
ബുറൈദ: മലയാളി ദമ്ബതികളെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ഖസീം പ്രവിശ്യയിലെ ബുൈറദക്ക് സമീപം ഉനൈസയില്‍ കൊല്ലം കടയ്ക്കല്‍ ചിതറ ചിതറ ഭജനമഠം പത്മവിലാസത്തില്‍ ശരത്തും (40) ഭാര്യ കൊല്ലം സ്വദേശി പ്രീതിയുമാണ് (32) മരിച്ചത്.
ബുധനാഴ്ചയാണ് സംഭവം. മുറിയില്‍ ശരത് തൂങ്ങിനില്‍ക്കുന്ന നിലയിലും പ്രീതി തറയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ജോലിക്ക് എത്താഞ്ഞതിനെ തുടർന്ന് സ്പോണ്‍സർ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാതെ അന്വേഷിച്ച് ഫ്ലാറ്റിലെത്തുകയായിരുന്നു. പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റില്‍ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് പൊലീസിെൻറ സഹായത്തോടെ വാതില്‍ തകർത്ത് അകത്ത് കയറി നോക്കുമ്ബോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ ബുറൈദ സെൻട്രല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണങ്ങളൊന്നും വ്യക്തമല്ല. ദീർഘകാലമായി ഉനൈസയില്‍ ഇലക്ട്രിക്, പ്ലമ്ബിങ് ജോലി ചെയ്തിരുന്ന ശരത് നാലു വർഷം മുമ്ബാണ് പ്രീതയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്ബാണ് സൗദിയിലേക്ക് കൊണ്ടുവന്നത്.
ശരതിെൻറ പിതാവ്: മണിയനാചാരി. കൊല്ലം മാന്തോപ്പില്‍ അക്ഷരനഗർ പ്രവീണ്‍ നിവാസില്‍ പരേതനായ വിശ്വനാഥൻ, തങ്കം ദമ്ബതികളുടെ മകളാണ് പ്രീതി. സഹോദരങ്ങള്‍: പ്രവീണ്‍, പ്രിയ. മരണാനന്തര നിയമനടപടികള്‍ക്കായി കനിവ് ജീവകാരുണ്യ കൂട്ടായ്‌മ രംഗത്തുണ്ട്.