ടി. സിദ്ധീവ്എ.എൽഎ അധ്യക്ഷതയും, യഹ്യാ ഖാൻ തലയ്ക്കൽ സ്വാഗതവും പറഞ്ഞു.സ്വന്തമായി സ്ഥലമുള്ള പത്തു കുടുംബങ്ങൾക്ക് മൂന്നു മാസം കൊണ്ട് 750 മുതൽ…
Category: Uncategorized
Kerala Gold Price Today: ഇന്ന് ആശ്വാസ വെള്ളി! സ്വർണവിലയിൽ കുറവ്, പ്രതീക്ഷയോടെ ഉപഭോക്താക്കൾ
Kerala gold price today: കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില ഒരേ നിരക്കിലായിരുന്നു VMTV NEWS Kerala Gold Price Today:…
Mallikarjun Kharge Vs Jagdeep Dhankhar: താൻ കർഷകൻ്റെ മകനെന്ന് ധൻഖർ, താൻ തൊഴിലാളിയുടെ മകനെന്ന് തിരിച്ചടിച്ച് ഖാർഗെ! രാജ്യസഭയിൽ വാക്പോര്, സഭ ഇന്നത്തേക്ക് പിരിഞ്ഞു
Kharge Vs Dhankhar: നിങ്ങൾ കോൺഗ്രസിനെ അപമാനിക്കുന്നുവെന്നും ഞങ്ങൾ ഇവിടെ വന്നത് പ്രശംസ കേൾക്കാനല്ലെന്നും ഖാർഗെ പ്രതികരിച്ചു. VMTV NEWS രാജ്യസഭാ…
Fact Check: ഇത് സിപിഎം ഇറക്കിയ മദ്യ ബ്രാന്റോ? സത്യമറിയാം
VMTV NEWS സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ബിയര്‍ കുപ്പിയില്‍ കുടിവെള്ളം നല്‍കിയ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കുന്നതിനുവേണ്ടി…
RBI gets bomb threat: റിസർവ് ബാങ്കിന് ബോംബ് ഭീഷണി! സന്ദേശമെത്തിയത് ആർബിഐ ഗവർണർക്ക്
Reserve Bank of India gets bomb threat: സഞ്ജയ് മൽഹോത്ര 26-ാമത് ഗവർണറായി ചുമതലയേറ്റതിന് ദിവസങ്ങൾക്ക് ശേഷമാണ് ഭീഷണി ഇമെയിൽ…
Pushpa Star Allu Arjun Arrested: തിക്കിലും തിരക്കിലും പെട്ട് യുവതിയുടെ മരണം: അല്ലു അര്‍ജുന്‍ അറസ്റ്റില്‍
VMTV NEWS പുഷ്പ 2ൻ്റെ പ്രീമിയറിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ…
സന്നിധാനത്ത് വൻ തിരക്ക് ശരംകുത്തിയും കടന്ന് തീർത്ഥാടകരുടെ നിര കൂടുതൽ പോലീസ് സംഘം എത്തി
ശബരിമലയിൽ വലിയ തിരക്ക് തുടരുന്നു രാവിലെ എട്ടുമണിക്ക് ശരം കുത്തിക്കും അപ്പുറത്തേക്ക് ക്യൂ നീണ്ടു ഇന്നലെ രാത്രി ഹരിവരാസനം പാടി നട…
പത്തു ദിവസത്തെ സന്ദർശനം പാത്രിയര്കീസ് ബാബ കേരളത്തിൽ എത്തി വിമാനത്താവളത്തിൽ സ്വീകരണം.
രാവിലെ 9:30 പുത്തൻകുരിശ് പാത്രിയർക്കാ കത്തീഡ്രലിൽ തോമസ് പ്രഥമൻ കത്തോലിക്കാ ബാവായുടെ 40-യാം ഓര്മ ദിനത്തോടനുബന്ധിച്ച നടക്കുന്ന കുർബാനയിൽ മുഖ്യ കാർമികത്വം…
നൂറിലധികം വിദേശികളെ തൂക്കിലേറ്റി സൗദി; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി; കൂടുതലും പാകിസ്താനികള്‍ VM TV NEWS CHANNEL

2024ല്‍ ഇതുവരെ സൗദി അറേബ്യയില്‍ വധിക്കപ്പെട്ടത് നൂറിലധികം വിദേശ പൗരന്മാരെന്ന് റിപ്പോർട്ട്. സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ യെമനി പൗരന്റെ വധശിക്ഷയാണ് ഏറ്റവും ഒടുവിലത്തേത്.
ഇതോടെ, 2024-ല്‍ സൗദി അറേബ്യയില്‍ തൂക്കിലേറ്റിയ വിദേശികളുടെ എണ്ണം 101 കടന്നു. കഴിഞ്ഞ രണ്ട് വർഷവും 34 വിദേശ പൗരന്മാരെ വീതമായിരുന്നു തൂക്കിലേറ്റിയത്. 2023-ലും 2022-ലും വധശിക്ഷ ലഭിച്ചവരേക്കാള്‍ മൂന്നിരട്ടി വിദേശികള്‍ ഇക്കൊല്ലം തൂക്കിലേറ്റപ്പെട്ടു.
ഇതാദ്യമായാണ് സൗദിയില്‍ 100ലധികം വിദേശികളെ തൂക്കിക്കൊല്ലുന്നതെന്ന് ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ-സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് (ESOHR) ലീഗല്‍ ഡയറക്ടർ താഹ അല്‍ ഹാജി പറഞ്ഞു. അതേസമയം സൗദിയില്‍ ഇക്കൊല്ലം തൂക്കിലേറ്റപ്പെട്ടവരുടെ ആകെ എണ്ണം 274 ആണ്.
ആംനസ്റ്റി ഇൻ്റർനാഷണലിന്റെ കണക്കനുസരിച്ച്, ചൈനയ്‌ക്കും ഇറാനും ശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ തടവുകാരെ തൂക്കിലേറ്റുന്നത് സൗദി അറേബ്യയാണ്. വധശിക്ഷ വർദ്ധിക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ വിമർശനം രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്‌ട്ര വിനോദസഞ്ചാരികളെയും നിക്ഷേപകരെയും സ്വാഗതം ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് തടസം സൃഷ്ടിക്കാൻ ഇതു കാരണമാകുമെന്നാണ് ആക്ഷേപം.
ഈ വർഷം വധശിക്ഷയ്‌ക്ക് വിധേയരായ വിദേശികളില്‍ പാകിസ്താനില്‍ നിന്നുള്ളവരാണ് അധികവും. 21 പേർ പാകിസ്താനികളും 20 പേർ യെമൻ സ്വദേശികളുമാണ്. സിറിയയില്‍ നിന്ന് 14, നൈജീരിയയില്‍ നിന്ന് 10, ഈജിപ്തില്‍ നിന്ന് ഒമ്ബത്, ജോർദാനില്‍ നിന്ന് എട്ട്, എത്യോപ്യയില്‍ നിന്ന് ഏഴ് എന്നിങ്ങനെയാണ് കണക്ക്. സുഡാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേർ വീതവും ശ്രീലങ്ക, എറിത്രിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും ഉണ്ടായിരുന്നു.
ദിലീപ് ചെയ്തിരുന്നെങ്കില്‍ ആ പടം വര്‍ക്ക് ആയേനെ: വന്‍ പ്രതീക്ഷയുമായെത്തിയ മോഹന്‍ലാല്‍ പടം പരാജയപ്പെട്ടത് എങ്ങനെ

മോഹന്‍ലാലിന് തന്റെ സിനിമ കരിയറില്‍ ഏറ്റവും അധികം വിമർശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന വർഷമായിരുന്നു 2014. ആ വർഷം ഇറങ്ങിയ പെരുച്ചാഴി, കൂതറ, മിസ്റ്റർ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ തിയേറ്ററില്‍ തകർന്നടിഞ്ഞു.
ചിത്രങ്ങളുടെ പേര് മുതല്‍ നിശിതമായ വിമർശനങ്ങള്‍ക്ക് വിധേയമായി. ഇക്കൂട്ടത്തില്‍ ഫ്രെഡേ ഫിലിംസിന്റേതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു പെരുച്ചാഴി.
അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത പെരുച്ചാഴിയുടെ വലിയൊരു ഭാഗവും ചിത്രീകരിക്കപ്പെട്ടത് അമേരിക്കയിലായിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി മോഹന്‍ലാല്‍ എത്തിയ സിനിമയുടെ ട്രെയിലറും ടീസറും ആരാധകർക്ക് വലിയ പ്രതീക്ഷ നല്‍കി. എന്നാല്‍ പടം തിയേറ്ററിലെത്തിയപ്പോള്‍ കടുത്ത മോഹന്‍ലാല്‍ ആരാധകർ പോലും തെറി വിളിക്കുന്ന സ്ഥിതിയുണ്ടായി. ഇങ്ങനെയൊക്കെയാണെങ്കിലും പടം തങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയില്ലെന്നാണ് ഫ്രൈഡെ ഫിലിംസ് ഉടമ സാന്ദ്രാ തോമസ് വ്യക്തമാക്കുന്നത്.
വിജയ് ബാബു കമ്ബനിയിലേക്ക് വന്നത് ഫ്രൈഡേ ഫിലിംസിന് തീർച്ചയായും ഗുണം ചെയ്തിട്ടുണ്ട്. പെരുച്ചാഴി പോലൊരു പടമൊന്നും ഞാന്‍ ഒരിക്കലും എടുക്കില്ലായിരുന്നു. വിജയ് വന്നതിന് ശേഷമാണ് അത് സംഭവിക്കുന്നത്. മോഹന്‍ലാലിനെപ്പോലുള്ള ഒരു താരത്തിന്റെ പടമുണ്ടെങ്കില്‍ ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബ്രാന്‍ഡിന് ഒരുപാട് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അത് ശരിയായിരുന്നു.
പടം വിജയിച്ചോ പരാജയപ്പെട്ടോ എന്നുള്ളതല്ല, ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബ്രാന്‍ഡ് സീല്‍ ചെയ്യപ്പെട്ടത് പെരുച്ചാഴിയിലൂടെയായിരുന്നു. പടം വലിയ പരാജയമായിരുന്നെങ്കിലും നഷ്ടമുണ്ടാക്കിയിട്ടില്ല. എന്തുകൊണ്ട് ആ പടം പരാജയപ്പെട്ടുവെന്ന് ചോദിച്ചാല്‍ അതിന് ഒരുപാട് കാരണങ്ങളുണ്ടെന്നും സാന്ദ്ര തോമസ് പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
ലാലേട്ടനെക്കുറിച്ച് നമുക്കുള്ള ഒരു കഴ്ച്ചപ്പാടുണ്ട്, അദ്ദേഹം ചെയ്ത അതേസാധനം ദിലീപേട്ടനായിരുന്നു ചെയ്തിരുന്നെങ്കില്‍ നമുക്ക് അത് വിശ്വസനീയമായിരിക്കും. അവർ ചെയ്ത് വെച്ചിരിക്കുന്ന കഥാപാത്രങ്ങളാണ് നമ്മളില്‍ അത്തരമൊരു ധാരണ ഉണ്ടാക്കുന്നത്. ലാലേട്ടന്‍ എന്ന് പറയുമ്ബോള്‍ അല്‍പം സീരിയസായ കഥാപാത്രം എന്ന ചിന്തയാണ് വരിക. ദിലീപേട്ടനാണെങ്കില്‍ സി ഐ ഡി മൂസയൊക്കെ ചെയ്തയാളാണ്. അദ്ദേഹമാണ് ആ വേഷം ചെയ്തതെങ്കിലും ഒരു പക്ഷെ പെരുച്ചാഴി വർക്ക് ആയേനെ.
സംവിധായകന്‍ തമിഴ്നാട്ടുകാരനാണ്. അതുകൊണ്ട് തന്നെ മലയാളി ഓഡിയന്‍സിനെ എല്ലാ തരത്തിലും മനസ്സിലായിക്കൊള്ളണമെന്നില്ല. ആ ചിത്രത്തില്‍ മൊത്തത്തിലൊരു തമിഴ് സ്റ്റൈലുണ്ട്. അതും പരാജയത്തിന്റെ ഒരു റീസണാണ്. പിന്നെ നമുക്ക് രസകരമായി തോന്നിയ കാര്യങ്ങള്‍ ആളുകള്‍ക്ക് അത്ര രസകരമായി തോന്നിയില്ല. ലാലേട്ടന്റെ പഴയ ചില ഡയലോഗുകള്‍ റീക്രിയേറ്റ് ചെയ്തിരുന്നു. ഷൂട്ടിങ് സമയത്ത് നമ്മള്‍ അതൊക്കെ കാണുമ്ബോള്‍ വലിയ രോമാഞ്ചമായിരുന്നുവെന്നും സാന്ദ്രാ തോമസ് പറയുന്നു.
‘എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ’ എന്നായിരുന്നു വിജയ് ബാബുവുമായുണ്ടായ വേർപിരിയലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സാന്ദ്രയുടെ മറുപടി. ആ സമയത്ത് അതങ്ങ് നടന്നു. ഒരോരുത്തരുടേയും ജീവിതത്തില്‍ ഒരു ടേണ്‍ എടുക്കേണ്ട സമയം ഉണ്ടല്ലോ? അങ്ങനെ ആ ഒരു ടേണ്‍ എടുത്തു. എന്നാല്‍ അത് ഇത്ര വലിയ ബഹളമാകുമെന്ന് വിചാരിച്ചില്ല. അടിപിടിയായി പിരിയുന്നതിനോട് ഞങ്ങള്‍ രണ്ട് പേർക്കും താല്‍പര്യമില്ലായിരുന്നു. എല്ലാം അങ്ങനെ സംഭവിച്ചുപോയി.
സാധാരണ ബിസിനസ് പാട്ണർമാർ തമ്മില്‍ തർക്കമുണ്ടാവുക കാശിന്റെ കാര്യത്തിലൊക്കെയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ഇടയില്‍ അങ്ങനെ ഒരു വിഷയമേ ഉണ്ടായിരുന്നു. ഞങ്ങളുടേത് കുറച്ച് വിശാലമായ കാഴ്ചപ്പാടായിരുന്നു. അതായത് കൂടുതല്‍ കൂടുതല്‍ നല്ല സിനിമകള്‍ ചെയ്ത് ബ്രാന്‍ഡ് ബില്‍ഡ് ചെയ്യുക എന്നതായിരുന്നു. പിന്നെ ഒരോ കാര്യങ്ങളും നല്ലതിനായിരുന്നു എന്ന് ചിന്തിക്കാനാണ് എനിക്ക് ഇഷ്ടം. ആളുകള്‍ പുറത്ത് നിന്ന് നോക്കുമ്ബോള്‍ നഷ്ടം സംഭവിച്ചെന്ന് തോന്നാം. എന്നാല്‍ നമ്മള്‍ ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്ന ലാഭങ്ങള്‍ നമുക്ക് ഉണ്ടായിട്ടുണ്ടാകാമെന്നും സാന്ദ്രാ തോമസ് കൂട്ടിച്ചേർക്കുന്നു.