവില്‍ ജോലിനേടിയപ്പോള്‍ വാരാന്ത്യ യാത്രകള്‍ പതിവാക്കി. അഞ്ച് വര്‍ഷത്തിലേറെയായി വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും അവര്‍ യാത്ര ചെയ്യുന്നു. ദീര്‍ഘദൂര യാത്രകളും റോഡില്‍ സാധ്യമായ ജീവിതവും കൊടുത്ത അനുഭവസമ്ബത്ത് അവര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും നല്‍കി. കോവിഡിന് ശേഷം ഏകദേശം രണ്ട് വര്‍ഷത്തോളം അവര്‍ തങ്ങളുടെ കാറിലിരുന്നായിരുന്നു ജോലി ചെയ്തത്. എന്നാല്‍ജോലിക്കുശേഷം വൈകുന്നേരം 5 മണിക്ക് ശേഷമുള്ള യാത്ര വെല്ലുവിളി നിറഞ്ഞതായിരുന്നു.

അതോടെ അവര്‍ തങ്ങളുടെ മുഴുവന്‍ സമയ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ച്‌ സ്വതന്ത്രരായി. അഞ്ച് വര്‍ഷത്തിനും ഒന്നിലധികം യാത്രകള്‍ക്കും ശേഷം, അവര്‍ ഇതുവരെ തങ്ങളുടെ ഏറ്റവും വലിയ സാഹസിക യാത്രയ്ക്ക് തയ്യാറായി. തും വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം. അവരുടെ നായ ഡ്രോഗോയ്ക്കൊപ്പം രാജ്യത്തുടനീളമുള്ള ഒരു വര്‍ഷത്തെ യാത്ര.

ഒരു ഫോഴ്സ് ഗൂര്‍ഖ വാങ്ങി അതിനെ അവരുടെ ചെറിയ വീടാക്കി മാറ്റി. ഒരു കാര്‍ ക്യാമ്ബര്‍വാനാക്കി മാറ്റുന്നത് 2-3 ലക്ഷം രൂപ ചിലവാകും, എന്നാല്‍ വെറും 20,000 രൂപയ്ക്ക് ഈ മാറ്റം പൂര്‍ത്തിയാക്കി. എല്ലാ ദിവസവും പുലര്‍ച്ചെ യാത്ര ആരംഭിക്കും. ക്യാമ്ബ് സജ്ജീകരിക്കാന്‍ ഒരു നല്ല സ്ഥലം കണ്ടെത്തുന്നത് വരെ 400-500 കിലോമീറ്ററോളം ഓടിക്കും.

യാത്രകള്‍ അവരെ ഇന്ത്യയിലുടനീളമുള്ള വിദൂര ഗ്രാമങ്ങളിലേക്കും ഇതുവരെ കാണാത്ത ഭൂപ്രദേശങ്ങളിലേക്കും കൊണ്ടുപോയി. അവിടുത്തെ പ്രാദേശിക സംസ്‌കാരം പരിചയപ്പെട്ടു. വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളുമായി ബന്ധപ്പെട്ടു. റോഡിലെ ജീവിതത്തിന്റെ ലാളിത്യം സ്വീകരിച്ചു. ഒരു പോര്‍ട്ടബിള്‍ പവര്‍ സ്റ്റേഷന്‍, അടുക്കള, അവശ്യസാധനങ്ങള്‍, ബാത്ത്‌റൂം ടെന്റ് എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സജ്ജീകരണങ്ങളാണ് യാത്രയ്ക്ക് ഉപയോഗിക്കുക. ഒരു സ്ഥലം കണ്ടെത്തിയാല്‍, അവിടെ ക്യാമ്ബ് ചെയ്യുന്നത് ശരിയാണോ എന്ന് നാട്ടുകാരോട് ചോദിക്കും. അവര്‍ പറയുന്നത് അനുസരിച്ചാണ് ടെന്റ് സ്ഥാപിക്കുക.

പുറത്തു നിന്ന് ഇവര്‍ ഭക്ഷണം കഴിക്കുന്നേയില്ല. എല്ലാ ദിവസവും സ്വയം പാചകം ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. രണ്ട് വര്‍ഷമായി തങ്ങള്‍ പുറത്തെ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് കാവ്യ ബെറ്റര്‍ ഇന്ത്യയോട് പറഞ്ഞു. അതുകൊണ്ട് 200-300 രൂപയാണ് ഇവരുടെ ഒരു ദിവസത്തെ ചെലവ്. ക്യാമ്ബ് സൈറ്റില്‍ നിന്ന് എല്ലാ മാലിന്യങ്ങളും ശേഖരിക്കാനും അടുത്തുള്ള ബിന്നില്‍ സംസ്‌കരിക്കാനും അവര്‍ എപ്പോഴും ഒരു മാലിന്യ ബാഗ് കൂടെ കൊണ്ടുപോകുന്നു. പുറത്തെ ഭക്ഷണം ഇല്ലാത്തതിനാല്‍, പ്ലാസ്റ്റിക് ബോക്‌സുകളും ബാഗുകളും ഒഴിവാക്കാന്‍ കഴിയും.

ഒറ്റ ലക്ഷ്യവുമായി 2 മോഷണസംഘങ്ങള്‍; ഒരാളെ പിടിച്ചത് കട്ടിലിനടിയിലെ അറയില്‍നിന്ന്; ഓപ്പറേഷൻ കേരള പോലീസ് BREAKING NEWS VM TV

രു ലക്ഷ്യംവെച്ച്‌ രണ്ട് മോഷണസംഘങ്ങള്‍ കൊച്ചിയിലെത്തുക. 38 ഫോണുകള്‍ മോഷ്ടിച്ച്‌ മുംബൈയിലേക്കും ഡല്‍ഹിയിലേക്കും മുങ്ങുക.

പിന്നാലെ വിവിധ സംഘങ്ങളായി പോലീസെത്തി സംഘാംഗങ്ങളം പിടികൂടുക. ബോള്‍ഗാട്ടി പാലസില്‍ കഴിഞ്ഞ 6-ന് നടന്ന അലൻ വാക്കപിന്നാമ്ബുറങ്ങള്‍ തേടിയുള്ള പോലീസിന്റെ യാത്ര ഇങ്ങനെ…

ഒക്ടോബർ ആറ് ഉച്ചനേരം. നെടുമ്ബാശ്ശേരിയിലെത്തിയ വിമാനത്തില്‍ മുംബൈ സ്വദേശി സണ്ണി ബോല യാദവ്, ഉത്തർപ്രദേശ് സ്വദേശി ശ്യാം വെല്‍വാള്‍ എന്നിവരടക്കം നാലുപേർ എത്തിച്ചേർന്നു. ഉച്ചയോടെ ഡല്‍ഹിയില്‍നിന്ന് ആദിക് ഉർ റഹ്മാനും വസീം അഹമ്മദും രണ്ട് സുഹൃത്തുക്കളും ട്രെയിൻ മാർഗം എറണാകുളത്ത് എത്തുന്നു.

ഇരു സംഘങ്ങള്‍ക്കും തമ്മില്‍ പരിചയമുണ്ടായിരുന്നില്ലെങ്കിലും ലക്ഷ്യം ഒന്നായിരുന്നു; ബോള്‍ഗാട്ടി പാലസിലെ അലൻ വാക്കർ സംഗീതനിശ. തിരക്കിനിടെ ഫോണുകള്‍ അപഹരിക്കുകയായിരുന്നു സംഘങ്ങളുടെ ലക്ഷ്യം. പരിപാടിക്കുള്ള ടിക്കറ്റ് ഓണ്‍ലൈനിലെടുത്ത് എട്ടുപേരും ഉള്ളില്‍ കയറി.

വൈകീട്ട് ആറുമണിയോടെ സംഗീതനിശ തുടങ്ങി. സംഗീതവിരുന്ന് ചൂടുപിടിച്ചതോടെ വി.ഐ.പി. മേഖലയിലേക്കു കടന്ന സംഘങ്ങള്‍ ഐഫോണുകളുള്‍പ്പെടെ 30 ഫോണുകളാണ് കവർന്നത്. ഡല്‍ഹി സംഘം കൊച്ചിയിലെ ലോഡ്ജില്‍ താമസിച്ച്‌ പിറ്റേന്ന് ട്രെയിനില്‍ മടങ്ങി. ഹോട്ടലില്‍ താമസിച്ച മുംബൈ സംഘം പിറ്റേന്ന് പുലർച്ചെ വിമാനത്തിലും മടങ്ങി.

മുളവുകാട് പോലീസില്‍ പരാതികള്‍ വന്നതോടെ ഞായറാഴ്ച രാത്രിതന്നെ ഫോണ്‍ മോഷണ വിവരം പുറത്തുവന്നു. 38 ഫോണുകളാണ് നഷ്ടപ്പെട്ടത്. ഇത് ആസൂത്രിത മോഷണമാണെന്നും മനസ്സിലായി. സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരം പ്രത്യേക സംഘത്തെ രൂപവത്കരിച്ചു. കൊച്ചിയില്‍ താമസിച്ച്‌ ഷോ ബുക്ക് ചെയ്തവരെക്കുറിച്ച്‌ അന്വേഷണം തുടങ്ങി. നഷ്ടപ്പെട്ട ഫോണുകളുടെ സഞ്ചാരപഥം പരിശോധിച്ചു.

ഒക്ടോബർ ഏഴ് പകല്‍: ഫോണുകളില്‍ ചിലത് പിറ്റേന്ന് രാവിലെ മുംബൈയിലെത്തി. ഇതോടെ വിമാനമാർഗമെത്തിയവരാണ് പിന്നിലെന്നുറപ്പിച്ചു. മറ്റ് ഫോണുകളില്‍ ചിലത് അതിനടുത്ത ദിവസം ഡല്‍ഹിയിലെത്തിയതായും കണ്ടെത്തി. ട്രെയിനിലെത്തിയ സംഘവും പിന്നിലുണ്ടെന്ന് മനസ്സിലായി. ഒരു പോലീസ് ടീം ഡല്‍ഹിക്കും മറ്റൊരു ടീം മുംബൈക്കും പുറപ്പെട്ടു. മുൻപ് സമാനമായ മോഷണം നടന്ന ബെംഗളൂരുവിലെത്തിയും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.

ഒക്ടോബർ 20 വരെയുള്ള അലൻ വാക്കറുടെ ഇന്ത്യയിലെ സംഗീതനിശാ ടൂറിന്റെ വിവരങ്ങള്‍ ശേഖരിച്ചു. പ്രതികള്‍ താമസിച്ച ഹോട്ടല്‍ ബുക്കിങ് രേഖകളും വിമാന യാത്രക്കാരുടെ വിവരങ്ങളും കിട്ടി.

ഉപതെരഞ്ഞെടുപ്പ്: ഒരു മണ്ഡലത്തിലെ വിജയം പ്രവചിച്ച്‌ വെള്ളാപ്പള്ളി നടേശൻ BREAKING NEWS OF THE HOUR VM TV NEWS

ചേർത്തല: ഉപതെരഞ്ഞെടുപ്പില്‍ എസ്.എൻ.ഡി.പി യോഗത്തിന് നിലപാടില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈ തെരഞ്ഞെടുപ്പില്‍ പ്രത്യേക താല്‍പര്യമെടുക്കേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

വയനാട്ടില്‍ ഉറപ്പായും പ്രിയങ്ക ഗാന്ധി ജയിക്കും. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ആര് ജയിക്കുമെന്ന് പ്രവചിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വൻ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ നിന്നും ജയിച്ച്‌ പാർലമെന്‍റിലെത്തിയത്. സി.പി.ഐ നേതാവും എല്‍.ഡി.എഫ് സ്ഥാനാർഥിയുമായ പി.പി. സുനീറിനെ 4.4 ലക്ഷം വോട്ടിനായിരുന്നു രാഹുല്‍ തോല്‍പിച്ചത്. 2024ലെ തെരഞ്ഞെടുപ്പില്‍ രണ്ടാം അംഗത്തിനിറങ്ങിയ രാഹുല്‍ വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞിരുന്നു.

സി.പി.ഐ നേതാവും എല്‍.ഡി.എഫ് സ്ഥാനാർഥിയുമായ ആനി രാജയെ 3,64,422 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. രാഹുലിന് 6,47,445 വോട്ടും ആനി രാജക്ക് 2,83,023 വോട്ടും ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രന് 1,41,045 വോട്ടും ലഭിച്ചു.

അതേസമയം, ഉപതെരഞ്ഞെടുപ്പുകളില്‍ സമദൂര നിലപാട് ആയിരിക്കും സ്വീകരിക്കുകയെന്ന് എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി.

എൻ.എസ്.എസിന് രാഷ്ട്രീയമില്ല. മുമ്ബ് ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു. എന്നാല്‍, ഇപ്പോള്‍ പൂർണമായി സമദൂരം എന്ന സ്വതന്ത്ര നിലപാടാണ് സമുദായത്തിനുള്ളതെന്നും ജി. സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.

സൗമ്യയുടെ സഹോദരനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി BREAKING NEWS OF THE HOUR VM TV NEWS

പാലക്കാട്: ഷൊർണൂരില്‍ ട്രെയിനില്‍ വച്ച്‌ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഷൊർണൂർ കാരക്കാട് മുല്ലക്കല്‍ വീട്ടില്‍ സന്തോഷ് (34) ആണ് മരിച്ചത്. ഒറ്റപ്പാലം തഹസില്‍ദാരുടെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മ സുമതിയും പ്രദേശവാസികളും ചേർന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന സന്തോഷ് പിന്നെ വാതില്‍ തുറന്നിരുന്നില്ലന്ന് അമ്മ പറഞ്ഞു. ഷൊർണൂർ പൊലീസ് എത്തി തുടർന്ന് നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ വച്ച്‌ സൗമ്യ മരിച്ചു. പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് സുപ്രീംകോടതി അത് റദ്ദാക്കി.

വയനാട് കളക്‌ട്രേറ്റിന്റെ വാതിലിലൂടെ ഒളിഞ്ഞു നോക്കി മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ! ഗാന്ധി കുടുംബത്തിലെ കൊച്ചുമകന്റെ പദവി കോണ്‍ഗ്രസ് അദ്ധ്യക്ഷനേക്കാള്‍ മുകളില്‍; വീഡിയോ

BREAKING NEWS OF THE HOUR VM TV NEWS

വയനാട്: പ്രിയങ്ക വാദ്രയുടെ നാമനിർദ്ദേശപ്രതിക സമർപ്പണത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ ഒഴിവാക്കിയതില്‍ വിവാദം പുകയുന്നു.

അമ്മ സോണിയ ഗാന്ധി, സഹോദരന്‍ രാഹുല്‍ , ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെയ്ഹാന്‍ വാദ്ര എന്നിവരാണ് പത്രിക സമർപ്പത്തിന് കളക്‌ട്റുടെ ചേംബറില്‍ ആദ്യം കയറിയത്. കുടുംബം മുഴുവൻ അകത്ത് കയറിയപ്പോള്‍ പാർട്ടിയുടെ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന മല്ലികാർജ്ജുൻ ഖാർഗെ പുറത്ത് നിർത്തിയതാണ് ചർച്ചയാകുന്നത്. കുറെയധികം സമയം കാത്തുനിന്ന ശേഷമാണ് ശേഷമാണ് ഖാർഗെയെ അകത്ത് കയറ്റിയത്.

കളക്‌ട്രേറ്റ് ഹാളിന് പുറത്ത് നിന്ന്, വാതിലിന്റെ ഇടയിലൂടെ ഒളിഞ്ഞു നോക്കുന്ന ഖാർഗെയുടെ ദൃശ്യങ്ങള്‍ ദേശീയ തലത്തില്‍ വ്യാപകമായി പ്രചരിച്ചു. തന്നെ ആരെങ്കിലും അകത്തേക്ക് വിളിക്കുമോ എന്ന് തരത്തില്‍ തികച്ചും നിസ്സഹായനായാണ് ഖാർഗെയെ കാണപ്പെട്ടത്. ചടങ്ങില്‍ ഇടം നല്‍കാത്തത് അദ്ദേഹം ദളിതനായത് കൊണ്ടാണെന്ന വിമർശനമാണ് ഉയരുന്നത്.

ഭര്‍ത്താവിനൊപ്പം ഇരിക്കാൻ സമ്മതിക്കില്ല, സ്ത്രീധനമായി നല്‍കിയത് 10ലക്ഷവും 50 പവനും; പീഡനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി BREAKING NEWS OF THE HOURS VM TV NEWS

നാഗർകോവില്‍: കൊല്ലം സ്വദേശിനിയായ കോളേജ് അദ്ധ്യാപിക നാഗർകോവിലില്‍ ജീവനൊടുക്കി. പിറവന്തൂർ സ്വദേശിനി ശ്രുതിയാണ്(25) തൂങ്ങിമരിച്ചത്.

ശുചീന്ദ്രത്തെ ഭർതൃഗൃഹത്തിലാണ് ജീവനൊടുക്കിയത്.

തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക് ആണ് ശ്രുതിയുടെ ഭർത്താവ്. ആറ് മാസം മുമ്ബായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തെച്ചൊല്ലി കാർത്തിക്കിന്റെ മാതാവ് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. ശ്രുതിയുടെ ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്.

ശ്രുതി അമ്മയോട് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ‘ഭർത്താവിനൊപ്പം ഇരിക്കാൻ പോലും സമ്മതിക്കുന്നില്ല. അടുത്തിരുന്ന് ഭക്ഷണം കഴിക്കാൻ സമ്മതിക്കില്ല. എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു. എന്നോട് ക്ഷമിക്കമ്മേ. ആഭരണങ്ങള്‍ അവർ വാങ്ങിവച്ചു. അത് തിരികെ വാങ്ങണം.’- എന്നാണ് ശ്രുതി പറയുന്നത്.

യുവതിയുടെ പിതാവ് തമിഴ്നാട് ഇലക്‌ട്രിസിറ്റി ബോർഡില്‍ എഞ്ചിനിയറാണെന്നാണ് വിവരം.

ഇതുകൊണ്ട് കുടുംബം തമിഴ്നാട്ടിലേക്ക് മാറിയതായിരുന്നു. പത്ത് ലക്ഷം രൂപ സ്ത്രീധനവും അൻപത് പവൻ സ്വർണവും കാർത്തിക്കിന്റെ കുടുംബത്തിന് നല്‍കിയിരുന്നെന്നാണ് കുടുംബം പറയുന്നത്. സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് യുവതിയെ ഭർതൃമാതാവ് നിരന്തരം പീഡിപ്പിച്ചു. തിരികെ പോകണമെന്നും ഇവർ ആവശ്യപ്പെട്ടു.

വീട്ടുകാരോട് യുവതി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അഡ്ജസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കള്‍ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തില്‍ ശുചീന്ദ്രത്തെ പൊലീസ് കേസെടുത്തിട്ടുണ്ട്. കേസുമായി മുന്നോട്ടുപോകുമെന്ന് കുടുംബം അറിയിച്ചു.

ടൂറിസ്‌റ്റ് ബസുകളില്‍ എത്തിയ അയല്‍ക്കൂട്ട സംഘങ്ങള്‍ തൃശൂരിനെ വിറപ്പിച്ചു, 75 ഇടങ്ങളില്‍ കയറി

തൃശൂർ: സംസ്ഥാനം കണ്ട ഏറ്റവും വലിയ ജിഎസ്ടി റെയ്ഡാണ് കഴിഞ്ഞദിവസം തൃശൂരില്‍ നടന്നത്. ജില്ലയിലെ വിവിധ സ്വർണാഭരണ നിർമ്മാണശാലകളിലായി നടത്തിയ മിന്നല്‍ റെയ്‌ഡില്‍ 104 കിലോ സ്വർണം പിടികൂടിയതായാണ് റിപ്പോർട്ട്.

‘ടെറെ ദെല്‍ ഓറോ’ അഥവാ സ്വർണഗോപുരം എന്നു പേരിട്ട പരിശോധനയില്‍ 650 ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. വിവരം ഡിപ്പാർട്ടുമെന്റില്‍ നിന്ന് ചോരാതിരിക്കാൻ പരിശീലന ക്ളാസ് എന്ന പേരിലാണ് ഉദ്യോഗസ്ഥരെ കൊണ്ടുവന്നത്.

അഞ്ച് ടൂറിസ്‌റ്റ് ബസുകളിലും, എഴ് വാനുകളിലുമായിട്ടാണ് ഉദ്യോഗസ്ഥരെ കൊണ്ടുവന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എറണാകുളത്തും തൃശൂരിലുമായി ഇവർ സംഘടിച്ചു. തൃശൂരില്‍ വന്ന ശേഷം വിനോദസഞ്ചാര ബാനർ ബസില്‍ കെട്ടി. അയല്‍ക്കൂട്ട സംഘങ്ങളുടെ ഉല്ലാസയാത്ര എന്ന പേരിലായിരുന്നു ബാനർ.

തുടർന്ന് ഓപ്പറേഷൻ ആരംഭിച്ചു. 75 ഇടങ്ങളില്‍ ഒരേ സമയം ഉദ്യോഗസ്ഥർ കയറി. 10 പേർ എന്ന വീതമാണ് ഓരോ സ്ഥാപനത്തിലും ഉദ്യോഗസ്ഥർ റെയ്‌ഡിന് കയറിയത്. സ്റ്റോക്ക് റജിസ്റ്ററില്‍ ഉള്ളതിനേക്കാള്‍ സ്വർണം പല സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചു. ഒരു കിലോ സ്വർണം കണക്കില്‍പ്പെടാതെ പിടിച്ചാല്‍ അഞ്ചു ശതമാനം വരെയാണ് പിഴ .കള്ളക്കടത്ത് സ്വർണം ഉണ്ടോയെന്നും പരിശോധിക്കും. 72 ലക്ഷം രൂപയാണ് ഒരു കിലോ സ്വർണത്തിന്റെ വില. പിടിച്ചെടുത്ത 104 കിലോ ട്രഷറിയുടെ ലോക്കറിലേക്ക് മാറ്റി .

കൈക്കുഞ്ഞ് അടക്കം ഏഴ് മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടി യുവതി ; വിശന്ന് വലഞ്ഞ മക്കള്‍ അമ്മയെ തേടി പോലീസ് സ്റ്റേഷനില്‍ EVENING NEWS VM TV

ലക്നൗ : മുലപ്പാലിനായി വിശന്നു കരയുന്ന കുഞ്ഞിന് മുന്നില്‍ നിറകണ്ണുകളോടെയാണ് പോലീസുകാർ പോലും നിന്നത് . ഏഴ് കുഞ്ഞുങ്ങളാണ് കഴിഞ്ഞ ദിവസം അമ്മയെ കാണാതെ കരഞ്ഞ് വിളിച്ച്‌ കനൗജ് ഗുർസഹൈഗഞ്ചിലെ പോലീസ് സ്റ്റേഷനിലെത്തിയത് .

കാര്യം തിരക്കിയ പോലീസുകാരോട് അമ്മയെ കാണാനില്ലെന്നാണ് 14 കാരൻ പറഞ്ഞത് .

അന്വേഷണത്തില്‍ ഏഴു കുഞ്ഞു മക്കളെയും , ഭർത്താവിനെയും ഉപേക്ഷിച്ച്‌ യുവതി ബന്ധുവായ യുവാവിനൊപ്പം ഒളിച്ചോടിയതാണെന്ന് വ്യക്തമായി. 15 വർഷം മുൻപാണ് യുവതിയെ ഗുർസഹൈഗഞ്ച് നിവാസിയായ യുവാവ് വിവാഹം കഴിച്ച്‌ കൊണ്ടുവന്നത് . എന്നാല്‍ ജോലിയ്‌ക്കായിഭർത്താവ് വീട്ടില്‍ നിന്ന് മാറി നിന്നതോടെ യുവതി മറ്റൊരാളുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. കൈക്കുഞ്ഞിനെ അടക്കം ഉപേക്ഷിച്ചാണ് യുവതി ഒളിച്ചോടിയത് . അതുകൊണ്ട് തന്നെ യുവതിയോടുള്ള ദേഷ്യത്തിലാണ് ഗ്രാമവാസികള്‍ ഒന്നടങ്കം . മടങ്ങി വന്നാല്‍ പോലും നാട്ടുകാർ യുവതിയെ മർദ്ദിച്ചേക്കുമെന്ന ഭയവും പോലീസിനുണ്ട് . അതേസമയം പോലീസ് തിരികെ വീട്ടില്‍ കൊണ്ടു വന്നിട്ടും അമ്മ തങ്ങളെ തേടിവരുമെന്ന് പറഞ്ഞ് കാത്തിരിക്കുകയാണ് കുഞ്ഞു മക്കള്‍.