അബോധാവസ്ഥയിലായ കുഞ്ഞിനെ തൊണ്ടയിൽ പാൽ കുടുങ്ങിയെന്ന് പറഞ്ഞാണ് ഇരുവരും ഞായറാഴ്ച എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കുഞ്ഞിനെ ന്യൂബോർൺ ഐസിയുവിലേക്ക് മാറ്റിയെങ്കിലും മരിച്ചു. പോസ്റ്റുമോർട്ടത്തിലാണ് കുഞ്ഞിന്റെ മരണകാരണം തലയ്ക്കേറ്റ ഗുരുതര പരിക്കാണെന്ന് അറിയുന്നത്.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അശ്വതിയുടെ അടുപ്പക്കാരനായ ഷാനിസ് കുറ്റസമ്മതം നടത്തിയത്.
കുഞ്ഞ് മറ്റൊരാളുടേതാണ് എന്നതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് ഇയാൾ നൽകിയ മൊഴി. ഡിസംബർ ഒന്നിനായിരുന്നു ഇരുവരും ഫ്ളാറ്റിൽ താമസത്തിനെത്തിയത്. ഒന്നര വർഷമായി ഷാനിസും അശ്വതിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പൊലീസ് പറയുന്നു.