തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങള്‍ കോടതിയെ അറിയിച്ച് മെഡിക്കല്‍ സംഘം. ഷാരോണിനെ കൊല്ലാനായി കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്‌മ കഷായത്തില്‍ കലർത്തി നല്‍കിയതെന്നാണ് ഡോക്‌ടർമാർ കോടതിയില്‍ നല്‍കിയ മൊഴി.
നേരത്തേ ഏത് കളനാശിനിയാണ് നല്‍കിയതെന്ന് വ്യക്തത വന്നിട്ടില്ലായിരുന്നു. നെയ്യാറ്റിൻകര അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്‌ജി എഎം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധരായ ഡോക്‌ടർമാർ മൊഴി നല്‍കിയത്.
ആണ്‍സുഹൃത്തായ ഷാരോണിന് കഷായത്തില്‍ കലർത്തി നല്‍കുന്നതിന് മണിക്കൂറുകള്‍ മുമ്ബ്, പാരക്വിറ്റ് വിഷം മനുഷ്യ ശരീരത്തില്‍ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഗ്രീഷ്‌മ ഇന്റർനെറ്റില്‍ തെരഞ്ഞിരുന്നു. 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് വെബ്‌സെർച്ചിലൂടെ ഗ്രീഷ്‌മ മനസിലാക്കി. വിഷം മനുഷ്യശരീരത്തില്‍ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മെഡിക്കല്‍ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ. അരുണ കോടതിയില്‍ മൊഴി നല്‍കി.
പാരക്വിറ്റ് വളരെ വേഗത്തിലാണ് ശരീരത്തില്‍ പ്രവർത്തിക്കുക. രോഗ ലക്ഷണങ്ങളും ഉടൻ ഉണ്ടാകും. ഈ വിഷം ശ്വസിച്ചാല്‍ പോലും ഒരു വ്യക്തിക്ക് ഉടനെ വായിലും തൊണ്ടയിലും വീക്കവും വേദനയും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ശരീരത്തിനുള്ളിലെത്തിയാല്‍ ഓക്കാനം, വയറുവേദന, ഛർദി, വയറിളക്കം തുടങ്ങി ദഹനക്കേടിന്റേതിന് സമാനമായ കഠിനമായ ലക്ഷണങ്ങളുണ്ടാകും. പിന്നീട് രക്തസമ്മർദം കുറഞ്ഞ് ശ്വാസതടസം അനുഭവപ്പെടും. ശരീരത്തിലെത്തിയ പാരക്വിറ്റിന്റെ അളവനുസരിച്ച് ഹൃദയം, വൃക്ക, കരള്‍, ശ്വാസകോശം തുടങ്ങിയ അവയവങ്ങള്‍ ഓരോന്നായി സ്‌തംഭിച്ച് മരണം സംഭവിക്കുന്നു.
പാരക്വിറ്റ് നല്‍കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് ഗ്രീഷ്‌മ ജ്യൂസ് ചലഞ്ച് എന്നപേരില്‍ പാരസെറ്റമോള്‍ ഗുളികകള്‍ കലർത്തിയ പഴച്ചാർ ഷാരോണിന് നല്‍കിയിരുന്നു. ഇതിന് മുമ്ബും പലപ്രാവശ്യം പാരസെറ്റമോള്‍ എത്രയളവില്‍ നല്‍കിയാല്‍ മരണം സംഭവിക്കുമെന്ന് ഗ്രീഷ്‌മ ഇന്റർനെറ്റില്‍ തെരഞ്ഞു. ഈ ഡിജിറ്റല്‍ തെളിവുകളെല്ലാം പ്രോസിക്യൂഷൻ ഹാജരാക്കി. പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാറാണ് ഹാജരായത്.
ഗ്രീഷ്‌മയ്‌ക്ക് പാരക്വിറ്റ് കളനാശിനി വാങ്ങിനല്‍കിയത് മൂന്നാം പ്രതിയായ അമ്മാവൻ നിർമല്‍കുമാറാണ്. ഷാരോണിന് നല്‍കിയ വിഷത്തിന്റെ കുപ്പിയും മറ്റ് തെളിവുകളും പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി. ഗ്രീഷ്‌മ വെബ്‌സെർച്ച് ചെയ്‌ത തെളിവുകള്‍ തഹസില്‍ദാർ നൗഷാദിന്റെ സാന്നിദ്ധ്യത്തിലാണ് ഫോണില്‍ നിന്ന് കണ്ടെടുത്ത് മഹസർ തയ്യാറാക്കിയത്.
ബിജെപിയോട് ഇടഞ്ഞു നില്‍ക്കുന്നതിലെ കാരണം വെളിപ്പെടുത്തി യുവനേതാവ് സന്ദീപ് വാര്യർ. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി കൃഷ്‌ണകുമാറുമായുള്ള മാനസിക അകല്‍ച്ചയാണ് തന്റെ പിന്മാറ്റത്തിന് കാരണമെന്ന് സന്ദീപ് വിശദമാക്കുന്നു.
അമ്മ മരിച്ച് കിടന്നപ്പോള്‍ പോലും തന്നെ വന്ന് ആശ്വസിപ്പിക്കാത്തയാളാണ് കൃഷ്‌ണകുമാറെന്നും, സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും പല നേതാക്കളും ഓടിയെത്തിയപ്പോഴും സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒരു റീത്ത് പോലും തന്റെ അമ്മയ്‌ക്കായി ആരും വച്ചില്ലെന്നും സന്ദീപ് വികാരനിർഭരമായി കുറിച്ചു.
ഇന്ത്യൻ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച് മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂർ സ്കൂളിലെ പ്രധാന അദ്ധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാൻ കഴിയില്ലെന്നും സന്ദീപ് വാര്യർ കുറിക്കുന്നു.
പ്രതികരണത്തിന്റെ പൂർണരൂപം-
കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മർദ്ധത്തിലാണ് . മാധ്യമ പ്രവർത്തകരോട് സംസാരിക്കാനില്ല എന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നു. അതിനവരെ കുറ്റപ്പെടുത്തുന്നില്ല . അതവരുടെ ധർമ്മം. നിർവ്വഹിക്കട്ടെ. ആയിരക്കണക്കിന് സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത് . സ്നേഹിക്കുന്നവരുടെ വികാരങ്ങള്‍ പൂർണ്ണമായി ഉള്‍ക്കൊള്ളുന്നുണ്ട്. അവരുടെ സ്നേഹത്തിനു മുന്നില്‍ ഞാൻ നമസ്കരിക്കുകയാണ്.
പുറത്തു വന്ന വാർത്തകള്‍ പലതും വാസ്തവ വിരുദ്ധവും അർദ്ധസത്യങ്ങളുമാണ്.
കണ്‍വെൻഷനില്‍ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യർ പിണങ്ങിപ്പോയി എന്നാണ് വാർത്ത. അങ്ങനെ വേദിയില്‍ ഒരു സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവൻ പേർക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവർത്തകൻ മാത്രമാണ് ഞാൻ.
പക്ഷേ എനിക്ക് ചില മാനസിക പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാൻ സാധിക്കില്ല. ഒരു മനുഷ്യൻ്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയില്‍ സംഭവിച്ച അപമാനം മാത്രമല്ല. Chain of events ആണ്. അതൊന്നും ഞാനിപ്പോള്‍ പറയാൻ ഉദ്ദേശിക്കുന്നില്ല.
ഇന്ത്യൻ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച് മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂർ സ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാൻ കഴിയില്ല. Sorry to say that.
ഈ അവസരത്തില്‍ ആ കാര്യങ്ങള്‍ മുഴുവൻ തുറന്നു പറയാൻ ഞാൻ തയ്യാറല്ല. പ്രിയ സ്ഥാനാർഥി കൃഷ്ണകുമാർ ഏട്ടന് വിജയാശംസകള്‍ . കൃഷ്ണകുമാർ ഏട്ടൻ ഇന്നലെ ചാനലില്‍ പറയുന്നത് കേട്ടു ഞാനും സന്ദീപും യുവമോർച്ച കാലം മുതല്‍ക്ക് ഒരുമിച്ച് പ്രവർത്തിച്ചതാണെന്ന്. ഏട്ടാ, നമ്മള്‍ ഒരിക്കലും യുവമോർച്ചയില്‍ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല. ഏട്ടൻ എപ്പോഴെങ്കിലും എൻ്റെ വീട് കണ്ടിട്ടുണ്ടോ? എൻറെ അമ്മ രണ്ടുവർഷം മുമ്ബ് ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ , അന്ന് ഞാൻ നിങ്ങളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. അതായത് പ്രോട്ടോകോള്‍ പ്രകാരം വേദിയില്‍ ഇരിക്കേണ്ട ആള്‍. എൻ്റെ അമ്മ എന്നത് പോട്ടെ , സംഘപ്രസ്ഥാനങ്ങള്‍ക്ക് കാര്യാലയം നിർമ്മിക്കാൻ സ്വന്തം വളപ്പിലെ സ്ഥലം കിടക്കയില്‍ കിടന്നുകൊണ്ട് ആവശ്യത്തിന് എടുത്തോ എന്ന് അനുമതി നല്‍കിയ ഒരു അമ്മ , മരിച്ചുകിടന്നപ്പോള്‍ പോലും ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നിങ്ങള്‍ വന്നില്ല. ഇന്ന് നിങ്ങളുടെ എതിർ സ്ഥാനാർത്ഥിയായ ഡോക്ടർ സരിൻ എൻ്റെ വീട്ടില്‍ ഓടി വന്നിരുന്നു. ഞാൻ ഏറെ ബഹുമാനിച്ചിരുന്ന ആനത്തലവട്ടം ആനന്ദൻ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എഎ റഹീം, ബിആർഎം ഷഫീർ, വിറ്റി ബല്‍റാം, മുകേഷ് എംഎല്‍എ തുടങ്ങി എതിർപക്ഷത്തുള്ളവർ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങള്‍ അർപ്പിച്ചപ്പോള്‍ ഒരു ഫോണ്‍കോളില്‍ പോലും എന്നെയോ എന്റെ അച്ഛനെയോ നിങ്ങള്‍ ആശ്വസിപ്പിച്ചില്ല. ഒരു സംഘടനയില്‍ ഒരുമിച്ച് പ്രവർത്തിക്കുമ്ബോള്‍ ഉണ്ടാകേണ്ട മാനസിക അടുപ്പവും സ്നേഹവും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദർഭങ്ങളിലായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു. വരാത്ത ബാക്കി പ്രമുഖരെ കുറിച്ച് ഒന്നും എനിക്ക് വിഷമമില്ല. ഞാൻ സംസ്ഥാന ഭാരവാഹി ഇരിക്കുന്ന കാലത്തും എൻ്റെ അമ്മയുടെ മൃതദേഹത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങള്‍ ആരും വെച്ചില്ല എന്നത് മറന്നുപോകരുത്. എന്നെ കൂടുതല്‍ സ്നേഹിച്ചു കൊല്ലരുത് എന്നു മാത്രമേ പറയാനുള്ളൂ.
സന്ദീപ് വാര്യർ മാറിനില്‍ക്കരുത് എന്ന് നിങ്ങള്‍ പുറത്തേക്ക് പറയുമ്ബോഴും കഴിഞ്ഞ അഞ്ചാറു ദിവസമായി എനിക്കു നേരിട്ട അപമാനത്തില്‍ ഒന്ന് സംസാരിക്കാൻ ഒരാള്‍ വന്നത് ഇന്ന് രാവിലെയാണ്. വന്ന ആള്‍ക്ക് പ്രത്യേകിച്ചൊന്നും പറയാനുമുണ്ടായിരുന്നില്ല. എനിക്കും കൂടുതല്‍ ഒന്നും പറയാനില്ല. കൃഷ്ണകുമാർ ഏട്ടന് വിജയാശംസകള്‍ നേരുന്നു. ബിജെപി ജയിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
എന്നാല്‍ അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല. പ്രതികരണം ഇത്രയും വൈകിയത് എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ ഞാൻ ബഹുമാനിക്കുന്ന മുതിർന്ന ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് എന്നെ സ്നേഹിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാൻ ഇത്രമാത്രം പങ്കുവെക്കുന്നത്.
പാലക്കാട്: ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിലും സന്ദീപ് വാര്യര്‍ നേതൃത്വത്തിന്റെ അവഗണനയില്‍ തീര്‍ത്തും അതൃപ്തന്‍.
പാലക്കാട്ടെ കണ്‍വെന്‍ഷനിലേക്ക് എല്ലാ അര്‍ത്ഥത്തിലും സന്ദീപ് വാര്യരെ വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ ആവശ്യ പ്രകാരമാണ് കണ്‍വെന്‍ഷന് എത്തിയത്. എന്നാല്‍ വേദിയില്‍ ഇരിപ്പിടം നല്‍കിയില്ല. പ്രോട്ടോകോള്‍ പറഞ്ഞ് കൊച്ചാക്കി കാണിച്ച് അപമാനിക്കുകയും ചെയ്തു. ഈ വേദനയില്‍ വേദി വിട്ടു പോയ സന്ദീപിനെ പിന്നീട് ബിജെപിക്കാര്‍ ആരും ആശ്വസിപ്പിക്കാന്‍ പോലും വിളിച്ചില്ല. മൊബൈല്‍ ഫോണ്‍ ഓഫാക്കി വീട്ടിലിരുന്ന സന്ദീപ് കരുതലോടെ മാത്രമേ പുറത്തിറങ്ങിയ ശേഷവും പ്രതികരിച്ചുള്ളൂ. വയനാട്ടില്‍ പ്രചരണത്തിന് അവസരം നല്‍കണമെന്ന ആവശ്യവും കേരളത്തിലെ ബിജെപി നേതൃത്വം അംഗീകരിച്ചില്ല. എല്ലാ അര്‍ത്ഥത്തിലും സന്ദീപ് വാര്യര്‍ക്കെതിരെ പ്രതികാരം തുടരുകയാണ് സംസ്ഥാന ബിജെപിയിലെ ഔദ്യോഗിക നേതൃത്വം എന്ന വിലയിരുത്തല്‍ സന്ദീപിന്റെ സുഹൃത്തുക്കള്‍ക്കുണ്ട്. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന് എന്തു കൊണ്ട് സംസ്ഥാന സമിതി അംഗമായ സന്ദീപിന് വേദിയില്‍ ഇരിപ്പിടം കിട്ടിയില്ലെന്നത് ആര്‍ക്കും പിടികിട്ടാത്ത കാര്യമാണ്.
ബിജെപിയുടെ ഔദ്യോഗിക നേതൃത്വവുമായി അകല്‍ച്ചയിലാണ് കുറച്ചു കാലമായി സന്ദീപ്. ഔദ്യോഗിക വക്താവ് സ്ഥാനത്ത് നിന്നു പോലും നീക്കി. ഇതിനൊന്നും പ്രത്യേകിച്ച് കാരണവുമുണ്ടായിരുന്നില്ല. പിരവിലെ പ്രശ്‌നമെന്നെല്ലാം പറഞ്ഞു. അതിന് ശേഷം ബിജെപിയില്‍ ചില നിര്‍ണ്ണായക മാറ്റങ്ങളുണ്ടായി. സംഘടനാ ജനറല്‍ സെക്രട്ടറിയായി സുഭാഷ് എത്തി. എല്ലാവരേയും ഒരുമിപ്പിക്കാന്‍ സുഭാഷ് ശ്രമിച്ചു. അങ്ങനെ വീണ്ടും സന്ദീപ് ബിജെപി നേതൃത്വത്തില്‍ സജീവമായി. സന്ദീപിനെ പോലെ പലരും എത്തി. അവരോടെല്ലാം നേതൃത്വം അതൃപ്തിയില്‍ തുടര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സുഭാഷ് ജനറല്‍ സെക്രട്ടറി പദമൊഴിഞ്ഞു. ഇതോടെ വീണ്ടും സന്ദീപ് അടക്കമുള്ളവര്‍ക്ക് അവഗണന തുടങ്ങി. ഇതാണ് പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ പോലും നിറയുന്നത്.
സുഭാഷിന്റെ കാലത്ത് തിരിച്ചെത്തിയ സന്ദീപ് നേതൃത്വത്തില്‍ സജീവമായിരുന്നു. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. വയനാട്ടിലെ പള്‍സും മനസ്സിലാക്കി. അതുകൊണ്ടാണ് ഉപതിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പ്രചരണത്തിന് അനുവാദം തേടിയത്. അത് നല്‍കിയതുമില്ല. പാലക്കാട്ടേക്ക് സന്ദീപ് വാര്യരുടെ പേരും ബിജെപി കേന്ദ്ര നേതൃത്വം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. എന്നാല്‍ അവസാനം കൃഷ്ണകുമാറിന് നറുക്ക് വീണു. പ്രചരണത്തില്‍ സജീവമാകാന്‍ സന്ദീപും ആഗ്രഹിച്ചു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലേക്ക് സന്ദീപിനെ വിളിച്ചത്. സന്തോഷത്തോടെ എത്തുകയും ചെയ്തു. എന്നാല്‍ വേദിയില്‍ ഇരുത്താതെ അപമാനിക്കുകയായിരുന്നു നേതൃത്വം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിര്‍ദ്ദേശം പോലും നടപ്പാടില്ലെന്ന് സന്ദീപ് വിലയിരുത്തുന്നു.
ഈ വേദനയിലാണ് രണ്ടു ദിവസം ഫോണ്‍ ഓഫാക്കി വീട്ടിലിരുന്നത്. പാലക്കാട്ടെ മുതിര്‍ന്ന നേതാവിന്റെ മകളുടെ കല്യാണത്തിന് പോകേണ്ടതുള്ളതു കൊണ്ട് ഇന്ന് പുറത്തിറങ്ങി. അപ്പോഴും ചാനലുകളോട് കരുതലോടെയാണ് പ്രതികരിച്ചത്. പാലക്കാട് നിന്ന് അപമാനിച്ചിറക്കിയാല്‍ സന്ദീപ് വാര്യര്‍ പൊട്ടിത്തെറിക്കുമെന്ന് ചിലര്‍ കരുതി. അങ്ങനെ സന്ദീപ് പ്രതികരിച്ചില്ല. ഇതോടെ ചിലരുടെ ആ മോഹം പൊളിഞ്ഞു. ഒരു തിരഞ്ഞെടുപ്പ് വന്നാല്‍ എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകുന്നതാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ രീതി. എന്നാല്‍ ബിജെപി അതിന് പോലും തയ്യാറാകുന്നില്ലെന്ന വിമര്‍ശനം സന്ദീപ് വാര്യരെ അനുകൂലിക്കുന്നവര്‍ക്കുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് പോലും പക പോക്കുകയാണ് നേതൃത്വമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഒരു നേതാവ് പോലും സന്ദീപിന്റെ വേദന തിരിച്ചറിയുന്നില്ലെന്നാണ് അവര്‍ പറയുന്നത്. ഏതായാലും സംഘ പരിവാറിനൊപ്പം ചേര്‍ന്ന് നില്‍ക്കാനാണ് നിലവില്‍ സന്ദീപിന്റെ തീരുമാനം. എന്നാല്‍ പുറത്താക്കാനുള്ള അടുത്ത അവസരം ഉടന്‍ വരുമെന്ന് കരുതുന്ന എതിര്‍ ലോബിയും പാലക്കാട് സജീവമാണ്.
ബിജെപി വിട്ടെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് സന്ദീപ് വാര്യര്‍ രംഗത്തു വരികയും ചെയ്തു. ബിജെപി വിട്ടിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു. സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ല. താന്‍ നാട്ടിലെ പ്രവര്‍ത്തകര്‍ക്കൊപ്പം സജീവമാണെന്നുംസന്ദീപ് വാര്യര്‍ പറഞ്ഞു. അതേ സമയം, സന്ദീപ് വാര്യര്‍ക്ക് എന്‍ഡിഎ കണ്‍വെന്‍ഷന്‍ വേദിയില്‍ കസേര നല്‍കാത്തത് ശരിയായില്ലെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ പ്രതികരിച്ചു. പക്ഷേ അതുകൊണ്ടൊന്നും സന്ദീപ് പാര്‍ട്ടി വിട്ടുപോകില്ലെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.
ശക്തമായ പോരാട്ടം നടക്കുന്ന മേഖലയായി ടെലികോം വിഭാഗം മാറിയ കാഴ്‌ചയാണ് നമുക്ക് കാണാൻ കഴിയുക. അടുത്ത കാലത്തായി ഇത് കൂടുതലായി മത്സരാധിഷ്‌ഠിതമായി എന്ന് വേണം പറയാം.
ഇതില്‍ പ്രധാനമായത് രാജ്യത്തെ ഏറ്റവും വലിയ കമ്ബനികളില്‍ ഒന്നായ റിലയൻസ് ടെലികോം മേഖലയിലേക്ക് കാലെടുത്ത് വച്ച ശേഷമാണ് എന്നതും തള്ളിക്കളയാൻ കഴിയാത്ത കാര്യമാണ്. അവരുടെ വരവിന് ശേഷമാണ് കൂടുതല്‍ ഓഫറുകള്‍ മറ്റ് കമ്ബനികള്‍ നല്‍കി തുടങ്ങിയത്.
ഇതിനൊപ്പം തന്നെ പ്രധാനപ്പെട്ടൊരു കാര്യം റിലയൻസിന്റെ ജിയോയെ വെല്ലാൻ മാത്രം നമ്മുടെ സ്വന്തം പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്‍ വളർന്നുവെന്നതാണ്. കഴിഞ് കുറച്ച് കാലമായി ഉറങ്ങി കിടന്നിരുന്ന ബിഎസ്‌എൻഎല്‍ പൂർവാധികം ശക്തിയോടെയാണ് തിരിച്ചുവന്നത്. അതിന്റെ ഭാഗമായി ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങളും അവർ വരുത്തുന്നുണ്ട്.
വൈകാതെ 5ജിയിലേക്കും അവർ കാലെടുത്ത് വയ്ക്കും. അതിനിടയില്‍ 4ജി സേവനങ്ങള്‍ കൊണ്ട് തന്നെ മറ്റ് പ്രധാന സേവന ദാതാക്കളായ ജിയോ, എയർടെല്‍, വിഐ എന്നിവയ്ക്ക് കനത്ത വെല്ലുവിളി തീർക്കാൻ കമ്ബനിക്ക് കഴിയുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ബിഎസ്‌എൻഎല്ലിന്റെ വളർച്ച ഏറ്റവും തിരിച്ചടിയാവുന്നത് ജിയോക്ക് തന്നെയാണ്.
അടുത്തിടെ ബിഎസ്‌എൻഎല്‍ പുറത്തിറക്കിയ റീചാർജ് പ്ലാൻ തന്നെ ഇതിന് ഉദാഹരണം. വളരെ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കളുടെ പോക്കറ്റ് കീറാത്ത നിലയിലാണ് ഈ പ്ലാൻ കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്. അതും 400 രൂപയില്‍ താഴെ മാത്രം നല്‍കി നിങ്ങള്‍ക്ക് ഏതാണ്ട് അഞ്ച് മാസത്തോളം വാലിഡിറ്റി ലഭിക്കുമെന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.
ബിഎസ്‌എൻഎല്‍ 397 രൂപ റീചാർജ് പ്ലാൻ
ഉപഭോക്താക്കളുടെ സന്തോഷത്തിന് പ്രാധാന്യം നല്‍കുന്ന ബിഎസ്‌എൻഎല്‍ നയത്തോട് ചേർന്ന് നില്‍ക്കുന്നൊരു റീചാർജ് പ്ലാൻ ആണിത്. കാരണം ദിവസ കണക്ക് നോക്കുകയാണെങ്കില്‍ കുറഞ്ഞത് മൂന്ന് രൂപ പോലും മുടക്കാതെയാണ് ഇത്രയധികം ആനുകൂല്യങ്ങള്‍ കമ്ബനി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. 150 ദിവസത്തെ വാലിഡിറ്റിയോട് കൂടിയാണ് ഈ ഓഫർ ലഭ്യമാവുക.
അണ്‍ലിമിറ്റഡ് ഫോണ്‍ കോളുകള്‍, ഡാറ്റ, സൗജന്യ എസ്‌എംഎസ് സേവനങ്ങള്‍ എന്നിവ പോലെയുള്ള ഫീച്ചറുകളോടൊപ്പമാണ് ഈ ഓഫർ വരുന്നത്. ആദ്യ മാസം രാജ്യത്തുടനീളമുള്ള ഏത് മൊബൈല്‍ നെറ്റ്‌വർക്കിലേക്കും ഉപയോക്താക്കള്‍ക്ക് സൗജന്യ കോളുകള്‍ ലഭിക്കും. പ്രതിദിനം 2 ജിബി ഡാറ്റയാണ് ഇതിനൊപ്പം ലഭിക്കുക.
എന്നാല്‍ ശേഷിക്കുന്ന നാല് മാസം നിങ്ങള്‍ക്ക് ഔട്ട് ഗോയിങ് കോളുകള്‍ ആസ്വദിക്കാൻ ടോപ്പ് അപ്പ് പ്ലാനുകള്‍ ആശ്രയിക്കേണ്ടി വരും. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ അഞ്ച് മാസത്തോളം നിങ്ങള്‍ മറ്റൊരു റീചാർജ് ഓഫറിനെ പറ്റി ആലോചിക്കേണ്ട എന്നതാണ്. ഈ ഓഫർ ചെയ്‌താല്‍ പിന്നെ വാലിഡിറ്റിയെ കുറിച്ച് ആശങ്കാകുലരാവേണ്ട സാഹചര്യമില്ല.
എന്തുകൊണ്ട് ഈ ഓഫർ വീണ്ടും ചർച്ചയാവുന്നു
നേരത്തെ തന്നെ ബിഎസ്‌എൻഎല്‍ നല്‍കി വരുന്ന ഈ ഓഫർ ചർച്ചയാകാനുള്ള കാരണം മറ്റ് കമ്ബനികളുടെ അധികനിരക്ക് തന്നെയാണ്. അടുത്തിടെ ജിയോ, എയർടെല്‍, വിഐ എന്നിവ നിരക്കുകള്‍ വർധിപ്പിച്ചിരുന്നു. ഈ താരിഫ് വർധന ഉപഭോക്താക്കള്‍ക്ക് ഇടയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചത്. ഇതിന് പിന്നാലെയാണ് ഈ ബിഎസ്‌എൻഎല്ലിന്റെ പ്ലാൻ ചർച്ചയാവുന്നത്.
സമൂഹമാധ്യമത്തില്‍ നിരവധി ആരാധകരുള്ള ഒരു കണ്ടൻ ക്രീയേറ്റർ ഫാമിലി ആണ് ഷെമിയുടെയും ഷെഫിയുടെയും. ഇവരുടെ ടിടി ഫാമിലി എന്ന ചാനലിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.
അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചർച്ചയായി മാറാറുമുണ്ട്. അതിന് ഒരു കാരണം കൂടിയുണ്ട്. ഭർത്താവ് ഷെഫിയേക്കാള്‍ പത്തിലധികം വയസ്സ് ഭാര്യ ഷമിക്ക് കൂടുതലാണ്. ഇതിന്റെ പേര് വ്യാപക വിമർശനവും ദമ്ബതികള്‍ എപ്പോഴും ഏറ്റുവാങ്ങാറുമുണ്ട്. അമ്മയാണോ പെങ്ങള്‍ ആണോ എന്നിങ്ങനെയുള്ള ഒട്ടനവധി ചോദ്യങ്ങള്‍ക്ക് അവസാനം തന്റെ കുഞ്ഞിന്റെ ഉമ്മയാണ് ഷെമി, തൻറെ ബീവിയാണ് എന്ന വെളിപ്പെടുത്തലുമായി ഷെഫി എത്തിയിരുന്നു. ഇപ്പോഴിതാ ആ കുടുംബത്തിലേക്ക് നാലാമത് ഒരു അതിഥി കൂടി വരുവാണ് എന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്
വീണ്ടും ഗർഭിണി ആണ് ഷെമി എന്ന് കാണിക്കുന്ന വീഡിയോ ഇപ്പോള്‍ യൂ ട്യൂബ് ട്രെൻഡിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. ഒരു മില്യണ്‍ വ്യൂസിലേക്ക് അധികം വൈകാതെ എത്തുകയും ചെയ്യും. എന്നാല്‍ അത്രയും തന്നെ സൈബർ അറ്റാക്കും ഇരുവരും നേരിടുന്നുണ്ട്. ഗർഭിണി ആയ വിശേഷം പറഞ്ഞതിനും അത് ടെസ്റ്റ് ചെയ്യുന്ന വീഡിയോ പബ്ലിക്കിന് മുൻപില്‍ കാണിച്ചതിനും ആണ് ചിലർ മോശം കമന്റുകള്‍ പങ്കിട്ടുകൊണ്ട് എത്തിയത്. എന്നാല്‍ ഫാമിലി വ്ലോഗ്ഗേർസ് കൂടിയായ ഷെമിയും ഷെഫിയും തങ്ങള്‍ ബേബി പ്ലാനിങ്ങില്‍ ആണെന്നും പടച്ചവൻ തന്നാല്‍ സ്വീകരിക്കുമെന്നും മുൻപേ തന്നെ പറഞ്ഞിരുന്നു.
ഐഷുവിനെ കൂടാതെ രണ്ടു പെണ്മക്കള്‍ കൂടിയുണ്ട് ഷെമിക്ക്. അല്‍പ്പം ലേറ്റ് ആയ പ്രേഗ്നന്സി ആയതുകൊണ്ടുതന്നെ അത്യാവശ്യം റിസ്ക്ക് ഉണ്ടെന്ന് മുൻപേ തന്നെ ഇവർ പറഞ്ഞതുമാണ്. എന്നാല്‍ പടച്ചവൻ തന്നു നമ്മള്‍ സ്വീകരിക്കുന്നു, ബാക്കി അള്ളാഹ് നോക്കുമെന്ന വിശ്വാസത്തിലാണ് ഷെമിയും ഷെഫിയും.
ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങള്‍ ഉണ്ടാകുമ്ബോള്‍ അത് ഷെയർ ചെയ്യാനും ഒപ്പം നില്‍ക്കാനും തന്റെ ജീവിതത്തില്‍ തുണ ആയത് സഹോദരങ്ങള്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ഐഷുവിനും ഒരു കൂട്ട് വേണംഎന്നുണ്ടായി അത് പടച്ച തമ്ബുരാൻ നടത്തി തന്നതിലുള്ള സന്തോഷവും പുതിയ വീഡിയോയില്‍ ഇരുവരും ഇരുവരും പറയുന്നുണ്ട്.
ഏകദേശം മൂന്നുവര്ഷങ്ങള്ക്ക് മുൻപാണ് ഷെമി എന്ന യുവതിയെ ഷെഫി വിവാഹംചെയ്യുന്നത്. ഷെമി അപ്പോള്‍ രണ്ടു പെണ്മക്കളുടെ അമ്മയും, ഡിവോഴ്സിയും ആയിരുന്നു. ഡിവോഴ്‌സായി പതിനാലു വര്ഷം വീട്ടില്‍ നിന്ന ഷെമിക്ക് ഒരു ജീവിതം വച്ച് നീട്ടുക ആയിരുന്നു ഷെഫി.
ഭർത്താവിന്റെ രണ്ടാം ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ച ആദ്യ ഭാര്യയെ പൊലീസ് പിടികൂടി. ഒന്നും രണ്ടും തവണയല്ല 50 തവണയാണ് സ്ത്രീയെ കുത്തിയത്.
ഇതിന്റെ നടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മദ്ധ്യപ്രദേശിലെ രേവ ജില്ലയിലായിരുന്നു നടക്കുന്ന ആക്രമണം. ജയ എന്ന 26-കാരിയെയാണ് മാൻസി(22) തുരുതുരെ കുത്തിപരിക്കേല്‍പ്പിച്ചത്. നിലത്ത് പാതിജീവനുമായി കിടന്നിട്ടും അരിശം തീരാതെ ഇവരെ വീണ്ടും ആക്രമിച്ചു.
ചോരയില്‍ കുളിച്ചുക്കിടന്ന ഇവരുടെ മുഖത്ത് മാൻസി ചവിട്ടുന്നതും അസഭ്യം പറയുന്നതും കാണാമായിരുന്നു. റാംബാബു വർമയുടെ ഭാര്യമാരാണിത്. ദീപാവലിക്ക് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായത്. വാക്കുതർക്കത്തിന്റെ പേരിലായിരുന്നു ആക്രമണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
വിവരം അറിഞ്ഞ പാെലീസ് സ്ഥലത്തെത്തി മാൻസിയെ അറസ്റ്റ് ചെയ്തു. റാംബാബു ജയയെ 2019-ലാണ് വിവാഹം ചെയ്തത്. ഇവരുടെ ശരീരിക അവശതകള്‍ കാരണമാണ് വർമ 2021-ല്‍ മാൻസിയെ വിവാഹം ചെയ്യുന്നത്. ഇരയുടെ മൊഴിയെടുക്കാൻ കാത്തിരിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ഉദിത് മിശ്ര പറഞ്ഞു.
ഭർത്താവിന്റെ രണ്ടാം ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ച ആദ്യ ഭാര്യയെ പൊലീസ് പിടികൂടി. ഒന്നും രണ്ടും തവണയല്ല 50 തവണയാണ് സ്ത്രീയെ കുത്തിയത്.
ഇതിന്റെ നടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മദ്ധ്യപ്രദേശിലെ രേവ ജില്ലയിലായിരുന്നു നടക്കുന്ന ആക്രമണം. ജയ എന്ന 26-കാരിയെയാണ് മാൻസി(22) തുരുതുരെ കുത്തിപരിക്കേല്‍പ്പിച്ചത്. നിലത്ത് പാതിജീവനുമായി കിടന്നിട്ടും അരിശം തീരാതെ ഇവരെ വീണ്ടും ആക്രമിച്ചു.
ചോരയില്‍ കുളിച്ചുക്കിടന്ന ഇവരുടെ മുഖത്ത് മാൻസി ചവിട്ടുന്നതും അസഭ്യം പറയുന്നതും കാണാമായിരുന്നു. റാംബാബു വർമയുടെ ഭാര്യമാരാണിത്. ദീപാവലിക്ക് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായത്. വാക്കുതർക്കത്തിന്റെ പേരിലായിരുന്നു ആക്രമണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
വിവരം അറിഞ്ഞ പാെലീസ് സ്ഥലത്തെത്തി മാൻസിയെ അറസ്റ്റ് ചെയ്തു. റാംബാബു ജയയെ 2019-ലാണ് വിവാഹം ചെയ്തത്. ഇവരുടെ ശരീരിക അവശതകള്‍ കാരണമാണ് വർമ 2021-ല്‍ മാൻസിയെ വിവാഹം ചെയ്യുന്നത്. ഇരയുടെ മൊഴിയെടുക്കാൻ കാത്തിരിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ഉദിത് മിശ്ര പറഞ്ഞു.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരജോഡികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. അടുത്തിടെ ഇരുവരും വിവാഹമോചിതരാകുന്നുവെന്ന തരത്തില്‍ നിരവധി വാർത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ താരങ്ങള്‍ ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിനിടെ നടിയും മോഡലുമായ നിമ്രത് കൗറും അഭിഷേക് ബച്ചനും പ്രണയത്തിലാണെന്ന തരത്തില്‍ നിരവധി ഗോസിപ്പുകള്‍ പുറത്തുവന്നു. ഇത്തരം ഗോസിപ്പുകള്‍ ശ്രദ്ധിക്കാറില്ലെന്നായിരുന്നു നിമ്രത്തിന്റെ പ്രതികരണം. ഇപ്പോഴിതാ ബച്ചൻ കുടുംബത്തിലെ വിവാഹമോചന വാർത്തകള്‍ക്കിടെ പഴയൊരു വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
ഒരു പുസ്‌തക പ്രകാശനച്ചടങ്ങിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ജയ ബച്ചൻ, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ശ്വേത നന്ദ, നവ്യ നവേലി എന്നിവർ വേദിയിലുണ്ട്. ചടങ്ങില്‍ തന്റെ കുടുംബത്തിലെ മറ്റൊരു പ്രധാന അംഗത്തെ പരിചയപ്പെടുത്തുകയാണ് ജയ ബച്ചൻ. തന്റെ ഭാവി മരുമകളായി അഭിസംബോധന ചെയ്ത് ബോളിവുഡ് നടി കരിഷ്‌മ കപൂറിനെ ജയ ബച്ചൻ വേദിയിലേയ്ക്ക് ക്ഷണിക്കുന്നു. തുടർന്ന് കരിഷ്‌മ കടന്നുവരികയും ബച്ചൻ കുടുംബം ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഐശ്വര്യ റായ്‌യെ വിവാഹം ചെയ്യുന്നതിന് മുൻപ് അഭിഷേകും കരിഷ്‌മയും തമ്മില്‍ 2002ല്‍ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവാഹം നടന്നില്ല. വിവാഹം ഉപേക്ഷിക്കുന്നതിനുള്ള കാരണം ഇരുകുടുംബങ്ങളും വെളിപ്പെടുത്തിയിട്ടില്ല. ഇതിനുശേഷമാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാവുന്നത്. കരിഷ്മ ബിസിനസുകാരനായ സഞ്ജയ് കപൂറിനെയും വിവാഹം ചെയ്തു. 2016ല്‍ കരിഷ്‌മ വിവാഹമോചിതയായി. പഴയ വീഡിയോയുടെ അടിസ്ഥാനത്തില്‍ പലരും അഭിഷേക്- ഐശ്വര്യ വിള്ളലുമായി ബന്ധപ്പെടുത്തി പല കഥകളും മെനയുകയാണ്.
വ്യത്യസ്തങ്ങളായ പല ഓഫറുകളും സോഷ്യല്‍ മീഡിയ സൈറ്റുകളിലും ആപ്പുകളിലും എല്ലാം കാണാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ പേ.
ഗൂഗിള്‍ പേ വഴി 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തുന്ന ഉപഭോക്താക്കള്‍ക്കാണ് സ്പെഷ്യല്‍ ലഡു ഓഫർ ലഭ്യമാകുക.
പലവിധത്തിലുള്ള ലഡുവാണ് ഗൂഗിള്‍ പേ വഴി ലഭ്യമാകുക. ഇത് പണത്തിന്റെ രൂപത്തിലാണെന്ന് മാത്രം. കളർ, ഫുഡി, ദോസ്തി, ട്രെൻഡി, ട്വിങ്കിള്‍, ഡിസ്കോ എന്നിങ്ങനെയാണ് ലഡുവിന് നല്‍കിയിരിക്കുന്ന പേരുകള്‍. മർച്ചന്റ് പെയ്മെന്റ്, മൊബൈല്‍ റീചാർജിങ്, മറ്റുള്ളവർക്ക് പണം അയച്ചു കൊടുക്കല്‍ എന്നിവക്കായി ഗൂഗിള്‍ പേ ഉപയോഗിക്കുന്നവർക്ക് ലഡു ലഭിക്കും.
ലഡുവിനായി നമ്മള്‍ നമ്മുടെ സുഹൃത്തുക്കളോട് റിക്വസ്റ്റ് ചെയ്യുന്നതിനും മറ്റുള്ളവർക്ക് നമ്മുടെ പക്കലുള്ള ലഡു ഗിഫ്റ്റ് ചെയ്യുന്നതിനും അവസരം ഉണ്ട്. ഒക്ടോബർ 21 മുതല്‍ ആരംഭിച്ച ഓഫറിന്റെ കാലാവധി നവംബർ 7 ന് അവസാനിക്കും. 6 വ്യത്യസ്ത ലഡുവും ഒരുമിച്ച് ലഭിക്കുന്ന ഉപഭോക്താവിന് 50 രൂപ മുതല്‍ 1001 രൂപ വരെ ക്യാഷ് ബാക്കായി ലഭ്യമാകും.
നിരവധി ഉപഭോക്താക്കള്‍ക്കാണ് ഇത്തരത്തില്‍ ക്യാഷ് ബാക്ക് ലഭിച്ചത്. കാലാവധിക്കുള്ളില്‍ ഓഫർ ആനുകൂല്യം ലഭിക്കുന്നതിനായി ചാറ്റ് ബോക്സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിനായുള്ള ചോദ്യങ്ങളാണ്.
വ്യത്യസ്തങ്ങളായ പല ഓഫറുകളും സോഷ്യല്‍ മീഡിയ സൈറ്റുകളിലും ആപ്പുകളിലും എല്ലാം കാണാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ പേ.
ഗൂഗിള്‍ പേ വഴി 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തുന്ന ഉപഭോക്താക്കള്‍ക്കാണ് സ്പെഷ്യല്‍ ലഡു ഓഫർ ലഭ്യമാകുക.
പലവിധത്തിലുള്ള ലഡുവാണ് ഗൂഗിള്‍ പേ വഴി ലഭ്യമാകുക. ഇത് പണത്തിന്റെ രൂപത്തിലാണെന്ന് മാത്രം. കളർ, ഫുഡി, ദോസ്തി, ട്രെൻഡി, ട്വിങ്കിള്‍, ഡിസ്കോ എന്നിങ്ങനെയാണ് ലഡുവിന് നല്‍കിയിരിക്കുന്ന പേരുകള്‍. മർച്ചന്റ് പെയ്മെന്റ്, മൊബൈല്‍ റീചാർജിങ്, മറ്റുള്ളവർക്ക് പണം അയച്ചു കൊടുക്കല്‍ എന്നിവക്കായി ഗൂഗിള്‍ പേ ഉപയോഗിക്കുന്നവർക്ക് ലഡു ലഭിക്കും.
ലഡുവിനായി നമ്മള്‍ നമ്മുടെ സുഹൃത്തുക്കളോട് റിക്വസ്റ്റ് ചെയ്യുന്നതിനും മറ്റുള്ളവർക്ക് നമ്മുടെ പക്കലുള്ള ലഡു ഗിഫ്റ്റ് ചെയ്യുന്നതിനും അവസരം ഉണ്ട്. ഒക്ടോബർ 21 മുതല്‍ ആരംഭിച്ച ഓഫറിന്റെ കാലാവധി നവംബർ 7 ന് അവസാനിക്കും. 6 വ്യത്യസ്ത ലഡുവും ഒരുമിച്ച് ലഭിക്കുന്ന ഉപഭോക്താവിന് 50 രൂപ മുതല്‍ 1001 രൂപ വരെ ക്യാഷ് ബാക്കായി ലഭ്യമാകും.
നിരവധി ഉപഭോക്താക്കള്‍ക്കാണ് ഇത്തരത്തില്‍ ക്യാഷ് ബാക്ക് ലഭിച്ചത്. കാലാവധിക്കുള്ളില്‍ ഓഫർ ആനുകൂല്യം ലഭിക്കുന്നതിനായി ചാറ്റ് ബോക്സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിനായുള്ള ചോദ്യങ്ങളാണ്.
ആപ്പിള്‍ ഇന്ത്യയില്‍ നാല് സ്റ്റോറുകള്‍ കൂടി തുറക്കും എന്ന് ടിം കുക്ക് പ്രഖ്യാപിച്ചു. ഇതൊരു വലിയ സംഭവവികാസമല്ല.
ആപ്പിള്‍ ഇത് സ്ഥിരീകരിക്കുന്നത് ഇതാദ്യമല്ല. എന്നിരുന്നാലും, 2024 സെപ്തംബർ മാസത്തില്‍ ഇന്ത്യയില്‍ റെക്കോർഡ് വരുമാനം നേടിയതിന് ശേഷം ആണ് ടിം കുക്കില്‍ നിന്ന് ആദ്യമായി ഈ വാക്കുകള്‍ ഔദ്യോഗികമായി വരുന്നു. ഐഫോണുകളുടെ വില്‍പ്പനയിലെ വളർച്ചയെ തുടർന്ന്, ആപ്പിളിൻ്റെ വരുമാനം എല്ലാ മേഖലകളിലും 6% വർദ്ധിച്ചതായി ടിം കുക്ക് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച കമ്ബനിയുടെ ഏണിങ്‌സ് കോളില്‍ ടിം കുക്ക് പറഞ്ഞത്, “ഐഫോണ്‍ എല്ലാ ജിയോഗ്രാഫിക്കല്‍ സെഗ്‌മെന്റിലും വളർന്നു.
ഈ വിഭാഗത്തിന് ഒരു പുതിയ സെപ്തംബർ ക്വാട്ടറിലെ വരുമാന റെക്കോർഡ് അടയാളപ്പെടുത്തി. കൂടാതെ ഞങ്ങള്‍ ഇന്ത്യയില്‍ കാണുന്ന ആവേശത്തില്‍ ഞങ്ങള്‍ ആവേശഭരിതരായി തുടരുന്നു. ഇത് എക്കാലത്തെയും വരുമാന റെക്കോർഡ് ആണ്.” അതോടൊപ്പം ആപ്പിള്‍ രാജ്യത്ത് നാല് സ്റ്റോറുകള്‍ കൂടി തുറക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലുള്ള രണ്ട് സ്റ്റോറുകള്‍ 2023ൻ്റെ തുടക്കത്തില്‍ ഡല്‍ഹിയിലും മുംബൈയിലും സ്റ്റോറുകള്‍ തുറന്നു. ഇന്ത്യയില്‍ നാല് പുതിയ സ്റ്റോറുകള്‍ കമ്ബനി കൊണ്ടുവരുമെന്ന് ആപ്പിളിൻ്റെ റീട്ടെയില്‍ സീനിയർ വൈസ് പ്രസിഡൻ്റ് ഡിഡ്രെ ഒബ്രിയൻ നേരത്തെ സ്ഥിരീകരിച്ചിരുന്നു. രണ്ട് സ്റ്റോറുകള്‍ ഡല്‍ഹിയിലും മുംബൈയിലും രണ്ട് സ്റ്റോറുകള്‍ ബെംഗളൂരുവിലും പൂനെയിലും ആയിരിക്കും വരുന്നത്.
ആഗോളതലത്തില്‍ ഐപാഡുകളുടെ വില്‍പ്പനയിലും ആപ്പിള്‍ വളർച്ച രേഖപ്പെടുത്തി. ആപ്പിളിൻ്റെ ചീഫ് ഫിനാൻഷ്യല്‍ ഓഫീസർ ലൂക്കാ മേസ്‌ട്രി പറഞ്ഞത്, “വികസിത വിപണികളിലെ വളർച്ചയ്‌ക്ക് പുറമേ, മെക്‌സിക്കോ, ബ്രസീല്‍, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളില്‍ ഇരട്ട അക്ക വളർച്ചയോടെ, ഉയർന്നുവരുന്ന പല വിപണികളിലും ഞങ്ങള്‍ ശക്തമായ പ്രകടനം കാഴ്ചവച്ചു. ഐപാഡ് ഇൻസ്റ്റാള്‍ ചെയ്ത അടിത്തറ മറ്റൊരു എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ഈ ക്വാട്ടറില്‍ ഐപാഡുകള്‍ വാങ്ങിയ പകുതിയിലധികം ഉപഭോക്താക്കളും ഉല്‍പ്പന്നത്തില്‍ പുതിയവരാണ്.
ഒരു കൗണ്ടർപോയിൻ്റ് റിപ്പോർട്ട് അനുസരിച്ച്, 2024 സെപ്തംബർ ക്വാട്ടറില്‍ 22% മൂല്യത്തിൻ്റെ അടിസ്ഥാനത്തില്‍ ആപ്പിള്‍ ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന വിപണി വിഹിതം നേടി. രാജ്യത്ത് കൂടുതല്‍ ആളുകള്‍ പ്രീമിയം ഫോണുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനാല്‍, ബ്രാൻഡ് പാരമ്ബര്യം കാരണം ആപ്പിള്‍, സാംസങ് എന്നിവയില്‍ നിന്നുള്ള ഉപകരണങ്ങള്‍ ആദ്യ പരിഗണനകളാണ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ ആണ് പുതിയ മാക്ബുക് പ്രോ 14നും (MacBook Pro 14) മാക്ബുക് പ്രോ 16നും (MacBook Pro 16) ലോഞ്ച് ചെയ്തത്. പ്രതീക്ഷിച്ചത് പോലെ, പുതിയ മാക്ബുക് പ്രോ 14ല്‍ (MacBook Pro 14) വരുന്നത് M4 ചിപ്‌സെറ്റാണ്. എന്നിരുന്നാലും M4 പ്രോ ഉപയോഗിക്കുന്ന വേരിയൻ്റുകളും ലഭ്യമാണ്. ആപ്പിള്‍ ഇപ്പോള്‍ 16ജിബി റാം ഉള്ള ബേസ് വേരിയൻ്റിനെ പോലും സജ്ജീകരിക്കുന്നു.
ഇന്ത്യയില്‍, മാക്ബുക്ക് പ്രോ 14ൻ്റെ വില ആരംഭിക്കുന്നത് 169,900 രൂപ മുതല്‍ ആണ്. M4 പ്രോ ചിപ്‌സെറ്റുള്ള മാക്ബുക്ക് പ്രോ 16ൻ്റെ വില 249,900 രൂപ മുതല്‍ ആണ്. ഇത് കൂടാതെ, ആപ്പിളിന്റെ എല്ലാ പുതിയ മാക്ബുക് (MacBook) ലാപ്‌ടോപ്പുകളും വിദ്യാർത്ഥികള്‍ക്കായി 10,000 രൂപ മുതല്‍ വൻ കിഴിവോടെ ഉടൻ ലഭ്യമാണ്.