ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ രാഷ്ട്രീയ യുഗത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇളയദളപതി. തമിഴക രാഷ്ട്രീയം വര്‍ഷങ്ങള്‍ക്കിടെ കണ്ട ഏറ്റവും വലിയ ജനസമൂഹമാണ് വിജയിയുടെ റാലിക്കെത്തിയത്.
ഏകദേശം ആറ് ലക്ഷത്തോളം ആളുകള്‍ തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രി എംകെ സ്റ്റാലിനും, മകന്‍ ഉദയനിധി സ്റ്റാലിനും ഇതിലും വലിയൊരു രാഷ്ട്രീയ എതിരാളി ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഡിഎംകെയ്‌ക്കെതിരെയാണ് തന്റെ യുദ്ധമെന്നാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യയശാസ്ത്ര എതിരാളിയായി ബിജെപിയെയും വിജയ് പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ സഖ്യകക്ഷികളില്‍ നിന്ന് വിജയിക്ക് വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.
ആറ് ലക്ഷത്തോളം ആളുകള്‍ വന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. ശനിയാഴ്ച്ച രാത്രി മുതല്‍ തന്നെ വില്ലുപുരത്ത് എത്തിയ ആരാധകരും ചടങ്ങിലുണ്ടായിരുന്നു. നിരവധി പേര്‍ നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് തലകറങ്ങി വീണെങ്കിലും ആവേശം ഒട്ടും ചോര്‍ന്നില്ല. വിജയിയുടേത് ഗംഭീര തുടക്കമെന്നാണ് ബിജെപി ഘടകക്ഷികളായ പുതിയ തമിഴകം പാര്‍ട്ടിയും ഇന്ത്യ ജനനായക കക്ഷിയും അഭിപ്രായപ്പെട്ടത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ടിക്കറ്റില്‍ മത്സരിച്ച പാര്‍ട്ടികളാണ് ഇന്നലത്തെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് ശേഷം വിജയിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്. സഖ്യകക്ഷികള്‍ക്കും അധികാരം നല്‍കുമെന്ന പ്രഖ്യാപനം വഴിത്തിരിവാകുമെന്ന് തമിഴിസൈ സൗന്ദര്‍രാജന്‍ പ്രതികരിച്ചു.
അതേസമയം വിജയിയുടെ പ്രസംഗത്തില്‍ എല്ലാവരും തൃപ്തരല്ല. സ്ഥിരം പറയുന്ന കാര്യങ്ങള്‍ എല്ലാം ചേര്‍ത്ത് പറഞ്ഞതുപോലെയാണ് വിജയിയുടെ പ്രസംഗം. ജാതി ഇല്ലാതാക്കല്‍, ഹിന്ദി വിരുദ്ധം, സ്ത്രീ ശാക്തീകരണം, എന്നിവയെല്ലാം ചേര്‍ത്തുള്ള പ്രസംഗം മാത്രമാണിത്. കുറച്ചുകൂടി വൈവിധ്യമാര്‍ന്ന പ്രതികരണമാണ് പ്രതീക്ഷിച്ചതെന്നും വില്ലുപുരം സ്വദേശിയായ 23കാരന്‍ പ്രഭു പറഞ്ഞു. ആരാധകരില്‍ ഒരു വിഭാഗവും നിരാശപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സമ്മേളനത്തിലേക്ക് വരുന്നതിനിടെ മരിച്ചവര്‍ക്ക് വേണ്ടി മൗനമാചരിക്കാനോ പ്രാര്‍ത്ഥിക്കാനോ വിജയ് തയ്യാറായില്ലെന്ന് ആരാധകര്‍ പറഞ്ഞു. കൊടിയെ കുറിച്ചും പാര്‍ട്ടിയുടെ പേരിനെ കുറിച്ചും വിശദീകരിക്കുന്നത് വിജയ് വേദിയില്‍ നിന്ന് പോയതിന് ശേഷമാണ് സംഭവിച്ചത്. ഇതിനോടകം നിരവധി ആരാധകര്‍ ഇവിടെ നിന്ന് മടങ്ങി പോയിരുന്നു. നന്ദി പ്രമേയത്തിനും ഇവര്‍ കാത്തുനിന്നില്ല.
അതേസമയം വിജയിയുടെ ഡിഎംകെ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഫാസിസത്തെ കുറിച്ചുള്ള വിജയിയുടെ പരാമര്‍ശം അറിവില്ലായ്മയില്‍ നിന്നാണെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ഡിഎംകെ വിജയിയുടെ വിമര്‍ശനങ്ങളെ തള്ളിയിരിക്കുകയാണ്. വിജയ് നയം വ്യക്തമാക്കാനാവാതെ ഡിഎംകെയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്ന് പാര്‍ട്ടി വക്താവ് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു. നടന്‍ പ്രകാശ് രാജ് പക്ഷേ വിജയിക്ക് പിന്തുണയുമായി എത്തി.
നടന്‍ ബാല നാലാം തവണയും വിവാഹിതനായതോടെ വാർത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടൻ ബാല. മാമന്റെ മകള്‍ കോകിലയെയാണ് താരം വിവാഹം കഴിച്ചത്.
വിവാഹ ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തില്ലെന്ന് പറഞ്ഞ നടൻ ഒരു പ്രസ് മീറ്റ് വെക്കുകയും നിരവധി കാര്യങ്ങള്‍ പറയുകയും ചെയ്തു.
ബാലയെ കുറ്റം പറയാൻ ആകില്ല എന്നും ഓവർ അറ്റെൻഷൻ കിട്ടാൻ വേണ്ടി അദ്ദേഹം പോലും അറിയാതെ ചെയ്തു പോകുന്നതാണ് ഈ അവസ്ഥ എന്നുമാണ് ആരാധകർ പറയുന്നത്. NPD എന്നാണ് ഈ അവസ്ഥക്ക് പറയുന്ന പേര്. ഇതിനെ അമിത സ്വാർത്ഥത വൈകല്യം എന്നും ഇതിനെ പേര് ചൊല്ലി വിളിക്കാം.
അതേസമയം അധികം വൈകാതെ ഞങ്ങള്‍ക്ക് ഒരു കുഞ്ഞു ജനിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല 2018 ല്‍ ഡയറി മാത്രമല്ല, തനിക്ക് വേണ്ടി കോകില ഒരു ചിത്രം വരച്ചിരുന്നെന്നും കേരളം ഞെട്ടുന്നൊരു ഫോട്ടോഗ്രാഫ് തന്റെ കയ്യില്‍ ഉണ്ടെന്നും നടൻ വെളിപ്പെടുത്തി.
എന്നാല്‍ അതിനടിയില്‍ വന്ന കമന്റാണ് ശ്രദ്ധേയം. ഇനിയെങ്കിലും കുടുംബ ജീവിതം സോഷ്യല്‍ മീഡിയയില്‍ കൊണ്ട് വന്നിടാതെ ബാല…ഇപ്പൊ കിട്ടിയ ജീവിതമെങ്കിലും ഇനിയെങ്കിലും നന്നായി ജീവിക്കാൻ ശ്രമിക്കൂ. നിങ്ങള്‍ക്ക് വേണ്ടി കാത്തിരുന്ന നിങ്ങളെ മാത്രം സ്നേഹിച്ച കോകില മാത്രം ആയിരിക്കണം ഇനി ബാലയുടെ ജീവിതം.
എങ്കില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ട ആരോഗ്യവും പഴയ ആ ഓജ്ജസ്സും ഒക്കെ നിങ്ങളിലേക്ക് തന്നെ തിരിച്ച് വരും. ഇനിയും പഴയ കാര്യങ്ങള് പറഞ്ഞ് വീഡിയോ ചെയ്യാനോ കോമാളിത്തരം കാണിക്കാനോ നില്‍ക്കരുത്.ആർക്കും ഒരു ബുദ്ധിമുട്ടും ആയി മാറരുത് സ്വയം.ശരീരത്തിന് മാത്രം അല്ല മനസ്സിനും ചില അവസരങ്ങളില്‍ ചികിത്സ ആവശ്യമാണ്.എന്നും സന്തോഷം ആയി ഇരിക്കാൻ കഴിയട്ടെ. എന്നാണ് ഒരളുടെ കമന്റ്.
“Dear Actor Bala ഞാൻ പറയണ്ട എന്ന് കരുതിയെങ്കിലും പറയുന്നു. ഒരു സഹോദരി പറയുന്നതായി വിചാരിച്ചാല്‍ മതി. പ്രീയ ബാല താങ്കള്‍ക്ക് ഞാനാണ് എല്ലാം എന്ന ഒരു പ്രശ്നം ഉണ്ട്. അതായത് അമിത സ്വാർത്ഥത വൈകല്യം. അത് കൂടുമ്ബോള്‍ നാം സ്വയം മറക്കുന്നു. മറ്റുള്ളവർ ഒന്നുമല്ല എന്ന ചിന്ത അവനവനെ ഭരിക്കുന്നു. അത് മാറാനായി ബാല തന്നെ വിചാരിക്കണം. നല്ല കൗണ്‍സിലിംഗിലൂടെ അത് മാറ്റിയെടുക്കാൻ കഴിയും. നല്ല ബന്ധങ്ങളായിരുന്നു ബാലയ്ക്ക് ലഭിച്ചത്. അമൃത സുരേഷ് നല്ല കുട്ടി ആയിരുന്നു. അവള്‍ നിങ്ങള്‍ക്കൊപ്പം ഒരു പൂമ്ബാറ്റയായി പറന്നു നടക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ആ മനസ് ബാലയ്ക്ക് കാണാൻ കഴിഞ്ഞില്ല. ബാലയുടെ കുറ്റം അല്ല. അത് ആ രോഗലക്ഷണമാണ്. “
“രണ്ടാമത്തെ എലിസബത്തും നല്ല കുട്ടി ആയിരുന്നു. അവളും താങ്കളെ വിട്ടു പോയി. കാരണം താങ്കളുടെ അമിത സ്വാർത്ഥത വൈകല്യം ആണ്. അത് ബാല വിചാരിച്ചാല്‍ മാറ്റാൻ കഴിയും. നമ്മുടെ നാട്ടില്‍ ധാരാളം കഴിവുള്ള കൗണ്‍സിലേഴ്സ് ഉണ്ട്. പൂർണ്ണമായും മാറും. ഒന്നാമത് ബാലയുടെ മനസില്‍ ഉറപ്പിച്ചു വച്ചിരിക്കുന്ന ചില ചിന്തകളുണ്ട് അത് മാറ്റി എടുക്കുക. 250 കോടി ഉണ്ട് അത് കൊടുക്കാനാണ് ഒരു ഭാര്യ, എന്ന ചിന്ത പൂർണ്ണമായും മനസില്‍ നിന്നും മാറ്റുക.
പണമല്ല കുടുംബജീവിതം. എത്ര പണമുണ്ടായാലും അവസാനം അത് ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കില്‍ ഒരു പ്രയോജനവുമില്ല. ഇപ്പോള്‍ കോകില. നിങ്ങളെ വിശ്വസിച്ചു വന്നു. കോകില ഇനി കരയരുത്. പണമല്ല സ്നേഹവും കരുതലും ആണ് വേണ്ടത്. അത് നിങ്ങള്‍ കൊടുത്താലെ അവർക്ക് ലഭിക്കൂ. ആശംസകള്‍. സ്വന്തം ന്യൂനത സ്വയം തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തിയാല്‍ ജീവിതം സന്തോഷമായിരിക്കും.” എന്നാണ് മറ്റൊരാളുടെ കമന്റ്.
പന്തല്ലൂർ: പല മോഷണ സംഭവങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്. ചില മോഷണങ്ങള്‍ നമ്മളെ ചിരിപ്പിക്കുന്ന തരത്തിലുള്ള തായിരിക്കും.
അങ്ങനെ ഒരു മോഷണമാണ് പന്തല്ലൂരില്‍ നടന്നിരിക്കുന്നത്. മോഷണത്തിനായി വീട്ടില്‍ കയറിയ കള്ളൻ നാട്ടുകാർ എത്തിയപ്പോള്‍ ഗൃഹനാഥനായ വയോധികനെ സഹായിക്കും മട്ടില്‍ അഭിനയിച്ച് ഓടിരക്ഷപ്പെട്ടു.
കൊളപ്പള്ളിയിലെ പാടശാല ഭാഗത്ത് സ്വാമി മുത്തു (86), ഭാര്യ ലക്ഷ്മി എന്നിവർ താമസിക്കുന്ന വീട്ടിലാണ് രാത്രി കള്ളൻ തക്കം നോക്കി കയറിയത്. മുൻ വശത്തുള്ള വാതില്‍ പൊളിച്ച് അകത്ത് കയറിയാണ് മോഷണം നടത്താൻ ശ്രമിച്ചത്. പെട്ടെന്ന് ഇത് കണ്ട വയോധികൻ നിലവിളിച്ച് ബഹളം വച്ചതോടെ നാട്ടുകാർ ഓടി വീട്ടിലെത്തി.
നാട്ടുകാരെ കണ്ടതും കള്ളൻ ഫുള്‍ അഭിനയം. കമലഹാസനെ കടത്തിവെട്ടിയുള്ള അഭിനയമെന്ന് ചിലർ പറയുന്നു. നിലത്തു വീണ് കിടക്കുന്ന വയോധികനെ രക്ഷപ്പെടുത്തുന്നതായി അഭിനയിച്ച ശേഷം ഇയാള്‍ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
ശേഷം പിന്നീടാണ് കാര്യങ്ങള്‍ അറിയുന്നത്. ബഹളം വച്ച വയോധികനെ കള്ളന്‍ തന്നെയാണ് കട്ടിലില്‍ നിന്നു വലിച്ച് നിലത്തിട്ടത്. ശേഷം നാട്ടുകാർ എത്തിയതോടെ കള്ളന്റെ മട്ടുമാറി നിലത്തു വീണ വയോധികനെ മടിയില്‍ വച്ച് ശുശ്രൂഷിക്കുന്നതായി ഫുള്‍ അഭിനയം. പിന്നാലെ കഴുത്തിനും ദേഹത്തും പരുക്കേറ്റ സ്വാമി മുത്തു പന്തല്ലൂർ താലൂക്കാശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്.
നിരവധി മോഷണ കേസുകളില്‍ പ്രതിയായ ചന്ദ്രൻ (55) ആണ് വീട്ടില്‍ കയറിയതെന്ന് ഒടുവില്‍ പോലീസ് കണ്ടെത്തി. പ്രതിക്കായി അന്വേഷണം ഉർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
ദിലീപിന്റെ ജന്മദിനത്തിന് പിന്നാലെ മഞ്ജു വാര്യർ പങ്കുവെച്ച പുതിയ ചിത്രം വൈറലാകുന്നു. സമാധാനമുള്ള മനസ്സും, ആരോഗ്യമുള്ള ശരീരവും, ഞാന്‍ എന്നെ സ്വയം വിശ്വസിക്കുന്നു, സ്‌നേഹിക്കുന്നു എന്നാണ് ഒരു ഫോട്ടോ പങ്കുവെച്ചിട്ടുകൊണ്ട് നടി കുറിച്ചത്.
സത്യത്തില്‍ 16 വർഷത്തെ ദാമ്ബത്യ ജീവിതത്തില്‍ നിന്നും പിരിഞ്ഞതിന് പിന്നാലെ ഒന്നുമില്ലാത്ത ഇടത്ത് നിന്നും ഇന്ന് കാണുന്ന വളർച്ച ഒറ്റയ്ക്ക് കെട്ടിപ്പടുത്ത നടിയാണ് മഞ്ജു വാര്യർ.
ഇപ്പോഴിതാ നടിയുടെ രഹസ്യങ്ങളെല്ലാം വെളിപ്പെടുത്തുന്നതാണ് സമൂഹ മാധ്യമത്തില്‍ മഞ്ജു പങ്കുവെച്ച ഫോട്ടോയിലൂടെ. കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെ ജന്മദിനം. പിന്നാലെ കാവ്യയും മീനാക്ഷിയും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രങ്ങളും.
എന്നാല്‍ സാധാരണ എല്ലാവരുടെയും പിറന്നാള്‍ ആഘോഷിക്കുന്ന ആ ദിവസം ഓർത്തുവെക്കുന്ന ആളാണ് മഞ്ജു. എന്നാല്‍ തന്റെ ജീവിതത്തില്‍ മറ്റുചിലരുടെ വിശേഷ ദിവസങ്ങള്‍ നടി കണ്ടില്ലെന്ന് നടിക്കുകയും മറക്കുകയും ചെയ്യുകയാണ്.
അതിനാല്‍ തന്നെയാണ് ദിലീപിന്റെ പിറന്നാളിന് പിന്നാലെ മഞ്ജു പുതിയ പോസ്റ്റുമായി എത്തിയത്. ആരോഗ്യമുള്ള ശരീരവും, സമാധാനമുള്ള മനസ്സും കാരണം താനിപ്പോള്‍ സന്തോഷവതിയാണ് എന്ന് കാണിക്കുന്നതായിരുന്നു താരത്തിന്റെ പോസ്റ്റ്. ഒരു മിറര്‍ സെല്‍ഫിയ്‌ക്കൊപ്പമാണ് മഞ്ജു പങ്കുവെച്ചത്.
ബ്ലാക്ക് ആന്റ് ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ജിമ്മില്‍ നിന്ന് എടുത്ത ഒരു മിറര്‍ സെല്‍ഫിയാണ് പോസ്റ്റ്. കീശയില്‍ കൈയ്യിട്ടു തൊപ്പി കൊണ്ട് കണ്ണ് മറച്ചിരിയ്ക്കുകയാണ് താരം. എന്നാല്‍ സാധാരണ ചിരിക്കുന്ന മുഖത്തോടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന മഞ്ജുവിന്റെ ഈ ഫോട്ടോയില്‍ അല്പം ഗൗരവ ഭാവമാണ്.
പയ്യന്നൂർ: ‘അധികം ദൂരമുണ്ടെങ്കില്‍ എല്ലാദിവസവും ഓട്ടോ വിളിച്ചു പോകുന്നവരാണ്. സ്ഥിരമായി വിളിക്കുന്ന ഓട്ടോറിക്ഷകളൊന്നും കിട്ടിയില്ല.
അതുകൊണ്ട് നടന്നുപോകാൻ തീരുമാനിച്ചു’- രാമന്തളി കുരിശുമുക്കില്‍ ഗുഡ്സ് വാഹനമിടിച്ചു മരിച്ച സഹപ്രവർത്തകരെക്കുറിച്ചു പറയുമ്ബോള്‍ തൊഴിലുറപ്പു തൊഴിലാളികള്‍ വിങ്ങിപ്പൊട്ടി.
ആകെ 24 തൊഴിലുറപ്പ് തൊഴിലാളികള്‍ രാമന്തളി കല്ലേറ്റുംകടവിലെ അഞ്ചാം വാർഡില്‍പ്പെട്ട സ്ഥലത്തുണ്ട്. അവരില്‍ 20 പേരാണ് തിങ്കളാഴ്ച പണിക്ക് എത്തിയത്. ആദ്യം ഓണപ്പറമ്ബില്‍ പോയി പഞ്ചായത്ത് നിർദേശിച്ച പ്രകാരം ഫോട്ടോ എടുക്കണമായിരുന്നു. ഓണപ്പറമ്ബില്‍നിന്ന് ഇവർ പിരിഞ്ഞു. അപകടത്തില്‍പ്പെട്ട ശോഭയും യശോദയും ശ്രീലേഖയും അവിടെനിന്ന് ഓട്ടോ കിട്ടാത്തതിനാല്‍ കല്ലേറ്റുംകടവിലേക്ക് നടന്നുവരികയായിരുന്നു. അരക്കിലോമീറ്ററോളം കഴിഞ്ഞാണ് അപകടം.
മൂവരും പോയത് ബാക്കിയായ പണി തീർക്കാൻ. മറ്റു തൊഴിലാളികള്‍ വേറെ വഴിക്കുപോയപ്പോള്‍ ഇവർ മൂവരും തീർക്കാനുള്ള സ്ഥലത്തെ പണിക്കായി വരികയായിരുന്നു. കുരിശുമുക്ക് കവല കടന്നയുടൻ ടോപ്പ് റോഡില്‍നിന്ന് എം സാൻഡും കയറ്റിവന്ന ചെറു ചരക്കുവാഹനം (ലൈറ്റ് ഗുഡ്സ് വെഹിക്കിള്‍) ഇവരുടെ പിറകില്‍ ഇടിക്കുകയായിരുന്നു. കവലയിലെ കയറ്റമിറങ്ങി വന്ന വാഹനം വളഞ്ഞുവരും വഴി നിയന്ത്രണം വിട്ട് റോഡിന്റെ വലതുഭാഗം ചേർന്ന് നടക്കുന്ന മൂവരെയും പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
വാഹനം ഇടിച്ചയുടൻ ശോഭ വാഹനത്തിനും റോഡരികിലുള്ള ചെറിയ മാവിനും ഇടയില്‍ കുടുങ്ങി. തല നിലത്ത് കടയിലേക്കുള്ള പടവില്‍ ഇടിച്ചു. തലതകർന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ വാഹനം നീക്കി. പരിക്കേറ്റ മറ്റ് രണ്ടുപേരെയടക്കം ആസ്പത്രിയിലെത്തിച്ചു.
അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവർക്ക് കാര്യമായ പരിക്കൊന്നും പറ്റിയില്ല. വാഹനത്തിന്റെ ചില്ലുകള്‍ മുഴുവൻ പോറിയ നിലയിലായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കരിങ്കല്‍പ്പൊടി മുഴുവൻ റോഡരികില്‍ മറിഞ്ഞു.
വർഷങ്ങളായി തൊഴിലുറപ്പ് ജോലിക്കു പോകുന്ന മൂവരും ഒരേ നാട്ടുകാരുമാണ്. യശോദ 2010 മുതല്‍ തൊഴിലുറപ്പിലുണ്ട്. ശോഭയുടെ മകൻ പോലീസ് ട്രെയിനിങ്ങിലാണ്. മകന് വല്ലപ്പോഴുമേ അവധി കിട്ടൂ. മകൻ വരുന്നതിനാല്‍ ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് അവർ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. മൂന്ന് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ മരണം രാമന്തളി പഞ്ചായത്തിനെയാകെ ദുഃഖത്തിലാക്കി. 600-ഓളം തൊഴിലുറപ്പു തൊഴിലാളികളാണ് പഞ്ചായത്തിലുള്ളത്. ദുഃഖവാർത്തയറിഞ്ഞ് എല്ലാവരും പണിനിർത്തി മടങ്ങി. രാമന്തളി കല്ലേറ്റുംകടവിലാണ് മൂന്നുപേരും. മൂവരുടെയും വീടുകള്‍ അടുത്തടുത്താണ്. അപകടവാർത്തയറിഞ്ഞ് നാടാകെ ദുഃഖത്തിലാണ്.
പയ്യന്നൂർ: നാടിന്റെ പ്രിയപ്പെട്ടവർക്ക് രാമന്തളി ചൊവ്വാഴ്ച വിട നല്കും. നാടിനെ നടുക്കിയ അപകടത്തില്‍ പെട്ടവരെ രാമന്തളി ഒരിക്കല്‍ക്കൂടി കാണും. കല്ലേറ്റുംകടവ് വായനശാലാപരിസരത്ത് ചൊവ്വാഴ്ച രാവിലെ 9 മുതല്‍ മൂന്നുപേരുടെയും മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാരം 10-ന് രാമന്തളി സമുദായ ശ്മശാനത്തിലാണ്.
തൊഴിലുറപ്പിലും നാടിന്റെ എല്ലാ കാര്യങ്ങളിലും ഒരുമിച്ചുണ്ടായിരുന്ന മൂവരും ഒന്നിച്ച് യാത്രയാകും. പരേതരോടുള്ള ആദരസൂചകമായി തിങ്കളാഴ്ച രാമന്തളി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പണിമുടക്കിയിരുന്നു. ചൊവ്വാഴ്ച രണ്ടുവരെ രാമന്തളിയില്‍ ഹർത്താല്‍ നടത്തും.
പയ്യന്നൂർ: ‘അധികം ദൂരമുണ്ടെങ്കില്‍ എല്ലാദിവസവും ഓട്ടോ വിളിച്ചു പോകുന്നവരാണ്. സ്ഥിരമായി വിളിക്കുന്ന ഓട്ടോറിക്ഷകളൊന്നും കിട്ടിയില്ല.
അതുകൊണ്ട് നടന്നുപോകാൻ തീരുമാനിച്ചു’- രാമന്തളി കുരിശുമുക്കില്‍ ഗുഡ്സ് വാഹനമിടിച്ചു മരിച്ച സഹപ്രവർത്തകരെക്കുറിച്ചു പറയുമ്ബോള്‍ തൊഴിലുറപ്പു തൊഴിലാളികള്‍ വിങ്ങിപ്പൊട്ടി.
ആകെ 24 തൊഴിലുറപ്പ് തൊഴിലാളികള്‍ രാമന്തളി കല്ലേറ്റുംകടവിലെ അഞ്ചാം വാർഡില്‍പ്പെട്ട സ്ഥലത്തുണ്ട്. അവരില്‍ 20 പേരാണ് തിങ്കളാഴ്ച പണിക്ക് എത്തിയത്. ആദ്യം ഓണപ്പറമ്ബില്‍ പോയി പഞ്ചായത്ത് നിർദേശിച്ച പ്രകാരം ഫോട്ടോ എടുക്കണമായിരുന്നു. ഓണപ്പറമ്ബില്‍നിന്ന് ഇവർ പിരിഞ്ഞു. അപകടത്തില്‍പ്പെട്ട ശോഭയും യശോദയും ശ്രീലേഖയും അവിടെനിന്ന് ഓട്ടോ കിട്ടാത്തതിനാല്‍ കല്ലേറ്റുംകടവിലേക്ക് നടന്നുവരികയായിരുന്നു. അരക്കിലോമീറ്ററോളം കഴിഞ്ഞാണ് അപകടം.
മൂവരും പോയത് ബാക്കിയായ പണി തീർക്കാൻ. മറ്റു തൊഴിലാളികള്‍ വേറെ വഴിക്കുപോയപ്പോള്‍ ഇവർ മൂവരും തീർക്കാനുള്ള സ്ഥലത്തെ പണിക്കായി വരികയായിരുന്നു. കുരിശുമുക്ക് കവല കടന്നയുടൻ ടോപ്പ് റോഡില്‍നിന്ന് എം സാൻഡും കയറ്റിവന്ന ചെറു ചരക്കുവാഹനം (ലൈറ്റ് ഗുഡ്സ് വെഹിക്കിള്‍) ഇവരുടെ പിറകില്‍ ഇടിക്കുകയായിരുന്നു. കവലയിലെ കയറ്റമിറങ്ങി വന്ന വാഹനം വളഞ്ഞുവരും വഴി നിയന്ത്രണം വിട്ട് റോഡിന്റെ വലതുഭാഗം ചേർന്ന് നടക്കുന്ന മൂവരെയും പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
വാഹനം ഇടിച്ചയുടൻ ശോഭ വാഹനത്തിനും റോഡരികിലുള്ള ചെറിയ മാവിനും ഇടയില്‍ കുടുങ്ങി. തല നിലത്ത് കടയിലേക്കുള്ള പടവില്‍ ഇടിച്ചു. തലതകർന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ വാഹനം നീക്കി. പരിക്കേറ്റ മറ്റ് രണ്ടുപേരെയടക്കം ആസ്പത്രിയിലെത്തിച്ചു.
അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവർക്ക് കാര്യമായ പരിക്കൊന്നും പറ്റിയില്ല. വാഹനത്തിന്റെ ചില്ലുകള്‍ മുഴുവൻ പോറിയ നിലയിലായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കരിങ്കല്‍പ്പൊടി മുഴുവൻ റോഡരികില്‍ മറിഞ്ഞു.
വർഷങ്ങളായി തൊഴിലുറപ്പ് തൊഴിലാളികള്‍
വർഷങ്ങളായി തൊഴിലുറപ്പ് ജോലിക്കു പോകുന്ന മൂവരും ഒരേ നാട്ടുകാരുമാണ്. യശോദ 2010 മുതല്‍ തൊഴിലുറപ്പിലുണ്ട്. ശോഭയുടെ മകൻ പോലീസ് ട്രെയിനിങ്ങിലാണ്. മകന് വല്ലപ്പോഴുമേ അവധി കിട്ടൂ. മകൻ വരുന്നതിനാല്‍ ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് അവർ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. മൂന്ന് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ മരണം രാമന്തളി പഞ്ചായത്തിനെയാകെ ദുഃഖത്തിലാക്കി. 600-ഓളം തൊഴിലുറപ്പു തൊഴിലാളികളാണ് പഞ്ചായത്തിലുള്ളത്. ദുഃഖവാർത്തയറിഞ്ഞ് എല്ലാവരും പണിനിർത്തി മടങ്ങി. രാമന്തളി കല്ലേറ്റുംകടവിലാണ് മൂന്നുപേരും. മൂവരുടെയും വീടുകള്‍ അടുത്തടുത്താണ്. അപകടവാർത്തയറിഞ്ഞ് നാടാകെ ദുഃഖത്തിലാണ്.
ഇന്ന് പൊതുദർശനം; ഒന്നിച്ച് അന്ത്യയാത്ര
പയ്യന്നൂർ: നാടിന്റെ പ്രിയപ്പെട്ടവർക്ക് രാമന്തളി ചൊവ്വാഴ്ച വിട നല്കും. നാടിനെ നടുക്കിയ അപകടത്തില്‍ പെട്ടവരെ രാമന്തളി ഒരിക്കല്‍ക്കൂടി കാണും. കല്ലേറ്റുംകടവ് വായനശാലാപരിസരത്ത് ചൊവ്വാഴ്ച രാവിലെ 9 മുതല്‍ മൂന്നുപേരുടെയും മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാരം 10-ന് രാമന്തളി സമുദായ ശ്മശാനത്തിലാണ്.
തൊഴിലുറപ്പിലും നാടിന്റെ എല്ലാ കാര്യങ്ങളിലും ഒരുമിച്ചുണ്ടായിരുന്ന മൂവരും ഒന്നിച്ച് യാത്രയാകും. പരേതരോടുള്ള ആദരസൂചകമായി തിങ്കളാഴ്ച രാമന്തളി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പണിമുടക്കിയിരുന്നു. ചൊവ്വാഴ്ച രണ്ടുവരെ രാമന്തളിയില്‍ ഹർത്താല്‍ നടത്തും.
ഒരു ബ്ലൂ ഫിലിമില്‍ അഭിനയിക്കാൻ അവസരം ലഭിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യും? അത് എങ്ങനെ മാതാപിതാക്കളോട് പറയും. അത്തരം ഒരു സന്ദർഭം വന്നാല്‍ എന്തായിരിക്കും അവരുടെ പ്രതികരണമെന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.
തനിക്ക് ബ്ലൂ ഫിലിമില്‍ അഭിനിയിക്കാൻ അവസരം കിട്ടിയെന്ന് മകൻ അമ്മയോട് പറയുന്നത് വീഡിയോയില്‍ കാണാം. അശ്വിൻ ഉണ്ണി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഇരുവരും മലയാളത്തിലും സംസാരിക്കുന്നുണ്ട്.
തനിക്കൊരു സിനിമയില്‍ അഭിനയിക്കാൻ അവസരം ലഭിച്ചുവെന്നാണ് യുവാവ് ആദ്യം അമ്മയോട് പറയുന്നത്. ഇത് കേട്ട് അമ്മ വളരെ സന്തോഷത്തോടെ യുവാവിനെ കെട്ടിപ്പിടിക്കുന്നു. ശേഷം തനിക്ക് അവസരം കിട്ടിയത് ഒരു ബ്ലൂ ഫിലിമിലാണെന്ന് അശ്വിൻ പറയുന്നു. ഉടനെ അമ്മ ദേഷ്യപ്പെടുന്നതും, എങ്ങനെ ഈ കാര്യം മാതാപിതാക്കളോട് പറയാൻ തോന്നിയെന്നും നർമത്തോടെ ചോദിക്കുന്നു.
അമ്മയുടെ നർമം കലർന്ന ഈ മറുപടിയാണ് വെെറലാകുന്നത്. എന്നാല്‍ താൻ ആ ഓഫർ സ്വീകരിച്ചില്ലെന്നും യുവാവ് പറയുന്നുണ്ട്. അവർ നാല് ലക്ഷം വരെ നല്‍കാമെന്ന് പറഞ്ഞതായും അശ്വിൻ പറഞ്ഞു. തനിക്ക് ലഭിച്ച ഓഫറിന്റെ സ്ക്രീൻഷോട്ടും യുവാവ് വീഡിയോയ്‌ക്കൊപ്പം ചേർത്തിട്ടുണ്ട്.
ഇതിനോടകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്. നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്. ‘മൂന്ന് ലക്ഷം പ്രതിഫലം ലഭിക്കുന്ന സിനിമയിലെ ഒരു റോളിനെപ്പറ്റി അമ്മയോട് പറഞ്ഞപ്പോഴുണ്ടായ പ്രതികരണം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഈ വർഷത്തെ ബാലണ്‍ ദി ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി ഡിഫൻസീവ് മിഡ്ഫീല്‍ഡർ റോഡ്രി സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്ക് ആയും സ്പെയിൻ ദേശീയ ടീമിനായും നടത്തിയ പ്രകടനമാണ് റോഡ്രിയെ ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരത്തില്‍ എത്തിച്ചത്.
വിനീഷ്യസ് ജൂനിയർ ബാലണ്‍ ദി ഓർ സ്വന്തമാക്കും എന്നായിരുന്നു നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് വിനീഷ്യസ് വിജയിക്കില്ല എന്ന് ഉറപ്പായതോടെ റയല്‍ മാഡ്രിഡ് ക്ലബ് ബാലണ്‍ ദി ഓർ പുരസ്കാര ചടങ്ങ് തന്നെ ബഹിഷ്കരിച്ചിരുന്നു.
റോഡ്രി യൂറോ കപ്പ് ഉള്‍പ്പെടെ അഞ്ച് കിരീടങ്ങള്‍ 2023-24 സീസണില്‍ നേടി. ഡിഫൻസീവ് മിഡ്ഫീല്‍ഡർ ആയിരുന്നിട്ട് വരെ 12 ഗോളും ഒപ്പം 13 അസിസ്റ്റും താരം സംഭാവന നല്‍കി. നീണ്ട കാലത്തിനു ശേഷമാണ് ഒരു സ്പാനിഷ് താരം ബാലണ്‍ ദി ഓർ സ്വന്തമാക്കുന്നത്.
2020 ജൂണിലെ അതിർത്തി സംഘർഷത്തിനുശേഷം ഇന്ത്യ – ചൈനാ ബന്ധം സംഘർഷഭരിതവും ശത്രുതാപരവുമായിരുന്നു. നേതാക്കള്‍ കണ്ടാല്‍ പരസ്‌പരം സംസാരിക്കാത്ത അവസ്ഥ.
കഴിഞ്ഞ നാലുവർഷമായി ഇരുപക്ഷത്തെയും സൈനികർ യുദ്ധസജ്ജമായി മുഖാമുഖം നില്‍ക്കുന്നു. എന്നാല്‍ മുൻപ് ഉണ്ടായിരുന്നതുപോലെ അതിർത്തിയില്‍ പട്രോളിംഗ് പുനഃസ്ഥാപിക്കുവാനുള്ള തീരുമാനം, ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ക്രമേണ സൈന്യത്തെ അതിർത്തിയില്‍ നിന്ന് പിൻവലിക്കുവാനും സംഘർഷത്തിന് അയവു വരുത്തേണ്ടതും അനിവാര്യമാണ്. നിലവിലെ ആഗോള രാഷ്ട്രീയ – സാമ്ബത്തിക സാഹചര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ഇത് വളരെ ഗുണം ചെയ്യും. മാത്രമല്ല ഇരു രാജ്യങ്ങളുടെ മെച്ചപ്പെട്ട ബന്ധത്തിലേക്ക് ഇത് നയിക്കുകയും ചെയ്യും.
ഇക്കഴിഞ്ഞ ദിവസം റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച മെച്ചപ്പെടുവാൻ പോകുന്ന ബന്ധത്തിന്റെ തുടക്കമായി കാണാവുന്നതാണ്. കൂടിക്കാഴ്ചയില്‍ സമാധാനപരവും, സ്ഥിരതയുമാർന്ന ബന്ധത്തിന്റെ പ്രാധാന്യം ഇരുവരും ഊന്നിപ്പറയുകയുണ്ടായി.
ആഗോള ഭൗമ രാഷ്ട്രീയം
2020-ലെ ഇന്ത്യ – ചൈനാ അതിർത്തി സംഘർഷത്തിനുശേഷം ആഗോള രാഷ്ട്രീയം വളരെ മാറിയിട്ടുണ്ട്. റഷ്യ – യുക്രെയിൻ, ഇസ്രയേല്‍ – പാലസ‌്‌തീൻ യുദ്ധങ്ങളുടെ ഗതി പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. ലോക കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ അമേരിക്കയുടെ ശേഷിയില്‍ കാര്യമായ കുറവും സംഭവിച്ചിട്ടുണ്ട്. കിണഞ്ഞു ശ്രമിച്ചിട്ടും യുദ്ധത്തിനു പരിഹാരം ഉണ്ടാകുവാൻ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല. ചൈന – റഷ്യ അച്ചുതണ്ടാണ് ഇതിന് വിഘാതമായി നില്‍ക്കുന്നത്. ഈ കുറവ് പരിഹരിക്കാൻ ഇന്ത്യയുടെ പിന്തുണ അമേരിക്കയ്ക്ക് ആവശ്യമാണ്. എന്നാല്‍ ഇന്ത്യ പൂർണമായി ഒരു അമേരിക്കൻ സഖ്യകക്ഷിയായി മാറുവാൻ തയ്യാറല്ല. മറിച്ച് റഷ്യയും ചൈനയുമായി നല്ല ബന്ധം പുലർത്തിക്കൊണ്ട്, തങ്ങളുടെ ദേശീയ താത്‌പര്യം സംരക്ഷിക്കുവാനാണ് ശ്രമിക്കുന്നത്.
അതേസമയം അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും തമ്മിലുള്ള ബന്ധവും ദൃഢമായി തുടരുവാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ ബഹുമുഖ സ്വതന്ത്ര വിദേശ നയത്തിന്റെ ലക്ഷ്യം ഇതു തന്നെയാണ്. ഇതു സാദ്ധ്യമാകണമെങ്കില്‍ ചൈനയുമായി ബന്ധം സാധാരണ നിലയില്‍ ആകണം. ഇന്ത്യ – കാനഡ ബന്ധത്തില്‍ ഉണ്ടായ ചില പ്രശ്നങ്ങളില്‍ അമേരിക്ക എടുത്ത നിലപാട് ഇന്ത്യയ്ക്ക് അനുകൂലമല്ല. അതായത് ചൈനയെ പിടിച്ചുകെട്ടുവാനുള്ള ഒരു കൂട്ടാളി ആയിട്ടാണ് അമേരിക്ക ഇന്ത്യയെ കാണുന്നത്. ചൈനാ വിരുദ്ധ കാര്യങ്ങളിലാണ് ഇന്ത്യയെ അമേരിക്ക പ്രധാനമായും കൂട്ടാളിയായി കാണുന്നത്. ഈ അവസ്ഥ ഇന്ത്യയ്ക്ക് ഗുണകരമല്ല. അതുകൊണ്ട് ഇന്ത്യ – ചൈന ബന്ധം സമാധാനപരമാകണം. അതിർത്തിയിലെ സമാധാന നീക്കം, അതുകൊണ്ടുതന്നെ ഇന്ത്യ – ചൈന ബന്ധത്തിന് ഗുണകരമാണ
ലോക സമ്ബദ് വ്യവസ്ഥ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഒരുകാലത്ത് ആഗോളവത്ക്കരണത്തിന്റെ വക്താക്കള്‍ ആയിരുന്നവർ ഇന്ന് ഉപരോധങ്ങളുടെയും നികുതി വർദ്ധനവിന്റെയും നയങ്ങളാണ് തുടരുന്നത്. ചൈനയെ സാമ്ബത്തികമായി ഒറ്റപ്പെടുത്തുവാൻ വലിയ ശ്രമങ്ങളാണ് അമേരിക്കയും മറ്റും നടത്തുന്നത്. ഇന്ത്യ, ഈ ചൈനാ ബഹിഷ്‌കരണത്തിന്റെ ഭാഗമാകണമെന്നതാണ് അവരുടെ ആവശ്യം. ഇത് ഇന്ത്യയ്ക്ക് ഗുണകരമാണോ എന്ന ചോദ്യം വളരെ പ്രസക്തമാണ്ഇന്ത്യ – ചൈനാ അതിർത്തി സംഘർഷത്തിനുശേഷം, ചൈനയുമായിട്ടുള്ള സാമ്ബത്തിക സഹകരണം കുറയുവാൻ ചില നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഈ കാലയളവില്‍ വർദ്ധിക്കുകയാണ് ചെയ്തത്. 2020-ല്‍ 65 ബില്യണ്‍ ചൈനീസ് ഉത്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തതെങ്കില്‍, ഇക്കഴിഞ്ഞ സാമ്ബത്തിക വർഷം അത് 102 ബില്യണ്‍ ആയി ഉയർന്നു. അതേസമയം കയറ്റുമതി കാര്യമായി ഉയർന്നതുമില്ല. ലോകത്തുള്ള മിക്കവാറും രാജ്യങ്ങളുടെ അവസ്ഥ ഇതു തന്നെയാണ്. അതായത് നിലവില്‍ ചൈനയെ മാറ്റിനിറുത്തിക്കൊണ്ട് സാമ്ബത്തികമായി വളരുക പ്രയാസമാണ്. വിഴിഞ്ഞം തുറമുഖത്തിനു വേണ്ടുന്ന ക്രെയിനുകള്‍ ചൈനയില്‍ നിന്നു ഇറക്കുമതി ചെയ്തത് ഇതിന്റെ തെളിവാണ്.
എന്നാല്‍ പല നിക്ഷേപ മേഖലകളില്‍ നിന്നും ചൈനയെ മാറ്റിനിറുത്തുവാൻ അമേരിക്ക തീരുമാനിച്ചുകഴിഞ്ഞു. ഈ അവസരം മുതലാക്കി ചൈനീസ്, നിക്ഷേപം സ്വീകരിച്ചുകൊണ്ട്, ഇന്ത്യയുടെ ‘Make in India’ പദ്ധതിയെ ശക്തിപ്പെടുത്തണമെന്നാണ് ഇന്ത്യയുടെ ധനകാര്യ മന്ത്രാലയം പുറത്തുവിട്ട ഇന്ത്യ സർക്കാരിന്റെ വാർഷിക സാമ്ബത്തിക സർവേ പറയുന്നത്. അതായത് ചില പാശ്ചാത്യ രാജ്യങ്ങള്‍, ചൈനീസ് നിക്ഷേപത്തിന് തടയിടുമ്ബോള്‍, ഇന്ത്യ ഈ അവസരത്തില്‍, ചൈനീസ് നിക്ഷേപം സ്വീകരിച്ച് ഉത്പാദനം ശക്തിപ്പെടുത്തി, കയറ്റുമതി വർദ്ധിപ്പിക്കണമെന്നതാണ് വാദം. റഷ്യ – യുക്രെയിൻ സംഘർഷത്തില്‍, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി നേട്ടം ഉണ്ടാക്കിയതിന് സമാനമായ സാഹചര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യ – ചൈനാ അതിർത്തി തർക്കങ്ങള്‍ സംഘർഷരഹിതമായാല്‍ സാമ്ബത്തികമായും നേട്ടം ഇരുകൂട്ടർക്കും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതുപോലെ തന്നെ ബന്ധം മെച്ചപ്പെടുമ്ബോള്‍, ആഗോള രാഷ്ട്രീയത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ശക്തി കൈവരും. അമേരിക്കയോടും, റഷ്യയോടും ഒക്കെ തന്നെ കൂടുതല്‍ സ്വാതന്ത്ര്യത്തോടും, ഉപാധികളോടും കൂടി ഇടപെട്ട് നമ്മുടെ ദേശീയ താത്പര്യം സംരക്ഷിക്കുവാൻ കഴിയും. ചൈനയെ സംബന്ധിച്ചും ഇന്ത്യയുമായിട്ടുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത്, മുകളില്‍ സൂചിപ്പിച്ച കാരണങ്ങളാല്‍ അനിവാര്യമാണ്. പാശ്ചാത്യ ശക്തികള്‍ അകറ്റിനിറുത്തുമ്ബോള്‍, വളരുന്ന സാമ്ബത്തിക ശക്തിയായ ഇന്ത്യയുമായിട്ടുള്ള ബന്ധം ചൈനയ്ക്ക് വളരെ ഗുണം ചെയ്യും. ഇക്കാരണങ്ങളാല്‍, അതിർത്തിയിലെ സഹകരണം, ഇന്ത്യ – ചൈന ബന്ധം മെച്ചപ്പെടുത്തുവാനാണ് സാദ്ധ്യത.
പത്തനംതിട്ട: ‘എനിക്ക് നല്ലൊരു കുടുംബം കിട്ടി. ഞാൻ ഇനി നന്നായിട്ട് ജീവിക്കും. ഇനി അമ്മയുണ്ട് ഏട്ടനുണ്ട് ചേച്ചിയുണ്ട്’- വിവാഹത്തിന് പിന്നാലെ അനാമിക പറഞ്ഞ വാക്കുകളാണ് ഇത്.
അടൂർ തേപ്പുംപാറയിലെ ജീവമാതാ കാരുണ്യ ഭവനിലെ അന്തേവാസിയാണ് അനാമിക.
നാല് വർഷം മുമ്ബാണ് അനാമിക ഇവിടെയെത്തിയത്. അതും വലിയൊരു കണ്ണുനീർ കടല്‍ താണ്ടിയ ശേഷം. കുട്ടിയായിരിക്കുമ്ബോള്‍ തന്നെ അനാമികയുടെ അമ്മ മരിച്ചു. അച്ഛന് മറ്റൊരു കുടുംബമായി. അമ്മയുടെ അമ്മയായിരുന്നു അനാമികയെ നോക്കിയിരുന്നത്. എന്നാല്‍ അവർക്ക് വയ്യാതായപ്പോള്‍ ശിശുക്ഷേമ സമിതി അനാമികയെ കാരുണ്യ ഭവനിലെത്തിച്ചു. അവിടെ അവള്‍ക്ക് സഹോദരങ്ങളെ കിട്ടി.
ഒരുദിവസം സ്‌കൂള്‍ വിട്ട് വന്നപ്പോള്‍ അനാമിക കരയുന്നത് ജീവമാതാ കാരുണ്യഭവന്റെ നടത്തിപ്പുകാരിയായ ഉദയ ഗിരിജയുടെ ശ്രദ്ധയില്‍പ്പെട്ടു. കാര്യം തിരക്കിയപ്പോള്‍, സഹപാഠികളുടെ മാതാപിതാക്കള്‍ സ്‌കൂളില്‍ വരാറുണ്ടെന്നും തനിക്കാരുമില്ലെന്നും പറഞ്ഞ് സങ്കടപ്പെട്ടു. ഇതുകേട്ട ഉദയ ഗിരിജ അവളെ ചേർത്തുപിടിച്ചു. കൂടെയുണ്ടെന്ന് വാക്കുകൊടുത്തു.
വർഷങ്ങള്‍ക്കിപ്പുറം അനാമികയെ മകൻ വിഷ്ണുവിന്റെ ഭാര്യയാക്കുകയും ചെയ്തു ഉദയഗിരിജ. ഒറ്റപ്പെട്ട ഒരു കുഞ്ഞിന് ജീവിതം കൊടുക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ഉദയ ഗിരിജ പറയുന്നു. ‘ഇവള്‍ മരുമോളല്ല. മോള് തന്നെയാണ്. അവൻ അവളെ നന്നായി നോക്കുമെന്ന വിശ്വാസമുണ്ട്. എന്നോട് കാണിച്ച സ്‌നേഹം കണ്ടിട്ടാ അവളെ മരുമോളാക്കിയത്.’- ഉദയ ഗിരിജ പറഞ്ഞു.
‘മോനോട് അവളെക്കുറിച്ച് പറഞ്ഞപ്പോള്‍ വിവാഹത്തിന് സമ്മതമാണെന്ന് അവൻ പറഞ്ഞു. സിഡബ്ല്യൂസി ചെയർമാനോടാണ് ആദ്യം ഇക്കാര്യം പറയുന്നത്. നല്ല തീരുമാനമാണെന്ന് സാറും പറഞ്ഞു. അവളോട് സംസാരിച്ചപ്പോള്‍ അവള്‍ക്കും ഇഷ്ടക്കുറവൊന്നുമില്ല. സന്തോഷം കൂടിയതായി എനിക്കും തോന്നി.
അങ്ങനെ കല്യാണം നടത്തി അവളെ ഞാനിങ്ങെടുത്തു. അനാമികയുടെ അമ്മ മരിച്ചുപോയതാണ്. അതിനുമുന്നേതന്നെ അച്ഛൻ വേറൊരു ഫാമിലിയിലേക്ക് പോയി. അമ്മൂമ്മയ്ക്ക് വയ്യാതായി. ഇപ്പോള്‍ ഇല്ല, മരിച്ചുപോയി. ബന്ധുക്കളോടൊക്കെ ചോദിച്ചായിരുന്നു. പെണ്‍കുട്ടിയായതിനാല്‍ അവർക്ക് ഏറ്റെടുക്കാൻ താത്പര്യമില്ല. അച്ഛനോട് ചോദിച്ചപ്പോള്‍ വേണ്ടെന്ന് എഴുതിത്തന്നു.’- ഉദയ ഗിരിജ പറഞ്ഞു. വിഷ്ണുവിന് ദുബായിലാണ് ജോലി. ഡിസംബറില്‍ തിരിച്ചുപോകും. അതുകഴിഞ്ഞ് അനാമികയെ കൊണ്ടുപോകുന്നെങ്കില്‍ തങ്ങള്‍ക്കെല്ലാം സമ്മതമാണെന്ന് ഉദയഗിരിജ കൂട്ടിച്ചേർത്തു.
പാലക്കാട്: പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുള്‍ ഷുക്കൂർ പാർട്ടി വിട്ടു. പാർട്ടിയില്‍ കടുത്ത അവഗണന എന്ന് ആരോപിച്ചാണ് പാർട്ടി വിട്ടത്.
സമാന അനുഭവസ്ഥർ പാർട്ടിയില്‍ വേറെയുമുണ്ടെന്നും ഷുക്കൂർ പറയുന്നു. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നു. തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂർ ആരോപിച്ചു. പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗണ്‍സിലറുമാണ് ഷുക്കൂർ. ഇദ്ദേഹം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പാലക്കാടെ പ്രധാന സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ് ഷുക്കൂറിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഷുക്കൂറിനെ അനുനയിപ്പിച്ച് പാർട്ടിയില്‍ നിലനിർത്താനാണ് ശ്രമം.
കഴിഞ്ഞ ഒരാഴ്ചയായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഷുക്കൂറിനെ കോണ്‍ഗ്രസിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നതായാണ് വിവരം. കോണ്‍ഗ്രസിൻ്റെ കൗണ്‍സിലർ വഴിയായിരുന്നു ശ്രമം നടന്നിരുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബുവും ഷുക്കൂറും തമ്മില്‍ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വിമർശിച്ച് കുറിപ്പിട്ട ശേഷം താൻ പാർട്ടി വിടുകയാണെന്ന് അബ്ദുള്‍ ഷുക്കൂർ പറഞ്ഞത്.
അതിനിടെ പാലക്കാട്ടെ സ്ഥാനാർഥിത്വം പിൻവലിക്കില്ലെന്ന് ഷാനിബ് വ്യക്തമാക്കി. നാമനിർദേശ പത്രിക ഇന്ന് ഉച്ചയ്ക്ക് സമർപ്പിക്കും. ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന്റെ അഭ്യർത്ഥന മാനിക്കുന്നു. സരിൻ സഹോദരനെ പോലെയാണ്. പക്ഷെ താനും സരിനും സ്ഥാനാർഥിയായ സാഹചര്യം വ്യത്യസ്തമാണ്. ഒട്ടേറെ കോണ്‍ഗ്രസ്സ് പ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരമാണ് താൻ സ്ഥാനാർഥിയായത്. പാലക്കാട് ബിജെപിയെ വിജയിപ്പിക്കാൻ കോണ്‍ഗ്രസില്‍ സതീശന്റെ കോക്കസ് ഉണ്ടെന്നും ഷാനിബ് വിമർശിച്ചു. സരിനോട് സംസാരിക്കാൻ തയ്യാറാണെന്നും സരിനെ പാലക്കാട് ജനത ഇതിനോടകം തന്നെ സ്വീകരിച്ചിട്ടുണ്ട് എന്നും ഷാനിബ് വ്യക്തമാക്കി.