മദ്രാസയുടെ മറവിൽ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മൂന്ന് ഉസ്താദുമാർ അറസ്റ്റിൽ തിരുവനന്തപുരം നെടുമങ്ങാട് മദ്രസ നടത്തിയിരുന്ന ഉസ്താദുമാരാണ് പോലീസ് പിടിയിലായത് കൊച്ചുകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് സി ഡബ്ല്യു സി ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പോലീസ് ഉസ്താദ്മാരെ അറസ്റ്റ് ചെയ്തു

നവകേരള സദസ്സിനെ ഹൃദയത്തിലേറ്റുവാൻ നാട് ഒരുങ്ങിക്കഴിഞ്ഞു. ജനങ്ങളെ അറിയുകയും അവർക്ക് താങ്ങും തണലുമായി ചേർന്നു നിൽക്കുകയും ചെയ്യുന്ന ജനകീയ സർക്കാരിനുമാത്രം സ്വീകരിക്കാൻ കഴിയുന്ന സമീപനമാണ് നവകേരള സദസ്സ്. സർക്കാർ ചെയ്ത കാര്യങ്ങളും ചെയ്യാൻ പോകുന്ന കാര്യങ്ങളും ജനങ്ങളോട് പറയുകയും ഭരണത്തെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടുകയും ചെയ്യുന്നത് ഉജ്ജ്വലമായ ജനാധിപത്യ മാതൃകയാണ്. ഇങ്ങനെയൊരു രീതി സ്വീകരിച്ച ഇന്ത്യയിലെ ഏക സംസ്ഥാന സർക്കാർ കേരളത്തിലെ ഇടതുപക്ഷ സർക്കാരാണ്. നവകേരള സദസ്സിന്റെ മുന്നോടിയായി തളിപ്പറമ്പ് മണ്ഡലത്തിൽ സംഘടിപ്പിച്ച നവകേരള മോർണിംഗ് വാക്കിൽ പങ്കെടുത്തു. സിഎച്ച് നഗർ മുതൽ ഒഴക്രോം വരെയാണ് മോർണിംഗ് വാക്ക് സംഘടിപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൈനിങ് കോറികളുടെ പ്രവർത്തന അനുമതി നൽകുന്നതിൽ ഉദ്യോഗസ്ഥന്മാർ അനാസ്ഥ കാണിക്കാതിരുന്നാൽ വ്യവസായ വകുപ്പിന് ഇതിലും കൂടുതൽ വരുമാനം നേടിത്തരുന്നതിന് കഴിയുന്ന ഒരു മേഖലയാണ് മൈനിങ് കോറികൾ എന്നാൽ വ്യവസായ വകുപ്പ് മന്ത്രിയോ മറ്റു മന്ത്രിമാരോ പ്രിൻസിപ്പൽ സെക്രട്ടറിമാരോ നടപ്പിലാക്കുന്ന നിയമമല്ല ഇവിടത്തെ ജില്ല ഓഫീസുകളിലും ഡയറക്റ്റ് ഓഫീസുകളിലും ജോലി ചെയ്യുന്ന ജീവനക്കാർ ചെയ്യുന്നത് ആ നിയമത്തിന് അവരെതായ രീതിയിൽ വളച്ചൊടിച്ച് കോറി വ്യവസായത്തെ തകർത്തു കൊണ്ടിരിക്കുകയാണ് ജോലി ചെയ്യാതെ എങ്ങനെ പണം സമ്പാദിക്കാം എന്നതാണ് ജിയോളജി വകുപ്പിലെ ഓരോ ഉദ്യോഗസ്ഥന്മാരും നോക്കുന്നത് പല മൈനിങ് ജിയോളജി ഓഫീസുകളിലും ഇരിക്കുന്ന ഓഫീസ് സ്റ്റാഫുകൾക്ക് ഒരു പുണ്ണാക്കും അറിഞ്ഞുകൂടാ എന്നതാണ് ഇവിടത്തെ സ്ഥിതിവിശേഷം 90 ദിവസം കൊണ്ട് കോറിംഗ് പെർമിറ്റ് നൽകണമെന്ന് നിയമം നിലനിൽക്കെ പല ജില്ലാ ഓഫീസുകളിലും ഒരു വർഷത്തിൽ കൂടുതലായ നിരവധി ആപ്ലിക്കേഷനുകളാണ് പെർമിറ്റ് കൊടുക്കാനുള്ളത് പൊലൂഷൻ കൺട്രോൾ ബോർഡ് പരിസ്ഥിതി മന്ത്രാലയം എക്സ്ക്ലോസി ലൈസൻസ് പഞ്ചായത്തിൽ ലൈസൻസ് ഇതെല്ലാം കരസ്ഥമാക്കിയാലേ ഒരാൾക്ക് കോറി തുടങ്ങാൻ പറ്റും താമസിക്കുന്നത് കാരണം നിലവിലുള്ളവർക്ക് ഈ ലൈസൻസുകളുടെ കാലാവധി ഇല്ലാതാവുകയാണ് ചെയ്യുന്നത് അതുപോലെ ചില ഉദ്യോഗസ്ഥന്മാർ ഏജൻറ് മാർ കൊണ്ടുവരുന്ന ആപ്ലിക്കേഷൻ മാത്രമേ ചെയ്തു കൊടുക്കുന്നതായി വ്യാപക പരാതിയും നിലനിൽക്കുന്നു അതുപോലെ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന കെട്ടിട മെറ്റീരിയലുകൾക്ക് കേരള സർക്കാരിനെ റോയൽറ്റിയായി ഒന്നും ലഭിക്കുന്നില്ല എന്ന നഗ്നസദ്യവും ഉണ്ട് പല ഉദ്യോഗസ്ഥന്മാരും ഈ കടത്തിന് കൂട്ടുനിൽക്കുന്നതായി ജനാഭിപ്രായമുണ്ട് അതിർത്തി ചെക്പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന ഒരു നിലവിൽ വേ ബ്രിഡ്ജ്പ്രവർത്തന യോഗ്യമല്ല എന്നുള്ള നഗ്ന സത്യവും നിലനിൽക്കുന്നു പല ജില്ലാ ഓഫീസുകളിലും ഇൻസ്പെക്ഷൻ എന്ന വേചന ഓഫീസിൽ നിന്ന് ഇറങ്ങി പോകുന്നവരും നിരവധിയുണ്ട് ഇതിനെതിരെ ഒരു അന്വേഷണത്തിന് ഉത്തരവിട്ടാൽ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന റവന്യൂ വരുമാനത്തിൽ നിന്ന് ഇരട്ടി കിട്ടും എന്നും ഓരോ ഫയലും ഓരോരുത്തരുടെയും ജീവിതമാണെന്ന് പറയുന്ന നമ്മുടെ മുഖ്യമന്ത്രി എന്നാൽ ആ പറയുന്നത് വാക്കുകളിൽ മാത്രം ഒതുങ്ങുകയാണ് മൈനിങ് ആൻഡ് ജിയോളജികളിൽ ഓരോ ജില്ലാ ഓഫീസുകളുടെയും കണക്ക് പരിശോധിച്ചാൽ ഒട്ടുമിക്ക പെർമിറ്റുകളും നൽകുന്നതിനുള്ള അനുമതി കോടതിയിൽ നിന്നുമാണ് വാങ്ങുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും ഈ വർഷം ഒക്ടോബർ 31 വരെയുള്ള കാലയളവിൽ 273.97 കോടി രൂപയാണ് മൈനിങ് ആൻഡ് ജിയോളജി പിരിച്ചെടുത്തത് മുൻവർഷം പിരിച്ചെടുത്തതിനേക്കാളും 70% വർദ്ധനവാണ് ഈ വർഷം ഉണ്ടായിട്ടുള്ളത് എന്നാണ് കണക്ക് എന്നാൽ ഈ ഡിപ്പാർട്ട്മെൻറ് കുറച്ചുകൂടി സുതാര്യമാക്കി കഴിഞ്ഞാൽ 100% വരുമാനം ലഭിക്കുമെന്നാണ് പൊതുവേയുള്ള അഭിപ്രായം

പൂവത്തൂർ ഗവ: എൽ പി എസ്സിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് നാടിന്റെ നിറസാന്നിദ്ധ്യത്തിൽ ഉത്സവച്ഛായയിൽ തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന…

എല്ലാ മാന്യ പ്രേക്ഷകർക്കും വി എം ടി വി ന്യൂസിന്റെയും വിഘ്നേശ്വരാ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഹുമൻ റൈസ് കൗൺസിൽ ഓഫ് ഇന്ത്യ യുടെയും കേരള മീഡിയ പേഴ്സൺ യൂണിയന്റെയും എസ് എസ് ക്യൂവിന്റെയും ഒരായിരം ദീപാവലി ആശംസകൾ

തിരുവനന്തപുരത്ത് പടക്കക്കടയ്ക്ക് തീപിടിച്ചു. പൂജപ്പുര തമലത്താണ് സംഭവം. ഫയർഫോഴ്സിന്‍റെ  മൂന്ന് യൂണിറ്റ് എത്തി തീ അണയ്ക്കുന്നു. തീ നിയന്ത്രണവിധേയമെന്ന് ഫയർഫോഴ്സ്. കടയിലെ രണ്ട് ജീവനക്കാര്‍ക്കും  പടക്കം വാങ്ങാനെത്തിയ മറ്റൊരാള്‍ക്കും പരുക്കേറ്റു. ജീവനക്കാരുടെ പരുക്ക് സാരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കട കത്തിയതോടെ പടക്കങ്ങളെല്ലാം പൊട്ടിത്തെറിച്ചു വലിയ സ്ഫോടന സമാനമായ അന്തരീക്ഷമാണ് സ്ഥലത്തുണ്ടായത്.

അയയിൽ കഴുത്ത് കുരങ്ങി എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

വെഞ്ഞാറമൂട് തുണി ഉണക്കാൻ വേണ്ടി കെട്ടിയിരുന്ന അയയിൽ കഴുത്തു കുരുങ്ങി തേമ്പാട് ജനതാ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി…

സെക്രട്ടറിയേറ്റിന് ബോംബ് വെച്ചെന്ന ഫോണ്‍ സന്ദേശം പരിഭ്രാന്തി പടര്‍ത്തി. രാവിലെ പോലീസ് ആസ്ഥാനത്തേക്ക് വന്ന കോളിന്റെ അടിസ്ഥാനത്തില്‍ അകത്തും പുറത്തും വ്യാപകമായി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. സെക്രട്ടേറിയേറ്റിന്റെ എല്ലാ ഭാഗങ്ങളിലും പരിശോധന നടത്തിയ പോലീസ് ഫോണ്‍കോള്‍ വ്യാജമാണെന്നും കണ്ടെത്തി.ഇന്ന് രാവിലെ പൊഴിയൂര്‍ ഭാഗത്ത് നിന്നുമാണ് കോള്‍ വന്നത്. തുടര്‍ന്ന് പോലീസ് സെക്രട്ടറിയേറ്റിന്റെ അകവും പുറവുമെല്ലാം പരിശോധന നടത്തി. ഇതിനിടയില്‍ രണ്ടു മണിക്കൂറിനുള്ളില്‍ ഫോണ്‍കോളിന്റെ ഉറവിടം പൊഴിയൂര്‍ ഭാഗത്ത് നിന്നുമാണെന്ന് കണ്ടെത്തുകയും വിളിച്ചയാളെ പിടിക്കുകയും ചെയ്തു. കുളത്തൂര്‍ സ്വദേശിയായ നിജിന്‍ എന്ന യുവാവില്‍ നിന്നുമാണ് കോള്‍ വന്നതെന്ന് പോലീസ് കണ്ടെത്തി.രാവിലെ 11.09 ഓടെ പോലീസ് ആസ്ഥാനത്തേക്കാണ് സെക്രട്ടേറിയേറ്റില്‍ ബോംബ് വെച്ചതായി സന്ദേശം വന്നത്. ഇതേ തുടര്‍ന്ന് പോലീസ് പരിശോധന ശക്തമാക്കി. സെക്രട്ടേറിയേറ്റിന്റെ മുക്കിലും മുലെയും വരെ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. നിരവധി ആളുകള്‍ വന്നു പോകുന്ന ഇടമെന്ന നിലയില്‍ കര്‍ശന നിരീക്ഷണം നടത്തുകയും ചെയ്തു. പരിസരത്തെ കടകള്‍ അടക്കം പരിശോധന നടത്തി.ഇയാള്‍ മാനസീക പ്രശ്‌നങ്ങള്‍ ഉള്ളയാളാണെന്നും പോലീസ് പറയുന്നു. കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രിയ്ക്ക് വധഭീഷണി സന്ദേശം എത്തിയത് ഉണ്ടായത്. അതീവ ഗൗരവമായി വിഷയം ഏറ്റെടുത്ത പോലീസ് ഇത് വ്യാജ സന്ദേശമാണെന്ന് പിന്നീട് കണ്ടെത്തി.

ഐഎൻടിയുസിയുടെ സെക്രട്ടറിയേറ്റ് പ്രതിഷേധം

വെഞ്ഞാറമൂട് വെയ്യേറ്റിന് സമീപം ksrtc ബസ്സിന്റെ ഗ്ലാസ്‌ എറിഞ്ഞു തകർത്ത പ്രതി അറസ്റ്റിൽ.04/11/23 ന് രാത്രി 08:30 മണിയോടെ തിരുവന്തപുരത്തു നിന്നും പുനലൂരിലേക്ക് പോകുന്ന ബസ്സിന്റെ പിന് ഭാഗത്തെ ചില്ലാണ് ആലുവ സ്വദേശി മാത്യു എറിഞ്ഞു തകർത്തത്. പ്രതിയെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു.