തളിപ്പറമ്ബ്: മഞ്ഞപ്പിത്തം ബാധിച്ച് സഹോദരന്‍മാര്‍ മരിച്ചു. അടുത്തടുത്ത ദിവസങ്ങളിലാണ് മരണം.. തളിപ്പറമ്ബിലെ പ്രമുഖ വ്യാപാരിയായിരുന്ന പി.സി.പി.
മഹമ്മൂദ് ഹാജിയുടെയും ആമിനയുടെയും മക്കളായ തളിപ്പറമ്ബ് ഹിദായത്ത് നഗര്‍ റഷീദാസില്‍ എം. സാഹിര്‍ (40), എം. അന്‍വര്‍(44) എന്നിവരാണ് മരിച്ചത്.
മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ഇരുവരും കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് സാഹിര്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് അന്‍വറിന്റെ വിയോഗം. ഇരുവരുടെയും കുടുംബാംഗങ്ങള്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ഇവരുടെ നില മെച്ചപ്പെട്ട് വരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
കോഴിക്കോട് വ്യാപാരിയായ സാഹിര്‍ ഹിദായത്ത് നഗറിലും അനുജന്‍ അന്‍വര്‍ ഇരിക്കൂറിലുമാണ് താമസം. ഇരുവരും കുടുംബസമേതം ഒരുമിച്ചു യാത്ര പോയതായി പറയുന്നു. പിന്നീട് മഞ്ഞപ്പിത്ത ലക്ഷണം കണ്ടതിനു തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹിദായത്ത് നഗറില്‍ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ 15 ഓളം മഞ്ഞപ്പിത്തം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും കിണറുകളിലെ വെള്ളം പരിശോധന ഉള്‍പ്പെടെ നടത്തി വരികയായിരുന്നു എന്നും അധികൃതര്‍ പറഞ്ഞു.
ഇരുവരും മരിച്ച സാഹചര്യത്തില്‍ സമീപത്തുള്ള വീടുകളിലെ വെള്ളം പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് അധികൃതര്‍ ശേഖരിച്ചു വരികയാണ്. തളിപ്പറമ്ബിലെ വ്യാപാരിയായിരുന്ന പരേതനായ പി.സി.പി. മുഹമ്മദ് ഹാജിയുടെ മക്കളാണ് ഇരുവരും.
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ പദ്ധതിയിട്ട് ബിവറേജസ് കോര്‍പ്പറേഷന്‍.
പുതിയതായി ആരംഭിക്കുന്ന 227 ഔട്ട്‌ലെറ്റുകള്‍ക്കായി വാടകകെട്ടിടം തേടുകയാണ് ബെവ്‌കോ. ഇതിനായ് ബവ്‌സ്‌പേസ് എന്ന പേരില്‍ വെബ് പോര്‍ട്ടലും ആരംഭിച്ച് കഴിഞ്ഞു. കെട്ടിടത്തിന്റെ മാനദണ്ഡങ്ങള്‍ അടക്കം വിശദവിവരങ്ങള്‍ https://bevco.in/ എന്ന വെബ്‌സൈറ്റില്‍ പരിശോധിച്ച് https://bevco.in/bevspace/ എന്ന ലിങ്കില്‍ അപേക്ഷ നല്‍കാം.
പോര്‍ട്ടലിലെത്തി കെട്ടിടത്തിന്റെ വിവരങ്ങളും തൊട്ടടുത്ത ലാന്‍ഡ് മാര്‍ക്കും ഉടമയുടെ വിവരങ്ങളും നല്‍കാവുന്നതാണ്. തുടര്‍ന്ന് കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ പരിശോധിച്ച ശേഷം നിങ്ങളെ ബന്ധപ്പെടും. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ബാങ്ക്, സര്‍ക്കാര്‍ കെട്ടിടം എന്നിവയ്ക്ക് നല്‍കുന്ന വാടകയുടെ അടിസ്ഥാനത്തിലാകും വാടകയ്ക്ക് നല്‍കുന്ന കെട്ടിടത്തിന്റെ മാസവാടക നിശ്ചയിക്കുക. കൂടുതല്‍ സൗകര്യമുള്ള സ്ഥലമാണെന്ന് കണ്ടെത്തിയാല്‍ സിഎംഡിക്ക് വാടക വര്‍ദ്ധിപ്പിക്കാന്‍ അധികാരമുണ്ടാകും.
കടമുറികള്‍ വാടകയ്ക്ക് കൊടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ അവസരമാണിതെന്ന് ബെവ്കോ ഉദ്യോഗസ്ഥര്‍ പറയുന്നു. കൃത്യമായ വാടകയും ദീര്‍ഘകാലത്തേക്കുള്ള കരാര്‍ ലഭിക്കുമെന്നതും കെട്ടിട ഉടമകളെ ഇതിലേക്ക് ആകര്‍ഷിക്കും. ഇത്തരത്തില്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കാറില്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബെവ്കോ എം.ഡി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലാണ് വെബ് പോര്‍ട്ടല്‍ നടപ്പിലാക്കിയത്.
പ്രീമിയം കൗണ്ടര്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയാകും പുതിയ ഔട്ട്‌ലെറ്റുകള്‍ വരിക. അപേക്ഷിക്കാനുള്ള സാങ്കേതിക സഹായത്തിനായി itd@ksbc.co.in എന്ന ഇമെയിലിലോ 62389 04125 എന്ന നമ്ബറിലോ ബന്ധപ്പെടാം.
ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം തെലുങ്കില്‍ നിന്നാണ്. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന പിരീഡ് ക്രൈം ത്രില്ലര്‍ ചിത്രം ലക്കി ഭാസ്കര്‍ ആണ് അത്. ദീപാവലി റിലീസ് ആയി ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ നാളെ തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ പ്രിവ്യൂ ഷോകള്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ആദ്യ അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
നന്നായി നിര്‍മ്മിക്കപ്പെട്ട, പിടിച്ചിരുത്തുന്ന ഒരു ഫിനാന്‍ഷ്യല്‍ ഡ്രാമയാണ് ചിത്രമെന്ന് ആന്ധ്ര ബോക്സ് ഓഫീസ് ഡോട്ട് കോം എന്ന തെലുങ്ക് മാധ്യമം എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആവേശം പകരുന്ന നിരവധി മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ടെന്ന് അവര്‍ പറയുന്നു. ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ആണെന്ന് പ്രശാന്ത് രംഗസ്വാമി പോസ്റ്റ് ചെയ്യുന്നു. എന്തൊരു കഥാപാത്രം, എന്തൊരു പ്രകടനം, ദുല്‍ഖറിന്‍റെ കഥാപാത്രത്തെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും അദ്ദേഹത്തിന്‍റെ പ്രതികരണം. സംഗീതം പകര്‍ന്നിരിക്കുന്ന ജി വി പ്രകാശിനും രചനയും സംവിധാനവും നിര്‍വ്വഹിച്ച വെങ്കി അറ്റ്‍ലൂരിക്കും അദ്ദേഹത്തിന്‍റെ അഭിനന്ദനമുണ്ട്. കുടുംബങ്ങളുമൊന്നിച്ച് ടിക്കറ്റ് എടുക്കാവുന്ന ചിത്രമെന്നും പ്രശാന്ത് രംഗസ്വാമി കുറിക്കുന്നു.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഒരു ഗ്രാമത്തില്‍ 19 യുവാക്കള്‍ക്ക് എയിഡ്‌സ് സ്ഥിരീകരിച്ചു. നൈനിറ്റാള്‍ ജില്ലയിലെ രാം നഗറിലാണ് സംഭവം.
17 കാരിയായ പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്ന യുവാക്കള്‍ക്കാണ് കൂട്ടത്തോടെ എച്ച്‌ഐവി സ്ഥിരീകരിച്ചത്. പെണ്‍കുട്ടി മയക്കുമരുന്നിന് അടിമയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇത് വളരെ ആശങ്കപ്പെടുത്തുന്ന സംഭവമാണെന്നും, എച്ച്‌ഐവി പടരുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിച്ചു വരികയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ലഹരിയോടുള്ള അഡിക്ഷനാണ് നിര്‍ഭാഗ്യകരമായ സാഹചര്യം ഉണ്ടാക്കിയതെന്നും, ഇവര്‍ക്ക് കൗണ്‍സലിങ്ങും പിന്തുണയും നല്‍കി വരുന്നതായും
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
ഹെറോയിന് അടിമയായ പെണ്‍കുട്ടിയുമായി യുവാക്കള്‍ക്ക് ശാരീരിക ബന്ധമുണ്ടായിരുന്നു. അസുഖബാധിതരായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് എയിഡ്‌സ് ബാധിതരാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ 17 മാസത്തിനിടെ, 45 പേര്‍ക്കാണ് രാംനഗറില്‍ എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. പ്രദേശത്തെ എച്ച്‌ഐവി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് നൈനിറ്റാള്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരീഷ് ചന്ദ്ര പന്ത് പറഞ്ഞു.
പാലക്കാട്: കേന്ദ്രമന്ത്രി സുരേഷ ്‌ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘ഒറ്റത്തന്ത’ വെല്ലുവിളിക്ക് സിപിഎമ്മിന് മറുപടിയില്ലേയെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.
ഇതാണോ ഒരു കേന്ദ്രമന്ത്രിയുടെ ഭാഷ? . സുരേഷ് ഗോപിയെ തൊടാന്‍ സിപിഎമ്മിന് മുട്ട് വിറയ്ക്കും. വായില്‍ തോന്നുന്നത് വിളിച്ച് പറയുകയാണ് സുരേഷ് ഗോപി. ഇതെന്താ സിനിമയെന്നാണോ സുരേഷ് ഗോപി കരുതുന്നത്. മുഖ്യമന്ത്രി മറുപടി പറയേണ്ട, ഏതെങ്കിലും സി.പി.എം നേതാവ് പറയുമോ മറുപടിയെന്നും സതീശന്‍ പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
മൂവ് ഔട്ട് എന്നും പ്രതികരിക്കാന്‍ സൗകര്യമില്ലെന്നുമൊക്കെയുള്ള സുരേഷ് ഗോപിയുടെ പ്രതികരണം ധിക്കാരപരമാണെന്നും വിഡി സതീശന്‍ പറഞ്ഞു. നേരത്തെ സുരേഷ് ഗോപി പറയുന്നത് ലൈസന്‍സില്ലാത്ത പോലെ ഗൗരവമായി എടുക്കേണ്ടതില്ലെന്നായിരുന്നു എം വി ഗോവിന്ദന്‍ മാഷിന്‍രെ പ്രതികരണം. ഇപ്പോഴും സിനിമ സ്‌റ്റൈലിലാണ് സുരേഷ് ഗോപി. തന്തയ്ക്ക് പറയുകയാണ് സുരേഷ് ഗോപി. ഇത് ഞങ്ങളാണ് പറഞ്ഞതെങ്കില്‍ വലിയ ചര്‍ച്ചയാക്കും. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പൂര നഗരിയിലേക്ക് താന്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നുമായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്. ”പൂരം കലക്കല്‍ നിങ്ങള്‍ക്കിത് ബൂമറാങ്ങാണ്. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. സാധാരണ കാറിലാണ് എത്തിയത്. ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് അവിടെ എത്തിയത്. ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാര്‍ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല. അത് അന്വേഷിച്ചറിയണമെങ്കില്‍ സിബിഐ വരണം. നേരിടാന്‍ ഞാന്‍ തയ്യാറാണ്. സിബിഐയെ ക്ഷണിച്ചുവരുത്താന്‍ ചങ്കൂറ്റമുണ്ടോ എന്നും” സുരേഷ് ഗോപി വെല്ലുവിളിച്ചിരുന്നു.
അതേസമയം സുരേഷ് ഗോപിയുടെ മുവ് ഔട്ട് പരാമര്‍ശത്തിനെതിരെ കേരളാ പത്രപ്രവര്‍ത്തക യൂണിയനും രംഗത്തുവന്നു. തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള ഈ പെരുമാറ്റമാണ് സുരേഷ് ഗോപിയുടേതെന്ന് യൂണിയന്‍ വിമര്‍ശിച്ചു. കക്ഷിഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പൊതുവെ പിന്തുടരുന്ന മാന്യമായ മാധ്യമ സമീപനത്തിന് തീര്‍ത്തും വിരുദ്ധമാണ് സുരേഷ് ഗോപിയില്‍ നിന്നും ഉണ്ടായതെന്നും ജനധിപത്യ വ്യവസ്ഥയില്‍ മാധ്യമങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്ന് കുറഞ്ഞ പക്ഷം കേരളത്തിലെ സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്നെങ്കിലും അദ്ദേഹം ചോദിച്ചു മനസ്സിലാക്കേണ്ടതാണെന്നും കെയുഡബ്ല്യുജെ ഓര്‍മ്മിപ്പിച്ചു.
മാധ്യമപ്രവര്‍ത്തകരെ നിരന്തരം അവഹേളിക്കുന്ന നിലപാട് സുരേഷ് ഗോപി തിരുത്തണം എന്നാവശ്യപ്പെട്ടുള്ള വാര്‍ത്താ കുറിപ്പ് ഇങ്ങനെ:
മാധ്യമങ്ങളുടെ ചോദ്യങ്ങളോട്പ്ര തികരിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്ബോള്‍ തന്നെ അതിലും പുലര്‍ത്തേണ്ട മാന്യതക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവര്‍ത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരോട് തുടര്‍ച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍.
മാധ്യമങ്ങളുടെ ചോദ്യങ്ങളോട്പ്ര തികരിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്ബോള്‍ തന്നെ അതിലും പുലര്‍ത്തേണ്ട മാന്യതക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവര്‍ത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നത്. കടുത്ത അവജ്ഞയും ധിക്കാരവുമാണ് അദ്ദേഹത്തിന്റെ ശരീര ഭാഷയിലും ശബ്ദത്തിലും പ്രകടമാവുന്നത്. ചോദ്യം ചോദിക്കുന്നവരോട് മൂവ് ഔട്ട് എന്ന് കയര്‍ക്കുന്നതിലൂടെ സ്വന്തം രാഷ്ട്രീയ പരിസരത്തുനിന്ന് ജനാധിപത്യ മൂല്യങ്ങളെ ആട്ടിപ്പായിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നത്.
തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള ഈ പെരുമാറ്റം കക്ഷിഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പൊതുവെ പിന്തുടരുന്ന മാന്യമായ മാധ്യമ സമീപനത്തിന് തീര്‍ത്തും വിരുദ്ധമാണ്. ജനാധിപത്യ വ്യവസ്ഥയില്‍ മാധ്യമങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്ന് കുറഞ്ഞ പക്ഷം കേരളത്തിലെ സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്നെങ്കിലും അദ്ദേഹം ചോദിച്ചു മനസ്സിലാക്കേണ്ടതാണ്.
കണ്ണൂര്‍: എംഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി വി ദിവ്യ.
പള്ളിക്കുന്നിലെ വനിതാ ജയിലിലെ അന്തേവാസിയാണ് ദിവ്യ. ഈ ജയില്‍ ദിവ്യയെ സംബന്ധിച്ചിടത്തോളം അന്യമായൊരു കേന്ദ്രമല്ല, കാരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കവേ തന്നെ ജയിലിലെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് നിരവധി തവണ അവര്‍ ഇവിടെ എത്തിയിരുന്നു.
അന്നെല്ലാം അതിഥിയായാണ് എത്തിയതെങ്കില്‍ ഇക്കുറി ദിവ്യ ജയിലില്‍ എത്തിയത് ആത്മഹത്യാ പ്രേരണാ കേസിലെ പ്രതിയായായാണ്. എങ്കിലും സിപിഎമ്മിന്റെ സ്വന്തം ഇടമായ കണ്ണൂരില്‍ ദിവ്യയ്ക്ക് വേണ്ടത്ര പരിഗണനയെല്ലാം തന്നെ ലഭിക്കുന്നുണ്ട്. പോലീസ് കസ്റ്റഡിയില്‍ പോലും വിഐപി പരിഗണന അവര്‍ക്ക് ലഭിച്ചെന്ന വികാരം ശക്തമായിരുന്നു. ദിവ്യയെ ചാനല്‍ ക്യാമറകളില്‍ നിന്നും രക്ഷിച്ചാണ് ജയിലില്‍ എത്തിച്ചതും. അതുകൊണ്ട് തന്നെ ദിവ്യ പറയുന്നത് ചെയ്തുകൊടുക്കാന്‍ തയ്യാറായി ജയില്‍ അധികാരികളുമുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോടുചേര്‍ന്നു തന്നെയാണ് വനിതാ ജയില്‍.
എങ്കിലും വലിയ ആവശ്യങ്ങളൊന്നും അവര്‍ ഉന്നയിച്ചിട്ടില്ല. റിമാന്‍ഡ് കേസിലെ തടവുകാരി ആയതുകൊണ്ടും മറ്റ് സ്ഥിരം തടവുകാര്‍ക്കുള്ള നിബന്ധനകള്‍ ഇവര്‍ക്ക് ബാധകമല്ല. രണ്ട് രാത്രിയും ഒരു പകലും ദിവ്യ ജയിലില്‍ ചിലവഴിച്ചു. ഇനിയും കുറച്ചു ദിവസം കൂടി ജയിലില്‍ കഴിയേണ്ട സാഹചര്യം ഉണ്ടാകും. ജയിലില്‍ നേരംപോക്കായി ജീവനക്കാരോട് സംസാരിച്ചും വായനയില്‍ മുഴുകുകയുമാണ് അവര്‍ ചെയ്തത്. പത്രങ്ങളും മറ്റു പുസ്തകങ്ങളുമെല്ലാം വായിച്ചാണ് അവര്‍ സമയം ചെലവഴിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തോടെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. ജയിലില്‍ ദിവ്യ എത്തുന്നു എന്നറിഞ്ഞും ചില ഒരുക്കങ്ങള്‍ നടത്തിയതായി സുചനയുണ്ട്. പ്രശ്‌നക്കാരായ തടവുകാര്‍ അധികം ഇവിടെയില്ല. ഇനി ഏതെങ്കിലും സാഹചര്യത്തില്‍ മറ്റ് തടവുകാരില്‍നിന്ന് മോശമായ പെരുമാറ്റമോ കൈയേറ്റമോ ഉണ്ടാകാതിരിക്കാന്‍ ജയില്‍ ജീവനക്കാരുടെ പ്രത്യേക നിരീക്ഷണവുമുണ്ട്.
രണ്ട് ബ്ലോക്കുകളുള്ള വനിതാ ജയിലിലെ ആദ്യത്തെ ബ്ലോക്കിലാണ് ദിവ്യ. പുതിയ കെട്ടിടമായതിനാല്‍ പ്രത്യേകം മുറികളുമുണ്ട്. ഇതിലൊന്നിലാണ് ദിവ്യയെ പാര്‍പ്പിച്ചിരിക്കുന്നത്. ശിക്ഷാ തടവുകാര്‍ക്കുള്ള നിയന്ത്രണങ്ങളോ തടവുകാര്‍ക്കുള്ള പ്രത്യേക വസ്ത്രങ്ങളോ റിമാന്‍ഡ് തടവുകാര്‍ക്കില്ല. വീട്ടില്‍നിന്ന് എത്തിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനുള്ള അനുവാദം ജയില്‍ ചട്ടങ്ങളിലുണ്ട്. ധരിച്ചത് വീട്ടില്‍ നിന്നും കൊണ്ടുവന്ന വസ്ത്രം തന്നെയാണ്.
ബുധനാഴ്ച ദിവ്യക്ക് സന്ദര്‍ശകര്‍ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന കാര്യത്തില്‍ ജയില്‍ അധികൃതര്‍ മറുപടി നല്‍കിയില്ല. നേതാക്കളും ബന്ധുക്കളും എത്തിയതായി സൂചനയുണ്ട്. രാവിലെ 6.30 ഓടെ സെല്ലുകള്‍ തുറക്കും. 7.30-ന് പ്രഭാത ഭക്ഷണം നല്‍കും. ജയില്‍ ഭക്ഷണം തന്നെയാണ് ദിവ്യ കഴിച്ചതും. ജയില്‍ ജീവിതത്തിന്റെ ആദ്യദിനത്തില്‍ ആറോടെ ദിവ്യ ഉറക്കമുണര്‍ന്നിരുന്നു.മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ചൊവ്വാഴ്ചയാണ് പി.പി. ദിവ്യ പോലീസില്‍ കീഴടങ്ങിയത്.
പോലീസ് അറസ്റ്റുചെയ്ത് തളിപ്പറമ്ബ് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് റിമാന്‍ഡ് ചെയ്തത്. കേസിന്റെ തുടക്കം മുതല്‍ ദിവ്യക്ക് വലിയ പരിഗണനയാണ് ലഭിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റം ചേര്‍ത്തു ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടും ദിവ്യയുടെ മൊഴിയെടുക്കാന്‍പോലും തുനിയാത്ത പൊലീസിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്രയും ദിവസം ദിവ്യ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞത്.
അതിനര്‍ഥം, ദിവ്യ എവിടെയെന്നറിഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല എന്നുതന്നെ. ആരോഗ്യവകുപ്പും റവന്യുവകുപ്പും തുടക്കത്തില്‍തന്നെ ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടും പൊലീസ് നടപടികള്‍ ഇഴഞ്ഞത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കി. എഡിഎമ്മിന്റെ മരണം നടന്ന് 10ാം ദിവസമാണ് അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെട്ട സംഘെ
മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച 38 പേജുകളുള്ള വിധിന്യായം വന്നതോടെ, ഗത്യന്തരമില്ലാതെയുള്ള കീഴടങ്ങലിനെയാണ് കസ്റ്റഡിയിലെടുക്കലായി വ്യാഖ്യാനിച്ച് മുഖം രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചത്. അതിനുശേഷം, മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാന്‍ പൊലീസ് വലിയ അഭ്യാസമാണു നടത്തിയത്. ദിവ്യയുടെ ദൃശ്യം മാധ്യമങ്ങള്‍ പകര്‍ത്താതിരിക്കാന്‍ വലിയ മുന്‍കരുതല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന പദവിയില്‍ പൊതുജനമധ്യത്തില്‍ തലയുയര്‍ത്തി നടന്നിരുന്ന ദിവ്യ ഇന്നലെ കൂക്കിവിളികള്‍ക്കിടയിലൂടെ ജയിലിലേക്കുള്ള യാത്രയിലായിരുന്നു. പൊലീസില്‍ കീഴടങ്ങി കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍നിന്നു പുറത്തിറങ്ങുമ്ബോഴും ഒട്ടും കൂസലില്ലാത്ത ഭാവത്തിലായിരുന്നു ദിവ്യ. നവീന്‍ ബാബുവിന്റെ ആത്മഹത്യ നടന്ന് രണ്ടാഴ്ച കഴിഞ്ഞാണ് ദിവ്യ പൊതുമധ്യത്തിലെത്തുന്നത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ എപ്പോഴും സംസാരിക്കാറുള്ള ദിവ്യ ആദ്യമായി മൗനം പാലിച്ചു.
അടുത്ത തവണ എംഎല്‍എ, എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ മന്ത്രി എന്നിങ്ങനെ വിശേഷണങ്ങള്‍ പലതായിരുന്നു ദിവ്യയ്ക്ക്. എന്നാല്‍, ഒക്ടോബര്‍ 15നു പുലര്‍ച്ചെ എഡിഎം ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത വന്നതോടെ ദിവ്യയുടെ രാഷ്ട്രീയ ഗ്രാഫില്‍ ചുവപ്പുവര വീണു. ചുവപ്പുകോട്ടയില്‍ തീപ്പൊരി പ്രസംഗത്തിലൂടെ വളര്‍ന്നുവന്ന ദിവ്യയുടെ രാഷ്ട്രീയഭാവി തല്‍ക്കാലമെങ്കിലും ഇരുട്ടിലായി.
കലക്ടറേറ്റിലെ റവന്യു ജീവനക്കാരുടെ യാത്രയയപ്പു യോഗത്തിലേക്കു ക്ഷണിക്കപ്പെടാതെയെത്തി, എഡിഎം നവീന്‍ ബാബുവിനെ അപഹസിച്ചുകൊണ്ടു ദിവ്യ നടത്തിയ പ്രസംഗം എല്ലാം തകര്‍ത്തെറിഞ്ഞു. ‘ഒരു നിമിഷം മതി നമ്മുടെ ജീവിതത്തില്‍ എന്തും സംഭവിക്കാന്‍’ എന്ന വാക്കുകള്‍ ദിവ്യയുടെ രാഷ്ട്രീയജീവിതത്തിലും അറംപറ്റി. പാര്‍ട്ടിയും പൊലീസും സംരക്ഷണം നല്‍കിയെങ്കിലും കോടതി കൈവിട്ടതോടെ ജയിലിലേക്കു വഴി തെളിഞ്ഞു.
രാഷ്ട്രീയത്തില്‍ ശരവേഗത്തിലായിരുന്നു ദിവ്യയുടെ വളര്‍ച്ച. പി.കെ.ശ്രീമതി, കെ.കെ.ശൈലജ, എന്‍.സുകന്യ എന്നിവരുടെ പിന്‍ഗാമിയായി വന്ന ദിവ്യ എസ്‌എഫ്‌ഐയിലൂടെയാണ് വളര്‍ന്നത്. കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ വൈസ് ചെയര്‍മാനായതോടെ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെട്ടു. മുതിര്‍ന്ന നേതാക്കളുടെ തണലില്‍ വളര്‍ച്ച വേഗമായി. ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹിത്വത്തിലേക്ക് ഉയര്‍ന്നതും വളരെ വേഗം. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, സിപിഎം ജില്ലാ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളുണ്ട് ഇപ്പോള്‍.
36ാം വയസ്സിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റാകുന്നത്. കല്യാശ്ശേരി ഡിവിഷനില്‍നിന്ന് 22,576 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. അതിനു മുന്‍പുള്ള ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന പദവിയോടെ വനിതാ ജയിലില്‍ ഒട്ടേറെ ചടങ്ങുകളില്‍ പങ്കെടുത്തിരുന്ന ദിവ്യ രാത്രി അവിടെയെത്തിയത് റിമാന്‍ഡ് തടവുകാരി എന്ന നിലയില്‍.
തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നു പേർ പിടിയില്‍.
നെയ്യാറ്റിൻകര കണ്ണറവിള സ്വദേശികളായ ആദർശ് (22),അഖില്‍ (21),പെരിങ്ങമ്മല സ്വദേശി അനുരാഗ് (22) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ഇരുപത്തെട്ടാം തീയതി പുലർച്ചെ പൂവാർ സ്വദേശിനിയായ പെണ്‍കുട്ടിയേയും അനുജത്തിയേയും വീട്ടുകാരറിയാതെ കാറില്‍ കയറ്റിക്കൊണ്ടുപോയി കാറില്‍വച്ച് മൂന്നുപേരും ബലാത്സംഗം ചെയ്യുകയായിരുന്നു. അനുജത്തിയുടെ മുന്നില്‍വച്ചായിരുന്നു മൂവർസംഘം ചേച്ചിയെ ബലാത്സംഗം ചെയ്തത്.
16 കാരിയുമായി പ്രതികളിലൊരാളായ ആദർശിന് അടുപ്പമുണ്ടായിരുന്നു. വിവാഹവാഗ്ദാനം നല്‍കിയാണ് ആദർശ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. തുടർന്ന് പെണ്‍കുട്ടിയുടെ ജന്മദിനത്തില്‍ രാത്രി സംഘം വീട്ടിലെത്തുകയും സമ്മാനം വാങ്ങി നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടുകാരറിയാതെ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ അനുജത്തിയേയും ഒപ്പം കൂട്ടി. തുടർന്ന് മൂന്നുമണിവരെ പൂവാർ പരിസരത്ത് കാറില്‍ യാത്ര ചെയ്യുന്നതിനിടെ സംഘം 16കാരിയെ പീഡനത്തിനിരയാക്കി.
കുട്ടിയുടെ ദേഹാസ്വാസ്ഥ്യം മാതാപിതാക്കളാണ് ആദ്യം ശ്രദ്ധിച്ചത്. പിന്നീട് ഇവർ തന്നെ പൂവാർ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. വിവരം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാർ പൂവാർ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം വൈകിയെന്നാണ് ബന്ധുക്കളുടെ പരാതി.
കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.
ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത സംവിധായകന്‍ ദീപക്ക് ദേവ് എന്നിവര്‍ സിനിമ രംഗത്ത് നിന്നും വിവാഹത്തിന് എത്തിയിരുന്നു.
നേരത്തെ ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന്‍ തന്‍റെ ജീവിത പങ്കാളിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ‘ബോഗയ്ന്‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിലാണ് സുഷിന്‍ അവസാനം സംഗീതം നല്‍കിയത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുമെന്ന് ഒരു അഭിമുഖത്തില്‍ സുഷിന്‍ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ദാവൂദ് ഇബ്രാഹിമിനേക്കാള്‍ വലിയ കുറ്റവാളിയായി മാദ്ധ്യമങ്ങള്‍ ചിത്രീകരിച്ചെന്ന് ജോണ്‍ ബ്രിട്ടാസ് എംപി.
മാദ്ധ്യമങ്ങളുടേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്.
‘പിപി ദിവ്യയുടെ ഭാഗത്തുനിന്നുള്ള വാക്കുകളൊന്നും ശരിയല്ലെന്ന് പറഞ്ഞു. കഴിഞ്ഞൊരു രണ്ടാഴ്ചയായിട്ട് കേരളത്തിലെ മുഖ്യധാര മാദ്ധ്യമങ്ങള്‍ എത്രത്തോളം എയർ ടൈമും മഷിയും പിപി ദിവ്യയ്ക്ക് നല്‍കി. പി പി ദിവ്യ ദാവൂദ് ഇബ്രാഹിമിനേക്കാള്‍ വലയൊരു കുറ്റവാളിയാണെന്ന ഇംപ്രഷൻ സൃഷ്ടിക്കുന്ന മാദ്ധ്യമ പ്രക്ഷാടനമല്ലേ നടന്നത്.
ഈയൊരു സംഭവമങ്ങ് മാറ്റിവച്ചാല്‍, പി പി ദിവ്യ നല്ല ഊർജസ്വലയായിട്ടുള്ള യുവ നേതാവല്ലേ. എസ് എഫ് ഐയുടെ കരുത്തുള്ള ഒരു നേതാവായിരുന്നില്ലേ. സാധാരണ കുടുംബത്തില്‍ നിന്ന് വന്ന്, നേതൃപദവിയിലേക്ക് ഉയർന്നയാളല്ലേ. നേതൃശേഷി പ്രകടിപ്പിച്ചയാളല്ലേ.
ഏറ്റവും നല്ല ജില്ലാ പഞ്ചായത്തിന്റെ അവാർഡ് വാങ്ങിയ ആളല്ലേ. കോളേജ് ചെയർമാനായി. എവിടെയാണ് അവരെക്കുറിച്ചൊരു മോശം. പക്ഷേ ഇന്ന് അവരുടെ ഇത്രയും കാലത്തെ രാഷ്ട്രീയത്തെ മുഴുവൻ കറുപ്പടിച്ച് വിട്ടില്ലേ. നീതിയാണോ? അവരുടെ ഈ പ്രവൃത്തി നീതിന്യായ മാർഗങ്ങളിലൂടെ പരിശോധിക്കപ്പെടട്ടേ. കുറ്റവാളിയാണെങ്കില്‍ തൂക്കിലേറ്റപ്പെടട്ടേ. അതാണോ നമ്മള്‍ ചെയ്തത്.
പ്രിയങ്ക ഗാന്ധിയുടെ നോമിനേഷനുമായി ബന്ധപ്പെട്ട ഒരു കാര്യം പറയാം. എന്ത് ആവേശപൂർവമാണ് പ്രിയങ്ക ധരിച്ച സാരിയെക്കുറിച്ച് ചർച്ച ചെയ്യുന്നത്. എന്ത് ആവേശപൂർവമാണ് ഇന്ദിര പ്രിയദർശിനി വീണ്ടും വരുന്നെന്ന് പറഞ്ഞത്. ഇതാണോ മാദ്ധ്യമപ്രവർത്തനം? ഈ ഇരട്ടത്താപ്പിനെയാണോ നമ്മള്‍ സ്വതന്ത മാദ്ധ്യമപ്രവർത്തനമെന്ന് പറയുന്നത്? ഇതാണോ നിഷ്പക്ഷമായ മാദ്ധ്യമപ്രവർത്തനം. ഇത് വളരെ പക്ഷപാതിത്വപരമായ മാദ്ധ്യമപ്രവർത്തനമല്ലേ.’- ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.
പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെക്കാള്‍ വിജയസാധ്യത പാലക്കാട്ടുകാരനായ സി കൃഷ്ണകുമാറിന് തന്നെയാണെന്ന് ബി ജെ പി നേതാവ് പി സി ജോർജ്.
കെ മുരളീധരൻ ബി ജെ പിയിലേക്ക് വന്നാല്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും പി സി ജോർജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ശോഭ ശക്തയായ നേതാവാണ്. പക്ഷെ പാലക്കാട്ടുകാരൻ എന്ന നിലയില്‍ സി കൃഷ്ണകുമാർ തന്നെയാണ് ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും യോഗ്യതയുള്ള സ്ഥാനാർത്ഥി. കെ മുരളീധരനെ പോലൊരു നേതാവ് ബി ജെ പിയുമായി സഹകരിക്കാൻ തയ്യാറായാല്‍ ഞങ്ങള്‍ രണ്ട് കൈയ്യും കാലും നീട്ടി സ്വീകരിക്കും.അക്കാര്യത്തില്‍ സംശയമില്ല. ഞാനും പദ്മജയും എടുത്തോണ്ട് വരും’, പി സി പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉയർന്ന വിവാദത്തിനിടെ കെ മുരളീധരനെ ക്ഷണിച്ച് സി പി എം നേതാവ് എ കെ ബാലനും രംഗത്തെത്തിയിരുന്നു. മുരളീധരൻ ഇടതുപക്ഷവുമായി സഹകരിക്കാൻ തയ്യാറാകണം എന്നായിരുന്നു എകെ ബാലൻ പറഞ്ഞത്. ‘ചതിയൻമാരുടെ പാർട്ടിയില്‍ നില്‍ക്കണോയെന്ന് മുരളീധരൻ പരിശോധിക്കണം. കോണ്‍ഗ്രസിലെ എടുക്കാത്ത കാശല്ല താനെന്ന് മുരളീധരൻ തെളിയിക്കണം. പറ്റുമെങ്കില്‍ മുരളീധരൻ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് എടുക്കണം’ എന്നായിരുന്നു ബാലന്റെ വാക്കുകള്‍. എന്നാല്‍ കെ മുരളീധരൻ ഇതിനോട് പ്രതികരിച്ചിട്ടില്ല.
അതേസമയം പാലക്കാട് മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡി സി സിയുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെ കടുത്ത അതൃപ്തിയിലാണ് മുരളീധരൻ. വിഷയത്തില്‍ ശക്തമായി തന്നെ നേരത്തേ അദ്ദേഹം പ്രതികരിച്ചിരുന്നു. തോല്‍വി മുന്നില്‍ക്കാണുന്ന തെരഞ്ഞെടുപ്പാണെങ്കില്‍ അവിടെ പാർട്ടി തന്നെ തീർച്ചയായും മത്സരിപ്പിക്കുമെന്നായിരുന്നു നേതൃത്വത്തെ ഉന്നം വെച്ച് മുരളീധരൻ പറഞ്ഞത്. താൻ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഇല്ലെന്നും മുരളീധരൻ വ്യക്തമാക്കി. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കാൻ താത്പര്യം ഉണ്ടായിരുന്നില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു.
അതിനിടെ വിവാദങ്ങള്‍ക്കിടെ മുരളീധരൻ പാലക്കാട് പ്രചരണത്തിന് എത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അദ്ദേഹം വിട്ടുനില്‍ക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. എന്നാല്‍ താൻ സമയമാകുമ്ബോള്‍ പോകും എന്ന തരത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം. പാലക്കാട് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാർത്ഥി തന്നെ കൂറ്റൻ വിജയത്തില്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.