കായംകുളം എരുവയിലെ സി ആർ പി എഫ് സൈനിക ഷഫീറാബീഗം..

Spread the love

മഞ്ഞിലും മഴയിലും വെയിലിലും ഉറങ്ങാതെ നമ്മളുടെ കാവൽക്കാരായി അതിർത്തി കാക്കുന്ന ഇന്ത്യൻ സേനയുടെ ഭാഗമായ ഷഫീറാ ബീഗം, ജനനം കൊണ്ടു തിരുവനന്തപുരത്തുകാരിയാണെങ്കിലും ഭർത്താവ് തൻസീറിന്റെ, മാതാവിന്റെ ഭവനം കായംകുളത്തെ പെരിങ്ങാലയിലായതിനാൾ ഷെഫീറാബീഗവും കഴിഞ്ഞ കുറേ വർഷങ്ങളായി കായംകുളം എരുവക്ക് സമീപമാണ് സ്ഥിരതാമസം..

കുടുംബത്തിൽ ആരും തന്നെ സൈനിക സേവനം അനുഷ്ടിച്ചവരായില്ലെങ്കിലും യാദൃച്ഛികമെന്നോണമാണ് ഷഫീറാബീഗം സി അർ പി എഫ്ൽ എത്തുന്നത്.

തിരുവനന്തപുരം പേയാട് സെൻറ് സേവിയേർസ് സ്കൂളിൽ പ്ലസ് റ്റുവിനു ശേഷം ഐറ്റിഐ സർവേയർ കോഴ്സ് ചെയ്യുകയും, ആ ഇൻസ്റ്റിറ്റ്യൂട്ടിൽ തന്നെ അധ്യാപികയായി ജോലിക്ക് നിയമിതയായി..

അങ്ങനിരിക്കെ ഒരു ദിവസം തന്റെ കുട്ടികൾ മിലിട്ടറി റിക്രൂട്ട്മെന്റ് ഫോം ഫില്ല് ചെയ്തു അയക്കുന്നത് ഷഫീറാ ടീച്ചർ കാണുവാൻ ഇടയായി.

അതിലൊരു കുട്ടി ചോദിച്ചു ടീച്ചർക്ക് നല്ല ഹൈറ്റൊക്കെ ഉണ്ടല്ലോ, ടീച്ചർക്ക് കൂടി ഒന്നു അയക്കട്ടെ എന്നു ചോദിച്ചു..

അങ്ങനെയാണ് സി ആർ പി എഫിലേക്ക് അപേക്ഷ അയക്കുന്നത്..

ഏതായാലും ആദ്യ ടെസ്റ്റ് തന്നെ പാസായി ഷഫീറാബീഗത്തിന് CRPF ലേക്ക് സെലക്ഷൻ ലഭിച്ചു. പള്ളിപ്പുറം മിലിട്ടറി ക്യാമ്പിൽ ട്രെയിനിങ്‌..

അതെ ക്യാമ്പിൽ ഉണ്ടായിരുന്ന തൻസീറിനെ പരിചയപെടുകയും വീട്ടുകാരോട് ഇടപെട്ടു വിവാഹം ആലോചിക്കുകയും പിന്നീട് വിവാഹവും നടന്നു. ആ ബന്ധം CRPF സൈനികയെ കായംകുളത്തുകാരിയാക്കി..

ഹിമകണങ്ങൾ ആലിപ്പഴവർഷം ഉതിർക്കുന്ന കാശ്മീരിലും, ലഡാക്കിലും,ആസ്സാമിലും, ഡൽഹിയിലുമൊക്കെ ഡ്യൂട്ടി ചെയ്തിട്ടുള്ള ഷഫീറാബീഗം ഇപ്പോൾ യു പി യിലാണ് സേവനം അനുഷ്‌ടിക്കുന്നത്..

തിരുവനന്തപുരം വിളപ്പിൽശാല അഹമ്മദ് ഖാൻന്റെയും ഷെരീഫാ ബീവിയുടെയും മകളായ ഷഫീറാ ബീഗത്തിന് 2 മക്കൾ, ഭർത്താവ് തൻസീർ ആലപ്പുഴ കളക്ടറേറ്റിൽ ജോലി ചെയ്തു വരുന്നു.

എല്ലാവരെയും കായംകുളം എരുവയിലെ വീട്ടിൽ സുരക്ഷിതരാക്കിയിട്ട് ഷഫീറ എന്ന സൈനിക രാഷ്ട്ര സേവനത്തിൽ മുഴുകുന്നു..

Leave a Reply

Your email address will not be published.