ബിൽക്കിസ് ബാനോ കേസിൽ കേന്ദ്ര,ഗുജറാത്ത് സർക്കാരുകൾക്കും വിട്ടയക്കപ്പെട്ട പ്രതികൾക്ക് സുപ്രീംകോടതി നോട്ടീസ്..

Spread the love

തന്നെ ക്രൂരമായി ബലാത്സംഘം ചെയ്ത പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ ബിൽക്കിസ് ബാനോ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ കേന്ദ്ര,ഗുജറാത്ത് സർക്കാരുകൾക്കും പ്രതികൾക്കും സുപ്രീംകോടതി നോട്ടീസ്. കേന്ദ്ര,ഗുജറാത്ത് സർക്കാരുകളോട് പ്രതികളെ വിട്ടയച്ച നടപടികളുടെ രേഖകൾ ഹാജരാക്കാനും പ്രതികളോട് മറുപടിക്കുള്ള നോട്ടീസുമാണ് സുപ്രീംകോടതി നൽകിയത്. കേസ് ഏപ്രിൽ 18ന് സുപ്രീംകോടതി പരിഗണിക്കും.

പ്രതികളെ കൂട്ടത്തോടെ ജയില്‍ മോചിതരാക്കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബില്‍ക്കിസ് ബാനു ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കുറ്റവാളികളെ ഒരുമിച്ച് ജയില്‍ മോചിതരാക്കിയത് തന്നെയും കുടുംബത്തെയും മാനസികമായി തകര്‍ക്കുന്ന നടപടിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

2008ല്‍ മുംബൈ സിബിഐ കോടതിയാണ് കേസിലെ പ്രതികളായ 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ഇവരെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേസില്‍ 15 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയതിനാല്‍ എല്ലാവരെയും വിട്ടയയ്ക്കാമെന്ന് സമിതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇതോടെയാണ് ഗോധ്ര സബ് ജയിലില്‍ നിന്നും ഇവര്‍ മോചിതരായത്.

Leave a Reply

Your email address will not be published.