സദ്ഗുരു മാതാ അമ്യതാനന്ദമയി അമ്മക്ക് പിറന്നാൾ ആശംസകൾ .

ദരിദ്രരെ നിസ്സ്വാർത്ഥമായി സേവിക്കുന്നതിലൂടെ ദൈവത്തെ പൂജിക്കുകയാണെന്നും, ദൈവം എല്ലാവരിലും ഉണ്ടെന്നും മാതാ അമൃതാനന്ദമയി ശിഷ്യരെ ഉത്ബോധിപ്പിക്കുന്നു.

ഇടതു മുന്നണി നേതൃത്വം നല്കുന്ന കണ്ടല സഹകരണ സംഘത്തിൽ തട്ടിപ്പിനിരയായവർക്ക് നഷ്ടപ്പെട്ട പണം തിരച്ചു കിട്ടണണമെന്നാവശ്യപ്പെട്ട് ഇന്ന് സഹകരണസംഘത്തിന് മുന്നിൽ നടന്ന സമരസമയത്തെടുത്ത ചിത്രമാണിക്ക്.ഇതിൽ എൻ്റെ ഇടതുവശത്ത് രണ്ടാമത് നില്ക്കുന്ന പ്രായമായ വ്യക്തിയുടെ പേര് ഹബീബ്,ആക്രി കച്ചവടം ചെയ്ത് കിട്ടിയ തുകയാണ് നഷ്ടപ്പെട്ടത്,ഇപ്പോൾ മരുന്നു വാങ്ങാൻ പോലും പണമില്ല.വലതു ഭാഗത്ത് നില്കുന്നയാൾ ശശിധരൻ,അദ്ദേഹത്തിൻ്റെ മകൻ സൈനികനായിരുന്നു.12 വർഷങ്ങൾക്ക് മുമ്പ് 23ാം വയസ്സിൽ സേവനത്തിനിടയിൽ മരണപ്പെട്ടു.കേന്ദ്ര സർക്കാർ നല്കിയ 22 ലക്ഷം രൂപ കണ്ടലയിൽ നിക്ഷേപിച്ചു.ഇദ്ദേഹമിപ്പോൾ ക്യാൻസർ രോഗികൂടിയാണ്.പണവുമില്ല,ഇതുവരെയുള്ള പലിശയുമില്ല.തൊട്ടടുത്ത് നില്കുന്ന വനിതയുടെ പേര് സുധ,അവരുടെ അമ്മ ഓല മടൽ വിറ്റും,കോഴിയെ വളർത്തി മുട്ട വിറ്റും ഉണ്ടാക്കിയ പണമാണ് കലണ്ടലയിൽ നിക്ഷേപിച്ചത്.ഇങ്ങനെ ആയിരക്കണക്കിനാളുകൾ.ഇവരാരും ബി ജെ പി അനുഭാവികളല്ല.സി പി എം 20000-ൽ കൂടുതൽ വോട്ടിന് ജയിച്ച കാട്ടാക്കടയിലെ വോട്ടർമാരാണ്.ഞങ്ങൾ ഇവരെ ചേർത്ത് പിടിയ്ക്കുകയാണ്.ഇവരുടെ കാശ് വിയർപ്പിൻ്റെ ഗന്ധമുള്ളതാണ്.അല്ലാതെ മാസപ്പടി കിട്ടിയതല്ല,അത് കൊണ്ട് ആ പണം തിരികെ ലഭിയ്ക്കുന്നത് വരെ ഞങ്ങൾ ഇനി ഇവർക്കൊപ്പമാണ്. ബി വി രാജേഷ്

ചരിത്രത്തിലാദ്യമായി പ്രവർത്തനലാഭം നേടിയ കൊച്ചി മെട്രോയിലായിരുന്നു ഇന്നത്തെ യാത്ര. മെട്രോയുടെ പൂർത്തീകരണം ഉറപ്പ് നൽകിയാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയത്. ഈ വർഷംതന്നെ കലൂരിൽ നിന്ന് കാക്കനാട് വഴി ഇൻഫോപാർക്ക് വരെ നീളുന്ന 1957 കോടി രൂപയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. രണ്ട് വർഷം കൊണ്ട് പണി പൂർത്തിയാക്കുന്നതിനായി ഒരേസമയം വിവിധയിടങ്ങളിലായി നിർമ്മാണം നടത്തും. രാജ്യത്തെ തന്നെ ഏറ്റവും മികച്ച മെട്രോസംവിധാനങ്ങളിലൊന്നായി മാറുന്ന കൊച്ചി മെട്രോയെ കൂടുതലുയരങ്ങളിലേക്കെത്തിക്കും. വ്യവസായവകുപ്പ് മന്ത്രി പി രാജീവ്

vm tv news exclusive news

ഇടതു മുന്നണി ഭരണ നേതൃത്വം നല്കുന്ന കാട്ടാക്കs കണ്ടല സർവ്വീസ് സഹകരണ സംഘത്തിലെ നിക്ഷേപകരുടെ പണം തിരികെ നല്കണമെന്നാവശ്യട്ടു ഞങ്ങളേറ്റെടുത്തസമരത്തിൻ്റെ തുടർച്ചയായുള്ള ഉപവാസ സമരം ബി ജെ പി ദേശീയ സെക്രട്ടറി ശ്രീ അനിൽ ആൻ്റണി ഇന്ന് രാവിലെ സഹകരണ സംഘത്തിന് മുന്നിൽ ഉദ്ഘാടനം ചെയ്തു.പണം നഷ്ടപ്പെട്ട നൂറുകണക്കിന് സാധാരണക്കാരുടെ പിന്തുണ മുന്നോട്ട് പോകുവാനുള്ള കരുത്തായി മാറുന്നു.പണം നഷ്ടപ്പെട്ട മുഴുവൻ ജനങ്ങളെയും ചേർത്ത്പിടിച്ച് മുന്നോട്ടു പോകുവാൻ ഞങ്ങൾ തീരുമാനിച്ചു.

മൂവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ കുഴുമ്പിത്താഴം ഭാഗത്ത് ആൻസൺ റോയ് (23) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന് നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020…

ചുരുങ്ങിയ കാലം കൊണ്ട് ദക്ഷിണ കേരള മഹായിടവ സെക്രട്ടറി എന്ന പദവി ഒരു ഓഫീസ് മുറിക്കുള്ളിൽ ഇരുന്നു പ്രവർത്തിക്കാൻ ഉള്ളതല്ലെന്നും സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കാൻ ദൈവം നൽകിയതാണെന്നും തെളിയിച്ചു തന്ന സെക്രട്ടറി, പ്രവീൺ ക്രിസ്തു ദൗത്യപൂർത്തികരണം നിർവഹിക്കുവാൻ മുന്നിട്ട് ഇറങ്ങിയ സെക്രട്ടറി ദൈവം അനുകൂലം എങ്കിൽ പ്രതികൂലം ദൈവകൃപ കൊണ്ട് ചെയ്യുന്ന കാര്യങ്ങൾ നിരുത്സാഹപ്പെടുത്തുവാനും ഇല്ലാതാക്കാനും നമ്മുടെ ഇടയിൽ തന്നെ ഒരുപറ്റം ചെന്നായ്ക്കൾ ഉണ്ട് അതിനെയെല്ലാം മറികടന്നുകൊണ്ട് സാധാരണക്കാരുടെ ദുഃഖങ്ങളെ തന്റെ കൈക്കുമ്പിളിൽ ഒതുക്കി കൊണ്ടിരിക്കുന്ന പ്രിയ സോദരൻ സിഎസ്ഐയുടെ അമരക്കാരൻ സെക്രട്ടറി പ്രവീൺ വി എം ടി വി ന്യൂസിന്റെ ഒരായിരം ആശംസകൾ

നെടുമങ്ങാട് കോടതിയിലെ അഭിഭാഷകൻ ശ്രീ മീനാങ്കൽ പ്രകാശിനെ യൂണിഫോമിൽ ആയിരിക്കെ നെടുമങ്ങാട് കോടതി പരിസരത്ത് വച്ച് ഒരാൾ അക്രമിച്ചതിൽ വച്ച് പരിക്കേറ്റ് അഭിഭാഷകൻ ആശുപത്രിയിലാണ്. വക്കാലത്ത് വാങ്ങിയതിനു ശേഷം എതിർകക്ഷികളിൽ നിന്ന് പൈസ വാങ്ങിയതിന് ശേഷം വിടുവേല ചെയ്തുകൊടുക്കുന്ന വക്കീലന്മാർ നെടുമങ്ങാട് ഉണ്ട് നിയമത്തിനു വേണ്ടി പോരാടുന്ന വക്കീലന്മാർക്ക് ശാപമാണ് ഇക്കൂട്ടർ പത്തുമണിക്ക് ബീവറേജ് തുറക്കുന്ന സമയത്ത് മദ്യപിച്ച് കൊണ്ട് കോടതിയിൽ കയറുന്ന വക്കീലന്മാരും ഉണ്ട് ഈ കൂട്ടത്തിൽ ഇതുപോലുള്ള അക്രമങ്ങൾ ഒഴിവാക്കുന്നതിനായി ഇത്തരക്കാരെ അസോസിയേഷൻ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുപോലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കട്ടെ

പറയാതിരിയ്ക്കാൻ വയ്യ….” 24 മണിയ്ക്കൂറും ജനങ്ങളുടെ സുരക്ഷയ്ക്കായും . VIP, VVIP, എന്നിവരുടെ ഡ്യൂട്ടിയ്ക്കായും തലങ്ങനെയും വിലങ്ങനെയും പായുന്ന പോലീസ് വാഹനങ്ങളുടെ അറ്റകുറ്റ പണികളും ടയറും സമയത്ത് മാറുന്നുണ്ടോ , പണിയുന്ന സ്ഥലങ്ങളിൽ സമയത്ത് ബില്ല്കൾ മാറാത്തത് കൊണ്ട് ടയറ്കൾ കടം കൊടുക്കാത്ത അവസ്ഥയുണ്ട്, മഴയത്ത് കണ്ടീഷൻ ഉള്ള ടയറ്കൾ ഉപയോഗിക്കണം എന്ന് പൊതുജനങ്ങളോട് പറയുമ്പോഴും പോലീസിന്റെ വാഹനങ്ങളിൽ ഇതൊക്കെ എത്രമാത്രം ഉണ്ടെന്ന് നോക്കേണ്ട ബാദ്ധ്യതയും ഉണ്ട്, മുൻപ് കൊടിയേരി ബാലകൃഷ്ണൻ സാറിന് എസ്കോർട്ട് പോയ ജീപ്പ് തെന്നി മറിഞ്ഞ് നിരപരാധിയായ ഒരു പോലീസ് ഉദ്ദ്യോഗസ്ഥന്റെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്, അന്വേക്ഷണം ആവശ്യമാണ് പോലീസ് സ്റ്റേഷന് കളിൽ ഓടുന്ന വാഹനങ്ങൾക്ക് യോഗ്യമായ ടയറ്കളും നൽകണം… മഴ സമയമാണ് വാഹനം ഓടിക്കേണ്ടത് ഒരാപത്ത് സംഭവിച്ചതിനു ശേഷം തീരുമാനമെടുക്കുന്നതാണ് കേരളത്തിൻറെ രീതി അത് മാറണം

മുക്കാട്ടുകര സെന്റ് ജോർജ് ദേവാലയത്തിൽ വി.ഗീവർഗ്ഗീസ് സഹദായുടെ പതിമൂന്നാം വെള്ളി ദിനാചരണം ആഘോഷിച്ചു.

ദിവ്യബലി, നൊവേന, പ്രദക്ഷിണം, ആരാധന നേർച്ചക്കഞ്ഞി വിതരണം തുടങ്ങിവയോടെ ആഘോഷകരമായി നടന്നു. തിരുകർമ്മങ്ങൾക്ക് റവ.ഫാ.പ്രിൻസ് ചിരിയങ്കണ്ടത്ത് കാർമ്മികത്വം വഹിച്ചു. ഇടവക വികാരി…