ബ്രിജ് ഭൂഷണെതിരായ ലൈംഗീക പീഡന പരാതിയിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് അഭ്യന്തര മന്ത്രി അമിത് ഷായോട് താരങ്ങൾ ആവശ്യപ്പെട്ടു. കേന്ദ്രവുമായി ചർച്ച നടത്തി ഗുസ്തി താരങ്ങൾ. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കാൻ ഇന്നലെ വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാൽ, കർഷക നേതാക്കൾ ഖാപ് പഞ്ചായത്ത് കൂടിയതിന് ശേഷം ഈ മാസം ഒൻപതിനകം നടപടിയെടുക്കണമെന്ന് കേന്ദ്ര സർക്കാരിന് താക്കീത് നൽകി.രണ്ടു മണികൂറോളം നീണ്ടു നിന്ന ചർച്ചയിൽ ബജ്രംഗ് പുനിയ, വിനേഷ് ഫോഗാട്ട്, സാക്ഷി മാലിക്, ഗീത ഫോഗട്ട്, സത്യവർത് കാഡിയൻ എന്നിവർ പങ്കെടുത്തു

. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പടെ ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നിഷ്പക്ഷമായ അന്വേഷണവും വേഗത്തിലുള്ള നടപടിയും വേണമെന്ന് ഗുസ്തിക്കാർ മന്ത്രിയോട് ആവശ്യപ്പെട്ടു.നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായി ബജ്രംഗ് പുനിയ പറഞ്ഞു.രാതി ഗുരുതരമാണെന്ന് ദില്ലി പൊലീസ് വിലയിരുത്തിയിട്ടും ബ്രിജ് ഭൂഷനെതിരെ ഒരു ചെറുവിരൽ അനക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.
