മകളെയും കാമുകനെയും വെടിവെച്ച് കൊന്നശേഷം മൃതദേഹങ്ങള്‍ കല്ലുകെട്ടി മുതലകളുള്ള പുഴയില്‍ തള്ളി .മധ്യപ്രദേശിലെ മൊറേനയിലാണ് ദാരുണമായ സംഭവം .രത്തന്‍ബസായി സ്വദേശിനിയായ ശിവാനി (18), സമീപഗ്രാമത്തിലെ രാധേശ്യാം തോമാര്‍(21) എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.ജൂണ്‍ മൂന്നിനാണ് സംഭവം നടന്നത്.
ശിവാനിയും രാധേശ്യാമും ദീർഘനാളായി പ്രണയത്തിലായിരുന്നു.എന്നാൽ ഈ ബന്ധത്തോട് ശിവാനിയുടെ വീട്ടുകാർക്ക് കടുത്ത എതിർപ്പായിരുന്നു.വീട്ടുകരുടെ എതിർപ്പ് പരിഗണിക്കാതെ ഇരുവരും അടുപ്പം തുടർന്നു.ഇതാണ് പെൺകുട്ടിയുടെ ബന്ധുക്കളെ പ്രകോപിപ്പിച്ചത്.