എല്ലാ മാസവും സ്ഥിരമായ വരുമാനം ഉറപ്പാണ്; അറിയാം സ്ത്രീകള്‍ക്കായുള്ള 5 മികച്ച നിക്ഷേപങ്ങള്‍ VM TV NEWS CHANNEL

ജനപ്രിയ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഉയർന്ന വരുമാനമുള്ള നിരവധി സ്കീമുകളുണ്ട്.

സാധാരണ നിക്ഷേപങ്ങള്‍ പോലെ തന്നെ സ്ത്രീകള്‍ക്കു മാത്രം നിക്ഷേപിക്കാവുന്ന നിക്ഷേപങ്ങളുമുണ്ട്. പോസ്റ്റ് ഓഫീസ് അത്തരം സ്കീമുകള്‍ നല്‍കുകയും അതുവഴി സ്ത്രീകള്‍ക്ക് പ്രോത്സാഹനവും ലഭിക്കുന്നു. ഏറ്റവും അധികം പ്രതിസന്ധികള്‍ നേരിടുന്നത് സ്ത്രീകളാണ്. അവർക്ക് സാമ്ബത്തിക സുരക്ഷയും സാമ്ബത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

പല സ്ഥാപനങ്ങളും സ്ത്രീകള്‍ക്കു വേണ്ടി വിവിധ സ്കീമുകള്‍ മുന്നോട്ട് വെക്കാറുണ്ട്. എന്നാല്‍ പോസ്റ്റ് ഓഫീസ് ഉറപ്പ് നല്‍കുന്ന സ്കീമുകളാണ് ഉയർന്ന വരുമാനം നല്‍കുന്നത്. പോസ്റ്റ് ഓഫീസ് ഉറപ്പ് നല്‍കുന്ന സ്ത്രീകള്‍ക്കായുള്ള 5 സമ്ബാദ്യ പദ്ധതികള്‍ ഏതെല്ലാമെന്ന് നോക്കാം.

1. സുകന്യ സമൃദ്ധി സേവിംഗ് സ്കീം

പെണ്‍മക്കള്‍ക്ക് വേണ്ടി അവരുടെ സാമ്ബത്തിക സുരക്ഷക്കായി മാതാപിതാക്കള്‍ക്ക് തുടങ്ങാവുന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി സേവിംഗ് സ്‌കീം. മകള്‍ക്ക് 10 വയസ്സ് തികയുന്നതിന് മുമ്ബാണ് ഈ പദ്ധതിയില്‍ നിക്ഷേപം നടത്തുന്നത്. ജനിച്ച സമയം മുതല്‍ പെണ്‍കുട്ടിയെ ഈ സ്കീമിന്റെ ഭാഗമാക്കാം. പ്രതിവർഷം 8.2% പലിശയും ഉറപ്പാക്കാം. ഈ സ്കീമിന്റെ കാലാവധി 15 വർഷം വരെയാണ്. പെണ്‍കുട്ടിക്ക് 21 വയസ്സാവുമ്ബോള്‍ സ്കീമിന്റെ കാലാവധി അവസാനിക്കും. ഈ സ്കീമിന് നികുതിയിളവും നല്‍കുന്നുണ്ട്.

2. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

പോസ്റ്റ് ഓഫീസ് സ്കീമുകളില്‍ മികച്ച നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഇത് സ്ത്രീകള്‍ക്കുള്ള മറ്റൊരു നല്ല സ്കീമാണ്. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. പ്രതിമാസം ബാങ്കുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ പലിശ ഈ സ്കീമിലൂടെ ഉറപ്പാക്കാം. 7.4% പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി നല്‍കുന്നത്. ഒരു സ്ഥിരമായ വരുമാനവും ഈ പദ്ധതി ഉറപ്പ് നല്‍കുന്നു. 5 വർഷത്തേക്കാണ് സാധാരണയായി ഈ സ്കീമിന്റെ നിക്ഷേപ കാലാവധി വരുന്നത്. ഇതിലൂടെ ഉയർന്ന റിട്ടേണ്‍ ഉറപ്പാണ്.

3. മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്

സ്ത്രീകള്‍ക്ക് ഏറ്റവും അപകടം കുറഞ്ഞ നിക്ഷേപങ്ങളിലൊന്നാണ് മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്. ഈ സ്കീമിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ഇതില്‍ നിക്ഷേപിക്കാം എന്നതാണ്. സ്ത്രീകളുടെ സാമ്ബത്തിക സുരക്ഷയാണ് ഈ സ്കീമിന്റേയും ലക്ഷ്യം. പരമാവധി രണ്ട് ലക്ഷം രൂപ വരെ മഹിളാ സമ്മാന് സേവിംഗ്സ് അക്കൗണ്ടിലൂടെ നിക്ഷേപിക്കാം. നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് പ്രതിവർഷം 7.5% പലിശ ലഭിക്കും. മാത്രമല്ല ഒരു വർഷത്തിനുശേഷം നിങ്ങളുടെ നിക്ഷേപ തുകയുടെ 40% വരെ പിൻവലിക്കാൻ സാധിക്കുന്നു.

4.. നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ്

സുരക്ഷിതവും അപകട സാധ്യത കുറഞ്ഞതുമായ സ്ത്രീകള്‍ക്ക് നിക്ഷേപിക്കാവുന്ന മികച്ച പദ്ധതിയാണ് നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ്. സ്ത്രീകള്‍ക്ക് മാത്രമല്ല എല്ലാത്തരം നിക്ഷേപകർക്കും ഇതില്‍ നിക്ഷേപിക്കാം. ഈ സ്കീമില്‍ നിങ്ങള്‍ക്ക് 100 രൂപ നിക്ഷേപിച്ച്‌ തുടങ്ങാം. നിലവില്‍ ഈ നിക്ഷേപങ്ങള്‍ക്ക് പലിശ ഇല്ല. 2024 സെപ്റ്റംബർ വരെ 7.5% പലിശ ലഭിച്ചിരുന്നു. ഈ സ്കീമിന്റെ കാലാവധി 5 വർഷമാണ്.

5. പോസ്റ്റ് ഓഫീസ് പിപിഎഫ് സ്കീം

പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പി.പി.എഫ്)ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്. അതായത് ദീർഘകാലത്തേക്ക് മികച്ച ആനുകൂല്യങ്ങളും വലിയ നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ഈ നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് 7.1% പലിശ ഉറപ്പാക്കാം. അതിലൂടെ ഉയർന്ന വരുമാനവും നേടാം. ഈ സ്കീമില്‍ കുറഞ്ഞത് 500 രൂപയെങ്കില്‍ നിക്ഷേപിക്കണം.

വിവാഹവാഗ്ദാനം നല്‍കി 200 ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത 43 കാരനെ പരസ്യമായി തൂക്കിക്കൊന്നു; മുഹമ്മദ് അലി സലാമത്തിനും ആരാധകര്‍ VM TV NEWS CHANNEL

ടെഹ്‌റാൻ: രണ്ട് പതിറ്റാണ്ടിനിടെ 200 ലേറെ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയ 43 കാരനെ പരസ്യമായി തൂക്കിക്കൊന്ന് ഇറാൻ.

മുഹമ്മദ് അലി സലാമത്ത് എന്നയാളെയാണ് തൂക്കിക്കൊന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു പുരുഷൻ ഇത്രയധികം സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുന്നത് ഇതാദ്യമാണ്.

20 വർഷത്തിനിടെ ഇയാള്‍ നിരവധി സ്ത്രീകള്‍ക്ക് വിവാഹവാഗ്ദാനം നല്‍കിയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ചിലസ്ത്രീകള്‍ ഗർഭിണികളായപ്പോള്‍ ഇവർക്ക് ഗർഭനിരോധന ഗുളികകളും നല്‍കി ബലാത്സംഗവും വ്യഭിചാരവും മരണശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഇയാള്‍ക്കെതിരെ പരാതികള്‍ കുമിഞ്ഞതിന് പിന്നാലെ ജനുവരി മാസത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒക്ടോബറില്‍ ഇറാനിലെ സുപ്രീം കോടതി കേസില്‍ വാദം കേള്‍ക്കുകയും മുഹമ്മദ് അലി സലാമത്തിന് വധശിക്ഷ വിധിക്കുകയുമായിരുന്നു. തുടർന്ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഹമേദാൻ നഗരത്തിലെ ഒരു ശ്മശാനത്തില്‍ വച്ച്‌ ഇയാളെ പൊതുജനങ്ങള്‍ കാണ്‍കെ തൂക്കിലേറ്റുകയായിരുന്നു. രാജ്യത്ത് ഇത്തരത്തില്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്.

അതേസമയം ഇത്രയധികം സ്ത്രീകളോട് ക്രൂരത കാണിച്ച ഇയാള്‍ക്കും ആരാധകർ ഉണ്ടെന്നതാണ് വേദനയേറിയ കാര്യം.

മകള്‍ അതിസുന്ദരി! DNA പരിശോധനയില്‍ പിതാവ് താനല്ലെന്ന് കണ്ടെത്തല്‍; ശേഷം അതിലും വലിയ ട്വിസ്റ്റ്! VM TV NEWS CHANNEL

കൗമാരക്കാരിയായ മകള്‍ അതിസുന്ദരിയാകുന്നു, മകള്‍ക്ക് കാഴ്ചയില്‍ താനുമായോ തൻറെ ഭാര്യയുമായോ സാദൃശ്യമില്ല. വിയറ്റ്നാം സ്വദേശിയായ പിതാവിനുണ്ടായ ഈ തോന്നലുകള്‍ നയിച്ചത് മകളുടെ ഡി.എൻ.എ.

പരിശോധനയിലേക്കായിരുന്നു. ഒടുവില്‍ ഡി.എൻ.എ. പരിശോധനയില്‍ ഇതുവരെ വളർത്തിയത് സ്വന്തം മകളെയല്ലെന്ന് ആ പിതാവ് തിരിച്ചറിഞ്ഞു. ഭാര്യയെ കുറ്റപ്പെടുത്തി. ഇതോടെ മകളെയും കൂട്ടി ഭാര്യ വീടുവിട്ടിറങ്ങി. എന്നാല്‍, മറ്റൊരിടത്ത് മകളുമായി താമസിക്കുന്നതിനിടെ മാതാവും ആ സത്യം മനസിലാക്കി. ഇത് തന്റെ മകളല്ലെന്ന് മാതാവും തിരിച്ചറിഞ്ഞത് ഒരു ഡി.എൻ.എ. പരിശോധനയിലൂടെയായിരുന്നു.

സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് സിനിമാക്കഥകളെപ്പോലും വെല്ലുന്ന, വിയറ്റ്നാമിലെ ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മകള്‍ക്ക് തന്റെയോ തന്റെ ഭാര്യയുടെയോ രൂപസാദൃശ്യമില്ലെന്ന വിയറ്റ്നാം സ്വദേശിയുടെ സംശയമാണ് വർഷങ്ങള്‍ക്ക് മുൻപ് ആശുപത്രിയില്‍ സംഭവിച്ച ഗുരുതരവീഴ്ചയുടെ ചുരുളഴിച്ചത്. കൗമാരക്കാരിയായ മകള്‍ അതിസുന്ദരിയായതും തന്റെ രൂപസാദൃശ്യമില്ലാത്തതും ഇദ്ദേഹത്തിന്റെ സംശയം വർധിപ്പിച്ചിച്ചിരുന്നു. ഇതോടെ മകളുടെ ഡി.എൻ.എ. പരിശോധന നടത്താൻ തീരുമാനിച്ചു. പ്രസവസമയത്ത് കുട്ടികള്‍ മാറിപ്പോയതാണെന്ന ഞെട്ടിക്കുന്ന വസ്തുതയാണ് ഇതോടെ ഇവർക്കുമുന്നില്‍ വെളിപ്പെട്ടത്.

ഡി.എൻ.എ. പരിശോധനയില്‍ പെണ്‍കുട്ടിയുടെ പിതാവ് താൻ അല്ലെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞു. ഇതോടെ മറ്റൊരുബന്ധമുണ്ടെന്ന് പറഞ്ഞ് ഭാര്യയെ കുറ്റപ്പെടുത്തി. എന്നാല്‍, ഭാര്യ ഇത് അംഗീകരിച്ചില്ല. അതേസമയം, ഭാര്യ തന്നെ ചതിച്ചെന്ന തോന്നലില്‍ ഇദ്ദേഹം മദ്യപിക്കുന്നതും വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതും പതിവായി. പ്രശ്നങ്ങള്‍ സ്ഥിരമായതോടെ ഭാര്യ മകളെയും കൂട്ടി വിയറ്റ്നാമിലെ തന്നെ ഹനോയിയിലേക്ക് താമസം മാറ്റി. മകളെ ഇവിടെ പുതിയ സ്കൂളിലും ചേർത്തു.

സ്കൂളില്‍വെച്ച്‌ ഈ പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലായി. ഇരുവരുടെയും ജന്മദിനവും ജനനസ്ഥലവും ഒന്നാണെന്നതായിരുന്നു മറ്റൊരു സവിശേഷത. ഇരുവരും തമ്മിലുള്ള സൗഹൃദം ദൃഢമായതോടെ രണ്ടുപേരുടെയും ജന്മദിനം ഒരുമിച്ച്‌ ആഘോഷിക്കാൻ കൂട്ടുകാരിയുടെ മാതാവ് തീരുമാനിച്ചു. തുടർന്ന് ജന്മദിനാഘോഷത്തിന് മകളുടെ കൂട്ടുകാരിയെയും ഇവർ വീട്ടിലേക്ക് ക്ഷണിച്ചു. എന്നാല്‍, മകളുടെ കൂട്ടുകാരിയെ കണ്ട് ഇവർ അക്ഷാർഥത്തില്‍ ഞെട്ടി. തന്റെ കൗമാരക്കാലത്തെ അതേ രൂപമായിരുന്നു മകളുടെ കൂട്ടുകാരിക്കും. തുടർന്ന് സംശയം തോന്നിയതോടെ ഇരുകുടുംബങ്ങളും ഡി.എൻ.എ. പരിശോധനയ്ക്ക് തയ്യാറായി. ഈ പരിശോധനയിലാണ് പ്രസവാനന്തരം കുട്ടികള്‍ പരസ്പരം മാറിപ്പോയതെന്നാണെന്ന് വ്യക്തമായത്.

ഡി.എൻ.എ. പരിശോധനയിലെ കണ്ടെത്തല്‍ രണ്ടുകുടുംബങ്ങള്‍ക്കും ആദ്യം വിശ്വസിക്കാനായില്ലെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. അതേസമയം, ഇരുകുടുംബങ്ങളും ഇതുമായി പൊരുത്തപ്പെടാൻ ശ്രമിച്ചുവരികയാണെന്നും ഒരുമിച്ച്‌ സമയം ചെലവഴിക്കാറുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. പെണ്‍കുട്ടികളെ എങ്ങനെ സത്യം പറഞ്ഞ് മനസിലാക്കാൻ കഴിയുമെന്നാണ് ഇവർ ഇപ്പോള്‍ ആലോചിക്കുന്നത്.

അതേസമയം, പ്രസവസമയത്ത് ഗുരുതര അനാസ്ഥ കാണിച്ചതിന് ആശുപത്രി അധികൃതർക്കെതിരേ നിയമനടപടി സ്വീകരിക്കണമോ എന്നകാര്യത്തില്‍ ഇരുകുടുംബങ്ങളും തീരുമാനമെടുത്തിട്ടില്ലെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ആ പാട്ട് സീനില്‍ അഭിനയിച്ചതോടെ ക്രഷ് ആയി, പിന്നെ മുടിഞ്ഞ പ്രണയം; മംമ്തയുമായുള്ള സൗഹൃദത്തെ കുറിച്ച്‌ ആസിഫ് VM TV NEWS LIVE

മലയാള സിനിമയില്‍ ആസിഫ് അലിയേക്കാള്‍ സീനിയറാണ് മംമ്ത മോഹന്‍ദാസ്. ഇരുവരും ആദ്യമായി ഒന്നിച്ചു അഭിനയിച്ചത് സത്യന്‍ അന്തിക്കാട് ചിത്രം ‘കഥ തുടരുന്നു’ വില്‍ ആണ്.

ഈ സിനിമയുടെ സെറ്റില്‍വച്ച്‌ ആസിഫ് അലി മംമ്ത മോഹന്‍ദാസിനെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. മംമ്തയോട് തനിക്ക് തോന്നിയത് പ്രേമമായിരുന്നു എന്ന് തെറ്റിദ്ധരിച്ചു എന്നാണ് പില്‍ക്കാലത്ത് ഇതേകുറിച്ച്‌ ആസിഫ് അലി ചിരിച്ചുകൊണ്ട് പറഞ്ഞത്.

കഥ തുടരുന്നു എന്ന സിനിമയിലെ റൊമാന്റിക് ഗാനത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഈ പാട്ടില്‍ വളരെ റൊമാന്റിക് ആയ ചില രംഗങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ അഭിനയിക്കുമ്ബോഴാണ് തനിക്ക് മംമ്തയോട് പ്രണയം തോന്നിയതെന്ന് ആസിഫ് അലി പറയുന്നു. സെറ്റില്‍ മംമ്ത തന്നെ വളരെ കംഫര്‍ട്ടബിളാക്കിയെന്നും അതിനെ താന്‍ പ്രണയമായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും ആസിഫ് പറഞ്ഞു.

മംമ്തയോട് തനിക്ക് ഭയങ്കര പ്രണയം തോന്നിയിട്ടുണ്ടെന്നും പിന്നീട് അത് ആലോചിക്കുമ്ബോള്‍ ചിരിയാണ് വരുന്നതെന്നും ആസിഫ് പറഞ്ഞു. ആസിഫിന്റെ കരിയറിലെ ആദ്യത്തെ പ്രണയ ഗാനമായിരുന്നു കഥ തുടരുന്നു എന്ന ചിത്രത്തിലെ ആരോ പാടുന്നു ദൂരെ എന്ന ഗാനം. സിനിമയിലെ ആസിഫിന്റെ സീനുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഈ ഗാന രംഗം ചിത്രീകരിച്ചത്. കഥ തുടരുന്നു സിനിമയുടെ സെറ്റില്‍വച്ചാണ് ആസിഫ് മംമ്തയെ ആദ്യമായി നേരിട്ടു കാണുന്നതും.

ഞാന്‍ ഇതുവരെ കണ്ടതില്‍ വെച്ച്‌ ഏറ്റവും ബോറനായ മനുഷ്യനാണ് അയാള്‍: ദുല്‍ഖര്‍ സല്‍മാന്‍ VM TV NEWS EXCLUSIVE 

ദുല്‍ഖര്‍ സല്‍മാന്റെ ചിത്രമായ ലക്കി ഭാസ്‌കർ ഇപ്പോള്‍ വിജയകരമായി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. തെലുങ്കില്‍ മഹാനടി, സീതാരാമം എന്നീ സിനിമകളിുടെ വൻ വിജയത്തിനുശേഷം ദുല്‍ഖര്റിന്റെ ഹാട്രിക് ഹിറ്റാകുകയാണ് ലക്കി ഭാസ്‌കര്‍.

കിങ് ഓഫ് കൊത്ത കഴിഞ്ഞ് ഒരു വർഷത്തെ ഇടവേളക്കു ശേഷമാണ് ഒരു ഡിക്യൂ ചിത്രം റിലീസിനെത്തുന്നത്.

ലക്കി ഭാസ്‌കര്റിന്റെ സംവിധായകൻ വെങ്കി അട്‌ലൂരിയാണ്. വെങ്കിയെ പറ്റി സംസാരിക്കുകയാണ് ഇപ്പോള്‍ ദുല്‍ഖർ സല്‍മാൻ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ ഞാൻ കണ്ട ഏറ്റവും ബോറിങ്ങായ മനുഷ്യനാണ് വെങ്കിയെന്നാണ് ദുല്‍ഖർ പറഞ്ഞത്.

‘വയനാടിന്‍റെ പ്രിയങ്കരി..’; ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്കായി വോട്ട് തേടല്‍; ചുവപ്പ് സ്ക്വാഡുമായി ആര്‍വൈഎഫ്

നിലമ്ബൂർ: വയനാട് പാർലമെന്‍റ് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കായി ചുവപ്പ് യുവജനസേന സ്ക്വാഡ് റവല്യൂഷനറി യൂത്ത് ഫ്രണ്ടിന്‍റെ ( ആർവൈഎഫ് ) നേതൃത്വത്തില്‍ സംഘടിപ്പിച്ചു.

ആർ വൈ എഫ് സംസ്ഥാന പ്രസിഡന്‍റ് ഉല്ലാസ് കോവൂർ, സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് അഭ്യർത്ഥന നടത്തിയ യുവജന ക്യാമ്ബയനിംഗ് വോട്ടർമാരില്‍ കൗതുകമുണർത്തി. വയനാടിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ യുവജന റെഡ് സ്ക്വാഡും, കലാജാഥയും തുടർ ദിവസങ്ങളില്‍ പര്യടനം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നേരത്തെ, പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തലിന് വേണ്ടിയും ആര്‍വൈഎഫ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. പാലക്കാട്‌ ചുവന്ന കൊടി പിടിച്ച്‌ രാഹുലിന് വോട്ട് ചോദിച്ച വീഡിയോ ഒരു വിഭാഗം സിപിഎം പ്രവർത്തകർ എന്ന് തെറ്റിദ്ധരിച്ച്‌ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

‘ദാറ്റ് അവസ്ഥ’ എന്ന് റഹീമിന്റെ ചിത്രം പങ്കുവച്ച്‌ ബല്‍റാം; ‘അങ്ങ് അവിടെ സേഫ് ആണല്ലോ അല്ലേ’ എന്ന് റഹീമിന്റെ മറുപടി; ‘ബഹിരാകാശത്തു നിന്ന് പോലും സുഖവിവരങ്ങള്‍ അന്വേഷിക്കാനുള്ള ആ ഒരു കെ.രുതല്‍’ എന്ന് ബല്‍റാം; പാലക്കാട് റെയ്ഡിന് പിന്നാലെ ട്രോളുമായി നേതാക്കള്‍ VM TV NEWS MINUTES

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലുകളില്‍ അര്‍ധ രാത്രിയില്‍ നടന്ന റെയ്ഡിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്പരം ട്രോളി സിപിഎം…

മൂന്നുവയസുകാരിയെ കാറില്‍ മറന്നുവച്ച്‌, പാര്‍ട്ടിക്ക് പോയി; നാലുമണിക്കൂറിന് ശേഷം കണ്ടെത്തിയത് ജീവനറ്റ്

മൂന്നു വയസുകാരിയെ കാറില്‍ ശ്വാസം മുട്ടി മരിച്ചു. മീററ്റിലെ കാങ്കർഖേഡയിലാണ് സംഭവം. പിതാവിന്റെ സുഹൃത്ത് കുഞ്ഞിനെ കാറില്‍ മറന്നുവച്ച്‌ പാർട്ടിക്ക് പോയതിന് പിന്നാലെയാണ് ശ്വാസം കിട്ടാതെ കുഞ്ഞ് മരിച്ചത്.

കുട്ടിയെ കാണാതായതിന് തുടർന്ന് കുടുംബം തെരച്ചില്‍ നടത്തിയിരുന്നു. നാലുമണിക്കൂറിന് ശേഷമാണ് കാറില്‍ കണ്ടെത്തുന്നത്. പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.

സഹപ്രവർത്തകനായ സൈനികനെതിരെയാണ് കുട്ടിയുടെ പിതാവ് അശ്രദ്ധയാരോപിച്ച്‌ പരാതി നല്‍കിയത്. പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. സോംബീർ പൂനിയ ആണ് പരാതി നല്‍കിയത്. ഹരിയാന സ്വദേശിയായ ഇദ്ദേഹവും കുടുംബവും നാലുവർഷമായി ഫസർപൂരിലെ രാജേഷ് എൻക്ലേവിലെ സൈനിക കോളനിയിലാണ് താമസിക്കുന്നത്. ഒർഡൻസ് യൂണിറ്റിലാണ് സേംബീർ ജോലി ചെയ്യുന്നത്. രണ്ടു പെണ്‍മക്കളില്‍ മൂന്നു വയസുകാരി വാർത്തികയാണ് മരിച്ചത്. മൂന്നുമാസം പ്രായമുള്ള ഭവിയാണ് മറ്റൊരു മകള്‍.

മകള്‍ വീട്ടുമുറ്റത്ത് സുഹൃത്ത് നരേഷിനൊപ്പം കളിക്കുകയായിരുന്നു. നരേഷും ഇവരുടെ ക്വാർട്ടേഴ്സിന് തൊട്ടുമുകളിലായിരുന്നു താമസിച്ചിരുന്നത്. വർത്തികയുമായി കാറില്‍ ഒരു റൈഡിന് പോകുന്ന കാര്യം കുഞ്ഞിന്റെ അമ്മ ഋതുവിനോട് പറഞ്ഞെങ്കിലും ഇവർ സമ്മതിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് നരേഷ് കുഞ്ഞുമായി പുറത്തുപോവുകയായിരുന്നു. റോഹട്ട റോഡിലായിരുന്നു യാത്ര.

ഇവിടെ വച്ച്‌ സുഹൃത്തുക്കള്‍ക്കൊപ്പം പോയ നരേഷ് കുഞ്ഞിനെ കാറിലിരുത്തി ലോക്ക് ചെയ്യുകയായിരുന്നു. രാവിലെ 10.15നാണ് ഇയാള്‍ കുഞ്ഞിനൊപ്പം പുറത്തുപോയത് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ശേഷവും തിരികെ എത്താതിരുന്നതോടെയാണ് കുടംബം തെരച്ചില്‍ ആരംഭിച്ചത്. നരേഷിനെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം ഡ്യൂട്ടില്‍ എന്നാണ് പറഞ്ഞത്

സുരേഷ് ഗോപി ഇനി സിനിമയിലേക്കില്ല? താടി വടിച്ചു, ഒറ്റക്കൊമ്ബന്‍ ഇനിയെന്ന്, തടസ്സം അതുമാത്രം

കേന്ദ്ര മന്ത്രിയായതിന് പിന്നാലെ സിനിമ അഭിനയ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സുരേഷ് ഗോപി. സിനിമ അഭിനയം തുടരുന്നതിനായി കേന്ദ്ര സർക്കാറില്‍ നിന്നും അനുമതി തേടാന്‍ സുരേഷ് ഗോപി ശ്രമിച്ചിരുന്നെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന.

ദീർഘനാളായി നീട്ടിവളർത്തി, പ്രത്യേക ഗെറ്റപ്പില്‍ സൂക്ഷിക്കുന്ന താടി വടിച്ചതോടെ ഈ സംശയങ്ങള്‍ ശക്തിപ്പെടുകയും ചെയ്തു.

ഒറ്റക്കൊമ്ബന്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു സുരേഷ് ഗോപി താടി വളർത്തിയത്. ഷിബിന്‍ ഫ്രാന്‍സിസിന്റെ രചനയില്‍ മാത്യൂസ് തോമസ് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെങ്കിലും വിവിധ കാരണങ്ങളാല്‍ ഇതുവരെ ഷൂട്ട് തുടങ്ങാനായിട്ടില്ല. സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രി പദവി തന്നെയാണ് പ്രധാന തടസ്സം.

സുരേഷ് ഗോപി താടിവടിച്ചതോടെ ഒറ്റക്കൊമ്ബന്‍ ഇനിയും ഏറെ നാള്‍ വൈകുമെന്നുറപ്പാണ്. അഭിനയിക്കാനുള്ള അനുമതി കേന്ദ്രത്തില്‍ നിന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സിനിമ ചിത്രീകരണം ഇനി എത്രനാള്‍ വൈകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. കേന്ദ്രമന്ത്രിയായതിന് ശേഷം സുരേഷ് ഗോപിയുടേതായി ആദ്യമായി പുറത്തിറങ്ങേണ്ട ചിത്രമായിരുന്നു ഒറ്റക്കൊമ്ബന്‍. സെപ്തംബറില്‍ തന്നെ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു സുരേഷ് ഗോപി വ്യക്തമാക്കിയത്.

സിനിമ ചെയ്യാന്‍ അനുവാദം ചോദിച്ചിട്ടുണ്ടെന്നും അനുമതി ഇതുവരെ ലഭിച്ചില്ല. എന്നാല്‍ പക്ഷേ സെപ്റ്റംബർ ആറാം തിയതി ഞാൻ ഒറ്റക്കൊമ്ബൻ തുടങ്ങുകയാണെന്നും സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. എത്ര പടം ചെയ്യണമെന്ന് അമിത് ഷാ ചോദിച്ചു. 22 എങ്കിലും ചെയ്യേണ്ടി വരും എന്ന് പറഞ്ഞപ്പോള്‍ ആ പേപ്പർ കെട്ടുകള്‍ അങ്ങനെ തന്നെ അദ്ദേഹം എടുത്ത് സൈഡിലേക്ക് എറിഞ്ഞു. എങ്കിലും അനുവാദം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി.

നിയമം പറയുന്നത് എന്ത്?

കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തില്‍ ഉള്ളവർക്ക് മറ്റു ജോലികള്‍ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ല. എന്നാല്‍ എംപിമാർക്കും എം എല്‍ എ മാർക്കും ഈ ചട്ടം ബാധകമല്ല. ‘സിനിമയോ, അധ്യാപനമോ, മറ്റേതൊരു ജോലിയും ചെയ്യാൻ ഒരു മന്ത്രിക്ക് സാധിക്കില്ല. മന്ത്രിപദം എന്നത് മുഴുവന്‍ സമയ ജോലിയായിട്ട് കാണേണ്ട കാര്യമാണ്. ഈ പദവികളില്‍ ഉള്ളവർക്ക് അവധി എടുത്ത് പോലും മറ്റ് ജോലികള്‍ക്ക് പോകാന്‍ സാധിക്കില്ല’ എന്നാണ് ലോക്സഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരിയെ ഉദ്ധരിച്ച്‌ മനോരമ ഓണ്‍ലൈന്‍ നേരത്തെ റിപ്പോർട്ട് ചെയ്തത്.

സിനിമയില്‍ അഭിനയിക്കാന്‍ മാത്രമല്ല, ഉദ്ഘാടനങ്ങള്‍ക്ക് പോകുമ്ബോള്‍ പ്രതിഫലം വാങ്ങിക്കാനും സുരേഷ് ഗോപിക്ക് സാധിക്കില്ല. പണം വാങ്ങി മറ്റൊരു ജോലി ചെയ്യല്‍ മന്ത്രി പദത്തില്‍ തുടരുമ്ബോള്‍ സാധിക്കില്ല. ജനങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് മന്ത്രിയുടെ ജോലിയുടെ സ്വഭാവം. അതില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ അത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ ഈ പെരുമാറ്റച്ചട്ടം മാറ്റണമെങ്കില്‍ പ്രധാനമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. നിയമം ഭേദഗതി ചെയ്യാതെ സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി പ്രത്യേക അനുമതി നല്‍കിയാല്‍ മറ്റുള്ളവർക്കും അനുമതി നല്‍കേണ്ടി വരും. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിക്ക് അനുമതി നല്‍കാത്തതെന്നാണ് സൂചന.

സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടല്ലേ? ലാഭമല്ല എട്ടിന്റെ പണി കിട്ടും, വിലയിലെ മുന്നേറ്റം അവസാനിക്കുന്നു? VM TV NEWS CHANNEL

ചെറിയ ഇടവേളയ്ക്ക് ശേഷം സ്വർണ വില ഇന്ന് വീണ്ടും ഉയർന്നിരിക്കുകയാണ്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഈ മാസം ആദ്യമായാണ് സ്വർണ വില ഉയരുന്നത്.

ഇന്നത്തെ വർധനവോടെ ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 58920 രൂപയാണ്. ഗ്രാമിന് പത്ത് രൂപ കൂടി 7356 എന്ന നിരക്കിലുമാണ്

ഒക്ടോബർ 31 ന് 59640 എന്ന സംസ്ഥാനത്ത ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. എന്നാല്‍‌ നവംബർ പിറന്നതോടെ ആദ്യ അഞ്ച് ദിനങ്ങളിലായി സ്വർണ വിലയില്‍ 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ ഇടിവ് താല്‍ക്കാലികമാണെന്നും സ്വർണ വില തിരിച്ച്‌ കയറുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.

ആഗോള വിപണിയിലെ പ്രതിഫലനങ്ങളാണ് ആഭ്യന്തര വിപണിയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിന് ഇടയില്‍ മാത്രം സ്വർണ വിലയില്‍ 30 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഇനിയും വില മുന്നേറുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ സ്വർണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. എന്നാല്‍ കണ്ണടച്ച്‌ വലിയ തോതില്‍ സ്വർണം വാങ്ങിക്കൂട്ടുന്നത് ചിലപ്പോള്‍ അബന്ധമായേക്കാമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ഒരു വർഷത്തില്‍ ഓഹരിവിപണിയേക്കാള്‍ വലിയ നേട്ടമാണ് ഒരു നിക്ഷേപം എന്ന നിലയില്‍ സ്വർണമുണ്ടാക്കിയത്. കുറച്ചുനാള്‍ കൂടെ സ്വർണ വില ഈ നിലയില്‍ മുന്നോട്ട് പോകുമെങ്കിലും അതിന് ശേഷം വളർച്ച മന്ദഗതിയിലാകുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. സ്വർണത്തില്‍ അമിതമായി നിക്ഷേപിക്കുന്നവർ സൂക്ഷിക്കണമെന്നാണ് ഇവർ നിർദേശിക്കുന്നത്. അതായത് വന്‍ലാഭം ലക്ഷ്യമിട്ടുണ്ട് കൂടുതല്‍ സ്വർണം വാങ്ങിക്കൂട്ടിയാല്‍ പ്രതീക്ഷിച്ച ലാഭം ലഭിക്കണമെന്നില്ല. ഒരു പക്ഷെ വലിയ നഷ്ടങ്ങള്‍ക്ക് ഇടയാക്കിയേക്കും.

സ്വർണത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ നിക്ഷേപത്തില്‍ വൈവിദ്ധ്യവത്കരണം തുടരണം. സ്ഥിരവരുമാനത്തില്‍ 30-40%, ഇക്വിറ്റികളില്‍ 50-60% എന്നിങ്ങനേയും സ്വർണത്തില്‍ 10 ശതമനാവും നിക്ഷേപവും തുടരുന്നതായിരിക്കും ഉചിതം. സമീപകാലത്ത് സ്വർണം വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇനിയുള്ള മാസങ്ങളില്‍ അങ്ങനെ ആയിരിക്കണമെന്നില്ലെന്നാണ് മോത്തിലാല്‍ ഓസ്വാള്‍ ഫിനാൻഷ്യല്‍ സർവീസസിലെ ബുള്ളിയൻ അനലിസ്റ്റ് മാനവ് മോദിയെ ഉദ്ധരിച്ച്‌ എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, ഒക്ടോബർ 31 വരേയുള്ള കണക്ക് പരിശോധിക്കുകയാണെങ്കില്‍ കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ ഒരു പവന് കൂടിയത് 14120 രൂപയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 15 ന് 45520 രൂപയായിരുന്നു പവന്റെ വില. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങള്‍, ഡോളറിന്റെ മുന്നേറ്റം, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, അമേരിക്കന്‍ ഫെഡറല്‍ ബാങ്കിന്റെ നയങ്ങള്‍ എന്നിവയാണ് സ്വർണ വിലയില്‍ പ്രതിഫലിച്ചത്.