അർബുദം എന്ന മഹാവ്യാധിയെ പൊരുതി തോല്‍പ്പിച്ച് തിരിച്ചു വരുന്ന മനുഷ്യരുടെ കഥ നമ്മള്‍ ഒരുപാട് കേള്‍ക്കാറുണ്ട്.
എന്നാല്‍ മറ്റേതെങ്കിലും ജീവജാലങ്ങള്‍ രോഗത്തോട് പൊരു തുന്നത് സാധാരണയായി അധികം കേള്‍ക്കാറില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഇരുതലമൂരി വിഭാഗത്തില്‍ പെടുന്ന പാമ്ബിന്റെ അതിജീവനമാണ് ശ്രദ്ധ നേടുന്നത്.
തിരുവനന്തപുരം മൃഗശാലയിലെ റെഡ് സാൻഡ് ബോവ ഇനത്തില്‍ പെടുന്ന ഇരുതലമൂരിക്ക് അഞ്ച് ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് വിദഗ്ധ ചികിത്സ നല്‍കുന്നത്. പാമ്ബിന്റെ വായിലാണ് മാസ്റ്റ് സെല്‍ ട്യൂമർ . കഴിഞ്ഞ മാസം 10 ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അവശനിലയില്‍ കണ്ടെത്തിയ പാമ്ബിനെ മൃഗശാലയില്‍ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയില്‍ ട്യൂമർ കണ്ടെത്തുകയായിരുന്നു. ബയോപ്സി അടക്കമുള്ള പരിശോധനകളിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് വയസ്സ് പ്രായമുള്ള ഇരുതലമൂരിക്ക് 3.9 കിലോ ഭാരമുണ്ട്.
സൈക്ലോഫോസ്ഫസൈഡ് എന്ന കീമോതെറാപ്പി മരുന്ന് ഇൻജെക്ഷൻ രൂപത്തിലാണ് നല്‍കുന്നത്. ദ്രവ രൂപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെയാണ് നല്‍കുന്നത്. സിടി സ്കാൻ പരിശോധനയില്‍ രോഗവ്യാപനം കുറഞ്ഞത് പ്രതിക്ഷ നല്‍കുന്നതായി മൃഗശാലയിലെ വെറ്റിനറി സർജൻ പറഞ്ഞു. രോഗം പൂർണ്ണമായും ഭേദമാക്കാനായാല്‍ മൃഗങ്ങളിലെ മാസ്റ്റ് സെല്‍ ക്യാൻസർ ചികിത്സയില്‍ നിർണ്ണായക വഴിത്തിരിവാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴ: ഒരു ബോഗെയ്ൻവില്ലയില്‍ (കടലാസുചെടി) ഏഴ് നിറം പൂക്കള്‍. ആവശ്യക്കാർ കർണാടക മുതല്‍ കാനഡ വരെ. ചേർത്തല കഞ്ഞിക്കുഴി പൊന്നിട്ടുശ്ശേരിയില്‍ എസ്.
സിജിയും ഭാര്യ ശ്യാമയും വളർത്തിയെടുത്ത ബോഗെയ്ൻവില്ല ആരാമത്തിന്റെ ഖ്യാതി കടലും കടന്നു. ചെറു പൂന്തോട്ടം 25 സെന്റിലേക്ക് വളർന്നു. നല്ല വരുമാനവുമായി.
ബോഗെയ്ൻവില്ലകള്‍ കാണാൻ കൃഷി മന്ത്രി പി. പ്രസാദ് ഒരിക്കല്‍ വീട്ടിലെത്തിയിരുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്തുകൂടേയെന്ന മന്ത്രിയുടെ അന്നത്തെ ചോദ്യമാണ് ശ്യാമയുടെ ജീവിതം മാറ്റിമറിച്ചത്. ചേർത്തല ലീഗല്‍ മെട്രോളജി ഓഫീസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ ഭർത്താവ് സിജി ഒപ്പം നിന്നു. തീർത്ഥയും അർത്ഥയുമാണ് മക്കള്‍.
മഹാറാണി, അഥർന, ഫ്ലെയിം റെഡ്, സക്കൂറ എന്നിങ്ങനെ നീളും ബോഗെയ്ൻവില്ലകള്‍. നാല് വർഷം മുമ്ബാണ് ആരോ വലിച്ചെറിഞ്ഞ ഒരു ബോഗെയ്ൻവില്ല കിട്ടിയത്. കുരുമുളക് ഗ്രാഫ്റ്റിംഗ് പരിചയമുള്ള സിജി ബോഗെയ്ൻവില്ലയിലും അത് പരീക്ഷിച്ചു. പിന്നീട് ഗ്രാഫ്റ്റിംഗ് ഹരമായി. നാടൻ ബോഗെയ്ൻവില്ലയില്‍ പല നിറമുള്ള ചെടികള്‍ ഒട്ടിച്ചു.
ഗ്രാഫ്റ്റിംഗ് ചെടികള്‍ക്ക് 3,000 മുതല്‍ 30,000 രൂപ വരെയാണ് വില. 300 രൂപ മുതല്‍ തൈകളും ലഭിക്കും. ഫിലിപ്പീൻസില്‍ നിന്നെത്തുന്ന ഹൈബ്രിഡ് കടലാസുചെടി വാങ്ങിയും ഗ്രാഫ്റ്റ് ചെയ്യുന്നുണ്ട്. ഏഴടി ഉയരമുള്ള ബഹുവർണ ബോഗെയൻവില്ലകള്‍ക്ക് ലക്ഷങ്ങള്‍ വില ലഭിക്കും.
കേരളത്തില്‍ കോട്ടയത്തു നിന്നാണ് ആവശ്യക്കാർ കൂടുതല്‍. ഇവരുടെ യൂട്യൂബ് ചാനല്‍ കണ്ടും, ബോഗെയ്ൻവില്ലയുടെ അന്താരാഷ്ട്ര ഗ്രൂപ്പുകള്‍ വഴിയുമാണ് ആവശ്യക്കാരെത്തുന്നത്. എറണാകുളം സ്വദേശി ഇവിടെ നിന്ന് വാങ്ങിയ ബോഗെയ്ൻവില്ല കാറില്‍ നിന്ന് വീണ് നശിച്ചിരുന്നു. ഇത് വീണ്ടെടുക്കാൻ കുടുംബം ശ്യാമയുടെ സഹായം തേടിയിരുന്നു. അടുത്ത സീസണില്‍ പൂവിടാൻ ആ ചെടിയെ ചികിത്സിക്കുകയാണ് സിജിയും ശ്യാമയും.
‘പൂന്തോട്ടം കാണാനും ഫോട്ടോഷൂട്ടിനുമായി ധാരാളം പേർവരുന്നുണ്ട്. മികച്ച കളർ കോമ്ബിനേഷനുകളാണ് ഒരുക്കുന്നത്. വിദേശത്ത് നിന്ന് പലരും വിളിച്ച് നാട്ടിലെ വീട്ടിലേക്ക് ചെടികള്‍ ബുക്ക് ചെയ്യുന്നുണ്ട്”.– ശ്യാമ
ആളുകളില്‍ ഊർജം നിറയ്ക്കുന്ന രജിനികാന്ത് മാജിക് സിനിമയെ സ്നേഹിക്കുന്നവർക്ക് ഇതുവരെ പിടികിട്ടിയിട്ടില്ലാത്ത പ്രതിഭാസമാണ്.
എഴുപത്തിനാലിലും സ്റ്റൈല്‍ മന്നൻ അഭിനയത്തില്‍ സജീവമാണ്. തമിഴ് സിനിമയില്‍ രജനികാന്തിനോളം പ്രഭാവം തീര്‍ത്ത മറ്റൊരു നടനുണ്ടാകില്ല. സിനിമയിലും വ്യക്തി ജീവിതത്തിലും വളരെ സിമ്ബിളാണ് രജിനി. കര്‍ണ്ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠാ കുടുംബത്തിന്റെ പരമ്ബരയിലാണ് രജിനിയുടെ ജനനം.
പിന്നീട് ഇവര്‍ തമിഴ്‌നാട്ടിലേക്ക് വരികയായിരുന്നു. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം ചെന്നൈയിലെത്തിയ താരത്തിന്റെ ഇതുവരെയുള്ള ജീവിതം സിനിമാ കഥയെ വെല്ലുന്നതാണ്. ഇതുവരെയുള്ള കരിയറിനിടയില്‍ നിരവധി നായികമാരുടോപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും നടന്റെ മനസില്‍ കയറി കൂടിയത് ഒരാള്‍ മാത്രമാണ്. അത് മറ്റാരുമല്ല സാക്ഷാല്‍ ശ്രീദേവി ബോണി കപൂറാണ്.
നടി ശ്രീദേവിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ഒരു സമയത്ത് രജിനികാന്തിനുണ്ടായിരുന്നുവത്രെ. ശ്രീദേവിയേക്കാള്‍ 13 വയസ് കൂടുതലുള്ള രജിനികാന്ത് നടിയുമായി നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അപ്പോഴെല്ലാം പ്രത്യേക സ്നേഹവും കരുതലും നടിയോട് രജിനിക്കുണ്ടായിരുന്നു. ഒരു കാലത്ത് ശ്രീദേവി, കമല്‍ഹാസൻ, സംവിധായകൻ കെ.ബാലചന്ദർ എന്നിവരുള്‍പ്പെടെ തിരഞ്ഞെടുത്ത ചുരുക്കം ചിലർക്ക് മാത്രമെ രജനികാന്തിൻ്റെ സ്വകാര്യ ഫോണ്‍ നമ്ബർ പോലും അറിയുമായിരുന്നുള്ളു.
1976ല്‍ പുറത്തിറങ്ങിയ മൂണ്ട്ര് മുടിച്ച് എന്ന ചിത്രത്തിലൂടെയാണ് രജിനി-ശ്രീദേവി ഓണ്‍ സ്‌ക്രീൻ കെമിസ്ട്രി ആരംഭിച്ചത്. അന്ന് ഈ സിനിമയില്‍ അഭിനയിക്കുമ്ബോള്‍ വെറും 13 വയസ് മാത്രമായിരുന്നു ശ്രീദേവിയുടെ പ്രായം. രജിനികാന്ത് ആദ്യമായി ഒരു പ്രധാന വേഷം അവതരിപ്പിച്ചതും ഈ ചിത്രത്തിലാണ്.
18 വയസുള്ള ഒരു പെണ്‍കുട്ടിയും അവളുമായി പ്രണയത്തിലാകുന്ന രണ്ട് ചെറുപ്പക്കാരുടെയും കഥയായിരുന്നു മൂണ്ട്ര് മുടിച്ച് എന്ന ചിത്രത്തിൻ്റെ ഇതിവൃത്തം. ഈ ചിത്രത്തിനുശേഷം വീണ്ടും നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. കാലക്രമേണ അവരുടെ പരിചയം അഗാധമായ സൗഹൃദമായി വളർന്നു. മാത്രമല്ല രജിനികാന്തിന് ശ്രീദേവിയുടെ അമ്മയുമായി അടുപ്പം വളർത്തിയെടുക്കാനും സാധിച്ചു.
അങ്ങനെ ഒരിക്കല്‍ ശ്രീദേവിയെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹം ശ്രീദേവിയുടെ അമ്മയോട് പ്രകടിപ്പിക്കാൻ രജിനികാന്ത് തീരുമാനിച്ചു. കെ.ബാലചന്ദർ ഒരു പഴയ അഭിമുഖത്തില്‍ ശ്രീദേവിയുടെ വീട്ടില്‍ രജിനി പെണ്ണ് ചോദിക്കാൻ പോയ സംഭവം വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രീദേവിയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാൻ രജിനിക്കും ക്ഷണമുണ്ടായിരുന്നു.
പരിപാടിയില്‍ പങ്കെടുക്കുമ്ബോള്‍ ശ്രീദേവിയോടുള്ള ഇഷ്ടം അവരുടെ അമ്മയോട് പറഞ്ഞ് അഭിപ്രായം അറിയാമെന്നാണ് നടൻ കരുതിയിരുന്നത്. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാനായി ശ്രീദേവിയുടെ പുതിയ വീട്ടിലെത്തി അകത്തേക്ക് കാലെടുത്ത് വെച്ചതും വൈദ്യുതി തടസമുണ്ടായി. ഒരു നല്ല കാര്യം മനസില്‍ വിചാരിച്ച് പ്രവേശിച്ചിട്ടും വെളിച്ചത്തിന് തടസമുണ്ടായത് രജിനിയെ വിഷമിപ്പിച്ചു. ആ സംഭവം ദുശ്ശകുനത്തിന്റെ സൂചനയാണെന്ന് രജിനിക്ക് തോന്നി.
അതോടെ ശ്രീദേവിയുടെ അമ്മയോട് പെണ്ണ് ചോദിക്കാതെ രജിനി മടങ്ങി. അന്ന് ആ ആഗ്രഹം പറഞ്ഞില്ലെങ്കിലും ശ്രീദേവിയുമായുള്ള സൗഹൃദം നടൻ വിട്ടില്ല. ശേഷമാണ് ലതയെ 1981ല്‍ നടൻ വിവാഹം ചെയ്തത്. വിവാദങ്ങള്‍ക്കൊടുവില്‍ 1996 ലാണ് ബോണി കപൂറിനെ ശ്രീദേവി വിവാഹം ചെയ്തു. ആ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളും നടിക്കുണ്ട്. ബോണിയുടെ രണ്ടാം ഭാര്യയാണ് ശ്രീദേവി.
2018 ഫെബ്രുവരി 24ന് ദുബായിലെ ഹോട്ടല്‍ മുറിയിലാണ് ശ്രീദേവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് പോലീസ് പറഞ്ഞത്. ശ്രീദേവിയെപ്പോലെ ബോളിവുഡില്‍ തിരക്കുള്ള താരമാണ് ഇപ്പോള്‍ മൂത്ത മകള്‍ ജാൻവി കപൂർ.
ഈ സാഹചര്യത്തില്‍ ഇമാനയുടെ ഒളിമ്ബിക്‌സ് മെഡല്‍ തിരികെ വാങ്ങുമെന്നാണ് സൂചന. ഈ വർഷം പാരിസില്‍ നടന്ന ഒളിമ്ബിക്‌സില്‍ വനിതാ ബോക്‌സിംഗില്‍ സ്വർണ മെഡല്‍ നേടിയ താരം ആയിരുന്നു ഇമാനെ.
കഴിഞ്ഞ ദിവസമാണ് ഇമാനെ പുരുഷനാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് ഫ്രഞ്ച് മാദ്ധ്യമ പ്രവർത്തകനായ ജാഫർ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്. പരിശോധനയില്‍ ഇമാനെയ്ക്ക് ആന്തരിക വൃഷണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതായി മെഡിക്കല്‍ റിപ്പോർട്ടില്‍ പറയുന്നു. ഇതിന് പുറമേ പുരുഷ ക്രോമസോമുകളായ എക്‌സ് വൈ ക്രോമസോമുകളുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് 5 ആല്‍ഫ റിഡക്‌റ്റേസ എന്ന എൻസൈമിന്റെ അപര്യാപ്തത മൂലമുണ്ടാകുന്നതാണെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പാരീസിലെ ക്രെംലിൻ-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അള്‍ജിയേഴ്‌സിലെ മുഹമ്മദ് ലാമിൻ ഡെബാഗൈൻ ഹോസ്പിറ്റലിലെയും വിദഗ്ധരാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇമാനെ പുരുഷനാണെന്ന തരത്തില്‍ നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വർഷം ആയിരുന്നു ഇമാനെയെ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇതിന്റെ ഭാഗമായി നടത്തിയ എംആർഐ സ്‌കാനിംഗില്‍ ആണ് പുരുഷ ലിംഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ സ്ത്രീകളില്‍ കാണപ്പെടേണ്ട ഗർഭപാത്രം ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇമാനെ സ്ത്രീയല്ലെന്ന് വ്യക്തമാകുകയായിരുന്നു.
ഇമാനെയുടെ ശരീരത്തില്‍ എക്‌സ്‌വൈ ക്രോമസോമുകള്‍ ഉള്ളതായി നേരെത്തെ നടന്ന പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതിനെ തുടർന്ന് അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷൻ ഇമാനെയെ ഡല്‍ഹിയില്‍നടന്ന ലോക ചാമ്ബ്യൻഷിപ്പിലെ സ്വർണമെഡല്‍ മത്സരത്തില്‍നിന്ന് വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇമാന പുരുഷനാണെന്ന ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.
അതേസമയം താൻ സ്ത്രീയാണെന്ന് ആവർത്തിയ്ക്കുകയാണ് ഇമാനെ. ജനിച്ചതും വളർന്നതും സ്ത്രീ ആയിട്ടാണ്. ഇപ്പോള്‍ ജീവിക്കുന്നതും സ്ത്രീ ആയിട്ടാണ്. അതിനാല്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കാമെന്നും ഇമാനെ പറയുന്നു.
ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് പ്രതിമാസ ഹോണറേറിയമായി 1000 രൂപ ഉടന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍.
2024-25 ലെ ബജറ്റില്‍ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1,000 രൂപ നല്‍കുന്നതിനായി ‘മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന’ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ 1000 രൂപ നിക്ഷേപിക്കുന്ന ആ ജോലി താന്‍ ഉടന്‍ ചെയ്യുമെന്ന് കെജ്രിവാള്‍ വനിതകളോടായി പറഞ്ഞു. വടക്കന്‍ ഡല്‍ഹിയില്‍ ‘പദയാത്ര’ നടത്തിയ മുന്‍ മുഖ്യമന്ത്രി സൗജന്യ വൈദ്യുതിയും വെള്ളവും നല്‍കുന്ന തന്റെ പദ്ധതികളെ ന്യായീകരിക്കുകയും ചെയ്തു.
ബി.ജെ.പി പൊതുപണം മോഷ്ടിച്ചുവെന്നും ആരോപിക്കുകയുണ്ടായി. സൗജന്യമായി വൈദ്യുതിയോ വെള്ളമോ സ്ത്രീകള്‍ക്ക് 1000 രൂപയോ നല്‍കി കെജ്രിവാള്‍ പണം പാഴാക്കുകയാണെന്ന് ബി.ജെ.പി പറയുന്നു.
അത്യാവശ്യമായി ഒമ്ബത് ലക്ഷം ആവശ്യമുണ്ടെന്നും, അതിനാല്‍ തന്റെ ലോറി വില്‍ക്കാൻ പോവുകയാണെന്ന് മനാഫ്. 12 വീല്‍ വണ്ടിയാണ് വില്‍ക്കാൻ പോകുന്നത്.
ആവശ്യക്കാർക്ക് വാങ്ങാമെന്നും മനാഫ് പറയുന്നു.
‘അത്യാവശമായി ഒന്‍പത് ലക്ഷം രൂപ ആവശ്യമുണ്ട്, ആരും വിലപേശരുത് , OLXല്‍ ഇടുന്നതിനെക്കാളും നല്ലത് നിങ്ങളോട് ഇങ്ങനെ പറയുന്നതല്ലേ, 2012 മോഡല്‍ വണ്ടി 12 ടയര്‍ ലോറിയാണ് ‘ മനാഫ് പറയുന്നു.
രണ്ടുദിവസം മുമ്ബ് അഞ്ച് ലക്ഷം രൂപ തനിക്ക് ആവശ്യമാണെന്ന് പറഞ്ഞ് യൂട്യൂബ് ചാനലിലൂടെ മനാഫ് രംഗത്തെത്തിയിരുന്നു. ചാരിറ്റി ആപ്പ് നിർമ്മിക്കാനാണ് പൊതുജനങ്ങളോട് മനാഫ് അഞ്ച് ലക്ഷം ആവശ്യപ്പെട്ടത്. ആപ്പിന് അഞ്ച് ലക്ഷം രൂപ ചെലവാണെന്നും അറിയാവുന്ന ആരേലും തനിക്ക് ഉണ്ടാക്കി തരണമെന്നും മനാഫ് പ്രതികരിച്ചിരുന്നു. ചാരിറ്റിയായി വരുന്ന പണത്തെ പറ്റി അറിയാന്‍ ആപ്പ് സഹായിക്കുമെന്നാണ് മനാഫിന്റെ വാദം. നിരവധി പരിപാടികളിലെ ഉദ്ഘാടകനാണ് ഇപ്പോള്‍ മനാഫ്.
കോഴിക്കോട്: പാലക്കാട് സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ഒരു വിഭാഗം ബിജെപി നേതാക്കള്‍ ശ്രമം തുടരുന്നതിനിടെ പാര്‍ട്ടിയില്‍ കൂടുതല്‍ പൊട്ടിത്തെറി.
സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രിമാരെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി. റനീഷ്. കേരളത്തില്‍ നിന്ന് പാര്‍ട്ടിയുടെ പേരില്‍ മന്ത്രിമാരായവരില്‍ പലരും പാര്‍ട്ടി പ്രവര്‍ത്തകരോട് സ്വീകരിക്കുന്ന മനോഭാവത്തേയാണ് റനീഷ് വിമര്‍ശിക്കുന്നത്. സാധാരണ പ്രവര്‍ത്തകരെ കണ്ടാല്‍ ഒന്ന് ചിരിക്കാന്‍ പോലും പലര്‍ക്കും മടിയാണെന്നാണ് വിമര്‍ശനം.
ഒരുപാടുപേരുടെ ജീവനും ജീവിതവുമാണ് ഇന്ന് അനുഭവിക്കുന്ന സൗകര്യങ്ങള്‍ക്ക് കാരണമെന്ന് മറക്കുന്നുവെന്നും റനീഷ് പറയുന്നു. സ്വന്തം പ്രവര്‍ത്തികള്‍ കൊണ്ടാണ് ഉന്നത സ്ഥാനങ്ങളില്‍ എത്തിയതെന്നാണ് പലരുടേയും ചിന്ത. സാധാരണ പ്രവര്‍ത്തകന്റെ കഷ്ടപ്പാടാണ് ഇതെന്ന് മനസ്സിലാക്കി അവരെ കൂടി കേള്‍ക്കാനുള്ള മനസ്സ് എല്ലാവര്‍ക്കും ഉണ്ടാകട്ടേയെന്നും റനീഷ് പറയുന്നു.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കോഴിക്കോട് എത്തിയപ്പോള്‍ ഉണ്ടായ അനുഭവവും റനീഷ് പറയുന്നുണ്ട്. കേന്ദ്രമന്ത്രി നിവേദനങ്ങളുമായി കാത്തു നിന്നവരെ കാണുകയും വ്യക്തമായി കേള്‍ക്കുകയും പാര്‍ട്ടി അനുഭാവികള്‍ക്ക്പറയാനുള്ളത് ക്ഷമയോടെ കേട്ടുവെന്നും റനീഷ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അവരെ കാണുമ്ബോള്‍ ഒന്ന് തോളില്‍ തട്ടുകയും പറയാനുള്ളത് കേട്ട ശേഷം നമുക്ക് ശ്രമിക്കാം എന്ന വാക്കെങ്കിലും പറയാന്‍ മനസ്സുണ്ടാകട്ടേയെന്നും റനീഷ് ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.
അതേസമയം, പാലക്കാട് വിഷയത്തില്‍ സമവായമല്ല പരിഹാരമായിരുന്നു തനിക്ക് വേണ്ടിയിരുന്നതെന്നും അതിന്റെ സമയം കഴിഞ്ഞുവെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. തനിക്ക് നിരവധി അപമാനങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ആത്മാഭിമാനത്തിന് മുറിവേറ്റെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വത്തിനും പാലക്കാട് സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സിനിമാ ലോകം ബഹുമാന്യ സ്ഥാനമാണ് നടി ശാരദയ്ക്ക് നല്‍കുന്നത്. ആന്ധ്രാക്കാരിയായ ശാരദയോട് പ്രത്യേക മമത ഒരു കാലത്തെ മലയാള സിനിമാ പ്രേക്ഷകർക്കുണ്ടായിരുന്നു.
അറുപതുകളിലും എഴുപതുകളിലും മികച്ച കഥാപാത്രങ്ങള്‍ ശാരദയെ തേടി വന്നു. കണ്ണീർപുത്രിയായാണ് അക്കാലത്ത് സിനിമാ പ്രേക്ഷകർ ശാരദയെ കണ്ടത്. വൈകാരികമായി പ്രേക്ഷകരെ തൊട്ട ഒരുപിടി കഥാപാത്രങ്ങള്‍ ശാരദയ്ക്ക് ലഭിച്ചു. മൂന്ന് തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശാരദയ്ക്ക് ലഭിച്ചത്. തുലാഭാരം, സ്വയംവരം, നിമഞ്ജനം എന്നീ സിനിമകളിലെ പ്രകടനത്തിനായിരുന്നു പുരസ്കാ
ഷീല, ശാരദ എന്നിവരായിരുന്നു അക്കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിമാർ. ഒരു ഘട്ടത്തില്‍ ശാരദ സിനിമകള്‍ കുറച്ചു. അക്കാലത്ത് തെലുങ്ക് സിനിമകളിലേക്ക് നടി ശ്രദ്ധ നല്‍കി. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ശാരദ എവിടെയും അധികം സംസാരിച്ചിട്ടില്ല. നടിയുടെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍ നേരത്തെ വാർത്തയായിരുന്നു.
നടൻ തെലുങ്ക് നടൻ ചലത്തിനെയാണ് ശാരദ വിവാഹം ചെയ്തത്. 1972 ലായിരുന്നു വിവാഹം. ചലത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. രമണകുമാരി എന്നാണ് ആദ്യ ഭാര്യയുടെ പേര്. ഇവർക്ക് മൂന്ന് മക്കളും ജനിച്ചു. 1964 ല്‍ തീ പൊള്ളലേറ്റ് രമണകുമാരി മരിച്ചു. ഇതിന് ശേഷമാണ് നടന്റെ ജീവിതത്തിലേക്ക് ശാരദ കടന്ന് വരുന്നത്. കരിയറിലെ തിരക്കേറിയ ഘട്ടത്തിലായിരുന്നു ശാരദയുടെ വിവാഹം. എന്നാല്‍ 1984 ല്‍ ഇരുവരും വേർപിരിഞ്ഞു. നടിയുടെ രണ്ടാമത്തെ വിവാഹ ബന്ധവും പിരിയുകയാണുണ്ടായത്.
വിവാഹ ബന്ധങ്ങള്‍ വേർപിരിഞ്ഞതിനെക്കുറിച്ച് ശാരദ മുമ്ബൊരിക്കല്‍ പറഞ്ഞ വാക്കുകളാണ് തെലുങ്ക് സിനിമാ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ വീണ്ടും ചർച്ചയാകുന്നത്. വിവാഹ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കില്ലായിരുന്നു എന്ന് ശാരദ പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ ഭർത്താവിന്റെ തനി നിറമറിഞ്ഞെന്ന് അന്ന് നടി വെളിപ്പെടുത്തി.
ആദ്യ വിവാഹം നടന്നപ്പോള്‍ 22 വയസായിരുന്നു. ആ സമയത്ത് എനിക്ക് അറിവില്ല. എന്റെ അച്ഛൻ വളരെ കർക്കശക്കാരനും സംരക്ഷിച്ച് നിർത്തുന്നയാളുമായിരുന്നു. അതിനാല്‍ പുറംലോകത്തെക്കുറിച്ച് വലിയ ധാരണയുണ്ടായില്ല. ഞാൻ ചലവുമായി പ്രണയത്തിലായി. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു, മൂന്ന് കുട്ടികളുമുണ്ട്. ഈ ബന്ധത്തില്‍ ആളുകള്‍ എനിക്ക് മുന്നറിയിപ്പ് തന്നതാണ്. പക്ഷെ അന്ധമായ പ്രണയത്തില്‍ ഞാൻ വിവാഹം ചെയ്തു.
വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ ഭർത്താവിന്റെ തനി നിറമറിഞ്ഞു. അദ്ദേഹം എന്നെ സെറ്റുകളില്‍ വന്ന് അടിച്ചിട്ടില്ല. പക്ഷെ വീട്ടില്‍ വെച്ച് കൈ പൊക്കിയിട്ടുണ്ട്. ഇപ്പോള്‍ ജീവനോടെ ഇല്ലാത്തയാളായതിനാല്‍ അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കുന്നില്ലെന്ന് ശാരദ അന്ന് വ്യക്തമാക്കി.
രണ്ടാമത്തെ വിവാഹത്തെക്കുറിച്ചും ശാരദ അന്ന് സംസാരിച്ചു. വിവാഹ മോചനത്തിന് ശേഷം സിനിമാ രംഗത്തേക്ക് വീണ്ടും ശ്രദ്ധ നല്‍കി. 1975 ല്‍ ഉന്നത വിദ്യഭ്യാസമുള്ള ധനിക കുടുംബത്തിലെ ഒരു മലയാളിയെ വിവാഹം ചെയ്തു. കുറച്ച് കാലം സന്തോഷത്തോടെ ജീവിച്ചു. പിന്നീട് എന്റെ പണത്തില്‍ മാത്രമാണ് അയാള്‍ക്ക് താല്‍പര്യമെന്ന് തിരിച്ചറിഞ്ഞു.
അതോടെ പിരിഞ്ഞെന്നും ശാരദ അന്ന് വ്യക്തമാക്കി. തനിക്ക് കുട്ടികളില്ല. സഹോദരങ്ങളുടെ മക്കളെ സ്വന്തം മക്കളായി വളർത്തി. അവരെല്ലാം അന്ന് നല്ല നിലയിലെത്തിയതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ശാരദ അന്ന് പറഞ്ഞു. ‘തെലുഗു സിനിമ’ എന്ന മാധ്യമത്തില്‍ 2005 ല്‍ നല്‍കിയ അഭിമുഖത്തിലാണ് ശാരദ ഇക്കാര്യങ്ങള്‍ സംസാരിച്ചത്.
ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ശങ്കര്‍. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ജനപ്രീതി കുറഞ്ഞു വന്നു.
തനിക്കൊപ്പം വന്നവര്‍ സൂപ്പര്‍ താരവും മെഗാ താരവുമൊക്കെ ആകുന്നത് ശങ്കര്‍ ദൂരെ നിന്ന് കണ്ടു. ഇപ്പോഴിതാ ശങ്കറിന്റെ കരിയറില്‍ സംഭവിച്ചത് എന്തെന്ന് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്‌റഫ് ശങ്കറിനെക്കുറിച്ച് സംസാരിച്ചത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ശങ്കര്‍ മലയാള സിനിമയുടെ നെറുകയില്‍ നില്‍ക്കുമ്ബോള്‍ എത്രയോ താഴെയായിരുന്നു മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സ്ഥാനം. ശങ്കര്‍ എന്റേയും രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആ സൗഹൃദം ഇപ്പോഴും തുടര്‍ന്നു പോകുന്നു. അംബികയും ശങ്കറും പൊരിഞ്ഞ പ്രണയമാണെന്ന് ഗോസിപ്പ് പ്രചരിച്ചിരുന്നു. അത് വിശ്വസിക്കാത്തവരും വിശ്വസിച്ചവരുമുണ്ട്. എന്നാല്‍ അക്കാര്യം സത്യമായിരുന്നുവെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. ശങ്കര്‍ അക്കാര്യം ഞാനുമായി പങ്കിട്ടിരുന്നു.
അംബികയും രാധയുമൊക്കെ തമിഴില്‍ നാട്ടില്‍ തിളങ്ങി നിന്ന സമയത്ത് ഇന്‍കംടാക്‌സ് റെയ്ഡ് നടന്നിരുന്നു. അക്കാലത്ത് അംബികയേയും ശങ്കറിനേയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. അത് വച്ച് അംബികയുടെ വീട്ടില്‍ റെയ്ഡ് നടന്ന അതേസമയം തന്നെ ശങ്കറിന്റെ വീട്ടിലും റെയ്ഡ് നടന്നു. അംബികയുടെ വീട്ടിലെ റെയ്ഡ് രാവിലെ തുടങ്ങി രാത്രി ഇരുട്ടിയ ശേഷമാണ് അവസാനിച്ചത്. ശങ്കറിന്റെ വീട്ടിലെ റെയ്ഡ് ഒരു മണിക്കൂര്‍ കൊണ്ട് അവസാനിച്ചു.
ശങ്കറിന്റെ വീട്ടില്‍ കാശ് സൂക്ഷിക്കുന്ന ഒരു അലമാരയുണ്ടായിരുന്നു. അത് ഇന്‍കംടാക്‌സുകാര്‍ തുറപ്പിച്ചു. തുറക്കുമ്ബോള്‍ കാണുന്നത് നോട്ടുകെട്ടുകള്‍ അടക്കി വച്ചിരിക്കുന്നതാണ്. കെട്ട് കണക്കിന് നോട്ടുകള്‍. ഓരോ കെട്ടിലും വെള്ളപേപ്പറില്‍ ബ്ലാക്ക് മണി, ബാങ്കില്‍ അടയ്‌ക്കേണ്ടത് എന്ന് എഴുതി വച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് പണി എളുപ്പമായി. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ശങ്കറിനോട് ചോദിച്ചപ്പോള്‍ അച്ഛന് മനസിലാക്കാന്‍ വേണ്ടി എന്നായിരുന്നു ഞങ്ങള്‍ക്ക് തന്ന മറുപടി. അങ്ങനെ, അംബിക-ശങ്കര്‍ പ്രണയം കാരണം ശങ്കറിന് ലക്ഷങ്ങള്‍ നഷ്ടമുണ്ടായി.
ശങ്കറിന്റെ അഭിനയം പൂര്‍ണതയിലെത്താതിരിക്കാന്‍ കാരണം ശങ്കര്‍ തന്നെയായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ സ്വന്തം ശബ്ദം നല്‍കിയ ശങ്കര്‍ പിന്നീടുള്ള സിനിമകൡലെല്ലാം ശബ്ദം കൊടുക്കാന്‍ സമീപിച്ചത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ചന്ദ്രമോഹനായിരുന്നു. പിന്നീട് പടയോട്ടത്തില്‍ സ്വന്തമായി ഡബ്ബ് ചെയ്തുവെങ്കിലും ആ ശബ്ദം ജനങ്ങള്‍ അംഗീകരിച്ചില്ല. സ്വന്തം ശബ്ദം നല്‍കി കഥാപാത്രത്തിന് കരുത്ത് നല്‍കാന്‍ കഴിയാതെ പോയത് ശങ്കറിന് സംഭവിച്ച വലിയ വീഴ്ചയായിരുന്നു.
അപ്പോഴേക്കും മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമെല്ലാം അവരുടെ ശബ്ദം കൊണ്ടും അഭിനയം കൊണ്ടും ജനങ്ങളുടെ ഹൃദയം കീഴടക്കി കഴിഞ്ഞിരുന്നു. അതോടെ ശങ്കര്‍ എന്ന നായകന്റെ ഗ്രാഫ് താഴേക്ക് വന്ന് വന്ന് അസ്തമിച്ചു. ഉയര്‍ച്ചയുടെ പടവുകളില്‍ തന്റെ ഒപ്പമുണ്ടായിരുന്നവര്‍ പല വഴിയ്ക്ക് പിരിഞ്ഞു പോയി. ഒപ്പം താന്‍ ജീവനു തുല്യം പ്രണയിച്ച പ്രണയിനിയും.
അഭിനയം വിട്ട ശങ്കര്‍ പിന്നീട് സംവിധാനത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചു. അതിന് വേണ്ടി മോഹന്‍ലാലിനേയും സുരേഷ് ഗോപിയേയും പോയി കണ്ടിരുന്നു. അവര്‍ തനിക്ക് വേണ്ടി നില്‍ക്കുമെന്നും തന്റെ ചിത്രത്തില്‍ അഭിനയിക്കുമെന്ന ആഗ്രഹം വെറും വ്യാമോഹമായി. ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകമായി അദ്ദേഹം. അങ്ങനെയാണ് സിനിമാ ലോകം. ചിരിക്കുമ്ബോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും. കരയുമ്ബോള്‍ കൂടെ കരയാന്‍ തന്‍നിഴല്‍ മാത്രം വരും.
മലയാളികള്‍ക്ക് ഏറെ ഇഷ്ട്ടപ്പെട്ട താരപുത്രിയാണ് ദിയ കൃഷ്ണ. താരത്തിന് ഇപ്പോള്‍ വലിയ വിമർശനങ്ങളാണ് തേടിയെത്തുന്നത്.
ദിയ കൃഷ്ണയുടെ ബിസിനസ് സംരഭമായ ഓണ്‍ലൈൻ സ്റ്റോറിനു എതിരെയാണ് പരാതികളും വിമർശനവും ഉണ്ടായത്.
അതേസമയം ഉപ്പും മുളകും ലൈറ്റ് കുടുംബമാണ് ദിയയ്‌ക്കെതിരെ വിമർശത്തിന് എത്തിയത്. ഫാമിലി വ്ലോഗേഴ്സാണ് ഉപ്പും മുകളും ലൈറ്റ്. ദിയയുടെ ഓണ്‍ലൈൻ സ്റ്റോറില്‍ നിന്നും താൻ വാങ്ങിയ പ്രൊഡക്‌ട് വളരെ മോശമായിരുന്നെന്നും താൻ പറ്റിക്കപ്പെട്ടു എന്നും ചാനലിന്റെ ഉടമയായ സംഗീത അനില്‍കുമാർ പറയുന്നു.
മാലയും രണ്ട് കമ്മലുമാണ് ദിയയുടെ ഓ ബൈ ഓസിയില്‍ നിന്നും വാങ്ങിയതെന്നും ഒരു പൊട്ടിയ ഐറ്റം ആണ് തനിക്ക് ലഭിച്ചതെന്നും ഇവർ പറയുന്നു.
കവർ തുറന്ന് നോക്കിയപ്പോള്‍ കല്ലുകള്‍ ഇളകി കിടക്കുകയായിരുന്നു. മാത്രമല്ല കമ്മലിന്റെ പെയറില്‍ ഒന്ന് മിസ്സിങ്ങായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് സംസാരിക്കുമ്ബോള്‍ എല്ലാം പാർസല്‍ തുറക്കുന്ന ഓപ്പണിങ് വീഡിയോ ചോദിക്കുകയാണെന്നും ഇവർ പരാതി പറയുന്നു.
പിന്നാലെ കല്ലുകള്‍ കൊഴിഞ്ഞ് കിടക്കുന്നതിന്റെ ഫോട്ടോ താൻ പകർത്തിയിരുന്നുവെന്നും എന്നാല്‍ അതിനെക്കുറിച്ച് പരാതിപ്പെടാൻ വിളിച്ചപ്പോള്‍ ഓ ബൈ ഓസി ടീമില്‍ നിന്നും വ്യക്തമായ മറുപടിയുമില്ലെന്നുമാണ് പറയുന്നത്.